സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യത്തിനു ഭീഷണിയുയര്‍ത്തി വീണ്ടും മറുനാടന്‍ മീന്‍ വിപണിയില്‍ സജീവമാകുന്നു.നീണ്ടകര, മുനമ്പം, ചെറായി എന്നിവിടങ്ങളില്‍നിന്നുള്ള പിടയ്ക്കുന്ന മീന്‍ എന്നു പറഞ്ഞാണ് വില്‍പ്പന. എന്നാല്‍ എത്തുന്നതാവട്ടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും. കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളിലെ ഭൂരിഭാഗം മീന്‍ വില്‍പ്പന കേന്ദ്രങ്ങളിലും മീന്‍ തട്ടുകളിലും എത്തുന്നത് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മീനാണെന്നാണ് വിവരം. വ്യാപാരികളോ ഏജന്റുമാരോ പോലും ഇതറിയുന്നില്ലെന്നതാണു വസ്തുത. സ്ഥിരമായി നീണ്ടകരയിലും മുനമ്പത്തും ചേറായിലുമൊക്കെ പോയി മീന്‍ വാങ്ങികൊണ്ടു വന്നു വില്‍പ്പന നടത്തുന്നവര്‍ക്ക് ഇത്തരം അന്യസംസ്ഥാന കച്ചവടം ഭീഷണിയായിരിക്കുകയാണ്. നീണ്ടകര, മുനമ്പം, ചേറായി, അര്‍ത്തുങ്കല്‍, ആലപ്പുഴ എന്നിവിടങ്ങളില്‍ നല്ലയിനം മീന്‍ ലഭിക്കുമെന്നതിനാലാണ് കച്ചവടക്കാര്‍ ഈ സ്ഥലങ്ങളില്‍ നിന്നുള്ള പച്ചമീന്‍ എന്ന് പ്രചരിപ്പിച്ചു വില്പന നടത്തുന്നത്. കോവിഡിന്റെ തുടക്കത്തില്‍ ഈ തുറമുഖങ്ങള്‍ അടഞ്ഞു കിടന്നപ്പോഴും ഇവിടെ നിന്നെന്നുള്ള പേരില്‍ മീന്‍ വില്‍പ്പന തകൃതിയായി നടന്നിരുന്നു.കര്‍ണാടക, തമിഴ്നാട്, ആന്ധ്ര…
Read MoreDay: September 14, 2021
സെറ്റില്‍ വെച്ച് ദിലീപേട്ടനെ ശ്രദ്ധിക്കാതെ നടന്നു ! അന്ന് ദിലീപിനെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് തുറന്നു പറഞ്ഞ് മന്യ…
ഒരു സമയത്ത് മലയാള സിനിമയില്‍ സജീവസാന്നിദ്ധ്യമായിരുന്നു നടി മന്യ. ജോക്കര്‍ എന്ന ദിലീപ് ചിത്രത്തിലൂടെയാണ് താരം ശ്രദ്ധ നേടിയത്. ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ താരം ആക്ടീവാണ്. കുഞ്ഞിക്കൂനന് സിനിമയില്‍ അഭിനയിക്കുമ്പോള്‍ ദിലീപിനെ തിരിച്ചറിയാതെ പോയ നിമിഷത്തെ കുറിച്ചാണ് മന്യ ഇപ്പോള്‍ പറയുന്നത്. താന്‍ കുഞ്ഞിക്കൂനന്റെ സെറ്റില്‍ ആദ്യം പോയപ്പോള്‍ ദിലീപേട്ടനെ തിരിച്ചറിഞ്ഞില്ല എന്ന് മന്യ പറയുന്നു. അദ്ദേഹം കുഞ്ഞിക്കൂനനായുളള മേക്കോവറിലായിരുന്നു. സെറ്റില്‍ വെച്ച് താന്‍ ദിലീപേട്ടനെ മറികടന്ന് നടന്നു. ചിത്രത്തിലെ കഥാപാത്രത്തിനായി ആ ഒരു ശരീരഭാഷ ലഭിക്കാന്‍ മണിക്കൂറുകളോളം വളരെ ക്ഷമയോടെ ദിലീപേട്ടന് പ്രോസ്തെറ്റിക്ക് മേക്കപ്പിനായി ഇരുന്നു കൊടുത്തിരുന്നു. ആ കഥാപാത്രത്തിനായി അദ്ദേഹം തന്റെ എറ്റവും മികച്ചത് തന്നെയാണ് പുറത്തെടുത്തത്. കുഞ്ഞിക്കൂനന് പല ഭാഷകളിലായി റീമേക്ക് ചെയ്തെങ്കിലും ദിലീപേട്ടന് തന്നെയാണ് എറ്റവും മികച്ചത്. അദ്ദേഹം വളരെയധികം സമര്‍പ്പണത്തോടെയാണ് ആ റോള്‍ ചെയ്തത് എന്നും മന്യ…
Read Moreമരുന്നു കഴിച്ചിട്ടും പുറംവേദന തുടർന്നാൽ…
കുറേയേറെ പേരിൽ പുറംവേദനയ്ക്ക് കാരണമാകാറുള്ളത് അമിത വണ്ണമാണ്. പൊണ്ണത്തടിയുള്ളവരിൽ പുറത്തെ പേശികൾക്ക് കൂടുതൽ ഭാരം താങ്ങേണ്ടി വരുന്നതാണ് പൊണ്ണത്തടിയും പുറവേദനയുമായുള്ള ബന്ധം. അതുകൊണ്ടാണ് പൊണ്ണത്തടിയുള്ളവരിൽ പുറംവേദനയ്ക്കുള്ള ചികിത്സയുടെ പ്രധാന ഭാഗം പൊണ്ണത്തടി കുറയ്ക്കുകയാണ് എന്ന് പറയുന്നത്. എവിടെ കിടക്കണം?എല്ലാ ജീവജാലങ്ങളുടേയും ലക്ഷ്യം സുഖമായി ജീവിയ്ക്കുകയാണ്. മനുഷ്യന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്. മനുഷ്യൻ സുഖമായിരിക്കുന്നതിന് സ്വീകരിക്കുന്ന രീതികൾ പലതും പുറംവേദനയ്ക്ക് കാരണമാകുന്നതാണ്. ഉദാഹരണത്തിന് കിടന്നുറങ്ങുന്നത് നല്ല പതുപതുത്ത മെത്തയിൽ ആയിരിക്കണം എന്ന് പലർക്കും നിർബന്ധമാണ്.ശരീരത്തിലെ അസ്ഥികൾക്ക് അസ്ഥികളുമായി ചേർന്നു നിൽക്കുന്ന പേശികളാണ് എപ്പോഴും താങ്ങായി പ്രവർത്തിക്കുന്നത്. ‘ കൂടുതൽ മാർദ്ദവമുള്ള മെത്തയിൽ കിടന്ന് ഉറങ്ങുമ്പോൾ ഈ പേശികൾക്ക് അവയുമായി യോജിച്ച് കിടക്കുന്ന അസ്ഥികൾക്ക് താങ്ങായി പ്രവർത്തിക്കാൻ കഴിയുകയില്ല. ഇങ്ങനെയുള്ള ചിന്ത കാരണം പലരും മരക്കട്ടിലിലോ തറയിലോ കിടന്നുറങ്ങാറുണ്ട്. അതും നല്ല നടപടിയാണ് എന്ന് പറയാൻ കഴിയില്ല. ഒരു പലകക്കട്ടിലിൽ…
Read Moreപെട്രോൾ അടിക്കൂ, നറുക്കെടുപ്പിലൂടെ സമ്മാനം നേടൂ..! കെഎസ്ആർടിസി പമ്പുകളിൽ നിന്നും ഇനിമുതൽ പൊതുജനങ്ങൾക്കും ഇന്ധനം നിറയ്ക്കാം; സംസ്ഥാനതല ഉദ്ഘാടനം നാളെ
