കൊട്ടിയൂർ: പാൽച്ചുരം റോഡിന്റെ തകർച്ചയ്ക്കെതിരെ വേറിട്ട പ്രതിഷേധവുമായി ചുങ്കക്കുന്ന് മേഖല കെസിവൈഎം. “കുഴി എണ്ണൂ, കുഴിമന്തി നേടൂ’ എന്ന പേരിലാണ് കുഴി എണ്ണൽ ചലഞ്ച് സംഘടിപ്പിക്കുന്നത്. പാൽച്ചുരം പള്ളി മുതൽ ബോയ്സ് ടൗൺ വരെയുള്ള റോഡിലെ കുഴികളുടെ എണ്ണം ആദ്യം കൃത്യമായി പറയുന്നയാൾക്ക് കുഴിമന്തി സമ്മാനമായി നൽകും. കൂടാതെ പ്രോത്സാഹന സമ്മാനമായി 500 ഗ്രാം വീതം തക്കാളി അഞ്ചു പേർക്കും നൽകും. ഡിസംബർ അഞ്ചു മുതൽ ഒൻപത് വരെയാണ് പരിപാടി. 9061447647 എന്ന ഫോൺ നമ്പറിലാണ് കുഴികളുടെ എണ്ണം വിളിച്ചറിയിക്കേണ്ടത്. സാമൂഹിക മാധ്യമങ്ങൾ വഴി നടത്തുന്ന ചലഞ്ചിൽ നിരവധി ആളുകൾ പങ്കെടുക്കുന്നുണ്ടെന്ന് കെസിവൈഎം മേഖല പ്രസിഡന്റ് ഡെറിൻ കൊട്ടാരത്തിൽ പറഞ്ഞു. കുഴികളുടെ എണ്ണം കൃത്യമായി വിളിച്ചറിയിക്കുന്നതുവരെയാണ് പ്രതിഷേധ ചലഞ്ച് നടത്തുന്നത്. രണ്ടു ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാൽച്ചുരം റോഡിന്റെ അവസ്ഥ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ചുങ്കക്കുന്ന്…
Read MoreDay: December 7, 2021
നോഡൽ ഓഫീസറെ മാറ്റിനിർത്തി മന്ത്രിയുടെ സന്ദർശനം വിവാദത്തിൽ; മന്ത്രി എത്തിയപ്പോൾ പ്രഭുദാസ് തലസ്ഥാനത്തെത്തിയതെങ്ങനെ?
അഗളി : അട്ടപ്പാടി ആരോഗ്യ നോഡൽ ഓഫീസറും കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രി സൂപ്രണ്ടുമായ ഡോ.പ്രഭുദാസിനെ മാറ്റിനിർത്തിക്കൊണ്ട് ആരോഗ്യമന്ത്രി വീണാ ജോർജ് നടത്തിയ കോട്ടത്തറ ആശുപത്രി സന്ദർശനം വിവാദമാകുന്നു. നോഡൽ ഓഫീസറെ ആശുപത്രിയിൽനിന്നും തന്ത്രപൂർവം ഒഴിവാക്കി കഴിഞ്ഞ ശനിയാഴ്ചയാണ് ആരോഗ്യമന്ത്രി കോട്ടത്തറ ആശുപത്രിയിൽ എത്തിയത്. അവലോകന യോഗത്തിനു തിരുവനന്തപുരത്ത് എത്തണമെന്ന് അറിയിപ്പിനെതുടർന്നാണ് തലസ്ഥാനത്തെത്തിയത്. എന്നാൽ അത്തരത്തിലൊരു യോഗം തലസ്ഥാനത്തു വിളിച്ചിരുന്നില്ലെന്ന് മടങ്ങിയെത്തിയ പ്രഭുദാസ് മാധ്യമങ്ങളോടു പറഞ്ഞു. ആശുപത്രിയുടെ മുഴുവൻ കാര്യങ്ങളുടെയും ചുമതലകൾ വഹിക്കുന്ന താൻ മന്ത്രി എത്തുന്ന സമയം ഇവിടെ ഇല്ലാതെ പോയതിനാൽ ആശുപത്രി നേരിടുന്ന പ്രധാന വിഷയങ്ങൾ മന്ത്രിക്കു മുൻപിൽ അവതരിപ്പിക്കാനായില്ലെന്നും ഡോ.പ്രഭുദാസ് പറഞ്ഞു. ആശുപത്രിയിൽ വിനിയോഗിച്ചിട്ടുള്ള ഫണ്ട് സംബന്ധിച്ചുള്ള വിശദീകരണങ്ങൾ മന്ത്രിക്കു മുന്പിൽ വ്യക്തമാക്കാനുമായില്ല. മന്ത്രിക്കൊപ്പം ഉണ്ടായിരുന്ന ചില രാഷ്ട്രീയ നേതാക്കളാണ് കൈക്കൂലിക്കാരായി നിലകൊള്ളുന്നതെന്നും കൈക്കൂലി നൽകിക്കൊണ്ടുള്ള ഒരു പ്രവർത്തനങ്ങൾക്കും താൻ കൂട്ടുനിൽക്കില്ലന്നും ഡോ.…
Read Moreഇടതുകൈപ്പത്തിയുടെ പകുതിഭാഗത്തോളം പൂർണമായും അറ്റുപോയി ! യുവാവിന് ശസ്ത്രക്രിയ വഴി പുതുജീവിതം
