വൈക്കം: തലയാഴം തോട്ടകം കുപ്പേടിക്കാവ് ദേവിക്ഷേത്രത്തിനു സമീപം കരിയാറിൽ വീണ് സർപ്പം പാട്ടുകാരൻ മരിച്ചതിൽ ദുരൂഹത. വെച്ചൂർ ചേരകുളങ്ങര സ്വദേശി മണിയപ്പ(56)നാണ് ജനുവരി എട്ടിനു മരിച്ചത്.ഇയാളുടെ മരണവുമായി ബന്ധപ്പെട്ടാണ് ദുരൂഹത ആരോപിച്ചു കഴിഞ്ഞ ദിവസം ബന്ധുക്കൾക്ക് കത്തു ലഭിച്ചത്. വാഹനം തട്ടി ആറ്റിൽ വീണാണ് മരണമെന്നാണ് കത്തിൽ ആരോപിച്ചത്. ക്ഷേത്രത്തിൽ സർപ്പം പാട്ടുമായി ബന്ധപ്പെട്ടു വന്ന മണിയപ്പൻ ആറ്റുതീരത്ത് കൈകാലുകൾ കഴുകാനായി ഇറങ്ങിയപ്പോൾ കാൽ വഴുതി വീണ് ആറ്റിൽ മുങ്ങിത്താഴുകയായിരുന്നു എന്നാണ് പോലിസിന്റെ നിഗമനം. മണിയപ്പന്റെ ദേഹത്ത് യാതൊരുതരത്തിലുള്ള ക്ഷതമോ പരിക്കുകളോ ഉണ്ടായിരുന്നില്ലെന്നും പോലിസ് പറയുന്നു. തോട്ടകം സ്വദേശിയായ യുവാവിന്റെ വാഹനം തട്ടിയാണ് മണിയപ്പൻ പുഴയിൽ വീണതെന്നാരോപിച്ചു കഴിഞ്ഞ ദിവസം കിട്ടിയ കത്ത് ബന്ധുക്കൾ വൈക്കം പോലിസിനു കൈമാറി. കത്തിൽ ആരോപിക്കുന്ന യുവാവിനെ വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ ആരെങ്കിലും കുടുക്കാൻ കരുക്കൾ നീക്കിയതിന്റെ ഭാഗമായാണോയെന്നും യുവാവിനു സംഭവവുമായി…
Read MoreDay: March 5, 2021
ചങ്ങനാശേരി പീഡനം! പിന്നിൽ വൻ സംഘം; കേസിനെക്കുറിച്ച് പോലീസിന്റെ വിശദീകരണം ഇങ്ങനെ…
ചങ്ങനാശേരി: സ്കൂൾ വിദ്യാർഥിനിക്കു ലഹരിമരുന്നു നൽകി പീഡിപ്പിക്കുകയും സ്വർണവും പണവും അപഹരിക്കുകയും ചെയ്ത സംഭവത്തിൽ വൻ സംഘം പിന്നിലുള്ളതായി സൂചന. കേസിൽ പോലീസ് പിടിയിലായ യുവാവിനെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു റിമാൻഡ് ചെയ്തു. കാവാലം കട്ടക്കുഴിച്ചിറ ജോസ്ബിൻ(19) ആണ് ഇന്നലെ പോലീസ് പിടിയിലായത്. ചങ്ങനാശേരി നഗരത്തിലെ ഒരു സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാർഥിനിയെ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ യുവാവിനെ കൂടാതെ മറ്റ് ജില്ലകളിലുള്ളവരുൾപ്പെടെ ഏതാനും യുവാക്കൾക്കൂടി സംഘത്തിലുള്ളതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഈ സംഘത്തിൽപ്പെട്ടവർ സ്കൂൾ കുട്ടികൾക്ക് ലഹരി മരുന്ന് നൽകി വരുതിയിലാക്കുന്നതായും പോലീസ് പറഞ്ഞു. ചങ്ങനാശേരി ഡിവൈഎസ്പി വി.ജെ. ജോഫിയുടെ നേതൃത്വത്തിൽ ചങ്ങനാശേരി എസ്എച്ചഒ ആസാദ് അബുൾ കലാം, ക്രൈം എസ്ഐ രമേശൻ, ആന്റണി മൈക്കിൾ, പി.കെ. അജേഷ് കുമാർ, ജീമോൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിനെക്കുറിച്ച് പോലീസിന്റെ…
Read Moreധര്‍മജനെ വെട്ടിയ കത്ത് ആരുടേത്…? എന്റെ ഒപ്പ് ഇങ്ങനെയല്ലെന്ന് മണ്ഡലം കണ്‍വീനര്‍; എതിര്‍പ്പുണ്ടെങ്കില്‍ പിന്മാറാമെന്ന് ധര്മജന്; കാത്തിരിക്കുകയാണെന്ന് വോട്ടര്‍മാര്‍
