ആനപ്പെട്ടി, കാളപ്പെട്ടി, അരിവാൾപെട്ടി, തുലാശ് പെട്ടി… എന്നിങ്ങനെ സ്ഥാനാർഥികളുടെ ചിഹ്നങ്ങളുള്ള പെട്ടികളായിരുന്നു ആദ്യം തെരഞ്ഞെടുപ്പുകളിലുണ്ടായിരുന്നത്. ചിഹ്നങ്ങളിൽ വോട്ട് രേഖപ്പെടുത്തി പെട്ടികളിലിടുകയായിരുന്നു പതിവ്. 1952ലെ തെരഞ്ഞെടുപ്പിൽ കാളപ്പെട്ടി നിറഞ്ഞെന്നു ആളുകൾ പറഞ്ഞെങ്കിലും പെട്ടി പൊട്ടിച്ചപ്പോൾ അരിവാൾ നെൽക്കതിർ ചിഹ്നത്തിൽ മത്സരിച്ച കോട്ടയം ഭാസിക്കായിരുന്നു വിജയം. പിന്നീട് ബാലറ്റ് പേപ്പറിലൂടെ യന്ത്രത്തിലെത്തി നിൽക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയ വൈകാതെ ഓണ്‍ലൈൻ സംവിധാനത്തിലേക്കും മാറും. മലയാളിയുടെ നീതി ബോധത്തിന്റെ സോളമനായ ജസ്റ്റീസ് കെ.ടി. തോമസ് കഞ്ഞിക്കുഴിയിലെ കല്ലുപുരയ്ക്കൽ വീട്ടിൽ ദീപിക വോട്ട്ബുക്കിനോടു വാചാലനാകുകയാണ്. പഴയകാല തെരഞ്ഞെടുപ്പു പ്രചാരണ രീതികളിൽ കൊട്ടിക്കലാശമില്ല, പകരം സമാപന പൊതുയോഗങ്ങളായിരുന്നു. സ്ഥാനാർഥിയുടെ വോട്ടഭ്യർഥനയുമായി വീടുകയറ്റവും രാത്രികാലങ്ങളിൽ കുടുംബയോഗങ്ങളും നടന്നിരുന്നു. ഇപ്പോൾ തെരഞ്ഞെടുപ്പ് പ്രചാരണം ചാനലുകളിലും സമൂഹ മാധ്യമങ്ങളിലുമാണ്. വോട്ടെണ്ണൽ സമയത്തും രസകരമായ സംഭവങ്ങളുണ്ടായിട്ടുണ്ട്. കാഞ്ഞിരപ്പള്ളിയിലെ ഒരു കോണ്‍ഗ്രസ് സ്ഥാനാർഥി വോട്ടിംഗ് ദിവസം വോട്ടർമാർക്ക് ഏത്തപ്പഴവും ബണ്ണും നൽകി. അവസാനം…
Read MoreDay: March 9, 2021
ആശുപത്രിയിൽ മരുന്നു വാങ്ങാനായി എത്തിയ വയോധികയുടെ മാല നാടോടികൾ പൊട്ടിച്ചു; നാട്ടുകാർ പിടികൂടിയപ്പോൾ നാടകീയ രംഗങ്ങള്‍
