തമിഴ്നാട്ടില്‍ മലവെള്ളപ്പാച്ചില്‍പ്പെട്ട് അപകടാവസ്ഥയിലായ അമ്മയെയും കുഞ്ഞിനെയും അതിസാഹസികമായി രക്ഷിച്ച് നാട്ടുകാര്‍. കനത്തമഴയെ തുടര്‍ന്ന് അപ്രതീക്ഷിതമായി വന്ന മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടുപോയ ഇരുവരെയും ജീവന് പണയം വെച്ച് രക്ഷിച്ച നാട്ടുകാര്‍ക്ക് അഭിനന്ദനപ്രവാഹമാണ്. സേലത്തെ ആനവാരി വെള്ളച്ചാട്ടത്തിലാണ് സംഭവം. കനത്തമഴയില്‍ വെള്ളച്ചാട്ടത്തില്‍ പെട്ടെന്ന് തന്നെ ജലനിരപ്പ് ഉയരുകയായിരുന്നു. കുത്തിയൊലിച്ച് വരുന്ന മലവെള്ളപ്പാച്ചിലില്‍ വീഴാതിരിക്കാന്‍ കുഞ്ഞും അമ്മയും പാറയില്‍ അള്ളിപ്പിടിച്ചിരിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. തുടര്‍ന്ന് നാട്ടുകാര്‍ കയറിട്ട് മലയുടെ താഴേക്ക് ഇറങ്ങിയാണ് ഇരുവരെയും രക്ഷിച്ചത്. അമ്മയും കുഞ്ഞും സുരക്ഷിതരെന്ന് ഉറപ്പാക്കിയ ശേഷം മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ രണ്ടു നാട്ടുകാര്‍ വെള്ളത്തില്‍ വീണു. ഇരുവരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Read MoreDay: October 26, 2021
ഇതാണ്ട ചേര്‍ത്തല പോലീസ്; കാൽനട യാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയ ഓട്ടോ ഡ്രൈവറെ കുടുക്കിയത് പൊട്ടിയ ഗ്ലാസിലെ രണ്ട് അക്ഷരത്തില്‍ നിന്ന്
ചേർത്തല: കാൽനട യാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയ ഓട്ടോയും ഡ്രൈവറെയും പോലീസ് കണ്ടെത്തി. ആദ്യമൊന്നും സമ്മതിക്കാതിരുന്ന ഡ്രൈവര്ക്കുമുന്നില് ശാസ്ത്രീയ തെളിവുകള്‍ നിരത്തിയപ്പോള്‍ അവസാനം കുറ്റം സമ്മതിച്ചു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. വാഹനത്തിൽ നിന്നും അടർന്നുവീണ പൊട്ടിയ ചില്ലു കഷ്ണത്തിൽ ചേർന്നിരുന്ന രണ്ട് അക്ഷരങ്ങൾ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന് തുമ്പ് കണ്ടെത്തിയത്. പോലീസ് പറയുന്നത്…ചേർത്തല കാർത്ത്യായനി ബാറിലെ ജീവനക്കാരനായ വാരനാട് നികർത്തിൽ പുരുഷോത്തമൻ (50) ചേർത്തല ട്രാൻസ്പോർട്ട് ബസ് സ്റ്റാൻഡിൽ ബസ് ഇറങ്ങി കിഴക്കോട്ടുള്ള റോഡിലൂടെ കഴിഞ്ഞ 11ന് രാത്രി പത്തരയോടെ വീട്ടിലേയ്ക്ക് നടന്നു പോകുമ്പോഴായിരുന്നു അപകടം. പടിഞ്ഞാറു നിന്നു കിഴക്കോട്ട് നടന്നു പോവുകയായിരുന്ന പുരുഷോത്തമനെ പിന്നാലെ വന്ന വാഹനം ഇടിച്ചതെറിപ്പിച്ചു. റോഡിലേക്ക് വീണു തലയ്ക്ക് സാരമായി പരിക്കുപറ്റി ഇപ്പോഴും അബോധാവസ്ഥയിൽ ചികിത്സയിലുള്ള ഇയാളിൽനിന്ന് കൂടുതൽ വിവരങ്ങളൊന്നും ലഭിക്കാതെ വന്നതോടെയാണ് ചേർത്തല പോലീസ് ശാസ്ത്രീയ തെളിവുകൾ…
Read Moreദന്താരോഗ്യം (2) പല്ലുകൾക്കിടയിലെ വിടവിനു ചികിത്സ
