സര്‍ക്കാര്‍ ആശുപത്രികളില്‍ കിടക്കകള്‍ ലഭ്യമല്ലെങ്കില്‍ രോഗികളെ സ്വകാര്യ ആശുപത്രിയിലേക്ക് അയയ്ക്കുമെന്നും അതിന്റെ മുഴുവന്‍ ചികിത്സാ ചെലവും വഹിക്കുമെന്നും വ്യക്തമാക്കി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. രോഗികളെ പറഞ്ഞയക്കരുതെന്ന് ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി നവനീത് സെഗാള്‍ പറഞ്ഞു. കോവിഡ് മൂലം മരിച്ച ഓരോരുത്തരുടെയും മരണാനന്തര കര്‍മ്മങ്ങള്‍ അവരവരുടെ മതാചാരപ്രകാരം നടക്കുമെന്നും അതിന്റെ ചിലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ഇത് സംബന്ധിച്ച് യുപി സര്‍ക്കാര്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Read MoreDay: April 29, 2021
ഐലന്‍ഡ് എക്സ്പ്രസില്‍ യുവതിയ്ക്കു നേരെ ലൈംഗിക പീഡനശ്രമം ! യുവതിയെ കയറിപ്പിടിച്ച ടിടിആറിനെതിരേ പരാതി…
ഐലന്‍ഡ് എക്സ്പ്രസില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ടിടിആറിന്റെ ശ്രമം. ഏപ്രില്‍ 12ന് തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. ഇയാള്‍ക്കെതിരെ യുവതി റെയില്‍വേ പൊലീസില്‍ പരാതി നല്കി. ടിടിആര്‍ പിഎച്ച് ജോണ്സണ് കയറിപ്പിടിച്ചുവെന്നാണ് യുവതിയുടെ പരാതി. സ്ലീപ്പര്‍ ടിക്കറ്റ് മാറ്റി എസി കോച്ചിലേക്ക് നല്‍കണമെന്ന ആവശ്യവുമായി ടിടിആറിനെ സമീപിച്ചപ്പോള്‍ ഇയാള്‍ പെണ്‍കുട്ടിയെ കയറിപ്പിടിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോവുകയും ചെയ്തു. പരാതി സ്വീകരിച്ച് ടിടിആറിനെ അന്വേഷിച്ച് ക്വാര്‍ട്ടേഴ്സില്‍ എത്തിയപ്പോഴാണ് ഇയാള്‍ ഒളിവിലാണെന്ന് റെയില്‍വേ പൊലീസ് അറിഞ്ഞത്. ടിടിആര്‍ പിഎച്ച് ജോണ്‍സണെ അന്വേഷണവിധേയമായി റെയില്‍വേ സസ്പെന്‍ഡ് ചെയ്തു.
Read Moreജാമ്യവ്യവസ്ഥയിൽ ഇളവ് വേണം;വിജിലൻസ് കോടതി ഇബ്രാഹിം കുഞ്ഞിന്റെ ഹർജി കോടതി തള്ളി
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി ഇബ്രാഹിം കുഞ്ഞ് സമർപ്പിച്ച ഹർജി കോടതി തള്ളി. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ഹർജി തള്ളിയത്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ തിരുവനന്തപുരത്തേക്ക് പോകണം, എംഎൽഎ ക്വാർട്ടേഴ്സ് ഒഴിയണം എന്നിങ്ങനയെുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇബ്രാഹിം കുഞ്ഞ് ഹർജി നൽകിയത്. എന്നാൽ രാജ്യസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു എന്ന് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. ഇതോടെയാണ് ഹർജി തള്ളിയത്.
