സ്വന്തം ലേഖകൻ കണ്ണൂർ: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും ദേശീയ ഉപാധ്യക്ഷൻ അബ്ദുള്ളക്കുട്ടിയും തമ്മിൽ നടത്തിയ സ്വകാര്യ സംഭാഷണം വൈറലാകുന്നു. സുരേന്ദ്രൻ നടത്തിയ യാത്രയ്ക്കിടെ തെക്കൻ മേഖലകളിലെ ജില്ലകളിൽ നടത്തിയ പര്യടനത്തിന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിന് മുന്‍പാണ് അബ്ദുള്ളക്കുട്ടിയും കെ.സുരേന്ദ്രനും തമ്മിൽ സംസാരിച്ചത്. പത്രസമ്മേളനം ലൈവ് ആയി അബ്ദുള്ളക്കുട്ടിയുടെ ഫേ സ്ബുക്ക് പേജിൽ വന്നിരുന്നു. ഒപ്പം പത്രസമ്മേളനത്തിനു മുൻപ് ഇവർ വേദിയിലിരുന്ന നടത്തിയ സംഭാഷണവും. സംഭാഷണം ഇങ്ങനെയാണ് – ഷാൾ ഇടാൻ ഇത്രയും ആളുകൾ വരുന്നത് കൊണ്ട് എനിക്ക് നില്ക്കാൻ പറ്റത്തില്ലെന്നും…പുറം വേദന ഭയങ്കരമാണെന്നും..ഒരു മണിക്കൂർ ഒക്കെയാണ് ഷാൾ ഇടുന്നതെന്നും.. അതിന്റെ ആവശ്യമില്ലെന്നും കെ.സുരേന്ദ്രൻ അബ്ദുള്ളക്കുട്ടിയോട് പറയുന്നുണ്ട്. ഇതിനിടയിൽ സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവൻ നടത്തിയ യാത്രയെക്കുറിച്ചും കെ. സുരേന്ദ്രൻ പറയുന്നുണ്ട്. വിജയരാഘവന്റെ യാത്ര ഡെഡ് ബോഡി കൊണ്ടു പോകുന്നതു പോലെയാണെന്നാണ് വിശേഷിപ്പിച്ചത്. എന്തായാലും ഈ സംഭാഷണങ്ങളിപ്പോൾ…
Read MoreDay: March 5, 2021
റാന്നി സീറ്റിനു പിടിവലി; അവകാശവാദം ശക്തമാക്കി ജോസ് കെ. മാണി; സംസ്ഥാന സെക്രട്ടേറിയറ്റ് നിർണായകം
പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ കേരള കോണ്‍ഗ്രസ് – എമ്മിന് ഒരു മണ്ഡലം വേണമെന്നാവശ്യത്തില്‍ ഉറച്ചു നില്ക്കാന് പാര്‍ട്ടി ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചു. നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തി ഇന്നലെ ചേര്‍ന്ന അടിയന്തര ജില്ലാ കമ്മിറ്റിയോഗം കടുത്ത നിലപാടെടുക്കുമെന്ന് സൂചനയുണ്ടായിരുന്നു. തുടര്‍ന്ന് പാര്‍ട്ടി ചെയര്മാന് ജോസ് കെ. മാണി ജില്ലാ പ്രസിഡന്റ് എന്‍.എം. രാജുവുമായി സംസാരിക്കുകയും പത്തനംതിട്ടയില്‍ ഒരു സീറ്റെന്ന ആവശ്യത്തില്‍ ശുഭപ്രതീക്ഷയുണ്ടെന്ന് സൂചന നല്‍കുകയും ചെയ്തു. എല്‍ഡിഎഫുമായുള്ള ചര്‍ച്ച പുരോഗമിക്കുകയാണെന്നും പാര്‍ട്ടിക്കു ലഭിക്കുന്ന സീറ്റുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനമാകാത്തതിനാല്‍ പത്തനംതിട്ടയിലെ ഒരു സീറ്റിനെ സംബന്ധിച്ച് പ്രതീക്ഷ കൈവിടേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു. തുടര്‍ന്ന് മറ്റു തീരുമാനങ്ങളെടുക്കാതെ പാര്‍ട്ടിക്ക് ഒരു സീറ്റെന്ന ആവശ്യം ശക്തമായി മുന്നോട്ടുവച്ച് യോഗം പിരിയുകയായിരുന്നു. കിട്ടിയാൽഎൻ.എം. രാജുയുഡിഎഫിലായിരുന്നപ്പോള് കേരള കോണ്‍ഗ്രസ് -എം മത്സരിച്ചിരുന്ന തിരുവല്ല സീറ്റ് എല്‍ഡിഎഫില്‍ ജനതാദള്‍ എസിന്റെ സിറ്റിംഗ് സീറ്റായതിനാല്‍ പകരം റാന്നിയാണ്…
