മാന്നാർ: പെട്രാളിയംകമ്പനിയിൽ ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ വാങ്ങി വഞ്ചിച്ചയാളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മാന്നാർ പോലീസ് സ്റ്റേഷനു മുന്നിൽ ഇരകളുടെ പ്രതിഷേധം. ഖത്തറിലെ സീ ഡ്രിൽ കമ്പനിയിലേക്ക് ജോലി നൽകാമെന്ന് പറഞ്ഞ് മുപ്പത്തിയേഴ് പേരിൽ നിന്നും ഒന്നേകാൽ ലക്ഷം രൂപ വീതം വാങ്ങി വഞ്ചിച്ചതായി പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ നിന്നുള്ള മുപ്പത്തിയേഴോളം പേർ മാന്നാർ പാവുക്കര അരികുപുറത്ത് ബോബി തോമസ് എന്നയാളിനെതിരെ മാന്നാർ പോലീസിന് പരാതി നൽകിയിരുന്നു. പരാതി നൽകി രണ്ടാഴ്ച കഴിഞ്ഞിട്ടും ഒരു നടപടിയും എടുക്കാത്തതിനാണ് പരാതിക്കാർ പ്രതിഷേധം നടത്തിയത്. മൂന്ന് വർഷമായി പരാതിക്കാർ ബോബി തോമസിൽ നിന്നും കൊടുത്ത തുക മടക്കി കിട്ടാനായി ശ്രമിക്കുന്നെന്നും, പല തവണ അവധി പറഞ്ഞ് പറ്റിച്ചതായും പരാതിക്കാർ പറയുന്നു. അവസാനമായി ഈ കഴിഞ്ഞ 15ന് എല്ലാവർക്കും തുക മടക്കി നൽകാമെന്ന് പറഞ്ഞെങ്കിലും അതും വെറുതെയായെന്ന് പരാതിക്കാരുടെ…
Read MoreDay: November 17, 2021
ആ വാര്‍ത്തകള്‍ ശരിയല്ല! ഫിലിം ഫെസ്റ്റിവെൽ മാറ്റം മരയ്ക്കാർ കാരണമല്ല; ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ പറയുന്നു…
എം.സുരേഷ്ബാബു തിരുവനന്തപുരം: അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെൽ ഫെബ്രുവരിയിലേക്ക് മാറ്റിയത് മോഹൻലാലിന്റെ സിനിമയായ മരയ്ക്കാറിന്റെ റിലീസ് കാരണമല്ലെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. ഫിലിം ഫെസ്റ്റിവെലിന്റെ പ്രധാന വേദി കൈരളി തിയറ്ററാണ്. മൂന്ന് തിയറ്ററുകളാണ് ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. കൈരളി തീയേറ്ററിൽ പണികൾ നടക്കുന്നതിനാൽ ഫെസ്റ്റിവെൽ നടത്താൻ സാധിക്കാത്ത സാഹചര്യമാണ്. ഫെബ്രുവരിയ്ക്ക് മുൻപ് പണികൾ പൂർത്തിയാകും. സർക്കാരിന്റെ തിയറ്ററായ കൈരളിയിലാണ് ഫെസ്റ്റിവെലിന്റെ പ്രധാനപ്പെട്ട ചടങ്ങുകൾ എല്ലാം നടക്കുന്നതെന്നും കമൽ രാഷ്ട്രദീപികയോട് പറഞ്ഞു. മരയ്ക്കാറിന്റെ റിലീസ് കാരണമാണ് ഫെസ്റ്റിവൽ ഫെബ്രുവരിയിലേക്ക് മാറ്റിയതെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കമൽ. ഡിസംബർ 