കോഴിക്കോട്: ഡിസിസി സാധ്യതാ പട്ടികയിലുള്‍പ്പെട്ട നടന് ധര്മജന് ബോള്‍ഗാട്ടിക്കെതിരേ ബാലുശേരി മണ്ഡലം കമ്മിറ്റിയുടെ പേരില്‍ പുറത്തുവന്ന വ്യാജ കത്തുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അന്വേഷിക്കുന്നു. ബാലുശേരിയില്‍ ധര്‍മജനെ മത്സരിപ്പിച്ചാല്‍ നടി ആക്രമിക്കപ്പെട്ട കേസ് ചര്‍ച്ചയാകുമെന്നും മുന്നണിക്കു മറുപടി പറയേണ്ടി വരുമെന്നും ഇതു യുഡിഎഫിന് ആക്ഷേപകരമാണെന്നുമാണ് പുറത്തു പ്രചരിച്ച കത്തിലുള്ളത്. യുഡിഎഫ് യോഗ തീരുമാനമെന്ന രീതിയില്‍ കെപിസിസിക്കുള്ള പരാതി രൂപേണയാണ് കത്ത് പുറത്തിറിങ്ങിയത്. എന്റെ ഒപ്പ് ഇങ്ങനെയല്ല! എന്നാല്‍, ഇത്തരത്തിലുള്ള കത്തുമായി യാതൊരു ബന്ധവുമില്ലെന്നു യുഡിഎഫ് മണ്ഡലം കണ്‍വീനര്‍ നിസാര്‍ ചേലേരി വ്യക്തമാക്കി. ‘കത്തില്‍ കണ്‍വീനറുടെ പേരും ഒപ്പും ഉള്ളതായി കാണുന്നു. ഞാന്‍ ഈ കത്തില്‍ ഒപ്പ് വച്ചിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന നിയോജക മണ്ഡലം കമ്മിറ്റി യോഗത്തില്‍ യുഡിഫ് സ്ഥാനാര്‍ഥിയുടെ വിജയം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി മൂന്ന് മേഖല ക്യാമ്പുകള്‍ നടത്തുന്നതിനെ കുറിച്ചും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെ ക്യാമ്പ്…
Read Moreതലങ്ങും വിലങ്ങും ടിപ്പറുകൾ പായുന്നു, കണ്ണടച്ച് പോലീസ്; നാഗമ്പടത്തെ അപകടത്തിന് കാരണമായ ടോറസ് എത്തിയത് സമയക്രമം തെറ്റിച്ച്
കോട്ടയം: ടിപ്പറുകളുടെ മരണപ്പാച്ചിലിനിടയിൽ ജീവൻ പണയംവെച്ചു കാൽനടയാത്രക്കാരും ഇരുചക്രവാഹനങ്ങളും. രാവിലെ 8.30 മുതൽ 9.30 വരെയും വൈകുന്നേരം 3.30 മുതൽ 4.30 വരെയും ടിപ്പർ മെക്കാനിസം ഘടിപ്പിച്ച വാഹനങ്ങൾ ജില്ലയിൽ ഓടിക്കരുതെന്നു 2018ൽ കളക്ടറുടെ ഉത്തരവുള്ളതാണ്. സ്കൂൾ, ഓഫീസ് തിരക്കും സുരക്ഷയും മുൻനിറുത്തിയാണ് ടിപ്പറുകൾക്ക് സമയനിയന്ത്രണം വരുത്തിയത്. കോവിഡിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നില്ലെന്ന സാങ്കേതിക ന്യായത്തിലാണു മരണപ്പാച്ചിൽ നടത്തുന്നത്. കഴിഞ്ഞദിവസം നാഗന്പടത്ത് സ്കൂട്ടർ യാത്രക്കാരി മരിക്കാൻ ഇടയായ സംഭവത്തിൽ ടോറസ് ലോറി എത്തിയതു സമയക്രമം ലംഘിച്ചാണ്. ഈ മാസം നിർമാണ പ്രവർത്തനങ്ങൾ കൂടിയതാണ് ടിപ്പറുകളുടെ മരണപ്പാച്ചിലിനു കാരണമാകുന്നത്. മണ്ണ്, പാറ തുടങ്ങിയ ഭാരം കൂടിയ ലോഡുമായി പോകുന്പോൾ വേണ്ട സുരക്ഷാ ക്രമീകരണങ്ങളും പാലിക്കുന്നില്ല. കോവിഡ് സുരക്ഷയെക്കരുതി ഇരുചക്രവാഹനങ്ങളിലും ചെറിയ കാറുകളിലും യാത്ര ചെയ്യുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ചെറിയ വാഹനങ്ങളുടെ സുരക്ഷ നോക്കാതെ ട്രാഫിക് നിയമം തെറ്റിച്ചുള്ള വലിയ വാഹനങ്ങളുടെ…
