മലയാളം എനിക്ക് വളരെ ഇഷ്ടമാണ്. മലയാളചിത്രങ്ങള്‍ കാണാനും ഇഷ്ടമാണ്. എന്നാല്‍ മലയാളം നന്നായി അറിയില്ല എന്നതു തന്നെയാണു ചിത്രങ്ങള്‍ സ്വീകരിക്കുന്നതിനു തടസം. ആദ്യം തമിഴിലും തെലുങ്കിലും പിന്നീടു ഹിന്ദിയിലും എത്തിയ ആളാണു ഞാന്‍. മാതൃഭാഷയായ ഹിന്ദിയില്‍ ചിത്രങ്ങള്‍ ചെയ്തപ്പോഴാണു ഭാഷ അറിഞ്ഞിരിക്കുക എന്നത് അഭിനയത്തെ വലിയ രീതിയില്‍ സ്വാധീനിക്കുന്ന ഘടകമാണെന്നു തിരിച്ചറിഞ്ഞത്. ഹിന്ദിയിലെത്തിയതോടെ എന്റെ അഭിനയശൈലി തന്നെ മാറി. തമിഴും തെലുങ്കും കുറെയൊക്കെ അറിയാം. ചിത്രങ്ങള്‍ ചെയ്യുന്നുമുണ്ട്. അഭിനേത്രി എന്ന നിലയില്‍ ഒരുചിത്രത്തോടു നൂറു ശതമാനം സത്യസന്ധത പുലര്‍ത്തണമെങ്കില്‍ ആ ഭാഷയില്‍ അത്യാവശ്യം പ്രാവീണ്യമെങ്കിലും വേണം. –താപ്സി പന്നു
Read MoreDay: October 26, 2021
പ്രതിഷേധം മറ നീക്കുമ്പോള്‍ ! ജോലി നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് നടുറോഡില്‍ പരസ്യമായി യൂണിഫോം അഴിച്ച് പ്രതിഷേധിച്ച് എയര്‍ഹോസ്റ്റസുമാര്‍…
വ്യത്യസ്ഥമായ ഒരു പ്രതിഷേധത്തിന് സെന്‍ട്രല്‍ റോം കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. വിമാനക്കമ്പനി കൈമാറ്റം ചെയ്തതോടെ ജോലിയും ശമ്പളവും നഷ്ടപ്പെട്ട എയര്‍ഹോസ്റ്റസുമാരുടെ പ്രതിഷേധമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഇറ്റാലിയന്‍ വിമാനകമ്പനിയായ അല്‍ ഇറ്റാലിയയിലെ എയര്‍ഹോസ്റ്റസുമാരാണ് സെന്‍ട്രല്‍ റോമിലെ തെരുവില്‍ യൂണിഫോം അഴിച്ച് പ്രതിഷേധിച്ചത്. പുതിയതായി കമ്പനി ഏറ്റെടുത്തവരുടെ തീരുമാനങ്ങളോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കാനാണ് എയര്‍ഹോസ്റ്റസുമാര്‍ പ്രതിഷേധിച്ചത്. ഒക്ടോബര്‍ 14ന് ആയിരുന്നു അല്‍ ഇറ്റാലിയ കമ്പനിയെ ഇറ്റലി എയര്‍ ട്രാന്‍സ്പോര്‍ട്ട് എന്ന കമ്പനി വാങ്ങിയത്. 775 കോടി രൂപയായിരുന്നു കൈമാറ്റത്തുക. മുമ്പ് പതിനായിരത്തിനടുത്ത് ഉണ്ടായിരുന്ന ജീവനക്കാരുടെ എണ്ണം പുതിയ കമ്പനി 3000 ആക്കി ചുരുക്കിയിരുന്നു. ഇതോടെ ആയിരക്കണക്കിന് ആളുകള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. ഇതിന്റെ ഭാഗമായാണ് 50ഓളം എയര്‍ഹോസ്റ്റസുമാര്‍ പ്രതിഷേധിക്കാനെത്തിയത്. ഇതിനുശേഷം ഇവര്‍ ഷൂസ് ഉള്‍പ്പെടെയുള്ള യൂണിഫോം അഴിച്ചുമാറ്റി അല്‍പ്പനേരം മൗനമായി നിന്നു. തുടര്‍ന്ന് ഒരുമിച്ച് മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു. പുതിയ കമ്പനി…
