ആശുപത്രി ജീവനക്കാർ ഡോക്ടറെ ഫോണിൽ വിളിച്ചെങ്കിലും അദ്ദേഹം ഫോണ്‍ എടുത്തില്ല! പ്രസവത്തിനിടെ യുവതി മരിച്ചു, ചികിത്സ നൽകിയില്ലെന്ന് ആക്ഷേപം

കുന്നംകുളം: താലൂക്കാശുപത്രിയിൽ പ്രസവിച്ചശേഷം അമിത രക്തസ്രാവത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു. ചൂണ്ടൽ വെള്ളാടന്പിൽ വിനോദ് ഭാര്യ ശ്രീജ (32) യാണ് മരിച്ചത്. മൂന്നാമത്തെ പ്രസവത്തിനായാണ് യുവതിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. വെള്ളിയാഴ്ച്ച രാവിലെ ആറുമണിക്കാണ് യുവതി പ്രസവിച്ചത്.  പ്രസവത്തിനുശേഷം രക്തസ്രാവം നില്ക്കാതിരുന്ന സാഹചര്യത്തിൽ ചാർജുണ്ടായിരുന്ന ഡോക്ടറെ ആശുപത്രി ജീവനക്കാർ ഫോണിൽ വിളിച്ചെങ്കിലും അദ്ദേഹം ഫോണ്‍ എടുത്തില്ലെന്നു ജീവനക്കാരും യുവതിയുടെ ബന്ധുക്കളും പരാതിപ്പെട്ടിരുന്നു. പിന്നീട് മറ്റൊരു ഡോക്ടറെ വിളിച്ചുവരുത്തി ഗുരുതരാവസ്ഥയിലായ യുവതിയെ ആബുലൻസിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിൽ എത്തുന്നതിനു മുന്പ് തന്നെ യുവതി മരിച്ചതായാണ് പറയുന്നത്. രാവിലെ ആറിനു തന്നെ ഡോക്ടറെ ഫോണിൽ വിളിച്ചിട്ടും ഡോക്ടറെ ലഭിക്കാത്ത വിവരം ആശുപത്രി ജീവനക്കാർ യുവതിയുടെ ബന്ധുക്കളെയും അറിയിച്ചിരുന്നു. എന്നാൽ ഒരു രോഗിക്കു നൽകാവുന്ന മുഴുവൻ ചികിത്സ നൽകിയതായും പിന്നീട് രക്തസ്രാവം…

Read More

അപരിചിതരിൽ നിന്നുള്ള വീഡിയോ കാളുകൾ സ്വീകരിക്കുമ്പോൾ സൂക്ഷിക്കുക, പണികിട്ടും! മുന്നറിയിപ്പുമായി പോലീസ്

വീഡിയോ കോളിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഘത്തിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. ഇത്തരം കെണികൾ എങ്ങനെയാണ് ഒരുക്കുന്നതെന്ന് പോലീസ് ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്. ഫിലിപ്പൈൻസ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ റാക്കറ്റുകളാണ് ഇതിന്‍റെ പിന്നിലെന്ന് പോലീസ് പറയുന്നു. പോസ്റ്റിന്‍റെ പൂർണരൂപം അപരിചിതരിൽ നിന്നുള്ള വീഡിയോ കാളുകൾസ്വീകരിക്കുമ്പോൾ സൂക്ഷിക്കുക വാട്സ് ആപ്, മെസഞ്ചർ തുടങ്ങിയവയിലെ വീഡിയോ കാളിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ അടുത്തിടെയായി റിപ്പോർട്ട് ചെയ്തുവരുന്നു. മൊബൈൽ ഫോണിലേക്ക് വരുന്ന വീഡിയോ കാൾ അറ്റൻഡ് ചെയ്താൽ മറുവശത്തു അശ്‌ളീല വീഡിയോ പ്രത്യക്ഷപ്പെടുകയും, വിൻഡോ സ്‌ക്രീനിൽ ഫോൺ അറ്റൻഡ് ചെയ്യുന്ന ആളുടെ മുഖം ഉൾപ്പെടെ റെക്കോർഡ് ചെയ്തെടുത്തതിന് ശേഷം പണം ആവശ്യപ്പെടും. നമ്മുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഈ വീഡിയോ അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാകും പണം ആവശ്യപ്പെടുക. വീഡിയോ സാമൂഹിക മാധ്യമങ്ങളിലും യു ട്യൂബിലും ഇടുമെന്നും അല്ലെങ്കിൽ പണം വേണമെന്നുമാകും…

Read More

ഹിന്ദു ആയിരിക്കുന്നതിൽ ലജ്ജിക്കുന്നു! ഗുരുഗ്രാമില്‍ നമസ്‌കാരം നടത്തുന്നവര്‍ക്കെതിരെ പ്രതിഷേധിച്ച സംഘപരിവാർ സംഘടകളുടെ നടപടിയെ വിമർശിച്ച് ബോളിവുഡ് നടി

