പുനർജനിക്കില്ല..! പുനർജനി കേസിൽ വി.ഡി.സതീശന് അഭ്യന്തര മന്ത്രിയുടെ ക്ലീൻചിറ്റ്; എല്ലാ നടപടികളും അവസാനിപ്പിച്ചതായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: പുനർജനി പദ്ധതി ആരോപണത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശന് ക്ലീൻചിറ്റ് നൽകി ആഭ്യന്തര മന്ത്രി. സതീശനെതിരായ എല്ലാ നടപടികളും അവസാനിപ്പിച്ചതായും രമേശ് ചെന്നിത്തല അറിയിച്ചു.

വിജിലൻസ് അന്വേഷണത്തിൽ ഒരു തെളിവും കണ്ടെത്താനായില്ല. ഈ സാഹചര്യത്തില്‍ കേസില്‍ നിന്നും സതീശനെ ഒഴിവാക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ശിപാർശ ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

സതീശൻ നേരിട്ട് ഒരു രൂപയുടെ പോലും ഇടപാട് നടത്തിയിട്ടില്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ. കേസിൽ സതീശനെതിരേ തെളിവില്ലെന്ന വിജിലൻസിന്‍റെ നിഗമനം യുഡിഎഫ് സർക്കാർ അധികാരമേൽക്കുന്നതിന് മുന്പുള്ളതാണെന്നും മന്ത്രി വ്യക്തമാക്കി.

കേസ് സിബിഐക്ക് വിടാനുള്ള എൽഡിഎഫ് സർക്കാരിന്‍റെ ശിപാർശ രാഷ്ട്രീയ പ്രേരിതമായിരുന്നെ ന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Related posts

Leave a Comment