ജിബിൻ കുര്യൻ കോട്ടയം: ഏരിയാ സമ്മേളനങ്ങൾ പൂർത്തിയാക്കി സിപിഎം ജില്ലാ സമ്മേളനത്തിലേക്ക് കടക്കുന്നു. പാർട്ടി കോണ്‍ഗ്രസിനു വേദിയാകുന്ന കണ്ണൂരിലാണ് ആദ്യ ജില്ലാ സമ്മേളനം. ഡിസംബർ 10നാണ് കണ്ണൂരിൽ സമ്മേളനം തുടങ്ങുന്നത്. ജില്ലാ സമ്മേളന നടത്തിപ്പിനായി പോളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും നേതൃത്വത്തിൽ രണ്ടു ടീമായി നേതാക്കൾ എത്തും. ഇന്നു ചേരുന്ന സിപിഎം അവൈലബിൾ സെക്രട്ടറിയേറ്റ് യോഗം ഇതു സംബന്ധിച്ചുള്ള തീരുമാനമെടുക്കും. സംസ്ഥാന സമ്മേളനം നടക്കുന്ന എറണാകുളത്ത് ഡിസംബർ 14ന് ജില്ലാ സമ്മേളനം ആരംഭിക്കും. കണ്ണൂരിലും എറണാകുളത്തും കോഴിക്കോടും എല്ലാ നേതാക്കളും സമ്മേളത്തിനെത്തും. മുഖ്യമന്ത്രി പിണറായി വിജയന്റെ ടീമിൽ സംസ്ഥാന ആക്്ടിംഗ് സെക്രട്ടറി എ. വിജയരാഘവനും പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ളയുമുണ്ടാകും. കോടിയേരി ബാലകൃഷ്ണന്റെ ടീമിൽ മറ്റൊരു പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയും പങ്കെടുക്കും.കേന്ദ്രകമ്മറ്റിയംഗങ്ങളായ പി. കരുണാകരൻ, പി.കെ. ശ്രീമതി, കെ.…
Read MoreDay: November 25, 2021
ആമ്പൽപ്പൂ പറിക്കാൻ പോയ സുഹൃത്തുക്കളെ പിന്നെ കണ്ടത് പാറക്കുളത്തിൽ മുങ്ങി മരിച്ച നിലയിൽ; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…
തൊടുപുഴ: പാറക്കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ യുവാക്കളുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. വണ്ണപ്പുറം ഒടിയപാറ മൈലാടൂർഭാഗം കിഴക്കേടത്ത് ജോണിന്റെ മകൻ അനീഷ് ജോണ്‍ (43), ഇയ്യനാട്ട് പരേതനായ രാഘവന്റെ മകൻ രതീഷ് (29) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ രാവിലെ ഒടിയപാറക്ക് സമീപം കുരിശുംതൊട്ടിയിൽ പ്രവർത്തിക്കുന്ന കക്കാട്ട് ക്രഷറിന്റെ ഉടമസ്ഥതയിലുള്ള കുളത്തിൽ കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിനു ശേഷമേ മരണ കാരണം വ്യക്തമാകു എന്ന് പോലീസ് പറഞ്ഞു. ആന്പൽപ്പൂവ് പറിക്കാൻ കുളത്തിലിറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതാകാമെന്നാണു പോലീസിന്റെ നിഗമനം.ഞായറാഴ്ച മുതൽ ഇവർ വീട്ടിലെത്തിയിരുന്നില്ല. പെയിന്റിഗ് ജോലിയുടെ ഭാഗമായി ദിവസങ്ങളോളം വീട്ടിൽ നിന്നും മാറി നിൽക്കുന്ന ശീലമുള്ളതിനാൽ മറ്റെവിടെയെങ്കിലും ജോലിക്കായി പോയതാണെന്നാണ് വീട്ടുകാർ കരുതിയത്. ഞായറാഴ്ച ഒടിയപാറ ഷാപ്പിൽ ഇവർ എത്തിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ പുല്ലുവെട്ടാനെത്തിയ സ്ത്രീകളാണ് കുളത്തിൽ കമഴ്ന്നു കിടക്കുന്ന നിലയിൽ മൃതദേഹങ്ങൾ കണ്ടത്. കാളിയാർ പോലീസും തൊടുപുഴയിൽ നിന്നുള്ള…
