വൈക്കം: മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നു. ടിവിപുരം ചെമ്മനത്തു കരയിൽ കരിയാറിന്റെ തീരത്തെ പൊതിമടൽകുഴിയിൽ നിന്നാണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. വൈക്കത്തുനിന്നും സമീപ പ്രദേശങ്ങളിൽ നിന്നും 20 വർഷം മുന്‍പ് കാണാതായവരുടെ വിവരങ്ങൾ ശേഖരിച്ചു അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. തുടർന്നാണ് പുഴയുടെ തീരംവരെ നീളുന്ന റോഡ് നിർമിച്ച കരാറുകാരനിൽനിന്നും ജോലിക്കുണ്ടായിരുന്നവരിൽ പോലീസ് വിവരം ശേഖരിക്കുന്നത്. ഏതാണ്ട് 10 വർഷം മുന്‍പാണ് ഇവിടെ റോഡ് നിർമിച്ചത്. നിർമാണ സമയത്ത് വെള്ളക്കുഴിയായി കിടന്ന പ്രദേശത്തു റോഡു തീർക്കാൻ പൂഴിയും കല്ലും മറ്റും കൊണ്ടുവന്നു നിക്ഷേപിച്ചപ്പോൾ അസ്വാഭാവികമായി എന്തെങ്കിലും കണ്ടിരുന്നോയെന്നും മറ്റുമാണ് അന്വേഷിക്കുന്നത്. ഇത്തരത്തിൽ ദൂര സ്ഥലങ്ങളിൽ നിന്നും മണ്ണ് കൊണ്ടു നിക്ഷേപിക്കുന്പോൾ അസ്വാഭാവികമായി എന്തെങ്കിലും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് പോലീസ് പറയുന്നത്. 20 വർഷത്തിനിടയിൽ ഉണ്ടായ തിരോധാനങ്ങളിൽ റിപ്പോർട്ടു ചെയ്യപ്പെടാത്ത കേസുകളിലേക്കും അന്വേഷണം നീളുന്നുണ്ട്. ആലപ്പുഴ ജില്ലയിലെ വിവിധ…
Read MoreDay: September 16, 2021
സിപിഎമ്മിലേക്ക് പുതുതായി കടന്നുവരുന്നവരുടെ ആത്യന്തികമായ ലക്ഷ്യം അതുതന്നെ; തിരിച്ചറിഞ്ഞില്ലെങ്കില്‍ പാര്‍ട്ടിക്കു വലിയ ക്ഷീണം ചെയ്യും; പുതുമുഖങ്ങളുടെ കടന്നുവരവില്‍ കീഴ്ഘടകങ്ങള്‍ക്ക് അതൃപ്തി
സ്വന്തം ലേഖകന്‍കൊച്ചി: മറ്റു പാര്‍ട്ടികള്‍ വിട്ടുവരുന്നവരെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന സിപിഎം നേതൃത്വത്തിനെതിരേ കീഴ്ഘടകങ്ങള്‍ക്ക് കടുത്ത അതൃപ്തി. അടുത്ത ദിവസങ്ങളില്‍ കോണ്‍ഗ്രസ് വിട്ടുവന്ന പി.എസ്. പ്രശാന്ത്, കെ.പി. അനില്‍കുമാര്‍, ജി. രതികുമാര്‍ എന്നിവരെ യാതൊരു മാനദണ്ഡവും നോക്കാതെ പാര്‍ട്ടിയില്‍ എടുത്തതിലാണു പ്രതിഷേധം പുകയുന്നത്. ചില സ്ഥാനമാനങ്ങളുടെ പേരില്‍ ഇടഞ്ഞ് പുറത്തുവരുന്ന, എന്നാല്‍ സിപിഎമ്മുമായി ആശയപരമായി യാതൊരു യോജിപ്പുമില്ലാത്ത ഇത്തരക്കാരെ പാര്‍ട്ടിയില്‍ എടുക്കുമ്പോള്‍ വര്‍ഷങ്ങളായി പാര്‍ട്ടിക്കുവേണ്ടി ചോരയും വിയര്പ്പുമൊഴുക്കുന്ന പ്രവര്‍ത്തകരുടെ മനോവീര്യവും ആത്മവിശ്വാസവും തകര്‍ക്കുമെന്നു കീഴ്ഘടകങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. പുതുതായി കടന്നുവരുന്നവര്‍, സ്ഥാനമാനങ്ങള്‍ വേണ്ടെന്ന് ഇപ്പോള്‍ പറയുന്നുണ്ടെങ്കിലും ആത്യന്തികമായി അവരുടെ ലക്ഷ്യം അതുതന്നെയാണെന്നു നേതൃത്വം തിരിച്ചറിഞ്ഞില്ലെങ്കില്‍ മുന്നോട്ട് പാര്‍ട്ടിക്കു വലിയ ക്ഷീണം ചെയ്യുമെന്നും താഴെത്തട്ടില്‍ സംസാരമുണ്ട്. അണികളുടെ ഈ വികാരം തിരിച്ചറിഞ്ഞുതന്നെയാകണം, ഒരു കാരണവശാലും പുതുമുഖങ്ങള്‍ വരുന്നതിന്റെ പേരില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കു സ്ഥാനമാനങ്ങള്‍ നഷ്ടമാകില്ലെന്ന് അറിയിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ ഇപ്പോള്‍ നടന്നുവരുന്ന…
