വെള്ളരിക്കുണ്ട്: കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് പലരും ബോട്ടില്‍ ആര്‍ട്ട് ചെയ്യുന്നതു കണ്ടാണ് വെള്ളരിക്കുണ്ട് കൂരാംകുണ്ടിലെ നിധിന് മാത്യുവും കുപ്പികളില്‍ വരച്ചുതുടങ്ങിയത്. ചിത്രങ്ങളോടും നിറങ്ങളോടുമുള്ള ഇഷ്ടത്തിനപ്പുറം ചിത്രകല ശാസ്ത്രീയമായി പഠിച്ചിട്ടുള്ള ആളല്ല നിധിന്. സ്കൂളില്‍ പഠിക്കുമ്പോള്‍ പെന്‍സില്‍ ഡ്രോയിംഗിലും മെറ്റല്‍ പെയിന്റിംഗിലും സമ്മാനങ്ങള്‍ നേടിയിരുന്നു. ബിരുദം കഴിഞ്ഞ് ചെറിയ ജോലികള്‍ക്കൊക്കെ പോയിത്തുടങ്ങുമ്പോഴാണ് ലോക്ഡൗണ്‍ വന്നത്. വെറുതേ വീട്ടിലിരിക്കുന്ന സമയത്താണ് ചിത്രകലയോടുള്ള താത്പര്യം വീണ്ടും പൊടിതട്ടിയെടുത്തത്. ഏതാനും കുപ്പികളില്‍ വരച്ചുകഴിഞ്ഞപ്പോഴാണ് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്ത മനസില്‍ വന്നത്. അങ്ങനെയാണ് പുഴയില്‍നിന്നും മറ്റും കിട്ടുന്ന മിനുസമുള്ള ചെറിയ പാറക്കല്ലുകളില്‍ വരച്ചുതുടങ്ങിയത്. ആദ്യമായി കല്ലില്‍ വരച്ചത് കുറേ മരങ്ങള്‍ക്കിടയിലുള്ള വഴിയിലൂടെ മഴയത്ത് കുടയും ചൂടി തന്റെ രാജകുമാരിയേയും കൂട്ടി നടന്നുനീങ്ങുന്ന രാജകുമാരന്റെ ചിത്രമായിരുന്നു. അതെല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. അങ്ങനെ കുറേ ആശയങ്ങളും കാഴ്ചകളും കല്ലുകളില്‍ വരച്ചു. പിന്നെയാണ് കല്ലുകളില്‍ മുഖങ്ങള്‍ വരച്ചാലോയെന്ന ആശയം…
Read MoreDay: May 18, 2021
സർക്കാർ നിരക്ക് നിശ്ചയിട്ടും വില കുറഞ്ഞില്ല! പല കടകളും ഈടാക്കുന്നത് തോന്നിയ വില; വരും ദിവസങ്ങളിൽ സാധനങ്ങൾ കിട്ടാതായേക്കും; വ്യാജൻമാരും വിലസാം…
നിശാന്ത് ഘോഷ് കണ്ണൂർ: കോവിഡ് പടരുന്ന സാഹചര്യത്തിൽ സർക്കാർ ചികിത്സയ്ക്കും പരിചരണത്തിനും പ്രതിരോധനത്തിനും വേണ്ടി ഉപയോഗിക്കുന്ന മാസ്ക് ഉൾപ്പെടെയുള്ളവയുടെ വില ഏകീകരിച്ചെങ്കിലും പല കടകളും ഈടാക്കുന്നത് തോന്നിയ വില. ത്രീ ലെയർ സർജിക്കൽ മാസ്ക് 3.90, എൻ-95 മാസ്ക് 22, എൻ.ആർ.ബി മാസ്ക്-80, ഓക്സിജൻ മാസ്ക് -54,ഫെയ്സ് ഷീൽഡ്-21,ഡിസ്പോസബിൾ ഏപ്രൺ-12. സർജിക്കൽ ഗൗൺ-65, സർജിക്കൽ ഗ്ലൗസ്-5.75, സ്റ്റെറൈൽഡ് ഗ്ലൗസ്-15, ഹാൻഡി സാനിറ്റൈസർ 500 മി.