കോലഞ്ചേരി: ഇടതുകൈപ്പത്തിയുടെ പകുതിഭാഗത്തോളം പൂർണമായും അറ്റുപോയ നിലയിൽ കോലഞ്ചേരി എംഒഎസ്സി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയുടെ ശസ്ത്രക്രിയ പ്ലാസ്റ്റിക് ആൻഡ് മൈക്രോവാസ്കുലാർ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിജയകരമായി പൂർത്തിയാക്കി. വാളകത്ത് തടിമില്ലിൽ ജോലി ചെയ്തിരുന്ന ആസാം സ്വദേശിയായ ഉച്ചമാൻ അലി (31) എന്ന അതിഥിതൊഴിലാളിക്കാണ് ജോലിക്കിടെ അപകടം സംഭവിച്ചത്. യന്ത്രത്തിൽ കുരുങ്ങി ഇടതു കൈപ്പത്തിയുടെ തള്ളവിരലും ചൂണ്ടുവിരലും ഉൾപ്പെട്ട ഭാഗം പൂർണമായും മുറിഞ്ഞു പോയ നിലയിലായിരുന്നു. വേർപ്പെട്ട ഭാഗവുമായി ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച രോഗിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കുകയായിരുന്നു. എട്ടു മണിക്കൂർ നീണ്ട അതിസങ്കീർണമായ ശസ്ത്രക്രിയയ്ക്കൊടുവിലാണ് അറ്റുപോയ ഭാഗം വിജയകരമായി തുന്നിച്ചേർത്തത്. പ്ലാസ്റ്റിക് സർജറി വിഭാഗത്തിലെ ഡോ. എം. രാഹുൽ, ഡോ. എസ്. അനൂപ്, ഡോ. എം.എസ്. സാന്റ, ഡോ. അഞ്ജു സാറാ ബാബു, ജിത്തു പോൾ, ഓർത്തോപീഡിക്സ് വിഭാഗത്തിലെ ഡോ. ലിബിൻ തോമസ്, ഡോ.…
Read Moreയുവതിയുമായി പരിചയത്തിലായി ഒരുമിച്ചു താമസം തുടങ്ങി; വീട്ടിൽ ആരുമില്ലാത്ത സമയത്ത് ഫിനോ ചെയ്തുകൂട്ടിയത് ഇങ്ങനെയൊക്കെ… ഒടുവില്‍ കുടുങ്ങി
പള്ളുരുത്തി: പന്ത്രണ്ടു വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ തമിഴ്നാട് മധുര സ്വദേശി ഫിനോ (30) യെ പള്ളുരുത്തി പോലീസ് പിടികൂടി. ഒരു വർഷം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. കുമ്പളങ്ങിയിലെ ഒരു ഫാമിലെ ജോലിക്കാരിയായിരുന്ന കുട്ടിയുടെ അമ്മയുമായി പരിചയത്തിലായ പ്രതി ഇവർക്കൊപ്പം കൂടുകയായിരുന്നു. ഒരുമിച്ചു താമസം തുടങ്ങിയ ഇയാൾ വീട്ടിൽ ആരുമില്ലാത്ത സമയത്താണ് കുട്ടിയെ ഉപദ്രവിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവശേഷം തമിഴ്നാട്ടിലേക്ക് കടന്ന പ്രതിയെ പള്ളുരുത്തി എസ്ഐ വൈ. ദീപുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്യുകയായിരുന്നു. തമിഴ്നാട്ടിൽ ഇയാൾക്ക് ഭാര്യയും രണ്ടു കുട്ടികളുമുണ്ടെന്ന് പോലീസ് പറഞ്ഞു. പോക്സോ നിയമപ്രകാരം കേസെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreപാലോട് വനമേഖലയില്‍ അനധികൃത വൈഡൂര്യ ഖനനം ! ചിത്രങ്ങള്‍ പുറത്ത്; പ്രദേശത്ത് വജ്രം ഉള്‍പ്പെടെയുള്ളവയുടെ സാന്നിദ്ധ്യം…
