മഞ്ജു വാര്യരെക്കുറിച്ച് പറയുമ്പോള്‍ മറ്റു നായികമാരെ കുറച്ചു പറയുന്നതൊന്നും അല്ല. മറ്റൊരു നായികമാര്‍ക്കും ഇല്ലാത്ത ആരാധകര്‍ മഞ്ജുവിനുണ്ട്. അതൊരു വസ്തുതതയാണ്. ഞാന്‍ കരുതി മഞ്ജു ഒരുപാട് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടാകും എന്ന്. എന്നാല്‍ വളരെ കുറച്ചു ചിത്രങ്ങളില്‍ മാത്രമാണ് മഞ്ജു അഭിനയിച്ചിട്ടുള്ളത്. പതിനഞ്ചോ പതിനാറോ ചിത്രങ്ങളില്‍ മാത്രമാണ് മഞ്ജു അഭിനയിച്ചിട്ടുള്ളത്. എന്നാല്‍ അത്രയും സിനിമകള്‍ എന്ന് പറയുന്നത് അത് സിനിമകള്‍ ആയിരുന്നു. നായകന് പ്രാധാന്യം ഉള്ളതോടൊപ്പം തന്നെ മഞ്ജുവിനും പ്രാധാന്യം ലഭിക്കുന്ന കഥാപാത്രങ്ങള്‍ ആയിരുന്നു കിട്ടിയിരുന്നത് എല്ലാം. അതുകൊണ്ടുതന്നെനയാണ് ഞങ്ങളുടെ മനസില്‍ നിന്നും ഇന്നും മായാതെ മഞ്ജു നില്‍ക്കുന്നത്. മലയാള സിനിമയില്‍ മഞ്ജുവിനു വേറെ ഒരു സ്ഥാനം തന്നെ ഉണ്ട്. അതില്‍ യാതൊരു മാറ്റവും ഇല്ല. -ബൈജു സന്തോഷ്
Read MoreDay: October 13, 2021
പെറ്റി പിടിക്കാന്‍ ക്വോട്ട; പ്രതികരിച്ച പോലീസുകാരനെപിന്തുടര്ന്ന് ഒന്‍പതാം ‘നായാട്ട്’; ഉമേഷിനെ സര്‍വീസില്‍ നിന്നു പുറത്താക്കാനുള്ള നീക്കവും നടക്കുന്നതായി ആരോപണം.
സ്വന്തംലേഖകന്‍ കോഴിക്കോട് : സംസ്ഥാന പോലീസിനുള്ളിലെ കെടുകാര്യസ്ഥത പരസ്യപ്പെടുത്തിയതിനു തുടര്‍ച്ചയായി അച്ചടക്ക നടപടിക്കു വിധേയനാക്കികൊണ്ട് പോലീസുകാരനെതിരേ ‘നായാട്ട്’. ലോക്ഡൗണ്‍ പ്രതിസന്ധിയിലും സാധാരണക്കാര്‍ക്കെതിരേ പെറ്റികേസ് ചുമത്താന്‍ പോലീസുകാര്‍ക്കു ക്വോട്ട നല്‍കിയതിനെതിരേ പരസ്യമായി പ്രതികരിച്ചതിനാണു കോഴിക്കോട് സിറ്റി പോലീസിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ ഉമേഷ് വള്ളിക്കുന്നിനെതിരേ മേലുദ്യോഗസ്ഥര്‍ പിന്തുടര്ന്ന് നടപടി സ്വീകരിക്കുന്നത്. ഇന്നലെയും അച്ചടക്കനടപടി സംബന്ധിച്ച് ഉമേഷിനു നോട്ടീസ് ലഭിച്ചു. ലിവിംഗ് ടുഗെദറിന്റെ പേരിൽ വരെ വേട്ടയാടലിനു ഇരയായ ഉമേഷിനെ സര്‍വീസില്‍ നിന്നു പുറത്താക്കാനുള്ള നീക്കവും നടക്കുന്നുണ്ടെന്നാണ് ആരോപണം. കൊറോണയുമായി ബന്ധപ്പെട്ട് പെറ്റിക്കേസുകള്‍ പിടിക്കുന്നതിനായി ടാര്‍ഗറ്റ് നല്‍കുന്നുണ്ടെന്നും പോലീസില്‍ ജനാധിപത്യം നിലനില്‍ക്കുന്നില്ലെന്നും പരസ്യപ്പെടുത്തിയതിനാണ് കഴിഞ്ഞ ദിവസം സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ് ഉമേഷിനെതിരേ അച്ചടക്കലംഘനം നടത്തിയെന്നു വ്യക്തമാക്കി നോട്ടീസ് നല്‍കിയത്. ശിക്ഷാനടപടി സ്വീകരിക്കാതിരിക്കാന്‍ കാരണം എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കില്‍ അഞ്ചുദിവസത്തിനകം മറുപടി സമര്‍പ്പിക്കണമെന്നാണു നിര്‍ദേശിച്ചത്. അല്ലാത്തപക്ഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷണര്‍…
Read Moreഈ വേഷം ചെയ്യാന്‍ ചാക്കോച്ചന് കഴിയുമോ…? നായാട്ട് സിനിമ തന്നിലേക്ക് വന്നതിനെക്കുറിച്ച് കുഞ്ചാക്കോ ബോബന് പറയുന്നു…
കുഞ്ചാക്കോ ബോബന്, ജോജു ജോര്‍ജ്, നിമിഷ സജയന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രമാണ് നായാട്ട്. ജോസഫ് എന്ന ചിത്രത്തിന് ശേഷം ഷാഹി കബീര്‍ തിരക്കഥ എഴുതിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സിനിമയിലെ കുഞ്ചാക്കോ ബോബന്റെ പ്രകടനവും ഏറെ മികച്ചതായിരുന്നു. നായാട്ട് സിനിമ തന്നിലേക്ക് വന്നതിനെക്കുറിച്ച് കുഞ്ചാക്കോ ബോബന് ഒരഭിമുഖത്തില്‍ മനസ് തുറന്നിരുന്നു. സംവിധായകന് മാര്ട്ടിന് പ്രക്കാട്ട് നായാട്ട് ചെയ്യാന്‍ ഒരുങ്ങുന്നു എന്നറിഞ്ഞ് അദ്ദേഹത്തോട് ഞാന്‍ അതില്‍ ഭാഗമാകാനുള്ള ആഗ്രഹമറിയിച്ചിരുന്നു. എന്നാല്‍ ഈ വേഷം ചെയ്യാന്‍ ചാക്കോച്ചന് കഴിയുമോ എന്നാണ് അദ്ദേഹം തിരിച്ച് ചോദിച്ചത്. ഞാന്‍ മാറാമെന്നും മാറ്റിപ്പിടിക്കാമെന്നുമൊക്കെ അദ്ദേഹത്തിന് ഉറപ്പു നല്കി. മാര്ട്ടിന്കൂടി ഈ മാറ്റത്തിന് പിന്നിലുണ്ട്. ചാക്കോച്ചന് പോലീസായാല്‍ ശരിയാകുമോ എന്നൊക്കെയായിരുന്നു ചിലരുടെ ധാരണയെന്ന് തോന്നുന്നു. ചങ്ങനാശേരി പോലീസ് സ്റ്റേഷനില്‍ പോയി നേരിട്ട് കണ്ട് മനസിലാക്കിയാണ് ഓരോ കാര്യങ്ങളും…
Read Moreവലിയ ക്രെഡിറ്റ്! നീ ഞങ്ങളുടെ ഇടയിലെ കൊച്ചു സുകുമാരിയല്ലേ..! കൃഷ്ണപ്രഭ പറയുന്നു…
