സിനിമകള്‍ക്ക് വേണ്ടി താരങ്ങള്‍ നടത്താറുളള തയാറെടുപ്പുകളും ഡെഡിക്കേഷനുമെല്ലാം വാർത്തയാകാറുണ്ട്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായാണ് ഇവർ ഇങ്ങനെ ചെയ്യുന്നത്. അതേസമയം മമ്മൂട്ടിയെക്കുറിച്ചുളള ഒരു മറക്കാനാവാത്ത അനുഭവം പങ്കുവയ്ക്കുകയാണ് സംവിധായകന് വി.എം. വിനു. തന്റെ യൂട്യൂബ് ചാനലില്‍ വന്ന പുതിയ വീഡിയോയിലാണ് അദ്ദേഹം മെഗാസ്റ്റാറിനെക്കുറിച്ച് സംസാരിക്കുന്നത്. “പല്ലാവുര്‍ ദേവനാരായണനില്‍ മഴയില്‍ ചിത്രീകരിക്കുന്ന ഒരു രംഗമുണ്ട്. തലേദിവസം മമ്മൂക്കയോട് ഇങ്ങനെയൊരു സീനുണ്ട് എന്ന് പറഞ്ഞ് എല്ലാ തയാറെടുപ്പുകളും നടത്തി. അങ്ങനെ ഷൂട്ടിംഗ് ദിവസം മമ്മൂക്ക എത്തിയപ്പോള്‍ അദ്ദേഹം ആകെ ക്ഷീണിച്ച പോലെ തോന്നി. തലേന്ന് മമ്മൂക്ക ഉറങ്ങിയിട്ടില്ലെന്നും നല്ല പനിയുണ്ടെന്നും അറിഞ്ഞു. മമ്മൂക്കയോട് വയ്യെങ്കില്‍ നമുക്ക് ഇന്ന് ഷൂട്ടിംഗ് വേണ്ട, പനി മാറിയിട്ട് ചെയ്യാമെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ അദ്ദേഹം പറഞ്ഞു; അതുവേണ്ട ഷൂട്ടിംഗ് നടക്കട്ടെ. ഇത്രയും ആളുകള്‍ വന്നിട്ട് ഷൂട്ടിംഗ് മുടക്കേണ്ട എന്ന് പറഞ്ഞു. തുടര്‍ന്ന് ഞാന്‍ വീണ്ടും അദ്ദേഹത്തോട് പറഞ്ഞു.…
Read MoreDay: July 28, 2021
ഈ വർഷത്തെ സമയമെത്തി…, ട്രോളന്മാരെ, മീം ഉണ്ടാക്കുന്നവരെ, വരൂ… നിങ്ങൾക്ക് ഇതിനു കഴിയും… ഫുൾ പവർ! വീഡിയോയുമായി അഹാന
ട്രോളന്മാര്ക്ക് നന്ദി പറഞ്ഞു കൊണ്ട് വീണ്ടും റംബൂട്ടാന് വീഡിയോയുമായി നടി അഹാന കൃഷ്ണ. റംബൂട്ടാന് 2.0 എന്നാണ് യൂട്യൂബ് ചാനലിലെ പുതിയ വീഡിയോക്ക് അഹാന പേരിട്ടിരിക്കുന്നത്. റംബൂട്ടാന്റെ പേരും പറഞ്ഞ് കുറച്ച് പേര് തന്നെയും കുടുംബത്തെയും പരിഹസിച്ചിരുന്നുവെന്നും എന്നാല്‍ അതിന് ശേഷം റംബൂട്ടാന് വളരെയധികം ഫേമസ് ആയെന്നും വീഡിയോയില്‍ അഹാന പറയുന്നു. കഴിഞ്ഞ വര്‍ഷം ചെയ്യാത്ത തെറ്റിന് പോണവരുടെയും വരണവരുടെയും തെറി കേട്ട പാവപ്പെട്ട വ്യക്തിയാണ് ഈ കിടക്കുന്നത്. സത്യം പറഞ്ഞാല്‍ എല്ലാവരും പാവത്തിന്റെ മേല്‍ കേറി നിരങ്ങി. ഇപ്പോള്‍ ആളങ്ങ് ഫെയ്മസ് ആയി. ആര്‍ക്കുമറിയാത്ത റംബൂട്ടനല്ല, ഇപ്പോള്‍ ഫെയ്മസ് ആയ പോപ്പുലാരിറ്റിയുള്ള റംബൂട്ടാനാണ്. മാത്രമല്ല ഇന്ന് ലോകത്തുള്ള കുറച്ച് മലയാളികള്‍ക്ക് എങ്കിലും റംബൂട്ടാന് എന്ന് കേള്‍ക്കുമ്പോള്‍ എന്നെയും എന്റെ കുടുംബത്തെയും ഓര്‍മ്മ വരും. ഇതിന് വഴിയൊരുക്കി തന്ന എല്ലാ ട്രോളന്മാരെയും ഞാന്‍ ഈ ധന്യ മുഹൂര്‍ത്തത്തില്‍…
Read Moreകൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദം ലോകത്താകമാനം അതിവേഗം പടരുന്നു! ലോകാരോഗ്യ സംഘടനയുടെ ഞെട്ടിക്കുന്ന വിലയിരുത്തല്‍ ഇങ്ങനെ..