Read Moreആ സിനിമാസെറ്റില്‍വെച്ച് അങ്ങനെയങ്ങ് സംഭവിച്ചുപോയി…
മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ സിനിമകളുടെ കൂട്ടത്തില്‍ പെടുന്ന ചിത്രമാണ് ലാല്‍ജോസ് സംവിധാനം ചെയ്ത് 2006-ല്‍ പുറത്തെത്തിയ ക്ലാസ്മേറ്റ്സ്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടന്ന വ്യക്തിപരമായി പ്രാധാന്യമുള്ള ഒരു ഓര്മ അടുത്ത കാലത്ത് ബാലചന്ദ്രമേനോൻ പങ്കുവച്ചിരുന്നു. പ്രഫ. അയ്യര്‍ എന്ന കോളജ് അധ്യാപകന്റെ വേഷമായിരുന്നു ചിത്രത്തില്‍ ബാലചന്ദ്ര മേനോൻ ചെയ്തത്. താന്‍ വിവാഹ വാര്‍ഷികം ആഘോഷിച്ച ഒരേയൊരു സിനിമാ സെറ്റ് ക്ലാസ്മേറ്റ്സിന്റേത് ആയിരുന്നുവെന്ന് ബാലചന്ദ്ര മേനോന് പറയുന്നു. ക്ലാസ്മേറ്റ്സ്! ഞാന്‍ ഏറെ ആസ്വദിച്ച ചിത്രം. പക്ഷേ എന്നെ സംബന്ധിച്ച് ആ സിനിമയെ കൂടുതല്‍ സ്പെഷല്‍ ആക്കുന്നത്, എന്റെ വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ കഴിഞ്ഞ ഒരേയൊരു സിനിമാ സെറ്റ് അതാണ് എന്നതാണ്. ഭാര്യയും മകളും എനിക്കൊപ്പമുണ്ടായിരുന്നു. ജഗതി ശ്രീകുമാറും ശോഭയും ആഘോഷത്തില്‍ പങ്കെടുത്തു. 15 വര്‍ഷങ്ങള്‍ക്കിപ്പുറം ആ ചെറുപ്പക്കാര്‍ ഒക്കെത്തന്നെ നല്ല ഭര്ത്താക്കന്മാരായും ഭാര്യമാരായും ഒപ്പം സിനിമയിലും വിജയം കൈവരിച്ചവരായും…
Read Moreറ്റിഞ്ചുവിന്റെ മരണം; ലോക്കൽ പോലീസ് ക്രൂരമായി മർദിച്ചു; ചോര ഛര്‍ദിച്ച് മെഡിക്കൽ കോളജിൽ ചികിത്സതേടിയ തന്നെ അവിടെയെത്തി എസ്ഐ ഭീഷണിപ്പെടുത്തി ; തുറന്ന് പറച്ചിലുമായി ടിജിൻ
റ്റിഞ്ചുവിന്റെ മരണത്തേ തുടര്‍ന്ന് ക്രൂരമായ പീഡനമാണ് പോലീസില്‍ നിന്നും ടിജിന് ജോസഫിനുണ്ടായത്. തന്റെ വീട്ടില്‍ വച്ചാണ് റ്റിഞ്ചു മരിച്ചതെങ്കിലും തനിക്ക് ഇതില്‍ പങ്കില്ലെന്ന് അന്നും ടിജിന് വ്യക്തമാക്കിയിരുന്നു. സംഭവത്തിനുശേഷം നിരവധി തവണ മാധ്യമ പ്രവര്‍ത്തകര്‍ക്കു മുമ്പില്‍ ടിജിന് ഇതു വ്യക്തമാക്കുകയും ചെയ്തു. ജോലി നഷ്ടമായതും