കാട്ടാക്കട : വയോധികയുടെ മാല പിടിച്ചു പറിച്ച നാടോടികളെ നാട്ടുകാർ പിടികൂടി പോലീസിനു കൈമാറി. അറസ്റ്റിലായ പ്രതി സ്വയം മൂക്ക് ഇടിച്ചു പരിക്കേൽപ്പിച്ചു. കാട്ടാക്കട സർക്കാർ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിൽ മരുന്നു വാങ്ങാനായി എത്തിയ അമ്പലത്തിൻകാല ശശി ഭവനിൽ സരോജിനി (67 )ന്റെ മാലയാണ് തമിഴനാട്ടിലെ സേലം സ്വദേശികളായ നാടോടികളായ മൂവർ സംഘം പൊട്ടിക്കാൻ ശ്രമിച്ചത്. വരിയുടെ പിന്നിലായി എത്തി വയോധികയെ വളഞ്ഞ സംഘത്തിൽ ഒരാൾ മാല പൊട്ടിക്കാനുള്ള ശ്രമം നടത്തി. ഇത് അടുത്തു നിന്നയാൾ ശ്രദ്ധിക്കുകയും ഇയാൾ ബഹളം വയ്ക്കുകയും ചെയ്തതോടെ സംഘം ഓടി രക്ഷപെടാൻ ശ്രമിച്ചു. ആശുപത്രിയിൽ എത്തിയവരും ജീവനക്കാരും ഇവരുടെ പിന്നാലെ ഓടുകയും ആശുപത്രി പരിസരത്ത് നിന്നും റോഡിൽ എത്തുകയും ചെയ്തു. തുടർന്ന് നാട്ടുകാരും സമീപ കടകളിലുള്ള വനിതകൾ ഉൾപ്പെടെ മൂവരെയും തടഞ്ഞു വയ്ക്കുകയായിരുന്നു. പിടിക്കപ്പെട്ടു എന്നു മനസിലായ ഇവരിൽ ഒരാൾ സ്വയം…
Read Moreജനക്കൂട്ടത്തിന്റെ ജീവൻ രക്ഷിക്കാന്‍ സ്വന്തം ജീവൻ പണയപ്പെടുത്തി! ജനക്കൂട്ടത്തെ വെടിവയ്ക്കരുതെന്ന് പട്ടാളത്തോട് മുട്ടുകുത്തി അപേക്ഷിച്ച് കന്യാസ്ത്രി
നയ്പിറ്റോ: ആഭ്യന്തര കലാപം നടക്കുന്ന മ്യാൻമറിൽ ജനക്കൂട്ടത്തിന് നേരെ വെടിവയ്ക്കരുതെന്ന് പട്ടാളത്തോട് മുട്ടുകുത്തി നിന്ന് അപേക്ഷിച്ച് കന്യാസ്ത്രി. സിസ്റ്റർ ആൻ റോസയാണ് ജനക്കൂട്ടത്തിന്റെ ജീവൻ രക്ഷിക്കുവാനായി സ്വന്തം ജീവൻ പോലും പണയപ്പെടുത്തി പട്ടാളത്തിന് മുൻപിലേക്ക് ധൈര്യസമേതം ഇറങ്ങി ചെന്നത്. പട്ടാളക്കാർക്കും പ്രക്ഷോഭകരുടെയും മധ്യത്തിലായി നടുറോഡിൽ മുട്ടുകുത്തി നിൽക്കുന്ന സിസ്റ്റർ ആൻ റോസയുടെ ദൃശ്യങ്ങൾ പ്രാദേശിക മാധ്യമമാണ് പുറത്തുവിട്ടത്. നിമിഷങ്ങൾക്കകം തന്നെ സംഭവം ലോകവ്യാപകമായി ചർച്ച ചെയ്യപ്പെടുകയും ചെയ്തു. പ്രതിഷേധിക്കുന്ന മനുഷ്യരുടെ വേദന തിരിച്ചറിഞ്ഞാണ് സ്വന്തം സുരക്ഷ അവഗണിച്ച് പട്ടാളത്തിന്റെ അടുത്തേയ്ക്ക് പോയതെന്ന് സിസ്റ്റര്‍ ആന്‍ റോസ മാധ്യമങ്ങളോട് പറഞ്ഞു.
