തെന്നിന്ത്യൻ സിനിമാലോകം ആഘോഷമാക്കിയ സിനിമയാണ് അടുത്തിടെ പുറത്തിറങ്ങിയ പുഷ്പ. നായകനായി അല്ലു അർജുനും നായികയായി രശ്മികമന്ദാനയും വില്ലനായി ഫഹദ് ഫാസിലും ഒന്നിച്ചെത്തിയ ചിത്രം തെലുങ്കിൽ മാത്രമല്ല മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും പ്രദർശനത്തിന് എത്തിയിരുന്നു. എല്ലാ ഭാഷകളിൽ നിന്നും മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ശ്രീവല്ലി എന്ന കഥാപാത്രത്തെയായിരുന്നു രശ്മിക അവതരിപ്പിച്ചത്. പുഷ്പരാജ് എന്ന അല്ലു അർജുൻ കഥാപാത്രത്തിന്റെ കാമുകിയായിട്ടായിരുന്നു രശ്മിക എത്തിയത്. മുൻചിത്രങ്ങളിൽ നിന്നു വ്യത്യസ്തമായി ഗ്ലാമറസായാണ് രശ്മിയ പുഷ്പയിൽ എത്തിയത്. നല്ല അഭിപ്രായമാണ് രശ്മികയ്ക്ക് ഈ ചിത്രത്തിലെ അഭിനയത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. കന്നഡ സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ രശ്മിക ചെറിയ സമയം കൊണ്ടുതന്നെ തെന്നിന്ത്യയിലെ മുൻനിര നായികമാരുടെ ഗണത്തിലേക്ക് ഉയരുകയായിരുന്നു. ഗീതാഗോവിന്ദം എന്ന ചിത്രത്തിലൂടെയാണ് നടി തെലുങ്കിൽ എത്തുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ നടി ശ്രദ്ധിക്കപ്പെടുകയായിരുന്നു. മലയാളത്തിലും തമിഴിലുമെല്ലാം നടിക്ക് നിരവധി ആരാധകരുണ്ട്. തെലുങ്ക് ചിത്രങ്ങളെല്ലാം…
Read MoreDay: January 10, 2022
കുറ്റം ചെയ്തതില്ലെങ്കിലും അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ശ്രമമുണ്ടായി; അതിജീവനത്തിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ലെന്ന് ആക്രമിക്കപ്പെട്ട നടി
കൊച്ചി: കുറ്റം ചെയ്തതില്ലെങ്കിലും തന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങളുണ്ടായിട്ടുണ്ടെന്ന് ആക്രമിക്കപ്പെട്ട നടി. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ലെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെ നടി വ്യക്തമാക്കി. നീതി പുലരാനും തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാർക്കും ഉണ്ടാവാതെയിരിക്കാനും ഞാൻ ഈ യാത്ര തുടർന്ന് കൊണ്ടേയിരിക്കുമെന്നും താരം പറഞ്ഞു. കൂടെനിൽക്കുന്ന എല്ലാവർക്കും നന്ദി അറിയിച്ചാണ് നടി തന്റെ കുറിപ്പ് അവസാനിപ്പിച്ചത്. നടിയുടെ വാക്കുകൾ ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. 5 വർഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനടിയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാൻ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അപ്പോളൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ടുവന്നു. എനിക്കു വേണ്ടി സംസാരിക്കാൻ, എന്റെ ശബ്ദം നിലക്കാതിരിക്കാൻ. ഇന്ന് എനിക്കു…
