കണ്ണൂരിലെ സിപിഎം പ്രവർത്തകന്‍റെ വീട്ടിൽ ബോംബെറിഞ്ഞശേഷം കോൺഗ്രസ് പ്രവർത്തകൻ മുങ്ങി; രാജ്യം മുഴുവൻ കറങ്ങി 25-ാം വർഷം പാലായിലെ വീട്ടിലെത്തിയപ്പോൾ കൈയോടെ പൊക്കി പോലീസും


ശ്രീകണ്ഠപുരം: സിപിഎം പ്രവർത്തകന്‍റെ വീടിന് ബോംബെറിഞ്ഞ കേസിൽ പിടികിട്ടാപ്പുള്ളിയായ കോൺഗ്രസ് പ്രവർത്തകൻ 25 വർഷത്തിന് ശേഷം അറസ്റ്റിൽ.

കോട്ടയം പാല മീനച്ചിൽ പൂവരണിയിലെ തെക്കേമഠത്തിൽ സണ്ണി (51) യെയാണ് ശ്രീകണ്ഠപുരം ഇൻസ്പെക്ടർ ഇ.പി. സുരേശൻ, അസി. സബ് ഇൻസ്പെക്ടർ എ. പ്രേമരാജൻ എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് പുലർച്ചെ അറസ്റ്റ് ചെയ്തത്.

1996 സെപ്റ്റംബർ 29 ന് രാത്രി 8.30 ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. ശ്രീകണ്ഠപുരം കൊട്ടൂർവയൽ സ്വദേശിയും സിപിഎം പ്രവർത്തകനുമായ തോമസിന്‍റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്.

കോട്ടയം സ്വദേശിയായ സണ്ണി കൃഷിയാവശ്യത്തിനും മറ്റുമായാണ് കൊട്ടൂർവയലിലെത്തിയത്.തോമസിന്‍റെ വീടിന് സമീപമായിരുന്നു സണ്ണിയും സംഘവും താമസിച്ചിരുന്നത്.

പ്രാദേശിക രാഷ്ട്രീയ പ്രശ്നങ്ങളുടെ പേരിൽ സണ്ണിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം വീടിന് നേരെ ബോംബെറിയുകയായിരുന്നുവെന്നാണ് കേസ്.

സംഭവത്തിന് ശേഷം നാട്ടിൽനിന്ന് മുങ്ങിയ ഇയാൾ തുടർന്ന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. 2005-ൽ തളിപ്പറമ്പ് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.

ലോറി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന ഇയാൾ പാലായിലെ വീട്ടിലെത്തിയതായുള്ള രഹസ്യവിവരത്തെത്തുടർന്ന് ഇന്ന് പുലർച്ചെ പോലീസ് സംഘം ഇവിടെയെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിലെ മറ്റു പ്രതികളെല്ലാം നേരത്തെ പിടിയിലായിരുന്നു.

Related posts

Leave a Comment