സ്വന്തം ലേഖകൻ ന്യൂഡൽഹി: കോവിഡ് പ്രതിസന്ധി അവസാനിക്കാറായെന്നു പ്രചരിപ്പിക്കുന്ന കേന്ദ്ര, സംസ്ഥാന മന്ത്രിമാർക്കെതിരേ ശക്തമായ മുന്നറിയിപ്പു നൽകി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കോവിഡ് പ്രതിസന്ധി അവസാനിച്ചു കൊണ്ടിരിക്കുന്നു എന്നാണു കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷ വർധൻ ഞായറാഴ്ച പറഞ്ഞത്. ഡൽഹിയിൽ കോവിഡ് പ്രതിസന്ധി അവസാനത്തോട് അടുത്തു കൊണ്ടിരിക്കുകയാണെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജയിനും പറഞ്ഞിരുന്നു. ഇതിനെതിരേയാണ് ശക്തമായ ഭാഷയിൽ ഐഎംഎ മുന്നറിയിപ്പ് നൽകിയത്. വെറുതെ കാഹളമൂതി വീരവാദം മുഴക്കി നടക്കരുതെന്നാണ് ഐഎംഎ മുന്നറിയിപ്പ് നൽകിയത്. രാഷ്ട്രീയക്കാരും സർക്കാരും തെറ്റായ പ്രസ്താവനകൾ പ്രചരിപ്പിക്കുന്നതിൽ നിന്നു വിട്ടു നിൽക്കണമെന്നാണ് ഐഎംഎ ആവശ്യപ്പെട്ടത്. കോവിഡ് പ്രതിസന്ധി അവസാനിക്കാറായി എന്ന തരത്തിൽ രാഷ്ട്രീയ ഇടനാഴികളിൽ ചർച്ച നടത്തുന്നത് വേദനാജനകമാണ്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ലോകാരോഗ്യ സംഘടനയും ഐസിഎംആറും ആണ് ഇക്കാര്യത്തിൽ അഭിപ്രായം പറയേണ്ടതെന്നും ഐഎംഎ പ്രസ്താവനയിൽ വ്യക്തമാക്കി. കോവിഡ് ബാധിച്ച് 740…
Read MoreDay: March 9, 2021
കൈക്കുഞ്ഞുമായി ദിവ്യ കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരായി; ഡോളര്‍ കടത്ത് കേസില്‍ അഭിഭാഷകയെ ചോദ്യം ചെയ്തു
കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ മൊഴിയുടെ വെളിച്ചത്തില്‍ ഉന്നതര്‍ ഉള്‍പ്പെടെയുള്ളവരുടെ ലിസ്റ്റ് തയാറാക്കി കസ്റ്റംസ് ചോദ്യം ചെയ്യൽ ആരംഭിച്ചു. ഇന്നലെ തിരുവനന്തപുരം കരമന സ്വദേശിനിയായ അഭിഭാഷക ദിവ്യയെ കസ്റ്റംസ് ചോദ്യം ചെയ്തു. സ്വര്‍ണക്കടത്ത് കേസിലെയും ഡോളര്‍കടത്ത് കേസിലെയും പ്രതികളായ സ്വപ്ന സുരേഷുമായും സരിത്തുമായും ദിവ്യ നിരന്തരം ബന്ധപ്പെടുകയും ഇരുവര്‍ക്കും വേണ്ട സഹായം ചെയ്തുവെന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. കൈക്കുഞ്ഞുമായാണ് ദിവ്യ കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരായത്. അതേസമയം മൊബൈല്‍ ഫോണും സിം കാര്‍ഡും ബാങ്ക് വിവരങ്ങളും ഹാജരാക്കാനാണ് കസ്റ്റംസ് നിര്‍ദേശിച്ചതെന്ന് അവരുടെ ഭര്‍ത്താവ് അഡ്വ. അനൂപ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ചോദ്യം ചെയ്യല്‍ പരമ്പരയില്‍ ലിസ്റ്റ് തയാറാക്കിയാണ് കസ്റ്റംസ് ഉന്നതരെ വിളിക്കുന്നത്. നാളെ സിപിഎം പോളിറ്റ്ബ്യൂറോ മെംബര്‍ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ…
