കൊറോണ സംഭവങ്ങൾ വർധിച്ചു! ഇവിടെ ഇനി വാക്സിനെടുക്കാത്തവർക്ക് ശമ്പളം ലഭിച്ചേക്കില്ല

ബെർലിൻ: ജർമനിയിലെ കൊറോണ സംഭവങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. അധികാരത്തിലേയ്ക്കു കയറുന്ന ട്രാഫിക്ക് ലൈറ്റ് മുന്നണി കൊറോണ പ്രവർത്തന പദ്ധതികൾ കർശനമാക്കാൻ ഒരുങ്ങിക്കഴിഞ്ഞു.

നാലാം തരംഗത്തിൽ ശീതകാലത്തിലെ വരും ദിവസങ്ങൾ ക്രിസ്മസ് ആഘോഷങ്ങളും മാർക്കറ്റുകളും എങ്ങനെയാവണമെന്ന് ഈയാഴ്ച നിർണയിക്കും.

വ്യാഴാഴ്ച മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിൽ നാലാമത്തെ തരംഗത്തെ തകർക്കാൻ ഏകീകൃത നിയമങ്ങൾ സ്ഥാപിക്കാൻ പ്രധാന മാർഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചേക്കും.

ഇതിൽ ബൂസ്റ്റർ വാക്സിനേഷൻ, രാജ്യവ്യാപകമായി 2 ജി നിയമങ്ങൾ സാധ്യമായ ക്ലിനിക്കൽ പരിധികൾ, കുത്തിവയ്പ് എടുക്കാത്ത ആളുകൾക്ക് സാധ്യമായ ലോക്ക്ഡൗണ്‍ നടപടികൾ, സെൻസിറ്റീവ് പ്രൊഫഷനുകളിൽ നിർബന്ധിത വാക്സിനേഷൻ, ജോലിസ്ഥലത്തും പൊതുഗതാഗതത്തിലും 3 ജി നിയമങ്ങൾ, ഹോം ഓഫീസ്, തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമുണ്ടാവും.

രാജ്യത്തെ കഴിഞ്ഞ 7 ദിവസത്തെ കോവിഡ് കേസുകൾ വർധിച്ചുകൊണ്ടിരിക്കുന്നു തിങ്കളാഴ്ച ഇൻസിഡെൻസ് റേറ്റ് 303.0 ആയി ഉയർന്നു.

കോവിഡ് വ്യാപനം സകല പരിധികളും വിട്ട് കുതിച്ചുയരുന്ന ജർമനിയിൽ കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു.

വർക്ക് ഫ്രം ഹോം വീണ്ടും നിർബന്ധിതമാക്കുന്ന കാര്യം സർക്കാരിന്‍റെ സജീവ പരിഗണനയിലാണ്.

ഇതുകൂടാതെ, വാക്സിനെടുക്കുകയോ രോഗം വന്നു മാറുകയോ ചെയ്യാത്തവർക്ക് ട്രെയിനുളിൽ പ്രവേശനം അനുവദിക്കരുതെന്നും മന്ത്രിമാർ പോലും അഭിപ്രായപ്പെട്ടു കഴിഞ്ഞു. ഇതല്ലെങ്കിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്നാണ് ആവശ്യം.

ഒക്ടോബർ പകുതി മുതൽ രാജ്യത്ത് കോവിഡ് കണക്ക് കുതിച്ചുയരുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. വാക്സിനേഷനിലെ അപര്യാപ്തതയാണ് ഇതിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 67 ശതമാനം പേർ മാത്രമാണ് രാജ്യത്ത് വാക്സിൻ പൂർണമായി സ്വീകരിച്ചിട്ടുള്ളത്.

ജർമനിയിൽ കൊറോണ വ്യാപനം വർധിക്കുന്നതിന്‍റെ വെളിച്ചത്തിൽ വാക്സിനേഷനും പരിശോധനയും വിസമ്മതിക്കുന്നവർക്ക് ശന്പളം നൽകില്ലെന്ന് എംപ്ലോയർ പ്രസിഡന്‍റ് നിർദ്ദേശിച്ചു.

ഇത്തരക്കാരുടെ വേതനം മരവിപ്പിക്കണമെന്നാണ് തൊഴിലുടമ പ്രസിഡന്‍റ് റെയ്നർ ദുൽഗർ ആവശ്യപ്പെടുന്നത്.

3 ജി നിയമം നിലവിൽ വന്നതിന് ശേഷം, വാക്സിനേഷൻ എടുക്കാനും പരിശോധന നടത്താൻ വിസമ്മതിക്കുന്നവർക്ക് ജോലിക്ക് ഹാജരായില്ലെങ്കിൽ ഇനി വേതനം ലഭിക്കില്ല എന്ന നിർദ്ദേശവും ഇപ്പോൾ പരിഗണനയിലാണ്.

ഫെഡറൽ അസോസിയേഷൻ ഓഫ് ജർമ്മൻ എംപ്ലോയേഴ്സ് അസോസിയേഷന്‍റെ പ്രസിഡന്‍റ് റെയ്നർ ദുൽഗറാണ് ഇക്കാര്യം ട്രാഫിക് ലൈറ്റ് മുന്നണിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ഉത്തരവാദിത്തമുള്ള കാരണങ്ങളാൽ ജോലിക്ക് ഹാജരാകാത്ത ആർക്കും നഷ്ടപ്പെട്ട ജോലിക്ക് കൂലി ക്ലെയിം് ചെയ്യാൻ കഴിയില്ലന്നും, ഈ നിയന്ത്രണമില്ലാതെ,

പരിശോധനകളും വാക്സിനേഷനും വിസമ്മതിക്കുന്ന ആളുകൾക്ക് ശന്പളത്തോടുകൂടിയ അവധി നൽകാനും പാടില്ലന്നുമാണ് ദുൽഗർ ആവശ്യപ്പെടുന്നത്. അതേസമയം വർക്ക് ഫ്രം ഹോം സംവിധാനം പുനസ്ഥാപിക്കുന്നതു സംബന്ധിച്ച നിർദേശത്തിന്‍റെ കരട് തൊഴിൽ മന്ത്രി ഹ്യുബെർട്ടസ് ഹെയ്ൽ തയാറാക്കിക്കഴിഞ്ഞു.

ജോസ് കുന്പിളുവേലിൽ

Related posts

Leave a Comment