കുറവിലങ്ങാട്: പ്രതികൂല കാലാവസ്ഥയെയും കോവിഡിനെയും മറികടന്ന് പച്ചക്കപ്പ കൃഷി നടത്തിയവർക്ക് പറയാനുള്ളത് നഷ്ടക്കണക്കു മാത്രം. മികച്ചയിനം കപ്പ കിലോയ്ക്കു പത്തു രൂപയ്ക്കാണ് കർഷകർ വിറ്റഴിക്കുന്നത്. ഇതും ടൺകണക്കിനു കപ്പ നൽകാൻ കഴിയുന്നവർക്കു മാത്രമുള്ള വിലയാണ്. നൂറു കിലോ കപ്പ നൽകുന്പോൾ ആയിരം രൂപ ലഭിക്കുമെന്ന കണക്കിലും ചില മറിമായമുണ്ട്. നൂറു കിലോ കപ്പയ്ക്ക് പത്തു കിലോ കപ്പ അധികമായി “താര’ എന്ന പേരിൽ നൽകണം. ഇതോടെ പറഞ്ഞുറപ്പിക്കുന്ന പത്തു രൂപയിൽ യഥാർഥത്തിൽ കർഷകനു ലഭിക്കുക ഒൻപതു രൂപയാണ്. കർഷകൻ നഷ്ടക്കണക്ക് പേറുന്പോൾ വിപണിയിൽ കപ്പ വാങ്ങാനെത്തുന്നവർ വില കേട്ട് ഞെട്ടുകയാണ്. ഒരു കിലോ പച്ചക്കപ്പയ്ക്ക് 20 രൂപ നൽകണം എന്നതാണു സ്ഥിതി. അതായത് കർഷകനു നൽകുന്നതിന്റെ ഇരട്ടിയിലധികം വില. പച്ചക്കപ്പ വിറ്റഴിക്കാൻ തടസങ്ങളുണ്ടാകുകയും വിലക്കുറവ് നേരിടുകയും ചെയ്തതോടെ കാലിത്തീറ്റയ്ക്കായി കപ്പ വാങ്ങുമെന്ന പ്രഖ്യാപനമുണ്ടായെങ്കിലും ഈ മേഖലയിലൊന്നും കാര്യമായ…
Read MoreDay: October 15, 2021
സിബിഐ അന്വേഷണത്തിനു മുറവിളി; ചപ്പക്കാട്ടിലെ യുവാക്കളെ കാണാതായിട്ടു 45 നാൾ ; ഒരാഴ്ചക്കം ദുരുഹതമാറ്റുമെന്ന് കൊല്ലങ്കോട് പോലീസ്
മുതലമട: ചപ്പക്കാട്ടിൽ രണ്ടു യുവാക്കളെ കാണാതായി ഇന്ന് 45 ദിവസം കഴിഞ്ഞിട്ടും ഒരു തുന്പും ഉണ്ടാവാത്തതിൽ നാട്ടുകാർ ക്ഷുഭിതരാകുന്നു. മുരുകേശൻ -27 ,സാമുവൽ സ്റ്റീഫൻ എന്നിവരെയാണ് ഓഗസ്റ്റ് 30 മുതൽ കാണാതായത്. സ്ഥലത്ത് ദിവസേന അന്വേഷണത്തിനു വരുന്ന കൊല്ലങ്കോട് പോലീസ് ഒരാഴ്ചക്കം സംഭവത്തിന്റെ ദുരൂഹത മാറ്റാൻ കഴിയുമെന്ന് നാട്ടുകാർക്ക് ഉറപ്പു നൽകിയിരിക്കുകയാണ്. ഈ സമയപരിധി കഴിഞ്ഞിട്ടും വിവരങ്ങൾ ഒന്നും ലഭിച്ചില്ലെങ്കിൽ യുവാക്കളെ കണ്ടെത്താൻ സിബിഐയെ സമീപിക്കാനാണ് നാട്ടുകാരുടെ നീക്കം. ഇക്കഴിഞ്ഞ മാസം മൂച്ചൻ കുണ്ടിൽ ഒരു പൊതു പരിപാടിയിൽ പങ്കെടുക്കാനെത്തിയ ജില്ലാ കളക്ടർക്ക് അന്‍പതോളം ഗ്രാമവാസികൾ ഒപ്പിട്ട് യുവാക്കളെ കണ്ടത്താൻ നടപടി വേണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു. രണ്ടു യുവാക്കളും ഇത്രയും ദിവസം വീടു വിട്ടുമാറി നിൽക്കില്ലെന്നാണ് വിട്ടുകാരും നാട്ടുകാരും അറിയിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ദിവസേന പോലീസ് ചപ്പക്കാട്ടിലെത്താറുണ്ടെങ്കിലും നാട്ടുകാരെ സമാധാനിപ്പിക്കാൻ പറ്റുന്ന വിവരങ്ങളൊന്നും നൽകാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ…
Read Moreആറാട്ടിന് ആനയും ആളുമില്ല; താണിക്കുടം പുഴ കരകവിഞ്ഞ് ഒഴുകിയെത്തിയാൽ താണിക്കുടത്തമ്മയ്ക്ക് ആറാട്ട്
സ്വന്തം ലേഖകൻവിയ്യൂർ: കനത്ത മഴയിൽ പുഴയൊഴുകിയെത്തി യപ്പോൾ താണിക്കുടത്തമ്മയ്ക്ക് ആറാട്ട്. ചൊവ്വാഴ്ച വൈകീട്ടോടെതന്നെ താണിക്കുടം ഭഗവതി ക്ഷേത്രത്തിലേക്കു വെള്ളം ഒഴുകി യെത്തിയിരുന്നു. രാത്രിയോടെ വെള്ളത്തിന്റെ ഒഴുക്ക് വർധിക്കുകയും ശ്രീകോവിലിനുള്ളിലേക്ക് വെള്ളം കയറുകയും ചെയ്തു. ക്ഷേത്രത്തിനെ ചുറ്റി ഒഴുകുന്ന താണിക്കുടം പുഴ കരകവിഞ്ഞു ക്ഷേത്രത്തിലേക്കൊഴുകി വിഗ്രഹം മൂടുന്പോഴാണ് ഇവിടെ ആറാട്ട് നടക്കുക. എല്ലാ വർഷവും മഴക്കാലങ്ങളിൽ താണിക്കുടത്തമ്മയ്ക്ക് ആറാട്ടു പതിവാണ്. ചില വർഷങ്ങളിൽ ഒന്നിലേറെ തവണ ആറാട്ടു നടക്കാറുണ്ട്. ഇക്കുറി ചൊവ്വാഴ്ച രാത്രി കയറിയ വെള്ളം ഇന്നലെ പുലർച്ചെയാകുന്പോഴേക്കും ഇറങ്ങിയിരുന്നു.രാവിലെ നടതുറക്കാനെത്തിയപ്പോഴാണു രാത്രി ആറാട്ടു നടന്നതായി മനസിലായത്. രാവിലെയായപ്പോഴേക്കും വെള്ളം നല്ല പോലെ ഇറങ്ങിയിരുന്നുവെങ്കിലും ആറാട്ടു നടന്നതറിഞ്ഞ് നിരവധി ഭക്തർ താണിക്കുടത്തെത്തിയിരുന്നു.
Read Moreതൂക്കിലേറ്റുന്നതിനേക്കാള്‍ മാന്യമായ വിധി! വിധിയില്‍ ഉത്രയുടെ അമ്മയ്ക്ക് നിരാശയുണ്ടെന്ന് കണ്ടു; അവര്‍ക്ക് വൈകാതെ കാര്യങ്ങള്‍ മനസിലാകും വാവ സുരേഷ് പറയുന്നു…
കൊല്ലം: ഉത്ര വധക്കേസില്‍ കോടതിയുടെത് ന്യായമായ വിധിയാണെന്ന് വാവ സുരേഷ്. തൂക്കിലേറ്റുന്നതിനേക്കാള്‍ മാന്യമായ വിധിയാണിത്. വധശിക്ഷ വിധിച്ചാല്‍ കുറച്ച് പേര് അതിനെതിരെ രംഗത്തെത്തും. അമ്മയെ തല്ലിയാലും രണ്ടു പക്ഷമുള്ള നാട്ടില്‍ വധശിക്ഷയ്ക്കെതിരെ അവര്‍ കോടതിയില്‍ പോകും. അതിലും ഭേദം ഈ ശിക്ഷയാണ്. വിധി എല്ലാവര്ക്കും പാഠമാകട്ടെ. വിധിയില്‍ ഉത്രയുടെ അമ്മയ്ക്ക് നിരാശയുണ്ടെന്ന് കണ്ടു. അവര്‍ക്ക് വൈകാതെ കാര്യങ്ങള്‍ മനസിലാകുമെന്നാണ് കരുതുന്നതെന്നും സുരേഷ് പറഞ്ഞു. പാമ്പുകളെ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധനായ വാവ സുരേഷ് കേസില്‍ സാക്ഷിയായി കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഉത്രയ്ക്ക് അണലിയുടെ കടിയേറ്റു എന്ന് കേട്ടപ്പോള്‍ തന്നെ അസ്വഭാവികത തോന്നിയിരുന്നു. രണ്ടാംനിലയില്‍ കയറി അണലി കടിക്കുന്നത് ഇതുവരെ തന്റെ അനുഭവത്തിലില്ല. അണലി ഒരിയ്ക്കലും രണ്ടാം നില വരെ കയറില്ല. രണ്ടാമത് മൂര്‍ഖന്‍ കടിയേറ്റു എന്നു കേട്ടപ്പോഴും അസ്വഭാവികത തോന്നി. സൂരജും ഭാര്യയും കിടന്നുറങ്ങുന്ന മുറിയില്‍ സൂരജിനെ മറികടന്ന്…
Read Moreനിർത്താതെ ഒറ്റയടിക്കു 120 വന്യമൃഗങ്ങളുടെ പേരുകൾ, അതും തെറ്റാതെ..! സാറയ്ക്ക് മൂന്നു റിക്കാർഡ്
സ്വന്തം ലേഖകൻ തൃശൂർ: നിർത്താതെ ഒറ്റയടിക്കു 120 വന്യമൃഗങ്ങളുടെ പേരുകൾ, അതും തെറ്റാതെ. ഒരു മിനിറ്റിനുള്ളിൽ 120 വന്യമൃഗങ്ങളുടെ പേരുകൾ പറഞ്ഞ് റിക്കാർഡുകൾ നേടിയിരിക്കയാണ് ചിറ്റിലപ്പിള്ളി ഐഇഎസ് സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിനി സാറ റോസ്. ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിലും നാഷണൽ ബുക്ക് ഓഫ് റിക്കാർഡ്സിലും ഏഷ്യ ബുക്ക് ഓഫ് റിക്കാർഡ്സിലുമാണ് സാറയുടെ നേട്ടം. വടക്കേ ഇന്ത്യയിലെ ഒരു കുട്ടിയുടെ റിക്കാർഡാണ് സാറ തിരുത്തിയത്. കണ്ണുകെട്ടി കംപ്യൂട്ടറിൽ വന്യമൃഗങ്ങളുടെ ചിത്രങ്ങൾ മാറ്റുന്നതിനനുസരിച്ചാണ് 120 പേരുകൾ തെറ്റുകൂടാതെ പറഞ്ഞത്. ശരിക്കും 55 സെക്കൻഡിനുള്ളിൽ മൃഗങ്ങളുടെ പേരുകൾ പറഞ്ഞിരുന്നു. പക്ഷേ, റിക്കാർഡിൽ ഒരു മിനിറ്റിനുള്ളിൽ എന്ന സർട്ടിഫിക്കറ്റേ ലഭിക്കൂ. എൻജിനിയറായ ചിറ്റിലപ്പിള്ളി തരകൻ വീട്ടിൽ ലിയോ പോൾ – ജിനി ദമ്പതികളുടെ മകളാണ് സാറ. ഓണ്‍ലൈൻ ക്ലാസായതിനാൽ ഒഴിവുസമയം ചെലവഴിക്കാനാണ് വന്യമൃഗങ്ങളുടെ പേരുകൾ പറഞ്ഞുപഠിപ്പിച്ചത്. മകൾ പെട്ടെന്നു മൃഗങ്ങളുടെ പേരുകൾ…
Read Moreമുൻഗണനാ റേഷൻ കാർഡ്: ഇനി സങ്കീർണതകളില്ല; 2016 ലെയും 2015 ലെയും ബിപിഎൽ സാക്ഷ്യപത്രം പരിഗണിക്കണം
സ്വന്തം ലേഖകൻതൃശൂർ: മുൻഗണന റേഷൻകാർഡുകൾ അർഹതപ്പെട്ടവർക്കു ലഭിക്കുന്നതിനുള്ള സങ്കീർണത ഇല്ലാതാകുന്നു. ബിപിഎൽ റേഷൻ കാർഡുകൾ ലഭിക്കുന്നതിലെ സങ്കീർണതകൾ ചൂണ്ടിക്കാട്ടി ഇ.