ചെറുതായൊന്ന് പച്ചപിടിച്ചുവരുമ്പോഴേക്കും കേസുകളും നൂലാമാലകളും..! പ്രശ്‌നങ്ങളില്‍ മനസുമടുക്കുന്നവരറിയണം സതിയുടെ വിജയഗാഥ

ഡാജി ഓടയ്ക്കല്‍ ഭീമനടി: കടുത്ത സാമ്പത്തിക പരാധീനതകള്‍ക്കിടയില്‍ മില്ലിലും ചായക്കടയിലുമൊക്കെ സഹായിയായി ജോലിചെയ്തിരുന്ന ഒരു വീട്ടമ്മ. പിന്നെ സ്വന്തമായി പലഹാരങ്ങളുണ്ടാക്കി ചെറുകിട ഹോട്ടലുകളിലും ചായക്കടകളിലും മറ്റും കാല്‍നടയായി എത്തിച്ചുനല്കി. പിന്നീട് ഭീമനടി ബസ് സ്റ്റാന്‍ഡിലെ പഞ്ചായത്തിന്‍റെ ഷോപ്പിംഗ് കോംപ്ലക്‌സില്‍ സ്വന്തമായി ചെറിയൊരു ചായക്കട തുടങ്ങി. ചെറുതായൊന്ന് പച്ചപിടിച്ചുവരുമ്പോഴേക്കും കേസുകളും നൂലാമാലകളും മൂലം കെട്ടിടം ഒഴിഞ്ഞുകൊടുക്കേണ്ടിവന്നു. കൂടിയ വാടകയ്ക്ക് പുതിയൊരു മുറി എടുക്കാനുള്ള സാമ്പത്തികശേഷി ഇല്ലാത്തതിനാല്‍ വീണ്ടും പലഹാരങ്ങളുടെ വിതരണത്തിലേക്ക് മടങ്ങേണ്ടിവന്നു. അന്നുമുതല്‍ അതിരാവിലെ മൂന്നുമണിക്ക് എഴുന്നേറ്റ് പലഹാരങ്ങളുണ്ടാക്കി ഭീമനടിയിലും പരിസരപ്രദേശങ്ങളിലുമുള്ള ചായക്കടകളില്‍ എത്തിച്ചുതുടങ്ങിയ സതി എന്ന വീട്ടമ്മ ഇപ്പോള്‍ പലഹാരങ്ങളുമായി പോകുന്നത് സ്വന്തം കാറിലാണ്. പ്രതിസന്ധികളില്‍ തളരാതെ കഠിനാധ്വാനത്തിന് പകരം വയ്ക്കാന്‍ വേറൊന്നുമില്ലെന്ന് തെളിയിച്ച സതിയുടെ ജീവിതം പ്രശ്‌നങ്ങളില്‍ മനസുമടുത്ത് എല്ലാം വേണ്ടെന്നു വയ്ക്കുന്നവര്‍ക്ക് വലിയൊരു ഗുണപാഠമാണ്. കാല്‍നടയായും ബസിലും പലഹാരങ്ങള്‍ കൊണ്ടുപോകുന്നതിന് സ്ഥലത്തിന്‍റെയും സമയത്തിന്‍റെയും കുറവ്…

Read More

ഗോതമ്പ് കഴിച്ചാൽ ഷുഗർ കുറയുമോ? ഈ വ്യായാമം ചെയ്താൽ ഷുഗറിനെ വരുതിയിലാക്കാം

ഗൗരവതരമായ പല രോഗങ്ങളുടെയും മൂലസ്ഥാനം പ്രമേഹംതന്നെയാണ്. നിയന്ത്രിക്കാമെന്നല്ലാതെ പരിപൂർണമായി ഭേദമാക്കാൻ കഴിയാത്തതുമാണ്. പാൻക്രിയാസ് ഗ്രന്ഥിയാണ് പ്രമേഹത്തിന്‍റെ ഉറവിടം. അതിലെ ബിറ്റാസെൽ രക്തത്തിലെ ഷുഗറിനെ നിയന്ത്രിച്ച് ഗ്ലൂക്കോസിനെ ശരീരകോശങ്ങളിലേക്ക് എത്തിച്ച് ഉൗർജം നൽകുന്നു. മറ്റൊരു കോശമായ ആൽഫാസെൽ ഗ്ലൂക്കഗോണ്‍ ഉത്പാദിപ്പിച്ച് കുറയുന്ന ഷുഗറിനെ വർധിപ്പിച്ച് സമാവസ്ഥയിൽ കൊണ്ടുവരുന്നു. ഇതിന്‍റെ അവസ്ഥ പ്രമേഹ നിയന്ത്രണത്തിനും പ്രതിരോധത്തിനും കാരണമാകും. ഈ ലക്ഷണങ്ങൾ…കൂടുതൽ വിയർപ്പ് ഉണ്ടാകുക, അതിന് മധുരരസവും ദുർഗന്ധവും ഉണ്ടാകുക, അവയവങ്ങൾക്ക് ശിഥിലത ഉണ്ടാകുക, അധിക സമയം ഇരിക്കാനും കിടന്ന് വിശ്രമിക്കാനും ആഗ്രഹം ഉണ്ടാകുക എന്നിവയൊക്കെയാണ് ആദ്യലക്ഷണങ്ങൾ. ശരീരം കടുതൽ തടിക്കുന്നതും രോമവും നഖങ്ങളും സാധാരണയിൽ കവിഞ്ഞ് പെട്ടെന്ന് വളരുന്നതാണ്. തണുപ്പിൽ ആഗ്രഹമുണ്ടാകുക, വായിലും തൊണ്ടയിലും വരൾച്ച ഉണ്ടാകുക, വായ മധുരിക്കുകയും ചെയ്യും. കൈയിലും കാലിലും ചുട്ടുനീറ്റലുണ്ടാകും. ഇവയിൽ ചിലതെങ്കിലും ഉണ്ടെങ്കിൽ നിശ്ചയമായും പ്രമേഹ പരിശോധനയ്ക്ക് വിധേയമാകണം. പ്രമേഹം അവഗണിച്ചാൽആഹാരത്തിൽ വേണ്ടവിധം…

Read More

ഇബ്രാഹിം ബാദുഷ തന്നേയും കുട്ടിയേയും മർദിക്കുമായിരുന്നു… പണം കിട്ടാത്ത സാഹചര്യങ്ങളിൽ..! ഒടുവില്‍ കുറ്റം സമ്മതിക്കുകയും ചെയ്തു

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽനിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ നീതുവിന്‍റെ കാമുകൻ ഇബ്രാഹിം ബാദുഷയും അറസ്റ്റിൽ. വഞ്ചന, ബാലനീതി വകുപ്പ് പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. നീതുവിന്‍റെ പരാതിയിലാണ് ഇബ്രാഹിം ബാദുഷയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. കാമുകിയായ നീതു രാജിനേയും അവരുടെ എട്ടു വയസുള്ള കുട്ടിയേയും ഇബ്രാഹിം മർദിച്ചെന്ന് പോലീസ് കണ്ടെത്തിയിരുന്നു. നീതുവിൽനിന്ന് ഇയാൾ ലക്ഷങ്ങൾ തട്ടിയതായും വ്യക്തമായിട്ടുണ്ട്. കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തിൽ നീതു അറസ്റ്റിലായതോടെയാണ് മർദന വിവരങ്ങളും വഞ്ചനാ കുറ്റവും പുറത്തുവന്നത്. അതേ സമയം മൂന്നു ദിവസം പ്രായമുള്ള കുട്ടിയെ തട്ടിയെടുത്ത കേസിൽ ഇബ്രാഹിം ബാദുഷയ്ക്ക് ബന്ധമില്ലെന്നു പോലീസ് പറഞ്ഞു. തന്‍റെ കാമുകനായ ഇബ്രഹാമിനെ കബളിപ്പിക്കുന്നതിനാണ് നീതു കുട്ടിയെ തട്ടിയെടുത്തത്. കുഞ്ഞ് ഇബ്രാഹിമിന്‍റേതാണെന്ന് വിശ്വസിപ്പിച്ച് വരുതിയിലാക്കാനായിരുന്നു നീതുവിന്‍റെ ശ്രമം. പലപ്പോഴായി ഇബ്രാഹിം തന്‍റെ പക്കൽ നിന്ന് പണവും സ്വർണവും കൈക്കലാക്കിയിട്ടുണ്ടെന്നും…

