തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസംകൂടി കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വെള്ളിയാഴ്ച വരെ 24 മണിക്കൂറിൽ 20 സെന്റിമീറ്റർ വരെയുള്ള മഴയ്ക്കാണ് സാധ്യത. ശനിയാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 11 സെന്റിമീറ്റർ വരെയുള്ള കനത്ത മഴയ്ക്കും സാധ്യതയുണ്ട്. വ്യാഴാഴ്ച വരെ കേരളതീരത്തും ലക്ഷദ്വീപ് ഭാഗത്തും കാറ്റിന്റെ വേഗം മണിക്കൂറിൽ 50 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പു നൽകി. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ബുധനാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്,…
Read MoreDay: October 13, 2021
ഫീസ് അടയ്ക്കാന്‍ പണമില്ലാതെ സ്കൂളില്‍ നിന്ന് പുറത്താക്കിയപ്പോള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു ! എന്നാല്‍ പിന്നീട് തിരിച്ചുവന്ന് വാശിയോടെ പഠിച്ചപ്പോള്‍ ഒന്നാം റാങ്ക് കൂടെപ്പോന്നു…
ഫീസടയ്ക്കാന്‍ പണമില്ലാതെ വന്നതിനെത്തുടര്‍ന്ന് സ്കൂളില്‍ നിന്ന് പുറത്താക്കിയപ്പോള്‍ മനസ്സു തകര്‍ന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച ശേഷം രക്ഷപ്പെട്ട വിദ്യാര്‍ഥിനിയ്ക്ക് ഒന്നാം റാങ്ക്. 16 വയസ്സുകാരി ഗ്രീഷ്മ നായക് ആണ് കര്‍ണാടകയുടെ അഭിമാനമായി എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഒന്നാംറാങ്ക് നേടിയത്. ഒമ്പതാംക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു കര്‍ണാടക കൊരട്ടഗിരി സ്വദേശിനിയായ ഈ പെണ്‍കുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചത്. ദക്ഷിണ കന്നഡ ജില്ലയിലെ അല്‍വാസ് ഇംഗ്ലിഷ് മീഡിയം സ്കൂളിലെ വിദ്യാര്‍ഥിനിയായിരുന്നു ഗ്രീഷ്മ. കര്‍ഷകന്റെ മകളായ ഗ്രീഷ്മയ്ക്ക് കോവിഡ് പ്രതിസന്ധി കാരണം സ്കൂള്‍ ഫീസ് അടയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇക്കാരണത്താല്‍ തന്നെ പഠനവും മുടങ്ങി. എന്നാല്‍ സ്കൂളില്‍ നിന്ന് പുറത്താക്കിയ ഗ്രീഷ്മയുടെ പേര് ബോര്‍ഡ് പരീക്ഷയ്ക്കും അധികൃതര്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഗ്രീഷ്മയുടെ പേര് രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ ഹാള്‍ ടിക്കറ്റും ലഭ്യമായില്ല. ഒമ്പതാം ക്ലാസില്‍ 96 ശതമാനം മാര്‍ക്കോടെ ജയിച്ച വിദ്യാര്‍ഥിനിയായ ഗ്രീഷ്മ പരീക്ഷ എഴുതാനാകില്ലെന്ന സങ്കടം സഹിക്കാനാകാതെ ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു.…
Read Moreപ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ ശാരീരികമായി ഉപയോഗിച്ച അധ്യാപികയെ പോലീസ് പിടികൂടി ! യുവതിയുടെ പരിപാടി കണ്ടുപിടിച്ചത് വിദ്യാര്‍ഥിയുടെ സഹോദരി…
