സ്വന്തം ലേഖകന്‍ കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം വ്യാപകമായതോടെ സാനിറ്റൈസര്‍ വിപണിയില്‍ വ്യാജന്മാര് നിറയുന്നു. ലൈസന്‍സ് പോലുമില്ലാതെ സാനിറ്റൈസര്‍ നിര്‍മിച്ച് വിപണിയില്‍ വില്പ്പനയ്ക്കെത്തിച്ചാണ് ഈ രംഗത്തെ മാഫിയ പിടിമുറക്കുന്നത്. കുറഞ്ഞ വിലയില്‍ കൂടുതല്‍ അളവ് നല്‍കിയാണ് വ്യാജന്മാര് വിപണി കീഴടക്കുന്നത്. വ്യാജന്മാർ വിലസുന്നുസര്ക്കാര്-സ്വകാര്യ സ്ഥാപനങ്ങള്‍, കടകള്‍, എടിഎം കൗണ്ടറുകള്‍, പൊതുഗതാഗത സംവിധാനങ്ങള്‍ എന്നിവിടങ്ങളില്‍ കോവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടോയെന്ന് ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കിയതോടെയാണ് വിപണിയില്‍ വിലക്കുറവ് ഓഫറുമായി വ്യാജന്മാര് വിലസുന്നത്. ആല്‍ക്കഹോള്‍ അംശം പേരിന് പോലുമില്ലാത്ത സാനിറ്റൈസര്‍ വരെ വിപണിയിലുണ്ടെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. ബ്രേക്ക് ദി ചെയിന്‍ സംവിധാനത്തെവരെ തകര്ക്കുംവിധത്തിലാണ് വ്യാജന്മാര് വിപണിയില്‍ വിലസുന്നത്. പലരും സാനിറ്റൈസര്‍ കൈകളിലാക്കുന്നുണ്ടെന്ന ശുഭാപ്തി വിശ്വാസത്തോടെയാണ് പൊതു ഇടങ്ങളില്‍ പെരുമാറുന്നത്. എന്നാല്‍ ഗുണമേന്മയില്ലാത്ത സാനിറ്റൈസറുകള്‍ ഉപയോഗിച്ചാല്‍ വൈറസിനെ തടയാനാവില്ല. രോഗബാധിതനായി മാറാനും ഇതുവഴി പലരിലേക്കും രോഗം വ്യാപിക്കാനും സാധ്യതയേറെയാണെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്.…
Read MoreDay: April 27, 2021
ഇടിമിന്നലേറ്റ മരത്തിന്റെ ഉള്‍വശം ആളിക്കത്തുന്നതിന്റെ പിന്നിലുള്ളത് ! വീഡിയോ വൈറലാകുന്നു…
ഇടിമിന്നലേറ്റ വൃക്ഷത്തിന്റെ ഉള്‍വശം ആളിക്കത്തുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇടിമിന്നലേറ്റ സമയത്ത് മരത്തിലെ ഈര്‍പ്പമാണ് വൈദ്യുതിപ്രവാഹം വേഗത്തിലാകാന്‍ കാരണം. മരത്തിന്റെ കാതലാണ് ഇടിമിന്നലേറ്റ് കത്തുന്നത്. സയന്‍സ് ഗേള്‍ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. മരത്തിന്റെ ഉള്‍വശം ഇടിമിന്നലേറ്റ് കത്തുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. തീഗോളം പോലെയാണ് വൃക്ഷത്തിന്റെ ഉള്‍വശം കത്തുന്നത്. മരത്തിലെ ഈര്‍പ്പമാണ് വൈദ്യുതിപ്രവാഹം വേഗത്തിലാകാന്‍ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. വൃക്ഷത്തിന്റെ കറയാണ് ആളിക്കത്തുന്നത്. വേനല്‍ക്കാലത്ത് തീ പടരാന്‍ സാധ്യത കൂടുതലാണ്. മഴ പെയ്താല്‍ ഈ തീ അണയുമെന്നും വിദ്ഗധര്‍ പറയുന്നു.