Read More17കാരി സൗഹൃദാഭ്യര്‍ഥ നിരസിച്ചു ! ക്ലാസിന്റെ ഇടവേള സമയത്ത് ബ്ലേഡ് കൊണ്ടു കോറി പ്ലസ്ടു വിദ്യാര്‍ഥി; പെണ്‍കുട്ടിയെ രക്ഷിച്ചത് അധ്യാപകര്‍…
സൗഹൃദാഭ്യര്‍ഥന നിരസിച്ചതിന്റെ പ്രതികാരമായി 17കാരിയെ ബ്ലേഡ് കൊണ്ട് ആക്രമിച്ച് പ്ലസ്ടു വിദ്യാര്‍ഥി. ഇടവേള സമയത്ത് പെണ്‍കുട്ടി ക്ലാസ്മുറിയില്‍ ഇരിക്കുമ്പോഴായിരുന്നു ആക്രമണം. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. കരച്ചില് കേട്ട് ഓടിക്കൂടിയ സ്കൂളിലെ ജീവനക്കാരും അധ്യാപകരുമാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്. പ്ലസ്ടു വിദ്യാര്‍ഥി പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് ദിവസങ്ങളോളം ശല്യം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. സൗഹൃദാഭ്യര്‍ഥന നിരസിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. പെണ്‍കുട്ടിയുടെ കരച്ചില് കേട്ട് ആളുകള്‍ ഓടിക്കൂടുന്നതിന് മുന്‍പ് വിദ്യാര്‍ഥി ഓടി രക്ഷപ്പെട്ടു. പെണ്‍കുട്ടിയെ ആക്രമിക്കാന്‍ വിദ്യാര്‍ഥി കാത്തുനില്‍ക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Read Moreതോല്‍വിയില്‍ പാഠം പഠിച്ചു … ബിജെപി ബൂത്ത് പുനഃസംഘടന: അഭ്യസ്തവിദ്യര്‍ക്കു മുന്‍ഗണന
കോഴിക്കോട് : ലോക്സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ബൂത്തുകളില്‍ ശുദ്ധീകരണവുമായി ബിജെപി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒരു വോട്ടുപോലും നേടാനാവാത്ത ബൂത്തുകളിലുള്‍പ്പെടെ പുനഃസംഘടന നടത്തി പുതിയ നേതൃത്വത്തിന് ചുമതല നല്കി അടിത്തറ ശക്തമാക്കാനാണ് സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. അഭ്യസ്ഥവിദ്യരായ യുവതി -യുവാക്കള്‍ക്ക് മുന്‍ഗണന നല്‍കികൊണ്ടാണ് ബൂത്തുകള്‍ പുനഃസംഘടിപ്പിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് വിദ്യാഭ്യാസ യോഗ്യത മുന്‍നിര്‍ത്തി സംഘടനാ ഭാരവാഹികളെ നിയമിക്കാന്‍ ബിജെപി തീരുമാനിച്ചത്. ഇതുവഴി കൂടുതല്‍ യുവജനവിഭാഗത്തെ പാര്‍ട്ടിയിലേക്ക് ആകൃഷ്ടരാക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ജില്ലാ പുനഃസംഘടന ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. മണ്ഡലം പുനഃസംഘടനയാണിപ്പോള് നടക്കുന്നത്. അടുത്താഴ്ചയോടു കൂടി ബൂത്ത്തല പുനഃസംഘടന നടത്താനും ഡിസംബര്‍ 30 ഓടെ എല്ലാ ബൂത്തുകളിലും പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കണമെന്നുമാണ് സംസ്ഥാന കമ്മറ്റി തീരുമാനം. ബൂത്തുകളിലെ പ്രവര്‍ത്തനങ്ങളിലുണ്ടായ പോരായ്മകളാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ തോല്‍വിക്ക് ആക്കംകൂട്ടിയതെന്നാണ് നേതൃത്വം കരുതുന്നത്. ഈ സാഹചര്യം വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടാവാന്‍ പാടില്ല.…