ടി. ടൈസണ്‍ മാസ്റ്റർ എംഎൽഎ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചിരുന്നു. റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്കു മാറ്റുന്നതിന് ഒരു കുടുംബത്തിനു കുറഞ്ഞത് 30 പോയിന്റാണു ലഭിക്കേണ്ടത്. ഇതിൽ 20 പോയിന്റ് ലഭിക്കുക ഗ്രാമപഞ്ചായത്തിൽ നിന്നോ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ നൽകുന്നതോ ആയ ബിപിഎൽ സാ ക്ഷ്യപത്രം ഹാജരാക്കുന്നവർക്കാണ്. 2009 ലെ ബിപിഎൽ പട്ടികയിൽ ഉൾപ്പെട്ടവർക്കു മാത്രമാണ് ഈ 20 പോയിന്റ് ലഭിച്ചിരുന്നത്. പട്ടികയിൽ ഉൾപ്പെടാത്തവർക്കു താലൂക്ക് സപ്ലൈ ഓഫീസുകൾ ഈ ആനുകൂല്യം നൽകി യിരുന്നില്ല. 2009 ലെ ബിപിഎൽ പട്ടികയിൽ നിരവധി അപാകതകൾ ഉണ്ടെന്നു സർക്കാരിനു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അർഹരായവർക്കു ബിപിഎൽ സാക്ഷ്യപത്രം നൽകുന്നതിനുവേണ്ടി 2015 സെപ്റ്റംബറിലും 2016 ഒക്ടോബറിലും രണ്ട് ഉത്തരവുകൾ വീതം തദ്ദേശ സ്വയം ഭരണവകുപ്പ്…
Read Moreആയിരത്തിലധികം പ്രസവമെടുത്ത് ജനഹൃദയങ്ങളില്‍ കുടിയേറി! അന്നാമ്മ ചേടത്തിയുടെ നിസ്തുല സേവനത്തിന് നാട്ടുകാരുടെ ആദരവ്
പയ്യന്നൂര്‍: മലയോരമേഖലയിലെ ആദ്യകാല പ്രസവ ശുശ്രൂഷാ വിദഗ്ധയായ അന്നാമ്മ ചാക്കോയ്ക്ക് നാട്ടുകൂട്ടായ്മയുടെ ആദരം. കണ്ണൂര്‍ ജില്ലയിലെ കുടിയേറ്റമേഖലകളിലൊന്നായ കാര്യപ്പള്ളിയിലും പെരുവാമ്പയുള്പ്പെടെയുള്ള സമീപ പ്രദേശങ്ങളിലുമായി ആയിരത്തിലധികം പ്രസവമെടുത്ത് ജനഹൃദയങ്ങളില്‍ കുടിയേറിയ അന്നാമ്മ ചാക്കോയെയാണ് പെരുവാമ്പയിലെ പൊതുജന കൂട്ടായ്മയായ “നാട്ടുപെരുമ’ ആദരിച്ചത്. ആശുപത്രികളും ഡോക്ടര്‍മാരും മലയോരമേഖലയ്ക്ക് അപ്രാപ്യമായിരുന്ന 1963ലാണ് കോട്ടയം മുത്തോലി സ്വദേശിനിയായ അന്നാമ്മയും കുടുംബവും കാര്യപ്പള്ളിയിലേക്ക് കുടിയേറിയത്. അക്കാലത്ത് പ്രസവമെടുക്കുന്ന ഡോക്ടറും ക്ലിനിക്കും ഉണ്ടായിരുന്നത് 35 കിലോമീറ്ററോളം അകലെയുള്ള പയ്യന്നൂരിലായിരുന്നു. ഗതാഗതസൗകര്യമുള്ള റോഡും വാഹനസൗകര്യങ്ങളുമില്ലാത്തതിനാല് പേറ്റുനോവനുഭവിക്കുന്നവര്ക്ക് വൈദ്യസഹായം ലഭ്യമാക്കാനും കഴിയുമായിരുന്നില്ല. കാടിനോടും കാട്ടുമൃഗങ്ങളോടും പടപൊരുതി മണ്ണില്‍ കനകം വിളയിക്കാനുള്ള പ്രയത്നങ്ങള്‍ക്കിടയില്‍ പ്രസവത്തോടെ അമ്മയും കുഞ്ഞും മരിക്കുന്ന സംഭവങ്ങളും അക്കാലത്ത് പതിവായിരുന്നു. ഈയൊരു ഘട്ടത്തിലായിരുന്നു സങ്കീര്‍ണാവസ്ഥയിലുള്ള പ്രസവങ്ങള്‍ കൈകാര്യം ചെയ്യാനുതകുന്ന നാടന്‍ മരുന്ന് പ്രയോഗങ്ങളും പാരമ്പര്യ ചികിത്സാരീതികളും ഹൃദിസ്ഥമാക്കിയിരുന്ന അന്നാമ്മ ചേടത്തി ഒരു ചരിത്രനിയോഗംപോലെ കാര്യപ്പള്ളി എന്ന കുഗ്രാമത്തില്‍ എത്തുന്നത്.…