Read Moreപതിറ്റാണ്ട് മുമ്പുവരെ ആളുകളുടെയെല്ലാം ഒരു സ്വകാര്യ അഹങ്കാരമായിരുന്നു! എത്രയോ ശബ്ദം കൈമാറിയ ഫോണുകൾ ഇവിടെ നിശബ്ദം
വടക്കഞ്ചേരി: എത്രയോ പേർക്ക് സന്ദേശങ്ങൾ കൈമാറിയ ഫോണുകളാണ് ഇവിടെ നിശബ്ദമായി കിടക്കുന്നത്. സന്തോഷങ്ങളുടെയും ദു:ഖങ്ങളുടെയും പ്രണയത്തിന്റെയും ഭീക്ഷണികളുടെയും വിവരങ്ങളുടെയുമൊക്കെ സ്വരങ്ങൾ ഇതിലൂടെ കടന്നു പോയിട്ടുണ്ടാകും. വീട്ടിൽ ഒരു ലാന്റ് ഫോണ്‍ എന്നത് മൂന്ന് പതിറ്റാണ്ട് മുന്‍പുവരെ ആളുകളുടെയെല്ലാം ഒരു സ്വകാര്യ അഹങ്കാരമായിരുന്നു. പോസ്റ്റ് വഴി കേബിൾ വലിച്ച് ഫോണ്‍ സ്ഥാപിക്കുക എന്നത് സന്പന്നതയുടെ സൂചകങ്ങളായി കണ്ടിരുന്ന കാലം. ഗ്രാമങ്ങളിലെല്ലാം ഫോണ്‍ ഒരു അത്ഭുത വസ്തുതന്നെയായിരുന്നു. ദൂരസ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരോ മറ്റോ നാട്ടിലെ ഉറ്റവരോട് വിവരങ്ങൾ അറിയിച്ചിരുന്നത് അടുത്ത വലിയ വീട്ടിലെ ഫോണിലേക്ക് വിളിച്ചായിരുന്നു. ആഴ്ചയിലോ മാസത്തിലോ വേണ്ടപ്പെട്ടവർ വിളിക്കുന്ന സമയം ഫോണിൽ സംസാരിക്കാൻ ഫോണുള്ള വീടിനു മുന്നിൽ ഈഴം കാത്തു നിന്നിരുന്ന കാലമെല്ലാം ഓർമ്മയിലേക്ക് ഒതുങ്ങുകയാണ്. ഫോണിൽ ബെല്ലടിക്കുന്ന ശബ്ദം അടുത്തിരുന്ന് കേൾക്കാൻ തിക്കിതിരക്കിയിരുന്നത് ഇപ്പോഴത്തെ മധ്യവയസ്ക്കരുടെയും പ്രായമായവരുടെയും ഓർമ്മകളിൽ നിന്നും ഇന്നും മാഞ്ഞു പോകാനിടയില്ല. കാലചക്രത്തിൽ…
Read Moreറബർ കൃഷി ഉപേക്ഷിച്ചു കശുമാവ് കൃഷി തുടങ്ങി; അതിശയ വിളവുമായി ഇലഞ്ഞിമറ്റം തോമസ്
മംഗലംഡാം: റബർ കൃഷി ഉപേക്ഷിച്ച് കശുമാവ് കൃഷി ആരംഭിച്ച കരിങ്കയം ഇലഞ്ഞിമറ്റം തോമസിന് കശുവണ്ടി ഉല്പാദനത്തിൽ മികച്ച നേട്ടം. മരങ്ങളുടെ ചെറുപ്രായത്തിൽ തന്നെ അതിശയ വിളവാണ് ഉണ്ടാകുന്നത്. ഒരു കുലയിൽ തന്നെ നാല്പതും അന്‍പതും കശുവണ്ടി വിളയുന്നു. 30 മാസം മാത്രം പ്രായമായ കശുമാവിൻ മരങ്ങളെല്ലാം വളർന്ന് പന്തലിച്ച് നിൽക്കുന്നത് കാണാൻ തന്നെ കൗതുക കാഴ്ചകളാണിപ്പോൾ. റബർ കൃഷിയുടെ ഭാവി അനിശ്ചിതത്വത്തിലായതോടെയാണ് ഏഴ് ഏക്കർ വരുന്ന കുന്നിൻ പ്രദ്ദേശം മുഴുവൻ കശുവാവ് കൃഷി ചെയ്തത്. റബർ മരങ്ങൾ കാലപഴക്കമായപ്പോൾ റീ പ്ലാന്റിംഗ് വേണ്ടെന്ന് വെച്ചായിരുന്നു മുന്തിയ ഇനം കശുമാവിൻ തൈകൾ നട്ടുപിടിപ്പിച്ചത്. ജെസിബി കൊണ്ട് കുഴികളെടുത്ത് കശുമാവ് വികസന കോർപ്പറേഷൻ നിർദ്ദേശിച്ച രീതിയിലാണ് തൈ നട്ടത്. കണ്ണൂരിൽ നിന്നും കൊണ്ട് വന്ന 500 ഗ്രാഫ്റ്റ് തൈകളാണ് നടാൻ തെരഞ്ഞെടുത്തത്. 15 മാസമായപ്പോൾ തന്നെ തൈകൾ പത്തടി വളർന്ന്…