Read Moreഹാര്‍ഡ് ഡിസ്ക് കായലില്‍ ഇട്ടെന്നു പറയുന്നത് നുണക്കഥയോ ! മത്സ്യത്തൊഴിലാളികളുടെ വാദത്തിനു പിന്നിലും അട്ടിമറി ശ്രമമെന്നു സംശയം…
മുന്‍ മിസ് കേരള വിജയികളുടെ അപകടമരണവുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവായ ഹാര്‍ഡ് ഡിസ്ക്ക് നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട് കായലില്‍ എറിഞ്ഞുവെന്നായിരുന്നു ആദ്യം പുറത്തു വന്ന വിവരങ്ങള്‍. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഹാര്‍ഡ് ഡിസ്ക് വലയില്‍ കുരുങ്ങിയെന്നും തിരികെ കായലിലിട്ടെന്നും പറഞ്ഞ മത്സ്യത്തൊഴിലാളികളുടെ വാദം കളവാണെന്നാണ് പുതിയ നിഗമനം. യഥാര്‍ഥ ഡിവിആര്‍ ഒളിപ്പിച്ചിരിക്കാമെന്നും ഇത് വിദേശത്തേക്ക് കടത്താനും സാധ്യത ഏറെയാണെന്നും പോലീസ് അനുമാനിക്കുന്നു. വിഐപിയെ രക്ഷിക്കാനാണ് ഈ ഹാര്‍ഡ് സിസ്കുകള്‍ മാറ്റിയത്. നാടകം കളിച്ച് അത് കായലില്‍ എറിഞ്ഞുവെന്ന് വരുത്തുകയായിരുന്നു നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ടില്‍ എന്നായിരുന്നു റിപ്പോര്‍ട്ട്. ഈ ഹാര്‍ഡ് ഡിസ്ക് ഉപയോഗിച്ച് ഭാവിയില്‍ വിഐപിയെ ബ്ലാക് മെയില്‍ ചെയ്യാനും കഴിയും. ഈ വാര്‍ത്തയ്ക്ക് പിന്നാലെയാണ് മത്സ്യത്തൊഴിലാളിയുടെ അവകാശ വാദം എത്തിയത്. ഇതിന് പിന്നിലും ചില ഉന്നതരാണെന്നാണ് സൂചന. ഹാര്‍ഡ് ഡിസ്ക്…
Read Moreകെ – സ്വിഫ്റ്റിലെ ജനറൽ മാനേജരെ കെഎസ്ആർടിസിയിൽ നിയമിച്ചു
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെ എസ്ആർടിസിയിൽ ഉത്തരവ് ഇറക്കിവിവാദത്തിലായ കെ-സ്വിഫ്റ്റിന്റെ ജനറൽ മാനേജർ കെ.വി.രാജേന്ദ്രനെ കെ എസ് ആർ ടി സി യിൽ നിയമിച്ചു. ടെക് നിക്കൽ വിഭാഗം ജനറൽ മാനേജരായാണ് നിയമനം. വിവാദമായ ഉത്തരവ് പുറപ്പെടുവിച്ച് ഒരാഴ്ചയ്ക്കു ശേഷമാണ് സിഎംഡി ബിജു പ്രഭാകരൻ, കെ.വി.രാജേന്ദ്രനെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയത്. കോർപ്പറേഷൻ ഐ ഒ സി യുമായി ചേർന്ന് നടത്തുന്ന എല്ലാ യാത്രാ ഫ്യൂ വെൽ ഔട്ട് ലെറ്റുകളും 24 മണിക്കൂറും പ്രവർത്തിപ്പിക്കണമെന്നും പമ്പുകളിൽ ഐ ഒ സി യു മാ യി ചേർന്ന് എൽ ഇ ഡി പരസ്യ ബോർഡുകൾ സ്ഥാപിക്കണമെന്നുമായിരുന്നു നവംബർ 10-ന് കെ- സ്വിഫ്റ്റ് ജനറൽ മാനേജർ പുറപ്പെടുവിച്ച ഉത്തരവ്. അതിന് മുമ്പ് കെഎസ്ആർടി സിയുടെ ഡയറക്ടർ ബോർഡ് യോഗത്തിലും കെ.വി.രാജേന്ദ്രൻ പങ്കെടുത്തിരുന്നു. ഇതു രണ്ടും വിവാദമായിരുന്നു.കെ-സിഫ്റ്റിന്റെ പ്രവർത്തനം കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.കെ – സ്വിഫ്റ്റ്…