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി ശാരീരിക ബന്ധം പുലര്‍ത്തിയ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. ഫ്ളോറിഡയിലെ മിഡില്‍ സ്കൂള്‍ അധ്യാപികയാണ് അറസ്റ്റിലായത്. കാറിലും മറ്റു സ്ഥലങ്ങളിലൂമായി നിരവധി തവണയാണ് വിദ്യാര്‍ഥിയെ യുവതി ശാരീരികമായി ഉപയോഗിച്ചത്. സ്കൂളിലെ നാടക അധ്യാപികയായ ബ്രിട്നി ലോപ്പസ് മുറെയാണ് 14കാരന് വിദ്യാര്‍ഥിയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതിന് അറസ്റ്റിലായത്. ഓഗസ്റ്റ് മാസം ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അധ്യാപിക വിദ്യാര്‍ത്ഥിക്ക് അയച്ചിരുന്നു. അധ്യാപികയും വിദ്യാര്‍ത്ഥിയും നടത്തിയ ചാറ്റ് പോലീസ് കണ്ടെത്തി. ബാസ്ക്കറ്റ് ബോള്‍ പരിശീലനത്തിന് ശേഷം അധ്യാപിക വിദ്യാര്‍ത്ഥിയെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു പതിവ്. തുടര്‍ന്ന് കാറില്‍ വെച്ച് ഇരുവരും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. നാല് വര്‍ഷത്തോളം കാലം ലോപ്പസ് മുറെ ഹിയാലിയ മിഡില്‍ സ്കൂളില്‍ പഠിപ്പിച്ചിരുന്നു. 2017ല്‍ അവിടെ വച്ച് ‘റൂക്കി ടീച്ചര്‍ ഓഫ് ദി ഇയര്‍’ ആയി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. വിദ്യാര്‍ത്ഥിയുടെ സഹോദരിയാണ് ഇരുവരും തമ്മിലുള്ള ബന്ധം…
Read Moreഇശലുകളുടെ സുല്‍ത്താന്‍ ! മാപ്പിളപ്പാട്ട് കലാകാരന് വി.എം.കുട്ടി അന്തരിച്ചു
കോഴിക്കോട്: മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ കലാകാരന് വി.എം.കുട്ടി (86) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. മാപ്പിളപ്പാട്ടിനെ പൊതുവേദികളിലെത്തിച്ചു ജനകീയമാക്കുന്നതിന് പിന്നില്‍ ഗായകനും കവിയുമായിരുന്ന വി.എം. കുട്ടി വഹിച്ച പങ്ക് വളരെ വലുതായിരുന്നു. കല്യാണപന്തലുകളില്‍ മാത്രമായി ഒതുങ്ങിയിരുന്ന മാപ്പിളപ്പാട്ടിനെ ഗാനമേളയിലൂടെ പൊതുവേദിയില്‍ എത്തിച്ച ആദ്യകലാകാരന് കൂടിയായിരുന്നു അദ്ദേഹം. 1972ല്‍ കവി പി. ഉബൈദിന്റെ ആവശ്യപ്രകാരം കാസര്‍ഗോട്ടു നടന്ന സാഹിത്യ പരിഷത്ത് സമ്മേളനത്തിലാണ് മാപ്പിളപ്പാട്ട് ഗാനമേളയായി അവതരിപ്പിച്ചത്. കേരളത്തില്‍ സ്വന്തമായി മാപ്പിളപ്പാട്ടിന് ഗാനമേള ട്രൂപ്പുണ്ടാക്കിയതും വി.എം. കുട്ടിയാണ്. ആയിരക്കണക്കിന് മാപ്പിളപ്പാട്ടുകള്‍ക്കു ശബ്ദവും സംഗീതവും നല്കിയ വി.എം. കുട്ടി മികച്ച ഗാനരചയിതാവു കൂടിയാണ്. സംഗീത നാടക അക്കാദമി പുരസ്കാരവും അദ്ദേഹം നേടി. ഏഴുസിനിമകളില്‍ പാടിയ വി.എം.കുട്ടി ഉല്പത്തി, പതിനാലാംരാവ്, പരദേശി എന്നീ സിനിമകളില്‍ അഭിനയിക്കുകയും മൂന്നു സിനിമകള്‍ക്കായി ഒപ്പന സംവിധാനം ചെയ്യുകയും ചെയ്തു.…
