വളര്‍ത്തു മൃഗങ്ങള്‍ക്ക് ഉടമകളോടുള്ള സ്നേഹം പലപ്പോഴും ഞെട്ടിക്കാറുണ്ടല്ലെ. നായ്ക്കളുടെ സ്നേഹത്തെക്കുറിച്ചാണ് കൂടുതല്‍ കഥകളും. നായ്ക്കള്‍ മാത്രമല്ല ഞങ്ങള്‍ പൂച്ചകളും യജമാന സ്നേഹമുള്ളവരാണെന്ന് തെളിയിച്ചിരിക്കുകയാണ് ഒഡീഷയിലെ ഭീമാതംഗി എന്ന സ്ഥലത്തെ ചിനു എന്ന ആണ് പൂച്ച. സമ്പത് കുമാര്‍ പരിദയാണ് ചിനുവിന്റെ യജമാനന്. കഴിഞ്ഞ ദിവസം സമ്പത് കുമാറിന്റെ വീടിനു പിന്നില്‍ ഒരു മൂര്‍ഖന്‍ പാമ്പ് എത്തി. ചിനുവാണ് പാമ്പിനെ ആദ്യം കണ്ടത്. വീട്ടിലേക്ക് ഇഴഞ്ഞു കയറാന്‍ തുടങ്ങിയ പാമ്പിനെ ചിനു വഴിയില്‍ തടഞ്ഞു. പിന്നെ അര മണിക്കൂറോളം പാമ്പുമായി പോരാട്ടമായിരുന്നു. പോരാട്ടം നടക്കുന്നതിനിടയിലാണ് വീട്ടുകാര്‍ സംഭം കാണുന്നത്. അവര്‍ ഉടനെ സ്നെയിക്ക് ഹെല്‍പ്പ് ലൈനില്‍ അറിയിച്ചതിനെത്തുടര്‍ന്ന് ആളെത്തി പാമ്പിനെ പിടികൂടി. എന്തായാലും ചിനുവിന് കുഴപ്പമൊന്നുമില്ലെന്ന വിശ്വാസത്തിലാണ് വീട്ടുകാര്‍.മൂർഖനെ വനത്തിലേക്ക് വിട്ടയച്ചു.
Read MoreDay: July 28, 2021
കോഴിക്കോട്ടേയ്ക്ക് ചെന്നൈമെയിൽ കയറി വന്നത് 18 കിലോ കഞ്ചാവ്; പിടികൂടിയത് പാഴ്സലായെത്തിയ കഞ്ചാവ്
കോഴിക്കോട്: കോഴിക്കോട് വന്‍ കഞ്ചാവ് വേട്ട. ട്രെയിനില്‍ കടത്തുകയായിരുന്ന 18 കിലോ കഞ്ചാവാണ് ആര്‍പിഎഫ് പിടികൂടിയത്. ഇന്ന് രാവിലെ 7.30ന് കോഴിക്കോടെത്തിയ ചെന്നൈ മെയിലിലാണ് കഞ്ചാവുണ്ടായിരുന്നത്. കണ്ണൂരിലേക്കുള്ള പാഴ്സലായാണ് കഞ്ചാവ് എത്തിച്ചത്. ആര്‍പിഎഫ് പാഴ്സലുകള്‍ പരിശോധിക്കുന്നതിനിടെയാണ് കഞ്ചാവ് കണ്ടെത്തിയത്. എവിടെ നിന്നാണ് എത്തിച്ചതെന്നും ആര്‍ക്കാണ് കൊണ്ടുവന്നതെന്നുമുള്ള വിവരങ്ങള്‍ പരിശോധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം കൊച്ചി നഗരത്തിലെ മോഡലകുള്ക്ക് പതിവായി കഞ്ചാവ് എത്തിച്ചിരുന്ന രണ്ട് പേരെ ആര്‍പിഎഫും എക്സൈസും ചേര്‍ന്ന് കൊച്ചിയില്‍ പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് കോഴിക്കോട് ആര്‍പിഎഫും കഞ്ചാവ് പിടികൂടിയത്.