പല്ലിന്റെ ഇടയിലെ വിടവിന്റെ ചികിത്സയിൽ പ്രധാനം പല്ലിൽ കന്പിയിടുന്ന ചികിത്സയാണ്. അതിനോടൊപ്പം മോണരോഗ ചികിത്സ, പല്ല് അടയ്ക്കുന്ന ചികിത്സ, വായിലെ മൈനർശസ്ത്രക്രിയ എന്നീ ചികിത്സകൾ നടത്തിയാണ് പല്ലുകൾ ക്കിടയിലെ വിടവ് അടയ്ക്കുന്നത്. ചികിത്സയ്ക്ക് ഏറ്റവുംഉചിതസമയം എന്നു പറയുന്നത് സ്ഥിരദന്ത സമയമാണ്. ചികിത്സഎങ്ങനെയാണ് എന്ന് പ്രധാനമായും തീരുമാനിക്കുന്നത് ഈ വിടവിന്റെ കാരണം അനുസരിച്ചാണ്. കൂടുതലായും ഈ ചികിത്സകൾ ചെയ്യുന്നത് പല്ലിന്റെയും മുഖത്തിന്റെയും ഭംഗിക്കുവേണ്ടിയാണ്. ചികിത്സയ്ക്കു മുന്പ്വിടവിനുള്ള പ്രധാന കാരണം, രോഗിയുടെ പ്രായം, വിടവിന്റെ സ്ഥാനം, പല്ലിന്റെ എണ്ണം, ബാക്കിയുള്ള പല്ലിന്റെ ഘടന, മോണയുടെ സ്ഥിതി എന്നിവയാണ് ചികിത്സയ്ക്കു മുന്‍പ് അറിയേണ്ട കാര്യങ്ങൾ. ചികിത്സയ്ക്കു മുന്‍പെ രോഗി ചിരിക്കുന്നതും സംസാരിക്കുന്നതുമായ ചിത്രങ്ങൾ ചികിത്സയ്ക്ക്സഹായകരമായേക്കാം. ചെറിയ വിടവുകൾക്ക്വളരെ ചെറിയ വിടവുകളുള്ളവരിൽ പ്രത്യേകിച്ചു ചികിത്സകളൊന്നുംതന്നെ ആവശ്യമില്ല. ഈ വിടവ് കൂടുതലായും മുകളിലെ കോന്പല്ലിന് ഇടത്തുവശത്തായിരിക്കും. അത് നമ്മൾ ചിരിക്കുന്പോഴോ സംസാരിക്കുന്പോഴോ കാണുന്നതായിരിക്കില്ല.…
Read Moreപാക്കിസ്ഥാന്റെ വിജയം പടക്കം പൊട്ടിച്ച് ആഘോഷിച്ച വിദ്യാര്ഥികള്ക്കെതിരേ യുഎപിഎ ചുമത്തി കേസ് ! വിദ്യാര്‍ഥികള്‍ക്കു പിന്തുണയുമായി സജാദ് ലോണ്‍…
ട്വന്റി20 ലോകകപ്പില്‍ പാക്കിസ്ഥാന് ഇന്ത്യയെ തോല്‍പ്പിച്ചത് പടക്കം പൊട്ടിച്ച് ആഘോഷിച്ച മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തി കേസ് എടുത്തു. ശ്രീനഗറിലെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കേസ്. ശ്രീനഗര്‍ മെഡിക്കല്‍ കോളജിലെയും ഷെരെ കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെയും വനിത ഹോസ്റ്റലിലെ കുട്ടികളും പാകിസ്ഥാന് വിജയത്തില്‍ ആഹ്ലാദിക്കുന്നതും പാകിസ്ഥാന് അനുകൂല മുദ്രാവാക്യം വിളിക്കുന്നതും വീഡിയോകളില്‍ കാണാം. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഈ ക്ലിപ്പ് വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കെതിരെ കേസ് എടുക്കരുതെന്ന് ജമ്മുകശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫ്രന്‍സ് നേതാവ് സജാദ് ലോണ്‍ പറഞ്ഞു. ഇവര്‍ക്കെതിരെ കേസ് എടുത്ത നടപടിയോട് ശക്തമായി വിയോജിക്കുന്നു. മറ്റൊരു ടീമിനെ പ്രോത്സാഹിപ്പിക്കുന്നത് കൊണ്ട് രാജ്യദ്രോഹികളായി കാണുന്നുണ്ടെങ്കില്‍ അവരെ പിന്തിരിപ്പിക്കാനുള്ള ധൈര്യവും വിശ്വാസവും നിങ്ങള്‍ക്കുണ്ടാകണം. ശിക്ഷാനടപടികള്‍ സ്വീകരിച്ചത് കൊണ്ട് കാര്യമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഷെരെ, കരണ്‍ നഗര്‍ പൊലിസ് സ്റ്റേഷനുകളില്‍…
Read Moreസവാള കൃഷി ചെയ്യാനറിയാമെങ്കില്‍ ദക്ഷിണ കൊറിയയിലേക്കു വരൂ ! ശമ്പളം കണ്ടു കണ്ണുതള്ളിയ മലയാളികളുടെ തള്ളിക്കയറ്റത്തില്‍ സൈറ്റ് പണിമുടക്കി…