തിരുവനന്തപുരം പാലോട് വനമേഖലയില്‍ അനധികൃത വൈഡൂര്യഖനനം നടന്നതിന്റെ തെളിവുകള്‍ പുറത്ത്. പാലോട് വനം റേഞ്ചിലെ മണച്ചാല വനത്തിനുള്ളില്‍ നിന്നുള്ള ചിത്രങ്ങള്‍ വെളിയില്‍ വന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാമെന്നും കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും വനംവകുപ്പ് അറിയിച്ചു. പാലോട് വനത്തിനുള്ളിലെ മണച്ചാലയിലാണ് പാറ പൊട്ടിച്ചുള്ള ആഴത്തിലുള്ള കുഴികളും ഖനന ഉപകരണങ്ങളും കണ്ടെത്തിയത്. പാറകള്‍ അടരുകളായി ചെത്തി മാറ്റിയാണ് ആഴത്തില്‍ കുഴിച്ചിരിക്കുന്നത്. വൈഡൂര്യ ഖനനമാണ് നടന്നതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ഈ മേഖലയിലാകെ വൈഡൂര്യം ഉള്‍പ്പെടെയുള്ള രത്നങ്ങളുടെ സാന്നിധ്യം പാറയടരുകളിലുണ്ട്. ഇത് തേടിയാണ് ഖനനം അറിയാവുന്നവര്‍ കാട്ടിലേക്കെത്തിയത്. മരതകം, വജ്രം, മാണിക്യം എന്നിവയും തിരുവനന്തപുരം ജില്ലയുടെ വനമേഖലകളിവുണ്ടെന്നാണ് ജെമ്മോളജി വിദഗ്ധര്‍ പറയുന്നത്. സംരക്ഷിത വനമേഖലയില്‍ അതിക്രമിച്ച് കടന്നു, അനധികൃത ഖനനം നടത്തി എന്നിവ മുന്‍നിറുത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രാദേശികമായി ഇവര്‍ക്ക് സഹായം ലഭിച്ചിട്ടുണ്ട്. സ്ഥലത്ത് ആഴ്ചകളായി കനത്തമഴയാണ്. വനത്തിനുള്ളിലേക്ക്…
Read Moreസെക്രട്ടേറിയറ്റിലെ അഡീഷണൽ സെക്രട്ടറിയുടെ വീട്ടിൽ മോഷണം; വാതിൽ തകർത്ത കള്ളൻ എല്ലാം കൊണ്ടുപോയി
കാട്ടാക്കട : സെക്രട്ടേറിയറ്റിലെ അഡീഷണൽ സെക്രട്ടറിയുടെ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു. മലയിൻകീഴ് ചൂഴാറ്റുകോട്ട പാമാംകോട് സ്വദേശി കെ. സുനിൽകുമാറിന്റെ രേവന്ദനം വീട്ടിലായിരുന്നു മോഷണം. ഇദ്ദേഹം ശനിയാഴ്ച കുടുംബസമേതം മണക്കാടുള്ള വീട്ടിലേക്ക് പോയിരുന്നു. ഞായറാഴ്ച രാത്രി തിരികെയെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഇരുനില വീടിന്റെ അടുക്കളവാതിൽ കുത്തിപ്പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന ഒരു റാഡോ വാച്ച്, ലാപ്ടോപ്പ്, 10,000 രൂപ, ഏഴു പവൻ സ്വർണാഭരണങ്ങൾ എന്നിവ കവർന്നു. മലയിൻകീഴ് സിഐ എ.വി. സൈജു, എസ്ഐ കെ. രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വാതിൽ കുത്തിപ്പൊളിക്കാൻ ഉപയോഗിച്ച പാര വീടിനു സമീപത്തുനിന്ന് പോലീസ് കണ്ടെത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുത്തു. രണ്ടു മാസത്തിനുമുമ്പ് പാമാംകോട് പ്രവർത്തിച്ചുവരുന്ന ഒരു സ്റ്റുഡിയോയിൽ മോഷണം നടന്നിരുന്നു. ഇതിന്റെ അന്വേഷണം നടന്നു വരുന്നതിനിടെയാണ് വീണ്ടുമൊരു…
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡനം; കുപ്രസിദ്ധ കുറ്റവാളി പാച്ചനെ തമിഴ്നാട്ടിൽ നിന്ന് പൊക്കി കേരള പോലീസ്
