പാരീസ്: കൊറോണ വൈറസിന്റെ വളരെ പകർച്ചവ്യാധിയായ ഒമിക്രോണ്‍ വേരിയന്റ് ലോകമെന്പാടും വ്യാപിക്കുന്ന സാഹചര്യത്തിൽ വീണ്ടും പരിവർത്തനം ചെയ്യപ്പെട്ട പുതിയ വേരിയന്റിനെ കണ്ടെത്തുകയും ചെയ്തത് കൂടുതൽ ആശങ്കയുളവാക്കുകയാണ്. ഇതുവരെ, 12,000ലധികം വ്യക്തിഗത മ്യൂട്ടേഷനുകൾ ലോകമെന്പാടും അറിയപ്പെടുന്നു. അവയിൽ മിക്കതും കാര്യമായ സ്വാധീനം ചെലുത്തുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഫ്രാൻസിന്റെ തെക്ക് ഭാഗത്ത് ഇപ്പോൾ വൈറസിന്റെ ഒരു പുതിയ വകഭേദം കണ്ടെത്തിയത്. പുതിയ മ്യൂട്ടേഷന് ബി.1.640.2 എന്ന പ്രാഥമിക പദവിയുണ്ട്, കൂടാതെ 46 വ്യക്തിഗത മ്യൂട്ടേഷനുകൾ ഉൾപ്പെടുന്നു. മാർസെയിലിലെ ഐഎച്ച് യു മെഡിറ്ററേനി ഇൻഫെക്ഷനിൽ നിന്നുള്ള ഫ്രഞ്ച് വിദഗ്ധർ നടത്തിയ പ്രാഥമിക പഠനത്തിന്റെ ഫലമാണിത്. വളരെ പകർച്ചവ്യാധിയായ ഒമിക്രോണ്‍ വേരിയന്റിന് 37 വ്യക്തിഗത മ്യൂട്ടേഷനുകളുണ്ട്. ബി.1.640.2 രോഗബാധിതൻ കാമറൂണിൽ നിന്നാണ് ഫ്രാൻസിലെത്തിയത്. മധ്യ ആഫ്രിക്കൻ രാജ്യമായ കാമറൂണിൽ നിന്ന് വിമാനത്തിൽ തിരിച്ചെത്തിയ ഒരാൾക്ക് തെക്കൻ ഫ്രാൻസിൽ കുറഞ്ഞത് പന്ത്രണ്ട് പേരെയെങ്കിലും കൊറോണ…
Read MoreDay: January 8, 2022
ഒമിക്രോൺ കേസുകൾ ഉയർന്നതുപോലെ താഴേയ്ക്കും പോകുമോ? ഡോ. റോഷ് ലി വലൻസ്കി പറയുന്നത് ഇങ്ങനെ…
വാഷിംഗ്ടൺ ഡിസി: ഒമിക്രോണുമായി ബന്ധപ്പെട്ട കേസുകൾ അമേരിക്കയിൽ അതിവേഗം വ്യാപിച്ചതുപോലെ തന്നെ എത്രയും വേഗം കുത്തനെ താഴേയ്ക്കും പോകുമെന്ന് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ ഡോ. റോഷ് ലി വലൻസ്കി. ഡിസംബർ ഏഴിനു മാധ്യമങ്ങൾക്കു നൽകിയ പ്രസ്താവനയിലാണ് ഇവർ ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് കേസുകളുടെ ഉയർച്ചയും താഴ്ചയും ഒരു തരംഗം പോലെയാണെന്നാണ് ഡയറക്ടർ കോവിഡ് വ്യാപനത്തെ വിശേഷിപ്പിച്ചത്. വൈറ്റ് ഹൗസ് കോവിഡ് 19 ടാക്സ് ഫോഴ്സിനെ കൂടാതെ ആറു മാസത്തിനുള്ളിൽ ആദ്യമായാണ് വലൻസ്കി മാധ്യമങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ഒമിക്രോൺ കേസുകൾ ആദ്യമായി കണ്ടെത്തിയ ആഫ്രിക്കയിൽ ഇപ്പോൾ രോഗം വളരെ താഴ്ന്ന നിലയിലാണ്. അതിവേഗം വ്യാപിച്ച ഒമിക്രോൺ ഇപ്പോൾ ആഫ്രിക്കയിൽ നിന്നും അപ്രത്യക്ഷമായതാണ് കാണുന്നതെന്നും ഡയറക്ടർ കൂട്ടിചേർത്തു. അമേരിക്കയിൽ കോവിഡ് വ്യാപനം ഇപ്പോൾ അതിന്റെ മൂർധന്യാവസ്ഥയിലാണ്. രണ്ടാഴ്ചയ്ക്കു മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ 204 ശതമാനം വർധനവാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്.…