ജനീവ: കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദം ലോകത്താകമാനം അതിവേഗം പടരുന്നു. 124 മേഖലകളിൽ പടർന്നു കഴിഞ്ഞതായാണ് ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്. വരും മാസങ്ങളിൽ ലോകത്ത് ഏറ്റവും കൂടുതൽ രോഗബാധയുണ്ടാകുക ഈ വകഭേദം കാരണമായിരിക്കുമെന്നാണ് വിലയിരുത്തൽ.യൂറോപ്പിലും പശ്ചിമ പസഫിക് മേഖലയിലുമാണ് ഡെൽറ്റ വകഭേദം ഇപ്പോൾ കൂടുതലായി പടർന്നിട്ടുള്ളത്. അതേസമയം, ഡെൽറ്റാ വകഭേദത്തിന്റെ വ്യാപനം തടയാൻ ഉൗർജിത ശ്രമം വേണമെന്ന് ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടനയും യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കണ്ട്രോളും (ഇസിഡിസി). ആവശ്യപ്പെട്ടു. യൂറോപ്യൻ മേഖലയിൽ കോവിഡിന്റെ ഡെൽറ്റാ വകഭേദം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിലാണ് ആഹ്വാനം. ജൂണ്‍ 12 മുതൽ ജൂലൈ 11 വരെ നടത്തിയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് യൂറോപ്പിലെന്പാടും ഡെൽറ്റാ വകഭേദം അതിവേഗം വ്യാപിക്കുന്നുവെന്ന് കണ്ടെത്തിയതായി ലോകാരോഗ്യ സംഘടനയും ഇസിഡിസിയും വ്യക്തമാക്കി. പന്ത്രണ്ടിനും പതിനേഴിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് മോഡേണ വാക്സിൻ ഉപയോഗം യൂറോപ്യൻ…
Read Moreസുമിത്തിന് യുകെ മലയാളികളുടെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി! കരഞ്ഞു തളർന്ന ഭാര്യ മഞ്ജുവിനെയും മക്കളെയും ആശ്വസിപ്പിക്കാൻ പാടുപെട്ടു ബന്ധുക്കളും സുഹൃത്തുക്കളും
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ മലയാളി സുമിത്തിനു കണ്ണുനീരിൽ കുതിർന്ന യാത്രാമൊഴി. ബന്ധുക്കളും സുഹൃത്തുക്കളും അടക്കംയുകെയുടെ നാനാഭാഗങ്ങളിൽ നിന്നായി നൂറുകണക്കിനാളുകൾ ഒത്തുചേർന്നു ഹൃദയഭേദകമായ യാത്ര അയപ്പാണ് തങ്ങളുടെ പ്രിയസുഹൃത്തിനേകിയത്. കരഞ്ഞു തളർന്ന ഭാര്യ മഞ്ജുവിനെയും മക്കളെയും ആശ്വസിപ്പിക്കാൻ പാടുപെട്ടു. രാവിലെ ഒൻപതരയോടെ ഗ്രേറ്റ് ബ്രിട്ടൺ രൂപതാ വികാരി ജനറൽ മോൺ.സജി മലയിൽപുത്തൻപുര,ഫാ.