റാന്നി: 2018ലെ മഹാപ്രളയത്തിന്റെ നഷ്ടം തീരാദുഃഖമായി റാന്നിയിലെ എബി സ്റ്റീഫിനൊപ്പമുണ്ട്. റാന്നി പെരുന്പുഴ ടൗണിൽ എബിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഏഴ് സ്ഥാപങ്ങളാണ് അന്ന് വെള്ളത്തിൽ മുങ്ങിയത്. അപ്രതീക്ഷിതമായ പ്രളയം എബിയുടെ ജീവിതമാണ് തകർത്തത്. പിന്നീടിതേവരെ ഒരു മടങ്ങിവരവ് സാധ്യമല്ലാത്ത നിലയിലാണ് എബി. സഹായത്തിനായി മുട്ടാത്ത വാതിലുകളില്ല. നിയമവഴികളും തേടി. വ്യാപാരികൾക്കുണ്ടായ നഷ്ടം അവർ തന്നെ വഹിക്കട്ടെയെന്ന നിലപാടിലാണ് അധികൃതർ അന്നും ഇന്നും. റാന്നി പെരുന്പുഴ ടൗണിലുണ്ടായിരുന്ന എബനേസർ വസ്ത്രശാല, ബേക്കറി, ഷൂ മാർട്ട് ഫർണിച്ചർ നിർമാണ ശാല തുടങ്ങിയവയായിരുന്നു വെള്ളം കയറി പൂർണമായി നശിച്ച സ്ഥാപനങ്ങൾ. തോട്ടമണ്‍ ഭാഗത്തെ വീട്ടിലും വീടിനോടു ചേർന്ന ബോർമയിലും വർക്ക് ഷോപ്പുലം വെള്ളം കയറി. മണിക്കൂറുകൾക്കുള്ളിൽ എല്ലാം നഷ്ടപ്പെട്ടു. 2.5 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്. സ്ഥാപനങ്ങളധികവും പിന്നീട് നിർത്തി. രണ്ടുവർഷം കഴിഞ്ഞപ്പോൾ ഷൂ മാർട്ട് മാത്രം പ്രവർത്തനസജ്ജമാക്കി. പ്രതിസന്ധിയിലായ എബിയെ ബാങ്കുകളും…
Read MoreDay: October 24, 2021
ഒന്നരവർഷത്തോളമായി ആളനക്കമില്ലാത്ത ക്ലാസ് റൂമുകൾ! കുട്ടികള്‍ എത്തും മുമ്പ് ഇരിട്ടി ഹൈസ്കൂളിൽ ഒരാള്‍ ഹാജരായി, ഒരു കൂറ്റൻ അണലി
ഇരിട്ടി: സ്കൂളുകൾ തുറക്കുന്നതിനു മുന്നോടിയായി ഇരിട്ടി ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ പരിശോധനയിൽ ഉഗ്രവിഷമുള്ള അണലിയെ പിടികൂടി. പ്രസാദ് ഫാൻസ് അസോസിയേഷൻ റെസ്ക്യൂ വിംഗ് നടത്തിയ പരിശോധനയിലാണ് സ്കൂളിലെ ക്ലാസ് മുറിയോടു ചേർന്ന് ഒഴിഞ്ഞ കെട്ടിടത്തിൽ നിന്ന് അണലിയെ പിടികൂടിയത്. ഹൈസ്കൂൾ വിഭാഗം പ്രവർത്തിക്കുന്ന ക്ലാസ് റൂമിന് തൊട്ടടുത്ത ഒഴിഞ്ഞ കെട്ടിടത്തിനുള്ളിൽ പരിശോധിക്കുന്നതിനിടയിലാണ് കൂറ്റൻ അണലിയെ ഇവർ കണ്ടെത്തിയത്. ഒന്നരവർഷത്തോളമായി ആളനക്കമില്ലാത്ത ക്ലാസ് റൂമുകൾ ഉൾപ്പെടെ പാമ്പുകളുടെ ആവാസകേന്ദ്രമാകുവാനുള്ള സാഹചര്യം ഉണ്ടെന്നും ഇത്തരം പാമ്പുകളെ ശ്രദ്ധയിൽപ്പെട്ടാൽ റെസ്ക്യൂ ടീമിനെ വിവരം അറിയിക്കണമെന്നും പ്രസാദ് ഫാൻസ് അസോസിയേഷൻ റസ്ക്യൂ വോളണ്ടിയർമാർ പറഞ്ഞു. മനോജ് കാമനാട്ട്, വിജിലേഷ് കോടിയേരി, ആദർശ് മട്ടന്നൂർ, ബിജു ഇരിട്ടി, എസ്. മിഷാന്ത്, ഷിജു ചിറ്റാരിപറമ്പ്, രഞ്ജിത്ത് കുമാർ, അജയ് മാണിയൂർ, എം. നിഖിലേഷ് തുടങ്ങിയവരുടെ സംഘമാണ് സ്കൂളുകളിൽ പരിശോധന നടത്തിയത്.
Read Moreഇതൊക്കെയെന്ത്…? ഒഴുകുന്ന വെള്ളത്തിൽ സിമന്റിട്ട് ഓവുചാൽ നിർമാണം; ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
കൊച്ചി: ഫോർട്ടുകൊച്ചിയിൽ ഓവുചാൽ നിർമാണത്തിൽ കൃത്രിമം കാട്ടിയ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കാൻ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നിർദേശം. പൊതുമരാമത്ത് ജോലിയിൽ കൃത്രിമം കാണിച്ച അസിസ്റ്റന്റ് എൻജിനിയര്‍, ഓവര്‍സിയര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്യാനാണ് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകിയത്. ഓവുചാലിൽ ഇറങ്ങി നിൽക്കുന്ന ഒരു ജോലിക്കാരൻ ഒഴുകിക്കൊണ്ടിരിക്കുന്ന വെള്ളത്തിൽ സിമന്റിടുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു . ഒഴുകുന്ന വെള്ളത്തിലൂടെ തന്നെ ഇയാൾ സിമന്റ് ഉറപ്പിക്കുകയാണ്. പിറ്റേന്നുതന്നെ ഓവുചാലിന്റെ പുറത്ത് സ്ലാബുകളും സ്ഥാപിച്ചു. കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുവാനും മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Read Moreയാതൊരു ബിസിനസും ഇല്ല, ജിതിന് തട്ടിയെടുത്ത് കോടികള്‍! ഒരു മാസത്തിനകം ലഭിച്ചത് 41 ഓളം പരാതികള്‍; ജിതിന്റെ തന്ത്രം ഇങ്ങനെ…
നെടുമങ്ങാട് :ബിസിനസിൽ നിന്നുള്ള ലാഭ വിഹിതം നൽകാമെന്നു പറഞ്ഞു പലരിൽ നിന്നായി കോടികൾ തട്ടിയ യുവാവ് അറസ്റ്റിൽ. നെടുമങ്ങാട് അരശുപറമ്പ് തച്ചരുകോണം ജിതിൻ (31) നെയാണ് നെടുമങ്ങാട് എഎസ്പി രാജ് പ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ ചെയ്തത്. യാതൊരു ബിസിനസും ഇല്ലാതിരുന്ന ജിതിൻ ആഡംബര ജീവിതത്തിന് വേണ്ടിയാണ് പണം തട്ടിയത് എന്ന് പോലീസ് പറയുന്നു. ദുബായ്, സിംഗപ്പുർ, കോൽക്കത്ത, ബംഗളൂരൂ ,മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ ബിസിനസ് ഉണ്ടെന്നും അതിൽ നിക്ഷേപിക്കുന്നതിന്റെ ലാഭമാണ് നിങ്ങൾക്ക് തരുന്നത് എന്നാണ് പണം നൽകിയവരെ ധരിപ്പിച്ചത്. പണം വാങ്ങിയവർക്ക് ലാഭവിഹിതമായി ഇയാൾ 18 ശതമാനം വരെ പലിശ നൽകിയിരുന്നു. ബിസിനസിൽ നിന്നും ലഭിക്കുന്ന ലാഭമാണ് നൽകുന്നത് എന്നാണ് പറഞ്ഞിരുന്നത്. 2017 മുതൽ ഇയാൾ പലരിൽ നിന്നും പണം വാങ്ങിയിരുന്നതായി പോലീസ് പറഞ്ഞു. ലാഭ വിഹിതവും വാങ്ങിയ പണവും തിരികെ ലഭിക്കുന്നില്ലന്ന് കാട്ടി…
Read Moreമലവെള്ളപ്പാച്ചിൽ, കുഞ്ഞിന്റെ കരച്ചിൽ കേട്ട് നോക്കിയപ്പോള്‍…! രക്ഷപ്പെടാൻ മാർഗമില്ല, 28 ദിവസം മാത്രമായ കുഞ്ഞിനെനെയും അമ്മയേയും രക്ഷിച്ചു
