കണ്ണൂർ: ആലപ്പുഴയിലെ അന്പലപ്പുഴ സ്വദേശിനിയായ ഇരുപതുകാരിയെ ബംഗളൂരുവിൽ നിന്നും കണ്ണൂരിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ ഒരാൾ അറസ്റ്റിൽ. മറ്റൊരാൾ ഒളിവിൽ പോയി. കണ്ണൂർ സിറ്റി മരക്കാർ കണ്ടി സ്വദേശിയായ ഷാഹിദി (21) നെയാണ് എടക്കാട് സിഐ മഹേഷ് കണ്ടന്പേത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ പൊതുവാച്ചേരി സ്വദേശിയായ മുനീറാണ് ഒളിവിൽ പോയത്. ഇന്നലെ പുലർച്ചെയോടെ തന്നടയിൽ വച്ചായിരുന്നു സംഭവം. യുവതിയും പ്രതികളും സുഹൃത്തുക്കളായിരുന്നു. ബംഗളൂരുവിൽ വച്ചാണ് യുവതി ഇരുവരെയും പരിചയപെടുന്നത്. തുടർന്ന് മൂന്ന് പേരും ചേർന്ന് കണ്ണൂരിലെത്തുകയായിരുന്നു. തന്നടയിൽ വച്ച് പ്രതികൾ കളി തോക്കുചൂണ്ടി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. എന്നാൽ യുവതിയുമായി വാക്ക് തർക്കം ഉണ്ടായെന്നും തുടർന്ന് യുവതി സ്വയം വസ്ത്രം വലിച്ചുകീറുകയാണെന്നുമാണ് അറസ്റ്റിലായ പ്രതി പോലീസിനോട് പറഞ്ഞത്. രണ്ടാം പ്രതി മുനീറിനായി പോലീസ് അന്വേഷണം ആരംഭിച്ചു. അതിനിടെ…
Read MoreDay: November 25, 2021
വെല്ലുവിളിച്ചാൽ…! വിമതർ യോഗം വിളിച്ചു; എൽജെഡി പിളർപ്പിലേക്ക്; ശ്രേയാംസിന് അധികാരമില്ലെന്നു വിമത നേതാക്കള്‍
സ്വന്തംലേഖകന്‍ കോഴിക്കോട്: പൊതുജനമധ്യത്തില്‍ പാര്‍ട്ടിയെ വെല്ലുവിളിക്കുകയും അച്ചടക്കലംഘനം നടത്തുകയും ചെയ്തെന്ന പേരിൽ സംസ്ഥാന ഭാരവാഹികള്‍ക്കെതിരേ സ്വീകരിച്ചതോടെ വിമതര്‍ അടിയന്തര യോഗം ചേരുന്നു. സുരേന്ദ്രന്‍പിള്ള കണ്‍വീനറായും ഷേക്ക് പി.ഹാരീസ് ജനറല്‍ കണ്‍വീനറായുമുള്ള 16 അംഗ സമിതിയാണ് ഇന്നു യോഗം ചേരുന്നത്. പാര്‍ട്ടി സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും സംയുക്ത യോഗം സുരേന്ദ്രന്‍പിള്ളയ്ക്കും ഷേക്ക് പി. ഹാരീസിനുമെതിരേ നടപടി സ്വീകരിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഭാവി പരിപാടി തീരുമാനിക്കാന്‍ നേതാക്കള്‍ യോഗം ചേരുന്നത്. നോമിനേറ്റ് ചെയ്യപ്പെട്ടവർക്ക് അതേസമയം, ദേശീയ കൗണ്‍സില്‍ അംഗങ്ങളായവര്ക്കെതിരേ സംസ്ഥാനകമ്മിറ്റി നടപടി സ്വീകരിച്ചതിനെതിരേ വിമത വിഭാഗം