കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ നിര്‍ണായ ഫോണ്‍ സംഭാഷണം പുറത്ത്. സംവിധായകന് ബാലചന്ദ്രകുമാറിനെ മൂന്നിലേറെ തവണ കണ്ടിട്ടുണ്ടെന്ന് ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്. കേസില്‍ സാക്ഷിയായ ജിന്‍സനുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സുനിയുടെ സഹതടവുകാരനായിരുന്നു ജിന്സന്. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളെക്കുറിച്ച് സംഭാഷണത്തില്‍ പറുന്നുണ്ട്.ആലുവയിലെ ദിലീപിന്റെ വീട്ടില്‍വച്ചും ഹോട്ടലില്‍വച്ചും ബാലചന്ദ്രകുമാറിനെ കണ്ടു. പിക് പോക്കറ്റ് സിനിമയുമായി ബന്ധപ്പെട്ടും കണ്ടിട്ടുണ്ടെന്നാണ് സുനില്‍ പറയുന്നുണ്ട്. ദിലീപിനൊപ്പം മുഖ്യ പ്രതിയായ സുനിലിനെ നിരവധി വട്ടം കണ്ടെന്നായിരുന്നു ബാല ചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ജിന്‍സനുമായി സുനി ഫോണില്‍ സംസാരിച്ചത് ജയിലില്‍ വച്ചാണ്. ഫോണ്‍വിളിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ക്രൈബ്രാഞ്ച് എസ്പി മോഹനചന്ദ്രന് അന്വേഷിക്കുംഅതേസമയം കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാചോലന നടത്തിയ സംഭവം എറണാകുളം ക്രൈബ്രാഞ്ച് എസ്പി മോഹനചന്ദ്രന് അന്വേഷിക്കും. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എടുത്ത കേസ് കൊച്ചി യൂണിറ്റിന്…
Read MoreDay: January 10, 2022
പോലീസ് തന്നെ ഒരു ചുക്കും ചെയ്യില്ലെന്ന് പറഞ്ഞത് വെറുതേയായി; പെട്രോൾ പമ്പിലെ സംഘർഷം; ‘കണ്ണൂർ ഭദ്രനും’ സംഘാംഗങ്ങളും അകത്ത്
ചക്കരക്കൽ: പെട്രോൾ പന്പിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ” കണ്ണൂർ ഭദ്രനെ’ ഒടുവിൽ പോലീസ് ജയിലിലടച്ചു. ശനിയാഴ്ച രാത്രിയിൽ ഏച്ചൂരിലെ സിആർ പെട്രോള്‍ പമ്പില്‍ കയറി ജീവനക്കാരൻ മാച്ചേരി സ്വദേശി പ്രദീപനെ (58) ക്രൂരമായി ആക്രമിക്കുകയും ഒരു മണിക്കൂറോളം നേരം ആക്രോശം മുഴക്കുകയും ചെയ്ത സംഭവത്തിലാണ് അരോളി സ്വദേശി കണ്ണൂര്‍ ഭദ്രന് എന്ന മഹേഷ് (43), ഏച്ചൂർ കട്ടൻ കവർ സ്വദേശി ഗിരീശന്(63), മാച്ചേരി സ്വദേശി സിബിന് (43) എന്നിവരെ ചക്കരക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. പെട്രോൾ പന്പിലെത്തിയ മഹേഷ് താൻ ക്വട്ടേഷൻ ഗുണ്ട കണ്ണൂർ ഭദ്രനാണെന്ന് പറഞ്ഞ് ഭീഷണി മുഴക്കുകയായിരുന്നു. ഇതിനിടയിൽ ഇയാൾ ജീവനക്കാരൻ പ്രദീപനെ മർദ്ദിക്കുകയും ചെയ്തിരുന്നു. പോലീസിനെ വിളിക്കാൻ പറഞ്ഞ ഇയാൾ താൻ രാഷ്ട്രീയ പാർട്ടികൾക്കുവേണ്ടി ക്വട്ടേഷൻ പണിയെടുക്കുന്ന ആളാണെന്നും പോലീസ് തന്നെ ഒരു ചുക്കും ചെയ്യില്ലെന്ന് പറയുന്നുണ്ടായിരുന്നു. പെട്രോൾ അടിക്കാൻ എത്തിയവർ അക്രമം…