Read More

സുരക്ഷാ ജീവനക്കാരി മാറിയിരുന്നു, അല്ലായിരുന്നെങ്കിൽ…! നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവം; ഒരു സെക്യൂരിറ്റി ജീവനക്കാരിയ്ക്ക് കിട്ടി മുട്ടന്‍പണി

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയ കേസിൽ നടപടികളുമായി ആശുപത്രി അധികൃതർ. മെഡിക്കൽ കോളജിൽ സുരക്ഷാ വീഴ്ച സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുന്നു. ഇതിന്‍റെ ഭാഗമായി ഇന്നലെ ഒരു സെക്യൂരിറ്റി ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു. ഡെപ്യൂട്ടി സൂപ്രണ്ട് ആർ. രതീഷ് കുമാറാണ് ജീവനക്കാരിക്കെതിരെ നടപടിയെടുത്തത്. സിസിടിവി ദൃശ്യത്തിൽ ഡ്യൂട്ടി സമയത്ത് സെക്യൂരിറ്റി ജീവനക്കാരി മാറിയിരിക്കുന്നത് ശ്രദ്ധയിൽ പെട്ടിരുന്നു. ഇതാണ് നടപടിക്കു കാരണമായത്. ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിന്‍റെ ഉത്തരവ് പ്രകാരം ആർഎംഒ ഡോ. ആർ.പി. രഞ്ജിന്‍റെ നേതൃത്വത്തിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആർ. രതീഷ്, നഴ്സിംഗ് ഓഫീസർ സുജാത എന്നിവരടങ്ങുന്ന സമിതിയാണ് അന്വേഷണം നടത്തിയത്. ഇതിനെ തുടർന്ന് ഡ്യൂട്ടിയിലെത്തുന്ന മുഴുവൻ ജീവനക്കാരെ നിർബന്ധമായും തിരിച്ചറിയിൽ കാർഡ് പരിശോധിച്ചശേഷമേ പ്രവേശിപ്പിക്കാൻ അനുവദിക്കാവൂവെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. വിവിധ രാഷ്ടീയ പ്രവർത്തകർ, ഒൗദ്യോഗിക ആവശ്യത്തിനല്ലാതെയുള്ള പോലീസ്…

Read More

മെട്രോ ചിരിക്കും, സൂര്യനെ നോക്കി..! മെട്രോയ്ക്ക് ആവശ്യമുള്ള വൈദ്യതി മുഴുവന്‍ സൗരോര്‍ജത്തില്‍നിന്ന് ഉത്പാദിപ്പിക്കുന്ന നിലയിലേക്ക് എത്തിക്കുമെന്ന് എംഡി

