മലയാള സിനിമയ്ക്ക് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് സിദ്ധിഖ്-ലാല്‍ സംവിധാന ജോഡികള്‍.പിന്നീട് ഈ കൂട്ടുകെട്ട് പിരിഞ്ഞുവെങ്കിലും തനിച്ച് സിനിമകള്‍ ചെയ്യുന്നതിലും കയ്യടി നേടുന്നതിലും ഇവര്‍ ഒരു കുറവും വരുത്തിയില്ല. സിദ്ധീഖ് സംവിധാനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ ലാല്‍ സംവിധാനത്തിനൊപ്പം അഭിനയത്തിലും നിര്‍മാണത്തിലും കൈവെച്ചു. സിദ്ധീഖ് മലയാളവും കടന്ന് തമിഴിലും ഹിന്ദിയിലുമെല്ലാം വന്‍ ഹിറ്റുകള്‍ ഒരുക്കിയ സംവിധായകനായി മാറുകയായിരുന്നു. സിദ്ധീഖും ലാലും സംവിധാനത്തില്‍ വരവറിയിച്ച സിനിമയായിരുന്നു റാംജിറാവു സ്പീക്കിംഗ്. ഈ ചിത്രത്തിലൂടെയാണ് നടന് സായ്കുമാറിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു. എന്നാല്‍ രസകരമായൊരു വസ്തുത ചിത്രത്തില്‍ സായ്കുമാര് ചെയ്ത വേഷം ചെയ്യാനായി സിദ്ധിഖും ലാലും ആദ്യം മനസില്‍ കണ്ടിരുന്നത് ജയറാമിനെ ആയിരുന്നുവെന്നതാണ്. അതേക്കുറിച്ച് ഒരിക്കല്‍ ജെബി ജംഗ്ഷനില്‍ സിദ്ധീഖ് വന്നപ്പോള്‍ ജയറാം തന്നെ ചോദിച്ചിരുന്നു. മിമിക്രി ചെയ്തിരുന്ന കാലം തൊട്ടുള്ള പരിചയമാണ് നമ്മള് തമ്മില്‍. പക്ഷെ ഒരു സിനിമ മാത്രം കൂടെ…
Read MoreDay: November 17, 2021
മീനച്ചിൽ താലൂക്കിൽ ഭൂചലനം; ഭൂമിക്കടിയിൽനിന്ന് മുഴക്കം കേട്ടതായി നാട്ടുകാർ
കോട്ടയം: മീനച്ചിൽ താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നേരിയ ഭൂചലനം ഉണ്ടായി. ഇന്ന് ഉച്ചക്ക് 12 കഴിഞ്ഞപ്പോഴാണ് ഭൂമിക്കടിയിൽനിന്ന് മുഴക്കം അനുഭവപ്പെട്ടത്. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പൂവരണിയിൽ ഭൂചലന സമാനമായ മുഴക്കമാണ് അനുഭവപ്പെട്ടത്. തീക്കോയി, പനയ്ക്കപ്പാലം, ഇടമറ്റം, അരുണാപുരം, ഭരണങ്ങാനം, പാലാ, കാഞ്ഞിരമറ്റം മേഖലകളിലും മുഴക്കം അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. മുഴക്കം കേട്ടതായും ശാസ്ത്രീയമായ സ്ഥിരീകരണമില്ലെന്നും മീനച്ചിൽ തഹസിദാർ എസ്.ശ്രീജിത്ത് പറഞ്ഞു.