തിരുവനന്തപുരം: കെഎസ്ആർടിസി പെട്രോൾ പന്പുകളിൽ നിന്നും ഇനിമുതൽ പൊതുജനങ്ങൾക്കും ഇന്ധനം നിറയ്ക്കാം. പദ്ധതിയുടെ ഉദ്ഘാടനം നാളെ കിഴക്കേകോട്ടയിലെ കെഎസ്ആർടിസി പെട്രോൾ പന്പിൽ നടക്കും. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ധനകാര്യമന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യവകുപ്പ് മന്ത്രി ജിആർ.അനിൽ, വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി എന്നിവർ പങ്കെടുക്കും.കെഎസ്ആർടിസിയുടെ 75 പന്പുകളും പൊതുജനങ്ങൾക്ക് ഇന്ധനം നിറയ്ക്കാനായി നൽകാനാണ് തീരുമാനം. എന്നാൽ ആദ്യഘട്ടത്തിൽ എട്ട് പന്പുകളിലാണ് പൊതുജനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ അനുമതി നൽകിയിട്ടുള്ളത്. പദ്ധതി നടപ്പിലാക്കുന്ന പെട്രോൾ പന്പുകൾ കിഴക്കേകോട്ട , കിളിമാനൂർ, ചടയമംഗലം, ചാലക്കുടി, മൂവാറ്റുപുഴ, മൂന്നാർ, ചേർത്തല, കോഴിക്കോട് എന്നിവിടങ്ങളിലാണ്. മറ്റ് ഏഴ് പമ്പുകൾ 16 ന് വൈകിട്ട് അഞ്ച് മണിക്ക് കോഴിക്കോട് ടൂറിസം മന്ത്രി മുഹമ്മദ് റിയാസും, ചേർത്തലയിൽ കൃഷി മന്ത്രി പി. പ്രസാദും , 17 ന് ചടയമംഗലത്ത് വൈകിട്ട് അഞ്ച് മണിക്ക് മന്ത്രി ജെ.…
Read Moreമധുര പലഹാരം നല്കി അഞ്ചുവയസുകാരിയെ പീഡിപ്പിക്കാന്‍ യുവാവിന്റെ ശ്രമം ! കുട്ടിയ്ക്ക് രക്ഷയായത് തക്കസമയത്തെത്തിയ സാമൂഹിക പ്രവര്ത്തകന്…
മധുര പലഹാരം നല്കി അഞ്ചു വയസുകാരിയെ പീഡിപ്പിക്കാന്‍ യുവാവിന്റെ ശ്രമം. എന്നാല്‍ തക്ക സമയത്തെത്തിയ സാമൂഹ്യപ്രവര്‍ത്തകന്‍ കുട്ടിയുടെ രക്ഷകയായി. കര്‍ണ്ണാടക നാട്ടേക്കാലിലാണ് സംഭവം പീഡനത്തിനിരയായ കൂട്ടിയുടെ കരച്ചില് ശ്രദ്ധയില്‍പ്പെട തലപ്പാടി സ്വദേശിയായ സാമൂഹ്യപ്രവര്‍ത്തകന്‍ യഷുപക്കാലയുടെ ഇടപെടലിലൂടെയാണ് ബംഗളൂരു കലാശിപ്പാളയത്തെ ആരിഫ് പാഷയെ (30) നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരിചയക്കാരനാണ് പ്രതി. മധുര പലഹാരം നല്‍കാമെന്നു പറഞ്ഞാണ് ആരിഫ് പാഷ കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയത്. തുടര്‍ന്ന് യുവാവ് ലൈംഗികാതിക്രമത്തിന് മുതിര്‍ന്നതോടെ പെണ്‍കുട്ടി ഭയന്ന് നിലവിളിച്ചു. ആ സമയത്താണ് ഭാര്യയോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യഷുപക്കാല കുട്ടിയുടെ നിലവിളി ശബ്ദം കേട്ട് വാഹനം നിര്‍ത്തുകയും സ്ഥലത്തേക്ക് ഓടിച്ചെല്ലുകയുമായിരുന്നു. സംഭവത്തില്‍ ആരിഫ് പരാഷയിക്കെതിരെ ഉള്ളാള്‍ പോലീസ് പോക്സോ നിയമപ്രകാരം കസെടുത്തു