Read Moreഅയാളിലേക്ക് എന്റെ നോട്ടം വീണതും അയാള്‍ ഉടുമുണ്ടുരിഞ്ഞു;ആ കാഴ്ച കൊത്താനോങ്ങുന്ന ഒരു സര്‍പ്പത്തെ പോലെ കുറെ കാലം എന്നെ പിന്തുടര്ന്നു;ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി കുറിപ്പ്…
സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ചു വരികയാണ്. ഒറ്റയ്ക്കു ഒരു സ്ഥലത്ത് സ്ത്രീയ്ക്ക് നില്ക്കാന് കഴിയാത്ത നിലയിലേക്ക് നമ്മുടെ സമൂഹം അധഃപതിച്ചിരിക്കുകയാണ്. കൊച്ചു കുട്ടികള്‍ മുതല്‍ വയോധികകള്‍ വരെ ഇത്തരം ഞരമ്പുരോഗികളുടെ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നു. ഇപ്പോഴിതാ തനിക്കുണ്ടായ ഒരു ദുരനുഭവം സോഷ്യല്‍ മീഡിയയിലൂടെ തുറന്നു പറഞ്ഞിരിക്കുകയാണ് ഫൗസിയ കളപ്പാട്ട്. ഫൗസിയ കളപ്പാട്ടിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം… നമ്മുടെ നാട്ടില്‍ എല്ലാ പെണ്‍കുട്ടികള്‍ക്കും കാണും അവരില്‍ ആദ്യമായി പേടിവളര്‍ത്തിയ ഒരു പുരുഷനെ ക്കുറിച്ച് പറയാന്‍. ആ പേടിയില്‍ നിന്നാണവള്‍ പുരുഷന്മാരെല്ലാം സ്ത്രീലമ്ബടന്മാരെന്ന നിഗമനത്തിലെത്തുന്നത്. ജീവിതത്തില്‍ വാപ്പിച്ചിയെയും അമ്മാവന്മാരെയും കണ്ട് വളര്‍ന്ന എനിക്ക് എല്ലാം പുരുഷന്മാരും അവരുടെ പ്രതിരൂപങ്ങളായിരുന്നു. സ്ത്രീകളെ മാനഭംഗപ്പെടുത്താനുള്ള ഒരു ലൈംഗികായുധം പുരുഷന്മാരില് ഉണ്ടെന്നറിയുന്നത് പത്രങ്ങളില്‍ കാണുന്ന വാര്‍ത്തകളില്‍ നിന്നായിരുന്നു. പത്താം ക്ലാസ്സിലെ പരീക്ഷയുടെ റിസള്റ്റ് വന്നതിന് ശേഷം പ്രീഡിഗ്രിക്ക് കോളേജില്‍ അപേക്ഷ കൊടുക്കാന്‍ പാസ്പോര്‍ട്ട്…
Read Moreസരിതയ്ക്ക് ആറ് വര്‍ഷം കഠിന തടവും പിഴയും ! സരിതയുടെ വാദങ്ങള്‍ മുഖവിലയ്ക്കെടുക്കാതെ കോടതി…
കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസിലെ രണ്ടാം പ്രതി സരിത എസ്. നായര്‍ക്ക് കോടതി ആറ് വര്‍ഷം തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കോഴിക്കോട് ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധി സമയത്ത് പ്രതിക്ക് ജാമ്യം നല്‍കരുതെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. പണം വാങ്ങി കബളിപ്പിച്ചതില്‍ താന്‍ തെറ്റുകാരിയല്ലെന്നും ഒന്നാം പ്രതി ബിജു രാധാകൃഷ്ണനാണ് പണം