Read Moreഎന്നെ അപമാനിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും നിരവധി ശ്രമങ്ങള്‍ നടന്നു ! വെളിപ്പെടുത്തലുമായി നടി…
നേരിട്ട ക്രൂരമായ അതിക്രമത്തെക്കുറിച്ച് തുറന്നു പറഞ്ഞതിന് തന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ശ്രമം നടന്നുവെന്ന് വെളിപ്പെടുത്തി ആക്രമിക്കപ്പെട്ട നടി. നീതി തേടിയുള്ള ഈ യാത്രയില്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നുണ്ടെന്നും യാത്ര തുടരുമെന്നും സമൂഹ മാധ്യമത്തിലൂടെ വ്യക്തമാക്കി. നടിയുടെ കുറിപ്പിങ്ങനെ… ‘ഇരയില്‍ നിന്ന് അതിജീവിതയിലേക്കുള്ള ഈ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. നേരിട്ട അക്രമത്തെ തുടര്‍ന്ന് കഴിഞ്ഞ അഞ്ച് വര്‍ഷമായി എന്റെ പേരും അടിച്ചമര്‍ത്തപ്പെട്ട നിലയിലാണ്. കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അപമാനിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും നിരവധി ശ്രമങ്ങള്‍ നടന്നു. പക്ഷേ അപ്പോഴെല്ലാം എന്റെ ശബ്ദം നിലച്ച് പോകാതിരിക്കാന്‍ ഉറച്ച പിന്തുണയുമായി ചിലര്‍ എനിക്ക് വേണ്ടി മുന്നിട്ടിറങ്ങി. നീതിക്കായുള്ള ഈ പോരാട്ടത്തില്‍ ഞാന്‍ തനിച്ചല്ലെന്നും എനിക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ ഒപ്പം നിരവധിപ്പേര്‍ ഉണ്ടെന്നും ഞാന്‍ തിരിച്ചറിയുന്നു. നീതി നടപ്പിലാകുന്നത് കാണാന്‍, കുറ്റക്കാര്‍ ശിക്ഷിക്കപ്പെടാനും ഇനി ആര്‍ക്കും ആ അവസ്ഥ ഉണ്ടാകാതിരിക്കാനും…
Read Moreബ്രസീലില്‍ ടൂറിസ്റ്റ് ബോട്ടുകള്‍ക്ക് മുകളിലേക്ക് ‘പാറ അടര്‍ന്നു വീണു’ ! 10 പേര്‍ക്ക് ദാരുണാന്ത്യം; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്…
ബ്രസീലില്‍ തടാകത്തിലെ വിനോദസഞ്ചാര ബോട്ടുകളിലേക്ക് പാറക്കല്ല് അടര്‍ന്നു വീണ് പത്തുപേര്‍ക്ക് ദാരുണാന്ത്യം. രാജ്യത്തിന്റെ തെക്ക്-കിഴക്കന്‍ മേഖലയിലുണ്ടായ അപകടത്തില്‍ മൂന്ന് പേരെ കാണാതാവുകയും 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ബോട്ടിനു മുകളിലേക്ക് പാറയുടെ ഭാഗം ഇടിഞ്ഞ് വീഴുന്നതിന്റെ വീഡിയോ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്. പാറയുടെ ഭാഗം വേര്‍പെട്ട് ബോട്ടുകള്‍ക്ക് മേല്‍ വീഴുന്നത് ഈ വീഡിയോയില്‍ കാണാം. ”ആ കഷണം വീഴും,” എന്ന് ഒരു സ്ത്രീ പറയുന്നത് അപകടത്തിന്റെ വീഡിയോയില്‍ കേള്‍ക്കാം. പാറക്കെട്ടുകള്‍ ബോട്ടുകളിലേക്ക് വീഴുന്നതിനുമുമ്പ് ”അവിടെ നിന്ന് പോകൂ” എന്ന് മറ്റൊരാള്‍ മുന്നറിയിപ്പ് നല്‍കുന്നതും വീഡിയോയില്‍ കാണാം. ബോട്ടുകളില്‍ ഒരെണ്ണമെങ്കിലും മുങ്ങിയതായി വീഡിയോയില്‍ കാണുന്നുണ്ട്. മറ്റ് ബോട്ടുകള്‍ മുങ്ങാതെ രക്ഷപ്പെടുകയും ചെയ്തു. പ്രാദേശിക സമയം 11:00 നായിരുന്നു അപകടം. മിനസ് ഗെറൈസ് സംസ്ഥാനത്ത് ദിവസങ്ങളായി പെയ്ത മഴയെ തുടര്‍ന്നാണ് പാറ അടര്‍ന്ന് വീണതെന്നാണ് വിവരം. മുങ്ങല്‍ വിദഗ്ധരും…