Read Moreഅത്ര രസമുള്ളതല്ല, ആ വീഡിയോ കോൾ! സൈബര്‍ ലോകത്തെ ഒളിഞ്ഞുനോട്ടം
അങ്ങനെയിരിക്കേ വാട്ട്സ്ആപ്പിൽ ഒരു കോൾ വരുന്നു. വീഡിയോ കോളാണ്. നിങ്ങൾ ഉറക്കപ്പിച്ചിൽ ആയിരിക്കാം. കോൾ കണക്ട് ആയാൽ കണ്ണുതള്ളിപ്പോകുന്ന കാഴ്ചയാകും കാണുക. സ്ക്രീനിൽ അർധനഗ്നയായ ഒരു സ്ത്രീ. ഇതെന്താണ് ഇങ്ങനെ എന്നു ചിന്തിക്കാനുള്ള സമയംമതി. കോളിന്റെ അങ്ങേത്തലയ്ക്കൽ നിങ്ങളുടെ അന്തംവിട്ടിരിക്കുന്ന മുഖം സ്ക്രീൻ റെക്കോർഡ് ചെയ്യപ്പെട്ടിരിക്കും. തട്ടിപ്പുകാർക്ക് അതു പോരേ! മതി, ധാരാളം മതി!! അല്പം കഴിഞ്ഞാൽ നിങ്ങളുടെ ഫോണിലേക്ക് മെസേജ് എത്തുകയായി. നഗ്നയായ സ്ത്രീക്കൊപ്പം നിങ്ങൾ വീഡിയോ കോൾ ചെയ്തതിന്റെ ദൃശ്യങ്ങൾ പിന്നാലെ വരും. അത്യാവശ്യത്തിന് എരിവും പുളിയും ചേർത്തിരിക്കും അതിൽ. അവർ ആവശ്യപ്പെടുന്ന പണം നൽകിയില്ലെങ്കിൽ ഈ വീഡിയോ നിങ്ങളുടെ ഫ്രണ്ട്സ് ലിസ്റ്റിൽ ഉള്ളവർക്ക് അയച്ചുകൊടുക്കും എന്നാണ് ഭീഷണി. ഒപ്പം സാമൂഹ്യ മാധ്യമങ്ങളിൽ ഈ വീഡിയോ പ്രചരിപ്പിക്കുമെന്നും!. നാണക്കേടും ഭയവും മൂലം തട്ടിപ്പുകാർ ആവശ്യപ്പെടുന്ന പണം നൽകി തലയൂരാനാവും പലരുടെയും ശ്രമം. രണ്ടായിരം രൂപ…
Read Moreവഴിതെറ്റിയ മോഹങ്ങള്‍..! ഭാര്യയുടെ അനുജത്തിയെ ഭീഷണിപ്പെടുത്തി രതീഷ് വരുതിയിലാക്കി; എന്നാൽ…
ഭാര്യയുടെ അനുജത്തിയെ ഭീഷണിപ്പെടുത്തിയ രതീഷ് വരുതിയിലാക്കി. എന്നാൽ, ഇതിനിടയിൽ എങ്ങനെയോ വിവരം ചേച്ചി നീതു അറിഞ്ഞു. അവിശ്വസനീയതയോടെയാണ് ഇക്കാര്യം അവർ കേട്ടത്. ചിന്തിക്കാൻ പോലും കഴിയാത്ത ഒരു ദുരന്ത സത്യത്തിനു മുന്നിലാണ് താൻ നിൽക്കുന്നതെന്ന തിരിച്ചറിവ് അവരെ തകർത്തുകളഞ്ഞു. അനുജത്തി തന്റെ ഭർത്താവിന്റെ നിയന്ത്രണത്തിലാണെന്നു നീതു അറിഞ്ഞതു കുടുംബത്തിൽ വലിയ പൊട്ടിത്തെറിയിലേക്കാണ് നീങ്ങിയത്. ഭാര്യയുടെ സങ്കടവും പൊട്ടിത്തെറിയുമൊന്നും രീതിഷിനു വലിയ കുലുക്കം സൃഷ്ടിച്ചില്ല. ഇതൊക്കെ തന്റെ അവകാശമാണ്, താൻ തോന്നുന്നപടി ചെയ്യുമെന്ന മട്ടിലായിരുന്നു