10ന് മേള തുടങ്ങാനാണ് നേരത്തെ ആലോചിച്ചതെങ്കിലും മരക്കാറിന്റെ റിലീസ് പ്രഖ്യാപിച്ചതോടെ ചലച്ചിത്രമേളക്ക് തീയറ്ററുകൾ ലഭിക്കാത്ത സ്ഥിതിയുണ്ടായതാണ് മേള ഫെബ്രുവരിയിലേക്ക് മാറ്റാൻ കാരണമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. ഡെലിഗേറ്റ്സിനും കൈരളി തീയേറ്ററിനോട് വൈകാരികമായ അനുഭവമാണ് ഉള്ളത്. കൂടാതെ മുൻ വർഷങ്ങളിൽ പ്രദർശനം…
Read Moreഒറിജിനൽ മുക്കി! ഹോട്ടലുടമ ഹാജരാക്കിയത് യഥാർഥ ഹാര്‍ഡ് ഡിസ്ക് അല്ല; ഹോട്ടലില്‍ വീണ്ടും പരിശോധന; സൈജുവിനെതിരേ കേസെടുക്കും
കൊച്ചി: മുന്‍ മിസ് കേരളയടക്കം മൂന്നുപേര്‍ കാര്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ ഡിജെ പാർട്ടി നടന്ന ഹോട്ടലിന്റെ ഉടമ റോയി ജോസഫ് വയലാറ്റ് ഇന്നലെ പോലീസിനു കൈമാറിയത് സിസിടിവിയിൽനിന്ന് അഴിച്ചുമാറ്റിയ ഒറിജിനൽ ഹാര്‍ഡ് ഡിസ്ക് അല്ലെന്നു സൂചന. ഡിവിആറില്‍ എന്തെങ്കിലും തിരിമറി നടന്നിട്ടുണ്ടോയെന്നറിയാന്‍ സൈബര്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ പോലീസ് ഹാര്‍ഡ് ഡിസ്കിന്റെ പരിശോധന തുടങ്ങിയിട്ടുണ്ട്. ഇതിൽനിന്നാണ് പാര്‍ട്ടി നടന്ന ഹോട്ടലില്‍നിന്ന് അഴിച്ചുമാറ്റിയ ഹാർഡ് ഡിസ്ക് അല്ല ഇത് എന്ന നിഗമനത്തിൽ പോലീസ് എത്തിയതെന്ന് അറിയുന്നു. അപകടത്തിനു പിന്നാലെ ഹോട്ടലില്‍നിന്നു കാണാതായ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്കുകളിലൊന്ന് എന്നുപറഞ്ഞ് റോയ് പോലീസിനു മുന്നില്‍ ഹാജരാക്കിയിരുന്നു. എറണാകുളം അസി. പോലീസ് കമ്മീഷണര്‍ വൈ. നിസാമുദ്ദീന്‍, മെട്രോ സിഐ എ. അനന്തലാല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റോയി ജോസഫിനെ ഇന്നലെ പത്തു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ പറഞ്ഞ കാര്യങ്ങളൊന്നും പോലീസ്…
Read Moreസാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം സർക്കാർ ഓഫീസിലും; അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഓഫീസിൽ സൂക്ഷിച്ചു വച്ചിരുന്ന ഫയലുകൾ തീയിട്ടു നശിപ്പിച്ചു