Read Moreകൊറോണ സംഭവങ്ങൾ വർധിച്ചു! ഇവിടെ ഇനി വാക്സിനെടുക്കാത്തവർക്ക് ശമ്പളം ലഭിച്ചേക്കില്ല
ബെർലിൻ: ജർമനിയിലെ കൊറോണ സംഭവങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. അധികാരത്തിലേയ്ക്കു കയറുന്ന ട്രാഫിക്ക് ലൈറ്റ് മുന്നണി കൊറോണ പ്രവർത്തന പദ്ധതികൾ കർശനമാക്കാൻ ഒരുങ്ങിക്കഴിഞ്ഞു. നാലാം തരംഗത്തിൽ ശീതകാലത്തിലെ വരും ദിവസങ്ങൾ ക്രിസ്മസ് ആഘോഷങ്ങളും മാർക്കറ്റുകളും എങ്ങനെയാവണമെന്ന് ഈയാഴ്ച നിർണയിക്കും. വ്യാഴാഴ്ച മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിൽ നാലാമത്തെ തരംഗത്തെ തകർക്കാൻ ഏകീകൃത നിയമങ്ങൾ സ്ഥാപിക്കാൻ പ്രധാന മാർഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചേക്കും. ഇതിൽ ബൂസ്റ്റർ വാക്സിനേഷൻ, രാജ്യവ്യാപകമായി 2 ജി നിയമങ്ങൾ സാധ്യമായ ക്ലിനിക്കൽ പരിധികൾ, കുത്തിവയ്പ് എടുക്കാത്ത ആളുകൾക്ക് സാധ്യമായ ലോക്ക്ഡൗണ്‍ നടപടികൾ, സെൻസിറ്റീവ് പ്രൊഫഷനുകളിൽ നിർബന്ധിത വാക്സിനേഷൻ, ജോലിസ്ഥലത്തും പൊതുഗതാഗതത്തിലും 3 ജി നിയമങ്ങൾ, ഹോം ഓഫീസ്, തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമുണ്ടാവും. രാജ്യത്തെ കഴിഞ്ഞ 7 ദിവസത്തെ കോവിഡ് കേസുകൾ വർധിച്ചുകൊണ്ടിരിക്കുന്നു തിങ്കളാഴ്ച ഇൻസിഡെൻസ് റേറ്റ് 303.0 ആയി ഉയർന്നു. കോവിഡ് വ്യാപനം സകല പരിധികളും വിട്ട് കുതിച്ചുയരുന്ന ജർമനിയിൽ കൂടുതൽ കടുത്ത…
Read Moreസഞ്ജുവിനെ എന്തിന് മാറ്റി നിർത്തണം: ചോദ്യമുന്നയിച്ച് ശിവൻകുട്ടി
തിരുവനന്തപുരം: സഞ്ജു സാംസണിനെ എന്തുകൊണ്ട് ഇന്ത്യൻ ടീമിൽ സ്ഥാനം നൽകുന്നില്ലെന്ന ചോദ്യവുമായി മന്ത്രി വി. ശിവൻകുട്ടി. ഐപിഎല്ലിൽ സ്ഥിരതയാർന്ന പ്രകടനം നടത്തിയ താരമായിരുന്നു സഞ്ജു. എന്തിന് സഞ്ജുവിനെ ഇന്ത്യൻ ടീമിൽ നിന്ന് മാറ്റി നിർത്തണമെന്ന ചോദ്യമാണ് ഫേസ്ബുക്ക് പോസ്റ്റിൽ ശിവൻകുട്ടി കുറിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം സഞ്ജു സാംസണ് കുറച്ചു കൂടി മെച്ചപ്പെട്ട പരിഗണന ഇന്ത്യൻ സെലക്ടർമാർ നൽകണമെന്ന് സയ്യിദ് മുഷ്താഖ് അലി ട്വന്റി- 20 ടൂർണമെന്റ് ചൂണ്ടിക്കാട്ടുന്നു. സഞ്ജു തകർത്തടിച്ചപ്പോൾ ( 39 പന്തിൽ പുറത്താകാതെ 52 റൺസ് ) ഹിമാചൽ പ്രദേശിനെ എട്ട് വിക്കറ്റിന് തോൽപ്പിച്ച് കേരളം ക്വാർട്ടറിൽ എത്തി. ടൂർണമെന്റിൽ ഉടനീളം സ്ഥിരതയാർന്ന പ്രകടനമാണ് കേരള ക്യാപ്റ്റൻ കൂടിയായ സഞ്ജു സാംസൺ നടത്തിയത്. ഐപിഎൽ – 14 ൽ സ്ഥിരതയാർന്ന പ്രകടനം നടത്തിയ വിക്കറ്റ് കീപ്പർ – ബാറ്റ്സ്മാനും സഞ്ജുവായിരുന്നു. എന്തിന്…