മുംബൈ: ഗുരുഗ്രാമില്‍ നമസ്‌കാരം നടത്തുന്നവര്‍ക്കെതിരെ പ്രതിഷേധിച്ച സംഘപരിവാർ സംഘടകളുടെ നടപടിയെ വിമർശിച്ച് ബോളിവുഡ് നടി സ്വര ഭാസ്ക്കർ. ‘ഹിന്ദു ആയിരിക്കുന്നതിൽ ലജ്ജിക്കുന്നു’ എന്നാണ് ട്വിറ്ററിൽ താരം കുറിച്ചത്. ബജ്റംഗ്ദള്‍, വിഎച്ച്പി പ്രവര്‍ത്തകർ ഉൾപ്പെടുന്ന സംഘപരിവാർ പ്രവർത്തകരാണ് വെള്ളിയാഴ്ച ഗുരുഗ്രാമിലെ മൈതാനത്ത് നമസ്‌കാരത്തിനെത്തിയ വിശ്വാസികൾക്ക് നേരെ പ്രതിഷേധവുമായി എത്തിയത്. ജയ് ശ്രീറാം വിളിച്ചായിരുന്നു പ്രതിഷേധം. “സമാധാനപരമായി പ്രാർഥിക്കാൻ ശ്രമിക്കുന്ന മറ്റ് മതവിശ്വാസികളെ ശല്യപ്പെടുത്തുമ്പോൾ ചില ഗുണ്ടകൾ എന്‍റെ ദൈവത്തിന്‍റെ പേര് ഉപയോഗിക്കുന്നത് കാണുന്നു. ഇതു എന്‍റെ ദൈവത്തിനും എന്‍റെ ഹിന്ദു മതത്തിനും അപമാനമാണ്. ഇത്തരം ആളുകളിൽ ലജ്ജിക്കുന്നു’- എന്നാണ് സ്വര ട്വിറ്ററിൽ കുറിച്ചത്.

Read More

അനുപമയ്ക്ക് നീതി നിഷേധിക്കപ്പെട്ടെന്നു വൃന്ദ കാരാട്ട്! പാർട്ടി ഒപ്പമുണ്ടെന്ന് വിജയരാഘവൻ, വിവാദങ്ങൾക്കില്ലെന്ന് ശ്രീമതി

സ്വന്തം ലേഖകൻ ന്യൂഡൽഹി: പേരൂർക്കടയിൽ അമ്മയിൽ നിന്നു കുഞ്ഞിനെ മാറ്റിയ കേസിൽ അനുപമയ്ക്ക് നീതി നിഷേധിക്കപ്പെട്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ഇതുവരെ സംഭവിച്ചിരിക്കുന്നത് അങ്ങേയറ്റം മനുഷ്യത്വ രഹിതമായ കാര്യങ്ങളാണ്. അനുപമയ്ക്ക് എത്രയും വേഗം കുഞ്ഞിനെ തിരികെ ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും വൃന്ദ കാരാട്ട് ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ സിപിഎം സംസ്ഥാന നേതൃത്വം വെട്ടിലയിരിക്കേയാണ് സിപിഎം കേന്ദ്ര കമ്മിറ്റി നടക്കുന്നതിനിടെ ഡൽഹിയിൽ നിന്ന് പോളിറ്റ് ബ്യൂറോ അംഗം അനുപമയ്ക്ക് പൂർണ പിന്തുണ നൽകി രംഗത്തെത്തിയത്. അതേസമയം, അനുപമയുടെ വിഷയത്തിൽ തനിക്കു നേരിട്ടു പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നു പി.കെ ശ്രീമതി പറഞ്ഞു. പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് വഴിയാണ് വിഷയം അറിഞ്ഞത്. പാർട്ടി അനുമപമയ്ക്ക് ഒപ്പമാണെന്നു വ്യക്തമാക്കിയിരിക്കുന്ന സാഹചര്യത്തിൽ മറ്റു വിവാദങ്ങൾക്കില്ലെന്നും ശ്രീമതി ഡൽഹിയിൽ പറഞ്ഞു. സ്വന്തം കുഞ്ഞിനെ തിരികെ ലഭിക്കാൻ പോരാടുന്ന അനുപമയ്ക്ക് ഒപ്പമാണ്…

Read More

അനുപമ ഗർഭിണിയായ വിവരം താൻ അറിഞ്ഞിരുന്നു, അവര്‍ തമ്മിൽ നിയമപ്രകാരം വിവാഹം കഴിച്ചിട്ടില്ല; അനുപമയ്ക്കെതിരേ അജിത്തിന്‍റെ ആദ്യ ഭാര്യ പറയുന്നത് ഇങ്ങനെയൊക്കെ…