ജോസ് അഞ്ചാനിക്കൽ എന്നിവരുടെ കാർമ്മികത്വത്തിൽ വീട്ടിലെ തിരുക്കർമങ്ങൾ നടന്നു. തുടർന്ന് 10.30 തോടെ മൃതദേഹം ഇടവക ദേവാലയമായ വിഥിൻഷോ സെന്റ് ആന്റണീസ് ദേവാലയത്തിൽ എത്തിച്ചു.ദേവാലയ കവാടത്തിൽ ഇടവക വികാരി ഫാ.ജോസ് അഞ്ചാനിക്കൽ പ്രാർത്ഥനകളോടെ മൃതദേഹം സ്വീകരിച്ചു. തുടർന്ന് മകൻ റെയ്മണ്ടിൻറെ നേതൃത്വത്തിൽ കുടുംബാംഗങ്ങൾ ചേർന്ന് മൃതദേഹം സെൻറ് ആന്റണീസ് ദേവാലയത്തിലെ അൾത്താരക്ക് മുൻപിലായി പ്രതിഷ്ഠിച്ചതോടെ തിരുക്കർമ്മങ്ങൾക്ക് തുടക്കമായി. ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബിഷപ്പ് മാർ.ജോസഫ് സ്രാമ്പിക്കൽ,രൂപതാ വികാരി ജനറൽ ഫാ.സജി മലയിൽപുത്തൻപുര,മാഞ്ചസ്റ്റർ മിഷൻ ഡയറക്റ്റർ ഫാ.ജോസ് അഞ്ചാനിക്കൽ, സിറോ…
Read Moreഅന്ന് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു തുക അക്കൗണ്ടിലെത്തി ! ദുല്‍ഖറുമായി ഒരു ചെറിയ സീനില്‍ അഭിനയിച്ച പരിചയമേ ഉള്ളൂ; അനുഭവം പങ്കുവെച്ച് നിര്‍മല്‍ പാലാഴി…
മലയാളത്തിലെ യുവനടന്മാരില് പ്രമുഖനാണ് ദുല്‍ഖര്‍ സല്മാന്. മലയാളത്തിലൂടെ തുടങ്ങിയ ദുല്‍ഖറിന്റെ സിനിമാ ജീവിതം ദക്ഷിണേന്ത്യയും കടന്ന് ഇപ്പോള്‍ ബോളിവുഡില്‍ എത്തി നില്‍ക്കുകയാണ് മലയാളത്തിനപ്പുറം തമിഴിലും തെലുങ്കിലും ഹിന്ദിയിലുമൊക്കെയുള്ള പല താരങ്ങള്‍ക്കും ദുല്‍ഖര്‍ അവരുടെ പ്രിയപ്പെട്ട കൂട്ടുകാരനാണ്. റാണാ ദഗ്ഗുബാട്ടിയും വിജയ് ദേവരകൊണ്ടയും സോനം കപൂറും മുതലങ്ങോട്ട് നീളും ആ താരനിര. ഒരു നല്ല മനസ്സിന് ഉടമ കൂടിയാണെന്ന് തനിക്കുണ്ടായ അനുഭവത്തിലൂടെ വെളിപ്പെടുത്തുകയാണ് നടന് നിര്‍മല്‍ പാലാഴി. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിലാണ് ആക്സിഡന്റായി കിടന്നപ്പോള്‍ ദുല്‍ഖര്‍ തന്നെ പണം നല്കി സഹായിച്ച കഥ പറഞ്ഞത്. നിര്‍മല്‍ പാലാഴിയുടെ കുറിപ്പ് ഇങ്ങനെ… ”സലാല മൊബൈല്‍സ് എന്ന സിനിമയില്‍ ഒരു ചെറിയ സീനില്‍ അഭിനയിച്ചിട്ടുള്ള പരിചയമേ ഉള്ളു. പിന്നെ എപ്പോഴെങ്കിലും കണ്ടാല്‍ ഞാന്‍ അന്ന് കൂടെ അഭിനയിച്ചിരുന്ന ആള് എന്ന് പറഞ്ഞു പരിചയപ്പെടുത്തേണ്ടിവരും എന്നൊക്കെ കരുതി ഒരു ഫോട്ടോ…
Read Moreകെഎസ്ആർടിസി: ഇൻഷുറൻസ് പ്രീമിയം തുക ഈ മാസം ഈടാക്കരുത്