രംഗത്തെത്തി. ശ്രേയാംസ്കുമാര്‍ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റല്ലെന്നും ദേശീയ കമ്മിറ്റി നോമിനേറ്റ് ചെയ്തയാളാണെന്നും ഷേക്ക് പി. ഹാരീസ് രാഷ്ട്രദീപികയോടു പറഞ്ഞു. അതേ കമ്മിറ്റി തന്നെയാണ് തന്നെയും സുരേന്ദ്രന്‍പിള്ളയെയും നോമിനേറ്റ് ചെയ്തത്. നാഷണല്‍ എക്സ്ക്യൂട്ടീവ് അംഗങ്ങള്‍ കൂടിയാണ് ഞങ്ങള്‍. നടപടിയെടുക്കാനും നോട്ടീസ് അയയ്ക്കാനും അധികാരമുള്ളതു ദേശീയ…
Read Moreഅജയ് ദേവ്ഗണിന്റെ യഥാർത്ഥ പേര് അറിയാമോ
എന്നെ ഒരു അഭിനേതാവായി കാണുക എന്നത് പിതാവ് വീരു ദേവ്ഗണിന്റെ വലിയൊരു സ്വപ്നമായിരുന്നു. അദ്ദേഹത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതില്‍ ഞാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഞാനതില്‍ വിജയിക്കുമോ ഇല്ലയോ എന്നത് ആ ഘട്ടത്തില്‍ ചിന്തിച്ചിരുന്നില്ല. എനിക്ക് തോന്നിയ കാര്യങ്ങളാണ് ചെയ്തിട്ടുള്ളത്. താരകുടുംബത്തിന്റെ പദവി ചൂഷണം ചെയ്തുകൊണ്ട് ആര്‍ക്കും സിനിമയില്‍ പിടിച്ച് നില്ക്കാന് സാധിക്കില്ല. കഠിനാധ്വാനം ചെയ്യുകയും നമ്മുടെ വിധി മുന്നോട്ടു കൊണ്ടുപോവണമെന്ന് പ്രാര്‍ഥിക്കുകയും വേണം. ഞാന്‍ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്ന സമയത്ത് വിശാല്‍ എന്ന പേരിലുള്ള മൂന്ന് താരങ്ങള്‍ സിനിമയിലുണ്ട്. അതുകൊണ്ട് തന്നെ എന്റെ പേര് അജയ് എന്ന് മാറ്റുകയല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നു. -അജയ് ദേവ്ഗൺ
Read Moreആ മൂന്ന് വയസുകാരന് എവിടെ? ഏറെ സന്തോഷത്തിലായിരുന്ന കുട്ടി; കാണാതാകുന്നത് മുത്തശിയുടെ വീട്ടില്‍ നിന്നും; ഇപ്പോള്‍ അവന് പത്തുവയസായി…
ഏഴ് വര്‍ഷം മുമ്പ് കാണാതാകുമ്പോള്‍ വില്യം ടൈറലിന് പ്രായം മൂന്ന് വയസായിരുന്നു. ഇപ്പോള്‍ അവന് പത്ത് വയസുകാരനായിട്ടുണ്ട്. പക്ഷേ, അവന് എവിടെയാണെന്ന് ചോദ്യം മാത്രമാണ് അവശേഷിക്കുന്നത്. 2014 ലാണ് ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സിലെ മുത്തശിയുടെ വീട്ടില്‍ നിന്നും വില്യമിനെ കാണാതാകുന്നത്. ഏറെ സന്തോഷത്തിലായിരുന്ന കുട്ടി ന്യൂ സൗത്ത് വെയില്‍സിന്റെ നോര്‍ത്ത് കോസ്റ്റിലെ കെന്‍ഡലിലെ വനത്തിന്റെ അരികിലുള്ള വളര്ത്തുമുത്തശ്ശിയെ കാണാനാണ് വില്യമിന്റെ വളര്‍ത്തു മാതാപിതാക്കള്‍ അവനെയും അഞ്ചുവയസ്സുള്ള സഹോദരിയെയും കൊണ്ടു പോയത്. അവിടെ ഫോണിന് സിഗ്നല്‍ കിട്ടാത്തതിനാല്‍ അവന്റെ പിതാവ് ഒരു ബിസിനസ് കോളിന് നല്ല സിഗ്നല്‍ കണ്ടെത്താനായി പുറത്തേക്ക് പോയിരിക്കുകയായിരുന്നു. അപ്പോള്‍ വില്യം അവന്റെ പ്രിയപ്പെട്ട സ്പൈഡര്മാന് വേഷം ധരിച്ച് ചായ കുടിക്കുന്നതും അവന്റെ സഹോദരി വീടിന് ചുറ്റുമുള്ള പൂന്തോട്ടത്തില്‍ ഒളിച്ചു കളിക്കുന്നതും നോക്കി അവന്റെ അമ്മയും മുത്തശ്ശിയും ചായ കുടിച്ചിരിക്കുകയായിരുന്നു.പിന്നീട് എന്ത് സംഭവിച്ചു എന്നതിനാണ്…
Read Moreചെറുപ്പക്കാരിലെ ഹാർട്ട് അറ്റാക്ക് (2) ബ്ലോക്കില്ലാതെയും ഹൃദയാഘാതം!
എത്രയായാലും അറ്റാക്കിനു പിന്നിലെ ആപത്ഘടകങ്ങളുടെയും രോഗലക്ഷണങ്ങളുടെയും അഭാവവും അതിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകളും ഇപ്പോഴും നിലനിൽക്കുന്നു. ശാരീരിക ഫിറ്റ്നസുള്ളവരിൽ പെട്ടെന്നുണ്ടാകുന്ന അറ്റാക്കിന്റെ തോത് എട്ടു വർഷം കൊണ്ട് (2006-2014) 11ൽ നിന്ന് 27 ശതമാനമായി ഉയർന്നെന്ന് സിഡ്നി യൂണിവേഴ്സിറ്റിയിൽ നടന്ന പഠനം സ്ഥിരീകരിക്കുന്നു. ഹൃദയധമനികളിൽ പ്ലാക്ക് ചെറുപ്പക്കാരായ പുരുഷന്മാരിലും സ്ത്രീകളിലും അപ്രതീക്ഷിതമായി ഹൃദയധമനികളിൽ കൊഴുപ്പുനിക്ഷേപം (പ്ലാക്ക്) ഉണ്ടാകുന്നു. ഹൃദ്രോഗത്തിലേക്കു നയിക്കുന്ന പുതിയ ട്രിഗറുകളെ കണ്ടുപിടിക്കേണ്ടതിന്റെ അനിവാര്യത പ്രസക്തമാകുന്നു. ബ്ലോക്കില്ലാതെയും ഹൃദയാഘാതം!ഹൃദയധമനികളിൽ കാര്യമായ ബ്ലോക്കില്ലാതെയും ഹൃദയാഘാതം ഉണ്ടാകാം എന്ന തിരിച്ചറിവ് പ്രബലമാകുന്നു. ഈ അവസ്ഥയെ ‘മിനോക്ക’ എന്നു പറയുന്നു. അഞ്ച്, ആറ് ശതമാനം ആൾക്കാരിലാണ് ഇപ്രകാരം അറ്റാക്കുണ്ടാകുന്നത്. പ്രത്യേകിച്ചും പ്രായം കുറഞ്ഞവരിൽ ഇതിനുള്ള കാരണങ്ങൾ പലതാണ്. താത്കാലികമായ ചെറിയ ബ്ലോക്കുകൾ ഹൃദയധമനികളിൽ ഉണ്ടായി അവിടെചെറിയ രക്തക്കട്ടകൾ പ്രത്യക്ഷപ്പെടുന്നു. ചിലരിൽ കുറച്ചുനേരത്തേക്ക് ഹൃദയധമനികൾ ചുരുങ്ങുന്ന അവസ്ഥ ഉണ്ടാകുന്നു. സൂഷ്മധമനികളെ ബാധിക്കുന്ന മൈക്രോ…
Read Moreതോക്ക് ചൂണ്ടിയതേ ഓര്മയുള്ളൂ ! കാമറ കണ്ണിലെ ദുരന്തങ്ങള്‍…