Read Moreആരാണീ ഷെൽന ? പാര്‍ട്ടിക്കാരുടെ ചോദ്യം; ആലുവയിലെ സിപിഎം സ്ഥാനാർഥിയുടെ പേരു കേട്ട് കൊച്ചിക്കാർ പോലും ആദ്യം നെറ്റിചുളിച്ചു
കൊച്ചി: ആലുവയിലെ സിപിഎം സ്ഥാനാർഥിയുടെ പേരു കേട്ട് കൊച്ചിക്കാർ പോലും ആദ്യം നെറ്റിചുളിച്ചു- ഷെൽന നിഷാദ്. പാർട്ടിവേദികളിലൊന്നും സുപരിചിതയല്ലാത്ത പേര് എന്നതു തന്നെ കാരണം. എന്നാൽ രാഷ്ട്രീയ കുടുംബത്തിൽ നിന്നാണ് ഷെൽനയുടെ വരവ്. നാലു തവണ ആലുവയെ പ്രതിനിധീകരിച്ച കോൺഗ്രസിന്റെ മുൻ എംഎൽഎ കെ. മുഹമ്മദാലിയുടെ മരുമകളാണ് ഷെൽനയെന്നതാണ് ശ്രദ്ധേയം. ഭർതൃപിതാവിന്റെ രാഷ്ട്രീയത്തിനു വിരുദ്ധമായി സിപിഎം സ്ഥാനാർഥിയായി ഷെൽന എത്തുന്പോൾ എൽഡിഎഫ് മികച്ചൊരു മത്സരമാണ് പ്രതീക്ഷിക്കുന്നത്. പൊതുവെ യുഡിഎഫ് അനുകൂല മണ്ഡലമായി ആലുവയിൽ അട്ടിമറിയാണ് സിപിഎം ലക്ഷ്യം. ആർക്കിടെക്ട് പ്രൊഫഷനിൽനിന്ന് രാഷ്ടീയത്തിൽ ഒരു കൈനോക്കാനാണ് ഷെൽനയുടെ തീരുമാനം. തിരുവനന്തപുരം എൻജിനിയറിംഗ് കോളജിൽ നിന്ന് ബിആർക്ക് പൂർത്തിയാക്കിയ ഷെൽന കൊച്ചിയിലെ എസ്എൻ ആർക്കിടെക്ടിന്റെ ചീഫ് ആയി പ്രവർത്തിക്കുന്നു. അങ്കാൻസ് ഗ്രൂപ്പ് ഡയറക്ടർ നിഷാദി അലിയാണ് ഭർത്താവ്. ഷെൽന എൽഡിഎഫ് സ്ഥാനാർഥിയാകുന്നതിനെക്കുറിച്ച് മുഹമ്മദാലിയുടെ പ്രതികരണമെന്തെന്ന് ചോദിച്ചപ്പോൾ ഓരോ വ്യക്തികൾക്കും അവരവരുടെ…
Read Moreപരീക്ഷയിൽ അവ്യക്തത! വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിൽ; പരീക്ഷകൾ മാറ്റിവച്ചാൽ…
തിരുവനന്തപുരം: അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയാക്കി എസ്എസ്എൽസി, പ്ലസ്ടു, വിഎച്ച്എസ്ഇ വാർഷിക പരീക്ഷയ്ക്കായി കാത്തിരിക്കുന്ന വിദ്യാർഥികളെ ആശങ്കയിലാക്കി അവ്യക്തത തുടരുന്നു. മോഡൽ പരീക്ഷ എഴുതി വിദ്യാർഥികൾ നിലവിലെ പരീക്ഷാ കലണ്ടർ പ്രകാരം ഈ മാസം 17 മുതൽ നടക്കേണ്ട വാർഷിക പരീക്ഷയ്ക്കായി തയാറെടുപ്പ് പൂർത്തിയാക്കിയിരുന്നു. എന്നാൽ, പരീക്ഷ മാറ്റാൻ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കയാണ് സംസ്ഥാന സർക്കാർ. അധ്യാപകർക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടികൾ ഉള്ളതിനാൽ പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത് സിപിഎമ്മിന്റെ അധ്യാപക സംഘടനയായ കെഎസ്ടിഎ ആണ്. മാർച്ച് ഒന്നിനാണ് ഇതു സംബന്ധിച്ചുള്ള നിവേദനം അധ്യാപക സംഘടന സർക്കാരിന് കൈമാറിയത്. വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളാനായി മുഖ്യമന്ത്രിയെ സമീപിച്ചത് കഴിഞ്ഞ അഞ്ചിന്. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന പശ്ചാത്തലത്തിൽ പരീക്ഷ മാറ്റിവയ്ക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനും. സർക്കാർ ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽ…
Read Moreസൗരവ് ഗാംഗുലി ബിജെപിയില്‍ ചേര്‍ന്നോ ? കിടിലന്‍ മറുപടിയുമായി ബംഗാള്‍ കടുവ
കോൽക്കത്ത: ബിജെപിയിൽ ചേരുമെന്ന റിപ്പോർട്ടുകൾ തള്ളി ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി. താൻ വളരെ സാധാരണ രീതിയിലുള്ള ജീവിതം നയിക്കുന്ന ഒരു വ്യക്തിയാണെന്നും മറ്റൊന്നും ശ്രദ്ധിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഗാംഗുലിയുടെ വെളിപ്പെടുത്തൽ. ഇങ്ങനെ ശ്രദ്ധ കിട്ടുന്നതിൽ താൻ ഭാഗ്യവാനാണ്. എന്റെ ജോലിയുമായി താൻ മുന്നോട്ടുപോകുന്നു. കോൽക്കത്തയിൽ വളരെ സാധാരണമായ ഒരു ജീവിതമാണ് ഞാൻ നയിക്കുന്നത്. ആളുകളെ കാണുന്നു, അവരോട് സംസാരിക്കുന്നു, അവരുമായി സമയം ചെലവഴിക്കുന്നു. അതാണ് തന്റെ പ്രകൃതമെന്നും ഗാംഗുലി പറഞ്ഞു.
Read Moreതമ്പ്രാന്റെ മകനല്ല, ചെത്തുതൊഴിലാളിയുടെ മകൻ ഇനിയും ഈ നാട് ഭരിക്കണം..! വിവാദമായി ‘ചെത്തുകാരന്റെ മകൻ’; തേച്ചുമായ്ച്ചു പാർട്ടി
തൃശൂർ: ‘തമ്പ്രാന്റെ മകനല്ല, ചെത്തുതൊഴിലാളിയുടെ മകൻ ഇനിയും ഈ നാട് ഭരിക്കണം.’ എൽഡിഎഫ് പ്രവർത്തകർ തൃശൂർ എംജി റോഡിനു സമീപം നടത്തിയ ചുമരെഴുത്ത് വിവാദമായി. ഫേസ്ബുക്കിൽ വൈറലായതോടെ എതിരഭിപ്രായങ്ങളും ഉയർന്നു. ചുമരെഴുത്ത് വിവാദമായതോടെ ആ വാചകങ്ങൾ സിപിഎം പ്രവർത്തകർ തന്നെ മായ്ച്ചുകളഞ്ഞു. ഇപ്പോൾ മതിലിൽ പിണറായി വിജയന്റെ ചിത്രം ബാക്കിയുണ്ട്. വിവാദ ചുമരെഴുത്ത് മായ്ച്ചുകളഞ്ഞ ചിത്രവും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ചിലർ രണ്ടു ചിത്രങ്ങളും ചേർത്ത് ട്രോളുണ്ടാക്കി. കോണ്‍ഗ്രസ് നേതാവ് കെ. സുധാകരൻ എംപിയാണ് മുഖ്യമന്ത്രി പിണറായി വിജയനെ ചെത്തുകാരന്റെ മകൻ എന്നു വിശേഷിപ്പിച്ചു വിവാദത്തിനു തുടക്കം കുറിച്ചത്.
