കടുത്തുരുത്തി: സിഗ്നല്‍ തകരാര്‍ മൂലം ട്രെയിന്‍ വരുന്നതറിഞ്ഞില്ല. തുറന്നിട്ട ഗേറ്റിലൂടെ വാഹനങ്ങള്‍ കടന്നു പോകുന്നതിനിടെ ട്രെയിനെത്തി. ബൈക്കിലെത്തിയ വീട്ടമ്മയും ഭര്‍ത്താവും ട്രെയിന്‍ വരുന്നത് കണ്ട് ചാടിയിറങ്ങി വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കടുത്തുരുത്തി വാലാച്ചിറ റെയില്‍വേ ഗേറ്റില്‍ ഇന്ന് രാവിലെ 7.30 ഓടെയാണ് സംഭവം. ആയാംകുടി പാറയില്‍ വീട്ടില്‍ നിഷ (35) യും ഭര്‍ത്താവ് സുഭാഷുമാണ് വലിയൊരു ദുരന്തത്തില്‍ നിന്നും നാടിനെ രക്ഷിച്ചത്. രാവിലെ ഭര്‍ത്താവിനൊപ്പം മുട്ടുചിറയില്‍ ജോലിക്കായി പോകുമ്പോഴാണ് സംഭവമെന്ന് നിഷ പറഞ്ഞു. ഗേറ്റിലൂടെ ബൈക്കില്‍ കടന്നു പോകുമ്പോള്‍ വെറുതെ ട്രെയിന്‍ വരുന്നുണ്ടോയെന്ന് നോക്കിയപ്പോഴാണ് ദൂരെ നിന്നും ട്രെയിന്‍ വരുന്നത് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് ബൈക്ക് മാറ്റി നിര്‍ത്തിയ ശേഷം ഓടി വന്നു ഈ സമയം നിറയെ യാത്രക്കാരുമായി കടുത്തുരുത്തിയില്‍ നിന്നും കല്ലറ വഴി കോട്ടയത്തേക്കു പോവുകയായിരുന്ന ആലഞ്ചേരി ബസിന് മുന്നില്‍ കേറി നിന്നു…
Read MoreDay: March 9, 2021
യുഡിഎഫ് സ്ഥാനാർഥി നിർണയം അന്തിമഘട്ടത്തിൽ! കോന്നിയിൽ റോബിൻ പീറ്ററിനു തന്നെ സാധ്യത
പത്തനംതിട്ട: യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയം അന്തിമഘട്ടത്തിലേക്കു കടക്കവേ കോന്നിയില്‍ റോബിന് പീറ്റര്‍ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കും. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപട്ടികയെ സംബന്ധിച്ച സ്ക്രീനിംഗ് കമ്മിറ്റി തീരുമാനം പുറത്തുവരാനിരിക്കേ കോന്നിയില്‍ പരിഗണിക്കപ്പെട്ട പേരുകളില്‍ പ്രഥമ സ്ഥാനം റോബിന് പീറ്റര്‍ക്കു തന്നെയാണ്. കോന്നിയുടെ മുന്‍ എംഎല്‍എ അടൂര്‍ പ്രകാശ് നിര്‍ദേശിച്ച പേരാണ് റോബിന് പീറ്ററിന്റേത്. റോബിന്റെ പേര് അടൂര്‍ പ്രകാശ് നിര്ദേശിച്ചതിനെച്ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു. ഇതിനെ മറികടന്ന് റോബിന് പേര് സംസ്ഥാന സ്ക്രീനിംഗ് കമ്മിറ്റി മുമ്പാകെ അദ്ദേഹം വച്ചിട്ടുണ്ട്. മറ്റു ശക്തമായ പേരുകള്‍ മണ്ഡലത്തിലേക്ക് ഇല്ലെന്നതും റോബിന് തുണയാകുന്നു. ആറന്മുള കോണ്‍ഗ്രസ് മത്സരിക്കുന്ന മറ്റു മണ്ഡലങ്ങളില്‍ ഒന്നിലധികം പേരുകള്‍ പരിഗണനയിലുണ്ട്. ആറന്മുളയില് കെ. ശിവദാസന്‍ നായര്‍, പി. മോഹന്‍രാജ്, പഴകുളം മധു എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ജില്ലയ്ക്കു പുറത്തുനിന്നുള്ള മറ്റു ചില പേരുകള്‍ കൂടി മണ്ഡലത്തിലേക്ക് പരിഗണിച്ചിരുന്നു. റാന്നി…
Read Moreഎല്ലാം ഭരണതുടര്ച്ചയ്ക്കുവേണ്ടി ! കുറ്റ്യാടി സീറ്റ് തർക്കം; പാര്‍ട്ടി ഇടപെട്ടു
സ്വന്തം ലേഖകന്‍ കോഴിക്കോട്: സീറ്റു വിഭജനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ഉരുണ്ടുകൂടിയ പ്രതിസന്ധികളില്‍ വിശദീകരണവുമായി സിപിഎം. സിപിഎം സംഘടനാസംവിധാനം വളരെ ശക്തമായ കുറ്റ്യാടിയില്‍ കാര്യങ്ങള്‍ പൊട്ടിത്തെറിയിലേക്ക് നീങ്ങിയതോടെ പാര്‍ട്ടി ശക്തമായി രംഗത്തെത്തി. കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുനല്‍കാനുള്ള പാര്‍ട്ടി തീരുമാനത്തിനെതിരെ പ്രതിഷേധവുമായി കുറ്റ്യാടിയില്‍ സിപിഎം പ്രവര്‍ത്തകര്‍ റോഡിലിറങ്ങിയതോടെ സ്ഥാനാര്‍ഥിയാകുമെന്ന് കരുതപ്പെട്ടിരുന്ന കോഴിക്കോട് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.കുഞ്ഞമ്മദ് കുട്ടി തന്നെ പരസ്യമായി പാര്‍ട്ടിയെ അനുകൂലിച്ച് രംഗത്തെത്തി. തന്റെ സ്ഥാനാര്‍ഥിത്വത്തിനുവേണ്ടി പ്രകടനം നടത്തുന്നവര്‍ പരസ്യമായി അച്ചടക്കം ലംഘിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാര്‍ട്ടിയുടെ ശക്തമായ ഇടപെടലാണ് ഇതിനുകാരണം. തന്നെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് ബാനര്‍ ഉയര്‍ത്തിയതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം. 2016ല്‍ നിസാര വോട്ടുകള്‍ക്ക് തോറ്റ കുറ്റ്യാടി സീറ്റ് പിടിച്ചെടുക്കാന്‍ കഴിയുമെന്ന വികാരമാണ് സിപിഎം പ്രവര്‍ത്തകര്‍ പ്രകടിപ്പിക്കുന്നത്. ഇതിനു മുന്നോടിയായി പ്രവര്‍ത്തകര്‍ ഇവിടെ ശക്തമായ പ്രവര്‍ത്തനം കാഴ്ചവച്ചുകൊണ്ടിരിക്കേയാണ് ഇടിത്തീ…
Read Moreഇനി ഷോറൂമില്‍ നിന്ന് വാഹനം ഇറങ്ങുന്നത് നമ്പറുമായി ! പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന് പരിശോധന ഇനിയില്ല; എല്ലാം ഓണ്‍ലൈനിലാക്കുന്ന പുതിയ പരിഷ്കാരങ്ങള്‍ ഇങ്ങനെ…