തിരുവനന്തപുരം: അനുപമയ്ക്കെതിരേ അനുപമയുടെ പങ്കാളി അജിത്തിന്‍റെ ആദ്യ ഭാര്യ നാസിയ. പ്രസവിച്ച ശേഷം കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കൈമാറിയത് അനുപമയുടെ അറിവോടെയാണെന്ന് ഇന്നലെ മാധ്യമങ്ങൾക്കു മുന്നിലെത്തിയ നാസിയ പ്രതികരിച്ചു. അനുപമ സമ്മതപത്രം നൽകിയത് താൻ കണ്ടിരുന്നു. അനുപമയുടെ അച്ഛൻ ആവശ്യപ്പെട്ടതു പ്രകാരം വിവാഹമോചനം തരില്ലെന്നു പറയാൻ അനുപമയുടെ വീട്ടിൽ പോയിരുന്നു. ഇതിനുശേഷമാണ് അനുപമ കുഞ്ഞിനെ ദത്ത് നൽകിയത്. മേഖലാ കമ്മിറ്റിയിലേക്ക് രണ്ടു വർഷം മുൻപ് അനുപമ വന്നതിനു ശേഷമാണ് അജിത്തുമായി ബന്ധം തുടങ്ങിയത്. അനുപമ ഗർഭിണിയായ വിവരം താൻ അറിഞ്ഞിരുന്നു. അന്ന് അജിത്ത് അനുപമയ്ക്കൊപ്പമാണ് താമസിച്ചത്. അജിത്തും അനുപമയും തമ്മിൽ നിയമപ്രകാരം വിവാഹം കഴിച്ചിട്ടില്ല. തന്‍റെ വീട്ടുകാരുടെ സമ്മതമില്ലാതെയാണ് അജിത്തിനെ താൻ വിവാഹം കഴിച്ചത്. ഒൻപതു വർഷം മുൻപായിരുന്നു തങ്ങളുടെ വിവാഹം. കഴിഞ്ഞ ജനുവരിയിലാണ് വിവാഹമോചനം നേടിയതെന്നും നാസിയ വ്യക്തമാക്കി. കുഞ്ഞിനെ തിരികെ കിട്ടാൻ സെക്രട്ടേറിയറ്റിനു മുന്നിൽ…

Read More

മാർപാപ്പ-മോദി കൂടിക്കാഴ്ച വെള്ളിയാഴ്ച! ഫ്രാൻസിസ് മാർപാപ്പയെ പ്രധാനമന്ത്രി ഇന്ത്യയിലേക്കു ക്ഷണിച്ചേക്കും; തിരക്കിട്ട കൂടിയാലോചനകൾ തുടങ്ങി

ജോർജ് കള്ളിവയലിൽ ന്യൂഡൽഹി: ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പയെ വെള്ളിയാഴ്ച റോമിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കും. റോമിൽ 30, 31 തീയതികളിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള യാത്രയ്ക്കായി റോമിലെത്തുന്പോൾ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്താനാണു മോദിയുടെ പരിപാടി. കൂടിക്കാഴ്ചയിൽ ഫ്രാൻസിസ് പാപ്പയെ പ്രധാനമന്ത്രി ഔദ്യോഗികമായി ഇന്ത്യയിലേക്കു ക്ഷണിക്കുമെന്നാണു സൂചന. കാലാവസ്ഥാ വ്യതിയാനം നേരിടാൻ ഐക്യരാഷ്‌ട്രസഭ നവംബർ ഒന്നിനു നടത്തുന്ന കോപ് -26 സമ്മേളനത്തിൽ പങ്കെടുക്കാനായി സ്കോട്ട്‌ല ൻഡിലെ ഗ്ലാസ്ഗോയിലേക്കു പോകുന്നതിനുമുന്പായി വത്തിക്കാനിലെത്തി മാർപാപ്പയെ കാണുകയാണു മോദിയുടെ പരിപാടി. മാർപാപ്പയുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയ്ക്കായി വിദേശകാര്യമന്ത്രാലയവും പ്രധാനമന്ത്രിയുടെ ഓഫീസും വത്തിക്കാൻ കാര്യാലയവും തിരക്കിട്ട കൂടിയാലോചനകൾ തുടങ്ങി. മാർപാപ്പയും മറ്റു ലോകനേതാക്കളുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചകൾക്കായി പ്രധാനമന്ത്രി വ്യാഴാഴ്ച റോമിലേക്ക് യാത്ര തിരിക്കും. ഇന്ത്യ സന്ദർശിക്കാൻ ഫ്രാൻസിസ് പാപ്പ പരസ്യമായി ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ്,…

Read More