ബംഗാളിൽ ബിജെപിക്ക് പാരയായി മയക്കുമരുന്ന് കേസ്; ബിജെപിയുടെ യുവനേതാവ് രാകേഷ് സിംഗ് അറസ്റ്റിൽ; ആരോപണത്തിനും അറസ്റ്റിനും പിന്നിൽ മുഖ്യമന്ത്രിയുടെ പ്രതികാരമെന്ന്  രാകേഷ്

കൊൽക്കത്ത: മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് ബംഗാളിൽ ഒരു ബിജെപി നേതാവ് കൂടി പിടിയില്‍. രാകേഷ് സിംഗ് ആണ് അറസ്റ്റിലായത്. ബിജെപി യുവജന സംഘടന നേതാവ് പമീല ഗോസ്വാമിയുടെ അറസ്റ്റിന് പിന്നാലെയാണ് അടുത്ത നേതാവും പോലീസിന്‍റെ വലയില്‍പ്പെട്ടത്. രാകേഷ് സിംഗിന്‍റെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയ പോലീസിനെ വീടിനുള്ളില്‍ പ്രവേശിക്കാന്‍ അനുവദിക്കാതിരുന്ന ഇദ്ദേഹത്തിന്‍റെ രണ്ട് ആണ്‍മക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.100 ഗ്രാം കൊക്കൈയ്‌നുമായാണ് പമീല ഗോസ്വാമിയെ കഴിഞ്ഞയാഴ്ച കോല്‍ക്കത്ത പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ രാകേഷ് സിംഗിന് ബന്ധമുണ്ടെന്ന് പമീല വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇയാളെ പോലീസ് പിടികൂടിയത്. ബിജെപി നേതാവ് കൈലാഷ് വിജയവര്‍ഗിയയുടെ അടുത്ത അനുയായിയാണ് രാകേഷ് സിംഗ്. കേസില്‍ രാകേഷ് സിംഗ് തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും ഇയാള്‍ക്കെതിരേ തന്‍റെ പക്കല്‍ വ്യക്തമായ തെളിവുകളുണ്ടെന്നും പമീല പറഞ്ഞിരുന്നു. ഇവരുടെ വെളിപ്പെടുത്തലിന് പിന്നാലെ ചോദ്യം ചെയ്യലിനായി കോല്‍ക്കത്ത പോലീസ്…

Read More

കെഎസ്ആര്‍ടിസിസ്ഥലംമാറ്റം; ലിസ്റ്റില്‍ വീണ്ടും അപാകതകൾ; ജീവനക്കാര്‍കൂട്ടത്തോടെ കോടതിയിലേക്ക്

കൊച്ചി: സ്ഥലംമാറ്റം നടപടികളെത്തുടര്‍ന്നുണ്ടായ ആരോപണങ്ങള്‍ക്ക് പിന്നാലെ വിടുതല്‍ ഉത്തരവ് കൈപ്പറ്റാതെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ കൂട്ടത്തോടെ കോടതിയിലേക്ക്. അന്തിമ ലിസ്റ്റ് പുറത്തിറങ്ങി ഒരാഴ്ച പിന്നിടുമ്പോഴും കരട് ലിസ്റ്റില്‍ നിന്നു കാര്യമായ മാറ്റമില്ലാതെ പുറത്തിറക്കിയ ലിസ്റ്റില്‍ വീണ്ടും അപാകതകളുണ്ടെന്നു ജീവനക്കാര്‍ പറയുന്നു. കരട് ലിസ്റ്റ് പുറത്തുവന്നതിനു പിന്നാലെ പരാതിയുമായി സമീപിച്ച ഭൂരിഭാഗം പേരുടെ ആവശ്യങ്ങളും പരിഹരിക്കാതെയാണ് അന്തിമ ലിസ്റ്റും പുറത്തിറക്കിയിട്ടുള്ളത്. ഇതിനു പിന്നാലെ ജീവനക്കാരുടെ വിടുതല്‍ ഉത്തരവും ഡിപ്പോകളിലെത്തിയിരുന്നു. എന്നാല്‍ തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കാതെ ഇത് കൈപറ്റില്ലെന്ന നിലപാടിലാണിവര്‍. ഇതോടെ ജീവനക്കാരില്‍ ഭൂരിഭാഗം പേരും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ജീവനക്കാരുടെ പ്രതിഷേധം കനത്തതോടെ വീഴ്ചകള്‍ സോഫ്റ്റ്‌വേർ‍ സംവിധാനത്തിന്‍റെ സഹായത്തോടെ മൂന്നു മാസത്തിനുള്ളില്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണു കെഎസ്ആര്‍ടിസിയുടെ പുതിയ ഉത്തരവ്. അപാകതകള്‍ പരിശോധിച്ച് അര്‍ഹരായവരെ മാതൃയൂണിറ്റില്‍ തുടരുന്നതിന് അവസരം ഒരുക്കുമെന്നും ഉത്തരവില്‍ പറയുന്നു. സംസ്ഥാന തലത്തില്‍ 3,013 കണ്ടക്ടര്‍മാരെയും 1665…