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ട് പോയി തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ താമസിപ്പിച്ച് പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി കോളിയൂർ കൈലിപ്പാറ കോളനിയിൽ പ്രകാശ് (പാച്ചൻ 23)നെയാണ് തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തത്. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ ഷാജിയുടെ നിർദേശാനുസരണം പ്രത്യേക അന്വേഷസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട്ടിലെ കലിംഗരാജപുരത്ത് നിന്നും പ്രതി പിടിയിലായത്. അന്വേഷണസംഘം തമിഴ്നാട്ടിൽ ക്യാമ്പ് ചെയ്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പെൺകുട്ടിയും പ്രതിയും പിടിയിലായത്.പ്രകാശിനെതിരെ മോഷണം, വധശ്രമം, കഞ്ചാവ് വിൽപ്പന തുടങ്ങിയ കേസുകൾ കോവളം, വിഴിഞ്ഞം, പൂജപ്പുര, വലിയതുറ തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ നിലവിലുണ്ട്. തിരുവല്ലം എസ്എച്ച്ഒ സുരേഷ് വി.നായർ, എസ്ഐമാരായ ബിപിൻ പ്രകാശ്, വൈശാഖ്, മനോഹരൻ, സിപിഒമാരായ ഷിജു, വിനയകുമാർ, രാജീവ്, രാജീവ്കുമാർ, രമ, പ്രീജ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ…
Read Moreഗിന്നസ് റെക്കോഡ്സില്‍ ഇടംപിടിച്ച് നെവില്ലി ! ഇയാള്‍ക്കു റെക്കോഡ് നേടിക്കൊടുത്ത സംഭവം കേട്ടാല്‍ ആരും വാപൊളിക്കും; വീഡിയോ കാണാം…
ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടംപിടിക്കുക ഒട്ടുമിക്ക ആളുകളുടെയും സ്വപ്നമാണ്. ലോകത്ത് മറ്റുമനുഷ്യര്‍ ചെയ്തിട്ടില്ലാത്ത, അല്ലെങ്കില്‍ അവരെ കവച്ചു വെയ്ക്കുന്ന പ്രകടനത്തിലൂടെയാവും പലരും ഗിന്നസ് റെക്കോഡ്സില്‍ ഇടംപിടിക്കുന്നത്. ഏറ്റവും ഉച്ചത്തില്‍ ഏമ്പക്കം വിട്ടാണ് ഓസ്ട്രേലിയന്‍ സ്വദേശി നെവില്ലി ഷാര്‍പ്പ് റെക്കോഡ് കുറിച്ചത്. ബ്രിട്ടീഷുകാരന് പോള്‍ ഹുന്‍ കുറിച്ച റെക്കോര്‍ഡാണ് തകര്‍ത്താണ് നെവില്ലി ഏറ്റവും വലിയ ഏമ്പക്കം വിട്ട പുരുഷനായത്. നെവില്ലിയുടെ ഏമ്പക്കത്തിന്റെ ശബ്ദം 112.4 ഡെസിബെല്‍സ് രേഖപ്പെടുത്തി. പോള്‍ ഹുന്നിന്റെത് 109.9 ഡെസിബെല്സായിരുന്നു. 12 വര്‍ഷത്തിനു ശേഷമാണ് നെവില്ലി റെക്കോര്‍ഡ് മറിക്കടക്കുന്നത്. ഇതിന്റെ വീഡിയോ ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്സ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. ഇലക്ട്രിക്ക് ഡ്രില്ലിന്റെ ശബ്ദത്തെക്കാള്‍ കൂടുതല്‍ എന്നാണ് ഗിന്നസ് റെക്കോര്‍ഡ്സ് വിശേഷിപ്പിച്ചത്. ലോക റെക്കോര്‍ഡു സ്വന്തമാക്കണമെന്ന് ആഗ്രഹത്തിലാണ് ഇത്തരത്തിലൊരു ശ്രമം നടത്തിയത്. ഇംഗ്ളീഷുകാരെന്റ പേരിലാണ് പത്തുവര്ഷമായിട്ടു ഈ റെക്കോര്‍ഡ്സ് അതും ഒരു കാരണമാണ് എന്നു…
Read Moreജയന്തിയുടെ പ്രതികാരം..! കാമുകൻ വേറെ വിവാഹം ചെയ്തെന്ന വിവരം അറിഞ്ഞു; മലയാളി യുവാവിനു നേരേ യുവതിയുടെ ഞെട്ടിക്കുന്ന പ്രതികാരം