ലോകത്തിന്റെ എല്ലാ ഭാഗത്തും മലയാളികളുണ്ടെന്ന് പറയാറുണ്ട്. എന്തു ജോലിയും ചെയ്യുന്നവരാണ് മലയാളികളെങ്കിലും കൃഷിയെ അത്രയ്ക്ക് സ്നേഹിക്കുന്നവരല്ല നമ്മുടെ നാട്ടുകാര്‍. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്നത് മലയാളികളുടെ ഒരു കൃഷിപ്രേമത്തിന്റെ കഥയാണ്. ദക്ഷിണ കൊറിയയില്‍ കൃഷി ചെയ്യാനുള്ള മലയാളികളുടെ തള്ളിക്കയറ്റം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. അപേക്ഷകരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതോടെ അപേക്ഷിക്കേണ്ട സൈറ്റ് വരെ പണിമുടക്കി. മലയാളികള്‍ എന്തിനാണ് കൊറിയയിലോട്ട് പോകുന്നത് എന്നല്ലെ ഇപ്പോള്‍ ചിന്തിക്കുന്നത്. കാരണം മറ്റൊന്നുമല്ല. ജോലിയുടെ ശമ്പളം തന്നെ. മാസം ഒരുലക്ഷം രൂപയാണ് അധികൃതര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ദക്ഷിണ കൊറിയയില്‍ കൃഷി ജോലികളിലേക്ക് 22നാണ് ഒഡെപെക് അപേക്ഷ ക്ഷണിച്ചത്. പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്കാണ് അവസരമെന്നും ഒരു ലക്ഷത്തോളം രൂപ പ്രതിമാസം ലഭിക്കുമെന്നും അറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു. കൊറിയയുടെ ചേംബര്‍ ഒഫ് കൊമേഴ്സുമായി ചേര്‍ന്ന് നടത്തുന്ന നിയമനത്തിന് വേണ്ടി 1000 പേരെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തുടക്കത്തില്‍ 100 പേര്‍ക്ക് വരെ അവസരം…
Read Moreകൊല്ലപ്പെട്ട വിദേശ യുവതിക്ക് നീതി തേടി സഹോദരി കേരളത്തിൽ; പ്രതികൾ സ്വതന്ത്രരായി നടക്കുന്നത് വേദനയുണ്ടാക്കുന്നുവെന്ന് യുവതി
തിരുവനന്തപുരം: തന്റെ സഹോദരിയുടെ മരണത്തിനുത്തരവാദികളായവർ സമൂഹത്തിൽ സ്വതന്ത്രരായി നടക്കുന്നതിൽ വേദന പങ്കു വച്ച് വിദേശയുവതി. കോവളത്ത് വിദേശയുവതി പീഡനത്തിനിരയായി കൊല്ലപ്പെട്ട് മൂന്നരവർഷം കഴിഞ്ഞിട്ടും വിചാരണ പോലും നടക്കാത്തതിനാൽ നീതി തേടിയാണ് കൊല്ലപ്പെട്ട യുവതിയുടെ സഹോദരി കേരളത്തിലെത്തിയിരിക്കുന്നത്. യൂറോപ്യൻ രാജ്യമായ ലാത്വിയയിൽ നിന്നെത്തിയ യുവതി നീതി തേടി മുഖ്യമന്ത്രിയേയും പോലീസിനേയും സമീപിക്കുകയാണ്. വിചാരണ ഉടൻ നടത്തണമെന്നാവശ്യപ്പെട്ട് ഇവർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേരളത്തിലെത്തിയ ലാത്വിയൻ യുവതി 2018 മാർച്ച് 14നാണ് പീഡനത്തിനിരയായി കൊല്ലപ്പെട്ടത്.യുവതിയെ മയക്കുമരുന്ന് നല്കി ക്രൂരമായി പീഡിപ്പിച്ച ശേഷം കോവളത്തെ കുറ്റിക്കാട്ടില്‍ തള്ളുകയായിരുന്നു. ഒരു മാസത്തിന് ശേഷമാണ് സംഭവവുമായി ബന്ധപ്പെട്ട് ഉമേഷ്, ഉദയൻ എന്നീ യുവാക്കൾ അറസ്റ്റിലായത്. പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊന്നുവെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. ആയുർവേദ ചികിത്സയ്ക്കായാണ് ലാത്വിയൻ യുവതി കേരളത്തിലെത്തിയത്. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകാത്തതിനാൽ പ്രതികൾ ജാമ്യത്തിലറിങ്ങി സ്വതന്ത്രരായി നടക്കുകയാണ്. തന്റെ സഹോദരിയുടെ…