Read Moreകൈനോട്ടക്കാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; നാട്ടുകാർ പറഞ്ഞതിങ്ങനെ…
അമ്പലപ്പുഴ: യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. ഭർത്താവ് അറസ്റ്റിൽ. കൊട്ടാരക്കര പള്ളിക്കൽ ബംഗ്ലാമത്ര പുത്തൻ വീട്ടിൽ നീലകണ്ഠൻ മകൻ സുനിലി (40) നെയാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. കൂടെ താമസിച്ചിരുന്ന കൈനോട്ടക്കാരിയായ മോളമ്മയാണ് മരിച്ചത്.ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. മൂന്നു മാസം മുൻപാണ് ഇവർ തോട്ടപ്പള്ളിയിൽ താൽക്കാലിക താമസമാരംഭിച്ചത്.തിങ്കളാഴ്ച ഉച്ചയോടെയാണ് യുവതിയെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചോദ്യം ചെയ്തപ്പോൾ മെഡിക്കൽകോളേജാശുപത്രിയില്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കൊലപാതകമാണെന്ന സൂചന ലഭിച്ചത്. യുവതിയുടെ തലയ്ക്കും വയറിനും പരിക്കേറ്റതായി കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് താൻ യുവതിയെ മർദിച്ചതായി സുനിൽ പോലീസിനോട് പറഞ്ഞത്.സുനിലിന്റെ മർദനമാണ് മരണകാരണമെന്നും പോലീസ് പറഞ്ഞു സുനിലും യുവതിയുമായി വഴക്കുണ്ടായിരുന്നതായി പരിസര വാസികളും പറഞ്ഞിരുന്നു. ഇതിനെതുടർന്ന് സുനിൽ പോലീസ് നിരീക്ഷണത്തിലായിരുന്നു. സുനിലിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. പ്രതിയെ സംഭവസ്ഥലത്ത്…
Read Moreസൂരജിന് വധശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു! ഉത്രയ്ക്ക് നീതി കിട്ടിയില്ല; ഹൈക്കോടതിയെ സമീപിക്കുമെന്നു ഉത്രയുടെ അമ്മ മണിമേഖല
കൊല്ലം: ഉത്ര വധക്കേസിൽ നീതി കിട്ടിയിലെന്ന് ഉത്രയുടെ അമ്മ മണിമേഖല. കേസിലെ പ്രതിയായ സൂരജിന് വധശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അവർ പറഞ്ഞു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ പിഴവുകൾ കുറ്റവാളികളെ സൃഷ്ടിക്കുന്നുവെന്നും അവർ ആരോപിച്ചു. ഉത്രയ്ക്ക് നീതി തേടി ഹൈക്കോടതിയെ സമീപിക്കുമെന്നും മണിമേഖല പറഞ്ഞു. അതേസമയം ഉത്ര വധക്കേസിൽ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു. അപൂർവങ്ങളിൽ അപൂർവമായ കേസാണെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം. മനോജാണ് ശിക്ഷ വിധിച്ചത്. കൊലക്കുറ്റത്തിനും വധശ്രമത്തിനുമാണ് ജീവപര്യന്തം വിധിച്ചത്. ഇരട്ട ജീവപര്യന്തത്തിനു പുറമേ 17 വർഷത്തെ തടവുശിക്ഷയും കോടതി വിധിച്ചു. മറ്റു കേസുകളിലാണ് 17 വർഷത്തെ തടവ്. ഇതിനുശേഷമാണ് ജീവപര്യന്തം ആരംഭിക്കുക. കൊലപാതകം, കൊലപാതകശ്രമം, തെളിവു നശിപ്പിക്കൽ തുടങ്ങി പ്രോസിക്യൂഷൻ ചുമത്തിയ അഞ്ചിൽ നാല്…