അമ്പലപ്പുഴ: പഞ്ചായത്ത് ഓഫീസ് ഓഡിറ്റോറിയത്തിൽ സൂക്ഷിച്ചു വച്ചിരുന്ന ഫയലുകൾ സാമൂഹിക വിരുദ്ധർ തീയിട്ട് നശിപ്പിച്ചു. നിരവധി വിജിലൻസ് അന്വേഷണം നേരിടുന്ന പഞ്ചായത്താണ് ഇതെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ഓഡിറ്റോറിയത്തിൽ സൂക്ഷിച്ചിരുന്ന ഫയലുകളാണ് ഇന്നലെ വൈകുന്നേരം നാലു മണിയോടെ കത്തിച്ചത്. പൂട്ടിയിട്ടിരുന്ന താഴ് തകർത്ത് അകത്തു കയറിയ ശേഷമാണ് ആരോ ഫയലുകൾക്ക് തീയിട്ടിരിക്കുന്നതും. ഫയലുകൾക്ക് സമീപം മല മൂത്ര വിസർജനം ചെയ്ത നിലയിലും കണ്ടെത്തി. തകഴിയിൽ നിന്ന് ഫയർ ഫോഴ്സെത്തിയാണ് തീയണച്ചത്. നിത്യവും നിരവധി പേരാണ് വിവരാവകാശവുമായി പഞ്ചായത്തിനെ സമീപിക്കുന്നത് രാഷ്്ട്രീയ സമ്മർദത്തിന്റെ അടിസ്ഥാനത്തിൽ വഴിവിട്ട സഹായങ്ങൾ ചെയ്തു കൊടുത്തതുമായി ബന്ധപ്പെട്ട് നിരവധി വിവരാവകാശങ്ങൾക്കു മറുപടി കൊടുത്തതും കൊടുക്കാനുമുണ്ട്. ആരോഗ്യ വകുപ്പും പൊലൂഷ്യൻ ബോർഡും പ്രവർത്തിപ്പിക്കാൻ പാടില്ല എന്നു പറഞ്ഞ സ്ഥാപനങ്ങൾ വരെ മാസങ്ങളായി ഈ പഞ്ചായത്തിൽ…
Read Moreസഞ്ജിത്തിനെയും അഭിമന്യുവിനെയും കൊന്നത് ഒരേ സംഘം ? പിണറായി പോലീസിന് തീവ്രവാദ സംഘടനയുമായി ബന്ധമെന്ന് തെഹല്‍ക്ക മുന്‍ എഡിറ്റര്‍ മാത്യു സാമുവല്‍…
പാലക്കാട്ട് ആര്‍എസ്എസ് പ്രവര്ത്തന് സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിലെ യഥാര്‍ഥ കൊലയാളികളെ കേരളാ പോലീസ് പിടിക്കുമോയെന്ന ചോദ്യമാണ് ഇപ്പോള്‍ പല കോണുകളില്‍ നിന്നും ഉയരുന്നത്. മഹാരാജാസ് കോളേജില്‍ തീവ്രവാദ സംഘടനയാല്‍ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവര്ത്തകന് അഭിമന്യുവിനെയും സഞ്ജിത്തിനെയും കൊലപ്പെടുത്തിയത് ഒരേ സംഘമാണോയെന്ന ചോദ്യവും ഉയരുന്നുണ്ട്. മാത്രമല്ല അഭിമന്യു കേസില്‍ യഥാര്‍ഥ പ്രതികളെ രക്ഷിച്ചുള്ള അട്ടിമറി നടന്നോയെന്നും സംശയം ഉടലെടുക്കുകയാണ്. ഈ അവസരത്തില്‍ ശ്രദ്ധേയമാവുകയാണ് തെലല്‍ക്ക മുന്‍ എഡിറ്റര്‍ മാത്യു സാമുവലിന്റെ പ്രസ്താവന. മഹാരാജാസ് കോളേജില്‍ എസ്ഡിപിഐ തീവ്രവാദികള്‍ കൊന്ന എസ്എഫ്ഐ പ്രവര്ത്തകന് അഭിമന്യുവിന്റെ കേസിലും യഥാര്‍ത്ഥ പ്രതികള്‍ പിടിക്കപ്പെട്ടില്ലെന്ന് മാത്യു വെളിപ്പെടുത്തി. കേസ് അന്വേഷിച്ച് പൊലീസ് ഉദ്യോഗസ്ഥന് തന്നെയാണ് തന്നോട് ഇക്കാര്യം വെളിപ്പെടുത്തിയത്. കേസിലെ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോകുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥന്റെ ഫോണ്‍ സന്ദേശം വന്നുവെന്നും അവരെ അറസ്റ്റ് ചെയ്യേണ്ട…
