മട്ടന്നൂർ: മട്ടന്നൂർ മഹാദേവ ക്ഷേത്രം ദേവസ്വം ബോർഡ് ഏറ്റെടുത്തു. ഉദ്യോഗസ്ഥരെയും പോലീസിനെയും പ്രതിഷേധക്കാർ തടഞ്ഞു. പ്രതിഷേധത്തിനിടെ ദേഹത്ത് പെട്രോളും ഒഴിച്ചു. ക്ഷേത്രം മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തതിനെ തുടർന്നു എക്സിക്യൂട്ടീവ് ഓഫീസർ ചുമതലയേറ്റു. ഇന്നു രാവിലെ 7.30 ഓടെയാണ് ദേവസ്വം ബോർഡ് അധികൃതർ പോലീസ് സഹായത്തോടെ ക്ഷേത്രത്തിലെത്തിയത്. ദേവസ്വം ബോർഡ് അധികൃതർ എത്തുന്നതായുള്ള വിവരത്തെ തുടർന്നു എത്തിയ പ്രതിഷേധക്കാരെ ക്ഷേത്ര കവാടത്തിൽ വച്ചു ഇവരെ തടയുകയായിരുന്നു. ഇതിനിടെയാണ് പെട്രോൾ ഒഴിച്ചത്. പോലീസ് ഇടപ്പെട്ട് പെട്രോൾ കുപ്പി പിടിച്ചു വാങ്ങി പ്രതിഷേധക്കാരെ പിടിച്ചു നീക്കുകയായിരുന്നു. ക്ഷേത്ര ഭാരവാഹികൾ ക്ഷേത്ര കവാടത്തിന്റെ ഗേറ്റും വാതിലും അടച്ചിട്ടതിനാൽ പൂട്ട് പൊളിച്ചാണ് അകത്ത് കയറിയത്. ക്ഷേത്ര ഓഫീസും കൗണ്ടറും പൂട്ടിയിട്ടതിനാൽ ഇവയുടെ പൂട്ട് പൊളിച്ചാണ് എക്സിക്യൂട്ടീവ് ഓഫീസർ ചുമതലയേറ്റടുത്തത്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് മലബാർ ദേവസ്വം ബോർഡ് കമ്മീഷണറുടെ നിർദേശത്തെ തുടർന്നു ക്ഷേത്രം…
Read MoreDay: October 13, 2021
അടിമ വ്യാപാരം നിര്‍ത്തലാക്കിയ ഏബ്രഹാം ലിങ്കണ്
എം. ആർപ്പൂക്കര കഷ്ടപ്പാടുകളുടെ നടുവില്‍ 1809 ഫെബ്രുവരി 12-ന് ഏബ്രഹാം ലിങ്കണ് ജനിച്ചു. പതിനൊന്നാം വയസിലാണു വിദ്യാലയത്തില്‍ ചേര്‍ന്നത്. പഠനത്തില്‍ മിടുക്കന്. ഒഴിവുനേരത്ത് അച്ഛന്റെ ജോലികളില്‍ സഹായിച്ചു. വായനയില്‍ അതീവതാല്പര്യമുണ്ടായിരുന്ന ലിങ്കണ് കവിതയും ലേഖനവും എഴുതിയിരുന്നു. രാഷ്്ട്രീയത്തില്‍ താത്പര്യമുണ്ടായിരുന്ന അദേഹം 1832-ല്‍ നിയമസഭയിലേക്കു മത്സരിച്ചെങ്കിലും തോറ്റുപോയി. നിരാശ അദേഹത്തിന്റെ നിഘണ്ടുവിലില്ലായിരുന്നു. തികഞ്ഞ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും പഠിച്ച്, ആഗ്രഹിച്ചതുപോലെ വക്കീലായി. 1842-ല്‍ മേരി ടോഡിയെ കല്യാണം കഴിച്ചു. 