Read More

ചികിത്സാപ്പിഴവോ അനാസ്ഥയോ;നെയ്യാറ്റിൻകരയിലെ    നവജാതശിശുവിന്‍റെ മരണം:പോലീസ് അന്വേഷിക്കും

നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നിന്നും തിരുവനന്തപുരം എസ്.എ.ടി യിലേയ്ക്ക് റഫര്‍ ചെയ്യപ്പെട്ട നവജാത ശിശുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തു. ഇന്നലെ രാവിലെയാണ് വെണ്‍പകല്‍ സ്വദേശിനി ഹരിത ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സിസേറിയനായിരുന്നു. പ്രസവശേഷം കുഞ്ഞിനെ തിരുവനന്തപുരം എസ്.എ.ടി യിലേയ്ക്ക് ജനറല്‍ ആശുപത്രി അധികൃതര്‍ റഫര്‍ ചെയ്തതായി പോലീസ് പറഞ്ഞു. കുഞ്ഞിനെ ബന്ധുക്കള്‍ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തതായി സി.ഐ അറിയിച്ചു. ചികിത്സാപ്പിഴവോ അനാസ്ഥയോ സംഭവിച്ചിട്ടുണ്ടോ എന്നത് അന്വേഷണത്തിലേ വ്യക്തമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More

ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ്; വി പൂജാരിയെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്

കൊച്ചി: ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയ അധോലോക കുറ്റവാളി രവി പൂജാരിയെ കൊച്ചിയിലെത്തിച്ചു ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്. പ്രതിയെ കൊച്ചിയിലെത്തിക്കാനുള്ള പ്രൊഡക്ഷന്‍ വാറണ്ട് ലഭിച്ചതിനെത്തുടര്‍ന്നു തുടര്‍നടപടികളും വേഗത്തിലാക്കിയിരിക്കുകയാണ് അധികൃതര്‍. മാര്‍ച്ച് എട്ടിനു കൊച്ചിയിലെത്തിക്കാനാണു എറണാകുളം എസിജെഎം കോടതി അനുമതി നല്‍കിയിട്ടുള്ളത്. പ്രോഡക്ഷന്‍ വാറണ്ട് പരപ്പന അഗ്രഹാര സൂപ്രണ്ടിനു മെയില്‍ മുഖാന്തിരവും പോസ്റ്റ് വഴിയും അയച്ചതായും അധികൃതര്‍ വ്യക്തമാക്കി. മൂന്നു കേസുകളാണ് രവി പൂജാരിക്കെതിരേ കേരളത്തിലുള്ളത്.കൊച്ചിയിലെ വെടിവയ്പ്പു കേസിനു പുറമേ കാസര്‍ഗോഡ് ജില്ലയിലാണു മറ്റു രണ്ടു കേസുകളുള്ളത്. ഇവയും വെടിവയ്പ്പുമായി ബന്ധപ്പെട്ടുള്ളതാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസുമായി ബന്ധപ്പെട്ടാണു കസ്റ്റഡിയില്‍ വിട്ടുലഭിക്കുകയെങ്കിലും മറ്റു കേസുകളിലും ഇയാളെ ചോദ്യം ചെയ്യും. ഇതിനായി ചോദ്യാവലി തയാറാക്കിയതായും അധികൃതര്‍ വ്യക്തമാക്കി. നൂറിലധികം ചോദ്യങ്ങളാണു തയാറാക്കിയിട്ടുള്ളത്. ഹിന്ദി, ഇംഗ്ലീഷ് ഉള്‍പ്പെടെ വിവിധ ഭാഷകള്‍ പ്രതിക്കറിയാമെന്നാണു അധികൃതര്‍ പറയുന്നത്. ഇംഗ്ലീഷിലാകും…

Read More

പകൽ ചൂട് കൂടുന്നു; കുട്ടികൾ, പ്രായമായവർ , ഗർഭിണികൾ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം;മുന്നറിയിപ്പുമായി ദുരന്ത നിവാരണ അഥോറിറ്റി