Read Moreഎറണാകുളം ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും മത്സരിക്കാന്‍ ട്വന്റി-20; ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക നാളെ
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും മത്സരിക്കാന്‍ ട്വന്റി-20. ഇതിന്റെ ഭാഗമായി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക നാളെ പ്രഖ്യാപിക്കും. കുന്നത്തുനാട് അടക്കമുള്ള ആറ് മണ്ഡലങ്ങളിലായിരിക്കും ആദ്യഘട്ടത്തില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക. കേരളത്തിന്റെ സമഗ്ര വികസനമാണു ലക്ഷ്യമെന്നു ട്വന്റി-20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു ജേക്കബ് വ്യക്തമാക്കി. തദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവരെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കു പരിഗണിച്ചേക്കില്ലെന്നാണു സൂചന. കുന്നത്തുനാട് മണ്ഡലത്തില്‍ വിജയം ഉറപ്പാണെന്നാണു ട്വന്റി-20യുടെ കണക്കു കൂട്ടല്‍. മണ്ഡലത്തിലെ നാലു പഞ്ചായത്തുകളില്‍നിന്നു തദേശ തെരഞ്ഞെടുപ്പില്‍ നാല്പതിനായിരത്തോളം വോട്ടുനേടിയതാണു സംഘടനയുടെ ആത്മവിശ്വാസത്തിന്റെ കാതല്‍. മുഴുവന്‍ മണ്ഡലങ്ങളിലും മത്സരിക്കുന്നതിന്റെ ഭാഗമായി ട്വന്റി-20 മെമ്പര്‍ഷിപ്പ് കാമ്പയിന് ഉള്‍പ്പെടെ നടത്തിയിരുന്നു.
Read Moreകഴിഞ്ഞ തവണ നാലു സീറ്റിലും പൊട്ടി, ഇത്തവണ ഒന്നിലൊതുക്കി! പൊട്ടിത്തെറിച്ച് ജനാധിപത്യ കേരള കോണ്‍ഗ്രസ്
ജോണ്സണ് വേങ്ങത്തടം കൊച്ചി: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ നാലു സീറ്റില്‍ മത്സരിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസിനെ ഒരു സീറ്റില്‍ ഒതുക്കി. ഡോ. കെ.സി. ജോസഫ്, പി.സി. ജോസഫ് തുടങ്ങിയ സീനിയര്‍ നേതാക്കള്‍ക്കു പോലും സീറ്റില്ലെന്നാണ് സിപിഎം നല്കിയ സൂചന. കഴിഞ്ഞ പ്രാവശ്യം പൂഞ്ഞാര്‍, ഇടുക്കി, തിരുവനന്തപുരം, ചങ്ങനാശേരി സീറ്റുകളില്‍ മത്സരിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസിനു ഇടതുതരംഗത്തിലും ഒരു സീറ്റ് പോലും നേടാന്‍ കഴിഞ്ഞിരുന്നില്ല. ഇക്കുറി തിരുവന്തപുരത്ത് ആന്റണി രാജുവിനു മാത്രമേ സീറ്റുള്ളൂവെന്നാണ് അറിയുന്നത്. ഡോ. കെ.സി. ജോസഫിനായി ചങ്ങനാശേരി സീറ്റ് ചോദിച്ചെങ്കിലും നല്‍കിയില്ല. ഈ സീറ്റില്‍ കേരള കോണ്‍ഗ്രസ് എമ്മും സിപിഐയും അവകാശവാദം ഉന്നയിച്ചിരിക്കുകയാണ്. കാഞ്ഞിരപ്പള്ളി സീറ്റ് കേരള കോണ്‍ഗ്രസിനു വിട്ടു നല്കുന്ന സാഹചര്യത്തില്‍ ചങ്ങനാശേരി വേണമെന്നാണ് സിപിഐ ആവശ്യം. ഇതോടെ ഡോ. കെ.സി. ജോസഫിനു സീറ്റില്ല. പി.സി. ജോസഫ് കഴിഞ്ഞ പ്രാവശ്യം മത്സരിച്ച പൂഞ്ഞാര്‍ സീറ്റ്…
Read Moreകർണാടക ഉപമുഖ്യമന്ത്രി വെള്ളാപ്പള്ളിയെ സന്ദർശിച്ചു; എസ്എഎൻഡിപിയോഗം ആരോഗ്യ- വിദ്യാഭ്യാസ മേഖലയിൽ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ
ചേർത്തല: കർണ്ണാടക ഉപമുഖ്യമന്ത്രി ഡോ.സി.എൻ അശ്വത് നാരായണൻ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെ വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വസതിയിലെത്തിയ അദ്ദേഹം ഒരു മണിക്കൂറോളം വെള്ളാപ്പള്ളിയുമായി ചർച്ച നടത്തി. എസ്എൻഡിപി യോഗം വിദ്യാഭ്യാസ-ആരോഗ്യ മേഖലയിൽ നടത്തുന്ന പ്രവർത്തങ്ങളെ കുറിച്ച് അറിയാനാണ് എത്തിയതെന്ന് അശ്വത് നാരായണൻ പറഞ്ഞു. എസ്എൻഡിപി യോഗത്തിന് കർണ്ണാകടയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ എല്ലാ സഹായവും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സന്ദർശനത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമില്ലെന്നും കേരളത്തിലെ അഭ്യസ്ത വിദ്യർക്ക് കർണ്ണാടകയിൽ ധാരാളം തൊഴിൽ അവസരങ്ങൾ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പളളി, എറണാകുളം ജില്ലാ പ്രസിഡന്റ് ജയപ്രകാശ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
Read Moreതദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഓടിയ വാഹനങ്ങൾക്ക് പല ജില്ലകളിലും വാടക ലഭിച്ചില്ല; ഇങ്ങനെയായാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഓടില്ലെന്ന് വാഹന ഉടമകൾ
എം.ജെ.ശ്രീജിത്ത് തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും ഇലക്ഷൻ ഡ്യൂട്ടിക്ക് ഓടിയ വാഹനങ്ങളുടെ വാടക ലഭിക്കാതെ ഉടമകളും തൊഴിലാളികളും നട്ടം തിരിയുന്നു. പോളിംഗ് സാമഗ്രികളും പോളിംഗ് ഉദ്യോഗസ്ഥരേയും കൊണ്ടുപോകുന്നതിന് ഇലക്ഷൻ കമ്മീഷൻ സ്വകാര്യവാഹനങ്ങൾ ആണ് വാടകയ്ക്ക് എടുത്തത്. ഈ വാഹനങ്ങൾക്ക് മാസങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ വാടക നൽകിയിട്ടില്ല. തിരുവനന്തപുരം ജില്ല അടക്കം പല സ്ഥലത്തും ഇതുവരെ വാടക നൽകിയിട്ടില്ല. പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും നേതൃത്വത്തിലാണ് വാഹനങ്ങൾ ഇലക്ഷൻ കമ്മീഷൻ വാടകയ്ക്കെടുത്തത്. ടൂറിസ്റ്റ് ബസുകൾ, മിനി ബസുകൾ, സ്കൂൾ ബസുകൾ തുടങ്ങിയ വാഹനങ്ങളാണ് ഇലക്ഷൻ ഡ്യൂട്ടിക്കായി നിയോഗിച്ചത്. പോലീസ് വകുപ്പ് വിളിച്ച വാഹനങ്ങൾക്ക് മിക്കയിടത്തും വാടക നൽകിയിട്ടുണ്ട്. എന്നാൽ മോട്ടോർ വാഹന വകുപ്പ് വാടകയ്ക്ക് വിളിച്ച വാഹനങ്ങൾക്കാണ് ഇനിയും വാടക ലഭിക്കാനുള്ളത്. ബ്ലോക്ക്, ഡിവിഷൻ അടിസ്ഥാനത്തിൽ ആണ് മോട്ടോർവാഹനവകുപ്പ് വാഹനങ്ങൾ വാടകയ്ക്ക് ഉപയോഗിച്ചത്. നെടുമങ്ങാട് താലൂക്കിലോടിയ…