1860-ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി അദേഹം പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചു വിജയിച്ചു. 1862 സെപ്റ്റംബര്‍ 22-ന് അടിമ വ്യാപാരം നിരോധിച്ചുകൊണ്ട് അദേഹം ഉത്തരവിറക്കി. അതിനെച്ചൊല്ലി അമേരിക്കയില്‍ തെക്കും വടക്കും ഉള്ളവര്‍ തമ്മില്‍ യുദ്ധം ആരംഭിച്ചു. നാലുവര്‍ഷം യുദ്ധം നീണ്ടുനിന്നു. ഒടുവില്‍ സംസ്ഥാനങ്ങളെ പരാജയപ്പെടുത്തി അടിമ വ്യാപാരം നിര്‍ത്തലാക്കി. അതിനിടയില്‍ നടന്ന തെരഞ്ഞെടുപ്പിലും ആ നന്മനിറഞ്ഞ പ്രസിഡന്റ് വിജയം കണ്ടു. അക്കാലത്തൊക്കെ…
Read Moreഎന്നെ തനിച്ചാക്കി പോകല്ലേ ചേച്ചീ ! കരച്ചിലടക്കാതെ വധുവിന്റെ അനിയന്; വീഡിയോ വൈറല്‍…
സഹോദര സ്നേഹത്തെക്കുറിച്ച് ഉപമിക്കാന്‍ വാക്കുകളില്ല. ഇത്തരത്തില്‍ സഹോദര സ്നേഹം പ്രകടമാക്കുന്ന നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുമുണ്ട്. എന്നാല്‍ വിവാഹ ദിനത്തില്‍ ചേച്ചിയെ വിട്ടുപിരിയാന്‍ കഴിയാതെ കരയുന്ന അനിയന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ ലോകം ഏറ്റെടുത്തിരിക്കുന്നത്. വിവാഹ ദിനത്തില്‍ യാത്ര പറയാന്‍ എത്തിയപ്പോഴാണ് ചേച്ചിയോടുള്ള സ്നേഹത്താല്‍ അനിയന് കരഞ്ഞുപോയത്. പലരും ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ചേച്ചി വിട്ടുപോവുന്ന സങ്കടത്താല്‍ അനിയന് കരയുകയായിരുന്നു. ഇതു കണ്ട ചേച്ചിയും കരയുന്നതാണ് വീഡിയോയില്‍ കാണുന്നത്. സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. നിരവധി പേരാണ് വീഡിയോയുടെ താഴെ കമന്റ് ചെയ്തിരിക്കുന്നത്. പലരും പലരും സഹോദര ബന്ധത്തെ കുറിച്ചാണ് കമന്റ് ചെയ്തിട്ടുള്ളത്. ചിലര്‍ അനിയന് ഇല്ലാത്തതിന്റെയും ചിലര്‍ ചേച്ചി ഇല്ലാത്തതിന്റെയും വിഷമം കമന്റിലൂടെ പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ ചിലര്‍ ഇത് പബ്ലിസിറ്റിയ്ക്കു വേണ്ടിയുള്ള പരിപാടിയാണെന്നും കരച്ചില് അഭിനയമാണെന്നും പറയുന്നുണ്ട്. എന്തു തന്നെയായാലും വീഡിയോ ഹിറ്റായി എന്നു വേണം…