Read Moreനഷ്ടത്തിലല്ല, ലാഭത്തിലോടണം..! കെഎസ്ആർടിസി ബസ് സർവീസുകളുടെ പൂർണ ചുമതല ഇനി ഇൻസ്പെക്ടർമാർക്ക്
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെ എസ് ആർ ടി സി യിൽ ബസ് സർവീസുകളുടെ പൂർണ്ണ ചുമതല ഇനിഇൻസ്പെക്ടർമാർക്ക് .സർവീസുകൾ ലാഭകരവും പരാതി രഹിതവും പൊതുജനോപകാരപ്രദവുമായി നടത്താനാണ് ഇൻസ്പെക്ടർമാർക്ക് നിർദ്ദേശം നല്‍കിയിരിക്കുന്നത്. ഓരോ യൂണിറ്റുകളിലും 10-15 ബസ് സർവീസുകളുടെ ചുമതല ഒരു ഇൻസ്പെക്ടർക്കായിരിക്കും.ഇൻസ്പെക്ടർമാരുടെ കുറവുണ്ടെങ്കിൽ സ്ക്വാഡിൽ നിന്നും യൂണിറ്റുകളിലേക്ക് വിട്ടു നല്‍കും.ട്രാഫിക് ഡിമാൻറ് അനുസരിച്ച് ട്രിപ്പുകൾ ക്രമീകരിക്കുക, നഷ്ടത്തിലുള്ള ട്രിപ്പുകൾ ഒഴിവാക്കുക, ജനോപകാരപ്രദമായി ട്രിപ്പുകൾ ക്രമീകരിക്കുക തുടങ്ങിയവ ഇവരുടെ പ്രാഥമിക കർത്തവ്യമാണ്. വരുമാന വർദ്ധനവ്, ബസ്സുകളുടെ അറ്റകുറ്റപണികൾ ഇന്ധനക്ഷമത വർദ്ധിപ്പിക്കൽ, പരാതിരഹിതമായി സർവീസ് നടത്തൽ എന്നിവയും ഇൻസ്പെക്ടർമാരുടെ ഉത്തരവാദിത്വമാണ്. ക്രമീകരിക്കപ്പെട്ട ട്രിപ്പുകളും ഷെഡ്യൂളുകളും കൃത്യമായും കാര്യക്ഷമതയോടും നടത്തണം. ഓരോ സർവീസിന്റെയും ഓപ്പറേറ്റിംഗ് ക്രൂവിന്റെ ഉത്തരവാദിത്വവും, ക്രൂ ഡ്യൂട്ടിയ്ക്ക് എത്തിയെന്ന് ഉറപ്പാക്കേണ്ടതും ചുമതലയുള്ള ഇൻസ്പെക്ടർക്കാണ്. അവധിയെടുക്കുന്നവർക്ക് പകരം ക്രൂവിനെ അറേഞ്ച് ചെയ്യണം.ഓരോ സർവീസിന്റെയും ഓരോ ട്രിപ്പിലെയും വരുമാനം പരിശോധിക്കണം. വരുമാനം…
Read Moreവിവാഹമോചന വാര്‍ത്തകള്‍ ചൂടുപിടിയ്ക്കുന്നതിനിടെ സാമന്തയ്ക്കു നന്ദി പറഞ്ഞ് നാഗചൈതന്യ ! കാരണം ഇങ്ങനെ…
തെന്നിന്ത്യന്‍ സിനിമയിലെ താരദമ്പതികളായ സാമന്തയും നാഗചൈതന്യയും വിവാഹമോചിതരാകാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകളാണ് ഏതാനും ദിവസമായി തെന്നിന്ത്യന്‍ സിനിമയിലെ ചര്‍ച്ചാവിഷയം. ഇതിനിടെ നാഗചൈതന്യയുടെ ഏറ്റവും പുതിയ ചിത്രമായ ലവ്സ്റ്റോറിയുടെ ട്രെയ്ലര് സാമന്ത ട്വിറ്ററില്‍ പങ്കുവെച്ചത് ഏവരെയും വീണ്ടും സംശയാലുക്കളാക്കിയിരിക്കുകയാണ്. സാധാരണ നാഗചൈതന്യയുടെ ചിത്രങ്ങളുടെ പോസ്റ്ററുകളോ ട്രെയ്ലറുകളോ പുറത്തിറങ്ങുമ്പോള്‍ അഭിനന്ദങ്ങള്‍ നേര്‍ന്നുള്ള കുറിപ്പുകള്‍ പങ്കുവയ്ക്കാറുള്ള സാമന്ത പക്ഷേ ഇത്തവണ ചിത്രത്തിലെ നായികയായ സായ് പല്ലവിയെ മാത്രം ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തതാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയത്. ഇരുവരും തമ്മിലുള്ള വിവാഹമോചന വാര്‍ത്ത ശരിയാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ സാമന്ത പങ്കുവച്ചത് നാഗചൈതന്യയുടെ ട്വീറ്റ് ആയതിനാലാണ് താരം അദ്ദേഹത്തെ ടാഗ് ചെയ്യാതിരുന്നതെന്ന് മറു വിഭാഗം ചൂണ്ടിക്കാണിക്കുന്നു. സാമന്തയുടെ ട്വീറ്റിന് നാഗചൈതന്യ നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇരുവരും വിവാഹമോചനത്തിനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. സോഷ്യല്‍ മീഡിയയില്‍ നിന്ന് നാഗചൈതന്യയുടെ കുടുംബ പേരായ അകിനേനി…
Read Moreഭാരതപ്പുഴയിൽ കാണാതായ മെഡിക്കൽ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കിട്ടി; ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഗൗതവും മുങ്ങിപ്പോയത്
സ്വന്തം ലേഖകൻചേലക്കര: ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ രണ്ട് മെഡിക്കൽ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. തൃശൂർ ചേലക്കര മുഖാരിക്കുന്ന് പാറയിൽ മാത്യു എബ്രഹാമിന്റെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. വാഴാലിപ്പാടം ഉരുക്കു തടയണക്കു സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്.രണ്ടുദിവസം മുന്‍പാണ് ഭാരതപ്പുഴയിലെ മായന്നൂർ തടയണക്കു സമീപം ഒഴുക്കിൽപ്പെട്ട് മാത്യു എബ്രഹാമിനെയും അന്പലപ്പുഴ സ്വദേശി ഗൗതം കൃഷ്ണയെയും കാണാതായത്. പോലീസും ഫയർഫോഴ്സും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനാകാത്തതിനെ തുടർന്ന് നേവിയുടെയും കോസ്റ്റ് ഗാർഡിന്റെയും സഹായം തേടിയിരുന്നു. വാണിയംകുളം പി.കെ.ദാസ് മെഡിക്കൽ കോളജിൽ നാലാം വർഷ എംബിബിഎസ് വിദ്യാർഥികളാണ് ഇരുവരും. ഇവരടക്കം ഏഴു പേരാണ് തടയണക്കു സമീപമെത്തിയത്. മാത്യുവാണ് ആദ്യം ഒഴുക്കിൽ പെട്ടത്. മാത്യുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഗൗതം ഒഴുക്കിൽ പെട്ടത്.