Read Moreഅഞ്ചുലക്ഷം നല്‍കാത്തതിന്റെ പക! കാമുകനൊപ്പം പോയ പെൺകുട്ടികളെ എട്ടാംക്ലാസുകാരൻ സഹോദരൻ പീഡിപ്പിച്ചെന്ന്; എസ്ഐ കുടുക്കില്‍; മോന്‍സനും ഒത്താശ ചെയ്തതായി ആരോപണം
കൊച്ചി: പ്രണയംനടിച്ച് പെൺകുട്ടിയെയും സഹോദരിയെയും തട്ടിക്കൊണ്ടുപോയ കാമുകനെയും സുഹൃത്തിനെയും രക്ഷിക്കാൻ കൊച്ചിയിലെ പോലീസുകാരന്റെ കണ്ണിൽച്ചോരയില്ലാത്ത ക്രൂരത. ഡെൽഹിയിൽ നിന്നെത്തി കൊച്ചിയിൽ സ്ഥിരതാമസമാക്കിയ ദന്പതികൾക്കാണ് എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ എഎസ്ഐയ്ക്കെതിരേയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഇയാൾക്കെതിരേ ഉദ്യോഗസ്ഥ തലത്തിൽ നടപടി ഉണ്ടായേക്കും. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ അന്വേഷിച്ച മുഴുവന്‍ കേസുകളും അന്വേഷണ വിധേയമാക്കാന്‍ ഉന്നതല നിര്‍ദേശം. സംസ്ഥാന ഇന്റലിജന്‍സും സ്പെഷല്‍ ബ്രാഞ്ചും ഇതിനുള്ള നീക്കം തുടങ്ങിയതായി അറിയുന്നു. സംഭവം ഇങ്ങനെ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവുമായി എറണാകുളം പച്ചാളത്ത് താമസിക്കുന്ന ഡല്‍ഹി സ്വദേശികളുടെ രണ്ടു പെണ്മക്കള് നാടുവിട്ടത് ഓഗസ്റ്റ് മാസത്തിലായിരുന്നു. 35,000 രൂപയുമായിട്ടായിരുന്നു പെണ്‍കുട്ടികള്‍ പോയത്. മാതാപിതാക്കള്‍ ഉടന്‍ തന്നെ എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. ഇരുവരും തീവണ്ടിയില്‍ ഡല്‍ഹിക്കു പോയിട്ടുണ്ടെന്നും മാതാപിതാക്കള്‍ വിമാനമാര്‍ഗം ഡല്‍ഹിയിലെത്തി അന്വേഷിക്കാനുമായിരുന്നു പോലീസിന്റെ ആദ്യ നിര്‍ദേശം. ഡല്‍ഹി, ഹരിയാന പോലീസിന്റെ…
Read Moreനഗരസഭ അഗതിമന്ദിരം പൂട്ടിക്കാൻ സിപിഎമ്മും നഗരസഭാ സെക്രട്ടറിയും ഒത്തുകളിക്കുന്നെന്ന ആരോപണവുമായി നഗരസഭ ചെയർപേഴ്സൺ മറിയാമ്മ ജോൺ ഫിലിപ്പ്
ചെങ്ങന്നൂർ: നല്ല നിലയിൽ പ്രവർത്തിച്ചു വന്ന നഗരസഭയുടെ അഗതിമന്ദിരം പൂട്ടിക്കാൻ സിപി എമ്മും നഗരസഭാ സെക്രട്ടറിയും ചേർന്ന് ഒത്തുകളിക്കുയാണെന്ന് നഗരസഭ ചെയർപേഴ്സൺ മറിയാമ്മ ജോൺ ഫിലിപ്പ് പത്രസമ്മേളനത്തിൽ പറഞ്ഞു. 2020 ഒക്ടോബർ രണ്ടിന് പ്രവർത്തനമാരംഭിച്ച അഗതിമന്ദിരം കൗൺസിലിന്റെ അനുമതിയോടെ എല്ലാ നിയമങ്ങളും പാലിച്ചാണ് ആറാം വാർഡ് വാഴാർ മംഗലത്ത് ആരംഭിച്ചത്. മഹാത്മാ ജനസേവന കേന്ദ്രത്തെ അഗതിമന്ദിരത്തിന്റെ ചുമതല ഏൽപ്പിക്കാൻ 2020 ജൂലൈ ഒന്‍പതിന് ചേർന്ന കൗൺസിൽ യോഗം ഐക്യകണ്ഠേന തീരുമാനമെടുക്കുകയും ബൈലോ തയ്യാറാക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതിനിടയിൽ തയ്യാറാക്കിയ ബൈലോ 27 കൗൺസിലർമാർക്കും വിതരണം ചെയ്തു. 2020 ജൂലൈ 23ന് ചേർന്ന കൗൺസിൽ യോഗം നേരത്തെ തയ്യാറാക്കി നൽകിയ ബൈലോ ഭേദഗതികളോടെ അംഗീകരിക്കുകയായിരുന്നു. ഇതേ തുടർന്ന് സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള അഗതിമന്ദിരങ്ങൾ സ്വകാര്യ സ്ഥാപനങ്ങൾക്ക് നടത്തിപ്പിനായി നൽകിയിട്ടുള്ള അതേ മാനദണ്ഡം പാലിച്ചാണ്…