ഡ്രൈവിംഗ് ലൈസന്‍സ്,വാഹനങ്ങളുടെ രജിസ്ട്രേഷന് ഉള്‍പ്പെടെയുള്ള 16 സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധിത തിരിച്ചറിയല്‍ രേഖയാക്കി കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിജ്ഞാപനം. ഇതോടെ പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന് പരിശോധന ഒഴിവാകും എന്നതാണ് വലിയൊരു പ്രത്യേകത. ഷോറൂമില്‍ നിന്ന് വാഹനം പുറത്തിറങ്ങുമ്പോള്‍ തന്നെ സ്ഥിരം രജിസ്ട്രേഷന് നമ്പര്‍ ലഭിക്കും. പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയ്ക്ക് പുറമേ ലേണേഴ്സ് ലൈസന്‍സ്, ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍, ഡ്രൈവിങ് ലൈസന്‍സിലെ മേല്‍വിലാസം മാറ്റല്‍ തുടങ്ങിയ സേവനങ്ങള്‍ക്കാണ് ആധാര്‍ നിര്‍ബന്ധിത തിരിച്ചറിയല്‍ രേഖയാക്കുന്നത്. സോഫ്റ്റ്വെയറില് ഇതിനാവശ്യമായ മാറ്റംവരുത്താനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഉടന്‍തന്നെ ഈ സൗകര്യം ലഭ്യമാകുമെന്ന് മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു. ഫാന്‍സി നമ്പര്‍ ബുക്ക് ചെയ്യുന്നവര്‍ക്കും ബോഡി നിര്‍മിക്കേണ്ടവയ്ക്കും മാത്രമാകും താത്കാലിക രജിസ്ട്രേഷന് നല്‍കുക. മറ്റെല്ലാ വാഹനങ്ങളും അതിസുരക്ഷാ നമ്പര്‍പ്ലേറ്റോടെയാകും ഷോറൂമുകളില്‍നിന്നു പുറത്തിറങ്ങുക. അപേക്ഷകന് നേരിട്ട് ഓഫീസിലെത്തുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്കാരം. ഇതില്‍…
Read Moreസീസർക്കുള്ളത് സീസറിന്, ദൈവത്തിനുള്ളത് ദൈവത്തിന്..! എക്സൈസ് വ്ളോഗർ വലയിൽ കുടുങ്ങിയത് ചെറിയ മീനല്ല; പോൾ ജോർജിന്റെ ശൈലി ഇങ്ങനെ…
കോട്ടയം: സീസർക്കുള്ളത് സീസറിന്, ദൈവത്തിനുള്ളത് ദൈവത്തിന്… കഴിഞ്ഞ ദിവസം എക്സൈസ് സംഘം പിടികൂടിയ, ഒട്ടേറെ അബ്കാരി കേസുകളിൽ പ്രതിയായ പോൾ ജോർജിന്റെ ശൈലിയാണിത്. ഒരു ലീറ്റർ ചാരായത്തിന് 1001 രൂപ വാങ്ങുന്ന പോൾ ലീറ്റർ ഒന്നിന് ഒരു രൂപ ദൈവത്തിന് കാണിക്കയായി മാറ്റിവയ്ക്കും. ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കൽക്കല്ല് വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഹോം സ്റ്റേയിലും റിസോർട്ടുകളിലും വിനോദ സഞ്ചാരികൾക്കു ചാരായം വിൽപന നടത്തിയിരുന്ന ആളാണ് പോൾ ജോർജ്. ഇയാളുടെ വീട്ടിൽ നിന്നു 16 ലീറ്റർ ചാരായവും 150 ലീറ്റർ വാഷും ചാരായം വാറ്റാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെടുത്തു. ബൈക്കും കസ്റ്റഡിയിലെടുത്തു. മുന്‍പ് നിരവധി തവണ ഇയാളെ പിടികൂടാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും എക്സൈസ് സംഘത്തെ ആക്രമിച്ചു കടന്നുകളയുകയാണ് പതിവ്. ഇത്തവണ വ്ളോഗർമാരെന്ന വ്യാജേന എത്തിയാണ് എക്സൈസ് ഉദ്യോഗസ്ഥർ പോൾ ജോർജിനെ പിടികൂടിയത്.