Read Moreരണ്ടാം വ്യാപനത്തെക്കുറിച്ച് നിങ്ങൾക്ക് ബോധ്യമില്ലായിരുന്നോ? കേന്ദ്ര സർക്കാരിനെതിരേ രൂക്ഷമായി വിമർശനവുമായി മദ്രാസ് ഹൈക്കോടതി
ചെന്നൈ: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം നിയന്ത്രണാതീതമായി വ്യാപിക്കുന്നതിനിടെ കേന്ദ്ര സർക്കാരിനെതിരേ രൂക്ഷമായി വിമർശനവുമായി മദ്രാസ് ഹൈക്കോടതി. രണ്ടാം വ്യാപനത്തിൽ കേന്ദ്രത്തിന് വലിയ ജാഗ്രതക്കുറവുണ്ടായി. ഒന്നാം വ്യാപനം പാഠമായി കണ്ട് കേന്ദ്രം മുൻകരുതലെടുത്തില്ലെന്നും ഹൈക്കോടതി വിമർശിച്ചു. കഴിഞ്ഞ 14 മാസമായി കേന്ദ്രം ഇവിടെ എന്തു ചെയ്യുകയായിരുന്നു. രണ്ടാം വ്യാപനത്തെക്കുറിച്ച് നിങ്ങൾക്ക് ബോധ്യമില്ലായിരുന്നോ എന്നും കോടതി ചോദിച്ചു. രണ്ടാം തരംഗത്തിന്റെ വ്യാപനത്തെക്കുറിച്ചുള്ള വിദഗ്ധരുടെ അഭിപ്രായം സർക്കാർ ഗൗരവത്തോടെ കണ്ടില്ല. സർക്കാർ അനാസ്ഥയ്ക്ക് ജനം വലിയ വില നൽകേണ്ടി വരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. രാജ്യത്തെ കോവിഡ് ചികിത്സ, ഓക്സിജന്‍ ലഭ്യതക്കുറവ് എന്നിവ സംബന്ധിച്ച് സ്വമേധയാ കേസെടുത്താണ് കോടതിയുടെ വിമർശനം. കോവിന്‍ സൈറ്റിലുണ്ടായ തകരാറുകളെ സംബന്ധിച്ച പരാതികള്‍ വെള്ളിയാഴ്ച പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
Read Moreഭാര്യ എന്നെ വിളിക്കുന്നത് ആ പേരാണ് ! തന്റെ ജീവിതത്തില്‍ ഉണ്ടായ ഭാഗ്യത്തെക്കുറിച്ച് ഫഹദ് ഫാസില്‍ പറയുന്നതിങ്ങനെ…
ആദ്യം ചിത്രം ബോക്സോഫീസില്‍ തകര്‍ന്നടിയുക. പിന്നീട് വന്തിരിച്ചു വരവ് നടത്തി എണ്ണം പറഞ്ഞ നടന്മാരില് ഒരാളാവുക. അപൂര്‍വം ചിലര്‍ക്കു മാത്രം സാധിക്കുന്ന ഇക്കാര്യം സാധ്യമാക്കിയ ആളാണ് ഫഹദ് ഫാസില്‍. ആദ്യ ചിത്രമായ കൈയ്യെത്തും ദൂരത്തിന്റെ പരാജയം ഫഹദിനെ മനസ്സിരുത്തി ചിന്തിപ്പിച്ചു. പിന്നെ നീണ്ട ഏഴുവര്‍ഷം സിനിമയില്‍ നിന്നുള്ള വനവാസം. പിന്നീട് ഒരു ഒന്നൊന്നര തിരിച്ചു വരവായിരുന്നു. ഇപ്പോള്‍ മലയാളം സിനിമയിലെ ഏറ്റവും മികച്ച നടന്മാരില് ഒരാളായ ഫഹദ് പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ രാജ്യത്തെ സിനിമ പ്രേമികളെ തന്നെ വിസ്മയിപ്പിക്കുകയാണ്. കൊവിഡ് 19നെ തുടര്‍ന്ന് തിയേറ്ററുകള്‍ അടച്ചതിന് ശേഷം