Read Moreസിഎംഡിയുമായിനടത്തിയ ചർച്ച പരാജയം; കെഎസ്ആർടിസിയിൽ യൂണിയനുകൾ പണിമുടക്കിലേക്ക്
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: ശമ്പള പരിഷ്കരണം നടപ്പാക്കണമെന്നത് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ എസ് ആർ ടി സിയിലെ അംഗീകൃത യൂണിയനുകൾ പണിമുടക്കിലേക്ക്. നവമ്പർ 5, 6 തീയതികളിൽ പണിമുടക്ക് സമരം നടത്തുമെന്ന് യൂണിയനുകൾ നോട്ടീസ് നല്‍കിയിരുന്നു.ഇതിനെ തുടർന്ന് ഇന്നലെ സി എംഡി ബിജു പ്രഭാകരന്റെ അധ്യക്ഷതയിൽ യൂണിയൻ പ്രതിനിധികളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. സമരത്തിന് ആധാരമായ വിഷയങ്ങളിൽ തീരുമാനമുണ്ടായില്ലെന്ന് അംഗീകൃത തൊഴിലാളി യുണിയനുകൾ അറിയിച്ചു.കെ എസ് ആർ ടി സി യിൽ ശമ്പള പരിഷ്കരണം നടപ്പാക്കിയത് 11 വർഷം മുമ്പാണ്. ശമ്പള പരിഷ്കരണം നടപ്പാക്കണമെന്ന ജീവനക്കാരുടെ നിരന്തര ആവശ്യത്തെ തുടർന്ന് കഴിഞ്ഞ ജൂൺ 21-ന് ഗതാഗത മന്ത്രി യോഗം വിളിച്ചു. മാനേജ്മെന്റിന്റെ ഉപസമിതി രൂപീകരിച്ച് തുടർ ചർച്ചകൾ നടത്താനും തീരുമാനിച്ചു. പക്ഷേ ആദ്യ യോഗം ചേർന്നത് സെപ്റ്റംബർ 9- നാണ്.തുടർന്ന് അഞ്ചു വട്ടം ചർച്ച…
Read Moreആശ്വസകരമായ തീരുമാനം… റിസർവേഷൻ ഇല്ലാത്ത ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കുന്നു; 23 ട്രെയിനുകളിൽ നവംബർ ഒന്നു മുതൽ ആരംഭിക്കും; യാത്രാനിരക്ക് പഴയതു തന്നെ
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് സ്പെഷ്യൽ ട്രെയിനുകളാക്കി നിർത്തിവെച്ചിരുന്ന റിസർവേഷൻ ഇല്ലാത്ത ജനറൽ കോച്ചുകൾ റെയിൽവെ പുനഃസ്ഥാപിക്കുന്നു. ദക്ഷിണ റെയിൽവെക്കു കീഴിലുള്ള 23 ട്രെയിനുകളില്‍ നവംബര്‍ ഒന്ന് മുതല്‍ ജനറല്‍ കോച്ചുകള്‍ ആരംഭിക്കാനാണ് റെയിൽവേയുടെ തീരുമാനം. നവംബര്‍ 10 മുതല്‍ ആറ് ട്രെയിനുകളില്‍ കൂടി ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കാനും റെയില്‍വെ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. യാത്രക്കാർ നിരന്തരമായി ആവശ്യം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയിൽവെയുടെ ഈ നടപടി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ പോകുന്ന സാഹചര്യത്തില്‍ വിദ്യാർഥികൾക്കും മറ്റ് സ്ഥിരം യാത്രികര്‍ക്കും ഏറെ ആശ്വസകരമായ തീരുമാനമാണിത്. യാത്രാനിരക്ക് പഴയതു തന്നെകോവിഡിനു മുമ്പ് എക്സ്പ്രസ്, മെയില്‍ ട്രെയിനുകളില്‍ ഈടാക്കിയ യാത്രാനിരക്ക് തന്നെയാണ് തുടര്‍ന്നും ഈടാക്കുക. ഘട്ടംഘട്ടമായി മറ്റ് എക്സ്പ്രസ്, മെയില്‍ തീവണ്ടികളിലും ജനറല്‍ കോച്ചുകള്‍ തിരിച്ചു കൊണ്ടുവരും. മെമു അടക്കമുള്ള ചില ചുരുക്കം ട്രെയിനുകളില്‍ മാത്രമാണ് നിലവില്‍ അണ് റിസര്‍വ്ഡ് കോച്ചുകളുള്ളത്. നവംബര്‍…