Read Moreമകരവിളക്കിന് ശബരിമലയില്‍ എത്തണം! ഹിമാലയ സാനുക്കളില്‍ നിന്നും ശരണംവിളികളുമായി മൂന്ന് അയ്യപ്പന്മാര് കാല്‍നടയാത്രയായി ശബരിമലയിലേക്ക്
കടുത്തുരുത്തി: ഹിമാലയ സാനുക്കളില്‍ നിന്നും ശരണംവിളികളുമായി മൂന്ന് അയ്യപ്പന്മാര് കാല്‍നടയാത്രയായി ശബരിമലയിലേക്ക്. 14 വര്‍ഷമായി മുടങ്ങാതെ ശബരിമലയ്ക്കു പോകുന്നവരാണ് കാസര്‍കോട് കുട്ലു സ്വദേശികളായ സനത് കുമാര്‍, പ്രശാന്ത്, സമ്പത്ത് ഷെട്ടി എന്നിവര്‍. മകരവിളക്കിന് ശബരിമലയില്‍ എത്തി അയ്യപ്പദര്‍ശനം നടത്തുകയാണ് ഇവരുടെ ലക്ഷ്യം. ഓരോ വര്‍ഷവും രാജ്യത്തെ ഓരോ തീര്‍ഥാടന കേന്ദ്രങ്ങളില്‍നിന്നുമാണ് കെട്ടു മുറുക്കി ശരണം വിളിച്ചു യാത്ര തുടങ്ങുന്നത്. മുദ്രയണിഞ്ഞ് കറുപ്പും ഉടുത്ത് നഗ്നപാദരായി ഇത്തവണ ബദരീനാഥില്‍ നിന്നാണ് ഇവരുടെ യാത്ര. കാസര്‍കോഡ് നിന്നും ട്രെയിന്‍ മാര്‍ഗം ബദരിനാഥിലെത്തിയ ശേഷമാണ് യാത്ര. സെപ്തംബര്‍ മൂന്നിനാണ് ഇരുമുടി കെട്ടുമായി പദയാത്ര ആരംഭിച്ചത്. ഋഷികേശ്, ഹരിദ്വാര്‍, വൃന്ദാവന്‍, മഥുര, ഉജ്ജയിനി, ഷിരാഡി, കോലാപ്പൂര്‍, ഗോകര്‍ണം, മുരഡേശ്വര്, ഉഡുപ്പി, കാസര്‍കോഡ്, കോഴിക്കോട്, ഗുരുവായൂര്‍, ചോറ്റാനിക്കര വഴിയാണ് കടുത്തുരുത്തിയിലെത്തിയത്. യു പി, രാജസ്ഥാന്, മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങള്‍ പിന്നിട്ടാണ് കേരളത്തിലെത്തിയത്. ബദരീനാഥില്‍ നിന്നും…
Read Moreപല കവാടങ്ങളിലും ഒരു സമയം ഡ്യൂട്ടിക്കുണ്ടാവുക ഒരാൾ മാത്രം! കോട്ടയം മെഡിക്കൽ കോളജിലെ സുരക്ഷാ പോരായ്മകൾ ചർച്ചയാകുന്നു…
ഗാന്ധിനഗർ: നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവത്തിന് പിന്നാലെ മെഡിക്കൽ കോളജ് ആശുപത്രിയിലെ സുരക്ഷാ സംവിധാനങ്ങളിലെ പോരായ്മകൾ ചർച്ചയാകുന്നു. സുരക്ഷ ജീവനക്കാരുടെ കുറവ് നികത്താത്തതടക്കം ഗുരുതര വീഴ്ചകൾ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നതാണ് ചർച്ചയാകുന്നത്. 40 സുരക്ഷ ജീവനക്കാരുടെ കുറവാണ് ആശുപത്രിയിൽ നിലവിലുള്ളത്. പല കവാടങ്ങളിലും ഒരു സമയം ഡ്യൂട്ടിക്കുണ്ടാവുക ഒരാൾ മാത്രം. സുരക്ഷക്ക് മേൽനോട്ടം വഹിക്കേണ്ട ചീഫ് സെക്യൂരിറ്റി ഓഫിസറുടെ മൂന്നു തസ്തികകളിൽ രണ്ടെണ്ണം ഒഴിഞ്ഞു കിടക്കുകയാണ്. ജീവനക്കാരെ എടുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും വേതന നിരക്ക് കുറവായതിനാൽ ആളുകൾ വരാൻ മടിക്കുന്നു എന്നാണ് അധികൃതരുടെ വിശദീകരണം. 530 രൂപ മാത്രമാണ് ദിവസക്കൂലി. ഇത് പുതുക്കി നിശ്ചയിക്കാൻ ആശുപത്രി ഫണ്ടിന്റെ കുറവ് തിരിച്ചടിയാകുന്നെന്നും അധികൃതർ പറയുന്നു. പ്രധാന കവാടങ്ങളിൽ സിസിടിവി ഇല്ലെന്നതും പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. കൂടാതെ ആശുപത്രി പരിസരത്തു ക്രിമിനൽ സംഘങ്ങളുടെ സാന്നിധ്യം വർധിക്കുന്നതായും പരാതിയുണ്ട്. മെഡിക്കൽ കോളജിന്റെ…