Read Moreബാങ്കിന് മുന്നിൽവെച്ച് പണം എണ്ണുന്നത് അവർ കണ്ടിരിക്കും; കിടങ്ങൂരിൽ സ്കൂട്ടർ തടഞ്ഞു നിർത്തി പണം മോഷ്ടിച്ചത് സിനിമാസ്റ്റൈലിൽ
കിടങ്ങൂർ: സിനിമാ സ്റ്റെലിൽ സ്കൂട്ടർ തടഞ്ഞു നിർത്തി റിട്ട. അധ്യാപകന്റെ 2,35,000രൂപ തട്ടിയെടുത്ത സംഭവത്തിൽ കിടങ്ങൂർ പോലീസ് അന്വേഷണമാരംഭിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നു പാദുവ ശൗര്യാംകുഴിയിൽ ജോസഫിന്റെ (72) പണമാണ് കിടങ്ങൂർ പാദുവ റോഡിൽ കിടങ്ങൂർ എന്‍ജിനിയറിംഗ് കോളജിന് സമീപം ചൂരക്കാട്ട് പടിയിൽ വച്ചു തട്ടിയെടുത്തത്. ഭാര്യയുടെ ചികിത്സയ്ക്കായി കിടങ്ങൂർ എസ്ബിഐ, കിടങ്ങൂർ സർവീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ നിന്നെടുത്ത് ബാഗിലാക്കി സ്കൂട്ടറിന്റെ സീറ്റിനടിയിൽ ആണ് പണം സൂക്ഷിച്ചിരുന്നത്. രണ്ടു യുവാക്കൾ വഴി ചോദിക്കാനെന്ന തരത്തിൽ സ്കൂട്ടർ കൈ കാണിച്ചു നിർത്തി. വാഹനം നിർത്തിയ ഉടനെ അധ്യാപകനെ ഭീഷണിപ്പെടുത്തി താക്കോൽ തട്ടിയെടുത്ത് സീറ്റിന്റെ ലോക്ക് തുറന്ന് ബാഗ് തട്ടിയെടുത്ത ശേഷം അധ്യാപകനെ തള്ളിയിട്ട ശേഷം ഇരുവരും സമീപത്തെ റബർ തോട്ടത്തിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. ഒരാൾ കാവിമുണ്ടും ഷർട്ടും മറ്റൊരാൾ പാന്റും ഷർട്ടുമാണ് ധരിച്ചിരുന്നത്.ജോസഫ് പണമെടുത്തശേഷം സഹകരണ ബാങ്കിന്റെ…
Read Moreകേരളവനത്തില് ഒറ്റയാനായി മാവോയിസ്റ്റ് മൊയ്തീന്! അന്വേഷണ ഏജൻസികൾ ജാഗ്രതയിൽ; എന്‍ഐഎയും എടിഎസും പിന്നാലെ…
സ്വന്തം ലേഖകൻ കോഴിക്കോട് : ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ഐഎ)യും തീവ്രവാദ വിരുദ്ധ സേനയും (എടിഎസ്) പിടിമുറുക്കിയതോടെ സംസ്ഥാനത്തെ വനമേഖലയില്‍ ഒറ്റയാനായി മാവോയിസ്റ്റ് നേതാവ് സി.പി.മൊയ്തീന്. മാവോയിസ്റ്റ് ഗറില്ലാ സേനയുടെ കേരള തലവനും സംഘടനയുടെ കേന്ദ്ര കമ്മിറ്റി അംഗവും പശ്ചിമഘട്ട സോണല്‍ കമ്മിറ്റി സെക്രട്ടറിയുമായ ബി.ജി. കൃഷ്ണമൂര്‍ത്തിയെ പിടികൂടിയതോടെയാണ് വര്‍ഷങ്ങളായി ഭീഷണി സൃഷ്ടിച്ച മാവോയിസ്റ്റുകളുടെ അടിത്തറിയിളകിയത്. ബാണാസുര, കബനീദളം, നാടുകാണി ദളങ്ങള്‍ മാത്രമാണ് ഇപ്പോള്‍ സജീവമായുള്ളതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍. 