ചെന്നൈ: കാമുകൻ വേറെ വിവാഹം ചെയ്തെന്ന വിവരം അറിഞ്ഞതില്‍ പ്രകോപിതയായി യുവതി യുവാവിനെ ആക്രമിച്ചു. കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം ജീവനൊടുക്കാനും അവര്‍ ശ്രമിച്ചു. കോയമ്പത്തൂര്‍ പീളമേട്ടില്‍ സ്വകാര്യ അപ്പാര്‍ട്ട്മെന്റിലാണ് സംഭവം. തിരുവനന്തപുരം കൊടിപുരം ആര്.രാഗേഷ് (30) ആണ് യുവതിയുടെ ആക്രമണത്തിന് ഇരയായത്. കാഞ്ചിപുരം മീനംപാക്കം തരുവള്ളുവര്‍ നഗറിലെ പി.ജയന്തി (27) ആണ് യുവാവിനെ ആക്രമിച്ച ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചത്. ആസിഡ് ഒഴിക്കുക മാത്രമല്ല കത്തികൊണ്ടു യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് യുവതി വിഷം കഴിച്ചത്. അപ്പാര്‍ട്ട്മെന്റിലെ സുരക്ഷാ ജീവനക്കാരും ബഹളം കേട്ടെത്തിയ അയല്‍ക്കാരും ചേര്‍ന്നാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രിയില്‍നിന്നുള്ള റിപ്പോര്‍ട്ട്. നേരത്തെ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ജയന്തി ദുബായിലെ ഒരു മസാജ് സെന്ററില്‍ ജോലി ചെയ്തു വരവേയാണ്ര രാഗേഷിനെ പരിചയപ്പെടുന്നത്. ആദ്യ ബന്ധത്തില്‍ ഒരു കുട്ടിയുള്ള ജയന്തി ദുബായില്‍ രാഗേഷിനൊപ്പമാണ്…
Read Moreലോഡ്ജില്‍ സമാനരീതിയിലുള്ള സംഭവങ്ങള്‍ നടന്നിട്ടുണ്ടോ? ഫോട്ടോഷൂട്ട് പീഡനം; വനിതാ ലോഡ്ജ് ഉടമ തമിഴ്നാട്ടിലേക്കു കടന്നെന്നു സംശയം
കാക്കനാട്: കാക്കനാട് ഫോട്ടോ ഷൂട്ടിനായി എത്തിയ മോഡലിനു ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്കി രണ്ടു ദിവസം തടവില്‍ പാര്‍പ്പിച്ചു കൂട്ടമാനഭംഗം ചെയ്ത സംഭവത്തില്‍ മൂന്നു പ്രതികള്‍ ഇപ്പോഴും ഒളിവില്‍ത്തന്നെ. ഇവരെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഒന്നാം പ്രതി അജ്മല്‍, മൂന്നാം പ്രതി ഷമീര്‍, ലോഡ്ജ് ഉടമ ക്രിസ്റ്റീന എന്നിവരാണ് ഒളിവില്‍ കഴിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടാം പ്രതി ആലപ്പുഴ ആറാട്ടുപുഴ പുത്തന്‍പറമ്പില്‍ സലിംകുമാറിനെ (33) കഴിഞ്ഞ ദിവസം ഇന്‍ഫോപാര്‍ക്ക് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തമിഴ്നാട് സ്വദേശിയായ ക്രിസ്റ്റീന നാട്ടിലേക്കു കടന്നുവെന്നോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇവരുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. ലോഡ്ജില്‍ സമാനരീതിയിലുള്ള സംഭവങ്ങള്‍ നടന്നിട്ടുണ്ടോയെന്നും പരിശോധിക്കും. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്പ്പെട്ടിട്ടുണ്ടോയെന്നതിനെക്കുറിച്ചും അന്വേഷിക്കും. മലപ്പുറം സ്വദേശിനിയായ 27കാരിയാണ് പീഡനം സംബന്ധിച്ചു പരാതി നല്‍കിയത്. കഴിഞ്ഞ ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് സംഭവം. കാക്കനാട് ഫോട്ടോ ഷൂട്ടിനായി…
Read More