Read Moreഒരു മണിക്കൂറൊക്കെയാണ് ഷാളിടുന്നത്, അതിന്റെ ആവശ്യമൊന്നുമില്ല..! മൈക്ക് പണിപറ്റിച്ചു; സുരേന്ദ്രന്റെയും അബ്ദുള്ളക്കുട്ടിയുടെയും സ്വകാര്യസംഭാഷണം വൈറലാകുന്നു
സ്വന്തം ലേഖകൻ കണ്ണൂർ: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും ദേശീയ ഉപാധ്യക്ഷൻ അബ്ദുള്ളക്കുട്ടിയും തമ്മിൽ നടത്തിയ സ്വകാര്യ സംഭാഷണം വൈറലാകുന്നു. സുരേന്ദ്രൻ നടത്തിയ യാത്രയ്ക്കിടെ തെക്കൻ മേഖലകളിലെ ജില്ലകളിൽ നടത്തിയ പര്യടനത്തിന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിന് മുന്‍പാണ് അബ്ദുള്ളക്കുട്ടിയും കെ.സുരേന്ദ്രനും തമ്മിൽ സംസാരിച്ചത്. പത്രസമ്മേളനം ലൈവ് ആയി അബ്ദുള്ളക്കുട്ടിയുടെ ഫേ സ്ബുക്ക് പേജിൽ വന്നിരുന്നു. ഒപ്പം പത്രസമ്മേളനത്തിനു മുൻപ് ഇവർ വേദിയിലിരുന്ന നടത്തിയ സംഭാഷണവും. സംഭാഷണം ഇങ്ങനെയാണ് – ഷാൾ ഇടാൻ ഇത്രയും ആളുകൾ വരുന്നത് കൊണ്ട് എനിക്ക് നില്ക്കാൻ പറ്റത്തില്ലെന്നും…പുറം വേദന ഭയങ്കരമാണെന്നും.. ഒരു മണിക്കൂർ ഒക്കെയാണ് ഷാൾ ഇടുന്നതെന്നും.. അതിന്റെ ആവശ്യമില്ലെന്നും കെ.സുരേന്ദ്രൻ അബ്ദുള്ളക്കുട്ടിയോട് പറയുന്നുണ്ട്. ഇതിനിടയിൽ സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവൻ നടത്തിയ യാത്രയെക്കുറിച്ചും കെ. സുരേന്ദ്രൻ പറയുന്നുണ്ട്. വിജയരാഘവന്റെ യാത്ര ഡെഡ് ബോഡി കൊണ്ടു പോകുന്നതു പോലെയാണെന്നാണ് വിശേഷിപ്പിച്ചത്. എന്തായാലും ഈ…
Read Moreകണ്ണൂരിലെ ജയരാജന്മാരില് ആരെല്ലാമെന്ന ചോദ്യത്തിന് വിരാമമാകുന്നു; പി. ജയരാജൻ പോരിനിറങ്ങും; മറ്റ് ജയരാജൻമാരുട കാര്യത്തിൽ സംഭവിച്ചത്…
നിശാന്ത് ഘോഷ്കണ്ണൂര്: കണ്ണൂരിലെ ജയരാജന്മാരില് ആരെല്ലാം മത്സരിക്കുമെന്ന ചോദ്യത്തിന് വിരാമമാകുന്നു. മന്ത്രി. ഇ.പി. ജയരാജന് മത്സരിക്കേണ്ടതില്ലെന്ന് സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചതിനു പിന്നാലെ ആര് മത്സരിക്കണമെന്ന കാര്യത്തിലും പാര്‍ട്ടി തീരുമാനമെടുത്തു. ഇക്കുറി പി. ജയരാജന് മാത്രമായിരിക്കും മത്സരിക്കുക. എം.വി. ജയരാജന് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തുടരും. പി. ജയരാജന് ഏത് മണ്ഡലത്തില്‍ മത്സരിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. പയ്യന്നൂരോ, അഴീക്കോടോ ആയിരിക്കും പി. ജയരാജന് മത്സരിക്കാന്‍ സാധ്യത. അഴീക്കോട് പുതുമുഖത്തെ ഇറക്കാനാണ് സിപിഎം നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും പ്രത്യേക സാഹചര്യത്തില്‍ പി. ജയരാജനിലൂടെ മണ്ഡലം തിരിച്ചു പിടിക്കാനാകുമെന്നാണ് കരുതുന്നത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കെ വടകര ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായിരുന്നു പി. ജയരാജന് ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.വി. ജയരാജന് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ ചുമതല നല്‍കുകയായിരുന്നു.…
Read Moreകുറച്ചു ദിവസങ്ങളിലായി നിരീക്ഷണത്തിലായിരുന്നു! ഒടുവില്‍ പോലീസ് അജീഷിനെ പൊക്കി; ഒപ്പം ബൈക്കും
കുമരകം: കുമരകം ഭാഗത്തേക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ ഒഴുകുന്നു. സംഭവത്തിൽ ഇന്നലെ പ്രദേശവാസിയായ യുവാവ് പോലീസ് പിടിയിലായി. കുമരകം മേലേക്കര എം.ജി. അജീഷി(41)നെയാണ് കുമരകം എസ്ഐ. എസ്. സുരേഷും സംഘവും പിടികൂടിയത്. കുമരകം മേലേക്കര ഭാഗത്ത് നടക്കുന്ന നിരോധിത പുകയില വില്പന സംഘത്തെക്കുറിച്ചു ദിവസങ്ങൾക്ക് മുൻപ് രാഷ്ട്ര ദീപിക വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഈ പ്രദേശങ്ങളിൽ നിരോധിത പുകയില ഉല്പന്നങ്ങൾ ബൈക്കിൽ എത്തിച്ച് വ്യാപാരം നടത്തിയിരുന്ന ആളാണ് ഇപ്പോൾ പിടിയിലായത്. ഇന്നലെ രാത്രി 7.30ന് വീടിനു സമീപത്തുനിന്നുമാണ് പ്രതിയേയും 100 പായ്ക്കറ്റ് ഹാൻസ് ഒളിപ്പിച്ചു വെച്ച ബൈക്കും കസ്റ്റഡിയിലെടുത്തത്. കുറച്ചു ദിവസങ്ങളിലായി ഇയാൾ നിരീക്ഷണത്തിലായിരുന്നു.
Read Moreപദ്മജ തയാർ, കോൺഗ്രസിനും സമ്മതം! ഇത്തവണ അവരെന്നെ വിജയിപ്പിക്കും; മണ്ഡലത്തെക്കുറിച്ചു പദ്മജ രാഷ്ട്രദീപികയോട്…
തൃശൂരിൽ പത്മജ വേണുഗോപാൽ യുഡിഎഫ് പരിഗണനയിൽ. ഇതുസംബന്ധിച്ചു കോൺഗ്രസ് നേതൃത്വത്തിൽനിന്നു സൂചനകൾ ലഭിച്ചതായി പത്മജ വേണുഗോപാൽ രാഷ്ട്രദീപികയോടു പറഞ്ഞു. തൃശൂരിൽ യുഡിഎഫിന് അനുകൂല സാഹചര്യമാണ് ഉള്ളത്. തൃശൂരിലെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഒന്നടങ്കം തന്നെ പിന്തുണയ്ക്കുന്നുവെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ട്. കഴിഞ്ഞ തവണ ഞാൻ തോറ്റുപോയതിലുള്ള വിഷമം പൊതുവേ വോട്ടർമാർക്കുണ്ട്. ഇത്തവണ അവരെന്നെ വിജയിപ്പിക്കുമെന്ന് ഉറപ്പുണ്ട്. ഔദ്യോഗികമായി സ്ഥാനാർഥി പ്രഖ്യാപനം വന്നിട്ടില്ല. മത്സരിക്കുകയാണെങ്കിൽ തൃശൂർ നിയമസഭാ മണ്ഡലത്തിൽ മാത്രമേ മത്സരിക്കൂവെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. യുഡിഎഫിന് ഭരണം ലഭിക്കുമെന്നു തന്നെയാണ് ഉറച്ചു പ്രതീക്ഷിക്കുന്നത്. അടുത്തിടെ വന്ന സർവേകളിലൊന്നും വിശ്വസിക്കുന്നില്ല. ബിജെപിക്കു പൊതുവേ മണ്ഡലത്തിൽ സ്വാധീനം കുറഞ്ഞിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ബിജെപിക്കു തൃശൂരിൽ വോട്ട് നന്നായി കുറഞ്ഞിരുന്നെന്നും – പത്മജ വേണുഗോപാൽ പറയുന്നു. അതേസമയം, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഐയുടെ വനിതാ നേതാവുമായ ഷീല വിജയകുമാർ എൽഡിഎഫ് സ്ഥാനാർഥി…
Read Moreസ്കൂട്ടറിലെത്തി കുട്ടിയുടെ മാല കവർന്നു; വെള്ളമുണ്ടും ചുവപ്പു ഷർട്ടുമിട്ടയാളാണ് മാല കവർന്നതെന്ന് കുട്ടികൾ; കള്ളനെ കുടുക്കാൻ സിസിടിവിയെ ആശ്രയിച്ച് പോലീസ്
അമ്പലപ്പുഴ: സ്കൂട്ടറിലെത്തിയ ആൾ എട്ടു വയസുകാരൻ്റെ മാല പൊട്ടിച്ചു കടന്നു.ആലപ്പുഴ ചിറയിൽ വിനോദിന്റെ മകൻ ആർവി യുടെ ഒരു പവൻ തൂക്കം വരുന്ന മലയാണ് നഷ്ടപ്പെട്ടത്. ആമയിടയിലെ അമ്മയുടെ വീട്ടിൽ എത്തിയ ആർവി സുഹൃത്തായ അഞ്ചു വയസുകാരനൊപ്പം സമീപത്തെ എൻഎസ്എസ് കരയോഗത്തിൻ്റെ അടുത്തുള്ള റോഡിലൂടെ നടന്നുപോകുമ്പോൾ നീല സ്കൂട്ടറിലെത്തിയ ആൾ മാല പൊട്ടിച്ച് ആമയിട എൽ പി സ്കൂളിൻ്റെ സമീപത്തെ റോഡിലൂടെ കടക്കുകയായിരുന്നു എന്ന് കുട്ടികൾ പറഞ്ഞു. ഇയാൾ വെള്ളമുണ്ടും ചുവപ്പു ഷർട്ടുമാണ് ധരിച്ചിരുന്നതെന്നും ഇവർ പറഞ്ഞു. അമ്പലപ്പുഴ സ്റ്റേഷനിൽ പരാതി നൽകി. സമീപത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ച് പോലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.
Read Moreയുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം! പെണ്ണു കേസാണെന്ന് ഇപ്പോഴല്ലേ പിടികിട്ടിയത്; ചുരുളഴിയുന്നത് സംഭവത്തിനു പിന്നിലെ പുതിയ രഹസ്യങ്ങള്‍
ഗാന്ധിനഗർ: യുവാവിനെ തട്ടിക്കൊണ്ടു പോയ സംഘത്തിലെ പ്രധാന പ്രതി പോലീസിന്റെ പിടിയിലായതായി സൂചന. ഇന്നു രാവിലെ ഒന്‍പതോടെയാണ് തിരുവല്ല സ്വദേശിയായ ഒന്നാം പ്രതിയെ ഗാന്ധിനഗർ പോലീസിന്റെ നേതൃത്വത്തിൽ പിടിച്ചത്. പ്രതി വീട്ടിലുണ്ടെന്നുള്ള രഹസ്യ വിവരത്തെ തുടർന്ന് ഗാന്ധിനഗർ സിഐ സുരേഷ് വി. നായർ, പിആർഒ മനോജ്, എസ്എച്ചഒ ഹരിദാസ് എന്നിവരടങ്ങുന്ന സംഘമാണ് തിരുല്ലയിൽ നിന്നും പ്രതിയെ പിടികൂടുന്നത്. തട്ടിക്കൊണ്ടുപോകൽ സംഭവത്തിനു പിന്നിൽ പുതിയ രഹസ്യങ്ങളാണ് ചുരുളഴിയുന്നത്. കഞ്ചാവ് വില്പന നടത്തിയ പണത്തെച്ചൊല്ലിയുണ്ടായ തർക്കത്തിലാണ് അഞ്ചംഗ സംഘം വൈക്കം വെള്ളൂർ സ്വദേശി ജോബിൻ ജോസി(24)നെ തട്ടിക്കൊണ്ടു പോയതെന്നായിരുന്നു പ്രഥമിക നിഗമനം. എന്നാൽ പ്രതികളിൽ ഒരാളുടെ ഭാര്യയുമായുള്ള യുവാവിന്റെ അടുപ്പമാണ് തട്ടിക്കൊണ്ടു പോകൽ സംഭവത്തിനു പിന്നിലെന്നു വെളിപ്പെടുന്നു. യുവതിയുമായുള്ള അടുപ്പം പ്രതികളിലൊരാളായ ഭർത്താവ് അറിഞ്ഞതോടെ കുറച്ചു നാളായി യുവാവ് ഒളിവിലായിരുന്നു. കോട്ടയം മെഡിക്കൽ കോളജിനു സമീപമുള്ള ഒരു വാടക വീട്ടിലായിരുന്നു…
Read Moreഅയ്യോ, ഞാൻ പറഞ്ഞത് അങ്ങനെയല്ലായിരുന്നു..! ശ്രീധരൻ മുഖ്യമന്ത്രിയാകാൻ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നാണ് പറഞ്ഞതെന്ന് കെ. സുരേന്ദ്രൻ