Read Moreചാള നോട്ട് എ ഫിഷ് ! ഇത് ഇന്റര്‍നാഷണല്‍ ഫേക്ക് ന്യൂസ് ആണെന്ന് ജിസ് ജോയ്…
ബൈസിക്കിള്‍ തീവ്സ്, സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണ്ണമിയും, മോഹന്‍കുമാര്‍ ഫാന്‍സ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ സംവിധായകനാണ് ജിസ് ജോയ്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ സംവിധായകന് ജിസ് ജോയിയുടെ അടുത്ത ചിത്രത്തിന്റേതെന്ന തരത്തില്‍ ഒരു ടൈറ്റില്‍ പോസ്റ്റര്‍ പ്രചരിച്ചിരുന്നു. നായകന് പൃഥ്വിരാജ് സുകുമാരന്‍ ആണെന്നും ആ ചിത്രത്തിന് ‘ചാള നോട്ട് എ ഫിഷ്’ എന്ന പേരിട്ടു എന്നുമായിരുന്നു പ്രചരണം. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫന്‍ ചിത്രം നിര്‍മിക്കുന്നുവെന്നാണ് പോസ്റ്ററില്‍ പറയുന്നത്. വളരെ വേഗത്തിലാണ് ആ പോസ്റ്റര്‍ പ്രേക്ഷകര്‍ക്കിടയില്‍ വൈറലായത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ തുടങ്ങുമെന്നും വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ അതൊരു തെറ്റായ വാര്‍ത്തയാണെന്നു പ്രതികരിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന് ജിസ് ജോയ്. ഇതൊരു ഇന്റര്‍നാഷണല്‍ ഫേക് ന്യൂസ് ആണെന്ന് പറഞ്ഞ ജിസ് ജോയ്, തെറ്റായ വാര്‍ത്ത ഉണ്ടാക്കിയവരോട് മിനിമം…
Read Moreസല്യൂട്ട് വിവാദം; ഒറ്റ സല്യൂട്ടിൽ രണ്ട് റിപ്പോർട്ട്; പോലീസ് സ്റ്റാൻഡിംഗ് ഓർഡർ പ്രകാരമുള്ള റിപ്പോർട്ടിൽ പറയുന്നതിങ്ങനെ…
സ്വന്തം ലേഖകൻതൃശൂർ : സുരേഷ്ഗോപി എംപിയുടെ സെല്യൂട്ട് വിവാദം സംബന്ധിച്ച് സ്പെഷ്യൽ ബ്രാഞ്ച് പ്രാഥമിക റിപ്പോർട്ട് നൽകി. സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചും ജില്ല സ്പെഷ്യൽ ബ്രാഞ്ചും രണ്ട് റിപ്പോർട്ടുകൾ നൽകിയിട്ടുണ്ട്. പോലീസുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിവാദങ്ങൾ, പ്രശ്നങ്ങൾ എന്നിവ സംബന്ധിച്ച് അടിയന്തിരമായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകണമെന്നുള്ളതിനാലാണ് സെല്യൂട്ട് വിവാദം സംബന്ധിച്ച് റിപ്പോർട്ട് നൽകിയത്. സെല്യൂട്ട് നൽകാത്തതിൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന റിപ്പോർട്ടാണ് സമർപിച്ചതെന്ന് സൂചനയുണ്ട്. പോലീസ് സ്റ്റാൻഡിംഗ് ഓർഡർ പ്രകാരം എംപിക്ക് സെല്യൂട്ട് നൽകണമെന്നില്ലതിന്റെ അടിസ്ഥാനത്തിലാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടെന്നറിയുന്നു. സെല്യൂട്ട് വിവാദം സംബന്ധിച്ച് കെ.എസ്.യു ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. ഇക്കാര്യം പരിശോധിക്കാൻ ഡിജിപി നിർദ്ദേശം ഇതുവരെ നൽകിയിട്ടില്ല. പരാതി പരിഗണിക്കുകയാണെങ്കിൽ ഒല്ലൂർ എസഐയോട് സംഭവത്തെക്കുറിച്ച് ചോദിച്ചറിഞ്ഞേക്കും.