ഞാന്‍ ഒരുപാട് ആരാധിക്കുന്ന ആര്‍ട്ടിസ്റ്റുകളാണ് സുകുമാരിയമ്മ, ലളിതാമ്മ, കല്‍പ്പന ചേച്ചി എന്നിവര്‍. രമേഷ് പിഷാരടിയാണ് ഒരിക്കല്‍ പറയുന്നത്, ‘നീ ഞങ്ങളുടെ ഇടയിലെ കൊച്ചു സുകുമാരിയല്ലേ’ എന്ന്. പിന്നീടത് പലരും പറഞ്ഞിരുന്നു. എവിടെയൊക്കെയോ സുകുമാരിയമ്മയുടെ ഛായയുണ്ടെന്നും മാനറിസങ്ങളുണ്ടെന്നും. അത് വലിയൊരു ക്രെഡിറ്റാണ്. അത്തരമൊരു ഇതിഹാസ താരത്തോട് നമ്മുടെ പേര് ചേര്‍ക്കപ്പെടുകയെന്നത് വലിയ അംഗീകാരമാണ്. അവരെപ്പോലെ ജീവിതകാലം മുഴുവന്‍ സിനിമയില്‍ നില്ക്കാന് സാധിക്കണമെന്നും വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിക്കണമെന്നുമാണ് എന്റെ ആഗ്രഹം. -കൃഷ്ണപ്രഭ
Read Moreമരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ…! ആസിഫ് അലി ഒരു അഭിമുഖത്തില്‍ പങ്കുവച്ച വാക്കുകൾ ഇപ്പോൾ ശ്രദ്ധേയമാകുന്നു
യുവതാരങ്ങളിൽ ശ്രദ്ധേയ താരമാണ്. ആസിഫ് അലി. അദ്ദേഹം ഒരു അഭിമുഖത്തില്‍ പങ്കുവച്ച വാക്കുകൾ ഇപ്പോൾ ശ്രദ്ധേയമാകുകയാണ്. സിനിമാ ചിത്രീകരണത്തിനിടെ മരണത്തെ മുഖാമുഖം കണ്ട രണ്ട് അവസരങ്ങളെക്കുറിച്ചാണ് നടന് തുറന്നുപറഞ്ഞിരിക്കുന്നത്. നിര്‍ണായകം എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴുണ്ടായതാണ് ഒരു അനുഭവം. മാതാപിതാക്കളുടെ നിര്‍ബന്ധത്താല്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെത്തുന്നയാളുടെ ക്യാരക്ടറാണ് ആസിഫ് അവതരിപ്പിക്കുന്നത്. അന്ന് നടന്നതിനെക്കുറിച്ച് നടന് പറയുന്നതിങ്ങനെ: വികെപി, അന്ന് എന്നോട് സ്വിമ്മിംഗ് പൂള് സീന്‍ എടുക്കാന്‍ ഡ്യൂപ് വേണമോയെന്ന് ചോദിച്ചു. ഒരു സ്വിമ്മിങ് പൂളില്‍ ചാടാന്‍ എനിക്കെന്തിനാണ് ഡ്യൂപ് എന്നാണ് ഞാനപ്പോള്‍ കരുതിയത്. അങ്ങനെ പൂനെ ഡിഫന്‍സ് അക്കാദമിയില്‍ ഷൂട്ടിനെത്തി. സ്വമ്മിംഗ് പൂളിലേക്ക് ചാടേണ്ടത് മൂന്ന് നില പൊക്കമുള്ള കെട്ടിടത്തിന് പാരലല്‍ ആയുള്ള റാമ്പില്‍ നിന്നാണ്. താഴെ കൂടി നിന്നവര്‍ കൈയടി തുടങ്ങി. കാമറമാന്‍ ഷെഹ്നാദ് എന്നോട് പറഞ്ഞു, കാമറ റോള്‍ചെയ്ത് വയ്ക്കാം കംഫര്‍ട്ടബിള്‍ ആയെന്ന് തോന്നുമ്പോള്‍ ചാടിക്കോളാന്‍…