Read Moreപൊറോട്ട കമ്പിനി നല്ലനിലയിൽ, മകന്റെ തീരുമാനം ശരിയായിരുന്നു
മകൻ സിനിമയിൽ വരുമെന്ന് ഞങ്ങൾക്ക് ഒരു പ്രതീക്ഷയുമില്ലായിരുന്നു. ഡിഗ്രി കഴിഞ്ഞ് അവനെ ഇംഗ്ലണ്ടിൽ പഠിക്കാൻ വിടാൻ ആയിരുന്നു എന്റെ പ്ലാൻ. പോകാൻ റെഡിയായി ഒരു മാസം ബാക്കിയുള്ളപ്പോൾ അവൻ അമ്മയോടു പറഞ്ഞു, അമ്മേ എനിക്ക് പോകാൻ മനസുവരുന്നില്ല. നിങ്ങളെ രണ്ടുപേരെയും പിരിഞ്ഞുപോകാൻ എനിക്ക് പറ്റില്ല എന്ന്. അതുകേട്ടപ്പോൾ പിന്നെ ഞങ്ങൾക്കും വിഷമമായി. ഇംഗ്ലണ്ടിൽ വിട്ടു പഠിപ്പിക്കാൻ കരുതിയ പണം എനിക്ക് തന്നാൽ ഞാൻ ഇവിടെ എന്തെങ്കിലും ബിസിനസ് ചെയ്യാമെന്ന് അവൻ പറഞ്ഞു. എന്നാൽ അങ്ങനെയാകട്ടെയെന്നു ഞങ്ങൾ കരുതി. അവനും സുഹൃത്തുക്കളും ചേർന്ന് ഒരു കാർ സർവീസ് സെന്ററും പൊറോട്ട, ചപ്പാത്തി ഉണ്ടാക്കുന്ന കമ്പനിയും തുടങ്ങി. അതൊക്കെ നല്ല രീതിയിൽ പോകുന്നുണ്ട്. അവൻ എടുത്തത് ഏറ്റവും നല്ല തീരുമാനമായിരുന്നുവെന്ന് എനിക്കിപ്പോൾ തോന്നുന്നു. -ഹരിശ്രീ അശോകൻ
Read Moreഇങ്ങനെയും ദമ്പതിമാർ! പങ്കാളിയെ പങ്കുവയ്ക്കൽ; ഇതിനോട് താത്പര്യപ്പെട്ട് എത്തുന്നവരും ഉണ്ടെന്ന് റിപ്പോര്‍ട്ട്; പുറത്തുവരുന്നത്…
ചങ്ങനാശേരി: സോഷ്യൽ മീഡിയാ സുഹൃത്തുക്കൾക്കു ഭാര്യമാരെ കിടപ്പറ പങ്കിടാൻ കാഴ്ചവയ്ക്കുന്ന സംഘത്തിനു പിന്നിൽ വൻ റാക്കറ്റെന്ന് സൂചന. സംഘം വൻ സാന്പത്തിക ഇടപാടുകൾ നടത്തിയതിന്റെ തെളിവുകളും പോലീസിനു ലഭിച്ചു. ആറു പേർ ഭാര്യമാരെ കൈമാറുന്ന ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽനിന്നുള്ള ആറുപേരെയാണ് ഇന്നലെ കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ചുപേരെ കറുകച്ചാൽ പോലീസും ഒരാളെ എറണാകുളത്തുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. എറണാകുളം കലൂരിൽ നിന്ന് അറസ്റ്റിലായ ആളെ കറുകച്ചാലിൽ എത്തിച്ചു. ആറു പേരെയും ഇന്നു കോടതിയിൽ ഹാജരാക്കും. മുഖംമൂടി പ്രതികളുടെ പേരു വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. മുഖംമൂടി അണിയിച്ചാണ് പ്രതികളെ പോലീസ് മാധ്യമങ്ങൾക്കു മുന്പിൽ എത്തിച്ചത്. കങ്ങഴ പത്തനാട്ട് താമസക്കാരിയായ വീട്ടമ്മ കറുകച്ചാൽ പോലീസിൽ ശനിയാഴ്ച വൈകുന്നേരം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് ചീഫ് ഡി.ശിൽപയുടെ നിർദേശപ്രകാരം ചങ്ങനാശേരി ഡിവൈഎസ്പി ശ്രീകുമാർ, കറുകച്ചാൽ എസ്എച്ച്ഒ റിച്ചാർഡ് വർഗീസ്…