Read Moreആരാകും ബഡാ ദോസ്ത്..? കൂത്തുപറമ്പിൽ ഏറ്റുമുട്ടുന്നത് ഉറ്റസുഹൃത്തുക്കളായ കെ.പി. മോഹനനും പൊട്ടങ്കണ്ടി അബ്ദുള്ളയും
തലശേരി/കൂത്തുപറന്പ്: കൂത്തുപറമ്പ് നിയോജകമണ്ഡലത്തിൽ ഇടത്-വലത് മുന്നണികളുടെ സ്ഥാനാർഥിനിർണയ ചർച്ച പൂർത്തിയായി. ഇടതുമുന്നണി സ്ഥാനാർഥിയായി മുൻ മന്ത്രി കെ.പി. മോഹനനും യുഡിഎഫിനുവേണ്ടി മുസ്ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുള്ളയും മൽസരിക്കുമെന്ന് ഉറപ്പായി. പൊട്ടങ്കണ്ടി അബ്ദുള്ള യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് ദീപിക നേരത്തെതന്നെ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്നലെ പാണക്കാട് നടന്ന യോഗത്തിലാണ് പൊട്ടങ്കണ്ടി അബ്ദുള്ള യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന കാര്യത്തിൽ അന്തിമതീരുമാനമുണ്ടായത്. ദീർഘകാലം ഒന്നിച്ച് ഒരേ മുന്നണിയിൽ പ്രവർത്തിച്ചവരും ഇണപിരിയാത്ത സുഹൃത്തുക്കളുമായ കെ.പി. മോഹനനും പൊട്ടങ്കണ്ടി അബ്ദുള്ളയും തമ്മിലുള്ള മൽസരം കൗതുകത്തോടെയാണ് ഇരു മുന്നണികളിലെയും പ്രവർത്തകർ നോക്കിക്കാണുന്നത്. കഴിഞ്ഞകാല തെരഞ്ഞെടുപ്പുകളിൽ കെ.പി. മോഹനന്റെ വിജയത്തിനുവേണ്ടി അണിയറയിൽ ചുക്കാൻ പിടിച്ചിട്ടുള്ള പൊട്ടക്കണ്ടി അബ്ദുള്ളതന്നെ മോഹനനെ നേരിടാനെത്തുന്നത് യാദൃശ്ചികം. ജില്ലയിൽ ഏറ്റവും ശ്രദ്ധയമായ പോരാട്ടം നടക്കുന്ന മണ്ഡലമായി ഇതോടെ കൂത്തുപറമ്പ് മാറി. ആദ്യം മുതൽത്തന്നെ പൊട്ടക്കണ്ടി അബ്ദുള്ളയുടെ പേര് ഉയർന്നിരുന്നുവെങ്കിലും താൻ മത്സരരംഗത്തേക്കില്ലെന്ന്…
Read Moreപത്തിവിടർത്തി ചുറ്റുപാടും വീക്ഷിച്ച് നിൽക്കുന്ന രാജവെമ്പാല വീട്ടുമുറ്റത്ത് ! ഞെട്ടിവിറച്ച് വീട്ടുകാരും നാട്ടുകാരും
കോതമംഗലം: ഊന്നുകൽ തടിക്കുളം ഭാഗത്ത് കതിർവേലിൽ ബിനീഷിന്റെ വീട്ടുമുറ്റത്ത് എത്തിയ രാജവെമ്പാല വീട്ടുകാരേയും നാട്ടുകാരേയും ഭീതിയിലാഴ്ത്തി. ഇന്നലെ രാവിലെ 8.30 ഓടെയാണ് 12 അടി നീളമുള്ള രാജവെമ്പാലയെ കണ്ടത്. വീടിനോട് ചേർന്ന പുളിമരത്തിലായിരുന്നു പാമ്പിനെ ആദ്യം കണ്ടത്. കോതമംഗലം റേഞ്ച് തടിക്കുളം സെക്ഷനിലെ വനപാലകരുടെ നേതൃത്വത്തിൽ ഫോറസ്റ്റ് വാച്ചറും പാമ്പുപിടുത്തക്കാരനുമായ സി.കെ.വർഗീസാണ് സാഹസികമായി രാജവെന്പാലയെ പിടികൂടിയത്. വർഗീസ് പുളിമരത്തിന് സമീപം എത്തിയപ്പോൾ പാമ്പ് ഇഴഞ്ഞ് വീട്ടുമുറ്റത്തെത്തി. പത്തിവിടർത്തി ചുറ്റുപാടും വീക്ഷിച്ച് നിൽക്കുന്ന പാമ്പിനെ കാണാൻ ആളുകളും തടിച്ചുകൂടി. ബിഎഫ്ഒമാരായ ഡി.ഷിബു, നൂറുൾ ഹസൻ, വാച്ചർ ജിജോ, അനിൽ എന്നിവർ നേതൃത്വം നൽകി. പാന്പിനെ പിന്നീട് ഉൾവനത്തിൽ തുറന്നുവിട്ടു.