Read Moreപെണ്‍കുട്ടിയുടെ മുറിയില്‍ നിന്നു ശബ്ദം കേട്ട് എത്തിയ രക്ഷിതാക്കള്‍ കണ്ടത് കട്ടിലിനടിയില്‍ ഒളിച്ചിരിക്കുന്ന യുവാവിനെ; 16കാരിയെ യുവാക്കള്‍ വീട്ടിലെത്തി പീഡിപ്പിച്ച സംഭവത്തില്‍ യഥാര്‍ഥ കുറ്റവാളിയാര് ?
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാക്കള്‍ 16കാരിയെ പ്രണയം നടിച്ച് വീട്ടിലെത്തി പീഡിപ്പിച്ച സംഭവം കേരളത്തെയാകെ നടുക്കുകയാണ്.രാമപുരം പോലീസ് സ്റ്റേഷന് പരിധിയില്‍ ആണ് ലൈംഗിക പീഡനം നടന്നത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുട്ടികളോടുള്ള അതിക്രമം നിയമപ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഏറെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പീഡനത്തെക്കുറിച്ച് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. യുവാക്കളില്‍ ഒരാള്‍ ലൈംഗികബന്ധത്തിനായി രാത്രി പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയതോടെയാണ് പുറംലോകം അറിയുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയത്. പുറത്തുനിന്ന് കടക്കാവുന്ന മുറിയിലാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. ഈ മുറിയിലേക്ക് രാത്രി യുവാവ് കയറുകയായിരുന്നു. ഈ സമയം പെണ്‍കുട്ടി മറ്റൊരു മുറിയില്‍ പഠിക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ മുറിയില്‍ നിന്നും ശബ്ദം കേട്ടതോടെയാണ് അവിടെയെത്തി പരിശോധിച്ച രക്ഷിതാക്കള്‍ കണ്ടത് കട്ടിലിനടിയില്‍ ഒളിച്ചിരിക്കുന്ന യുവാവിനെയായിരുന്നു. പിടിക്കപ്പെട്ടുവെന്നു മനസ്സിലായപ്പോള്‍ യുവാവ് മുറിയില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് സംശയം തോന്നിയ വീട്ടുകാര്‍ പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോള്‍…
Read Moreകാനം- ഇസ്മയിൽ ഗ്രൂപ്പ് പോര് മറയ്ക്കാൻ ‘ഇങ്ങോട്ടു മെക്കിട്ടു കയറണ്ട..!’ സിപിഐയോടു കടുപ്പിച്ച് കേരളാ കോൺഗ്രസ്
ജിജി ലൂക്കോസ് തിരുവനന്തപുരം: സിപിഐയെ വിമർശിച്ചു കേരളാ കോൺഗ്രസ് എം വയനാട് ജില്ലാ പ്രസിഡന്റിന്റെ തുറന്ന കത്ത്. കാനം- ഇസ്മായിൽ ഗ്രൂപ്പ് പോര് മറയ്ക്കാൻ വേണ്ടി തെരഞ്ഞെടുപ്പ് അവലോകനമെന്ന പേരിൽ കേരളാ കോൺഗ്രസിനു മേൽ മെക്കിട്ടു കയറുകയാണെന്നു സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗം കൂടിയായ കെ.