Read Moreലൈംഗീക ഉദ്ദേശത്തോടെ യുവതിയെ കടന്ന് പിടിച്ച് ഉടുവസ്ത്രം വലിച്ചു കീറി; യുവതി നിലവിളിച്ചപ്പോള്‍ പരിസരവാസികള്‍ ഓടിയെത്തി; ഒടുവില്‍…
കൊല്ലം: യുവതിയെ ലൈംഗീക ഉദ്ദേശത്തോടെ കടന്ന് പിടിച്ച് ഉടുവസ്ത്രം കീറിയ ആൾ പോലീസ് പിടിയിലായി. പരവൂർ കൂനയിൽ കോട്ടയത്ത് വീട്ടിൽ സജീവ് (46) ആണ് പിടിയിലായത്. കൂനയിൽ സ്വദേശിനിയായ യുവതിയുടെ മക്കളെ സജീവിന്റെ മാതാവ് വഴക്ക് പറഞ്ഞ് കല്ലെടുത്ത് എറിഞ്ഞതിനെ യുവതി ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടർന്ന് അന്ന് രാത്രി സജീവ് യുവതിയുടെ വീട്ടിലെത്തി അസഭ്യം വിളിച്ച് കൈയ്യിലിരുന്ന വടി ഉപയോഗിച്ച് യുവതിയെ അടിയ്ക്കുകയും ലൈംഗീക ഉദ്ദേശത്തോടു കൂടി യുവതിയുടെ ഉടുവസ്ത്രം വലിച്ച് കീറുകയും ചെയ്തു. യുവതിയുടെ നിലവിളിയെ തുടർന്ന് പരിസരവാസികൾ വരുന്നത് കണ്ട് ഇയാൾ ഓടി രക്ഷപെടുകയായിരുന്നു. ഇയാളെ വീടിന് പരിസരത്ത് നിന്നും പോലീസ് പിടികൂടുകയായിരുന്നു. പാരിപ്പളളി ഇൻസ്പെക്ടർ എ. അൽജബറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ നിതിൻനളൻ, നിസാം, ഗോപകുമാർ, വിനോദ് എഎസ്ഐ രമേശൻ, എസ് സിപി ഒ രാജേശ്വരി സിപിഒ സായ് എന്നിവരടങ്ങിയ സംഘമാണ്…
Read Moreനിതീഷിന്റെ വക്രബുദ്ധി ഫലിച്ചില്ല! പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍; സംഭവം അഞ്ചലില്‍…
അഞ്ചല്‍ : ഏരൂര്‍ സ്വദേശിനിയായ പതിനാറുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചുവെന്ന കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കാട്ടാക്കട കൊറ്റംമ്പള്ളി അമ്പലത്ത്കാലയില് നിതീഷ് (21) നെയാണ് ഏരൂര്‍ പോലീസ് പിടികൂടിയത്. പെണ്‍കുട്ടിയേ കാണ്മാനില്ല എന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ നല്കിയ പരാതിയിലാണ് ഏരൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.എസ് അരുണ്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കേസെടുത്തു മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയായ നിതീഷിനെ തിരിച്ചറിഞ്ഞ പോലീസ് കാട്ടാക്കടയിലേക്ക് തിരിച്ചു. എന്നാല്‍ ഇവിടെഎത്തിയ പോലീസിനെ നിതീഷ് വട്ടംകറക്കി. താന്‍ താമസിക്കുന്ന കൊറ്റംമ്പള്ളി അമ്പലത്ത്കാലയില് നിന്നും കിലോമീറ്ററുകള്‍ ദൂരത്തില്‍ മാറി ഇറങ്ങിയ നിതീഷ് ഇവിടെ ഒരു തോട്ടത്തില്‍ എത്തി ഉപയോഗിച്ചിരുന്ന സിം കാര്‍ഡ് നശിപ്പിച്ചു. ഫോണും സ്വിച്ച് ഓഫ് ചെയ്തു. തന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ മനസിലാക്കി പോലീസ് എത്തതിരിക്കനായിരുന്നു ഈ തന്ത്രം. ഇതോടെ അന്വേഷണം വഴിമുട്ടിയ പോലീസ് പക്ഷെ പിന്മാറിയില്ല. സമീപ പ്രദേശങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.…