അയാളുടെ പോക്ക്. ഈ പ്രതിസന്ധിക്കുമുന്നിൽ തകർന്ന നീതു ഒടുവിൽ ആത്മഹത്യയ്ക്കു ശ്രമിച്ചതായി പോലീസ് പറയുന്നു. ഇതോടെയാണ് സംഭവങ്ങൾ നാട്ടുകാർക്കിടയിലും ചർച്ചയായി മാറിയത്. ആത്മഹത്യ ശ്രമം ഉണ്ടായതോടെ കുടുംബാംഗങ്ങളൊക്കെ ഇടപെട്ടു. ഒടുവിൽ അനുജത്തി ഇനി നീതുവിന്റെ വീട്ടിലേക്കു വരരുത് എന്ന ധാരണയുണ്ടാക്കി. ആദ്യം ഇക്കാര്യം അംഗീകരിക്കുന്നതായി രതീഷ് ഭാവിച്ചെങ്കിലും അടിസ്ഥാനപരമായി അയാൾക്ക് ഒരു മാറ്റവും…
Read Moreഹരികൃഷ്ണയെ എങ്ങനെ കൊന്നുവെന്ന് ഡമ്മിയിൽ കാണിച്ച് രതീഷ്; ഭാര്യാ സഹോദരിയെ വരുതിയിലാക്കാൻ യുവാവ് പറഞ്ഞ വാക്കുകൾ അവളെ കൂടുതൽ അടിമയാക്കി…
ചേര്‍ത്തല: സഹോദരിയുടെ വീട്ടില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെ പോലീസ് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കടക്കരപ്പള്ളി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് പുത്തന്‍കാട്ടുങ്കല്‍ വീട്ടില്‍ രതീഷ് (ഉണ്ണി-40) ആണ് പോലീസിന്റെ പിടിയിലായത്. തെളിവെടുപ്പിനിടെ നാട്ടുകാരുടെ എതിര്‍പ്പ് ഉണ്ടാകുമെന്ന സൂചനയെതുടര്‍ന്ന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഇന്നലെ 11 ഓടെ പട്ടണക്കാട് സ്റ്റേഷന് ഓഫീസര്‍ ആര്.എസ്.ബിജുവിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ് ആരംഭിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് കടക്കരപ്പള്ളി പഞ്ചായത്ത് പത്താം വാര്‍ഡ് തളിശ്ശേരിത്തറ വീട്ടില്‍ ഉല്ലാസിന്റെയും സുവര്‍ണയുടെയും മകള്‍ ഹരികൃഷ്ണ(26) കൊല്ലപ്പെട്ടത്. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ചപ്പോള്‍ വീട്ടമ്മമാരടക്കം പ്രദേശവാസികള്‍ പ്രതിഷേധം പ്രകടിപ്പിച്ചു. പോലീസിനൊപ്പം ഫോറന്‍സിക്, ഫിംഗര്‍ പ്രിന്റ് വിദഗ്ദരുടെയും സാന്നിധ്യത്തിലായിരുന്നു തെളിവെടുപ്പ്. നടന്നതെല്ലാം എങ്ങനെയെന്ന് വിവരിച്ചും പോലീസ് സേനയിലെ ഒരാളെ ഡമ്മിയാക്കി ചെയ്തു കാണിച്ചുമായിരുന്നു തെളിവെടുപ്പ്. എല്ലാം വിവരിച്ചും ചെയ്തു കാണിച്ചു. തങ്കികവലയില്‍ നിന്നും സ്കൂട്ടറില്‍ വീട്ടിലെത്തിച്ചു.…