Read Moreസിനിമ കഥയെ വെല്ലുന്ന വമ്പൻ ട്വിസ്റ്റ്! കുഞ്ഞ് ഹാർലിയുടെയും അമ്മ നാഥേലിന്റെയും ജീവിതത്തിൽ സംഭവിച്ചത്… ഈ ചതി വേണ്ടായിരുന്നു…
നായകന്റെ ജീവിതവും, പ്രശ്നങ്ങളും, വില്ലന്റെവരവും, ട്വിസ്റ്റും, ക്ലൈമാക്സും നിറഞ്ഞ ചലച്ചിത്രങ്ങൾ പലപ്പോഴും കാഴ്ചകാരെ ആകാംഷയുടെ മുൾമുനയിൽ നിർത്താറുണ്ട്. എന്നാൽ ഒരു സിനിമ കഥയെ വെല്ലുന്ന വമ്പൻ ട്വിസ്റ്റാണ് കുഞ്ഞ് ഹാർലിയുടെയും അമ്മ നാഥേലിന്റെയും ജീവിതത്തിൽ സംഭവിച്ചത്. ഈ ചതി വേണ്ടായിരുന്നു സെറിബ്രൽ പാൾസി എന്ന രോഗ ബാധിതനായ അഞ്ചു വയസുകാരൻ ഹാർലിക്ക് വീൽ ചെയറിന്റെ സഹായമില്ലാതെ നടക്കാൻ സാധിക്കില്ല. മകന്റെ ഈ വൈകല്യത്തിൽ അവനു താങ്ങാകുന്നത് അമ്മ നാഥേലാണ്. എന്നാൽ കഴിഞ്ഞ ശനിയാഴ്ച ഹാർലിയുടെ വീൽ ചെയർ റാമ്പ് മോഷ്ട്ടിക്കപെട്ടു . വീൽ ചെയർ മോഷണം പോയതോടെ ഹർലിയെ അമ്മ കൈകളിൽ താങ്ങിയാണ് നടത്തുന്നത്. നാധേൽ പോലീസിന് പരാതി നൽകുകയും മോഷണത്തിനെ സംബന്ധിക്കുന്ന വിവരങ്ങൾ മറ്റുള്ളവരിലേക്ക് എത്തുന്നതിനായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെക്കുകയും ചെയ്തു.പ്രതീക്ഷയോടെ കാത്തിരുന്നു. ഇതല്ലേ ട്വിസ്റ്റ് എന്തായാലും വലിയൊരു ട്വിസ്റ്റായിരുന്നു കുഞ്ഞു ഹാർലിയെ കാത്തിരുന്നത്.…
Read MoreENGINE OUT കംപ്ലീറ്റ്ലി! എട്ടു വാഹനങ്ങളില്‍ മോന്‍സന്റെ പേരിലുള്ളത് ഒരെണ്ണം മാത്രം
2017 ജൂണ്‍ മുതല്‍ 2020 നവംബര്‍ വരെയുള്ള കാലയളവിലാണ് മോന്സന് ആറു പേരില്‍നിന്നായി പത്തു കോടി രൂപ വാങ്ങിയത്. വിദേശത്തുനിന്നു ബാങ്കില്‍ എത്തിയ 2.62 ലക്ഷം കോടി രൂപ ഫെമ നിയമപ്രകാരം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുന്നവെന്നു പറഞ്ഞാണ് പ്രതി പരാതിക്കാരെ കുടുക്കിയത്. ഈ പണം തിരികെ വാങ്ങാനായി എന്നു പറഞ്ഞാണ് പരാതിക്കാരില്‍നിന്നു പണം കൈപ്പറ്റിയത്. 25 വര്‍ഷമായി പുരാവസ്തു, വജ്ര ബിസിനസ് നടത്തുന്ന ആളാണെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്. പ്രവാസി മലയാളി ഫെഡറേഷന് രക്ഷാധികാരി, വേള്‍ഡ് പീസ് കൗണ്‍സില്‍ അംഗം തുടങ്ങിയ പദവികള്‍ വഹിക്കുന്നുണ്ടെന്നു അവരെ ബോധ്യപ്പെടുത്തി. ഒന്നരക്കോടി രൂപ ആവശ്യപ്പെട്ട് തുടങ്ങിയെങ്കിലും പിന്നീട് അതു പത്തു കോടിയില്‍ വരെയെത്തി. പണം നല്‍കുന്നവരെ വിശ്വസിപ്പിക്കാനായി ഡല്‍ഹി വരെ പ്രതി പോയിരുന്നതായി സൂചനയുണ്ട്. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയാതായും അവരെ ബോധിപ്പിച്ചു. കിംഗ് ലയര്‍ ഡോ. മാവുങ്കല്‍ എന്ന പേരിലായിരുന്നു ഇയാള്‍…
Read Moreഹോട്ടല്‍മുറിയില്‍ വെച്ച് വിവാഹിതരായി കൗമാരക്കാര്‍ ! കല്യാണം അസാധുവാക്കി കോടതി;കൗമാര ദമ്പതികള്‍ക്ക് പിഴയും…
ഒളിച്ചോടി ഹോട്ടല്‍ മുറിയില്‍ എത്തിയ ശേഷം അവിടെ വച്ച് കൗമാരക്കാര്‍ വിവാഹിതരായ സംഭവത്തില്‍ വിവാഹം അസാധുവാക്കി കോടതി. വിവാഹം നിലനില്‍ക്കുന്നതല്ലെന്ന് വിധിച്ച കോടതി ദമ്പതികളില്‍ നിന്ന് 25000 രൂപ പിഴ ഈടാക്കാനും ഉത്തരവിട്ടു. ഹരിയാനയിലെ പഞ്ച്കുള സ്വദേശികളാണ് ഇരുവരും. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഇരുവരും വിവാഹിതരായത്. വരന് 19 വയസും അഞ്ച് മാസവും പെണ്‍കുട്ടിക്ക് 20 വയസുമായിരുന്നു പ്രായം. ഹോട്ടല്‍മുറിയിലെ പാത്രം ഹോമകുണ്ഡമാക്കി ആചാരപ്രകാരമായിരുന്നു വിവാഹം. അഗ്നിസാക്ഷിയാക്കി വരണമാല്യം ചാര്‍ത്തിയെന്നെല്ലാം കോടതിയില്‍ ബോധിപ്പിച്ചെങ്കിലും പ്രായപൂര്‍ത്തി ആവാത്തതിനാല്‍ വിവാഹം അസാധുവാണെന്നായിരുന്നു കോടതി വിധിച്ചത്. വിവാഹത്തിന് മറ്റു രേഖകളോ, ചിത്രങ്ങളോ ഒന്നും ഉണ്ടായിരുന്നതുമില്ല. വീട്ടുകാര്‍ ബലപ്രയോഗം നടത്താനൊരുങ്ങിയതോടെയാണ് സുരക്ഷ തേടി ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. ജീവന് ഭീഷണിയുണ്ടെന്ന ഇരുവരുടെയും വാദം അംഗീകരിച്ച കോടതി ഇവര്‍ക്ക് സുരക്ഷ നല്കാന് പഞ്ച്കുള പൊലീസിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
Read Moreഭരിക്കുന്ന പാര്‍ട്ടിയുടെ ഒരംഗത്തെ കാണാതായി രണ്ടാഴ്ച കഴിഞ്ഞിട്ടും ഇതാണവസ്ഥ! പോലീസ് അന്വേഷണം നിർജീവമെന്ന് കെ.കെ.രമ