Read Moreവെള്ളിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിനു സാധ്യത; തുലാവര്‍ഷം കേരളത്തില്‍ കൂടുതലായിരിക്കുമെന്ന് സൂചന
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ചവരെ ഇടിമിന്നലോടു കൂടിയ കനത്ത മഴ തുടരാൻ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിമിന്നലും ശക്തമായ കാറ്റുമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ ജാഗ്രത തുടരണം. ബംഗാൾ ഉൾക്കടലിൽ ഇന്ന് ചക്രവാതച്ചുഴി രൂപപ്പെട്ടേക്കും. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദ്ദമായി മാറാനും സാധ്യതയുണ്ട്. അതേസമയം കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ ചുഴലിക്കാറ്റ് സീസണ് കൂടിയായതിനാല്‍ ഇത്തവണ കൂടുതല്‍ ന്യൂന മര്‍ദ്ദങ്ങളും ചുഴലിക്കാറ്റുകളും പ്രതീക്ഷിക്കുന്നുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇത്തവണ തുലാവര്‍ഷം കേരളത്തില്‍ കൂടുതലായിരിക്കുമെന്ന് സൂചന നല്‍കിയിരുന്നു.
Read Moreമരക്കാര്‍ ചതിക്കുമോ ആശാനേ..! മരക്കാർ തിയറ്ററുകളിൽ റിലീസ് ചെയ്യണമെന്ന് ഉടമകൾ
കോഴിക്കോട്: മരക്കാര്‍ അറബി കടലിന്റെ സിംഹം എന്ന ബിഗ് ബജറ്റ് ചിത്രവുമായി ബന്ധപ്പെട്ട് സര്‍ക്കാരില്‍ സമ്മര്‍ദം ശക്തമാക്കാന്‍ തിയറ്റര്‍ ഉടമകള്‍. കോവിഡാനന്തരം തിയറ്ററുകള്‍ക്ക് കളക്ഷനില്‍ വലിയ പ്രതീക്ഷയായിരുന്ന ഈ ചിത്രം ഒടിടിയിലേക്ക് പോകുന്നു എന്ന വാര്‍ത്തകള്‍ക്കിടെയാണ് കര്‍ശന മാനദണ്ഡങ്ങള്‍ ഒഴിവാക്കി തിയറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം തിയറ്റര്‍ ഉടമകളും വിതരണക്കാരുടെ സംഘടനയും ഉയര്‍ത്തുന്നത്. അതേസമയം ചിത്രത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ നിലപാടിനോട് തിയറ്ററുടമകള്ക്കിടയില് ഭിന്നതയുണ്ട്. ദൃശ്യം -2 എന്ന സിനിമ ഒടിടിയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. എന്നാല്‍ നൂറുകോടി മുതല്‍ മുടക്കുള്ള മരക്കാര്‍ തിയറ്ററുകളില്‍ നിശ്ചയമായും കളിപ്പിക്കാന്‍ വേണ്ടിയാണ് ഇതുചെയ്തതെന്നായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ വാദം. ചിത്രം വലിയ ജനപ്രീതിനേടുകയും ചെയ്തു. തിയറ്ററുകളില്‍ റിലീസ് ചെയ്തിരുന്നുവെങ്കില്‍ പ്രതിസന്ധികാലത്ത് കൂടുതല്‍ ആളുകള്‍ തിയറ്ററിലെത്താന്‍ ഇതുകാരണമായേനെയെന്നും ഇവര്‍ വാദിക്കുന്നു. എന്നാല്‍ നിര്‍മാണ വിതരണരംഗത്ത് അതികായനായ ആശിര്‍വാദിനും ആന്റണി പെരുമ്പാവൂരിനും…
Read More