സ്വന്തം വീട്ടുകാരുടെ പെരുമാറ്റവും കാരണമാണ് ടിഞ്ചു ജീവനൊടുക്കിയെന്നാണ് ടിജിന് വിശ്വസിച്ചിരുന്നത്. തൂങ്ങി മരണമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്ട്ടിലുണ്ടായിരിക്കേ പെരുമ്പെട്ടി സ്റ്റേഷനിലെ എസ്ഐയായിരുന്ന ഷെരീഫ് തന്നെ കസ്റ്റഡിയില്‍ എടുത്ത് ക്രൂരമായി മര്‍ദിച്ചുവെന്ന ടിജിന്റെ പരാതിയില്‍ കോടതിയില്‍ കേസ് നടക്കുകയാണ്. മുഖ്യമന്ത്രിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഷെരീഫിനെതിരേ അന്വേഷണം വരികയും എസ്ഐയെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.ഓട്ടോറിക്ഷാ ഡ്രൈവറെന്ന നിലയില്‍ റ്റിഞ്ചുവിന്റെ വീട്ടില്‍ പോയപ്പോഴുണ്ടായ പരിചയം പ്രണയമാവുകയായിരുന്നു. അതിന് റ്റിഞ്ചുവിന്റെ വീട്ടുകാര്‍ എതിരായിരുന്നില്ല. വിദേശത്ത് ജോലി കിട്ടിപ്പോയ താന്‍ 3.25 ലക്ഷം മുടക്കിയാണ് റ്റിഞ്ചുവിനെ ബിഎസ്സി നഴ്സിംഗിന്…
Read Moreകൊണ്ടോട്ടിയിൽ കോളജ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം; പതിനഞ്ചുകാരൻ കസ്റ്റഡിയിലെടുത്ത് പോലീസ്
മലപ്പുറം: കൊണ്ടോട്ടിയിൽ കോളജ് വിദ്യാർഥിനിക്ക് നേരെ പീഡനശ്രമം നടന്ന സംഭവത്തിൽ ഒരാൾ പോലീസ് കസ്റ്റഡിയിൽ. 15കാരനെയാണ് പോലീസ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. പ്രതി കുറ്റം സമ്മതിച്ചുവെന്നാണ് സൂചന. തിങ്കളാഴ്ച ഉച്ചയ്ക്ക് കോളജിലേക്ക് പോകുകയായിരുന്ന 21കാരിക്ക് നേരെയാണ് അതിക്രമമുണ്ടായത്. ആളൊഴിഞ്ഞ സ്ഥലത്ത് കാത്തുനിന്നയാൾ കീഴ്പ്പെടുത്തി വയലിലെ വാഴത്തോട്ടത്തിലേക്കു വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. കുതറിമാറി രക്ഷപ്പെട്ട പെൺകുട്ടിയെ ഇയാൾ വീണ്ടും ആക്രമിക്കാൻ ശ്രമിച്ചു. മുഖത്തു കല്ലുകൊണ്ടിടിച്ചു പരിക്കേൽപ്പിച്ചു. ഇതോടെ പെൺകുട്ടി തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. പരിക്കേറ്റ പെൺകുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചെരിപ്പ് സംഭവസ്ഥലത്ത് നിന്ന് ലഭിച്ചിരുന്നു. പരിസരങ്ങളിലെ സിസിടിവി കാമറ ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ചാണ് പ്രതിക്കായി പോലീസ് അന്വേഷണം നടത്തുന്നത്.
Read Moreആ ഒരൊറ്റ കാരണം കൊണ്ട് നിരവധി സിനിമകളില്‍ നിന്നും എന്നെ ഒഴിവാക്കിയിട്ടുണ്ട് ! തുറന്നു പറച്ചിലുമായി സലിം കുമാര്‍…
മിമിക്രി രംഗത്തു നിന്നും സിനിമയിലെത്തി മലയാളികളുടെ ഇഷ്ടതാരമായ നടനാണ് സലിം കുമാര്‍. തുടക്കത്തില്‍ ഹാസ്യനടനായി മലയാളികളെ പൊട്ടിച്ചിരിപ്പിച്ച താരം പിന്നീട് നായകനായി ഉയരുകയായിരുന്നു. അര്‍ഹതയ്ക്കുള്ള അംഗീകാരമായി മികച്ച നടനുള്ള ദേശീയ പുരസ്കാരം വരെ അദ്ദേഹത്തെ തേടിയെത്തി. ഇപ്പോളും നായകനായും സഹനടനായും തമാശക്കാരനായും ഒക്കെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് സലീം കുമാര്‍. സലീം കുമാറിന്റെ തുടക്കകാലത്തെ സിനിമകളെല്ലാം കോമഡിക്ക് പ്രാധാന്യം നല്കിയുള്ളതായിരുന്നു. അദ്ദേഹം സ്ക്രീനിലേക്ക് വരുമ്പോഴെ ചിരിക്കാനുള്ള വക പ്രതീക്ഷിച്ചാണ് കാണികള്‍ ഇരിക്കുക. കാത്തിരിപ്പ് വെറുതേയാക്കാതെ മനോഹരമായി കൗണ്ടറുകള്‍ വിതറി ആസ്വദകരെ നിറയെ ചിരിപ്പിക്കുകയും ചെയ്യും സലീം കുമാര്‍. കോമഡി ചെയ്ത് വിജയിക്കുന്നവര്‍ക്ക് സീരിയസ് വേഷങ്ങള്‍ എളുപ്പത്തില്‍ വഴങ്ങും എന്നൊരു ചൊല്ല് സലീം കുമാറിന്റെ കാര്യത്തില്‍ നൂറ് ശതമാനം വിജയമായിരുന്നു. 2004ല്‍ കമലിന്റെ സംവിധാനത്തിലൊരുങ്ങിയ പെരുമഴക്കാലം എന്ന ചിത്രത്തിലായിരുന്നു സലീം കുമാറിലെ നടന്റെ മറ്റൊരു മുഖം പ്രേക്ഷകര്‍…
Read Moreഅച്ഛൻ മൂത്രമൊഴിക്കാൻ പോയപ്പോൾ നേതാവായ ആളല്ലേ നിങ്ങൾ; ശ്രീ മുരളീധരനെ നിലയ്ക്ക് നിർത്താൻ പുതിയ ‘സെമികേഡർ പാർട്ടി’യിൽ ആരുമില്ലേ? മുരളീധരനെതിരേ റഹീം
തിരുവനന്തപുരം: കോർപറേഷൻ മേയർ ആര്യാ രാജേന്ദ്രനെതിരേ അധിക്ഷേപ പരാമർശം നടത്തിയ കെ. മുരളീധരൻ എംപിക്കെതിരേ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം. നിങ്ങളുടെ മകളാകാൻ മാത്രം പ്രായമുള്ള ആര്യയെ നോക്കി ഇങ്ങനെ പറയാൻ തോന്നിയ താങ്കളുടെ മാനസികാവസ്ഥ അപാരം തന്നെയെന്നാണ് റഹീം ഫേസ്ബുക്കിൽ കുറിച്ചത്. കോൺഗ്രസിന്റെ അധ്യക്ഷ ഇപ്പോഴും സോണിയ ഗാന്ധി തന്നെയല്ലേ. സൗന്ദര്യം അളക്കുന്ന മാപിനി ഘടിപ്പിച്ച മനസുമായാണോ സോണിയയും പ്രിയങ്കയും മുതൽ നാട്ടിലുള്ള സകലരേയും മുരളീധരൻ കാണുന്നതും മാർക്കിടുന്നതും..? ശുദ്ധ അസംബന്ധമാണ് മുരളീധരൻ വിളിച്ചു പറഞ്ഞത്. കമ്മിറ്റിക്കിടെ അച്ഛൻ മൂത്രമൊഴിക്കാൻ പോയപ്പോൾ നേതാവായ ആളല്ലേ നിങ്ങളെന്നും റഹീം വിമർശിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ശുദ്ധ അസംബന്ധമാണ് ഇന്നലെ ശ്രീ കെ മുരളീധരൻ വിളമ്പിയത്. നിങ്ങളുടെ മകളാകാൻ മാത്രം പ്രായമുള്ള ആര്യയെ നോക്കി ഇങ്ങനെപറയാൻ തോന്നിയ താങ്കളുടെ മാനസികാവസ്ഥ അപാരം തന്നെ. ഇങ്ങനെ തരം താഴരുത്…
Read Moreകോളജ് വിദ്യാർഥിനിയെ ആക്രമിച്ച് പീഡിപ്പിക്കാൻ ശ്രമം; വലിച്ചിഴയ്ക്കുന്നതിനിടെ രക്ഷപ്പെട്ട വിദ്യാര്‍ഥിനി അടുത്ത വിട്ടിൽ ഓടിക്കയറി; വെളുത്ത് തടിച്ച മീശയും താടിയുമില്ലാത്ത ആളാണ് പ്രതിയെന്ന് പെൺകുട്ടി
കൊണ്ടോട്ടി:കൊണ്ടോട്ടിയില്‍ കോളജ് വിദ്യാര്‍ഥിനിക്കു നേരെ ആക്രമണം. ഇരുപത്തിയൊന്നുകാരിയെ തോട്ടത്തിലേക്ക് വലിച്ചുകൊണ്ടു പോകാനായിരുന്നു ശ്രമം.തലനാരിഴക്ക് രക്ഷപ്പെട്ട വിദ്യാര്‍ഥിനി തൊട്ടടുത്ത വീട്ടില്‍ അഭയം തേടി. ആക്രമണത്തിന് മുതിർന്ന അജ്ഞാതനെ തേടി പോലീസ്. കൊണ്ടോട്ടി കോട്ടൂക്കരയില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം. കോളേജിലേക്ക് പോവുകയായിരുന്നു 21 കാരി.ആളൊഴിഞ്ഞ സ്ഥലത്ത് കാത്തുനിന്ന ആള് വിദ്യാര്ഥിനിയെകീഴ്പ്പെടുത്തി വയലിലെ വാഴ തോട്ടത്തിലേക്കു പിടിച്ചു വലിച്ച് കൊണ്ടുപോവുകയായിരുന്നു. കുതറി മാറി രക്ഷപെട്ട പെണ്‍കുട്ടി തൊട്ടടുത്ത വീട്ടിലേക്ക് ഓടി കയറുകയായിരുന്നു.പരിക്കേറ്റ പെണ്‍കുട്ടി ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചെരിപ്പ് സംഭവസ്ഥലത്ത് നിന്ന് ലഭിച്ചു. പരിസരങ്ങളിലെ സിസിടിവി കാമറ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് പ്രതിക്കായി പൊലീസ്അന്വേഷണം തുടങ്ങി. മലപ്പുറത്ത് നിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. ഷാള്‍ പെണ്‍കുട്ടിയുടെ വായില്‍ കയറ്റി, കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊണ്ടോട്ടി: കോട്ടൂക്കരയിൽ വിദ്യാർഥിനിയെ മാനഭംഗം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ വെളിപ്പെടുത്തലുമായി…
Read More‘നോ പറയാം നമുക്ക് നോക്കു കൂലിയോട്’..! കേരളത്തിന്റെ വ്യവസായ സൗഹൃദ അന്തരീക്ഷം തകർക്കുന്ന ഈ ദുഷ്പ്രവണത ഇല്ലാതാകണം; ബോധവൽക്കരണവുമായി സർക്കാർ