കൊച്ചി: കൊച്ചി മെട്രോ റെയില്‍ പ്രവര്‍ത്തനത്തിന് കൂടുതല്‍ സൗരോര്‍ജം പകരുന്നതിനായി പുതിയ പവർ പ്ലാന്‍റ് ഉദ്ഘാടനം ചെയ്തു. ഇതോടെ മൊത്തം വൈദ്യുതി ആവശ്യത്തിന്‍റെ 42 ശതമാനവും സൗരോർജത്തിൽനിന്ന് ഉത്പാദിപ്പിക്കുന്ന കമ്പനിയായി കെഎംആര്‍എല്‍ മാറി. ആവശ്യമായ വൈദ്യുതിയുടെ പരമാവധിയും കൊച്ചി മെട്രോയുടെ പരിസരപ്രദേശങ്ങളില്‍നിന്ന് സൗരോർജം ഉപയോഗിച്ച് ഉത്പാദിപ്പിക്കാനാണ് ലക്ഷ്യം. പ്രധാനമായും വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനമായതിനാല്‍ പാരമ്പര്യേതര ഊര്‍ജ ഉറവിടങ്ങളെ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും കെഎംആര്‍എല്‍ ലക്ഷ്യമിടുന്നുണ്ട്. ഭാവിയിൽ പ്രവർത്തനം മുഴുവൻ സൗരോർജത്തിൽമുട്ടം യാര്‍ഡില്‍ നടന്ന ചടങ്ങില്‍ കെഎംആര്‍എല്‍ എംഡി ലോക്‌നാഥ് ബെഹ്‌റയാണ് 824.1 കെഡബ്ലുപി (കിലോ വാട്ട് പീക്ക്) ശേഷിയുള്ള പ്ലാന്‍റ് ഉദ്ഘാടനം ചെയ്തത്. ആവശ്യമുള്ള വൈദ്യുതി മുഴുവന്‍ സൗരോര്‍ജത്തില്‍നിന്ന് ഉത്പാദിപ്പിക്കുന്ന നിലയിലേക്കു കമ്പനിയെ മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഡയറക്ടര്‍ സിസ്റ്റംസ് ഡി.കെ. സിന്‍ഹ, ചീഫ് ജനറല്‍ മാനേജര്‍ എ.ആര്‍. രാജേന്ദ്രന്‍, ജനറല്‍ മാനേജര്‍മാരായ എ. മണികണ്ഠന്‍,…

Read More

ഞങ്ങളെ കൊലയാളികളായി ചിത്രീകരിക്കാൻ ശ്രമിക്കുന്നു, പഞ്ചാബ് ജനത ദേശീയവാദികളാണ്! ചന്നി ഭയപ്പെടുന്നു, ‘രാഷ്ട്രപതി ഭരണം’

നിയാസ് മുസ്തഫ പഞ്ചാബിൽ രാഷ്‌‌ട്രപതി ഭരണം വരുമോയെന്ന ആശങ്കയിൽ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി. ഇന്നലെ അദ്ദേഹം നടത്തിയ പ്രസ്താവന വിരൽ ചൂണ്ടുന്നത് ഈ ആശങ്കയിലേക്കാണ്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബിൽ രാഷ്‌‌ട്രപതി ഭരണം ഏർപ്പെടുത്താനുള്ള ഗൂഡാലോചന കേന്ദ്ര സർക്കാർ നടത്തുന്നതായി ചന്നി ആരോപിക്കുന്നു. പ്രധാനമന്ത്രി ഇരുപത് മിനിട്ടോളം ഫ്ലൈ ഒാവറിൽ കുടുങ്ങിയ സംഭവത്തിൽ ഇതിനോടകം കേന്ദ്രം ഭരിക്കുന്ന ബിജെപിയും സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസും തമ്മിൽ കൊന്പുകോർക്കുന്പോഴാണ് ചന്നി ഇത്തരമൊരു പ്രസ്താവനയുമായി രംഗത്തുവന്നിരിക്കുന്നത്. പഞ്ചാബിനെയും ഇവിടുത്തെ സർക്കാരിനെയും അപകീർത്തിപ്പെടുത്താനുള്ള ഗൂഡാലോചന കേന്ദ്രം നടത്തുന്നു. സംസ്ഥാനത്തെ സ്ഥിതിഗതികൾ വഷളാക്കാനും രാഷ്‌‌ട്രപതി ഭരണം ഏർപ്പെടുത്താനുമുള്ള ഗൂഢാലോചന നടക്കുന്നു-ചന്നി ആരോപിക്കുന്നു. ഞങ്ങൾ ദേശീയവാദികൾ ഞങ്ങളെ കൊലയാളികളായി ചിത്രീകരിക്കാൻ ശ്രമിക്കുന്നു. പഞ്ചാബ് ജനത ദേശീയവാദികളാണ്. സ്വാതന്ത്ര്യ സമരത്തിൽ ഏറ്റവുമധികം ആളുകൾ പങ്കെടുത്തത് പഞ്ചാബിൽ നിന്നുള്ളവരായിരുന്നു. അതിനാൽ പഞ്ചാബികളിൽ ഇത്തരം പ്രവർത്തികൾ ആരോപിക്കുന്നത് തെറ്റാണ്.…