Read Moreരാവിലത്തെ കാറ്ററിംഗ് ജോലി കഴിഞ്ഞാൽ രാത്രിയിലെ സുകുവിന്റെ സൂത്രപ്പണിക്ക് കിട്ടിയത് എട്ടിന്റെ പണി…
ഇരിങ്ങാലക്കുട: ആളൂർ-മാള റോഡരികിലെ വീട്ടിലെ കാർപോർച്ചിൽ നിർത്തിയിട്ടിരുന്ന കാറിലെ ബാഗിൽ നിന്നും നാലു സ്വർണവളകൾ മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിലായി. കുഴൽമന്ദം സ്വദേശിയും ആളൂരിൽ സ്ഥിര താമസക്കാരനുമായ കരിങ്ങാത്തോട് വീട്ടിൽ സുകുവിനെയാണ് (32) ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസിന്റെ നേതൃത്വത്തിൽ ആളൂർ ഇൻസ്പെക്ടർ എം.ബി. സിബിൻ അറസ്റ്റു ചെയ്തത്. ദിവസങ്ങൾക്കു മുൻപ് നടന്ന മോഷണം കഴിഞ്ഞ ദിവസമാണ് വീട്ടുകാർ അറിയുന്നത്. പെരുന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങുന്പോൾ വളകൾ ഉൗരി ബാഗിലിട്ട വീട്ടമ്മ കഴിഞ്ഞ ദിവസം വീണ്ടും ആഭരണം അണിയാനായി നോക്കിയപ്പോഴാണ് വളകൾ നഷ്ടപ്പെട്ടത് അറിയുന്നത്. ഉടനെ പരാതിയുമായി പോലീസിനെ സമീപിച്ചു.ഇരിങ്ങാലക്കുട ഡിവൈഎസ്പി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് മുൻപ് മോഷണത്തിന് പിടിയിലായവരെക്കുറിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങളും സ്വർണ പണമിടപാടു സ്ഥാപനങ്ങളിലെ വിവരങ്ങളും ശേഖരിച്ച് പ്രതിയെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി…
Read Moreസമൻസുമായി വീട്ടിൽ വന്ന പോലീസുകാരൻ നായയെ അടിച്ചുകൊന്നു! ചത്ത നായയുടെ ജഡം മേരി വീട്ടിലെ ഫ്രിഡ്ജിൽ സൂക്ഷിച്ചു; പരാതി
നെടുമ്പാശേരി: സമൻസുമായി വീട്ടിൽ വന്ന പോലീസുകാരൻ നായയെ അടിച്ചുകൊന്നുവെന്ന പരാതി. ചെങ്ങമനാട് പൊയ്ക്കാട്ടുശേരി കുറുപ്പനയം വേണാട്ടുപറമ്പിൽ മേരി തങ്കച്ചന്റെ വീട്ടിലെ പഗ് ഇനത്തിൽപ്പെട്ട “പിക്സി’ എന്ന വളർത്തു നായയാണ് കഴിഞ്ഞ ദിവസം ചത്തത്. മേരിയുടെ മകൻ ജസ്റ്റിന് കോടതിയിൽ ഹാജരാകുന്നതിനുള്ള സമൻസുമായി ചെങ്ങമനാട് ഹൗസിംഗ് ഓഫീസറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീട്ടിൽ എത്തിയിരുന്നു. ഇതിനിടെ പോലീസിന്റെ ദേഹത്തേക്ക് ചാടി വീണ നായയെ സമീപത്തു കിടന്ന മരക്കഷ്ണം ഉപയോഗിച്ച് പോലീസുകാരൻ അടിച്ചുവെന്നും പിന്നാലെ ചത്തുവെന്നുമാണ് വീട്ടുകാരുടെ പരാതി. ചത്ത നായയുടെ ജഡം മേരി വീട്ടിലെ ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. തുടർന്ന് എറണാകുളം റൂറൽ എസ്പി കെ. കാർത്തിക്കിന് മേരി പരാതി നൽകി. കേസിൽ അന്വേഷണ ചുമതല ഡിവൈഎസ്പിക്ക് കൈമാറിയിരിക്കുകയാണ്. സംഭവം നടന്ന വീട്ടിലെത്തിയ ഡിവൈഎസ്പിയും സംഘവും ഫ്രിഡ്ജിൽ നിന്നും നായയുടെ ജഡം പുറത്തെടുത്ത് ഇൻക്വസ്റ്റ് തയാറാക്കി പോസ്റ്റ്മോർട്ടത്തിനയച്ചു. എറണാകുളം വെറ്റിനറി…