Read Moreവളരെ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തിയവരായിരുന്നു..! ഒരു മാസം പ്രായമുളള കുഞ്ഞിനെ അനാഥനാക്കി പോലീസ് ദമ്പതികള്‍ ജീവനൊടുക്കി
ഫ്ളോറിഡ: ഒരു മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ അനാഥനാക്കി രണ്ടു ഫ്ളോറിഡ ഡപ്യൂട്ടികള്‍ ജീവനൊടുക്കി. സെന്റ് ലൂസി കൗണ്ടി ഡപ്യൂട്ടി ക്ലെയറ്റനാണ് ആദ്യം ആത്മഹത്യ ചെയ്തത്. ഇതേ തുടര്‍ന്ന് ഭാര്യയും ഡപ്യൂട്ടി ഷെരീഫുമായ വിക്ടോറിയായും ആത്മഹത്യ ചെയ്യുകയായിരുന്നു. പുതുവര്‍ഷ രാവില്‍ ഷെരീഫ് ഓഫിസില്‍ ലഭിച്ച സന്ദേശത്തെ തുടര്‍ന്ന് വീട്ടില്‍ എത്തിച്ചേര്‍ന്ന പോലീസ് ആത്മഹത്യക്ക് ശ്രമിച്ച ക്ലെയ്റ്റനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചു. ലൈഫ് സപ്പോര്‍ട്ടിലായിരുന്ന ക്ലെയ്റ്റനെ ഞായറാഴ്ച ലൈഫ് സപ്പോര്‍ട്ടില്‍ നിന്നും വിടുവിച്ചു. ജനുവരി നാലിന് ചൊവ്വാഴ്ചയാണ് ഭാര്യയും ഷെരീഫുമായ വിക്ടോറിയായുടെ മരണത്തെകുറിച്ചു പോലീസ് അറിയുന്നത്. ഇരുവരുടേയും മരണവിവരം വെളിപ്പെടുത്താന്‍ പൊലീസ് വിസമ്മതിച്ചു. കുട്ടിയുടെ പേരും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. വളരെ പ്രതീക്ഷകള്‍ വച്ചു പുലര്‍ത്തിയവരായിരുന്നു ഇരുവരുമെന്നു സഹപ്രവര്‍ത്തകര്‍ ഓര്‍മ്മിച്ചു. പൊലീസ് ഓഫിസര്‍മാര്‍ക്കിടയില്‍ ആത്മഹത്യ പ്രവണത വര്‍ധിച്ചുവരുന്നതായി നിരവധി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പി.പി. ചെറിയാന്
Read Moreകേരളത്തിന്റെ ഭൂപ്രകൃതിയുമായി വളരെ അടുത്ത സാമ്യമുള്ള ഒരു സംസ്ഥാനം! കാനഡയിലെ കേരളം തണുത്തുവിറയ്ക്കുന്നു