Read Moreപ്രതീക്ഷിച്ചത്ര പ്രമുഖരെ കിട്ടിയില്ല; കേന്ദ്ര നേതൃത്വത്തിന് അതൃപ്തി! ബിജെപി മെല്ലെപ്പോക്കില്‍
കോഴിക്കോട്: സിപിഎമ്മിലേയും കോണ്‍ഗ്രസിലെയും സ്ഥാനാര്‍ഥി നിര്‍ണയം തൊട്ടടുത്ത ദിവസങ്ങളില്‍ ഉണ്ടാകാനിരിക്കേ ബിജെപി മെല്ലെപ്പോക്കില്‍. നിലവിലെ സാഹചര്യത്തില്‍ ഇരുമുന്നണികളുടെയും സ്ഥാനാര്‍ഥികള്‍ ആരെന്നറിഞ്ഞശേഷം മാത്രമേ ബിജെപി സ്ഥാനാര്‍ഥികളെ ആരെന്ന കാര്യം പ്രഖ്യാപിക്കൂ. 11നു ശേഷമായിരിക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക. ഡല്‍ഹിയില്‍ വച്ചായിരിക്കും പ്രഖ്യാപനം. വിജയയാത്രയുടെ സമാപനദിവസത്തില്‍ അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കളുമായി ചര്‍ച്ച ചെയ്ത് സ്ഥാനാര്‍ഥി പട്ടികയ്ക്ക് ഏകദേശ ധാരണയുണ്ടാക്കിയിട്ടുണ്ട്. ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദയുമായി സംസാരിച്ചശേഷമായിരിക്കും അവസാനവട്ട വെട്ടിത്തിരുത്തലുകള്‍ വരുത്തുക. പാര്‍ട്ടിക്ക് പുറത്തുള്ള സര്‍വസമ്മതനായ സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് മെട്രോമാന് ഇ. ശ്രീധരനില്‍ ഒതുങ്ങിയതില്‍ ദേശീയ നേതൃത്വത്തിന് അമര്‍ഷമുണ്ട്. സംസ്ഥാന നേതാക്കള്‍ കൂടുതല്‍ പേരെ പാര്‍ട്ടിയില്‍ എത്തിക്കാന്‍ ശ്രമിച്ചില്ലെന്ന വികാരമാണ് കേന്ദ്ര നേതാക്കള്‍ പങ്കുവയ്ക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ പരിചിതമുഖങ്ങള്‍ തന്നെയായിരിക്കും പ്രധാന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളാകുക എന്നുറപ്പാണ്. വിജയയാത്ര കഴിയുന്നതോടെ കൂടുതല്‍ നേതാക്കള്‍ ബിജെപിയില്‍ എത്തുമെന്നായിരുന്നു സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ഉള്‍പ്പെടെയുള്ളവരുടെ അവകാശവാദം.
Read Moreഷാഫി പട്ടാമ്പിയിൽ, എ.വി ഗോപിനാഥ് പാലക്കാട്ട്! അറിയില്ലെന്ന് ഷാഫി പറമ്പില്‍
പാലക്കാട്: ഷാഫി പറന്പിലിനെ പട്ടാന്പിയിലേക്ക് മാറ്റി എ.വി ഗോപിനാഥിനെ പാലക്കാട്ട് സ്ഥാനാർഥിയാക്കാൻ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആലോചന. ഷാഫിക്കെതിരെ വിമത പ്രവർത്തന സാധ്യത മുന്നിൽ കണ്ടാണ് ഇത്തരമൊരു നീക്കത്തിന് നേതൃത്വം മുതിരുന്നത്. എ.