Read Moreഅപൂർവ ജനിതകരോഗം ! പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ വഴിയൊരുക്കി നാട്; നാലു മണിക്കൂറുകൊണ്ട് കണ്ണൂരിൽനിന്ന് ബംഗളൂരുവിലെ ആശുപത്രിയിലെത്തി
കണ്ണൂര്‍: അപൂർവ ജനിതക രോഗമായ സ്പൈനല്‍ മസ്കുലാര്‍ അട്രോഫി (എസ്എംഎ) ബാധിച്ച കുഞ്ഞ് ഇനാറ മറിയത്തെയും കൊണ്ട് ചാല ആസ്റ്റർ മിംസ് ആശുപത്രിയിൽനിന്ന് അതിവേഗം പാഞ്ഞ കെഎംസിസിയുടെ ആംബുലൻസ് ബംഗളൂരു മണിപ്പാൽ ആശുപത്രിയിലെത്തുംവരെ വഴിയൊരുക്കി നാടും നഗരവും. അഞ്ച് മണിക്കൂറുകൊണ്ട് ബംഗളൂരുവിൽ എത്തിച്ചേരാനാണ് ഡോക്ടർമാർ നിർദേശം നൽകിയതെങ്കിലും ഒരുമണിക്കൂർ മുന്‍പേ ആംബുലൻസ് ബംഗളൂരുവിലെത്തി. ചാല മിംസ് ആശുപത്രിയിൽനിന്ന് ഇന്നലെ രാവിലെ 11ന് തുടങ്ങിയ യാത്ര മന്പറം, കൂത്തുപറന്പ്, മട്ടന്നൂർ, ഇരിട്ടി, കൂട്ടുപുഴ, മാക്കൂട്ടം വഴി പെരുന്പാടി, ഗോണിക്കുപ്പ, ഹുൻസൂർ, ശ്രീരംഗപട്ടണം, മാണ്ഡ്യ, മധൂർ വഴി ഉച്ചകഴിഞ്ഞ് മൂന്നിന് ബംഗളൂരുവിലെ ആശുപത്രിയിലെത്തി. കാസർഗോഡ് സ്വദേശി ഹനീഫയായിരുന്നു ആംബുലൻസ് ഡ്രൈവർ. വഴിയിലുടനീളം കേരള പോലീസും കേരള എമർജൻസി ടീമും കെഎംസിസി പ്രവർത്തകരും ആംബുലൻസിന്റെ സുഗമമായ യാത്രയ്ക്ക് വഴിയൊരുക്കി. കർണാടകയിൽ സീറോ ട്രാഫിക് ഒരുക്കിനൽകി കർണാടക പോലീസും ഉദ്യമത്തിൽ പങ്കാളികളായി. മുഴപ്പിലങ്ങാട്…
Read Moreസ്കൂൾ തുറക്കും മുമ്പേ “കൈ കഴുകി” സ്കൂൾ അധികൃതർ; കുട്ടികളുടെ എല്ലാ ഉത്തരവാദിത്വവും തങ്ങളുടേതെന്ന് എഴുതി രക്ഷിതാക്കൾ നൽകണം; പ്രതിഷേധം ശക്തമാകുന്നു
സ്വന്തംലേഖകൻ തൃശൂർ: സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ എല്ലാ ഉത്തരവാദിത്വവും തങ്ങളുടേതാണെന്ന സമ്മതപത്രം നൽകണമെന്നുള്ള നിർദേശത്തിനെതിരെ രക്ഷിതാക്കൾ രംഗത്ത്. സമ്മതപത്രം ഒപ്പിട്ടു നൽകിയാൽ മാത്രമേ കുട്ടികളെ സ്കൂളുകളിലേക്കു വിടാ ൻ പാടുള്ളൂവെന്നാണു നിർദേശം.കോവിഡിന്റെ പശ്ചാത്തലത്തിൽ നവംബർ ഒന്നു മുതൽ സ്കൂൾ തുറക്കുന്പോൾ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് സ്കൂളിന്റെ നിർദേശങ്ങൾ അനുസരിച്ച് കുട്ടിയെ സ്കൂളിൽ വിടാ ൻ എനിക്കു സമ്മതമാണെന്നാണ് ഒപ്പിട്ടു വാങ്ങുന്നത്. സമ്മതപത്രങ്ങൾ രക്ഷിതാവ് ഒപ്പിട്ട് അധ്യാപകർക്കു നൽകണം.