ചാലക്കുടി: വെള്ളം കയറിയ വീടിനകത്ത് ഒറ്റപ്പെട്ടുപോയ അമ്മയ്ക്കും കൈക്കുഞ്ഞിനും രക്ഷകരായി പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും. കൂർക്കമറ്റം വെളുത്തായി ബാബുവിന്റെ മകൾ ബിനിതയേയും പ്രസവിച്ച് 28 ദിവസം മാത്രമായ കുഞ്ഞിനെയുമാണു പരിയാരം പഞ്ചായത്ത് പ്രസിഡന്റ് മായ ശിവദാസനും പഞ്ചായത്തംഗങ്ങളും രക്ഷിച്ചത്. പ്രസവത്തിനു സ്വന്തം വീട്ടിൽ വന്നതായിരുന്നു ബിനിത. പുലർച്ചെ വീടിനകത്തേക്കു പെട്ടെന്നു വെള്ളം ഇരച്ചുകയറിയപ്പോൾ കുഞ്ഞിനെയും കൊണ്ട് ടെറസിന്റെ കോണിമുറിയിൽ കയറി രക്ഷപ്പെട്ടു. പുറത്തുപോയി രക്ഷപ്പെടാൻ മാർഗമുണ്ടായിരുന്നില്ല. രാവിലെ ഇവിടെയെത്തിയ പഞ്ചായത്ത് പ്രസിഡന്റ് മായ ശിവദാസനും വൈസ് പ്രസിഡന്റ് ഡെസ്റ്റിൻ താക്കോൽക്കാരനും കുഞ്ഞിന്റെ കരച്ചിൽ കേട്ട് തെരച്ചിൽനടത്തുകയായിരുന്നു. അമ്മയേയും കുഞ്ഞിനെയും സുരക്ഷിത സ്ഥലത്തേക്കു മാറ്റി.
Read Moreഒരു മര്യാദ വേണ്ടേ! സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട് ന്യൂജൻ ബൈക്കുകാർ; അശ്രദ്ധമായ ഡ്രൈവിംഗിനെക്കുറിച്ചുള്ള കേരളാ പോലീസിന്റെ മുന്നറിയിപ്പ് വീഡിയോ വൈറലാകുന്നു
അശ്രദ്ധമായ ഡ്രൈവിംഗിനെക്കുറിച്ചുള്ള കേരളാ പോലീസിന്റെ മുന്നറിയിപ്പ് വീഡിയോ വൈറലാകുന്നു. അമിതവേഗത്തിൽ വാഹനങ്ങളെ ഓവർടേക്ക് ചെയ്തു പോകുന്ന ന്യൂജനറേഷൻ ബൈക്ക് വരുത്തുന്ന അപകടത്തിന്റെ വീഡിയോയാണ് പോലീസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. നിരവധി വാഹനങ്ങളെ ഓവർടേക്ക് ചെയ്ത് പോകുന്ന ബൈക്ക് ഒരു സ്കൂട്ടർ യാത്രക്കാരിയെ തട്ടിയിട്ടശേഷം നിർത്താതെ പോകുകയാണ്. അശ്രദ്ധമായ ഡ്രൈവിംഗ് വാഹനം ഓടിക്കുന്ന ആൾക്ക് മാത്രമല്ല റോഡിലെ മറ്റ് യാത്രക്കാർക്കും അപകടമാണെന്നതിനു മറ്റൊരു ഉദാഹരണം എന്ന അടിക്കുറുപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പരുത്തുപ്പുള്ളി സ്വദേശി ആദർശാണ് അലക്ഷ്യമായി വാഹനം ഓടിച്ചത്. ഇയാൾക്കെതിരേ പോലീസ് കേസെടുത്തു. ഇയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് നടപടികൾ തുടങ്ങി. വെള്ളിയാഴ്ച വൈകിട്ട് 4.30 ഓടെയായിരുന്നു യുവാവിന്റെ അഭ്യാസപ്രകടനം. തെറ്റായ ദിശയിൽ ഓവർടേക്ക് ചെയ്ത യുവാവ് ഇരുചക്ര വാഹനത്തിൽ പോയ യുവതിയെ ഇടിച്ചിട്ട ശേഷം വാഹനം നിർത്താതെ ഓടിച്ചുപോയി. സംഭവസമയം മറ്റ്…
Read Moreസർക്കാർ ബസിൽ കയറി വിശേഷം തിരക്കി തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ; സെൽഫിയെടുത്ത് യാത്രക്കാർ
സർക്കാർ ബസിൽ കയറി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. പെട്ടെന്ന് മുഖ്യമന്ത്രി ബസിൽ കയറിയപ്പോൾ യാത്രക്കാരും ജീവനക്കാരും അമ്പരന്നു. പൊതുപരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ മുന്നിലെത്തിയ സർക്കാർ ബസിൽ കയറിയത്. ത്യാഗരായനഗറിൽ നിന്ന് കണ്ണകി നഗറിലേക്ക് സർവീസ് നടത്തുന്ന M19B എന്ന സർക്കാർ ടൗൺ ബസിലാണ് അദ്ദേഹം മിന്നൽ സന്ദർശനം നടത്തിയത്. സർക്കാർ അധികാരമേറ്റ ശേഷം ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചിരുന്നു. അതേ കുറിച്ചും അദ്ദേഹം യാത്രക്കാരായ സ്ത്രീകളോട് ചോദിച്ചറിഞ്ഞു. യാത്രക്കാർക്കൊപ്പം യാതൊരു നീരസവും കൂടാതെ സെൽഫി എടുക്കാൻ സഹകരിച്ചതിനു ശേഷമാണ് സ്റ്റാലിൻ മടങ്ങിയത്. സർക്കാർ സ്ഥാപനങ്ങളിലും പൊലീസ് സ്റ്റേഷനിലും പലതവണ സ്റ്റാലിൻ മിന്നൽ സന്ദർശനം നടത്തിയിരുന്നു.