സിനിമ ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. ജീവിതത്തിൽ ഒരിക്കലെങ്കിലും സിനിമ കണ്ടിട്ടില്ലാത്തവരും കാണില്ല. പലർക്കും സിനിമ ഒരു ലഹരിയാണ്. ചില സിനിമകൾ മനസിൽ എത്ര നാൾ കഴിഞ്ഞാലും തങ്ങിനിൽക്കും. ചിലതു പെട്ടെന്നു മറന്നുപോകും. മനുഷ്യ മനസിനെ വളരെ ആഴത്തിൽ സ്വാധീനിക്കാൻ കഴിയുന്ന ഒരു മേഖല തന്നെയാണ് സിനിമ. ഷൂട്ടിംഗ് അത്ര രസമല്ല അഭ്രപാളികളിൽ നമ്മൾ കാണുന്ന സിനിമകളുടെ ഷൂട്ടിംഗ് നേരിട്ട് കാണാനിടയായാൽ നമുക്ക് അത് അത്ര ബോധിച്ചെന്നു വരില്ല. പലപ്പോഴും ഷൂട്ടിംഗ് ലൊക്കേഷനുകൾ ആളു കൂടുന്നതു ഷൂട്ടിംഗ് കാണാനൊന്നുമല്ല, മറിച്ചു തങ്ങളുടെ ഇഷ്ടപ്പെട്ടവർ അഭിനയിക്കുന്നതു കാണാനോ തങ്ങൾ ആരാധിക്കുന്ന താരങ്ങളെയോ ടെക്നീഷ്യൻമാരെയോ കാണാനൊക്കെയാണ്. പ്രേക്ഷകരെ സംബന്ധിച്ചു സിനിമ ഒരു ആസ്വാദന തലം നൽകുന്പോഴും ഒരു സിനിമയ്ക്കുപിന്നിൽ കഷ്ടപ്പെടുന്നവർ നിരവധി പേരാണ്. ലൈറ്റ് ബോയ് മുതൽ നിർമാതാവ് വരെ നീളുന്നു ആ നിര.. ഊണും ഉറക്കവുമില്ലാതെ വലിയൊരു സംഘം അണിയറയിൽ…
Read Moreഹലാൽ ഭക്ഷണ വിവാദം! ഹോട്ടൽ മേഖലയെ തകർക്കാനുള്ള ഗൂഢാലോചന; കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പറയുന്നത് ഇങ്ങനെ…
കായംകുളം : ഹലാൽ ഭക്ഷണ വിവാദം ഹോട്ടൽ മേഖലയെ തകർക്കുവാനുള്ള ഗൂഡാലോചനയുടെ ഭാഗമാണെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് മൂലയിൽ സി ദിലീപ് പറഞ്ഞു. വൃത്തിയായ അന്തരീക്ഷത്തിൽ രുചികരമായ ഭക്ഷണം നൽകുക എന്നതാണ് ഹോട്ടലുകളുടെ അജണ്ട. ഭക്ഷണത്തിന്റെ പേരിൽ സമൂഹത്തെ സാമുദായിക പരമായും രാഷ്്ട്രീയപരമായും ഭിന്നിപ്പിക്കാനുള്ള നീക്കങ്ങൾ അപലപനീയമാണ് . കോവിഡാനന്തരം പ്രതിസന്ധിയിലായ ഹോട്ടൽ മേഖലയെ ഹലാൽ പേര് പറഞ്ഞ് തകർക്കുവാനുള്ള ശ്രമങ്ങളെ ചെറുക്കുവാൻ ഹോട്ടൽ ആൻഡ് റെസ്റ്ററന്റ് അസോസിയേഷൻ മുന്നിലുണ്ടാകും. ഭക്ഷണത്തിന്റെ പേരിൽ നടത്തുന്ന ഇത്തരം കുപ്രചാരണങ്ങളെ കേരള സമുഹം ഒറ്റക്കെട്ടായിതള്ളികളയണമെന്നും സമൂഹത്തിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുവാൻ സംസ്ഥാന സർക്കാർ തയാറവണമെന്നും അദ്ദേഹം പറഞ്ഞു. കേരള ഹോട്ടൽ ആൻഡ് റെസ്റ്ററന്റ് അസോസിയേഷൻ കായംകുളം യുണിറ്റ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം. യുണിറ്റ് പ്രസിഡന്റ് രമേശ് ആര്യാസ് അധ്യക്ഷത വഹിച്ചു.…