Read Moreമനുഷ്യർക്കിടയിൽ വളർന്നാൽ സ്വഭാവത്തിൽ മാറ്റം വരും;വനംവകുപ്പ് ഓഫീസിലെ മാളൂട്ടിയെന്ന മാൻകുട്ടിയെ മലയാറ്റൂരിലേക്കു മാറ്റും
മംഗലംഡാം: വനപാലകരുടെയും നാട്ടുകാരുടെയും ഓമനയായി കരിങ്കയത്തെ വനം വകുപ്പ് ഓഫീ സിൽ കഴിയുന്ന മാളുട്ടി എന്ന മാൻകുട്ടിയെ മലയാറ്റൂരിലേക്കു മാറ്റും.അവിടെ വനംവകുപ്പിന്റെ ഓപ്പണ്‍ പാർക്കിൽ വിട്ടയക്കുമെന്ന് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ.അഭിലാഷ് പറഞ്ഞു. വൈൽഡ് അനിമൽ എന്ന നിലയിൽ മനുഷ്യർക്കിടയിൽ വളർന്നാൽ അതിന്റെ സ്വഭാവത്തിൽ തന്നെ മാറ്റം വരും.അത് മൃഗത്തിനു ദോഷകരമാകുമെന്നതിനാലാണു സ്ഥലം മാറ്റുന്നത്. ആറു മാസം പ്രായമുണ്ട് ഇപ്പോൾ നാട്ടുകാരുടെ പ്രിയപ്പെട്ട മാളുട്ടിക്ക്. പേരൊന്ന് നീട്ടി വിളിച്ചാൽ മതി എവിടെയായാലും അവൾ ഓടിയെത്തി തൊട്ടുരുമ്മി നിൽക്കും. മാൻ ഇനത്തിലെ ഏറ്റവും വലിയ ഇനമായ മ്ലാവ് ഇനത്തിൽപ്പെട്ടതാണിത്.മംഗലംഡാം കരിങ്കയം ഫോറസ്റ്റ് സ്റ്റേഷനിലെ അതിഥിയായി സുഖസൗകര്യങ്ങളോടെയാണ് മാൻകുട്ടി ഇവിടെ കഴിയുന്നത്. അഞ്ചുമാസം മുന്‍പ് പൂതംകുഴിയിൽ നിന്നാണ് വനപാലകർക്ക് ഇവളെ കിട്ടിയത്.അമ്മയ്ക്കൊപ്പം കാട്ടിൽ മേഞ്ഞു നടന്നിരുന്ന ഇവളെ നായ്ക്കൾ ഓടിച്ചപ്പോൾ പ്രാണരക്ഷാർത്ഥം സമീപത്തെ വീട്ടിൽ ഓടിക്കയറി. തള്ള മ്ലാവ് ഉൾക്കാട്ടിൽ…
Read Moreചെള്ളുപനി പടരുന്നു! നീലേശ്വരത്ത് അതീവജാഗ്രത; മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് ഇതു പടരില്ല, പക്ഷേ…
നീലേശ്വരം: ചെള്ളുപനി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ നീലേശ്വരം നഗരസഭയിൽ അതീവജാഗ്രത. അടുത്തടുത്ത വാർഡുകളായ പട്ടേന, പഴനെല്ലി, സുവർണവല്ലി എന്നിവിടങ്ങളിലെ രണ്ടു പുരുഷന്മാർക്കും ഒരു സ്ത്രീക്കുമാണു ചെള്ളുപനി ബാധിച്ചത്. രണ്ടുപേർ കർഷകരും ഒരാൾ ക്ഷേത്ര പൂജാരിയുമാണ്. പനിയുടെ ലക്ഷണങ്ങളുമായി ചികിത്സ തുടങ്ങിയ ഇവരെ രോഗബാധ രൂക്ഷമായതോടെ കണ്ണൂരിലെ മിംസ് ആശുപത്രിയിലേക്കു മാറ്റി. ഇവിടെ നടത്തിയ വിശദ പരിശോധനയിലാണു സ്ക്രബ് ടൈഫസ് എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന ചെള്ളുപനിയാണിതെന്നു തിരിച്ചറിഞ്ഞത്. അത്യപൂർവമായി മാത്രമാണു ചെള്ളുപനി റിപ്പോർട്ട് ചെയ്യപ്പെടാറുള്ളതെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. കഴിഞ്ഞ വർഷം ജില്ലയിലെ വ്യത്യസ്ത സ്ഥലങ്ങളിലായി രണ്ടുപേർക്ക് മാത്രമാണു രോഗബാധയുണ്ടായത്. ചെള്ളു കടിയിലൂടെ ശരീരത്തിൽ കടക്കുന്ന ബാക്ടീരിയയാണു രോഗം പരത്തുന്നത്. എന്നാൽ മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് ഇതു പടരില്ല. കടുത്ത പനി, കണ്ണിൽ ചുവപ്പ്, പേശിവേദന, തലവേദന, മയക്കം, വയറിളക്കം എന്നിവയാണു രോഗലക്ഷണങ്ങൾ. രോഗം മൂർച്ഛിച്ചാൽ മരണം വരെ സംഭവിക്കാം.…