Read Moreദത്തു വിവാദം; ഷിജുഖാൻ തെറ്റുകാരനല്ലെന്നു ആനാവൂർ; സർക്കാരിന്റെയും പാർട്ടിയുടേയും അവസാനവാക്ക് ആനാവൂരല്ലെന്ന് അനുപമ
തിരുവനന്തപുരം: ദത്തു വിവാദത്തിൽ ശിശു ക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാൻ തെറ്റുകാരനല്ല എന്ന നിലപാടുമായി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. കുറ്റം തെളിയുംവരെ ഷിജുഖാനെതിരെ നടപടിയുണ്ടാവില്ലെന്നും ആനാവൂർ നാഗപ്പൻ പറയുന്നു. ദത്തു നൽകിയ സംഭവത്തിൽ ശിശു ക്ഷേമ സമിതിക്കും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും തെറ്റുപറ്റിയിട്ടില്ല. വകുപ്പ്തല അന്വേഷണ റിപ്പോർട്ടിന്റെ ഉള്ളടക്കം അറിയില്ലെന്നും റിപ്പോർട്ടിനെപ്പറ്റി സർക്കാർ പറയുകയോ കോടതിയിൽ തെളിയുകയോ ചെയ്യട്ടേയെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു. അതേസമയം സംഭവത്തിൽ ആനാവൂർ നാഗപ്പനും തെറ്റുകാരനാണെന്നും അതുകൊണ്ടാണ് ഷിജുഖാനെ പിന്തുണയ്ക്കുന്നതെന്നും കുഞ്ഞിന്റെ അമ്മ അനുപമ പ്രതികരിച്ചു. സർക്കാരിന്റെയും പാർട്ടിയുടേയും അവസാനവാക്ക് ആനാവൂരല്ല എന്നും അനുപമ പറഞ്ഞു. ഇന്നലെ അനുപമയ്ക്ക് കുഞ്ഞിനെ തിരികെ കിട്ടിയിരുന്നു. അതേസമയം കുഞ്ഞിനെ തന്നിൽ നിന്നും അകറ്റിയവർക്കെതിരെ പോരാട്ടം തുടരാനാണ് അനുപമയുടെ തീരുമാനം. സമരസമിതിയുമായി ആലോചിച്ച ശേഷമായിരിക്കും സമരരീതി പ്രഖ്യാപിക്കുക. ശിശു ക്ഷേമ സമിതി…
Read Moreകൊച്ചിന് സ്കൂളിൽ കൊണ്ടുപോകാൻ ഉണ്ടാക്കിയതാ… മോനും കഴിച്ചോ….! നടൻ ജയസൂര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രങ്ങളും കുറിപ്പും ചര്‍ച്ചയാവുന്നു…
നടൻ ജയസൂര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രങ്ങളും അതോടൊപ്പമുള്ള കുറിപ്പുമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഒരു കൊച്ചു ചായക്കടയിലെ വല്യമ്മ വിളമ്പിത്തരുന്ന ഭക്ഷണം കഴിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്. ‘ഇത് ഇവിടത്തെ കൊച്ചിന് സ്കൂളിൽ കൊണ്ടുപോകാൻ ഉണ്ടാക്കിയതാ… കൊറച്ച് മോനും കഴിച്ചോ….’ എന്നും ചിത്രത്തിനൊപ്പം താരം കുറിച്ചു. ജോൺ ലൂതർ എന്ന സിനിമയുടെ ചിത്രീകരണത്തിനായി വാഗമണിലെത്തിയതായിരുന്നു ജയസൂര്യ. അവിടെ കണ്ട ഒരു കൊച്ചു ചായക്കടയിൽ ഭക്ഷണം കഴിക്കാൻ കയറിയ താരത്തിന് തന്റെ കൊച്ചുമകനായി ഉണ്ടാക്കിയ ഭക്ഷണത്തിൽ നിന്നൊരു പങ്ക് വല്യമ്മ നൽകുകയായിരുന്നു.