ല്ലി- 192, 200 മില്ലി-98, 100 മില്ലി-55, ഹ്യുമിഡി ഫയറുള്ള ഫ്ലോ മീറ്റർ, ഫിംഗർ ടിപ് പൾസ് ഓക്സിമീറ്റർ-1500 രൂപ എന്നിങ്ങനെയാണ് സർക്കാർ നിശ്ചയിച്ച നിരക്ക്. ഇതിൽ പൾസ് ഓക്സി മീറ്റർ മാത്രമാണ് പേരിനെങ്കിലും സർക്കാർ നിരക്കിൽ വിൽക്കുന്നത്. നേരത്തെ 600 മുതൽ 1250 രൂപവരെയുണ്ടായിരുന്ന പൾസ് ഓക്സി മീറ്ററിന്റെ വില കോവിഡിന്റെ പശ്ചാത്തലത്തിൽ കുത്തനെ ഉയരുകയും 1500 വരെ എത്തുകയും ചെയ്തിരുന്നു.…
Read Moreകോവിഡ് നിയന്ത്രണം തടസ്സമാകുന്നു; ദല്ലാൾ നന്ദകുമാറിനെ ചോദ്യം ചെയ്യുന്നത് വൈകാൻ സാധ്യത
ചാത്തന്നൂർ: ആഴക്കടൽ മത്സ്യബന്ധന കരാറിലൂടെ വിവാദ നായകനായി മാറിയ ഇ എം സി സി എന്ന അമേരിക്കൻ കമ്പനിയുടെ ചെയർമാൻ ഷിജു.എം.വർഗീസിനെക്കുറിച്ച് അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി ദല്ലാൾ നന്ദകുമാറിനെ ചോദ്യം ചെയ്യുന്നത് നീണ്ടു പോയേക്കാം. അന്വേഷണ സംഘത്തലവനായ ചാത്തന്നൂർ എസി പി വൈ .നിസാമുദ്ദീന്റെ മുമ്പാകെ ഹാജരാകാൻ നന്ദകുമാറിന് നോട്ടീസ് നല്‍കിയിരുന്നു.ദില്ലിയിലാണ് നന്ദകുമാർ.കോവിഡ്നിയന്ത്രണങ്ങൾ മൂലം നന്ദകുമാറിന് എത്തിചേരാൻ ബുദ്ധിമുട്ടാണെന്ന് പോലീസിനെ അറിയിച്ചിരിക്കുകയാണ്. ഡമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയുടെ സഹയാത്രികനാണ് നന്ദകുമാർ എന്ന് പോലീസ് പറഞ്ഞു.ഷിജുവിന്റെ സാമ്പത്തിക സ്രോതസ്സ്, ബാങ്കിടപാടുകൾ, ആസ്തി തുടങ്ങിയവയെക്കുറിച്ച് അന്വേഷണം നടത്തുന്ന പോലീസ് ഷിജുവിന്റെ മാതാവിനും സഹോദരങ്ങൾക്കും പോലീസിന് മുമ്പാകെ ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇവരെല്ലാം കോവിഡ് ബാധിച്ച് ചികിത്സയിലാണെന്നാണ് പോലീസിനെ അറിയിച്ചിട്ടുള്ളത്.തിരഞ്ഞെടുപ്പു ദിവസം കുരീപ്പള്ളിയിൽ വച്ച് ഷിജുവിന്റെ കാറിന് നേരെ പെട്രോൾ ബോംബാക്രമണ നാടകം നടത്തിയ കേസ്സിലെ രണ്ടാം പ്രതി തിരുവനന്തപുരം…
Read Moreവലിയ മത്തി കിട്ടാനില്ല, ചെറിയ മത്തിയ്ക്ക് വലിയ വില കൊടുക്കേണ്ടിവരും! വലിയ മത്സ്യങ്ങളെല്ലാം എത്തുന്നത് ഗുജറാത്തില്‍ നിന്ന്; തകര്‍ന്നടിഞ്ഞ് മത്സ്യമേഖല