Read Moreകെഎസ്ആർടിസിയിൽ മൂന്നാമതും കൂട്ടസ്ഥലമാറ്റം; ഉത്തരവിനെക്കുറിച്ച് കോർപ്പറേഷൻ അവകാശപ്പെടുന്നതിങ്ങനെ…
ചാത്തന്നൂർ: കെ എസ് ആർ ടി സി യിൽ കണ്ടക്ടർമാരെയും ഡ്രൈവർമാരെയും സ്ഥലം മാറ്റി കൊണ്ട് മൂന്നാമതും ഉത്തരവിറക്കി. ആദ്യ രണ്ടു ഘട്ടത്തിലും ഇറക്കിയ ഉത്തരവുകളിലെ അപാകതകളും പരാതികളും പരിഹരിച്ചുകൊണ്ടും കോടതി ഉത്തരവുകൾ പാലിച്ചുകൊണ്ടുമാണ് ഇന്നലെത്തെ ഉത്തരവ് എന്ന് കോർപ്പറേഷൻ അവകാശപ്പെടുന്നുണ്ട്. ഫലത്തിൽ മൂന്നാമത് ഇറങ്ങിയ ഉത്തരവും കൂട്ടസ്ഥലം മാറ്റം തന്നെയെന്ന് ജീവനക്കാർ .കഴിഞ്ഞ ഫെബ്രുവരിയിലാണ് ആദ്യത്തെ സ്ഥലം മാറ്റ ഉത്തരവുണ്ടായത്. അതിനെതിരെ ജീവനക്കാർ കോടതിയെ സമീപിച്ചു.പരാതികളും ആക്ഷേപങ്ങളും പരിഹരിച്ച് മൂന്ന് മാസത്തിനകം പുതിയ സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിക്കാൻ കോടതി നിർദ്ദേശിച്ചു. ഇതനുസരിച്ച് രണ്ടാമതും ‘സ്ഥലം മാറ്റ ഉത്തരവിറക്കി. ഈ ഉത്തരവിനെതിരെ വ്യാപകമായ പരാതികൾ ഉയർന്നു.1458 കണ്ടക്ടർമാരാണ് പരാതികൾ നല്‍കിയത്.വീണ്ടും ജീവനക്കാർ കോടതിയെ സമീപിക്കുമെന്ന ഘട്ടമായപ്പോൾ ആ ഉത്തരവ് മരവിപ്പിച്ചു. സ്ഥലം മാറ്റ പട്ടിക കരട് പട്ടികയായി പ്രഖ്യാപിച്ച് ജീവനക്കാരുടെ പരാതികൾ കൂടി കേട്ട ശേഷമാണ്…
Read Moreകേരളത്തെ ഞെട്ടിച്ച കൊലപാതകം! അന്വേഷണത്തിന് അസാധാരണ വഴികളും; നിര്‍ണായകമായത് ഡമ്മി പരിശോധന
കൊല്ലം : പാന്പിനെക്കൊണ്ട് കടിപ്പിച്ചു കൊല്ലുക എന്നത് കേരളത്തിന് കേട്ടുകേൾവി പോലുമില്ലാത്തതായിരുന്നു. വിചിത്രവും ക്രൂരവുമായ ഒരു കൊലപാതകം തെളിയിക്കാൻ അന്വേഷണ സംഘം സഞ്ചരിച്ചത് അസാധാരണ വഴികളിലൂടെയും. 2018 മാര്‍ച്ച് 25 നായിരുന്നു ഏറം വെള്ളിശേരില്‍ വീട്ടില്‍ ഉത്രയുടെയും അടൂര്‍ പറക്കോട് ശ്രീസൂര്യയില്‍ സൂരജിന്റെയും വിവാഹം നടക്കുന്നത്. വിവാഹ സമ്മാനമായി നൂറുപവന്‍ സ്വര്‍ണം, ലക്ഷങ്ങള്‍ വിലവരുന്ന കാര്‍, എന്നിവയുൾപ്പെടെ ഉത്രയുടെ കുടുംബത്തില്‍ നിന്നും അരക്കോടി രൂപയോളം വരുന്ന സ്വത്ത് വകകളാണ് സ്ത്രീധനമായി