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടിസി ജീവനക്കാരുടെയും ഓഫീസർമാരുടെയും ഇൻഷുറൻസ് പ്രീമിയം തുക ജൂലൈ മാസത്തെ ശമ്പളത്തിൽ നിന്നും ഈടാക്കരുതെന്ന് എക്സിക്യൂട്ടീവ് ഡയറക്ടറു( ഭരണ വിഭാഗം)ടെ ഉത്തരവ്. ഓഫീസർമാരുടെയും ജീവനക്കാരുടെയും തൊഴിൽ കരം, സ്റ്റേറ്റ് ലൈഫ് ഇൻഷുറൻ സ്, ഗ്രൂപ്പ് ഇൻഷുറൻസ് സ്കീം എന്നിവയുടെ പ്രീമിയം തുകകളും ജൂലൈ മാസത്തെ ശമ്പളത്തിൽ നിന്നും പിടിക്കാനായിരുന്നു ഒന്നര ആഴ്ച മുമ്പത്തെ ഉത്തരവ്. ഈ തുകകൾ ഒന്നിച്ച് പിടിച്ചാൽ നിസാര ശമ്പളക്കാരായ ജീവനക്കാർക്ക് രണ്ടായിരമോ അതിലധികം തുകയോ ശമ്പളത്തിൽ കുറയുമായിരുന്നു. 50 വയസിൽ താഴെയുള്ള ഓഫീസർമാർക്കും ജീവനക്കാർക്കുമാണ് എസ്എൽഐ, ജിഐഎസ് എന്നീ ഇൻഷുറൻസ് പദ്ധതികൾ സംസ്ഥാന സർക്കാർ നിർദ്ദേശപ്രകാരം ഏർപ്പെടുത്തിയിട്ടുള്ളത്. തൊഴിൽ കരവും ഈ ഇൻഷുറൻസുകളുടെ പ്രീമിയും ഒന്നിച്ചു പിടിച്ചാൽ ശമ്പളം തീരെ കുറവായിരിക്കും. സ്കെയിൽ ഓഫ് പേയുടെ അടിസ്ഥാനത്തിൽ 600, 500, 400, 300 എന്നിങ്ങനെയാണ് ഗ്രൂപ്പ് ഇൻഷുറൻസ് പ്രീമിയം തുക.…
Read Moreപ്രമേഹകാര്യങ്ങൾ – 1 ;പ്രമേഹബാധിതർക്കു സാധാരണജീവിതം സാധ്യമോ?
പാന്‍ക്രിയാസ് ഗ്രന്ഥിയിലെ ബി കോശങ്ങളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്റെ അപര്യാപ്തതയാണ് പ്രമേഹത്തിന്റെ മൂലകാരണം. ഇന്‍സുലിന്റെ അപര്യാപ്തത രക്തത്തില്‍ ക്രമാതീതമായി ഗ്ലൂക്കോസ് അടിഞ്ഞുകൂടാന്ഇടയാക്കുന്നു. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ പ്രമേഹരോഗികള്‍ ഉള്ളത്.’ ഗ്ലൂക്കോസ് ലെവൽ താഴുന്പോൾഡയബറ്റീസ് പ്രധാനമായും രണ്ടു തരം. ഇന്‍സുലിന്‍കൊണ്ടു മാത്രം നിയന്ത്രിക്കാവുന്ന ടൈപ്പ്-1 പ്രമേഹം, മരുന്നുകൊണ്ട് നിയന്ത്രിക്കാവുന്ന ടൈപ്പ് -2 പ്രമേഹം. ടൈപ്പ് – 1 പ്രമേഹം സാധാരണമായി കുട്ടികളിലും ടൈപ്പ്-2 ഡയബറ്റീസ് 35 വയസ്സിന് മുകളില്‍ ഉള്ളവരിലുമാണ് കണ്ടുവരുന്നത്. പ്രമേഹരോഗികളില്‍ വളരെ പെട്ടെന്ന് രക്തത്തിലെ ഗ്ലൂക്കോസ് ലെവല്‍ താഴ്ന്നുപോകുന്നു. ഇതിനെ ഹൈപ്പോഗ്ളൈസിമിയ എന്നാണ് പറയുന്നത്. ഹൃദയാഘാതസാധ്യതപ്രമേഹരോഗികളില് ഹൃദയസംബന്ധമായ അസുഖങ്ങള്‍ വളരെ കൂടുതലായി