സ്വന്തം ലേഖകന്‍ കോഴിക്കോട്: കൊറോണയ്ക്കും ലോക്ഡൗണിനുംപുറമേ മത്സ്യക്കച്ചവടത്തിന് ഇരുട്ടടിയായി കാലവര്‍ഷവും. മത്സ്യക്ഷാമവും ബോട്ടുകള്‍ക്ക് കടലില്‍പോകാന്‍ കഴിയാത്ത അവസ്ഥയും മേഖലയെ പൂര്‍ണമായും പിന്നോട്ടടിക്കുകയാണ്. പ്രധാന മത്സ്യ വില്‍പ്പന കേന്ദ്രങ്ങള്‍ അടച്ചതോടെയാണ് മത്സ്യക്ഷാമവും രൂക്ഷമായത്. ചെറുവള്ളങ്ങളും ബോട്ടുകളും കടലില്‍ ഇറങ്ങാതായതോടെ മീന്‍ വരവും നിലച്ചു. നെത്തല, മാന്ത, മത്തി തുടങ്ങിയ മീനുകളൊന്നും കിട്ടാനില്ല. കടല്‍മത്സ്യം കുറഞ്ഞതും അമിത ചൂടും കാരണം ഒന്നുരണ്ടു മാസമായി മത്സ്യബന്ധനം കാര്യമായി നടന്നിട്ടില്ല. ഇപ്പോള്‍ കലിതുള്ളിയ കാലവര്‍ഷവും വിലങ്ങുതടിയായി. കഴിഞ്ഞ വര്‍ഷത്തെ പ്രളയവും ലോക്ഡൗണും നല്കിയ ദുരിതത്തില്‍ നിന്ന് കരകയറാനുള്ള ശ്രമത്തിനിടെയാണ് വീണ്ടും ലോക്ഡൗണ്‍ എത്തിയത്. അതോടെ പ്രതീക്ഷിച്ചിരുന്ന പെരുന്നാള്‍ കാലത്തെ കച്ചവടവും ഇല്ലാതായി. ഏറ്റവും കൂടുതല്‍ ഓര്‍ഡറുകള്‍ ഉണ്ടായിരുന്നത് ഹോട്ടലുകളിലേക്കാണ്. എന്നാല്‍ ഹോട്ടലുകള്‍ പാഴ്സല്‍ സംവിധാനമാക്കിയതോടെ ആവശ്യം കുറഞ്ഞു. സ്പെഷല്‍ മീന്‍ കറിയും പൊരിച്ചതുമെല്ലാം ഓര്‍ഡര്‍ നല്‍കുന്നവരുടെ എണ്ണം കുറവാണെന്നാണ് ഹോട്ടലുടമകളും പറയുന്നത്. മത്സ്യലഭ്യത…
Read Moreകോവിഡ് ബാധിച്ചു മരിച്ച വ്യക്തിയുടെ മൃതദേഹം മാറി സംസ്കരിച്ച മൃതദേഹം മാറി സംസ്കരിച്ച സംഭവം! ആശുപത്രി അധികൃതരുടെ വിശദീകരണം ഞെട്ടിക്കുന്നത്…
സ്വന്തം ലേഖകന്‍ കോഴിക്കോട്: കോവിഡ് ബാധിച്ചു മരിച്ച വ്യക്തിയുടെ മൃതദേഹം മാറി സംസ്കരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ ജില്ലാ കളക്ടര്‍ക്ക് വിശദീകരണം നല്കി. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് മനഃപൂര്‍വമായ അനാസ്ഥ ഉണ്ടായില്ലെന്നും ആംബുലന്‍സ് മാറിയതാണ് കാരണമെന്നും വിശദീകരണത്തില്‍ പറയുന്നു. കുന്നമംഗലം പാണരുകണ്ടിയില്‍ സുന്ദരന്റെ (62) മൃതദേഹത്തിനുപകരമാണ് ബന്ധുക്കള്‍ക്ക് കക്കോടി മോരിക്കര സ്വദേശി കൗസല്യയുടെ(76) മൃതദേഹം ലഭിച്ചത്. മൃതദേഹം ആംബുലന്‍സിലേക്ക് കയറ്റുമ്പോള്‍ ബന്ധുക്കള്‍ ആരും ഉണ്ടായിരുന്നില്ല. കോവിഡ് പോസിറ്റീവായ മൂന്ന് മൃതദേഹങ്ങളാണ് ഉച്ചയ്ക്ക് 12-നും ഒന്നിനും ഇടയില്‍ വിട്ടുനല്‍കിയത്. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയായിരുന്നു ഇത്. ബന്ധുക്കളും സന്നദ്ധപ്രവര്‍ത്തകരും കോവിഡ് പോസീറ്റീവായി മരിച്ച കക്കോടി സ്വദേശിയുടെ മൃതദേഹത്തിനായി വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ കാത്തുനില്ക്കുകയായിരുന്നു. ഇവര്‍ മെഡിക്കല്‍ കോളജില്‍ എത്തി അന്വേഷിച്ചപ്പോഴാണ് ആശുപത്രി അധികൃതര്‍ ഉള്‍പ്പെടെയുള്ളവര്‍ അ ബ ദ്ധം പറ്റിയ വിവരമറിയുന്നത്. അപ്പോഴേക്കും കൗസുവിന്റെ മൃതദേഹം കുന്നമംഗലം കളരിക്കണ്ടി ശ്മശാനത്തില്‍…
Read Moreപ്രതിപക്ഷനേതാവ്ചെന്നിത്തലയോ സതീശനോ? കോൺഗ്രസിൽ ആശയക്കുഴപ്പം; തർക്കങ്ങളില്ലെങ്കിൽ…
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ ഇന്ന് നിർണായക ചർച്ച. ഹൈക്കമാൻഡ് നിരീക്ഷകരായ മല്ലികാർജ്ജുന ഖാർഗെയും വി.വൈത്തിലിംഗവും കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കും. കൂടാതെ കോൺഗ്രസ് എംഎൽഎമാർ ഓരോരുത്തരുമായും ഇവർ കൂടിക്കാഴ്ച നടത്തും. വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കണമെന്നു ശക്തമായ അഭിപ്രായമുയർന്നിട്ടുണ്ടെങ്കിലും ഐ ഗ്രൂപ്പിലെ ഒരു വിഭാഗം രമേശ് ചെന്നിത്തല തന്നെ പ്രതിപക്ഷ നേതാവായി തുടരട്ടെ എന്ന നിലപാടിലാണ്. പ്രതിപക്ഷ നേതാവെന്ന നിലയിൽ സർക്കാരിനെ കടുത്ത സമ്മർദത്തിലാക്കാൻ രമേശ് ചെന്നിത്തലയ്ക്കു കഴിഞ്ഞിരുന്നുവെന്നത് ഇവർ എടുത്തു കാട്ടുന്നു. എംഎൽഎമാരുടെ എണ്ണം കൂടുതൽ ഐഗ്രൂപ്പിനാണെന്നതും ചെന്നിത്തലക്ക് അനുകൂലമാകും. തർക്കങ്ങളില്ലെങ്കിൽയോഗത്തിൽ തർക്കങ്ങളുണ്ടായില്ലെങ്കിൽ രമേശ് ചെന്നിത്തല തന്നെ പ്രതിപക്ഷ നേതാവായി തുടരാനുള്ള സാധ്യതയും ഉണ്ട്. നേരത്തെ രമേശ് ചെന്നിത്തല ദേശീയ രാഷ്ട്രീയത്തിലേക്ക് കടക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായെങ്കിലും താത്പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ പെട്ടെന്നു തീരുമാനം പറയേണ്ടെന്ന നിലപാടിലാണ് എ ഗ്രൂപ്പ്. യോഗത്തിൽ തർക്കങ്ങളുണ്ടായില്ലെങ്കിൽ…
Read Moreകുടിവെള്ളം ശേഖരിച്ചു മടങ്ങുന്നതിനിടയിൽ വള്ളത്തിൽനിന്ന് വെള്ളത്തിൽവീണു, കാണാതായ യുവാവിന്റെ മൃതദേഹം കിട്ടി; സംഭവം കണ്ടു നിന്ന നാട്ടുകാർ പറഞ്ഞത് ഇങ്ങനെ…