സൂരജന് ലഭിച്ചത്. വീടുപണിയ്ക്കും വാഹനം വാങ്ങുന്നതിനുമായി വേറെയും ലക്ഷങ്ങള്‍, സഹോദരിക്ക് സ്കൂട്ടര്‍ എന്നിവ പുറമേ. മാസം വട്ടചെലവിന് പ്രത്യേകം തുക. വിവാഹം കഴിഞ്ഞ് കുറച്ചു നാള് കഴിഞ്ഞപ്പോഴേക്കും ഉത്രയെ ഒഴിവാക്കാനുള്ള പോംവഴികളും സൂരജ് ആലോചിച്ചു തുടങ്ങി. ഇതിനടിയില്‍ ഇരുവര്‍ക്കും കുഞ്ഞും ജനിച്ചു. വിവാഹ മോചനം ആദ്യം ആലോചിച്ചുവെങ്കിലും അങ്ങനെ വന്നാല്‍ തനിക്ക് ലഭിച്ച അരക്കോടിയോളം സ്വത്ത്…
Read Moreവാഴ അത്ര ചെറിയ പുള്ളിയല്ല ! ജോലി ചെയ്യുന്നതിനിടെ വാഴ ദേഹത്തു വീണു പരിക്കേറ്റു; തൊഴിലാളിയ്ക്ക് നാലു കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി…
ജോലിയ്ക്കിടെ വാഴ മറിഞ്ഞ് ദേഹത്ത് വീണ് പരിക്കേറ്റ തൊഴിലാളിയ്ക്ക് നാലു കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി. ഓസ്ട്രേലിയയിലെ കോടതിയുടേതാണ് വിധി. കുക്ക് ടൗണിനടുത്താണ് സംഭവമെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്‍ & ആര് കോളിന്‍സ് ഫാം എന്ന തോട്ടത്തിലെ തൊഴിലാളിയായ ജെയിം ലോംഗ്ബോട്ടംഖ എന്നയാള്‍ക്കാണ് കോടതി നാല് കോടി നഷ്ടപരിഹാരം വിധിച്ചത്. തോട്ടത്തിലെ കുലകള്‍ വെട്ടിമാറ്റുന്നതിനിടെ മുന്നില്‍ കുലച്ച് നിന്ന ഒരു വലിയ വാഴ തൊഴിലാളിയുടെ മേല്‍ വിഴുകയായിരുന്നു. 2016 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം. അപകടത്തില്‍ ജെയിമിന് ഗുരുതരമായി പരിക്കേറ്റു. തുടര്‍ന്ന് കമ്പനിയുടെ അശ്രദ്ധമൂലമാണ് തനിക്ക് അപകടം സംഭവിച്ചതെന്നും, അനാരോഗ്യം കാരണം ജോലി ചെയ്യാന്‍ പറ്റുന്നില്ലെന്നും, നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് തൊഴിലാളി തന്റെ ഉടമയ്ക്കെതിരെ ഒരു കേസ് ഫയല്‍ ചെയ്തു. 70 കിലോഗ്രാം തൂക്കമുള്ള വാഴക്കുലയാണ് തൊഴിലാളിയുടെ ദേഹത്ത് വീണത്. കമ്പനി ശരിയായ പരിശീലനം നല്കിയിരുന്നെങ്കില് അപകടം ഒഴിവാക്കാമായിരുന്നുവെന്നായിരുന്നു…
Read Moreചാക്കിലാക്കിയ പാമ്പിനെ ഉത്രയുടെ ദേഹത്തേക്ക് കുടഞ്ഞിട്ടു! പറക്കോട്ടെ വീട്ടിലും നടന്നത് ആസൂത്രിതം…