ഉണ്ടാകാം. ചെറുപ്രായത്തില്‍ തന്നെ ഹൃദയാഘാതം ഉണ്ടാകാം. വൃക്കയിലെ മൈക്രോആന്ജിയോപ്പതി മൂത്രത്തില്‍ കൂടിയുള്ള ആല്ബുമിന് നഷ്ടത്തിനും, രക്തസമ്മര്‍ദ്ദം, കൈകാലുകളില്‍ നീര് എന്നിവയ്ക്കും കാരണമാവുന്നു. കാലക്രമേണ വൃക്കകളുടെ പ്രവര്‍ത്തനം മന്ദീഭവിച്ച് റീനല്‍ ഫെയ്ലിയറിന് കാരണമാവുന്നു.…
Read Moreവാക്സിന് എടുത്താലും അധികം വൈകാതെ പ്രതിരോധശേഷി കുറയും !വകഭേദങ്ങളെ ചെറുക്കുമോയെന്നും സംശയം; ഗവേഷകര്‍ പറയുന്നതിങ്ങനെ…
വാക്സിന് എടുത്താലും കോവിഡില്‍ നിന്ന് പരിപൂര്‍ണ സുരക്ഷ കിട്ടുന്ന കാര്യത്തില്‍ സംശയം പ്രകടിപ്പിച്ച് ഗവേഷകര്‍. വാക്സിന് എടുക്കുന്നവരില്‍ ക്രമേണ പ്രതിരോധ ശേഷി കുറയുമെന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. അസ്ട്രാസെനക (ഇന്ത്യയില്‍ കോവിഷീല്‍ഡ്), ഫൈസര്‍ വാക്സീനുകളുടെ പൂര്‍ണ ഡോസെടുത്ത് ആറ് ആഴ്ചയ്ക്കു ശേഷം ഇവ നല്കുന്ന പ്രതിരോധത്തില്‍ കുറവു വന്നു തുടങ്ങുമെന്നാണ് ലാന്‍സെറ്റ് മെഡിക്കല്‍ ജേണലില്‍ വന്ന ഗവേഷക റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. വാക്സിന് എടുത്താലും 23 മാസത്തിനു ശേഷം ആന്റിബോഡി അളവു പകുതിയില്‍ താഴെയാകും. ഇതു തുടര്‍ന്നാല്‍ വാക്സീന് ഉറപ്പു നല്കുന്ന പ്രതിരോധശേഷി സംശയത്തിലാകുമെന്ന ആശങ്കയാണ് ഗവേഷകര്‍ പങ്കുവയ്ക്കുന്നത്. പുതിയ വകഭേദങ്ങള്‍ക്കെതിരേയുള്ള ഫലപ്രാപ്തിയിലാണ് ഗവേഷകര്‍ക്ക് ഏറെ ആശങ്കയുള്ളത്. എങ്കിലും വൈറസ് ബാധ കടുക്കുന്നതു തടയാന്‍ ഇരു വാക്സീനുകള്‍ക്കും കഴിയുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. പ്രതിരോധ ശേഷി മെച്ചപ്പെടുത്താനുള്ള ബൂസ്റ്റര്‍ ഡോസ് ആവശ്യമാണെന്ന നിഗമനത്തിലേക്കാണ് റിപ്പോര്‍ട്ട് വിരല്‍ചൂണ്ടുന്നത്. 70 വയസ്സു കഴിഞ്ഞവര്‍ക്കും കോവിഡ്…
Read Moreഗൾഫിൽ വീട്ടു ജോലിക്കു കൊണ്ടുപോയ തന്നെ അറബിക്ക് വിറ്റെന്ന പരാതിയുമായി വീട്ടമ്മ; അവിടെ നേരിട്ടത് കൊടിയ പീഡനം; ഏജന്റുമാർക്കെതിരേ കേസ്