ചിങ്ങവനം: വള്ളത്തിൽ കുടിവെള്ളം ശേഖരിച്ചു മടങ്ങുന്നതിനിടയിൽ വെള്ളത്തിൽ വീണു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അറായിരംചിറ രാജന്റെ മകൻ രതീഷി (മണിക്കുട്ടി- 36)ന്റെ മൃതദേഹമാണ് ഇന്നു രാവിലെ കണ്ടെത്തിയത്. പള്ളം പഴുക്കാനില കായലിൽ ഇന്നലെ വൈകുന്നേരം മൂന്നിനാണ് അപകടമുണ്ടായത്. ആറായിരം കായലിലെ വീട്ടിൽ നിന്നും പള്ളം എറന്പത്തു നിന്നും വെള്ളവുമായി തുഴഞ്ഞു വരുന്നതിനിടയിൽ പഴുക്കാനില ഭാഗത്തു വെച്ച് രതീഷ് വള്ളത്തിൽ നിന്നും വീഴുകയായിരുന്നു. തുടർന്ന് നീന്തി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കുഴഞ്ഞു വെള്ളത്തിൽ താഴുകയായിരുന്നുവെന്ന് കരയിൽ സംഭവം കണ്ടു നിന്ന നാട്ടുകാർ പറഞ്ഞു. ഉടൻ തന്നെ നാട്ടുകാർ വള്ളത്തിലും, നീന്തി ചെന്നും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രതീഷിനെ കണ്ടെത്താനായില്ല. തുടർന്ന് ചിങ്ങവനം പോലീസിലും ഫയർഫോഴ്സിലും വിവരം അറിയിച്ചു. ഇരു വിഭാഗങ്ങളും ഉടൻ തന്നെ തെരച്ചിൽ ആരംഭിച്ചു. ശക്തമായ അടിയൊഴുക്കും, വെള്ളം ഉയർന്നതും തെരച്ചിൽ ശ്രമകരമായി. രാത്രി വൈകിയും തെരച്ചിൽ നടത്തിയെങ്കിലും…
Read Moreആപ്പ് പൊല്ലാപ്പായി, എസ്ഐ പെട്ടു..! ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തു, പിഴ 500 രൂപ, പിന്നെ നടന്നത്…
അമ്പലപ്പുഴ: ഗൂഗിൾ പേ വഴി ഗ്രേഡ് എസ്ഐ പിഴത്തുക ഈടാക്കി. അമ്പലപ്പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയ്ക്കെതിരെ അന്വേഷണം. വണ്ടാനം സ്വദേശി ഷമീറിൽ നിന്നാണ് എസ്ഐ 500 രൂപ ഗൂഗിൾ പേ വഴി ഈടാക്കിയത്. വാഹന പരിശോധനയ്ക്കിടെ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്തതിനാണ് ഷമീറിനെ പോലീസ് പിടികൂടിയത്. പിഴയായി അടക്കേണ്ട 500 രൂപ തന്റെ കൈവശമില്ലെന്ന് ഷമീർ പറഞ്ഞപ്പോൾ തന്റെ അക്കൗണ്ടിലേക്ക് ഗൂഗിൾ പേ വഴി പണമടച്ചാൽ മതിയെന്ന് എസ്.ഐ പറഞ്ഞു. പിന്നീട് ഗൂഗിൾ പേ വഴി പണമടച്ചെങ്കിലും രസീത് ലഭിക്കാതെ വന്നതിനെത്തുടർന്ന് ഷമീർ ഈ വിവരം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തറിയിക്കുകയായിരുന്നു. പണം സ്വീകരിച്ച എസ്ഐയ്ക്കെതിരെ വകുപ്പു തല നടപടിയുണ്ടാകുമെന്നും സൂചനയുണ്ട്.