ഇത്തരത്തിൽ സമ്മതപത്രം ഒപ്പിട്ടു വാങ്ങി സ്കൂൾ അധികൃതർ കൈയൊഴിയുന്ന രീതിക്കെതിരെയാണു പ്രതിഷേധം ഉയരുന്നത്. സ്കൂളുകളിൽ കുട്ടികളെ കോവിഡ് പ്രോട്ടോകോൾ അനുസരിച്ചുതന്നെയാണ് ഇരുത്തി പഠിപ്പിക്കുകയും മറ്റു പ്രവർത്തനങ്ങളും ചെയ്യിപ്പിക്കുന്നതെന്ന് എങ്ങനെയാണു തങ്ങൾക്ക് ഉറപ്പു നൽകാൻ കഴിയുകയെന്ന് രക്ഷിതാക്കൾ ചോദിക്കുന്നു. അധ്യാപകരാണു രക്ഷിതാക്കൾക്ക് സത്യവാങ്ങ്മൂലം ഒപ്പിട്ടു നൽകേണ്ടത്. എന്നാൽ, കുട്ടികൾക്ക് എന്തെങ്കിലും സംഭവിച്ചാൽ തങ്ങൾക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്ന നിലപാടാണു സ്കൂൾ അധികൃതർ…
Read Moreകോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ കാസര്‍ഗോഡ് ജില്ലയില്‍നിന്നുമാത്രം പോലീസ് പിഴയായി ഈടാക്കിയത് എത്ര കോടിയാണെന്ന് അറിയാമോ ?
കാസര്‍ഗോഡ്: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഇതുവരെ കാസര്‍ഗോഡ് ജില്ലയില്‍നിന്നുമാത്രം പോലീസ് പിഴയായി ഈടാക്കിയത് 4,25,11,550 രൂപ. മാസ്ക് ധരിക്കാത്തതും സാമൂഹിക അകലം പാലിക്കാത്തതും ലോക്ഡൗണ്‍ ലംഘനവും ക്വാറന്റൈന് തെറ്റിച്ചതുമടക്കമുള്ള കുറ്റങ്ങള്‍ക്കാണ് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍നിന്നായി ഇതിനകം ഇത്രയും തുക പിഴയീടാക്കിയതെന്ന് നിയമസഭയില്‍ എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എയുടെ ചോദ്യത്തിനുത്തരമായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഏറ്റവും കൂടുതല്‍ പിഴയീടാക്കിയിരിക്കുന്നത് മാസ്ക് ധരിക്കാത്തതിന്റെ പേരിലാണ്-2,97,31,050 രൂപ. കോവിഡ് നിയമലംഘനങ്ങളുടെ പേരില്‍ ജില്ലയില്‍ ഏറ്റവുമധികം തുക പിഴയീടാക്കി സര്‍ക്കാരിലേക്ക് മുതല്‍കൂട്ടിയ പോലീസ് സ്റ്റേഷന് നീലേശ്വരമാണ്-43,09,500 രൂപ. മാസ്ക് ധരിക്കാത്തതിന്റെ പേരില്‍ 20,84,500 രൂപയും സാമൂഹിക അകലം പാലിക്കാത്തതിന്റെ പേരില്‍ 10,54,000 രൂപയും ലോക്ഡൗണ്‍ ലംഘനത്തിനു 9,75,000 രൂപയും ക്വാറന്റൈന് ലംഘനത്തിനു 1,96,000 രൂപയുമാണ് ഇവിടെനിന്നുമാത്രം ഈടാക്കിയിരിക്കുന്നത്. തൊട്ടുപിന്നില്‍ നില്ക്കുന്ന കാസര്‍ഗോഡ് ടൗണ്‍ സ്റ്റേഷനില്‍നിന്നും മാസ്ക് ധരിക്കാത്തതിന്റെ പേരില്‍ 37,24,600…
Read More