Read Moreപ്രണയനൈരാശ്യം മൂലമുള്ള ആത്മഹത്യ എന്ന നിഗമനത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് ഒടുവില്‍ അയാളെ കണ്ടെത്തി! പ്രതി, പ്രായപൂർത്തിയാകാത്ത ആൺ സുഹൃത്ത്
ആലങ്ങാട്: ആലുവ വെളിയത്തുനാട് സ്വദേശിനിയായ സ്കൂൾ വിദ്യാർഥിനിയെ തടിക്കക്കടവ് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ആൺ സുഹൃത്ത് പിടിയിൽ. നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി സക്കറിയാ മാത്യുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്. ആണ്‍സുഹൃത്തിൽനിന്ന് പെൺകുട്ടി ലൈംഗികാതിക്രമം നേരിട്ടുവെന്ന കണ്ടെത്തലിനെത്തുടർന്നാണ് പോലീസ് നടപടി. കഴിഞ്ഞ 22ന് തടിക്കക്കടവ് പ്രദേശത്തുനിന്ന് കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം 23ന് തടിക്കക്കടവ് പുഴയിൽ നിന്നു കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനയെത്തുടര്‍ന്നാണ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രണയനൈരാശ്യം മൂലമുള്ള ആത്മഹത്യ എന്ന നിഗമനത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ പുതിയ വഴിത്തിരിവുണ്ടായിട്ടും അന്വേഷണം കാര്യക്ഷമമാക്കാതിരുന്ന സാഹചര്യത്തിലാണ് കേസ് നർക്കോട്ടിക്സെൽ ഡിവൈഎസ്പി സക്കറിയാ മാത്യുവിനെ കേസ് എൽപ്പിച്ചത്. പ്രതിയെ ജുവനൈൽ ജസ്റ്റീസ് ബോർഡിനു മുമ്പിൽ ഹാജരാക്കി. ആലങ്ങാട്: ആലുവ വെളിയത്തുനാട്…
Read Moreയുക്രൈയിനിലേക്ക് ആളുകളുടെ കുത്തൊഴുക്ക് ! വാടക ഗര്‍ഭധാരണം നിയമവിധേയമാക്കിയ ശേഷം ഈ രാജ്യത്ത് നടക്കുന്നത്…
2002ലാണ് യുക്രൈനില്‍ വാടക ഗര്‍ഭധാരണം നിയമവിധേയമാക്കിയത്. ഇതോടെ രാജ്യത്തേക്ക് വിദേശ ദമ്പതികളുടെ കുത്തൊഴുക്ക് ആരംഭിച്ചു. 22ലക്ഷത്തോളം രൂപ ചെലവാക്കിയാല്‍ സ്വന്തമായി ഒരു കുഞ്ഞ് എന്ന ലക്ഷ്യം സാക്ഷാത്കരിക്കാം എന്നതാണ് യുക്രൈനിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്. യു.എസിലാണെങ്കില്‍ 60-90 ലക്ഷം രൂപ വരെ ചെലവ് വരുന്നിടത്താണിത്. വിദേശത്ത് നിന്നുള്ളവര്‍ ഇവിടേക്കെത്താന്‍ തുടങ്ങിയതോടെ മാതൃത്വത്തെ വ്യവസായമായി മാറ്റിയിരിക്കുകയാണ് യുക്രെയ്ന്. ഗര്‍ഭപാത്രം വാടകയ്ക്ക് നല്കുന്ന സ്ത്രീകള്‍ക്ക് ഒരു പ്രസവത്തിന് എട്ടു ലക്ഷത്തോളം രൂപയാണ് ഒരു കമ്പനി നല്‍കുക. മാത്രമല്ല, ഓരോ മാസവും 19,000 രൂപ എന്ന നിരക്കില്‍ ഒമ്പതു മാസം സ്റ്റൈപ്പന്റും നല്കുന്നു. അതായത്, യുക്രെയ്നിലെ ശരാശരി വാര്‍ഷിക ശമ്പളത്തിന്റെ മൂന്നിരട്ടിയിലധികം തുകയാണ് ഒരു വാടക ഗര്‍ഭധാരണത്തിന് ലഭിക്കുക. എന്നാല്‍ കുഞ്ഞുങ്ങള്‍ വേണമെന്നാവശ്യം വര്‍ധിക്കുന്നതോടെ വാടക ഗര്‍ഭപാത്രം നല്കിയ സ്ത്രീകളും കുഞ്ഞുങ്ങളെ അന്വേഷിച്ചെത്തുന്ന ദമ്പതിമാരും ഒരുപോലെ ചൂഷണത്തിന് ഇരയാകാറുണ്ടെന്നാണ് കീവില്‍ നിന്നുള്ള അഭിഭാഷകന്…
Read More