Read Moreകഥകളിയും നൃത്തവും അനായാസം അവതരിപ്പിച്ച് ആസ്വാദകരെ വിസ്മയിപ്പിച്ച് കലാമണ്ഡലം രാജേഷ് കുമാർ
വടക്കഞ്ചേരി: കഥകളിയും നൃത്തവും അനായാസം കൈകാര്യം ചെയ്ത് ആസ്വാദകരെ വിസ്മയിപ്പിക്കുകയാണ് 44 കാരനായ കലാമണ്ഡലം രാജേഷ് കുമാർ. മുഖകാന്തി, ചലനചടുലത, വേഷം, ആകർഷണം തുടങ്ങിയ സവിശേഷതകളെല്ലാം സമന്വയിപ്പിക്കുന്ന സ്ത്രീ വേഷമാണ് കഥകളിയിൽ രാജേഷ് കുമാർ ചെയ്യുന്നത്. മറ്റു കലാകാരന്മാരെ പോലെ കോവിഡ് മഹാമാരി സ്റ്റേജ് പ്രോഗ്രാമുകൾ കുറച്ചെങ്കിലും ഇപ്പോൾ അരങ്ങുണർന്നിട്ടുണ്ടെന്ന് രാജേഷ് കുമാർ പറഞ്ഞു. കലയിൽ പാരന്പര്യത്തിന്റെ തണലോ പ്രോത്സാഹനങ്ങളോ രാജേഷ് കുമാറിന് അവകാശപ്പെടാനില്ല. ജന്മസിദ്ധമായ കഴിവുകളിലൂടെയായിരുന്നു കലാതിളക്കം. ഇതുകൊണ്ടു തന്നെ കലാമൂല്യത്തിന്റെ അന്തസത്ത ഉൾക്കൊണ്ട് കഥകളിയിലെ കഥാപാത്രങ്ങളാകാൻ രാജേഷ് കുമാറിനു കഴിഞ്ഞു. സ്വയം ആർജിച്ചെടുത്ത കഴിവുകളിലൂടെയായിരുന്നു കലാ യാത്രകളെല്ലാം. കണ്ണന്പ്ര ചൂർക്കുന്ന് കുന്നംപ്പിള്ളി കളത്തെ രാജേഷ് കുമാർ നാലാം ക്ലാസ് മുതൽ നൃത്തവേദികളിലുണ്ട്. മൂന്നര പതിറ്റാണ്ട് മുന്‍പ് വീടിനടുത്തെ വായനശാലയിൽ നടന്നിരുന്ന നൃത്ത പരിശീലനമായിരുന്നു രാജേഷ് കുമാറിന്റെ കലാവഴി തുറന്നത്. അന്ന് വായനശാലയിൽ പെണ്‍കുട്ടികളെ മാത്രമായിരുന്നു…
Read Moreകോവിഡ് ഉടനെയൊന്നും അവസാനിക്കില്ല ! യൂറോപ്പിലെ ഏഴു ലക്ഷം ആളുകളെ കൊന്നൊടുക്കിയേക്കാമെന്ന് റിപ്പോര്‍ട്ട്…
കോവിഡ് മഹാമാരി ഉടനൊന്നും അവസാനിക്കുന്ന ലക്ഷണമില്ല. ശൈത്യകാലമായതോടെ യൂറോപ്പില്‍ വൈറസ് ബാധ അതിരൂക്ഷമായിരിക്കുകയാണ്. പലയിടവും വീണ്ടും ലോക്ഡൗണിലായിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് ജനങ്ങള്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങുന്നതും യൂറോപ്പില്‍ പതിവ് കാഴ്ചയായിരിക്കുന്നു. ഇപ്പോഴിതാ യൂറോപ്പില്‍ മാത്രം വരുന്ന മാര്‍ച്ചിനകം 7 ലക്ഷത്തോളം പേര് കോവിഡ് ബാധിച്ച് മരിച്ചേക്കാമെന്നാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2022 മാര്‍ച്ചോടെ യൂറോപ്പ് അടക്കം 49 രാജ്യങ്ങളിലെ അത്യാഹിത വിഭാഗങ്ങള്‍ കോവിഡ് രോഗികളാല്‍ നിറയും. ബൂസ്റ്റര്‍ വാക്സീനുകള്‍ വേണ്ടി വന്നേക്കാമെന്നും റിപ്പോര്‍ട്ട്. യൂറോപ്പില്‍ വാക്സീന് സ്വീകരിക്കാത്ത ആളുകളുടെ എണ്ണം വളരെ കൂടുതലാണ്. ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപക ആക്രമണവും സ്ഥിതി രൂക്ഷമാകാന്‍ കാരണമാകുന്നു. വാക്സീനെടുക്കാത്തവര്‍ എത്രയും വേഗം എടുക്കണമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ഡോ. ഹാന്‍സ് ക്ലൂഗ് വ്യക്തമാക്കി.
Read More