Read Moreപഞ്ചനക്ഷത്ര ഹോട്ടലിൽ ഇരുന്നു കർഷകരെ കുറ്റംപറയുന്നോ..! ഡൽഹി അന്തരീക്ഷ മലിനീകരണത്തിൽ സർക്കാരുകൾക്കെതിരേ വിമർശനവുമായി സുപ്രീം കോടതി
ന്യൂഡൽഹി: ഡൽഹി അന്തരീക്ഷ മലിനീകരണത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരേ വിമർശനവുമായി വീണ്ടും സുപ്രീം കോടതി. പരസ്പരം പഴി ചാരാതെ നിങ്ങൾ എന്ത് നടപടിയാണ് സ്വീകരിക്കാൻ പോകുന്നതെന്ന് കോടതി ആവർത്തിച്ച് ചോദിച്ചു. അതേസമയം, കർഷകർ വൈക്കോൽ കത്തിക്കുന്നതാണ് മലിനീകരണത്തിന് കാരണമെന്ന വാദവും സുപ്രീം കോടതി തള്ളി. പഞ്ചനക്ഷത്ര ഹോട്ടലിൽ ഇരിക്കുന്നവരാണ് കർഷകരെ കുറ്റംപറയുന്നതെന്നാണ് കോടതി പറഞ്ഞത്. ദീപാവലിക്ക് വിലക്ക് ഉണ്ടായിട്ടും പടക്കം പൊട്ടിച്ചു. എന്നിട്ടാണ് കർഷകരെ കുറ്റപ്പെടുത്തുന്നത്. കർഷകരെ ശിക്ഷിക്കാൻ ഉദ്ദേശിക്കുന്നില്ല. വയൽ അവശിഷ്ടങ്ങൾ കത്തിക്കാൻ എന്തുകൊണ്ട് ശാസ്ത്രീയ മാർഗങ്ങൾ സർക്കാരുകൾ നിർദേശിക്കുന്നില്ലെന്നും കോടതി ചോദിച്ചു. വിഷയത്തിലെ ടെലിവിഷൻ ചാനലുകളിലെ സംവാദങ്ങൾ മറ്റെന്തിനേക്കാളും മലിനീകരണം സൃഷ്ടിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് എൻ.വി. രമണ പറഞ്ഞു. അതേസമയം, ഡൽഹി സർക്കാരിന്റെ വർക്ക് ഫ്രം ഹോം നിർദേശത്തെ കോടതിയിൽ കേന്ദ്രം എതിർത്തു. ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നൽകാനാകില്ലെന്നും ഇതു നടപ്പാക്കിയാൽ…
Read Moreഎന്റെ വീടിന് തീപിടിച്ചു, വീട് കത്തുകയാണ് ഗയ്സ്! വീട് കത്തുന്നതിനിടയിലും ഫേസ്ബുക്കിൽ ലൈവ് വീഡിയോ നൽകി വൈറലായി ഒരു വീട്ടുടമസ്ഥൻ
വീട് കത്തുന്നതിനിടയിലും ഫേസ്ബുക്കിൽ ലൈവ് വീഡിയോ നൽകി വൈറലായിരിക്കുകയാണ് ഒരു വീട്ടുടമസ്ഥൻ. യുഎസിലെ സൗത്ത് കരോലിനയിലാണ് സംഭവം. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് വീട്ടിലെ തീ കെടുത്തുന്നതിനിടെയാണ് സാമി സ്മിത്ത് എന്ന വീട്ടുടമസ്ഥൻ ലൈവ് ചെയ്തത്. “എന്റെ വീടിന് തീ പിടിച്ചിരിക്കുന്നു. എന്റെ വീടിന് തീ പിടിച്ചിരിക്കുന്നു. വീട് കത്തുകയാണ്, എന്നെപ്പോലെ നിങ്ങളും ഇത് തത്സമയം കാണുന്നു” അദ്ദേഹം വീഡിയോയിൽ പറയുന്നു. അഗ്നിശമനസേന തീ നിയന്ത്രണവിധേയമാക്കുന്നതിനൊപ്പം അയൽവാസികൾ സഹായിക്കുന്നതും സാമി കാമറയിൽ പകർത്തിയിട്ടുണ്ട്. തീ അണച്ചതിനു ശേഷം ആർക്കും പരിക്കേൽക്കാത്തതിനാൽ ദൈവത്തിന് നന്ദി പറയുന്നതിനായി ഇയാൾ വീണ്ടും ഫേസ്ബുക്ക് ലൈവിൽ വന്നു. വീടിന് സാരമായ കേടുപാടുകൾ ഉണ്ടായെന്നും അദ്ദേഹം ലൈവിൽ പറയുന്നുണ്ട്.