ഫഹദ് അഭിനയിച്ച മൂന്ന് ചിത്രങ്ങള്‍ ഒടിടിയില്‍ റിലീസ് ചെയ്തിരുന്നു. നെറ്റ്ഫ്ളിക്സിലും ആമോസണിലുമായി റിലീസ് ചെയ്ത സീ യൂ സൂണ്‍, ഇരുള്, ജോജി എന്നീ ചിത്രങ്ങള്‍ രാജ്യവ്യാപകമായി ശ്രദ്ധ നേടിയിരുന്നു. കഥാപാത്ര അവതരണത്തിലും സിനിമാ തെരഞ്ഞെടുപ്പിലും ഫഹദിന്റെ ചില മാജിക്കുകളുണ്ടെന്നാണ് ആരാധകരും…
Read Moreനവജാത ശിശുക്കള്‍ക്കും ഇനി ആധാര്‍കാര്‍ഡ് ! ഓണ്‍ലൈന്‍ വഴി അപേക്ഷിക്കേണ്ട വിധമിങ്ങനെ…
നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ് നല്‍കാനുള്ള തീരുമാനവുമായി യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ). ആധാര്‍, ഐഡന്റിറ്റിയും വിലാസവും തെളിയിക്കാനുള്ള പ്രധാന രേഖയായി മാറിയതും 12 അക്ക ആധാര്‍ നമ്പറിന് പ്രധാന്യംവര്‍ധിച്ചതോടെയുമാണ് ഈ സൗകര്യം ജനിച്ചയുടനെയുള്ള കുട്ടികള്‍ക്കും നല്കാന് തീരുമാനിച്ചതെന്ന് അധികൃതര്‍ അറിയിക്കുന്നു. ബയോമെട്രിക് ഉള്‍പ്പെടുത്താതെയാകും നവജാത ശിശുക്കള്‍ക്ക് ആധാര്‍ കാര്‍ഡ് അനവദിക്കുക. രക്ഷാകര്‍ത്താക്കളുടെ ചിത്രമായിരിക്കും ബയോമെട്രിക് വിവരങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. കുട്ടിക്ക് അഞ്ചുവയസ്സാകുമ്പോള്‍ പത്ത് വിരലുകളുടെ ബയോമെട്രിക് രേഖപ്പെടുത്താവുന്നതാണ്. കുട്ടികളുടെ ആധാര്കാര്ഡിനായി ഓണ്‍ലൈനായും ഓഫ്ലൈനായും അപേക്ഷ നല്‍കാവുന്നതാണ്. ഓഫ്ലൈനിലാണെങ്കില്‍ ആധാര്‍ എന്‍ റോള്‍മെന്റ് സെന്ററിലെത്തി അപേക്ഷനല്‍കണം. ബന്ധപ്പെട്ട രേഖകളും സമര്‍പ്പിക്കണം. ഓണ്‍ലൈനില്‍ അപേക്ഷിക്കേണ്ട വിധം ഇങ്ങനെ…യുഐഡിഎഐയുടെ വെബ്സൈറ്റിലെത്തി രജിസ്ട്രേഷന് ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ നല്‍കാം. അതിനായി പോര്‍ട്ടലില്‍-uidai.gov.in -ല്‍ ലോഗിന്‍ ചെയ്യുക. ഹോം പേജിലുള്ള ആധാര്‍കാര്‍ഡ് രജിസ്ട്രേഷന് ലിങ്കില്‍ ക്ലിക്ക് ചെയ്യുക. കുട്ടിയുടെ പേര്, രക്ഷാകര്‍ത്താവിന്റെ…
Read Moreപണപ്പിരിവിനെ ചൊല്ലിയുള്ള തർക്കത്തിൽ സുഹൃത്തുക്കൾ രാഹുലിനെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു; കാറിനടിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ രണ്ടു പേർ പിടിയിൽ