വാങ്ങിയതെന്നും തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും സരിത വാദിച്ചെങ്കിലും കോടതി മുഖവിലയ്ക്കെടുത്തില്ല. കേസിലെ ഒന്നാം പ്രതിയായ ബിജു രാധാകൃഷ്ണന് കോവിഡ് ക്വാറന്റൈനിലായതിനാല്‍ ഇന്ന് കോടതിയില്‍ ഹാജരായില്ല. മേയ് നാല് വരെ ക്വാറന്റൈനിലാണെന്ന് ബിജു കോടതിയെ അറിയിച്ചു. ബിജുവിനെതിരായ കേസ് മേയ് നാലിന് ശേഷം പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. സരിതയുടെയും ബിജുവിന്റെയും ഡ്രൈവറായിരുന്ന കേസിലെ മൂന്നാം പ്രതി മണിമോനെ കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ…
Read Moreആ സംഭവത്തിനു ശേഷം കുഞ്ചാക്കോബോബനോട് മിണ്ടിയിട്ടില്ല ! ചാക്കോച്ചനുമായുള്ള പിണക്കത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി നടി സാന്ദ്ര…
മലയാളത്തിലെ അതുല്യ സംവിധായകന് ലോഹിതദാസ് സംവിധാനം ചെയ്ത സിനിമയായിരുന്നു കസ്തൂരിമാന്‍. അക്കാലത്ത് മലയാളത്തിന്റെ റൊമാന്റിക് നായകനായിരുന്ന കുഞ്ചാക്കോ ബോബന് ആയിരുന്നു ഈ ചിത്രത്തില്‍ നായകനായി എത്തിയത്. മീരാജാസ്മിന് നായികയായി എത്തിയ ഈ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ കഥാപാത്രത്തെ പ്രണയിക്കുന്ന ഷീല പോള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അവതാരക സാന്ദ്ര ആമിയായിരുന്നു. ടെലിവിഷന്‍ പരമ്പരകളിലൂടെ സിനിമാ അഭിനയരംഗത്ത് എത്തി പിന്നീട് ഒരുപിടി മികച്ച കഥാപാത്രങ്ങളെ മലയാളത്തില്‍ അവതരിപ്പിച്ച നടിയാണ് സാന്ദ്ര ആമി. പിന്നീട് തമിഴ് ചിത്രങ്ങളും സീരിയലുകളുമായി തിരക്കിലായ താരം വിവാഹ ശേഷം അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഭര്‍ത്താവ് പ്രജിന്റെ പിന്തുണയോടെ അഭിനയത്തില്‍ വീണ്ടും സജീവമായ താരം കുഞ്ചാക്കോ ബോബനുമായുള്ള പിണക്കത്തെക്കുറിച്ച് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു. കസ്തൂരിമാനിലെ ഒരു ഗാന രംഗം ചിത്രീകരിക്കുന്ന സമയത്ത് നിസാരമായ പ്രശ്നങ്ങള്‍ക്ക് പിണങ്ങുക തന്റെ സ്വഭാവമായിരുന്നു. ചാക്കോച്ചന്…
Read Moreനിയന്ത്രണം വഴിപാടായി, അകലം ആവിയായി; കോവിഡ് നിരക്ക് കൂടുമ്പോഴും നിരത്തുകൾ പതിവുപോലെ