അമ്പലപ്പുഴ : തോട്ടപ്പള്ളി പൊരിയന്റെ പറമ്പില്‍ സജീവനെ കാണാതായി രണ്ടാഴ്ചപിന്നിട്ടിട്ടും പോലീസ് അന്വേഷണം നിര്‍ജീവമാണെന്ന് കെ.കെ രമ എം.എല്‍. എ സി.പി.എം അംഗമായ സജീവന് തോട്ടപ്പള്ളി ഖനനത്തിനെതിരായ സമരത്തില്‍ സജീവമായിരുന്നു. പാര്‍ട്ടി നേതൃത്വത്തിലേക്കാണ് അന്വേഷണം നീങ്ങുന്നത്. എന്നാല്‍ സജീവന്റെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ ലോക്കല്‍ പോലീസ് എന്തോ മറച്ചുവെക്കുകയാണെന്ന് ന്യായമായും സംശയിക്കാം. അതിനാല്‍ തിരോധാനം അന്വേഷിക്കാന്‍ എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്ന് കെ.കെ രമ എം.എല്‍.എ ആവശ്യപ്പെട്ടു. ഭരിക്കുന്ന പാര്‍ട്ടിയുടെ ഒരംഗത്തെ കാണാതായി രണ്ടാഴ്ച കഴിഞ്ഞിട്ടും ഇതാണവസ്ഥ. അമ്പലപ്പുഴയിലെ സി.പി.എമ്മിനകത്തെ വിഭാഗീയ പ്രശ്നങ്ങള്‍ പരസ്യമാണ്. ഇതിന്റെ തുടര്ച്ചയോണോ സജീവന്റെ തിരോധാനമെന്ന്് സംശയമുണ്ട്. വിഷയത്തില്‍ ശക്തമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുന്നതായും കെ കെ രമ എം എൽ എ പറഞ്ഞു..
Read Moreമാനസിക സംഘർഷവും രോഗങ്ങളും (3) അലർജിയും മാനസിക സംഘർഷവും തമ്മിൽ..?
കുറേയേറെ കാലമായി ഒരുപാടുപേർ അനുഭവിക്കുന്ന ഗൗരവമുള്ള ഒരു പ്രശ്നമാണ് അലർജി. മൂക്കൊലിപ്പ്, തുടർച്ചയായി തുമ്മൽ, വിട്ടു മാറാത്ത ജലദോഷം, ശ്വാസം മുട്ടൽ, ആസ്ത്മ,പിന്നെ പൊട്ടിയൊലിക്കുന്നതും അല്ലാത്തവയുമായ ചർമ്മ രോഗങ്ങൾ തുടങ്ങി പല രോഗങ്ങൾക്കും കാരണമാകുന്നത് അലർജി ആണെന്നാണ് നിലവിലുള്ള വിശ്വാസം. അലർജി ഉണ്ടാകുമ്പോൾ കുറേ പേർക്ക് ശരീരം മുഴുവൻ ചൊറിച്ചിൽ ഉണ്ടാകും. ചിലരിൽ ചൊറിയുന്ന ഭാഗങ്ങളിൽ തടിപ്പുകൾ ഉണ്ടാകുന്നു. കുറേ പേർക്ക് തൊണ്ടയിൽ ചൊറിച്ചിലും ശ്വാസം മുട്ടലും ആകാം അനുഭവം. പൊടി, മത്സ്യം, പൂമ്പൊടി തുടങ്ങി നമ്മുടെ ചുറ്റുപാടുകളി ലുള്ള ഒരുപാട് കാര്യങ്ങൾ അലർജി ഉണ്ടാകുന്നതിന് കാരണമാകാം എന്ന് വിശ്വസിക്കുന്നു. കാര്യങ്ങളും വിശ്വാസങ്ങളും അങ്ങനെയാണെങ്കിലും ഗൗരവമായി പറയാനുള്ളത് ഇതാണ്: കുറേയേറെ പേരിൽ അലർജി പ്രതികരണങ്ങൾ ഉണ്ടാകുന്നതിനും അലർജി കാരണമായി ഉണ്ടാകുന്ന അസ്വസ്ഥതകൾ സങ്കീർണമായ അവസ്ഥയിലെത്തിക്കുന്നതിനും മാനസിക സംഘർഷം വ്യക്തമായ ഒരു കാരണമാകാറുണ്ട്. അലർജി ഉണ്ടാകുന്നത്…ഈ വിഷയത്തിൽ ഗിനി…
Read More