Read Moreകുടുംബ വഴക്കിനെ തുടർന്നുണ്ടായ വൈരാഗ്യം! ബന്ധുവിനെ വാഹനമിടിച്ച് പരിക്കേൽപ്പിച്ച് മുങ്ങി; 31 വർഷത്തിനു ശേഷം പിടിയിൽ
കണ്ണൂർ: ബന്ധുവിനെ വാഹനമിടിച്ച് പരിക്കേൽപിച്ചശേഷം മുങ്ങിനടക്കുകയായിരുന്ന പ്രതി 31 വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ. വളപട്ടണം സ്വദേശി പുതിയ മഠത്തിൽ അഷ്റഫി(59)നെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്ത്. 1990ലാണ് കേസിനാസ്പദമായ സംഭവം. കുടുംബ വഴക്കിനെ തുടർന്നുണ്ടായ വൈരാഗ്യത്തിൽ അഷ്റഫ് ബന്ധുവിനെ വാഹനമുപയോഗിച്ച് ഇടിച്ച് അപകടപ്പെടുത്തുകയായിരുന്നു. ബന്ധുവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. കേസായതിനെ തുടർന്ന് ഇയാൾ മുങ്ങുകയായിരുന്നു. ഇയാൾ എവിടേക്കാണ് മുങ്ങിയതെന്ന് ഇത്രകാലമായിട്ടും ബന്ധുക്കൾക്ക് പോലും അറിയില്ലായിരുന്നു. വിദേശത്തേക്ക് കടന്നെന്നാണ് കരുതിയിരുന്നത്. എന്നാൽ എല്ലാവരുടെയും കണ്ണുവെട്ടിച്ച് പ്രതി കണ്ണൂർ കേന്ദ്രീകരിച്ച് റിയൽഎസ്റ്റേറ്റ് ബിസ്നസ് ചെയ്തുവരുകയായിരുന്നു. ആർക്കും പിടികൊടുക്കാതെ അഷറഫ് പലതവണകളായി വളപട്ടണം അടക്കമുള്ള സ്ഥലത്തുമെത്തിയിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വളപട്ടണം പോലീസ് താണയിലെ അഷറഫിന്റെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ് എച്ച് ഒ രാജേഷ് മരങ്ങാലത്ത്, പ്രിൻസിപൽ എസ്ഐ ദിജേഷ്, നാരായണൻ നമ്പൂതിരി, സിപിഒമാരായ…
Read Moreമരിച്ചവരുടെ കഴുത്തില്‍ കുരുക്കുകള്‍ ഉണ്ടെങ്കിലും ചില സംശയങ്ങള്‍ ബാക്കി..! ഒരു കുടുംബത്തിലെ രണ്ടുപേരുടെ ദുരൂഹ മരണം; അമ്മയുടെ മൊഴിയെടുക്കാൻ പോലീസ്
വൈപ്പിന്‍: ഞാറക്കല്‍ സെന്റ് മേരീസ് പള്ളിക്കു കിഴക്ക് അമ്മയും രണ്ട് മക്കളുമുടങ്ങുന്ന കുടുംബത്തിലെ മക്കള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പോലീസ്. ഇന്നു രാവിലെ സ്ഥലത്തെത്തിയെ പോലീസ് മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തി. ഞാറക്കല്‍ പള്ളിക്ക് കിഴക്ക് ന്യൂറോഡില്‍ മൂക്കുങ്കല്‍ പരേതനായ വര്‍ഗീസിന്റെ മക്കളായ ജെസി(49), സഹോദരന് ജോസ്(51) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ രാത്രി 8.45ഓടെയാണ് ഇവരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ ഇവരുടെ അമ്മ ഞാറക്കല്‍ സെന്റ് മേരീസ് യുപി സ്കൂള്‍ റിട്ട. അധ്യാപിക റീത്ത(80) യെ പോലീസും വാര്‍ഡ് മെമ്പറും ചേര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവര്‍ അപകടനില തരണം ചെയ്തുവെന്ന് പോലീസ് അറിയിച്ചു. എങ്കിലും ഇവരില്‍നിന്നും മൊഴിയെടുക്കാനായിട്ടില്ലത്രേ. ഇരുനില വീടിന്റെ താഴത്തെ നിലയിലെ ഹാളിലായി മൂന്നിടങ്ങളിലായാണ് മൂവരെയും കണ്ടെത്തിയത്. മരിച്ചവര്‍ ഇരുവരും ജനലിനോട് ചേര്‍ന്ന തറയില്‍…
Read Moreഅന്ന് ഡോക്ടര്‍മാര്‍ എഴുതിത്തള്ളിയ കേസായിരുന്നു ഞാന്‍ ! എന്നാല്‍ ഞാന്‍ രക്ഷപ്പെട്ടു; ഇത് തന്റെ രണ്ടാം ജന്മമെന്ന് പ്രണവിന്റെ നായിക…
മലയാളത്തിലെ യുവനടനും സഹസംവിധായകനുമായ പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രമായിരുന്നു ഇരുപത്തിയൊന്നാം നൂറ്റാണ്ട്. റേച്ചല്‍ ഡേവിഡായിരുന്നു ചിത്രത്തിലെ നായിക. ഈ ഒരൊറ്റ ചിത്രത്തോട് കൂടി തന്നെ റേച്ചല്‍ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റുകയായിരുന്നു. സൂപ്പര്‍ താരവും എംപിയുമായ സുരേഷ് ഗോപി നായകനായ കാവല്‍ എന്ന സിനിമയിലും റേച്ചല്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ റേച്ചല്‍പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. താന്‍ കുട്ടിക്കാലത്ത് മണ്ണെണ്ണ കുടിച്ചതിനെക്കുറിച്ചും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ ഉറപ്പിച്ചു പറഞ്ഞിട്ടും താന്‍ ജീവിതത്തിലേക്ക് മടങ്ങിയെത്തിയതിനെക്കുറിച്ചുമായിരുന്നു നടിയുടെ തുറന്നു പറച്ചില്. റേച്ചല്‍ ഡേവിഡിന്റെ വാക്കുകള്‍ ഇങ്ങനെ…ചെറുപ്പത്തില്‍ എനിക്ക് ഒന്നര വയസുള്ള സമയത്തായിരുന്നു സംഭവം. എനിക്ക് ഓര്‍മ്മയില്ല. പക്ഷെ ഈ സംഭവം മമ്മി എപ്പോഴും പറയാറുണ്ട്. ലോകകപ്പിന്റെ സമയമാണ്. അന്ന് പപ്പയ്ക്ക് പെപ്സി കുടിക്കുന്ന ശീലമുണ്ടായിരുന്നു. എനിക്കും തരുമായിരുന്നു. അങ്ങനെ എനിക്ക് അതിന്റെ രുചി പരിചിതമായിരുന്നു. നീല നിറത്തിലുള്ള…
Read More