കോട്ടയം: നോക്കുകൂലിക്കെതിരെ തൊഴിലാളികൾക്കിടയിൽ ശക്തമായ അവബോധവുമായി സർക്കാർ. ‘നോ പറയാം നമുക്ക് നോക്കു കൂലിയോട്’ എന്ന പേരിൽ കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ജില്ലാ തൊഴിൽ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് അവബോധയോഗം നടത്തുന്നത്. ഇന്നു രാവിലെ 11ന് കോട്ടയം എംഎൽ റോഡിലുള്ള വ്യാപാര ഭവൻ ഹാളിൽ ചേരുന്ന അവബോധന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി ഉദ്ഘാടനം ചെയ്തു. കേരള ചുമുട്ടുതൊഴിലാളി ക്ഷേമ ബോർഡ് ചീഫ് എക്സിക്യൂട്ടീവ് കെ. ശ്രീലാൽ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ലേബർ ഓഫീസർ എം. ജയശ്രീ, ജില്ലാ ലേബർ ഓഫീസർ വി.ബി.ബിജു, ചുമട്ടുതൊഴിലാളി ക്ഷേമ ബേർഡ് അക്കൗണ്ട്സ് ഓഫീസർ പി. ആർ. ഉഷാകുമാരി എന്നിവർ അവബോധന പരിപാടിക്ക് നേതൃത്വം നൽകി. വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുന്ന കേരളത്തിലെ ചുമുട്ടുതൊഴിൽ മേഖലയിൽ നില നിന്നിരുന്ന നിയമവിരുദ്ധവും…
Read Moreപിജി ഡോക്ടറുടെ ഇടനിലക്കാൻ പരാതിക്കാരന്റെ വിട്ടിലെത്തി; പണം തിരികെ നൽകിയതായി രസീത് വേണമെന്ന് ആവശ്യപ്പെട്ട് തർക്കം; കുമരത്തുണ്ടായ വാക്കുതർക്കം ഇങ്ങനെ…
ഗാന്ധിനഗർ: ശസ്ത്രക്രിയ ഉപകരണങ്ങൾ കൂടിയ വിലയ്ക്ക് നൽകിയ സംഭവത്തിൽ പരാതിയുണ്ടായതിനെ തുടർന്ന് കൂടുതലായി വാങ്ങിയ പണം തിരികെ നൽകാമെന്ന് പറഞ്ഞ് ഏജന്റ് പരാതിക്കാരിയുടെ വീട്ടിലെത്തി. എന്നാൽ താൻ ഭർത്താവുമായി കുമരകം ആശുപത്രിയിൽ തുടർ ചികിത്സയിലാണെന്നും, വീട്ടിൽ മകനെ പണം ഏല്പിച്ചാൽ മതിയെന്നും വീട്ടമ്മ. പണം തിരികെത്തരുന്പോൾ വീട്ടമ്മ പണം കൈപ്പറ്റിയതായി രസീത് തരണമെന്ന് ഏജന്റ്. അതിന് തയാറല്ലെന്ന് വീട്ടമ്മ. എന്നാൽ ശസ്ത്രക്രിയ ഉപകരണങ്ങൾ തന്നപ്പോൾ ഏജന്റ് കൈപ്പറ്റിയ 12,000 രൂപയുടെ രസീത് വീട്ടമ്മ തിരികെ ഏല്പിക്കണമെന്നായി ഏജന്റ്. തർക്കത്തിനൊടുവിൽ പിന്നെക്കാണാമെന്ന് പറഞ്ഞ് ഏജന്റ് മടങ്ങി. കോട്ടയം മെഡിക്കൽ കോളജ് അസ്ഥിരോഗ വിഭാഗത്തിൽ ശസ്ത്രക്രിയയ്ക്കു ശേഷം കുമരകം സർക്കാർ ആശുപത്രിയിൽ കഴിയുന്ന കുമരകം സ്വദേശിയായ ബാബുവിന്റെ ശസ്ത്രക്രിയയ്ക്ക് കൂടിയ വിലയ്ക്ക് ഉപകരണം നൽകിയ ഏജന്റാണ് ഇന്നലെ രാത്രി ബാബുവിന്റെ വീട്ടിലെത്തി കൂടുതലായി വാങ്ങിയ പണം തിരികെ കൊടുക്കുവാൻ ശ്രമിച്ചത്.…
Read More