കറുകച്ചാൽ: ചന്പക്കരയിൽ സ്വകാര്യബസ് ഡ്രൈവർ ബംഗ്ലാംകുന്നിൽ രാഹുലി (35) നെ കാറിനടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സുഹൃത്തുക്കൾ ചേർന്ന് രാഹുലിനെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിഷ്ണു, സുനീഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലർച്ചെ ആറിന് തൊമ്മച്ചേരി ബാങ്ക് പടിക്കു സമീപമാണ് രാഹുലിനെ സ്വന്തം കാറിനടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കാറിനടിയിൽപ്പെട്ട് ഞെരിഞ്ഞ് മരിച്ചതാകാമെന്നാണ് ആദ്യം കരുതിയത്. പോസ്റ്റ്മോർട്ടത്തിൽ തലയ്ക്കുള്ളിൽ ഗുരുതരമായ മുറിവ് കണ്ടെത്തിയതോടെയാണു കൊലപാതകമെന്ന സംശയം ഉയർന്നത്. വെള്ളിയാഴ്ച രാത്രി 10.20നാണ് രാഹുലിനെ ഭാര്യ ശ്രീവിദ്യ അവസാനമായി ഫോണ്‍ വിളിച്ചത്. രാഹുൽ ഫോണെടുത്തെങ്കിലും സംസാരിച്ചില്ല. ഫോണിലൂടെ ആരോ ബഹളം വയ്ക്കുന്ന ശബ്ദം കേട്ടെന്നാണ് ശ്രീവിദ്യ പോലീസിനു നൽകിയ മൊഴി. ഇതേത്തുടർന്നു കറുകച്ചാൽ പോലീസ് രാഹുലിന്റെ സഹപ്രവർത്തകരായ സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തി. നെടുംകുന്നത്ത് സുഹൃത്തിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്തശേഷം രാത്രിയിൽ ബസ്…
Read Moreസനു മോഹന്റെ സാമ്പത്തിക തട്ടിപ്പ്: മുംബൈ പോലീസ് കൊച്ചിയില്‍; മുംബൈ പോലീസിന്റെ കസ്റ്റഡി അപേക്ഷയെ എതിര്‍ക്കുമെന്ന് തൃക്കാക്കര സിഐ
കൊച്ചി: വൈഗ കൊലകേസ് പ്രതി സനു മോഹന്‍ മുംബൈയില്‍ നടത്തിയ സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച അന്വേഷണത്തിനായി മുംബൈ പോലീസ് കൊച്ചിയിലെത്തി. നാലംഗ പോലീസ് സംഘമാണ് കൊച്ചിയിലെത്തിയത്. സനു മോഹനെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി ഇന്നു കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും.എന്നാല്‍ വൈഗ കൊലപാതകക്കേസുമായി കൂടുതല്‍ തെളിവെടുപ്പും മറ്റും ആവശ്യമുള്ളതിനാല്‍ മുംബൈ പോലീസിന്റെ കസ്റ്റഡി അപേക്ഷയെ എതിര്‍ക്കുമെന്ന് അന്വേഷണത്തിന് നേതൃത്വം നല്കുന്ന തൃക്കാക്കര സിഐ കെ. ധനപാലന് പറഞ്ഞു. മൂന്നു കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയതായാണ് സനു മോഹനെതിരേ മുംബൈയില്‍ കേസുള്ളത്.