പത്തനംതിട്ട: ഇ. ശ്രീധരനാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങളും പാർട്ടിയും ആഗ്രഹിക്കുന്നുവെന്നാണ് പറഞ്ഞത്. ഇത് വിവാദമാക്കിയത് മാധ്യമങ്ങളുടെ കുബുദ്ധിയാണെന്നും സുരേന്ദ്രൻ പറഞ്ഞു.സുരേന്ദ്രന്റെ പ്രസ്താവനയെ തള്ളി കേന്ദ്ര മന്ത്രി വി. മുരളീധരൻ രംഗത്തെത്തിയ സാഹചര്യത്തിലായിരുന്നു സുരേന്ദ്രന്റെ വിശദീകരണം. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാണ് ഇ. ശ്രീധരൻ എന്ന് താൻ പറഞ്ഞിട്ടില്ല. അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങളും പാർട്ടിയും ആഗ്രഹിക്കുന്നു എന്നാണ് താൻ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇ. ശ്രീധരനെപ്പോലുള്ള നേതാവിന്റെ സാന്നിധ്യം കേരളവും പാർട്ടി പ്രവർത്തകരും ആഗ്രഹിക്കുന്നുണ്ട്. അഴിമതിരഹിത പ്രതിച്ഛായയുള്ള നേതാവാണ് അദ്ദേഹം. മുഖ്യമന്ത്രി സ്ഥാനാർഥിയെ നിശ്ചയിക്കേണ്ടത് കേന്ദ്ര നേതൃത്വമാണ്. അത് അതിന്റെ സമയത്ത് പ്രഖ്യാപിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
Read Moreസ്ഥാനാർഥികളുടെയും അണികളുടെയും ശ്രദ്ധയ്ക്ക്..! ആവേശം മൂത്ത് ‘പണി’ വാങ്ങരുത്, എല്ലാം അവർ നിരീക്ഷിക്കുന്നുണ്ട്
കോട്ടയം: സ്ഥാനാർഥികളുടെയും അണികളുടെയും ശ്രദ്ധയ്ക്ക്, നിങ്ങൾ നിരീക്ഷണത്തിലാണ്.നിയമസഭാ തെരഞ്ഞെടുപ്പ് സസൂക്ഷ്മം നിരീക്ഷിക്കാൻ സ്ക്വാഡുകളും മൊബൈൽ ആപ്പും റെഡിയായിട്ടുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായുള്ള സ്ക്വാഡുകൾ ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഉണ്ടാകും. പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ അതിവേഗം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താൻ സഹായിക്കുന്ന സി-വിജിൽ മൊബൈൽ ആപ്ലിക്കേഷനും പ്രവർത്തന സജ്ജമായി. ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡ്, സ്റ്റാറ്റിക് സർവെയ്ലൻസ് സ്ക്വാഡ്, ഫ്ളയിംഗ് സ്ക്വാഡ് എന്നിവയും സേവനം ആരംഭിച്ചിട്ടുള്ളത്. മാതൃകാ പെരുമാറ്റച്ചട്ട ലംഘനം, അനധികൃതമായി സ്ഥാപിച്ചിട്ടുളള പ്രചാരണ ബോർഡുകൾ കണ്ടെത്തി നീക്കം ചെയ്യൽ, പണം, മദ്യം എന്നിവ നൽകി വോട്ടർമാരെ സ്വാധീനിക്കുന്നതിനെതിരെ ജാഗ്രത പുലർത്തുക, വോട്ടർമാരെ ഭീഷണിപ്പെടുത്താനും ക്രമസമാധാനം തകർക്കാനും ശ്രമിക്കുന്നവരെ കണ്ടെത്തുക, പണം- ആയുധങ്ങൾ- ലഹരി വസ്തുക്കൾ തുടങ്ങിയവ അനധികൃതമായി കടത്തുന്നത് പിടികൂടുക തുടങ്ങിയവയാണ് സക്വാഡുകളുടെ ചുമതലകൾ. സംശയകരമായി കാണപ്പെടുന്ന വാഹനങ്ങളും അവയിലെ യാത്രക്കാരെയും പരിശോധിക്കും. സി വിജിൽ…
Read More