വൈപ്പിന്‍: ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് ഖത്തറിലെത്തിച്ച വീട്ടമ്മയെ അറബിക്ക് വിറ്റു എന്ന പരാതിയില്‍ ഞാറക്കല്‍ പോലീസ് മനുഷ്യക്കടത്തിനു കേസെടുത്തു. ഗള്‍ഫില്‍ വിസ തരപ്പെടുത്തുന്ന ഏജന്റുമാരായ സലീം, സക്കീര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഞാറക്കല്‍ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ വാടകയ്ക്കു താമസിക്കുന്ന വീട്ടമ്മയാണ് പരാതി നല്‍കിയത്. പ്രതികളെന്നാരോപിക്കുന്ന ഇരുവരും വീട്ടമ്മയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് 2020 മാര്‍ച്ച് നാലാം തീയതി ജോലിക്കായി ഖത്തറില്‍ എത്തിച്ചത്രേ. 23,000 രൂപ ശമ്പളവും ഭക്ഷണവും മരുന്നും കൂടാതെ ആറ് മാസം കൂടുമ്പോള്‍ നാട്ടില്‍ എത്തിച്ചുകൊള്ളാമെന്നുമായിരുന്നു വാഗ്ദാനം. പിറ്റേന്ന് മുതല്‍ ഒരു അറബിയുടെ വീട്ടില്‍ ജോലിക്ക് കയറി. എന്നാല്‍ ഒരാഴ്ച കഴിഞ്ഞപ്പോള്‍ വീട്ടുകാര്‍ ക്രൂരമായ മര്‍ദനം തുടങ്ങിയെന്നാണ് വീട്ടമ്മ പറയുന്നത്.ഏജന്റുമാരെ വിളിച്ചു അറിയിച്ചപ്പോള്‍ നടപടിയും ഉണ്ടായില്ല. ഇതിനിടെ പീഡനം തുടര്‍ന്നുകൊണ്ടിരുന്നു. അപ്പോഴാണ് തന്നെ ഏജന്റുമാര്‍ ഒരു ലക്ഷം രൂപയ്ക്ക് വിറ്റതാണെന്ന് വീട്ടമ്മക്ക് അവിടെയുള്ള ഒരു…
Read Moreമതിമറന്ന് സന്തോഷിക്കാനുള്ള അവസരം ജീവിതത്തില്‍ ഉണ്ടായിട്ടില്ല…! കെ.എസ്. ചിത്ര പറയുന്നു…
ഓരോ സന്തോഷമുള്ള അവസരം വരുന്പോഴും അതോടൊപ്പം തന്നെ ഒരു വിഷമിപ്പിക്കുന്ന സംഭവവും ഉണ്ടാകാറുണ്ട്. മതിമറന്ന് സന്തോഷിക്കാനുള്ള അവസരം ജീവിതത്തില്‍ ഉണ്ടായിട്ടില്ല. അതുകൊണ്ടായിരിക്കും എപ്പോഴും ഒരേ മാതിരി ബാലന്‍സ് ചെയ്ത് നില്ക്കാന് പറ്റുന്നത് എന്ന് തോന്നുന്നു. മികച്ച ഗായികയ്ക്കുള്ള ആദ്യത്തെ ദേശീയ അവാര്‍ഡ് ലഭിക്കുന്ന സമയത്ത് അച്ഛന് അസുഖം കൂടി വളരെ സീരിയസായി ഇരിക്കുന്ന സമയമായിരുന്നു. നാഷണല്‍ അവാര്‍ഡ് കിട്ടിയെന്ന് അറിഞ്ഞപ്പോള്‍ ആദ്യം അച്ഛന് വിശ്വസിച്ചിരുന്നില്ല. കേട്ടപ്പോള്‍ ഞാനും വിശ്വസിച്ചില്ല. വെറുതെയായിരിക്കും എന്നാണ് കരുതിയത്. പിറ്റേന്ന് പത്രത്തില്‍ വാര്‍ത്ത വന്നപ്പോഴാണ് എനിക്ക് സമാധാനമായത്. അച്ഛൻ എല്ലാ കാര്യങ്ങളിലും വളരെ എക്സൈറ്റഡ് ആകുന്നയാളായിരുന്നു. പക്ഷെ ഒന്നും പുറത്ത് കാണിക്കില്ല. -കെ.എസ്. ചിത്ര
Read More