20 ല്‍ താഴെ മാവോവാദികള്‍ മാത്രമാണ് മൂന്നു ദളങ്ങളിലുള്ളത്. ഇതില്‍ സി.പി.മൊയ്തീന്റെ നേതൃത്വത്തിലുള്ള ബാണുസുര ദളമാണ് കൂടുതല്‍ ശക്തം. ഛത്തീസ്ഗഢില്‍ 42 സിആര്‍പിഎഫുകാര്‍ കൊല്ലപ്പെട്ട സംഭവത്തിലുള്‍പ്പെട്ട കമാന്‍ഡര്‍ സുന്ദരിയും ഇക്കൂട്ടത്തിലുണ്ട്. കുഴിബോംബ് നിര്‍മാണത്തില്‍ ഏറെ വൈദഗ്ധ്യമുള്ള സുന്ദരിയും മൊയ്തീനും കൂടിയുള്ള ബാണാസുര ദളം കൂടി തകര്‍ക്കുകയെന്നതാണ് അന്വേഷണ ഏജന്‍സികളുടെ ലക്ഷ്യം. പേരാമ്പ്ര മുതുകാട് പ്ലാന്റേഷന് കോര്പറേഷന്…
Read Moreവ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരുടെ തട്ടിപ്പ്; സിസി ടിവി കാമറകളിൽ തിരിമറി നടത്തും; ടിപ്പിന്റെ പേരിൽ നടത്തിയ തട്ടിപ്പ് കേട്ടാൽ ഞെട്ടും
നവാസ് മേത്തർതലശേരി: വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പണം തട്ടിയെടുത്ത സംഘം കണ്ണൂരിലെ വിവിധ റിസോർട്ടുകളിലും ഡിജെ അകമ്പടിയോടെ ലഹരി പാർട്ടികൾ നടത്തിയതായും വ്യക്തമായിട്ടുണ്ട്. വ്യാപാരികളുടെ പ്രക്ഷോഭത്തിന്റെ ഭാഗമായി കടകമ്പോളങ്ങൾ അടച്ച ദിവസം സംഘം കണ്ണൂരിലെ സ്വകാര്യ റിസോർട്ടിൽ ലഹരിക്കൊപ്പം ഡിജെ പാർട്ടിയും സംഘടിപ്പിച്ചിരുന്നതായാണ് കട ഉടമകൾക്ക് വിവരം ലഭിച്ചിട്ടുള്ളത്. ലോകത്ത് ലഭിക്കാവുന്ന ഏറ്റവും വില കൂടിയ ലഹരി ഹാഷിഷും ഒപിഎം ഉൾപ്പെടെ ഈ പാർട്ടിയിൽ ഉപയോഗിച്ചതായി വ്യക്തമായിട്ടുണ്ട്. ഇത്തരം സിന്തറ്റിക് ഡ്രഗ്സിന് ഗ്രാമിന് പതിനായിരം രൂപവരെയാണ് വില. അന്ന് നടന്ന ഡിജെ പാർട്ടിക്ക് പത്ത് ലക്ഷം രൂപ ചിലവായതായാണ് റിപ്പോർട്ട്. പണം തട്ടിയെടുത്ത സംഭവവും ലഹരി ഉപയോഗവും തെളിവ് സഹിതം പിടികൂടിയിട്ടും സംഘത്തിലെ അംഗങ്ങളായ ചിലരെ വെള്ള പൂശാൻ ചില കേന്ദ്രങ്ങൾ നടത്തിയ ശ്രമങ്ങളും നഗരത്തിൽ പാട്ടായിട്ടുണ്ട്. ചില സ്ഥാപനങ്ങളിൽ ടിപ്പ് എന്ന നിലയിൽ ബിൽ തുക…
Read Moreചേട്ടൻ അനുജനെ അടിച്ചുകൊന്ന സംഭവം! കാരണം കേട്ട് ഞെട്ടരുത്; കഴിഞ്ഞ ഏഴിനു വൈകുന്നേരമായിരുന്നു സംഭവം…