ഒട്ടാവ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ വാൻകൂവറും വിക്ടോറിയ ഐലൻഡും വർഷങ്ങൾക്കുശേഷം മഞ്ഞിൽ മുങ്ങിപ്പോയി. മൂന്നുനാലു മാസങ്ങൾക്ക് മുമ്പ് ഇവിടെ വലിയ ചൂടായിരുന്നു. ഇപ്പോൾ ഇവിടം വലിയ ശൈത്യത്തെ നേരിടുകയാണ്. കേരളത്തിന്റെ ഭൂപ്രകൃതിയുമായി വളരെ അടുത്ത സാമ്യമുള്ള ഒരു സംസ്ഥാനമാണ് ബ്രിട്ടീഷ് കൊളംബിയ. നാലു സൈഡും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ സ്ഥലത്തേക്ക് എത്തണമെങ്കിൽ വിമാന മാർഗമോ അല്ലെങ്കിൽ ബോട്ടു മാർഗമോ എത്താൻ പറ്റുകയുള്ളൂ . തലസ്ഥാനം വിക്ടോറിയ. കാനഡയിലെ ഏറ്റവും വിലയേറിയ സ്ഥലങ്ങളിലൊന്നും ഇതുതന്നെ. റിട്ടയർമെന്റിനു ലൈഫിനു വേണ്ടിയാണ് ഒത്തിരി ആളുകൾ ഈ പ്രദേശത്തേക്ക് കുടിയേറിപാർക്കുന്നത് . അടുത്ത കാലത്തായി കേരളത്തിൽനിന്നടക്കമുള്ള കുട്ടികൾ ഇവിടെ പഠിക്കാനായി വരുന്നുണ്ട്. വിക്ടോറിയയിൽ നിന്ന് അല്പം മാറി താമസിച്ചാൽ വീടുകൾക്ക് വിലക്കുറവ് ഉള്ളതിനാൽ മലയാളികൾ ഐലൻഡിലെ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്നു. ലോകത്തിലെ ഏറ്റവും വിലയേറിയ യാത്രാ കപ്പലുകൾ അടുക്കുന്ന സ്ഥലം കൂടിയാണ്…
Read Moreകാര്യങ്ങൾ വീണ്ടും പഴയപോലെയാകുന്നു, നന്ദി ഉണ്ട് ഒമിക്രോൺ നന്ദി ഉണ്ട്..! വീണ്ടും ലോക്ക് ഡൗൺ വരുമോ? ആശങ്ക പ്രകടിപ്പിച്ച് നടൻ ദീപക് പറമ്പോൽ
ഒമിക്രോൺ വൈറസിനെത്തുടർന്ന് വീണ്ടും ലോക്ക് ഡൗൺ വരുകയാണെങ്കിൽ സാധാരണക്കാരൻ എന്തുചെയ്യുമെന്ന ആശങ്ക പ്രകടിപ്പിച്ച് നടൻ ദീപക് പറന്പോൽ. കഴിഞ്ഞ വർഷം ജീവിച്ചത് കഷ്ട്ടിച്ചു ഒരു മാസം. ബൂസ്റ്റർ ഡോസ് വരുന്നുണ്ടല്ലോ അതും എടുക്കാം. രണ്ടു മാസം എങ്കിലും സമാധാനത്തോടെ ജീവിക്കാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ദീപക് കുറിച്ചു പോസ്റ്റിന്റെ പൂർണരൂപം കാര്യങ്ങളൊക്കെ വീണ്ടും പഴയതുപോലെ ആവാൻ പോവാണെന്നു അറിഞ്ഞതിൽ സന്തോഷം. നന്ദി ഉണ്ട് ഒമൈക്രോൺ നന്ദി ഉണ്ട്. ഒരുപാട് ആഗ്രഹവും, ഒരുപാട് പ്രതീക്ഷയും ഉള്ള ഒരു സാധാരണക്കാരനാണ് ഞാൻ. ഇനി ഒരു ലോക്ക് ഡൗൺ… അത് വരുകയാണെങ്കിൽ hoooo…..കോടിക്കണക്കിനു മനുഷ്യരുടെ ശരീരത്തിലുള്ള വൈറസ് നിലനിൽക്കാൻ mutate ചെയ്തുകൊണ്ടേ ഇരിക്കും. പക്ഷെ നിലനിൽക്കാൻ സാധാരണക്കാരൻ എന്തുചെയ്യും….?? രണ്ടു ഡോസ് വാക്സിൻ എടുത്തു അതുകൊണ്ടു ചത്തില്ല… പക്ഷെ കഴിഞ്ഞ വർഷം ജീവിച്ചത് കഷ്ട്ടിച്ചു ഒരു മാസം. ബൂസ്റ്റർ ഡോസ് വരുന്നുണ്ടല്ലോ അതും…
Read Moreജെസ്നിയെ മിന്നുചാർത്തി ജോൺപോൾ ജോർജ്! വധു അങ്കമാലി സ്വദേശിനി