Read Moreഉത്ര വധക്കേസ്: ചുവടുപിഴയ്ക്കാത്ത അന്വേഷണത്തിലൂടെ മുന്നേറി; റൂറൽ പോലീസിന് പൊൻതൂവൽ
കൊല്ലം: ചുവടുപിഴയ്ക്കാത്ത അന്വേഷണത്തിലൂടെ അത്യപൂർവമായ കേസിലെ പ്രതിയെ തെളിവുകൾ നിരത്തി നീതിപീഠത്തിന്റെ മുന്‍പിലെത്തിച്ചത് റൂറൽ പോലീസിന് അഭിമാനകരമായ നേട്ടം. ഉത്രവധക്കേസിലെ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതോടെ അന്വേഷണ ഉദ്യോഗസ്ഥരും കൊല്ലം റൂറൽ പോലീസും അഭിമാന തിളക്കത്തിലും ആഹ്ളാദത്തിലുമായിരുന്നു. വിഷ പാമ്പിനെ ഉപയോഗിച്ച് കൊല നടത്തിയ അത്യപൂർവമായ കേസ് ഇപ്പോൾ പോലീസിന്റെ കുറ്റാന്വേഷണ പഠന പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ നിയമ വിദ്യാർഥികളുടെ പാഠ്യപദ്ധതിയിലും ഇടം നേടിയിട്ടുണ്ട്. സമാന സംഭവങ്ങൾ എവിടെ, ഏതു കാലത്തു നടന്നാലും കൊല്ലം റൂറൽ പോലീസും അന്വേഷണ സംഘവും പരാമർശിക്കപ്പെടുമെന്നത് റൂറൽ സേനക്ക് അഭിമാനവും ചാരിതാർഥ്യവും നൽകുന്നതാണ്. 2020 മേയ് 21ന് കൊല്ലപ്പെട്ട ഉത്രയുടെ മാതാപിതാക്കളായ വിജയസേനനും മണിമേഖലയും റൂറൽ എസ് പി യായിരുന്ന ഹരിശങ്കറിനു നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം തുടങ്ങുന്നത്. പ്രാഥമികാന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം…
Read Moreലോൺ ശരിയാക്കി കൊടുക്കാമെന്ന് പറഞ്ഞ് കമ്മീഷൻ ആദ്യമേ വാങ്ങും, പിന്നെ..! ഇത് രാമലിംഗത്തിന്റെ പുതുക്കോട്ട സ്റ്റൈൽ തട്ടിപ്പ്
കൊച്ചി: വായ്പ തരപ്പെടുത്തിക്കൊടുക്കാമെന്നു പറഞ്ഞ് പലരില്‍ നിന്നായി പണം തട്ടിയ കേസില്‍ രണ്ടു പരാതികള്‍ കോടി എറണാകുളം സെന്‍ട്രല്‍ പോലീസിനു ലഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് പുതുക്കോട്ട സ്വദേശികളായ രാമലിംഗ് (53), ഷണ്മുഖവേല് നമശിവായം (40) എന്നിവരെ കഴിഞ്ഞ ദിവസം എറണാകുളം സെന്‍ട്രല്‍ പോലീസ് തമിഴ്നാട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. തങ്ങള്‍ തട്ടിപ്പിന് ഇരയായെന്ന് കാണിച്ച് എറണാകുളം സ്വദേശികളായ രണ്ടുപേരാണ് പരാതി നല്‍കിയിരിക്കുന്നത്. സിബില്‍ സ്കോര്‍ ഇല്ലാതെ ലോണ്‍ തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. ഇതിനായി 2020 ജനുവരിയില്‍ എറണാകുളം എംജി റോഡില്‍ മണിമാക്സ് ഹോംഫിന്‍ എന്ന പേരില്‍ ഇവര്‍ സ്ഥാപനം തുടങ്ങി. ലോണ്‍ തരപ്പെടുത്തി നല്‍കുന്നതിന് 10 ശതമാനം കമ്മീഷന് അഡ്വാന്‍സായി ഇവര്‍ വാങ്ങും. അഞ്ചു മാസം കൊണ്ട് വായ്പ വാങ്ങി നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഇങ്ങനെ കോടികള്‍ കൈയില്‍ എത്തിയതോടെ പ്രതികള്‍ മുങ്ങി.…
Read More