Read More

ലക്ഷങ്ങളുടെ സമ്മാനങ്ങൾ നൽകിയിട്ടും കാമുകൻ തന്നെ ഉപേക്ഷിച്ചു പോകുമോ എന്ന ഭയം! നീതുവിന്റെ ജീവിതത്തിലെ സംഭവങ്ങള്‍ അറിഞ്ഞാല്‍ സിനിമാക്കഥ മാറിനിൽക്കും

കോട്ടയം: ലക്ഷങ്ങളുടെ സമ്മാനങ്ങൾ നൽകിയിട്ടും കാമുകൻ തന്നെ ഉപേക്ഷിച്ചു പോകുമോ എന്ന ഭയമാണ് നീതു ഗർഭിണിയാണെന്ന കഥയുണ്ടാക്കിയതും മെഡിക്കൽ കോളജിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ടു പോയതിനും കാരണം. പലപ്പോഴായി സ്വർണവും 30 ലക്ഷം രൂപയുമാണ് കാമുകൻ ഇബ്രാഹിമിനു നൽകിയതെന്നാണ് നീതു പോലീസിനു നൽകിയ മൊഴി. നീതു വിവാഹിതയും എട്ടു വയസുള്ള ആണ്‍കുട്ടിയുടെ അമ്മയുമാണ്. ഭർത്താവ് തിരുവല്ല കൂറ്റൂർ സ്വദേശി സുധീഷ് തുർക്കിയിലെ എണ്ണക്കന്പനിയിലാണ് ജോലി ചെയ്യുന്നത്. കളമശേരിയിൽ വാടക വീട്ടിൽ താമസിച്ചു വരുകയായിരുന്നു ഈ കുടുംബം. സുധീഷ് എല്ലാ മാസവും വീട്ടിലെത്താറുമുണ്ട്. ഇതിനിടയിൽ ടിക് ടോക് വഴിയാണ് ഇബ്രാഹിം ബാദുഷ എന്ന 28 കാരനുമായി പരിചയപ്പെടുന്നത്. പരിചയം പ്രണയത്തിനു വഴിമാറി. പിന്നീട് ഇബ്രാഹിം ബാദുഷയുടെ സ്ഥാപനത്തിലെ ജോലിക്കാരിയായി നീതു. ഇതിനിടെ നീതു ഗർഭിണിയായി. കാമുകന്‍റെ നിർദ്ദേശപ്രകാരം ഗർഭം അലസിപ്പിച്ചു. പിന്നീട് ഇബ്രാഹിം ബാദുഷയുമായി ചേർന്ന് മറ്റൊരു സ്ഥാപനം…

Read More

പാലക്കാട് ജില്ലയിൽ രണ്ട് ദാരുണ സംഭവങ്ങള്‍..! പാലക്കാട്ട് യുവതിയെ കഴുത്തറത്തു കൊന്നു; ആലത്തൂരിൽ ഗൃഹനാഥനെ തലയ്ക്കടിച്ചു കൊന്നു

പാലക്കാട്: യുവതിയുടെ മൃതദേഹം കഴുത്തറത്ത നിലയിൽ വഴിയരികിൽ കണ്ടെത്തി. 40 വയസു തോന്നിക്കുന്ന തമിഴ് സ്ത്രീയെയാണ് പെരുവെന്പ് മന്ദത്തുകാവ് ചോറക്കോടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. റോഡിനോടു ചേർന്ന പറന്പിൽ ഇന്നു പുലർച്ചെയോടെയാണ് മൃതദേഹം കണ്ടത്. സമീപത്ത് മദ്യക്കുപ്പിയും വെട്ടുകത്തിയും കിടപ്പുണ്ട്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഈ പരിസരത്ത് കുടിലുകൾ കെട്ടി താമസിക്കുന്ന തമിഴ് സംഘത്തിൽപ്പെട്ടയാളാണ് സ്ത്രീയെന്നാണ് പരിസരവാസികൾ നൽകുന്ന സൂചന. ‌ സമീപത്തെ വീടുകളിൽ സംഘത്തിലെ സ്ത്രീകൾ ജോലികൾക്കായി പോകാറുണ്ടെന്നും പറയുന്നു. ഇന്നലെ രാത്രി ഒന്പതോടെ ഈ പ്രദേശത്ത് സ്ത്രീയെയും ഒരു പുരുഷനെയും ബൈക്കിൽ കണ്ടിരുന്നതായി നാട്ടുകാർ പറഞ്ഞു. ആലത്തൂരിൽ ഗൃഹനാഥനെ തലയ്ക്കടിച്ചു കൊന്നു പാലക്കാട്: ആലത്തൂരിൽ 63കാരനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. സംഭവത്തിൽ അയൽവാസിയും മകനും പിടിയിൽ. ആലത്തൂർ തോണിപ്പാടത്തിനു സമീപം അന്പാട്ടുപറന്പ് ബാപ്പുട്ടിയാണ് മരിച്ചത്. അയൽവാസിയും ബന്ധുവുമായ അബ്ദുറഹ്മാൻ, മകൻ ഷാജഹാൻ എന്നിവരെ…