Read Moreവധഭീഷണി കേസ് കെട്ടിച്ചമച്ചതാ..! നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ പദ്ധതിയിട്ടെന്ന കേസിൽ മുന്‍കൂര്‍ ജാമ്യം തേടി നടന് ദിലീപ് ഹൈക്കോടതിയില്‍
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ പദ്ധതിയിട്ടെന്ന കേസിൽ മുന്‍കൂര്‍ ജാമ്യം തേടി നടന് ദിലീപ് ഹൈക്കോടതിയില്‍. തനിക്കെതിരെയുള്ള വധഭീഷണി കേസ് കെട്ടിച്ചമച്ചതാണെന്നും വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രമാണ് നടക്കുന്നതെന്നും ദിലീപ് പറഞ്ഞു. ദിലീപിന്റെ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. ഹര്‍ജി ചൊവ്വാഴ്ച കോടതി പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ദിലീപിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ക്രൈംബ്രാഞ്ച് കേസെടുത്തത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് ബൈജു കെ. പൗലോസ് ഉള്‍പ്പടെയുള്ള പോലീസുകാരെ ദിലീപ് ലോറി ഇടിപ്പിച്ച് കൊല്ലാന്‍ ഗൂഡാലോചന നടത്തിയെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ഗൂഡാലോചനയില്‍ പങ്കെടുത്ത ദിലീപിന്റെ സഹോദരന് അനൂപ്, ബന്ധു സൂരജ് എന്നിവർക്ക് പുറമേ കണ്ടാലറിയാവുന്ന ഒരാൾക്കെതിരേയും പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഇവര്‍ ഒന്നിച്ചിരുന്ന് ഗൂഡാലോചന നടത്തിയെന്നാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്.
Read Moreഡി ലിറ്റ് വിവാദം; വിസിയുടെ മറുപടി കേട്ട് ഞെട്ടി; ഞെട്ടലില്‍ നിന്ന് മോചിതനാകാന്‍ സമയമെടുത്തുവെന്ന് ഗവർണർ
തിരുവനന്തപുരം: ഡി ലിറ്റ് വിവാദത്തിൽ കൂടുതൽ വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാഷ്രപതിയെ ആദരിക്കണമെന്ന് കേരള സര്‍വകലാശാല വിസിയെ അറിയിച്ചു. എന്നാൽ പറ്റില്ലെന്ന വിസിയുടെ മറുപടി കേട്ട് ഞെട്ടി. ഞെട്ടലില്‍ നിന്ന് മോചിതനാകാന്‍ സമയമെടുത്തുവെന്നും ഗവർണർ പറഞ്ഞു. ഡിസംബര്‍ അഞ്ചിനാണ് വിസി തനിക്ക് മറുപടി നല്‍കിയത്. അതിനുശേഷം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് താൻ വിളിച്ചു. പക്ഷെ സംസാരിക്കാനായില്ല. പിന്നീട് വീണ്ടും കേരള വിസിയെ വിളിച്ചു. ശിപാര്‍ശയെ സിന്‍ഡിക്കറ്റ് അംഗങ്ങള്‍ എതിര്‍ത്തുവെന്നാണ് അപ്പോൾ വിസി പറഞ്ഞത്. ചാന്‍സലറെ വൈസ് ചാന്‍സലര്‍ ധിക്കരിക്കുകയാണുണ്ടായത്. മറ്റാരുടെയോ നിര്‍ദേശം വിസി കേള്‍ക്കുന്നതായി തോന്നി. സിന്‍ഡിക്കേറ്റ് വിളിക്കരുതെന്ന നിര്‍ദേശം കിട്ടിയതായി പറഞ്ഞു. താന്‍ ഇതുവരെ കടുത്ത നടപടികള്‍ എടുത്തിട്ടില്ല. ഇനി അത് പറ്റില്ല. സര്‍വകലാശാലകളെ സംരക്ഷിക്കാന്‍ സര്‍ജിക്കല്‍ ഓപ്പറേഷന് വേണമെന്നും ഗവർണർ പറഞ്ഞു. അതേസമയം, കേരള സർവകലാശാല വിസിയെ ഗവർണർ പരിഹസിക്കുകയും ചെയ്തു. വിസിയുടെ…