Read Moreപ്രളയത്തിൽ ഒലിച്ചുപോയത് ആരതിയുടെ വിവാഹസ്വപ്നവും! ഇനി എന്തു ചെയ്യണമെന്നറിയാതെ ദുരിതാശ്വാസ ക്യാമ്പില്‍ അവര്‍…
കാഞ്ഞിരപ്പള്ളി: ഒരായുസിന്റെ അധ്വാനംകൊണ്ട് സ്വരുക്കൂട്ടിയ വീടിനൊപ്പം തകർന്നത് വിജയന്റെ മകളുടെ വിവാഹ സ്വപ്നവും. ഇനി എന്തു ചെയ്യണമെന്നറിയാതെ ദുരിതാശ്വാസ ക്യാമ്പിലാണ് കാഞ്ഞിരപ്പള്ളി കുറുവാമൂഴി സ്വദേശിയായ വിജയനും കുടുംബവും. കഴിഞ്ഞ 16നുണ്ടായ കനത്ത പ്രളയത്തിലാണ് കാഞ്ഞിരപ്പള്ളി കുറുവാമൂഴിയിലെ പതിനാലു വീടുകൾക്കൊപ്പം റബർ ടാപ്പിംഗ് തൊഴിലാളിയായ തേനാകരയിൽ ടി.കെ. വിജയൻ, ഭാര്യ ഓമന, ഏക മകൾ ടി.വി. ആരതി എന്നിവരുടെ സ്വപ്നങ്ങളും ഒലിച്ചു പോയത്. കഴിഞ്ഞ മാസം നടത്താനിരുന്ന മകൾ ആരതിയുടെ വിവാഹം അടുത്ത ബന്ധു മരിച്ചതിനെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. പ്രളയജലത്തിൽ വീടിനൊപ്പം മകളുടെ വിവാഹത്തിന് സ്വരുക്കൂട്ടിയിരുന്ന പത്ത് പവൻ സ്വർണവും വിവാഹ വസ്ത്രവും പണവും നഷ്ടപ്പെട്ടു. ഹൃദ്രോഗികൂടിയായ വിജയനും കുടുംബവും എല്ലാം നഷ്ടപ്പെട്ട് ഇപ്പോൾ വിഴിക്കതോട്ടിലെ ദുരിതാശ്വാസ ക്യാമ്പിലാണ് കഴിയുന്നത്. പാറത്തോട് വട്ടക്കാവ് കല്ലുറുമ്പിൽ അതുലുമായി നിശ്ചയിച്ച വിവാഹം സമയത്തിന് നടത്താൻ ഇനി എങ്ങനെ സാധിക്കുമെന്ന ആശങ്കയിലാണ് വിജയൻ.…
Read Moreആരായാലും, മിണ്ടാപ്രാണികളോടാണ് ഈ ക്രൂരത ചെയ്തത് എന്ന് ഓര്‍മ്മ വേണം! വളർത്തു നായ്ക്കളേയും കോഴികളേയും കൊന്ന് പാതയോരത്ത് കെട്ടിത്തൂക്കി
വടക്കഞ്ചേരി : വിലകൂടിയ നായ്ക്കളേയും കോഴികളെയും കൊന്ന് പാതയോരത്തെ വൈദ്യുതി പോസ്റ്റിൽ കെട്ടി തൂക്കി. ടൗണിനടുത്ത് പാളയം കരിപ്പാലി റോഡിലാണ് സംഭവം. പാളയം ആണ്ടവന്റെ വീട്ടിലെ മിണ്ടാപ്രാണികളോടാണ് ഈ ക്രൂരത കാട്ടിയിട്ടുള്ളത്. കോണ്‍ഗ്രസ് പ്രവർത്തകനായ ആണ്ടവന്റെ മകൻ സുരേഷ്കുമാറാണ് ഇവയെ വീട്ടിൽ വളർത്തുന്നത്. വീടിനോടുചേർന്ന് വഴിക്കു സമീപമാണ് ഇവയുടെ കൂടുകൾ. ജർമ്മൻ ഷെപ്പേർഡ്, ലാബ്രഡോർ എന്നീ ഇനങ്ങളിലുള്ള രണ്ടു നായ്ക്കൾക്ക് വിഷം നൽകി കൊന്നതിനു പിന്നാലെ കൂട്ടിൽ നിന്നും കോഴികളെ കൊണ്ടുപോയി കഴുത്തറുത്ത് റോഡിലെ പോസ്റ്റിൽ കെട്ടി തൂക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച അർധരാത്രിയോടെയാണ് നായ്ക്കൾക്ക് വിഷംകൊടുത്തു കൊന്നത്. അന്നുതന്നെ കോഴികളെ കൊണ്ടുപോയിരുന്നു. എന്നാൽ മോഷ്ടിച്ച കോഴികളെ ഇന്നലെ രാവിലെയാണ് കൊന്ന് പോസ്റ്റിൽ തൂക്കിയത്. 17ന് തന്നെ പോലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം ഇഴയുന്നതിനിടെയാണ് കോഴികളെ കെട്ടി തൂക്കിയ സംഭവം ഉണ്ടായിട്ടുള്ളത്. സിഐ മഹേന്ദ്ര സിംഹന്റെ നേതൃത്വത്തിൽ പോലീസ്…
Read Moreനീണ്ട പ്രണയത്തിനൊടുവില്‍ വിവാഹം, കൊവിഡ് രണ്ടാം തരംഗ സമയത്ത് ഏവരേയും ഞെട്ടിച്ചു ഒരു പെൺകുഞ്ഞ് പിറന്നു; മകൾക്ക് ‘ആ’ പേരിട്ടതിന് കാരണം…
കൊവിഡ് രണ്ടാം തരംഗ സമയത്ത് തനിക്ക് ഒരു പെൺകുഞ്ഞ് പിറന്നുവെന്ന വാർത്ത അടുത്തിടെയാണ് ഏവരേയും ഞെട്ടിച്ചുകൊണ്ട് നടി ശ്രിയ ശരൺ പുറത്തുവിട്ടത്. സാധാരണ സെലിബ്രിറ്റികൾ അടക്കമുള്ളവർ ഗർഭിണിയാണെന്ന് തിരിച്ചറിയുന്ന നിമിഷം മുതലുള്ള വിശേഷങ്ങളും ബേബി ഷവറും പ്രസവവും എല്ലാം വളരെ കൃത്യമായി സോഷ്യൽമീഡിയ വഴി അപ്ഡേറ്റ് ചെയ്യുന്ന കാലത്താണ് ശ്രിയ ശരണിന്റെ വ്യത്യസ്തമായ പ്രഖ്യാപനം. മകൾ പിറന്ന് മാസങ്ങൾ പിന്നിട്ട ശേഷമാണ് ആരാധകരെയും മറ്റ് സിനിമാ സുഹൃത്തുക്കളെയും ശ്രിയ സോഷ്യൽമീഡിയ വഴി അറിയിച്ചത്. നീണ്ട പ്രണയത്തിനൊടുവില്‍ 2018 ലായിരുന്നു ശ്രിയ ശരണും റഷ്യന്‍ സ്വദേശിയായ ആന്‍ഡ്രേയ് കൊഷ്ചിവും വിവാഹിതരായത്. വിദേശത്തായിരുന്ന താരത്തിന്റെ വിവരങ്ങൾ സോഷ്യൽമീഡിയ വഴിയാണ് ആരാധകർ പിന്നീട് അറിഞ്ഞിരുന്നത്. എന്നാല്‍ ഗര്‍ഭിണിയായതിന്റെ ഒരു സൂചനയും നടി നല്‍കിയിരുന്നില്ല. കോവിഡ് കാരണം വീട്ടില്‍ ക്വാറന്റൈനിലായിരുന്ന സമയത്താണ് നടി ഗര്‍ഭിണിയായത്. ജനുവരിയിൽ പിറന്ന മകൾക്ക് ശ്രിയ രാധയെന്നാണ് പേരിട്ടിരിക്കുന്നത്.…
Read More