വി ഗോപിനാഥ് ഇടഞ്ഞുനിന്നാൽ പാലക്കാട്ട് ഷാഫിക്ക് വിജയം ബുദ്ധിമുട്ടാകുമെന്നാണ് വിലയിരുത്തൽ. ഗോപിനാഥിന് പാലക്കാട് സീറ്റ് നല്‍കുന്നതിലൂടെ പ്രശ്നം പരിഹരിക്കാനാകുമോ എന്നാണ് നോട്ടം. കൂടാതെ ഇ. ശ്രീധരൻ പാലക്കാട് ബിജെപി സ്ഥാനാർഥിയായി നില്‍ക്കാനുള്ള സാധ്യതയും കണക്കിലെടുക്കുന്നുണ്ട്. ശക്തമായ ത്രികോണ മത്സരം വരുന്പോൾ ഒരു വോട്ട് പോലും ചോരുന്നത് പരാജയത്തിനിടയാക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. മത്സരിക്കാൻ ഇല്ല: ഗോപിനാഥ്, പാലക്കാട്ടുതന്നെ: ഷാഫി എന്നാൽ താൻ സ്ഥാനാർഥിയാകാനില്ലെന്നാണ് ഗോപിനാഥ് പറയുന്നത്. പാർട്ടിയുടെ ജില്ലാ നേതൃത്വത്തിൽ മാറ്റം വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഡിസിസി പ്രസിഡന്റ് സ്ഥാനം വിട്ടുനല്‍കാനാവില്ലെന്നാണ് പ്രസിഡന്റ് വി.കെ ശ്രീകണ്ഠന്റെ നിലപാട്. അതുകൂടി കണക്കിലെടുത്താണ് മണ്ഡലം മാറ്റിയുള്ള പരീക്ഷണം നേതൃത്വം…
Read Moreഅച്ഛനാണെന്നതൊക്കെ ശരിതന്നെ…ഇതൊരുമാതിരി മറ്റേടത്തെ പരിപാടിയായിപ്പോയി ! താടിയും മുടിയും എടുത്ത് കളഞ്ഞ് പുതിയ ലുക്കിലെത്തി അച്ഛനെ കണ്ട് പൊട്ടിക്കരഞ്ഞ് ഇരട്ടക്കുട്ടികള്‍;വീഡിയോ വൈറലാകുന്നു…
അപരിചിതരായ ആളുകളെ കണ്ടാല്‍ കൊച്ചു കുട്ടികള്‍ പേടിച്ച് കരയുന്നത് സ്വഭാവികമാണ്. എന്നാല്‍ എന്നും കാണുന്ന സ്വന്തം അച്ഛനെ കണ്ട് കുട്ടികള്‍ പേടിച്ചു കരയണമെങ്കില്‍ അതില്‍ എന്തോ ഉണ്ട് എന്നല്ലേ… മുടിയും താടിയുമൊക്കെ കളഞ്ഞെത്തിയ അച്ഛനാണ് കൊച്ചുകുട്ടികളെ പേടിപ്പിച്ചത്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത 37 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഇരട്ടക്കുട്ടികള്‍ ഒരു കട്ടിലില്‍ ഇരിക്കുന്നത് കാണാം. അവരുടെ മുന്നിലായി അച്ഛന് ജോനാഥന് നോര്മോയില് ഇരിക്കുന്നു. താടിയും മുടിയുമൊന്നുമില്ലാത്ത അച്ഛനെ അവര്‍ ആദ്യമായി കാണുകയാണ്. ഇരട്ടക്കുട്ടികളിലൊരാള്‍ അച്ഛനെ കുറേനേരം കണ്ണുരുട്ടി നോക്കുന്നു. കുറച്ചുകഴിഞ്ഞ് തൊട്ടടുത്തിരിക്കുന്ന മറ്റേ കുട്ടി അച്ഛനെ കണ്ട് ഉറക്കെ കരയാന്‍ തുടങ്ങി. അപ്പോള്‍ അച്ഛന് ആ കുഞ്ഞിനെ എടുക്കാന്‍ ശ്രമിച്ചു. ഉടനെ മറ്റേ കുട്ടിയും കരയാന്‍ തുടങ്ങുകയും അച്ഛന്റെ അടുത്തേക്ക് പോകേണ്ടെന്ന് കൈകൊണ്ട് തടയുകയും ചെയ്യുന്നു. രണ്ട് കുഞ്ഞുങ്ങളുടേയും കരച്ചിലാണ് പിന്നെ വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. അച്ഛന്റെ…
Read Moreആരുടെയെങ്കിലും ജീവൻ പോകുമ്പോഴേ നടപടി ഉണ്ടാവുകയുള്ളോ ? റോഡരികിൽ പതിയിരിക്കുന്നത് കെഎസ്ഇബി വക അപകടക്കെണി
കുമരകം: അധികൃതരുടെ അനാസ്ഥയിൽ റോഡരികിൽ പതിയിരിക്കുന്നത് കെഎസ്ഇബി വക അപകടക്കെണി. പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും മുഖം തിരിച്ച് കെഎസ്ഇബി. അയ്മനം പഞ്ചായത്തിലെ പുലിക്കുട്ടിശേരി – മണലേൽ പള്ളി റോഡ് ഉയരം കൂട്ടി കോണ്‍ക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കിയെങ്കിലും കാൽനട യാത്രക്കാരുടെ കാൽമുട്ടിന്റെ ഉയരം പോലും ഇല്ലാതെ റോഡരികിൽ നില്ക്കുന്ന ട്രാൻസ്ഫോർമറും അനുബന്ധ ഉപകരണങ്ങളുമാണ് അപകടക്കെണിയായി മാറിയിരിക്കുന്നത്. റോഡരികിൽ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോർമറുകൾ കന്പിവേലി സ്ഥാപിച്ച് സുരക്ഷിതമാക്കണമെന്നാണ് വൈദ്യുതി ബോർഡിന്റെ ഉത്തരവ്. റോഡിനോട് വളരെയധികം ചേർന്ന് നില്ക്കുകുന്ന ഈ ട്രാൻസ്ഫോർമറിന് ഒരു സുരക്ഷാ സംവിധാനവുമില്ല. റോഡ് ഉയർത്തി നിർമിച്ചതോടെ സ്ഥിതി കൂടുതൽ അപകടകരമായി മാറി. അപകടാവസ്ഥ വിശദീകരിച്ച് വാർഡ് മെന്പർ ബിജു മാന്താറ്റിൽ കെഎസ്ഇബി അധികൃതർക്ക് കത്ത് നൽകി. പഞ്ചായത്തിൽ നിന്ന് ഫണ്ട് അനുവദിക്കുയോ ഉന്നത ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥരുടെ സമ്മതം ലഭിക്കുകയോ ചെയ്യാതെ അപകടാവസ്ഥയ്ക്ക് പരിഹാരം കാണാൻ നടപടി സ്വീകരിക്കാനാവില്ലെന്നാണ്…
Read Moreരൂപയ്ക്ക് പകരമായി ഇരട്ടി മൂല്യമുള്ള ദിർഹം! അഞ്ചു ലക്ഷം രൂപയ്ക്ക് പകരം കിട്ടിയത് വെറും കടലാസ് കെട്ടുകൾ; സംഘത്തിൽ സ്ത്രീ ഉൾപ്പെടെ മൂന്നു പേർ
കൂത്തുപറമ്പ്: ഇന്ത്യൻ രൂപയ്ക്ക് പകരം ഇരട്ടി മൂല്യമുള്ള യുഎഇ ദിർഹം നൽകാമെന്ന് വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഉമ്മൻചിറ സ്വദേശി എം.കെ.ഷാനിത്തി(26)ന്റെ പരാതിയിൽ ഇതര സംസ്ഥാനക്കാരായ സ്ത്രീ ഉൾപ്പെടെ മൂന്നു പേർക്കെതിരെ കൂത്തുപറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കഴിഞ്ഞ മാസം ആദ്യമാണ് സംഭവം. യുവാവ് ജോലി ചെയ്യുന്ന കാടാച്ചിറയിലെ വ്യാപാര സ്ഥാപനത്തിൽ എത്തിയ പ്രതികൾ യുവാവുമായി പരിചയപ്പെടുകയും ഇന്ത്യൻ രൂപക്ക് പകരമായി ഇരട്ടി മൂല്യമുള്ള ദിർഹം നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇതു പ്രകാരം അഞ്ചു ലക്ഷം രൂപ സംഘടിപ്പിച്ച് യുവാവ് ദിർഹം വാങ്ങാനായി കഴിഞ്ഞ മാസം പകുതിയോടെ കൂത്തുപറമ്പിലെത്തി. ബാഗിൽ നിന്നും ദിർഹമെടുത്ത് കാണിച്ചു കൊടുത്ത ശേഷം ഇവ ബാഗിൽ തന്നെ വെക്കുകയും ചെയ്തു. യുവാവിൽ നിന്നും അഞ്ചു ലക്ഷം രൂപ കൈപറ്റിയ ശേഷം ബാഗിൽ നിന്നും…
Read More