  തിരുവനന്തപുരം: സംസ്ഥാനത്ത് പകൽ സമയത്ത് താപനില കൂടുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശവുമായി ദുരന്ത നിവാരണ അഥോറിറ്റി. 11 മുതൽ മൂന്നു വരെ നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നൽകി. സൂര്യാഘാതം, സൂര്യാതപം, നീർജലീകരണം എന്നിവയിൽ പ്രത്യേക ജാഗ്രത പാലിക്കണം. കുട്ടികൾ, പ്രായമായവർ , ഗർഭിണികൾ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും ദുരന്ത നിവാരണ സേനയുടെ നിർദേശമുണ്ട്

Read More

ശബരിമല, പൗരത്വനിയമ കേസുകൾ പിൻവലിക്കും; മന്ത്രിസഭാ തീരുമാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനം, പൗരത്വനിയമം എന്നിവയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ പേരിൽ എടുത്ത കേസുകൾ പിൻവലിക്കാൻ തീരുമാനം. ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്‍റെ നീക്കം. ശബരിമല വിഷയത്തിൽ 2300ലധികം കേസുകളായിരിക്കും പിൻവലിക്കുക. ശബരിമല കേസുകൾ പിൻവലിക്കണമെന്ന് എൻഎസ്എസ് ആവശ്യപ്പെട്ടിരുന്നു. അധികാരത്തിൽ വന്നാൽ ഈ കേസുകൾ പിൻവലിക്കുമെന്ന് യുഡിഎഫും നിലപാടെടുത്തിരുന്നു. അതേസമയം, സര്‍ക്കാരിന്‍റേത് വൈകിവന്ന വിവേകമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഗത്യന്തരമില്ലാതെയുള്ള തീരുമാനമാണിതെന്ന് മുസ്‌ലിം ലീഗും അഭിപ്രായപ്പെട്ടു. ഉപാധികൾ ഇല്ലാതെയായിരിക്കണം ശബരിമല കേസുകൾ പിൻവലിക്കേണ്ടതെന്നും ഇതിൽ ക്രിമിനൽ കുറ്റങ്ങൾ ഇല്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും പറഞ്ഞു.

Read More

യതീഷ് ചന്ദ്ര കേരളം വിടുന്നു; മാറ്റം കർണാടക കേഡറിലേക്ക്; വൈപ്പിനിലെ ലാത്തിചാർജും ലോക്ഡൗണിൽ പുറത്തിറങ്ങിയ വരെ ഏത്തമിടീച്ചും വിവാദങ്ങളുടെ  കളിത്തോഴൻ…

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് കര്‍ണാടക കേഡറിലേക്ക് മാറാനൊരുങ്ങി ഐപിഎസ് ഓഫീസര്‍ യതീഷ് ചന്ദ്ര. മൂന്നു വർഷത്തേക്ക് കർണാടക കേഡറിലേക്ക് മാറാനുള്ള യതീഷ് ചന്ദ്രയുടെ അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചു. കഴിഞ്ഞ മാസമാണ് യതീഷ് ചന്ദ്ര കെഎപി നാലാം ബറ്റാലിയന്‍ മേധാവിയായി ചുമതലയേറ്റത്. കണ്ണൂർ എസ്‌പി ആയിരിക്കെയാണ് കെഎപി നാലാം ബറ്റാലിയൻ മേധാവിയാകുന്നത്. വിവാദങ്ങൾക്ക് ഒട്ടും കുറവില്ലാത്ത ഐപിഎസ് ഓഫീസറായിരുന്നു യതീഷ് ചന്ദ്ര. വൈപ്പിന്‍ സമരക്കാരെ ലാത്തിചാര്‍ജ് ചെയ്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ലോക്ക്ഡൗൺ സമയത്ത് നിയമം പാലിക്കാത്തവരെ ഏത്തമിടീച്ച സംഭവവും വിവാദമായിരുന്നു. ശബരിമല വിവാദങ്ങൾക്കിടെ മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്‌ണനുമായുണ്ടായ തർക്കം യതീഷ് ചന്ദ്രയെ വാർത്തകളിൽ നിറച്ചിരുന്നു.