Read Moreഇതെന്താ കല്ലുമഴയോ ? വാഹനത്തിനു മുകളില്‍ കല്ല് വീഴുന്നതു കണ്ട് പ്രസിഡന്റും മെമ്പര്‍മാരും പുറത്തിറങ്ങി നോക്കി, കല്ലെറിഞ്ഞവർ ഓട്ടോറിക്ഷയിൽ കയറി മുങ്ങി
വാഴൂർ: വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ മണിയുടെ വാഹനത്തിനു നേരേ കല്ലേറ്. ഇന്നലെ രാത്രി 9.30ന് പുളിക്കൽകവല ചെല്ലിമറ്റം ഭാഗത്ത് വച്ചു സാമൂഹ്യവിരുദ്ധർ കല്ലെറിയുകയായിരുന്നു. കോട്ടയം കഞ്ഞിക്കുഴിയിൽ പരിപാടിയിൽ പങ്കെടുത്ത ശേഷം തിരികെ പോകുന്പോഴാണ് സംഭവം.കല്ലേറിൽ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചു. കല്ല് വീഴുന്നതു കണ്ട് പ്രസിഡന്റും മെന്പർമാരും പുറത്തിറങ്ങിയപ്പോഴേക്കും കല്ലെറിഞ്ഞവർ ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെട്ടു. പ്രസിഡന്റും വൈസ് പ്രസിഡന്റ് രജ്ഞിനി ബേബിയും ഭർത്താവും സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷൻ ടി. എം. ജോണും ഡ്രൈവറുമാണ് വണ്ടിയിലുണ്ടായിരുന്നത്. പള്ളിക്കത്തോട് പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.
Read Moreനിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി! ഇങ്ങനെയൊരു നീക്കം പ്രതീക്ഷിച്ചില്ല… ‘കോൺഗ്രസ് വെട്ടിൽ’
നിയാസ് മുസ്തഫ ഉത്തർപ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ, കോൺഗ്രസ് നേതാവ് പാർട്ടി വിട്ടത് അണികൾക്കും നേതാക്കൾക്കും ഒരുപോലെ ഇരുട്ടടിയായി. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ മുതിർന്ന കോൺഗ്രസ് നേതാവ് ഇമ്രാൻ മസൂദ് ആണ് കോൺഗ്രസ് പാളയത്തിൽനിന്ന് സമാജ് വാദി പാർട്ടിയിലേക്ക് ചേക്കേറിയത്. അണികളെ വെർച്വൽ മീറ്റിംഗിലൂടെ വിളിച്ചുചേർത്ത് അവരുമായി ആലോചിച്ചശേഷമാണ് മസൂദ് എസ്പിയിൽ ചേർന്നിരിക്കുന്നത്. എസ്പിക്ക് നേട്ടമായി ഉത്തർപ്രദേശിലെ യഥാർഥ മത്സരം ബിജെപിയും സമാജ്വാദി പാർട്ടിയും തമ്മിലാണെന്നും കോൺഗ്രസിന് ഈ തെരഞ്ഞെടുപ്പിൽ വലിയ റോളില്ലെന്നും മസൂദ് ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുന്പോൾ കോൺഗ്രസിൽനിന്ന് മുതിർന്ന നേതാവിനെ അടർത്തി മാറ്റാനായത് എസ്പിയുടെയ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. മുസ്ലിം വോട്ടുകളിൽ ഇത്തവണ എസ്പി ഏറെ പ്രതീക്ഷ വച്ചുപുലർത്തുന്നുണ്ട്. ഈ പ്രതീക്ഷയ്ക്ക് മസൂദിന്റെ വരവ് ഗുണം ചെയ്യുമെന്ന ആത്മവിശ്വാസത്തിലാണ് എസ്പി നേതൃത്വം. മസൂദിന്റെ മനസിൽ 2007ലെ യുപി തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി വിജയിച്ച മസൂദ്…
Read More