ജെ. ദേവസ്യ ആരോപിക്കുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ദേവസ്യ തുറന്ന കത്തയച്ചിരിക്കുന്നത്. തലവേദനസിപിഐ- കേരളാ കോൺഗ്രസ് എം ചേരിപ്പോര് ഇടതു മുന്നണിയിൽ തലവേദനയായി നിൽക്കുന്നതിനിടെയാണ് പ്രശ്നം രൂക്ഷമാക്കിയുള്ള പുതിയ നീക്കം. കേരളാ കോൺഗ്രസിന്റെ വരവോടെ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്കു വലിയ നേട്ടമുണ്ടാക്കാനായില്ലെന്ന സിപിഐയുടെ ആരോപണത്തിനു ദേവസ്യ കണക്കുകൾ നിരത്തി മറുപടിയും നൽകിയിട്ടുണ്ട്. എൽഡിഎഫിലെ മൂന്നാം കക്ഷിയായ കേരളാ കോൺഗ്രസിന്റെ 3.28 ശതമാനം വോട്ടുകൾ കൂടിച്ചേർന്നതു കൊണ്ടാണ് മുന്നണിക്ക് ചരിത്ര വിജയം നേടാനായത്. നാട്ടിൽ പാട്ടാണ്കേരളാ കോൺഗ്രസ് മത്സരിച്ച 12…
Read More20 ലിറ്റർ ചാരായ വാറ്റ് കേസ് നീണ്ടത് എട്ടര വർഷം; ഒടുവിൽ വിധിയെത്തിയപ്പോൾ രണ്ടാം പ്രതി മരിച്ചു, ഒന്നാം പ്രതിക്ക് കിട്ടിയ ശിക്ഷ ഇങ്ങനെ…
തൃശൂർ: ചാരായം വാറ്റിയ കേസിൽ എട്ടര വർഷത്തെ നീണ്ട വിചാരണയ്ക്കൊടുവിൽ പ്രതിക്കു ശിക്ഷ വിധിച്ചു. മോട്ടോർ ഷെഡിൽ ചാരായം വാറ്റിയ കേസിൽ ഒന്നാം പ്രതി തലപ്പിള്ളി കിരാലൂർ കളത്തിൽ സുധീർ സുബ്രഹ്മണ്യനാണ് തൃശൂർ രണ്ടാം അഡീഷണൽ അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് വി.ജി. ബിജു രണ്ടു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്നു മാസം കൂടുതൽ തടവ് അനുഭവിക്കണം. 2013 മേയ് അഞ്ചിനാണു കേസിനാസ്പദമായ സംഭവം. രണ്ടാം പ്രതിയായിരുന്ന തങ്ങാലൂർ കാരോർ അയ്യപ്പൻകാവ് മോഹനന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള പറന്പിലെ മോട്ടോർ ഷെഡിൽ ചാരായം വാറ്റുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം സ്ഥലത്തെത്തി. ഈ സമയം ഒന്നാം പ്രതി ചാരായമടങ്ങിയ കന്നാസ് കൈയിൽ പിടിച്ചിരിക്കയായിരുന്നു. രണ്ടാംപ്രതിയാകട്ടെ വലിയ ബാരലിൽ വാഷ് ഇളക്കിക്കൊണ്ടിരിക്കയായിരുന്നു. സംഭവസ്ഥലത്തുനിന്നും 20 ലിറ്റർ ചാരായവും 300…
Read Moreനെഞ്ചു നീറി അമ്മവിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നു, മകന് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ല; കാടുനിറഞ്ഞ പരിസരത്തുകൂടി വീടിനുള്ളിൽ കയറാൻ പ്രയാസം; ദുരൂഹത ചൂണ്ടി അമ്മയുടെ പരാതി
വാടാനപ്പിള്ളി: മകൻ അമൽ കൃഷ്ണയുടെ ആത്മഹത്യയിൽ ദുരൂഹതയുണ്ടെന്നും മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്നും അമൽ കൃഷ്ണയുടെ മാതാവ് ശില്പ. ആറുമാസം മുന്‍പ് കാണാതായ ചേറ്റുവ ചാണാശേരി സനോജിന്റെ മകൻ അമൽ കൃഷ്ണയുടെ അസ്ഥികളും തലയോട്ടിയും കഴിഞ്ഞ ദിവസം തളിക്കുളത്തെ ആളൊഴിഞ്ഞ വീട്ടിൽ നിന്നാണു കണ്ടെടുത്തതത്. മകന് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നു പൊട്ടിക്കരഞ്ഞ് ശില്പ പറഞ്ഞു.”