Read More

രാഹുൽ ബിജെപിയെ വിമർശിക്കാത്തത് കേന്ദ്ര നിർദേശപ്രകാരം; രാഹുലിന്‍റെ പ്രസംഗം ബിജെപി റിക്രൂട്ട്മെന്‍റ് ഏജന്‍റിനെപ്പോലെ; പരിഹാസവുമായി സിപിഎം

  തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയുടെ സമാപനത്തിലെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനെതിരേ വിമർശനവുമായി സിപിഎം. രാഹുലിന്‍റെ പ്രസംഗം ബിജെപി റിക്രൂട്ട്മെന്‍റ് ഏജന്‍റിനെപ്പോലെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിമർശിച്ചു. കേന്ദ്ര അന്വേഷണ ഏജൻസികളെ വിമർശിക്കുന്നതിൽ രാഹുൽ മലക്കം മറിഞ്ഞിരിക്കുകയാണ്. ഇടതുപക്ഷത്തിനെതിരെ കടന്നാക്രമിക്കുന്നതില്‍ രാഹുലിന് ബിജെപിയുടെ അതേ ശബ്ദമാണ് ഉള്ളതെന്നും സിപിഎം പരിഹസിച്ചു. രാഹുൽ ബിജെപിയെ വിമർശിക്കാത്തത് കേന്ദ്ര നിർദേശപ്രകാരമാണ്. ഈ സമീപനമാണ് പല സംസ്ഥാനങ്ങളിലേയും കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കും ബിജെപിയിലേക്ക് പോകാൻ ഉത്തേജനം നൽകുന്നത്. സർക്കാരിനെതിരേ രാഹുൽ നടത്തിയത് തരംതാണ ആക്ഷേപമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിമർശിച്ചു.

Read More

ഭൂമിപൂജയോടെ ഉദ്ഘാടന ചടങ്ങുകൾ തുടങ്ങിയെങ്കിലും സർദാർ പട്ടേൽ പുറത്ത്; മൊട്ടേര സ്റ്റേഡിയത്തിന് മോദിയുടെ പേര്

  അഹമ്മദാബാദ്: ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നൽകി. സർദാർ വല്ലഭായ് പട്ടേലിന്‍റെ പേരിലുള്ള സ്റ്റേഡിയമാണ് മോദിയുടെ പേരിലേക്ക് മാറ്റിയതായി ഉദ്ഘാടന വേളയിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അറിയിച്ചത്. ഈ സ്റ്റേഡിയത്തിലാണ് ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിന് ഇന്ന് തുടക്കമാകുന്നത്. ക്രിക്കറ്റ് മത്സരത്തിന് മുന്നോടിയായി ഭൂമിപൂജയോടെയാണ് ഉദ്ഘാടനചടങ്ങുകൾ നടന്നത്. ആഭ്യന്തര മന്ത്രി അമിത്ഷാ, ബിസിസിഐ സെക്രട്ടറി ജയ്ഷാ, കായിക മന്ത്രി കിരൺ റിജിജു എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Read More

എനിക്ക് ആരോടും മത്സരമില്ല, നമുക്കുള്ളത് എങ്ങനെയായാലും തേടിവരുമെന്ന് നമിതാ പ്രമോദ്

എനിക്ക് ആരോടും മത്സരമില്ല. അങ്ങനെ മത്സരിക്കണമെന്ന് തോന്നിയിട്ടുമില്ല. നമുക്കുള്ളത് എങ്ങനെയായാലും തേടിവരുമെന്ന വിശ്വാസക്കാരിയാണ് താനെ നമിതാ പ്രമോദ്. ആര്‍ക്കെങ്കിലും എന്നോട് മത്സരമുണ്ടോന്ന് അറിയില്ല. പിന്നെ ഇവിടെയിപ്പോള്‍ സ്ഥിരം നായികമാരായി ആരും നില്‍ക്കുന്നില്ലല്ലോ. കുറച്ചു നാള്‍ അവസരം കിട്ടും. അതുകഴിയുമ്പോഴേക്കും പുതിയ ആളുകള്‍ വരും. എപ്പോഴും അങ്ങനെയാണ്. ഇവിടെയെല്ലാം സീസണല്‍ ആക്ടേഴ്‌സാണ്. ഹീറോസും ഹീറോയിനും ഒക്കെ അങ്ങനെയാണ്. ജീവിതത്തില്‍ പരാജയങ്ങളുണ്ടാവും. പുറമേ കാണുന്ന തിളക്കം മാത്രമല്ല അത്യാവശ്യം നല്ല ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും. ഇതെല്ലാം ഫേസ് ചെയ്യാന്‍ പഠിച്ചു. എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്ന സ്വഭാവവും മാറിയിട്ടുണ്ട്. പിന്നെ എപ്പോഴും എന്‍റെ അച്ഛനോ അമ്മയോ കൂടെയുണ്ടാകും. അവരാണെന്‍റെ സംരക്ഷണ കവചമെന്ന് നമിതാ പ്രമോദ്

Read More