അഞ്ചൽ: ഭാര്യ ഉത്രയെ പലതവണ കൊല്ലാൻ ശ്രമിച്ച സൂരജ് നേരത്തെ പറക്കോട്ടെ സ്വന്തം വീട്ടില്‍വച്ചും അപായപ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. ഉത്രയെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ വാങ്ങിയ അണലിയാണ് പറക്കോട്ടെ വീട്ടില്‍ ഉത്രയെ കടിച്ചത്. ഇതിനു മുമ്പ് 2020 ഫെബ്രുവരി 29ന് സൂരജിന്റെ വീടിനുള്ളിലെ കോണിപ്പടിയില്‍ കണ്ടതും ഇതേ അണലിയാണ്. ഉത്ര ഈ പാമ്പിനെ കണ്ടു ഭയന്നു നിലവിളിക്കുകയും സൂരജ് എത്തി പാമ്പിനെ പിടികൂടി ചാക്കിലാക്കി ടെറസില്‍ കയറി പുറത്തേക്ക് എറിയുകയും ചെയ്തു. എന്നാല്‍, പിന്നീട് സൂരജ് താഴെയിറങ്ങി ചാക്കെടുത്തു വിറകുപുരയില്‍ വച്ചു. ഈ പാമ്പിനെ മാര്‍ച്ച് രണ്ടിന് ഉത്രയുടെ ദേഹത്തേക്കു കുടഞ്ഞിട്ടു കടിപ്പിക്കുകയായിരുന്നു. രണ്ടിനു രാത്രി വീടിനു പുറത്തുവച്ച് ഉത്രയെ പാമ്പു കടിച്ചുവെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. ഉത്രയ്ക്കു കടിയേറ്റത് മുറിയില്‍ വച്ചാണെന്നു കുടുംബാംഗങ്ങള്‍ക്ക് അറിയാമായിരുന്നെങ്കിലും അവര്‍ ഇതു മറച്ചുവച്ചതായും അന്വേഷണസംഘം കണ്ടെത്തി. പാമ്പിനെ എത്തിച്ച ചാക്ക് ഉള്‍പ്പെടെ തെളിവെടുപ്പില്‍ കണ്ടടുത്തു.…
Read Moreകെപിസിസി ഭാരവാഹി പുനഃസംഘടന; സമ്മർദം ചെലുത്തിയിട്ടില്ലെന്നു ചെന്നിത്തല
തിരുവനന്തപുരം: കെപിസിസി ഭാരവാഹി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഒരു സമ്മർദവും ചെലുത്തിയിട്ടില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പട്ടിക തയാറാക്കുന്നത് സംബന്ധിച്ച് ആവശ്യമായ ചർച്ചകൾ നടത്തിയിരുന്നു. ഉമ്മൻ ചാണ്ടിയും താനും ഇക്കാര്യത്തിൽ ഒരു സമ്മർദവും ചെലുത്തിയിട്ടില്ല. ഹൈക്കമാൻഡ് തീരുമാനം എന്തായാലും അത് അംഗീകരിക്കും.പാർട്ടി ഒറ്റക്കെട്ടായി പോകേണ്ട സമയമാണിതെന്നും ഒരു കലഹത്തിനും തങ്ങളില്ലെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളെ അറിയിച്ചു.