Read More20 വയസുകാരൻ ഒറ്റയ്ക്ക് കാഷ്മീരിലേക്ക് നടന്ന് യാത്ര ചെയ്യുന്നു..! ആദ്യം ബൈക്കിൽ പോകാം എന്നാണ് കരുതി; പക്ഷെ…
മുക്കം: 20 വയസുകാരൻ ഒറ്റയ്ക്ക് കാഷ്മീരിലേക്ക് നടന്ന് യാത്ര ചെയ്യുന്നു… പറഞ്ഞാൽ വിശ്വസിക്കാൻ അൽപ്പം പ്രയാസമായിരിക്കും. പക്ഷെ സത്യമാണ്. നിലമ്പൂർ സ്വദേശി മുഹമ്മദ് സനീറാണ് തന്റെ സ്വപ്ന യാത്ര തുടങ്ങിയത്.സനീറിന്റെ മൂന്ന് വർഷമായുള്ള ആഗ്രഹം കൂടിയാണ് ഇപ്പോൾ യാഥാർഥ്യമാകാൻ പോകുന്നത്. യാത്രയോടുള്ള ഈ യുവാവിന്റെ അടങ്ങാത്ത അഭിനിവേശം തന്നെയാണ് ഈ യാത്രയ് ക്ക് കാരണമായതും. ആദ്യം ബൈക്കിൽ പോകാം എന്നാണ് കരുതിയിരുന്നത് പക്ഷെ പെട്രോൾ വില സമ്മതിച്ചില്ല. പിന്നീട് സൈക്കിൾ പോകാം എന്ന് കരുതിയപ്പോൾ സൈക്കിളിന്റെ വിലയും താങ്ങാനായില്ല. അവസാനം രണ്ടും കൽപ്പിച്ച് നടന്നു പോകാം എന്ന് തീരുമാനിക്കുകയായിരുന്നു. മൂന്നു വർഷത്തോളമായി ആഗ്രഹം മനസിൽ ഒളിപ്പിച്ചു നടന്ന സനീർ ആഗ്രഹം വീട്ടുകാരോട് പറഞ്ഞപ്പോൾ ആദ്യം തമാശ പറയുകയാണെന്ന് വിചാരിച്ച് രക്ഷിതാക്കൾ പിന്നീട് സനീറിന്റെ വാശിക്ക് മുന്നിൽ കീഴ്പ്പെടുകയായിരുന്നു. മലപ്പുറം ജില്ലയിലെ നിലമ്പൂർ മന്നിതൊടിക സക്കീർ ഷറഫുന്നീസ ദമ്പതികളുടെ…
Read Moreസര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂടെയുണ്ടെന്ന ധൈര്യമാണോ? കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഡിവൈഎഫ്ഐ നേതാവിന്റെ പിറന്നാള്‍ ആഘോഷം നടുറോഡില്‍
കോട്ടയം : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണവും ടിപിആര്‍ നിരക്കും വര്‍ധിച്ചുവരുന്ന് ജനങ്ങള്‍ ഭീതിയോടെ നില്ക്കുന്ന സമയത്ത് സംസ്ഥാനം ഭരിക്കുന്ന ഭരണകക്ഷിയുടെ യുവജന സംഘടനാ നേതാവിന്റെ പിറന്നാള്‍ ആഘോഷം നടുറോഡില്‍ നടത്തി. ഡിവൈഎഫ്ഐ വാഴപ്പള്ളി മേഖലാ സെക്രട്ടറി സൂരജ് മോഹന്റെ പിറന്നാള്‍ ആഘോഷമാണു നടുറോഡില്‍ നടത്തിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയായിരുന്നു ആഘോഷം. ആഘോഷത്തില്‍ പങ്കെടുത്ത ആരും തന്നെ മാസ്ക് ധരിച്ചിട്ടില്ലെന്നും മാത്രവുമല്ല സാമൂഹിക അകലവും പാലിച്ചിട്ടില്ല. സാധാരണക്കാരെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ വേട്ടയാടുന്ന പോലീസ് ഇത്തരക്കാരെ കണ്ടില്ലെന്നു നടിക്കുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂടെയുണ്ടെന്ന ധൈര്യമാണ് ഡിവൈഎഫ്ഐ നേതാക്കളെ ഇത്തരത്തില്‍ പെരുമാറുവാന്‍ പ്രേരിപ്പിക്കുന്നത്. ഡിവൈഎഫ്ഐ നേതാവിന്റെ പിറന്നാള്‍ ആഘോഷം സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
Read Moreഎഞ്ചിനീയര്‍മാരുടെ ഓരോ ഗതികേട്… പിറന്നാള്‍ ആഘോഷിക്കാന്‍ പണമില്ലാത്തതിനെത്തുടര്‍ന്ന് ബൈക്കിലെത്തി യുവതിയുടെ കമ്മല്‍ തട്ടിപ്പറിച്ചു; എഞ്ചിനീയര്‍ അറസ്റ്റില്‍…
പിറന്നാള്‍ ആഘോഷത്തിന് പണമില്ലാഞ്ഞതിനെത്തുടര്‍ന്ന് ബൈക്കിലെത്തി യുവതിയുടെ കമ്മല്‍ തട്ടിപ്പറിച്ച എഞ്ചിനീയര്‍ അറസ്റ്റില്‍. 31 വയസുള്ള മോഹിത് ഗൗതം എന്നയാളാണ് പിടിയിലായത്. ഡല്‍ഹി മാന്‍സരോവര്‍ പാര്ക്കിന് സമീപമാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ ഒരാള്‍ കാതില്‍ കിടന്നിരുന്ന സ്വര്‍ണ്ണക്കമ്മല്‍ തട്ടിയെടുത്തെന്ന യുവതിയുടെ പരാതിയേതുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. 30 സിസിടിവികള്‍ പരിശോധിച്ചാണ് മോഷ്ടാവിനെക്കുറിച്ചുള്ള സൂചന ലഭിച്ചത്. മാസ്ക് ധരിച്ചാണ് ഇയാള്‍ എത്തിയത്. ബൈക്കിന്റെ ഇരു നമ്പര്‍ പ്ലേറ്റിലും രജിസ്ട്രേഷന് നമ്പര്‍ ഉണ്ടായിരുന്നില്ല. ഞായറാഴ്ച വീഡിയോ ദൃശ്യങ്ങളില്‍ കണ്ട ബൈക്ക് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മോഹിത് കുടുങ്ങിയത്. ചോദ്യംചെയ്തപ്പോള്‍ ഞായറാഴ്ച പിറന്നാള്‍ ആഘോഷിക്കാന്‍ പണം ഇല്ലാതിരുന്നതിനാലാണ് കമ്മല്‍ തട്ടിയതെന്നും ഇത് അന്നുതന്നെ വിറ്റെന്നും മോഹിത് പറഞ്ഞു.