Read Moreപിറന്ന നാടിനു വേണ്ടി… യുദ്ധവീരന്മാരുടെ സ്മരണകളിരമ്പുന്ന അമർ ജവാൻ സ്മാരകം മുഖം മിനുക്കുന്നു; തുറക്കുന്നത് ആ ദിനത്തിൽ…
സ്വന്തം ലേഖകൻഅയ്യന്തോൾ: പിറന്ന നാടിനു വേണ്ടി യുദ്ധം ചെയ്ത് വീരചരമം പ്രാപിച്ച ധീര സൈനികരുടെ ഓർമകൾ തുടിക്കുന്ന അമർ ജവാൻ സ്മാരകത്തിന്റെ മുഖം മിനുക്കുന്നു. അയ്യന്തോളിൽ കളക്ടറേറ്റിനു മുന്നിലാണ് അമർ ജവൻ പാർക്ക്. ജില്ല സൈനിക ബോർഡിന്റെ നേതൃത്വത്തിലാണ് അമർ ജവാനിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധത്തിന്റെ വാർഷിക ദിനത്തിൽ സ്മാരകം തുറന്നുകൊടുക്കാനാണു തീരുമാനം. പഴയ ഹാൻഡ് റെയിലുകളെല്ലാം മാറ്റുന്നുണ്ട്. അമർ ജവാൻ സ്മാരകത്തെ കൂടുതൽ ആകർഷകമാക്കാനാണു പദ്ധതി.നിലവിൽ കറുത്ത മാർബിൾ കൊണ്ടു നിർമിച്ചിരിക്കുന്ന സ്മാരകത്തിന്റെ മുകളിൽ നടുവിലായി 7.62 എംഎം എസ്എൽആർ റൈഫിളും അതിന്റെ ബാരൽ താഴേക്കു വരുംവിധം ഉറപ്പിച്ചിട്ടുമുണ്ട്. അതിനു മുകളിലായി ഒരു ആർമി ഹെൽമറ്റും സ്ഥാപിച്ചിട്ടുണ്ട്.കാലപ്പഴക്കം കൊണ്ടും മഴയും വെയിലുമേറ്റുമുണ്ടായ കേടുപാടുകളെല്ലാം ശരിയാക്കുന്നുണ്ട്. സ്മാരകത്തിൽ തെരുവുനായ്ക്കളും കന്നുകാലികളും കയറാതിരിക്കാനുള്ള ക്രമീകരണങ്ങളും ചെയ്യുന്നുണ്ട്.
Read Moreഅവൾ എന്നെ ചതിച്ചു, അവളുടെ യഥാർഥ രൂപം കണ്ടപ്പോൾ അക്ഷരാർഥത്തിൽ ഞെട്ടിപ്പോയി! വിവാഹമോചനം വേണമെന്ന് യുവാവ്
മേക്കപ്പില്ലാതെ ഭാര്യയുടെ മുഖം കണ്ടതിനെത്തുടർന്ന് വിവാഹമോചനം തേടി യുവാവ് കോടതിയിൽ. ഭാര്യക്ക് താൻ വിചാരിച്ച സൗന്ദര്യമില്ലെന്നാണ് യുവാവിന്റെ വാദം. ഈജിപ്തിലാണ് സംഭവം. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. യുവതിയുടെ മേക്കപ്പിട്ട ഫോട്ടോകളാണ് ഫേസ് ബുക്കിൽ ഉണ്ടായിരുന്നത്. ഈ ഫോട്ടോകളിൽ ആകൃഷ്ടനായാണ് യുവാവ് വിവാഹം ചെയ്തത്. എന്നാൽ പിന്നീടാണ് ഫോട്ടോകളെല്ലാം മേക്കപ്പിട്ടതാണെന്ന് മനസ്സിലായതെന്നും യുവാവ് കോടതിയിൽ വ്യക്തമാക്കി. വിവാഹത്തിനു മുൻപ് കനത്ത മേക്കപ്പ് ഉപയോഗിച്ചിരുന്ന അവൾ എന്നെ ചതിച്ചു. അവളുടെ യഥാർഥ രൂപം കണ്ടപ്പോൾ അക്ഷരാർഥത്തിൽ ഞെട്ടിപ്പോയി. മുൻപ് കണ്ട വ്യക്തിയേ ആയിരുന്നില്ല അവൾ. തികച്ചും വ്യത്യസ്തയായിരുന്നു. ഞാൻ വഞ്ചിക്കപ്പെട്ടു. എനിക്ക് വിവാഹ മോചനം വേണം. മേക്കപ്പില്ലാതെ അവളെ കാണാൻ ഭംഗിയില്ല. ’– യുവാവ് കോടതിയിൽ പറഞ്ഞു. ഒരുമാസം ഒരുമിച്ചു കഴിഞ്ഞെങ്കിലും ആ മുഖത്തെ സ്നേഹിക്കാൻ സാധിച്ചില്ലെന്നും യുവാവ് കോടതിയിൽ പറഞ്ഞു.
Read More