സജീഷ്മോനേപ്പറ്റി വീട്ടുകാര്‍ക്ക് സംശയമൊന്നുമില്ലായിരുന്നു, പക്ഷേ..! പെരിങ്ങോത്ത് ബന്ധുവായ കുട്ടിയുടെ മാല കവര്‍ന്ന യുവാവ് അറസ്റ്റിൽ

പെരിങ്ങോം: ബന്ധുവായ നാലുവയസുള്ള കുട്ടിയുടെ മാല കവര്‍ന്ന യുവാവ് പോലീസിന്‍റെ പിടിയില്‍.

പെരിങ്ങോം മടക്കാംപൊയിലിലെ എം.കെ.സജീഷ്മോനാണ് (27) പെരിങ്ങോം പോലിസിന്‍റെ പിടിയിലായത്.അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ കോടതി റിമാൻഡ് ചെയ്തു.

കഴിഞ്ഞമാസം പത്തിന് ബന്ധുവീട്ടിലെത്തിയ ഇയാള്‍ കുട്ടിയുടെ ഒന്നേമുക്കാല്‍ പവന്‍ വരുന്ന മാലയും ലോക്കറ്റുമായാണ് സ്ഥലംവിട്ടത്.

കുട്ടിയുടെ കഴുത്തിലിട്ടിരുന്ന മാല കാണാതെ വന്നതിനെത്തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണങ്ങള്‍ വിഫലമായതിനെ തുടര്‍ന്നാണാണ് കുട്ടിയുടെ പിതാവ് പെരിങ്ങോം പോലീസില്‍ പരാതിപ്പെട്ടത്.

വീട്ടില്‍ വന്നിരുന്ന സജീഷ്മോനേപ്പറ്റി വീട്ടുകാര്‍ക്ക് സംശയമൊന്നുമില്ലായിരുന്നു.എന്നാല്‍ വിശദമായി കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കിയ പെരിങ്ങോം എസ്ഐ വി.യദുകൃഷ്ണന്‍ രഹസ്യമായി ഇയാളെ നിരീക്ഷിക്കുകയും ബാങ്കുകളിലെ സിസിടിവികള്‍ പരിശോധിക്കുകയുമുണ്ടായി.

ഇതേത്തുടര്‍ന്നാണ് രണ്ടു ബാങ്കുകളിലായി പണയം വച്ചിരുന്ന മാലയും ലോക്കറ്റും പോലീസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തത്.

Related posts

Leave a Comment