Read Moreകരയിപ്പിക്കാനൊരുങ്ങി ‘ഉള്ളി’; നിന്നനിൽപ്പിൽ കുടുന്നത് കുടുംബ ബജറ്റിനെ തകർക്കുന്ന വില; എണ്ണവിലയും കൂടിയേക്കും; വ്യാപാരികൾ പറയുന്ന കാര്യം ഇങ്ങനെ…
സ്വന്തം ലേഖകന്‍ കോഴിക്കോട്: ഉള്ളി വില ഇനി കുത്തനെ കൂടുമെന്ന് റിപ്പോര്‍ട്ടുകള്‍. ഈ മാസം അവസാനത്തോടെ കിലോയ്ക്ക് 30 രൂപ വരെ വര്‍ധിച്ചേക്കുമെന്നാണ് വിപണി വിദഗധരുടെ നീരിക്ഷണം. കനത്ത മഴയിലെ കൃഷിനാശവും വിളവെടുപ്പ് വൈകുന്നതും വിലക്കയറ്റത്തിന് കാരണമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കനത്ത മഴയും എണ്ണവില കൂടുന്നതും വരും മാസങ്ങളില്‍ വില കൂടാനുള്ള സാധ്യതയുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളിലാണ് പ്രധാനമായും ഉള്ളി കൃഷി ചെയ്യുന്നത്. ഈ പ്രദേശങ്ങളിലുണ്ടായ പ്രകൃതിക്ഷോഭവും കനത്ത മഴയും കൃഷിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. വിപണിയിലും ഇതിന്റെ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയെന്ന് വ്യാപാരികള്‍ പറയുന്നു. ഉള്ളി വില കൂടിയേക്കുമെന്ന സൂചനകള്‍ ചെറുകിട വ്യാപാരികളെയും ഹോട്ടല്‍ ഉടമകളെയും ആശങ്കയിലാക്കിയിട്ടുണ്ട്. അതേസമയം കുടുംബ ബജറ്റ് താളം തെറ്റാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുെമന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
Read Moreകാശ് കൂടുമ്പോള്‍ തുണിയുടെ നീളവും കുറയും അല്ലേ… കാല്‍മുട്ട് കാണിച്ച ചിത്രത്തിന് ഇങ്ങനെ കമന്റ് ചെയ്തയാളെ കണ്ടംവഴി ഓടിച്ച് അമൃതാ നായര്‍…
ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് സീരിയല്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സീരിയലുകളില്‍ ഒന്നാണ്. മീരാ വാസുദേവ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സീരിയലില്‍ ശീതള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അമൃത നായരാണ്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥപറയുന്ന പരമ്പരയിലെ മറ്റുതാരങ്ങളും ആരാധകര്‍ക്ക് പ്രിയപ്പെട്ടവരാണ്. അത്തരത്തില്‍ ആരാധകര്‍ക്ക് പ്രിയപ്പെട്ട ഒരാളാണ് ശീതള്‍ എന്ന കഥാപാത്രം. ഈ കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംപിടിക്കാനും താരത്തിനായി. അടുത്തിടെ ആയിരുന്നു താന്‍ കുടുംബ വിളക്കില്‍ നിന്നും പിന്മാറുകയാണെന്ന വിവരം അമൃത പ്രേക്ഷകരെ അറിയിച്ചത്. വ്യക്തിപരമായ കാരണം കൊണ്ട് പിന്മാറുന്നു എന്നായിരുന്നു അമൃത നായര്‍ അറിയിച്ചത്. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ താരം കൂടിയാണ് അമൃതാ നായര്‍. ഇതിലൂടെ പുതിയ ഫോട്ടോഷൂട്ടുകള്‍ താരം ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ താരം ഇപ്പോള്‍ പങ്കു വെച്ചിരിക്കുന്ന ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത്. തന്റെ കാല്‍മുട്ട് കാണുന്ന വിധത്തിലുള്ള ചുമന്ന…
Read More