ഗപ്പി, അന്പിളി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവ സംവിധായകൻ ജോണ്‍പോൾ ജോർജ് വിവാഹിതനായി. അങ്കമാലി സ്വദേശിനി ജെസ്നിയാണ് വധു. ചെന്നൈ നൂത്തൻഞ്ചരി സെന്റ് ആന്റണീസ് കത്തീഡ്രലിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് ഇരുവരും വിവാഹിതരായത്. കോട്ടയം മൂലേടം കുന്നന്പള്ളി കളത്തിൽ പറന്പിൽ കെ.വി.ജോർജിന്റെയും റീത്താമ്മയുടെയും മകനാണ് ജോണ്‍പോൾ ജോർജ്. അങ്കമാലി കൊച്ചാപ്പള്ളിയിൽ കെ.പി.ജോയി-ജാൻസി ദന്പതികളുടെ മകളാണ് ജെസ്നി. നിരവധി ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ചു പരിചയ സന്പന്നനായ ജോണ്‍ പോൾ ഗപ്പി എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി മാറിയത്. ആദ്യത്തെ ചിത്രം തന്നെ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയിരുന്നു. സൗബിൻ ഷാഹിറിനെ നായകനാക്കി ചെയ്ത അന്പിളിയാണ് രണ്ടാമത്തെ ചിത്രം. കുടുംബ ചിത്രമെന്ന നിലയിൽ ഇതും പ്രേക്ഷകശ്രദ്ധ നേടി. ഗപ്പിയിലെയും അന്പിളിയിലെയും എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റുകളായി. പരസ്യ ചിത്രങ്ങൾ അടക്കം ഒരുക്കിയിട്ടുള്ള ജോണ്‍പോൾ നിലവിൽ തമിഴ് ചിത്രവുമായി ബന്ധപ്പെട്ട അണിയറ പ്രവർത്തനങ്ങളിൽ…
Read Moreനിർത്തിയിട്ട കാറിൽ 10 മൃതദേഹങ്ങൾ! രണ്ടുപേർ അറസ്റ്റിൽ
മെക്സിക്കോ സിറ്റി: മെക്സിക്കൻ സംസ്ഥാനമായ സകാറ്റെകാസിൽ നിർത്തിയിട്ട കാറിൽനിന്നു 10 മൃതദേഹങ്ങൾ കണ്ടെത്തി. വ്യാഴാഴ്ച പുലർച്ചയോടെ ലോക്കൽ സ്റ്റേറ്റ് ഗവർണറുടെ ഓഫീസിനു സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണു വാഹനം കണ്ടെത്തിയത്. സംശയം തോന്നി പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട രണ്ടുപേരെ അറസ്റ്റ് ചെയ്തതായി ലോക്കൽ സ്റ്റേറ്റ് ഗവർണർ ഡേവിഡ് മോർണിയർ പറഞ്ഞു. മെക്സിക്കൻ സംസ്ഥാനമായ സാകറ്റെകാസിൽ മയക്കുമരുന്നു മാഫിയകൾ തമ്മിൽ ഏറ്റുമുട്ടുന്നത് പതിവാണ്. ഇത്തരം ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരെ പൊതുസ്ഥലത്ത് ഉപേക്ഷിക്കുന്നതാണ് രീതി. ഇതിന്റെ തുടർച്ചയായാണ് പൊതുസ്ഥത്ത് മൃതദേഹങ്ങൾ ഉപേക്ഷിക്കപ്പെട്ട സംഭവത്തെയും കാണുന്നത്. മൃതദേഹങ്ങൾ ഒടിച്ചുമടക്കിയ നിലയിൽ കാറിനുള്ളിൽ കുത്തിനിറച്ച അവസ്ഥയിലായിരുന്നു. ഇവർ ക്രൂരമായ മർദനത്തിന് വിധേയമായതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ അന്വേഷണം നടക്കുന്നതായും എന്തു വിലകൊടുത്തും സമാധാനം പുനഃസ്ഥാപിക്കുമെന്നും ഗവർണർ പറഞ്ഞു. മയക്കുമരുന്ന് സംഘങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്ന മെക്സിക്കോയിൽ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വൻവർധനയാണ്…
Read Moreഇന്ത്യയിലേക്കു വരാന്‍ ഉദ്ദേശിക്കുന്നവരുടെ ശ്രദ്ധയ്ക്ക്..! ഒമിക്രോണ്‍ ഉൾപ്പെടെ കോവിഡ് വ്യാപനം രൂക്ഷം; കേന്ദ്രം പുറപ്പെടുവിച്ച പുതിയ മാർഗനിർദേശം ഇങ്ങനെ…
ന്യൂഡൽഹി: ഒമിക്രോണ്‍ ഉൾപ്പെടെ കോവിഡ് വ്യാപനം രൂക്ഷമായതോടെ ഹൈ റിസ്ക് രാജ്യങ്ങൾ ഉൾപ്പെടെ വിദേശത്തുനിന്നെത്തുന്നവർക്കുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി. ഇന്ത്യയിലേക്കു വരാൻ ഉദ്ദേശിക്കുന്നവർ എയർ സുവിധ പോർട്ടലിൽ സ്വയം സാക്ഷ്യപത്രവും നെഗറ്റീവ് ആർടിപിസിആർ പരിശോധനാ ഫലവും അപ്ഡേറ്റ് ചെയ്യണം. ആരോഗ്യസേതു ആപ്പ് ഡൗണ്‍ ലോഡ് ചെയ്യണം. ഇന്ത്യയിൽ എത്തിയാലുടൻ എല്ലാവരും കോവിഡ് പരിശോധന നടത്തണം. ഇക്കാര്യം മുൻകൂട്ടി എയർ സുവിധ പോർട്ടലിൽ ബുക്ക് ചെയ്യാം. ഹൈ റിസ്ക് രാജ്യങ്ങളിൽനിന്നെത്തുന്ന ട്രാൻസിറ്റ് യാത്രക്കാർ വിമാനത്താവളത്തിൽ മുൻകൂട്ടി അറിയിക്കണം. തെർമൽ സ്ക്രീനിംഗിനുശേഷം രോഗലക്ഷണങ്ങൾ ഒന്നുമില്ലാത്തവരെ മാത്രമേ വിമാനത്തിൽ പ്രവേശിപ്പിക്കൂ. ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർ സ്വന്തം ചെലവിലാണ് കോവിഡ് പരിശോധന നടത്തേണ്ടത്. കര, നാവിക മാർഗം എത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്കും ഇതേ മാർഗരേഖ തന്നെയാണ് ഉള്ളത്. യുകെ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, ബോട്സ്വാന, ചൈന, ഘാന, മൗറീഷ്യസ്,…
Read Moreസജീഷ്മോനേപ്പറ്റി വീട്ടുകാര്‍ക്ക് സംശയമൊന്നുമില്ലായിരുന്നു, പക്ഷേ..! പെരിങ്ങോത്ത് ബന്ധുവായ കുട്ടിയുടെ മാല കവര്‍ന്ന യുവാവ് അറസ്റ്റിൽ