Read Moreമുഖ്യമന്ത്രി രാജ്യദ്രാഹക്കുറ്റം ചെയ്തു; ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അവകാശമില്ല; നടപടിയെടുക്കാൻ എന്തുകൊണ്ട് വൈകിയെന്ന് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും അദ്ദേഹം രാജ്യദ്രോഹ കുറ്റം ചെയ്തുവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും മൂന്ന് മന്ത്രിമാര്‍ക്കും പങ്കുണ്ടെന്ന് കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാംഗ്മൂലം നല്‍കിയതിന് പിന്നാലെയാണ് അദ്ദേഹം പ്രതികരിച്ചത്. അന്വേഷണ ഏജന്‍സിക്ക് തെളിവ് ലഭിച്ചിട്ട് രണ്ട് മാസമായി. എന്നിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രിക്കും സ്പീക്കര്ക്കുമെതിരായി നടപടി സ്വീകരിച്ചില്ലെന്നത് ഗൗരവമേറിയതാണ്. ഞെട്ടിക്കുന്ന തെളിവുണ്ടായിട്ടും അന്വേഷണം മരവിപ്പിക്കുകയാണ് കേന്ദ്ര ഏജന്‍സികള്‍ ചെയ്തത്. ആരുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ അന്വേഷണം മരവിപ്പിച്ചത്?. അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുമെന്നായപ്പോഴാണ് അന്വേഷണം മരവിപ്പിച്ചത്.ഇത് മുഖ്യമന്ത്രിയുടെയും ബിജെപിയുടെയും ഒത്തുകളിയാണ്. മുഖമന്ത്രി ആവശ്യപ്പെട്ടിട്ടാണ് കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ എത്തിയത്. അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുമെന്നായപ്പോള്‍ മുഖ്യമന്ത്രി കേന്ദ്ര ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരായി പ്രധാനമന്ത്രിക്ക് കത്തയച്ചു. പിന്നീട് ഈ കത്തിനെക്കുറിച്ച് ഒരു വിവരവുമില്ല. മാര്‍ച്ച് നാലിനാണ് ഹൈക്കോടതി മുന്‍പാകെ കമ്മീഷന്…
Read Moreസ്വർണക്കടത്ത് സംഘം മാന്നാറിൽ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം; തെളിവെടുപ്പിൽ യുവതി പ്രതികളെ തിരിച്ചറിഞ്ഞു
മാന്നാർ: സ്വർണക്കടത്ത് സംഘം മാന്നാറിൽ നിന്ന് യുവതിയെ കടത്തി കൊണ്ടു പോയ സംഭവത്തിലെ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി. ചികിത്സയിൽ കഴിയുന്ന യുവതിയുടെ അടുക്കൽ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി. യുവതി പ്രതികളെ തിരിച്ചറിഞ്ഞു.ഇനിയുള്ള ദിവസങ്ങളിൽ പ്രതികൾ സഞ്ചരിച്ച വഴികൾ, ആയുധങ്ങൾ കളഞ്ഞ സ്ഥലം, യുവതിയുടെ വീട് എന്നിവിടങ്ങളിൽ തെളിവെടുപ്പ് നടത്തും. ദുബൈയിൽ നിന്ന് കഴിഞ്ഞ 19 ന് നാട്ടിലെത്തിയ മാന്നാർ കുരട്ടിക്കാട് വിസ്മയഭവനത്തിൽ ബിന്ദുവിനെ സ്വർണക്കടത്ത് സംഘം വീട്ടിൽ നിന്നും തട്ടികോണ്ടുപോയ സംഭവത്തിൽ വീട് ആക്രമിച്ചു അകത്തു കയറാനും യുവതിയെ പുറത്ത് എത്തിച്ചു കൊടുക്കാൻ വേണ്ട സഹായം ചെയ്തു കൊടുത്ത പൊന്നാനി ആനപ്പടി പാലക്കൽ അബ്ദുൾ ഫഹദ്, പരവുർ മന്നം കാഞ്ഞിരപറമ്പിൽ അൽ ഷാദ് ഹമീദ്, തിരുവല്ല ശങ്കരമംഗലം വിട്ടിൽ ബിനോ വർഗ്ഗീസ്, പരുമല തിക്കപ്പുഴ മലയിൽ തെക്കേതിൽ ശിവപ്രസാദ്, പരുമല കോട്ടയ്ക്ക മാലി സുബിൻ…
Read More