Read More

ഷീബയുടെ ആത്മഹത്യ കുറിപ്പില്‍ ശ്യാം കുമാറിന്‍റെ പേര് സൂചിപ്പിച്ചിരുന്നു..! മൂന്നാറിലെ യുവതിയുടെ ത്തില്‍ പോലീസുകാരന് സസ്പെൻഷൻ

മൂന്നാർ: മൂന്നാറില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പോലീസുകാരന് സസ്‌പെന്‍ഷന്‍. ഇടുക്കി ശാന്തന്‍പാറ പോലീസ് സ്‌റ്റേഷനിലെ സിപിഒ ശ്യാംകുമാറിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ദേവികുളം സ്‌കൂളിലെ കൗണ്‍സിലറായിരുന്ന ഷീബ ഏയ്ഞ്ചല്‍ റാണിയെ ശ്യാം കുമാര്‍ വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചിരുന്നു. ഇതേതുടര്‍ന്നുള്ള മാനസികസംഘര്‍ഷത്തില്‍ ക്രിസ്മസ് തലേന്ന് വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് യുവതി ജീവനൊടുക്കിയത്. ഷീബയുടെ ആത്മഹത്യ കുറിപ്പില്‍ ശ്യാം കുമാറിന്‍റെ പേര് സൂചിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രണയനൈരാശ്യമാണ് മരണകാരണമെന്ന് കണ്ടെത്തിയത്. ഷീബയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ശ്യാംകുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്.

Read More

പാഞ്ഞെത്തിയ നായ പെണ്‍കുട്ടിയെ വളഞ്ഞിട്ട് ആക്രമിച്ചു ! നായയുടെ ഉടമ അറസ്റ്റില്‍; വീഡിയോ വൈറല്‍…

പെണ്‍കുട്ടിയെ ആക്രമിക്കുന്ന വളര്‍ത്തു നായയുടെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചെന്നൈയിലെ ഒരു ഹൗസിംഗ് കോളനിക്ക് സമീപമാണ് സംഭവം. നായയെ കണ്ട് ഭയന്ന പെണ്‍കുട്ടി പാര്‍ക്കിലേക്ക് ഓടി കയറുകയായിരുന്നു. പെണ്‍കുട്ടിയെ പിന്തുടര്‍ന്ന നായ ആക്രമിക്കുകയായിരുന്നു. നിലത്തു വീണ പെണ്‍കുട്ടിയെ നായ കടിച്ചു കീറുന്നതും തറയിലൂടെ വലിച്ചിഴയ്ക്കുന്നതും വീഡിയോയിലൂടെ കാണാം. ഇതു കണ്ട സമീപവാസികള്‍ ഓടിയെത്തി നായയെ എറിഞ്ഞു ഓടിച്ച ശേഷമാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്. ഉടന്‍ തന്നെ പെണ്‍കുട്ടിയെ സമീപത്തുളള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ നായയുടെ ഉടമയെ അറസ്റ്റു ചെയ്തതായി പോലീസ് പറഞ്ഞു. ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുധ രാമനാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്.

Read More