പെരിങ്ങോം: ബന്ധുവായ നാലുവയസുള്ള കുട്ടിയുടെ മാല കവര്‍ന്ന യുവാവ് പോലീസിന്റെ പിടിയില്‍. പെരിങ്ങോം മടക്കാംപൊയിലിലെ എം.കെ.സജീഷ്മോനാണ് (27) പെരിങ്ങോം പോലിസിന്റെ പിടിയിലായത്.അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞമാസം പത്തിന് ബന്ധുവീട്ടിലെത്തിയ ഇയാള്‍ കുട്ടിയുടെ ഒന്നേമുക്കാല്‍ പവന് വരുന്ന മാലയും ലോക്കറ്റുമായാണ് സ്ഥലംവിട്ടത്. കുട്ടിയുടെ കഴുത്തിലിട്ടിരുന്ന മാല കാണാതെ വന്നതിനെത്തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണങ്ങള്‍ വിഫലമായതിനെ തുടര്‍ന്നാണാണ് കുട്ടിയുടെ പിതാവ് പെരിങ്ങോം പോലീസില്‍ പരാതിപ്പെട്ടത്. വീട്ടില്‍ വന്നിരുന്ന സജീഷ്മോനേപ്പറ്റി വീട്ടുകാര്‍ക്ക് സംശയമൊന്നുമില്ലായിരുന്നു.എന്നാല്‍ വിശദമായി കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കിയ പെരിങ്ങോം എസ്ഐ വി.യദുകൃഷ്ണന് രഹസ്യമായി ഇയാളെ നിരീക്ഷിക്കുകയും ബാങ്കുകളിലെ സിസിടിവികള്‍ പരിശോധിക്കുകയുമുണ്ടായി. ഇതേത്തുടര്‍ന്നാണ് രണ്ടു ബാങ്കുകളിലായി പണയം വച്ചിരുന്ന മാലയും ലോക്കറ്റും പോലീസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തത്.
Read Moreസ്വത്ത് എഴുതികൊടുക്കാത്തതിലുള്ള വിരോധം! വയോധികയായ അമ്മയെ മര്‍ദ്ദിച്ച മൂന്നു പെണ്മക്കളും അറസ്റ്റില്‍
പയ്യന്നൂര്‍: സ്വത്ത് എഴുതികൊടുക്കാത്ത വിരോധത്തില്‍ വയോധികയായ മാതാവിനെ മര്‍ദ്ദിച്ച് അവശയാക്കിയ സംഭവത്തില്‍ മൂന്നുപെണ്‍മക്കളേയും പോലീസ് അറസ്റ്റ് ചെയ്തു. എരമത്തെ പി. സൗദാമിനി, പി. അമ്മിണി, പി. പത്മിനി എന്നിവരാണ് നരഹത്യാശ്രമത്തിന് പെരിങ്ങോം പോലീസ് അറസ്റ്റ് ചെയ്തത്. വയോധികയുടെ മകനായ പെരിങ്ങോം പൊന്നംമ്പാറയിലെ പലേരി വീട്ടില്‍ രവീന്ദ്രനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ റിമാൻഡിലാണ്. മാതമംഗലം പേരൂലിലെ പരേതനായ കുഞ്ഞമ്പുവിന്റെ ഭാര്യ പലേരിവീട്ടില്‍ മീനാക്ഷിയമ്മയാണ് കഴിഞ്ഞ മാസം 15ന് വൈകുന്നേരം നാലുമക്കളുടെ അക്രമത്തിനിരയായത്. പത്ത് മക്കളുണ്ടായിരുന്ന മീനാക്ഷിയമ്മ മകനായ മോഹനന്റെ വീട്ടിലായിരുന്നു താമസം. മോഹനന് വീട്ടിലില്ലാത്ത സമയത്ത് നടന്ന അക്രമത്തെ പറ്റി മോഹനന്റെ ഭാര്യ സി.വി. ഷീജ നല്കിയ പരാതിയിലായിരുന്നു കേസ്. തുടര്‍ന്ന് രവീന്ദ്രനെ അറസ്റ്റുചെയ്തതോടെ കൂട്ടുപ്രതികളായ പെണ്മക്കള് ഒളിവില്‍ പോവുകയായിരുന്നു. ഇവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ പെണ്മക്കള് അഭിഭാഷകന് മുഖേന തലശേരി സെഷന്‍സ് കോടതിയില്‍…
Read More