Read Moreസഞ്ജിതിന് കോവിഡ് ടെസ്റ്റ് ജയിലിൽ; ഒറിജിനിലെ വെല്ലുന്ന വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് നിർമാണം; ഇതര സംസ്ഥാനക്കാരൻ പിടിയിൽ
മൂവാറ്റുപുഴ: വ്യാജ കോവിഡ് നെഗറ്റീവ് പരിശോധനാഫലം നിർമിച്ചു നൽകിയ കേസിൽ പിടികൂടിയ അന്യസംസ്ഥാനക്കാരനെ ഇന്ന് കോടതിയിൽ ഹാജരാക്കും. സ്ഥാപന ഉടമയായ ബംഗാൾ മുർഷിദാബാദ് ജില്ലയിലെ ഇസ്ലാംപൂർ സ്വദേശി സഞ്ജിത് കുമാർ മോണ്ടലി(30)നെ മൂവാറ്റുപുഴ പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. മൂവാറ്റുപുഴ കീച്ചേരിപ്പടിയിലെ തടിമില്ലിന് എതിർവശത്തായി പ്രവർത്തിക്കുന്ന വൺ സ്റ്റോപ്പ് ഷോപ്പ് എന്ന ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സ്ഥാപനത്തിലാണ് പോലീസ് ഇന്നലെ പരിശോധന നടത്തിയത്. ഇവിടെ നിന്നും വ്യാജ സർട്ടിക്കറ്റ് നിർമിക്കുന്നതിന് ആവശ്യമായ രേഖകൾ കണ്ടെത്തിരുന്നു. തുടർന്ന് ഇന്നലെ രാത്രിയോടെ സൈബർ സെൽ വിഭാഗം സ്ഥാപനത്തിലെ കമ്പ്യൂട്ടറും, മറ്റ് ഇലെക്ടോണിക്ക് ഉപകരണങ്ങളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയുടെയും, കൂടാതെ കോട്ടയം, എറണാകുളം എന്നിവിടങ്ങളിലെ സ്വകാര്യ ലാബുകളുടെ പേരിലുമാണ് ഇയാൾ വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്(RTPCR) നിർമിച്ചു അന്യസംസ്ഥാന തൊഴിലാളികൾക്ക് നൽകിയിരുന്നത്. മൂവാറ്റുപുഴ സ്വകാര്യ ആശുപത്രി ഉടമ നൽകിയ പരാതിയുടെ…
Read Moreചതിച്ചത് ആ സ്വഭാവം! വൈഗയും സനുവും തമ്മിൽ ആരെയും അസൂയപ്പെടുത്തുന്ന സ്നേഹമായിരുന്നു; സനുവിനെ കണ്ട് പൊട്ടിത്തെറിച്ച് രമ്യ
കൊച്ചി: ഇന്നലെ തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഒാഫീസിൽ സനുമോഹനെയും ഭാര്യ രമ്യയെയും ചോദ്യം ചെയ്യാനെത്തിച്ചപ്പോൾ നാടകീയരംഗങ്ങൾ. വൈഗയെ നഷ്ടമായശേഷം ആദ്യമായിട്ടായിരുന്നു രമ്യ ഭർത്താവിനെ നേരിട്ട് കാണുന്നത്. കണ്ടയുടനെ എന്തിനിങ്ങനെയൊക്കെ ചെയ്തുവെന്നു ചോദിച്ചു പൊട്ടിത്തെറിച്ചു. പോലീസുകാർ ഇടപ്പെട്ടാണ് രമ്യയെ ശാന്തയാക്കിയത്. ഒന്നിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലിൽ സനുവിനെ കുറ്റപ്പെടുത്തിയാണ് രമ്യ സംസാരിച്ചത് മുഴുവനും. പിതാവും മകളും തമ്മിലുള്ള ആത്മബന്ധത്തെപ്പറ്റി പറഞ്ഞ സമയത്ത് മാത്രമാണ് അവർ ഭർത്താവിനെ പിന്തുണച്ചുള്ളൂ. വൈഗയും സനുവും തമ്മിൽ ആരെയും അസൂയപ്പെടുത്തുന്ന സ്നേഹമായിരുന്നുവെന്ന് രമ്യ പറയുന്നു. ആറുമണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിൽ പലകാര്യങ്ങളും അവർ വെളിപ്പെടുത്തി. പെട്ടെന്ന് ദേഷ്യം വരുന്ന, എടുത്തുചാട്ടമുള്ള സ്വഭാവക്കാരനായിരുന്നു സനു. മാധ്യമങ്ങളിൽ വാർത്ത വന്നപോലെ സനുവിന് പരസ്ത്രീ ബന്ധമുള്ളതായി താൻ കരുതുന്നില്ലെന്നും രമ്യ പറഞ്ഞു. അങ്ങനെയൊരു സൂചന പോലും ഇതുവരെ ഉണ്ടായിട്ടില്ല. തങ്ങളോടു നല്ല സ്നേഹമായിരുന്നുവെന്നും അവർ പറഞ്ഞു. വലിയ ആർഭാടജീവിതക്കാരനായിരുന്നു ഭർത്താവ്. പണം…
Read More