Read Moreഅതിവിദഗ്ധമായി ഞെട്ടിക്കുന്ന തട്ടിപ്പ്! പണം ഭാര്യയുടെകൂടി അക്കൗണ്ടില്‍; ഉച്ചയൂണിനു പോലും പോകില്ല; പണം പോയത് ഓണ്‍ലൈന്‍ വിപണിയിലും റമ്മി കളിയിലും; സിബിഐ അന്വേഷണം തേടി കനറാ ബാങ്ക്
പത്തനംതിട്ട: കനറാ ബാങ്ക് പത്തനംതിട്ട രണ്ടാംശാഖയില് നിന്ന് 8.13 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കാഷ്യര്‍ കം ക്ലാര്‍ക്ക് വിജീഷ് വര്ഗീസില്നിന്നു ലഭിച്ച മൊഴിയുടെ കൂടി അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണസംഘം ഇന്നു ക്രൈംബ്രാഞ്ചിനു റിപ്പോര്‍ട്ട് നല്‍കും. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് വിഭാഗത്തിനു കേസ് കൈമാറിയിരുന്നു. പോലീസ് കസ്റ്റഡിയിലുള്ള വിജീഷിനെ ഇന്നു രാവിലെ ബാങ്കിലെത്തിച്ചു തെളിവെടുത്തു. തുടര്‍ന്ന് ഇയാളെ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കും. പോലീസിന്റെ കസ്റ്റഡി അപേക്ഷയും ഇതിനൊപ്പം നല്‍കുന്നുണ്ട്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കനറാ ബാങ്ക് കേന്ദ്രസര്‍ക്കാരിനു കത്തു നല്‍കിയിട്ടുണ്ട്. ഇത്രയും ഭീമമായ തുക ഒരു ജീവനക്കാരനു മാത്രമായി തട്ടിയെടുക്കാനാകില്ലെന്നാണ് ബാങ്കിലെ ഇന്റേണല്‍ ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. പോലീസ് നിഗമനങ്ങള്‍ കൂടി പരിശോധിച്ചു സിബിഐ അന്വേഷണത്തിനു തീരുമാനമുണ്ടാകുമെന്നാണ് സൂചന. വിജീഷിനെ കഴിഞ്ഞ ദിവസം ബംഗളൂരുവില്‍നിന്നാണ് പോലീസ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇന്നലെ പത്തനംതിട്ടയിലെത്തിച്ചു…
Read Moreഷൈലജയ്ക്ക് മന്ത്രിപദമില്ല; രണ്ടാം ടേമിൽ നിന്ന് കെ കെ ഷൈലജ പുറത്തേക്ക്
തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിൽ ഏറ്റവും മികച്ച പ്രവർത്തനം നടത്തിയ ആരോഗ്യമന്ത്രി കെ.കെ.ഷൈലജയ്ക്ക് രണ്ടാം ടേമിൽ മന്ത്രിസ്ഥാനമില്ലെന്ന് ഉറപ്പായി. പുതുമുഖങ്ങൾ മാത്രം മന്ത്രിസഭയിൽ മതിയെന്ന സിപിഎം തീരുമാനമാണ് ഷൈലജയ്ക്ക് തിരിച്ചടിയായത്. ഒരാൾക്ക് മാത്രമായി ഇളവ് നൽകേണ്ടെന്ന് പാർട്ടി നേതൃത്വം തീരുമാനിക്കുകയായിരുന്നു. സംസ്ഥാന കമ്മിറ്റിയിൽ കോടിയേരി ബാലകൃഷ്ണനാണ് കഴിഞ്ഞ മന്ത്രിസഭയിലെ ആരും വേണ്ടെന്ന തീരുമാനം പ്രഖ്യാപിച്ചത്. എന്നാൽ ഏഴ് അംഗങ്ങൾ ഷൈലജയ്ക്ക് ഒരവസരം കൂടി നൽകണമെന്ന് ആവശ്യപ്പെട്ടങ്കിലും ഭൂരിപക്ഷം പേരും പുതുമുഖങ്ങൾ എന്ന കോടിയേരിയുടെ നിലപാടിന് ഒപ്പം നിൽക്കുകയായിരുന്നു. മാത്രമല്ല തോമസ് ഐസക്, ജി.സുധാകരൻ, ഇ.പി.ജയരാജൻ, എ.കെ.ബാലൻ തുടങ്ങി പ്രമുഖരെയെല്ലാം മാറ്റിനിർത്തി മത്സരരംഗത്തിറങ്ങിയ പാർട്ടിക്ക് വലിയ ജനപിന്തുണ ലഭിച്ചെന്നും പാർട്ടി വിലയിരുത്തി.
Read More