യുവതിയുമായി പരിചയത്തിലായി ഒരുമിച്ചു താമസം തുടങ്ങി; വീട്ടിൽ ആരുമില്ലാത്ത സമയത്ത് ഫിനോ ചെയ്തുകൂട്ടിയത് ഇങ്ങനെയൊക്കെ… ഒടുവില്‍ കുടുങ്ങി

പള്ളുരുത്തി: പന്ത്രണ്ടു വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ തമിഴ്നാട് മധുര സ്വദേശി ഫിനോ (30) യെ പള്ളുരുത്തി പോലീസ് പിടികൂടി.

ഒരു വർഷം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. കുമ്പളങ്ങിയിലെ ഒരു ഫാമിലെ ജോലിക്കാരിയായിരുന്ന കുട്ടിയുടെ അമ്മയുമായി പരിചയത്തിലായ പ്രതി ഇവർക്കൊപ്പം കൂടുകയായിരുന്നു.

ഒരുമിച്ചു താമസം തുടങ്ങിയ ഇയാൾ വീട്ടിൽ ആരുമില്ലാത്ത സമയത്താണ് കുട്ടിയെ ഉപദ്രവിച്ചതെന്ന് പോലീസ് പറഞ്ഞു.

സംഭവശേഷം തമിഴ്നാട്ടിലേക്ക് കടന്ന പ്രതിയെ പള്ളുരുത്തി എസ്ഐ വൈ. ദീപുവിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്യുകയായിരുന്നു.

തമിഴ്നാട്ടിൽ ഇയാൾക്ക് ഭാര്യയും രണ്ടു കുട്ടികളുമുണ്ടെന്ന് പോലീസ് പറഞ്ഞു. പോക്സോ നിയമപ്രകാരം കേസെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related posts

Leave a Comment