Read Moreവൈക്കം കൂടി വിട്ടുകൊടുക്കുക, നമുക്ക് സംപൂജ്യരായി പ്രവര്‍ത്തിക്കാം..! സീറ്റ് വിഭജനം; കോട്ടയത്ത് സിപിഐയെ ഒതുക്കിയെന്ന് ആക്ഷേപം, അമർഷം പുകയുന്നു…
കോട്ടയം: എൽഡിഎഫിലെ സീറ്റ് വിഭജന ചർച്ചകൾ അന്തിമ ഘട്ടത്തിലെത്തി നിൽക്കെ സിപിഐയിൽ അമർഷം പുകയുന്നു. ജോസ് കെ. മാണിക്ക് 13 സീറ്റ് നൽകിയതിലും തങ്ങളാവശ്യപ്പെട്ട ചങ്ങനാശേരി സീറ്റ് ലഭിക്കാതിരുന്നതുമാണ് സിപിഐ അണികളെയും ഒരുപറ്റം സംസ്ഥാന നേതാക്കളെയും ചൊടിപ്പിച്ചത്. കഴിഞ്ഞ തവണ 27 സീറ്റിൽ മത്സരിച്ച സിപിഐക്ക് ഇത്തവണ അതിൽ രണ്ടു സീറ്റുകളാണ് കേരള കോൺഗ്രസിന് വിട്ടു നൽകേണ്ടി വന്നത്. കാഞ്ഞിരപ്പള്ളിയും ഇരിക്കൂറും. ഇതിൽ കാഞ്ഞിരപ്പള്ളി സീറ്റ് സിപിഐ കാലങ്ങളായി മത്സരിച്ച് പോരുന്ന സീറ്റായിരുന്നു. പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മണ്ഡലവും കാഞ്ഞിരപള്ളി തന്നെ. എന്നാൽ, ഇവിടെ സിറ്റിംഗ് എംഎൽഎ കേരള കോൺഗ്രസിന്റേതാണ് എന്നതിനാൽ അവർ ആ സീറ്റ് ആവശ്യപ്പെടുകയും സിപിഐ ഒരു പരിധിവരെ വഴങ്ങുകയും ചെയ്തു. കാഞ്ഞിരപ്പള്ളി വിട്ടു നൽകുമ്പോൾ ജില്ലയിൽ മറ്റെവിടെയെങ്കിലും ഒരു സീറ്റ് വേണമെന്ന് സിപിഐ ആവശ്യപ്പെട്ടിരുന്നു. പൂഞ്ഞാർ, ചങ്ങനാശേരി സീറ്റുകളിലായിരുന്നു സിപിഐയുടെ…
Read Moreആശയക്കുഴപ്പങ്ങൾക്കും തർക്കങ്ങൾക്കും ഒടുവിൽ സ്ഥാനാർഥി നിർണയം പൂർത്തിയാക്കി! സീറ്റു നില ഇങ്ങനെ…
തിരുവനന്തപുരം: ആശയക്കുഴപ്പങ്ങൾക്കും തർക്കങ്ങൾക്കും ഒടുവിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയം പൂർത്തിയാക്കി. ബുധനാഴ്ച നടന്ന ഉഭയകക്ഷി ചർച്ചകൾക്കൊടുവിലണ് സീറ്റുകൾ സംബന്ധിച്ച തീരുമാനം ഉണ്ടായത്. നിലവിൽ ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ച് സിപിഎം 85, സിപിഐ 25, കേരള കോൺഗ്രസ് (ജോസ്) 13, ജെഡിഎസ് 4, എൽജെഡി 3, ഐഎൻഎൽ 3 എൻസിപി 3, കേരള കോൺഗ്രസ് (ബി) 1, കേരള കോൺഗ്രസ് (എസ്) 1, ആർഎസ്പി (ലെനിനിസ്റ്റ്) 1, ജനാധിപത്യ കേരള കോൺഗ്രസ് 1 എന്നിങ്ങനെയാണ് സീറ്റു നില. ചങ്ങനാശേരി സീറ്റ് കേരള കോൺഗ്രസ്എമ്മിന് നൽകാൻ ധാരണയായതോടെയാണ് സീറ്റ് വിഭജന ചർച്ച പൂർത്തിയായത്. സിപിഐ എതിർപ്പ് മറികടന്നാണ് സീറ്റ് കേരള കോൺഗ്രസിന് നൽകാൻ തീരുമാനമായത്. കാഞ്ഞിരപ്പള്ളി, ഇരിക്കൂർ സീറ്റുകളാണ് ജോസ് കെ. മാണിക്ക് സിപിഐ വിട്ടു നൽകുക. തർക്കങ്ങളില്ലാതെ പൂർത്തിയാകുമെന്ന് കരുതിയ സീറ്റ് ചർച്ച ചങ്ങനാശേരി…
Read More