Read Moreപ്രബുദ്ധതയുള്ള കമ്മ്യൂണിസ്റ്റുകാര്‍ പ്രതികരിക്കും! സിപിഎം സ്ഥാനാർഥിയെച്ചൊല്ലി കളമശേരിയിലും പോസ്റ്റര്‍ പോര്; പോസ്റ്റർ പി. രാജീവിനെതിരേ
കൊച്ചി/കളമശേരി: കുന്നത്തുനാട് നിയമസഭാ മണ്ഡലത്തിനു പിന്നാലെ കളമശേരിയിലും പോസ്റ്റര്‍ പ്രതിഷേധം. സിഐടിയു നേതാവ് കെ. ചന്ദ്രന്‍പിള്ളയെ സ്ഥാനാര്ഥിയാക്കണമെന്നാവശ്യപ്പെട്ടാണു കളമശേരി മണ്ഡലത്തില്‍ പോസ്റ്ററുകള്‍ പതിച്ചത്. കളമശേരി, ഏലൂര്‍ പാര്‍ട്ടി ഓഫീസുകള്‍ക്കു മുന്നിലും പാര്‍ട്ടി ഭരിക്കുന്ന ഏലൂര്‍ നഗരസഭയ്ക്കു സമീപത്തുമാണു പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. പ്രബുദ്ധതയുള്ള കമ്യൂണിസ്റ്റുകാര്‍ പ്രതികരിക്കും, ചന്ദ്രന്‍പിള്ള കളമശേരിയുടെ സ്വപ്നം, വെട്ടിനിരത്തല്‍ എളുപ്പമാണു വോട്ട് പിടിക്കാനാണു പാട്, പി. രാജീവിനെ വേണ്ട തുടങ്ങിയ വാചകങ്ങളാണു പോസ്റ്ററുകളിലുള്ളത്. കളമശേരിയില്‍ പി. രാജീവിനെയാണു സ്ഥാനാര്‍ഥിയായി സിപിഎം പരിഗണിക്കുന്നത്. 2011 ല്‍ കളമശേരി മണ്ഡലം രൂപവത്കരിച്ചപ്പോള്‍ ചന്ദ്രന്പിള്ളയായിരുന്നു സ്ഥാനാര്‍ഥി. 2016 ല്‍ എ.എം യൂസഫാണു എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായത്. ഇത്തവണത്തെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ചന്ദ്രന് പിള്ളയുടെ പേര് ഉയര്ന്നുവന്നിരുന്നതായാണു വിവരം. എന്നാല്‍ പിന്നീട് പി. രാജീവ് ഉള്‍പ്പെടെയുള്ളവരുടെ പേര് മുന്നോട്ടുവരികയായിരുന്നു. ഇതാണു പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച കുന്നത്തുനാട് മണ്ഡലത്തിലും ഇത്തരത്തില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു.…
Read Moreനിന്നുതിരിയാൻ സ്ഥലമില്ല..! സ്വർണമലയിലേക്ക് ആളുകൾ ഒഴുകുന്നു; വാരിയെടുക്കുന്നത് കോടികൾ വിലയുള്ള സ്വർണം
സ്വർണത്തോട് ആളുകൾക്ക് എന്നും ഭ്രമമാണ്. അതുകൊണ്ടാണ് സ്വർണവില പലപ്പോഴും റിക്കാർഡ് ഇടുന്നതും. ഇത്രയും വിലയുള്ള സാധനം ചുമ്മ കിട്ടുമെന്നറിഞ്ഞാൽ ആളുകൾ വെറുതേയിരിക്കുമോ? കൂടും കുടുക്കയുമായി ആളുകൾ അങ്ങോട്ട് പായും. ഇതേ സംഭവം തന്നെയാണ് കോംഗോയിലെ തെക്കൻ കിവു പ്രവിശ്യയിലും സംഭവിച്ചത്. ഇവിടുത്തെ ലുഹീഹി മലനിരകളിലാണ് വൻ തോതിൽ സ്വർണ നിക്ഷേപം കണ്ടെത്തിയെന്ന വാർത്ത പരന്നത്. ഇതേ തുടർന്ന് ഗ്രാമവാസികൾ ഇവിടേക്ക് ഒഴുകിയെത്തുകയായിരുന്നു. മലനിരകളിൽ മുഴുവൻ സ്വർണ നിക്ഷേപമുണ്ടെന്നാണ് ജനങ്ങളുടെ കണ്ടെത്തൽ. ആയുധങ്ങൾ ഉപയോഗിച്ച് കുഴിക്കുന്നവരെയും വെറും കൈകൊണ്ട് മണ്ണ് ശേഖരിക്കുന്നവരെയും ഇവിടെ കാണാം. നിന്നുതിരിയാൻ സ്ഥലമില്ലാത്തതുപോലെ അത്രയും ആളുകളാണ് അവിടേക്ക് ഒഴുകിയെത്തിയത്. ജനങ്ങളുടെ തിരക്ക് അനിയന്ത്രിതമായതിനെ തുടർന്ന് കിവുവിലെ ഖനിമന്ത്രി ഖനനം നിരോധിച്ചുകൊണ്ടുളള ഉത്തരവിറക്കി. പക്ഷെ ഫലമുണ്ടായില്ല, ആളുകളാണ് ഇവിടേക്ക് ഇപ്പോഴും ഒഴുകിയെത്തുകയാണ്. ഗ്രാമവാസികൾ മലനിരകളിൽ നിന്ന് മണ്ണ് ശേഖരിക്കുന്നതിന്റെയും അതുകഴുകിയെടുത്ത് തിളങ്ങുന്ന വസ്തു പാത്രത്തിൽ ശേഖരിക്കുന്നതിന്റെയും…
Read Moreമുത്തച്ഛന്റെ കൺമുന്നിൽ എട്ടുവയസുകാരനെ കടുവ കടിച്ചുകൊന്നു; നിരവധി വളർത്തുമൃഗങ്ങളെയും കടുവ വകവരുത്തി
വീരാജ്പേട്ട: മുത്തച്ഛന്റെ കൺമുന്നിൽ എട്ടുവയസുകാരൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കുടക് ജില്ലയിലെ ബെല്ലാരു ഗ്രാമത്തിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. സി.കെ.സുബ്ബയ്യ എന്നയാളുടെ എസ്റ്റേറ്റിൽ ജോലിക്കെത്തിയ മുത്തച്ഛൻ കെഞ്ചയ്ക്കൊപ്പം എത്തിയ രാമസ്വാമിയാണു മരിച്ചത്. കടുവയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കെഞ്ചയെ(55) മൈസൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം നടന്ന സ്ഥലത്തിനു തൊട്ടടുത്ത് കടുവയെ പിടികൂടാനായി തെരച്ചിൽ നടത്തിയിരുന്ന വനപാലകസംഘം വിവരമറിഞ്ഞ് ബെല്ലാരുവിലെത്തി കുട്ടിയുടെ മൃതദേഹം വീണ്ടെടുക്കുകയും പരിക്കേറ്റ കെഞ്ചയെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ചു പൊന്നമ്പോട്ട്-കുട്ട റോഡ് നാട്ടുകാർ ഉപരോധിച്ചു. കടുവകളെ കണ്ടാലുടൻ വെടിവച്ചു കൊല്ലണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കഴിഞ്ഞ 14 ദിവസത്തിനിടെ നാലാമത്തെയാളാണ് കുടക് ജില്ലയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. നിരവധി വളർത്തുമൃഗങ്ങളെയും കടുവ വകവരുത്തി. നാഗർഹൊള കടുവാസങ്കേതത്തിൽനിന്നു ജനവാസകേന്ദ്രത്തിലെത്തിയ കടുവയാണ് ജനത്തിനു ഭീഷണിയായി മാറിയിരിക്കുന്നത്. കഴിഞ്ഞ മാസം 20ന് ജില്ലയിലെ ടി.ഷെട്ടിഗേരി ഗ്രാമത്തിൽ അറുപതുകാരനായ എസ്റ്റേറ്റ് തൊഴിലാളി ചെന്നിയും കുംതൂരു…
Read More