സംഭവ സ്ഥലത്തുനിന്ന് അവന്റേതല്ലാത്ത ബ്ലൂടൂത്ത് കണ്ടെത്തിയതിൽ സംശയമുണ്ട്. അത് എങ്ങനെ വന്നുവെന്ന് അറിയണം. അവനെ അപായപ്പെടുത്തി മുറിക്കുള്ളിൽ കൊണ്ടിട്ടതാണെന്നു സംശയമുണ്ട്. വിഷയത്തിൽ സമഗ്ര അന്വേഷണം വേണം’ അവർ പറഞ്ഞു. അമൽ കൃഷ്ണയുടെ അമ്മ ശില്പ മകന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച സാഹചര്യത്തിൽ സംഭവത്തിൽ വിശദമായ അന്വേക്ഷണം നടത്തണമെന്ന് മുൻ ഗ്രാമപഞ്ചായത്തംഗവും ഡിസിസി അംഗവുമായ ഇർഷാദ് കെ. ചേറ്റുവ ആവശ്യപ്പെട്ടു. തലയോട്ടി കാണപ്പെട്ട വീടിനുചുറ്റും പൊന്തക്കാടു നിറഞ്ഞതാണ്. കാണാതായ മാർച്ച് 18 ന് രാത്രി…
Read Moreവാക്സിന് എടുക്കുന്നത് ആര്‍ത്തവചക്രം തെറ്റുന്നുവോ? പരാതി ഉന്നയിച്ചത് 30000 ബ്രിട്ടീഷ് വനിതകള്‍; കാരണം തേടി ശാസ്ത്രസംഘം…
കോവിഡ് വാക്സിന്റെ പാര്‍ശ്വഫലം ഭയന്ന് വാക്സിനെടുക്കാന്‍ മടിക്കുന്ന നിരവധി ആളുകളുണ്ട്. ഈ അവസരത്തില്‍ വാക്സിനെടുത്ത ശേഷം തങ്ങളുടെ ആര്‍ത്തവചക്രം തെറ്റി എന്ന് അവകാശപ്പെട്ട് 30,000 ബ്രിട്ടീഷ് വനിതകള്‍ രംഗത്തെത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ക്രമരഹിതമായ ആര്‍ത്തവ ചക്രത്തോടൊപ്പം ആര്‍ത്തവ സമയത്ത് കഠിനമായ വേദനയും അനുഭവപ്പെടുന്നു എന്നാണ് ഇവരുടെ പരാതി. സെപ്റ്റംബര്‍ രണ്ടുവരെ 30,000 സ്ത്രീകളാണ് ഇത്തരത്തിലുള്ള പരാതി ഉന്നയിച്ചിരിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, ഇവരില്‍ പലരിലും ആദ്യ ആര്‍ത്തവത്തിനുശേഷം ആര്‍ത്തവചക്രം സാധാരണ നിലയിലെത്തിയതായും പറയുന്നു. ഫൈസര്‍, അസ്ട്രസെനെക, മൊഡേണ എന്നീ മൂന്നു വാക്സിനുകളിലാണ് ഈ പാര്‍ശ്വഫലം ദൃശ്യമായിരിക്കുന്നത്. എന്നാല്‍, പ്രത്യൂല്‍പാദനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നാണ് മെഡിക്കല്‍ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നാണ് ഇംപീരിയല്‍ കോളേജ് ലണ്ടനിലെ റീപ്രൊഡക്ടീവ് ഇമ്മ്യുണോളജി ലക്ചറര്‍ ഡോ. വിക്ടോറിയ മെയില്‍ പറയുന്നത്. എന്നാല്‍, ആര്‍ത്തവചക്രത്തിലെ…
Read Moreപോലീസിനോട് പെരുമാറിയത് അപക്വമായി; സുരേഷ് ഗോപി എംപിക്കെതിരെ ഡിജിപിക്കു പരാതി നൽകി കെഎസ്യു
തൃശൂർ: ജീപ്പിലിരുന്ന എസ്ഐയെ പുറത്തേക്കു വിളിച്ചിറക്കി സല്യൂട്ട് ചെയ്യിച്ച സംഭവത്തിൽ സുരേഷ് ഗോപി എംപിക്കെതിരെ നടപടി ആവശ്യപ്പെട്ട് കെഎസ്യു ജില്ലാ കമ്മിറ്റി ഡിജിപിക്കു പരാതി നൽകി. ജനപ്രതിനിധി എന്ന നിലയിൽ എംപി വളരെ അപമര്യാദയായും അപക്വമായുമാണു പോലീസിനോടു പെരുമാറിയത്. നിയമലംഘനത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാണു ഡിജിപിക്കു നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
Read More