Read Moreവളപട്ടണം സഹകരണ ബാങ്കിലെ 6.11 കോടിയുടെ തട്ടിപ്പ്! ആദ്യ കുറ്റപത്രത്തിലെ വിധി 30 ന്
പി. ജയകൃഷ്ണന് കണ്ണൂര്‍: വായ്പകളില്‍ കൃത്രിമം കാണിച്ചും സാമ്പത്തിക തിരിമറി നടത്തിയും വളപട്ടണം സര്‍വീസ് സഹകരണ ബാങ്കിന് 6,11, 70,000 രൂപ നഷ്ടം വരുത്തിയ കേസിലെ ആദ്യ കുറ്റപത്രത്തിൽ തലശേരി വിജിലൻസ് കോടതി ഈ മാസം 30 ന് വിധി പറയും. കണ്ണൂർ ഡിവൈഎസ്പിമാരായിരുന്ന ജെ. സന്തോഷ്, പി.പി. സദാനന്ദൻ എന്നിവർ അന്വേഷിക്കുകയും പിന്നീട് വന്ന ഡിവൈഎസ്പി മൊയ്തീന്‍കുട്ടി കുറ്റപത്രം സമർപ്പിക്കുകയും ചെയ്ത കേസിന്റെ വിധിക്കായി കേരളം കാതോർക്കുകയാണ്. തൃശൂരിലെ കരുവന്നൂർ ബാങ്കിലെ തട്ടിപ്പ് അടക്കം സജീവ ചർച്ചയാകുന്നതിനിടെയാണ് മുസ്ലിം ലീഗിന്റെ നിയന്ത്രണത്തിലായിരുന്ന വളപട്ടണം സഹകരണ ബാങ്കിലെ തട്ടിപ്പ് സംബന്ധിച്ച വിധി പുറത്തുവരാനിരിക്കുന്നത്. നിലവിൽ 26 കുറ്റാരോപിതര്‍ ഉള്‍പ്പെട്ട വളപട്ടണം സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അഞ്ചുപേര്‍ക്കെതിരേയാണ് ആദ്യ കുറ്റപത്രം. ബാങ്ക് മന്ന ശാഖ മാനേജര്‍ ഇന്‍ ചാര്‍ജായിരുന്ന താളിക്കാവ് സ്വദേശി കെ.പി. മുഹമ്മദ് ജസീല്‍…
Read Moreഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയുടെ മരണം! മൃതദേഹത്തില്‍ രക്തം ഒലിച്ചിറങ്ങിയതായി കണ്ടെത്തി; ദുരൂഹതയെന്ന് ബന്ധുക്കള്‍…
ചിറ്റാര്‍: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ വീടിന് സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. ചിറ്റാര്‍ മണക്കയം കുമരന്‍കുന്ന് ശ്രുതി ഭവനില്‍ കൃഷ്ണകുമാറിന്റെയും അശ്വതിയുടെയും മകള്‍ മീനു കൃഷ്ണകുമാര്‍(14)നെയാണ് തിങ്കളാഴ്ച രാത്രി ഏഴോടെ വീടിന് സമീപത്തെ മരുതി മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂലിവേലക്കാരായ മാതാപിതാക്കള്‍ ജോലിക്ക് പോയി തിരിച്ചെത്തിയപ്പോഴാണ് മകള്‍ തൂങ്ങി മരിച്ച വിവരം അറിയുന്നത്. തുടര്‍ന്ന് ചിറ്റാര്‍ പോലീസില്‍ വിവരം അറിയിക്കുകയും രാത്രിയോടെ മൃതദേഹം അടൂര്‍ ജനറല്‍ ആശുപത്രിയിലേക്കു മാറ്റുകയുമായിരുന്നു. ആര്‍ഡിഒയും സംഘവും ഇന്‍ക്വസ്റ്റ് നടത്തി, ഇന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടക്കും. സംഭവത്തില്‍ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചിട്ടുണ്ട്. പെണ്‍കുട്ടി ചിറ്റാര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയാണ്. കുട്ടിയുടെ മൃതദേഹത്തില്‍ രക്്തം ഒലിച്ചിറങ്ങിയതായി കണ്ടെത്തിയത് ദുരൂഹതക്കിടയാക്കിയിട്ടുണ്ട്. ഇതോടെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന സംശയം ബന്ധുക്കളില്‍ ചിലരും…
Read More