പത്തനംതിട്ട: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിട്ടുള്ള നിയന്ത്രണങ്ങള്‍ പലയിടത്തും വഴിപാടായി.നിരത്തുകളില്‍ വാഹനങ്ങളുടെ തിരക്കിനൊപ്പം കൂടുതല്‍ ആളുകളും എത്തിത്തുടങ്ങിയതോടെ സാധാരണനിലയിലാണ് എല്ലായിടത്തും തിരക്ക്. കടകളില്‍ സാമൂഹിക അകലവും ഒക്കെ മറന്ന മട്ടാണ്. എന്നാല്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞു. സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകള്‍ നിരത്തുകളിലുണ്ടെങ്കിലും യാത്രക്കാര്‍ വളരെ കുറവാണ്. 1000 രൂപ പോലും വരുമാനം ഇല്ലാതെ ഇന്നലെ സര്‍വീസ് നടത്തിയ ബസുകളുമുണ്ടായിരുന്നു. ഇന്ധനം അടിക്കാനുള്ള പണവും ജീവനക്കാര്‍ക്കുള്ള ശമ്പളവും നല്‍കാനുള്ള വരുമാനം പോലും ഇല്ലെങ്കില്‍ സര്‍വീസുകള്‍ അവസാനിപ്പിക്കുക മാത്രമേ നിര്‍വാഹമുള്ളൂവെന്ന് സ്വകാര്യ ബസ് ഉടമകള്‍ പറഞ്ഞു. ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്കുള്ള കുട്ടികളുടെ യാത്രാ സൗകര്യം കൂടി കണക്കിലെടുത്താണ് ബസുകളോടിച്ചത്. എസ്എസ്എസ്എല്‍സി പരീക്ഷ അവസാനിക്കുന്ന 29 ഓടെ കൂടുതല്‍ ബസുകള്‍ നിരത്തുകളില്‍ നിന്നു വിട്ടുമാറാനാണ് സാധ്യത. വാക്സിനേഷൻ കേന്ദ്രത്തിലും തിരക്ക്പുറത്തേക്കിറങ്ങുന്നവരില് നല്ലൊരു പങ്കും സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുകയാണ്. മാര്‍ക്കറ്റുകള്‍,…
Read Moreഒറ്റയ്ക്കു കുർബാന ചൊല്ലിയ വൈദികനെ സ്റ്റേഷനിലേക്കു വിളിപ്പിച്ചു; ഏറ്റുമാനൂർ പോലീസിന്റെ നടപടിക്കെതിരേ വ്യാപക പ്രതിഷേധം
അതിരമ്പുഴ: കോവിഡ് മാനദണ്ഡങ്ങളുടെ മറവിൽ പോലീസ് അധികാര ദുർവിനിയോഗം നടത്തുന്നതായി പരാതി. കോട്ടയം അതിരന്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വിശ്വാസികളെ ആരെയും പങ്കെടുപ്പിക്കാതെ ഒറ്റയ്ക്കു വിശുദ്ധ കുർബാന അർപ്പിച്ച വൈദികനെ പോലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ച ഏറ്റുമാനൂർ പോലീസിന്റെ നടപടിക്കെതിരേ വ്യാപക പ്രതിഷേധം. ഇന്നു രാവിലെ പള്ളിയിൽ സന്ദർശനം നടത്തിയ ഏറ്റുമാനൂർ സിഐ പള്ളിയുടെ വാതിൽ തുറന്നു കിടക്കുന്നതുകണ്ട് ദേവാലയ ശുശ്രൂഷിയോടു കാര്യം തിരക്കി. പള്ളിയിൽ വൈദികൻ തനിച്ചു കുർബാന അർപ്പിക്കുകയാണെന്ന് അദ്ദേഹം പോലീസിനെ അറിയിച്ചു. എന്നാൽ, പള്ളിയിൽ ചടങ്ങുകളൊന്നും പാടില്ലെന്ന് അറിയില്ലേ, എന്നു ചോദിച്ച ഉദ്യോഗസ്ഥൻ വൈദികൻ സ്റ്റേഷനിൽ ഹാജരാകണമെന്നു നിർദേശിച്ചു. എന്നാൽ, യാതൊരു കോവിഡ് മാനദണ്ഡവും ലംഘിക്കാതെ തനിച്ചു വിശുദ്ധ കുർബാന അർപ്പിച്ച വൈദികനോടു സ്റ്റേഷനിൽ ഹാജരാകാൻ പറഞ്ഞതു തികഞ്ഞ അധികാര ദുർവിനയോഗമാണെന്നു സംഭവത്തിൽ പ്രതികരിച്ച രാഷ്ട്രീയ നേതാക്കൾ അടക്കമുള്ളവർ പറഞ്ഞു. പള്ളി…
Read More‘ജാക്കറ്റും മാസ്ക്കും ഹെൽമെറ്റും ധരിച്ച ഒരാൾ സൈക്കിൾ ലക്ഷ്യമാക്കി നടന്നടുത്തു’; കലവൂർ റോഡിൽ സിനിമയെ വെല്ലുന്ന മോഷണം; പെട്രോൾ പമ്പ് ജീവനക്കാരനെ ആക്രമിച്ച് തട്ടിയെടുത്ത് 13 ലക്ഷം രൂപ
ആലപ്പുഴ: കലവൂരിലെ പെട്രോൾ പമ്പിൽ നിന്നും ജീവനക്കാരൻ സൈക്കിളിൽ ബാങ്കിലടയ്ക്കാൻ കൊണ്ടുപോയ 13.63ലക്ഷംരൂപ ബൈക്കിലെത്തിയ രണ്ടംഗ സംഘം കവർന്നു. ഇന്നലെ ഉച്ചക്ക് 12.30മണിയോടെ ദേശീയപാതയിൽ കലവൂർ മലബാർ ഹോട്ടലിനു സമീപത്തു വച്ചായിരുന്നു സംഭവം. ആര്യാട് ബ്ലോക്ക് ഓഫീസിനു സമീപത്തായി പ്രവർത്തിക്കുന്ന ഫ്യുവൽസിൽ നിന്ന് ജീവനക്കാരൻ സൈക്കിളിൽ കൊണ്ടു പോകുകയായിരുന്നപണം അടങ്ങിയ ബാഗ് കവർന്നത്. ജാക്കറ്റും മാസ്ക്കുംം ഹെൽമെറ്റും ധരിച്ച ഒരാൾ നടന്ന് വന്ന് ജീവനക്കാരനെ സഞ്ചരിച്ച സൈക്കിളിൽ നിന്ന് തള്ളി നിലത്ത് ഇട്ടശേഷം ബാഗ് കവർന്നു. ഈ സമയം മറ്റോരാൾ ഇതേ വേഷം ധരിച്ച് ബൈക്കിലെത്തി ബാഗുമായി നിന്ന ആളെ കയറ്റി ചേർത്തല ഭാഗത്തേക്ക് പോയി. കഴിഞ്ഞ 23, 24, 25തീയതികളിലെ കളക്ഷനായിരുന്നു ബാങ്കിൽ അടക്കാൻ കൊണ്ടുപോയത്. പമ്പും ബാങ്കുമായി ഒരുകിലോമീറ്റർ പോലും ദൂരം ഇല്ലാത്തതിനാൽ ജീവനക്കാർ സൈക്കിളിലാണ് പതിവായി പണം ബാങ്കിൽ നിക്ഷേപിക്ഷേപിക്കാൻ കൊണ്ടുപോകുന്നത്. സംഭവം…
Read Moreകോട്ടയത്ത് കാര്യങ്ങൾ പിടിവിടുന്നു; കൂടുതൽ പ്രദേശങ്ങളിൽ നിരോധനാജ്ഞയും നിയന്ത്രണങ്ങളും
കോട്ടയം: കോട്ടയം ജില്ലയിൽ 14 തദ്ദേശ സ്ഥാപനങ്ങളിലെ 24 വാർഡുകളിൽ കൂടി നിരോധനാജ്ഞയും പ്രത്യേക നിയന്ത്രണങ്ങളും ഏർപ്പെടുത്തി. ഇതോടെ ജില്ലയിൽ ആകെ നാലു പഞ്ചായത്തുകളിലും 37 തദ്ദേശ സ്ഥാപനങ്ങളിലെ 59 വാർഡുകളിലും 144ഉം അധിക നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരിക്കുകയാണ്. നിരോധനാജ്ഞയും അധിക നിയന്ത്രണങ്ങളും