Read Moreഇനിയുമൊരു ജന്മമുണ്ടെങ്കില് …! ഹൃദയം പിളര്‍ക്കുന്ന വേദനയിലും ഞാന്‍ അഭിമാനിക്കുന്നു ആ അച്ഛന്റെ മകളായി പിറന്നതില്‍..; ആശാ ശരത്ത് പറയുന്നു…
അച്ഛന് പോയി. എന്റെ സൂര്യനും തണലും ജീവിതവുമായിരുന്നു അച്ഛന്. ജീവിക്കാന്‍ കൊതിയായിരുന്നു അച്ഛന് എന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. പക്ഷേ ഇന്ന് ഞാനറിയുന്നു, അല്ല അച്ഛന് നിറഞ്ഞു നില്ക്കുന്ന പഞ്ചഭൂതങ്ങള്‍ എന്നോട് പറയുന്നു അത് കൊതിയായിരുന്നില്ല. നരകാഗ്നിക്ക് തുല്യം മനസ് വെന്തുരുകിയപ്പോള്‍, ശ്വാസം നിന്ന് പോയി എന്ന് തോന്നിയപ്പോള്‍ അവിടെ നിന്നും എന്നെയും അമ്മയെയും കൈ പിടിച്ചു മുന്‍പോട്ടു നയിക്കാനായിരുന്നു അച്ഛന് ജീവിക്കാന്‍ കൊതിച്ചത്. ഞാന്‍ കണ്ട ഏറ്റവും സാര്‍ഥകമായ ജീവിതം. ഒരു വടവൃക്ഷമായി പടര്‍ന്നു പന്തലിച്ച്, അവസാന ശ്വാസം വരെ ഉറ്റവരെയും ഉടയവരെയും കൈ പിടിച്ചു നയിച്ച്, ഒരു തിന്മക്കു മുന്നിലും അണുവിട പോലും പിന്തിരിയാതെ, എന്നും തല ഉയര്‍ത്തിപ്പിടിച്ചു സ്വന്തം കര്‍മധര്‍മ്മങ്ങള്‍ നൂറു ശതമാനവും ചെയ്തു തീര്‍ത്തു അദ്ദേഹം അരങ്ങൊഴിഞ്ഞു. ഹൃദയം പിളര്‍ക്കുന്ന വേദനയിലും ഞാന്‍ അഭിമാനിക്കുന്നു ആ അച്ഛന്റെ മകളായി പിറന്നതില്‍. ഇനിയുമൊരു ജന്മമുണ്ടെങ്കില്…
Read Moreഎനിക്ക് ഏറ്റവും അധികം പേടി മനുഷ്യരെയാണ്; ജീവിതത്തില്‍ അങ്ങനെ കുറച്ച് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.! സീമ ജി നായര്‍ പറയുന്നു…
എനിക്ക് ഏറ്റവും അധികം പേടി മനുഷ്യരെയാണ്. ജീവിതത്തില്‍ അങ്ങനെ കുറച്ച് അനുഭവങ്ങള്‍ ഉള്ളതുകൊണ്ടാണ്. എത്ര നന്മ ചെയ്യാന്‍ ശ്രമിച്ചാലും എത്ര നല്ലതു ചെയ്താലും അതിനെ നെഗറ്റീവായി കണ്ടെത്തി നമ്മുടെ മനസിനെ എത്രത്തോളം തളര്‍ത്താന്‍ പറ്റുമോ, അത്രത്തോളം തളര്‍ത്താന്‍ പറ്റുന്ന കുറച്ച് ആള്ക്കാര് നമ്മുടെ ചുറ്റുമുണ്ട്. എന്റെ കുഞ്ഞുന്നാള് മുതലുള്ള ജീവിതത്തില്‍ ഏറ്റവും അധികം ഇന്‍സ്പൈര്‍ ചെയ്തിരിക്കുന്നത് അമ്മയാണ്. എന്റെ അമ്മയില്‍ നിന്നാണ് മറ്റുള്ളവരെ സഹായിക്കണം എന്ന ഗുണങ്ങള്‍ കിട്ടിയത്. എത്ര കഷ്ടപ്പാടിലും പിടിച്ച് നില്ക്കാന്, എന്തൊക്കെ തളര്‍ച്ച വന്നാലും ആരൊക്കെ തളര്‍ത്താന്‍ ശ്രമിച്ചാലും ശരി തളരാതെ പിടിച്ച് നില്‍ക്കണം എന്ന് പറഞ്ഞ് തന്നിട്ടുള്ളത്. അമ്മയാണ്. പിന്നെ ഗുരുത്വം വിറ്റ് തിന്നരുത്. ഗുരുത്വം എന്ന മൂന്നക്ഷരം ഉണ്ടെങ്കില്‍ മാത്രമേ നമുക്ക് ജീവിക്കാന്‍ പറ്റുള്ളൂ. അമ്മ എപ്പോഴും പറയാറുണ്ടായിരുന്നു ആ മൂന്നക്ഷരം മറക്കരുതെന്ന്. -സീമ
Read More