കോട്ടയം: കോട്ടയത്ത് അനുജൻ ചേട്ടനെ അടിച്ചു കൊന്നതിനു പിന്നിലും കഞ്ചാവിനെ ചൊല്ലിയുള്ള തർക്കം. പുതുപ്പള്ളി തച്ചുകുന്ന് കുന്നേൽ കൊച്ചുമോന്റെ മകൻ കെ.കെ സനൽ (27) ആണ് മരിച്ചത്. സനലിന്റെ സഹോദരൻ അഖിലാണ് അറസ്റ്റിലായത്. കഴിഞ്ഞ ഏഴിനു വൈകുന്നേരമായിരുന്നു സംഭവം. സഹോദരങ്ങൾ മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. അമ്മ നേരത്തെ മരിച്ചു. പിതാവ് വീട്ടിലേക്കു വരാറില്ല. ഇവരുടെ വീട്ടിലേക്ക് സമീപവാസികളും എത്താറില്ല. ഉറക്കത്തിലായിരുന്ന സനലിനെ വിളിച്ചുണർത്തി അഖിൽ കഞ്ചാവ് ആവശ്യപ്പെട്ടു. പല തവണയായി കഞ്ചാവ് ആവശ്യപ്പെട്ടതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്നു അഖിൽ സനലിനെ മർദിക്കുകയായിരുന്നു. തുടർന്നു പട്ടികയ്ക്കു സനലിനെ മർദിക്കുകയും നെഞ്ചത്ത് ചവിട്ടുകയും ചെയ്തു. സനൽ മുറ്റത്ത് വീണതോടെ അഖിൽ വീടിനുള്ളിൽ കയറി കതകടച്ചു. പിറ്റേന്ന് രാവിലെ അഖിൽ പുറത്തിറങ്ങിയപ്പോഴും സനൽ മുറ്റത്ത് തന്നെ കിടക്കുകയായിരുന്നു. ഉടൻ തന്നെ സനലിനെ വലിച്ചു തിണ്ണയിൽ കയറ്റിയശേഷം പോക്കറ്റിലുണ്ടായിരുന്ന 400 രൂപയുമായി…
Read Moreചികിത്സയ്ക്കെത്തിയ 17കാരിയെ പീഡിപ്പിച്ചു ! പ്രമുഖ അസ്ഥിരോഗ വിദഗ്ധനും ആശുപത്രി മാനേജരും പിടിയില്‍…
ചികിത്സയ്ക്കെത്തിയ പതിനേഴുകാരിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത ഡോക്ടറും ആശുപത്രി മാനേജറും അറസ്റ്റില്‍. തമിഴ്നാട്ടിലെ കാരൂര്‍ ജിസി ആശുപത്രിയിലാണ് സംഭവം. അറിയപ്പെടുന്ന അസ്ഥിരോഗ വിദഗ്ധനായ ഡോ. രജനീകാന്ത്, മാനേജര്‍ ശരവണന് എന്നിവരാണ് അറസ്റ്റിലായത്. ആശുപത്രിയിലെ അക്കൗണ്ട് സെക്ഷനിലെ ജീവനക്കാരിയായ യുവതിയുടെ മകളെയാണ് ഇരുവരും ചേര്‍ന്ന് പീഡിപ്പിച്ചത്. നവംബര്‍ 13നാണ് പെണ്‍കുട്ടിയുടെ അമ്മ കാരൂര്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ക്കും മാനേജര്‍ക്കുമെതിരെ പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് എടുത്തിരുന്നു. അതിന് പിന്നാലെ മാനേജര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ ഡോക്ടര്‍ ഒളിവില്‍ പോകുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഡോക്ടറെ പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഡോക്ടറെ റിമാന്‍ഡ് ചെയ്ത് കാരൂര്‍ ജയിലിലടച്ചു.
Read More