നിലനിൽക്കുന്ന സ്ഥലങ്ങളിൽ ഒഴികെയുള്ള സ്ഥലങ്ങളിൽ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവായിരിക്കും ബാധകമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ചെന്പ്-11, ഈരാറ്റുപേട്ട-17, ഏറ്റുമാനൂർ-4, കോട്ടയം- 1, 5, 6, 10, 16, 17, 31, 33, നീണ്ടൂർ-5, പായിപ്പാട്-12, പൂഞ്ഞാർ തെക്കേക്കര-9, 11, കല്ലറ-6, പനച്ചിക്കാട് -3, തലയാഴം-9, മാടപ്പള്ളി-1, 12, ഞീഴൂർ-9, പുതുപ്പള്ളി-7, 17, വെച്ചൂർ-3 എന്നിവയാണ് നിരോധനാജ്ഞയും അധിക നിയന്ത്രണങ്ങളും പുതിയതായി ഏർപ്പെടുത്തിയ തദ്ദേശ സ്ഥാപന വാർഡുകൾ. ഈ വാർഡുകളിൽ നാലു പേരിൽ കൂടുതൽ ഒത്തു ചേരുന്നതിന് നിരോധനവും പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ആശുപത്രികൾക്കും…
Read Moreകണ്ടെയ്ൻമെന്റ് സോണിൽ ഇനി വണ്ടി ഓടിക്കേണ്ട! നിയമം ലംഘിക്കുന്നവരെ നാല് വകുപ്പുകൾ ഇട്ട് പൂട്ടാനൊരുങ്ങി അധികൃതർ
ആലപ്പുഴ: ജില്ലയിൽ കണ്ടെയ്ൻമെന്റ് ചെയ്ത വാർഡുകളിൽ വാഹന ഗതാഗതം നിരോധിച്ചു. അവശ്യവസ്തുക്കളുടെ വിതരണത്തിനും അടിയന്തര വൈദ്യസഹായത്തിനുള്ള യാത്രയ്ക്കും നിയന്ത്രണ വിധേയമായി മാത്രമാണ് ഇളവുകൾ ഉള്ളത്. ഈ വാർഡുകളിലെ അവശ്യ/ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന കടകൾക്ക് രാവിലെ ഏഴുമുതൽ ഉച്ചയ്ക്കു രണ്ടുവരെ പ്രവർത്തിക്കാം. പൊതുവിതരണ സ്ഥാപനങ്ങൾ രാവിലെ എട്ടു മുതൽ ഉച്ചയ്ക്കു രണ്ടുവരെ തുറക്കാം. ഒരേസമയം അഞ്ചിലധികം പേർ എത്താൻ പാടില്ല. മറ്റു സ്ഥാപനങ്ങൾ തുറക്കാൻ പാടില്ല. വാർഡിൽ യാതൊരു കാരണവശാലും നാലിലധികം ആളുകൾ കൂട്ടം കൂടരുത്. ഇത്തരം വാർഡിൽ താമസിക്കുന്നവർക്കു പുറത്തു നിന്ന് അവശ്യവസ്തുക്കൾ ആവശ്യമായിവരുന്ന പക്ഷം പോലീസ്-റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെ സഹായം തേടാവുന്നതാണ്. ആരാധനാലയങ്ങൾ തുറക്കരുത്. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്കു സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പരമാവധി 20 പേർക്കു പങ്കെടുക്കാം. ഈ വാർഡ് സെക്ടറൽ മജിസ്ട്രേറ്റ്, പോലീസ്, തദ്ദേശസ്വയംഭരണവകുപ്പ്, ആരോഗ്യവകുപ്പ് എന്നിവയുടെ ശക്തമായ നിരീക്ഷണത്തിലും നിയന്ത്രണത്തിലുമായിരിക്കും.…
Read More