ആരോഗ്യമുള്ള പല്ലുകളുടെ സംരക്ഷണത്തിനാവശ്യമായ അടിസ്ഥാന ഘടകങ്ങളിലൊന്നാണ് ബ്രഷിംഗ്. ബ്രഷിംഗിന് ടൂത്ത് ബ്രഷും ടൂത്ത് പേസ്റ്റുമാണു പ്രധാനമായും ഉപയോഗിക്കന്നത്. ഇവയെ കൂടാതെ ഡെന്റൽ ഫ്ളോസ്, പല്ലിട ശുചീകരണ ബ്രഷ്, വാട്ടർ ഇറിഗേഷൻ ഉപകരണങ്ങൾ, ടംഗ് ക്ലീനറുകൾ എന്നിവയും ഉപയോഗിക്കുന്നു. പല്ലുകൾക്കിടയിൽ അടിഞ്ഞുകൂടിയിരിക്കുന്ന ഭക്ഷണമാലിന്യങ്ങളും പ്ലാക്കും നീക്കം ചെയ്യുക എന്നതാണ് ഇവയുടെ പ്രധാന ലക്ഷ്യം. ഇവ നീക്കം ചെയ്യാത്തതുമൂലം ദന്തക്ഷയം, പല വിധ മോണരോഗങ്ങൾ, വായ്നാറ്റം എന്നിങ്ങനെയുള്ള അവസ്ഥകൾ കാലക്രമേണ ഉണ്ടാകുന്നു. ആയതിനാൽ നിത്യേനയുള്ള വായയുടെ ശുചീകരണം ആവശ്യമാണ്. ഫ്ലൂറൈഡ് പേസ്റ്റ്പല്ലുകളും മോണയും വൃത്തിയാക്കുന്നതിനായി ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന ഉപകരണമാണു ടൂത്ത് ബ്രഷ്. എല്ലാ ദിവസവും രാവിലെയും രാത്രിയിൽ ഉറങ്ങുന്നതിനുമുന്പും ഫ്ളൂറൈഡ് അടങ്ങിയിട്ടുള്ള ടൂത്ത് പേസ്റ്റ് ഉപയോഗിച്ചു ബ്രഷ് ചെയ്യണം. ടൂത്ത് ബ്രഷ് എന്തിന്?* പല്ലുകളും അവയ്ക്കിടയും വൃത്തിയാക്കാൻ.* പ്ലാക്കിന്റെ രൂപീകരണം തടയാൻ * പ്ലാക്ക് നീക്കം ചെയ്യാൻ *…
Read MoreDay: January 10, 2022
നാളെ എസ്എഫ്ഐ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും ! ആക്രമണം ആസൂത്രിതമെന്ന് സച്ചിന്‍ദേവ്
ഇടുക്കി പൈനാവ് ഗവണ്മെന്റ് എന്‍ജിനീയറിംഗ് കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകനായ ധീരജ് കുത്തേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധ സൂചകമായി സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പു മുടക്കുമെന്ന് എസ്എഫ്ഐ. സംസ്ഥാന സെക്രട്ടറി സച്ചിന്‍ദേവാണ് ഇക്കാര്യം അറിയിച്ചത്. ആസൂത്രിതമായാണ് അക്രമം നടന്നതെന്നും പോലീസ് ഇതില്‍ ശക്തമായ അന്വേഷണം നടത്തണമെന്നും സച്ചിന്‍ദേവ് പറഞ്ഞു. അതിഭീകരമാം വിധമുള്ള അക്രമമാണ് കേരളത്തിലെ ഓരോ കാമ്പസുകളിലും വിവിധ ഘട്ടങ്ങളിലായി കെഎസ്യുവിന്റെ നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതിന് എല്ലാവിധ സഹായവും ചെയ്തു കൊടുക്കുന്ന തരത്തില്‍ യൂത്ത് കോണ്‍ഗ്രസ് പുറത്തുനിന്ന് സംഘടിതമായി മാരകായുധങ്ങളുമായി കാമ്പസിനകത്ത് അതിക്രമിച്ച് കയറുകയും വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായിരുന്നു. കെഎസ്യു ഭ്രാന്ത് പിടിച്ച അക്രമിസംഘത്തെ പോലെ കേരളത്തിലെ കാമ്പസുകളില്‍ പെരുമാറി കൊണ്ടിരിക്കുന്നു. കെഎസ്യുവിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ അതിശക്തമായ നിലയില്‍ എസ്എഫ്ഐ പ്രതിഷേധം ഉയര്‍ത്തും. വിദ്യാര്‍ത്ഥികളെയും ജനങ്ങളെയും അണിനിരത്തി കാമ്പസിനകത്തും പുറത്തും ശക്തമായ പ്രതിഷേധ സമരവുമായി മുന്നോട്ട് പോകുമെന്നും…
Read Moreപാട്ട്പാടാൻ പറഞ്ഞപ്പോൾ പറഞ്ഞ് കേൾപ്പിച്ചു; ധനുഷ് ചിത്രത്തിലെ ഓഡിഷനെക്കുറിച്ച് ഐശ്വര്യ ലക്ഷ്മി
ധനുഷ് നായകനായ ജഗമേ തന്തിരം എന്ന തമിഴ് സിനിമയിൽ ഓഡീഷന് പോയപ്പോൾ കഥാപാത്രത്തെ കുറിച്ച് ഒരു വിശദീകരണം നൽകി. പാട്ട് പാടുന്നതാണ് ചെയ്യിപ്പിച്ചത്. എനിക്ക് പാടാൻ അറിയില്ല. പിന്നെ തമിഴ്നാടല്ലെ… ആരും മനസിലാക്കാൻ പോകുന്നില്ലല്ലോ എന്ന് കരുതി വെണ്ണിലാ ചന്ദന കിണ്ണം എന്ന പാട്ട് പാടി. പാടി എന്നൊന്നും പറയാൻ പറ്റില്ല… സത്യത്തിൽ പറയുകയായിരുന്നു. അവർക്ക് ആ പാട്ട് അറിയാത്തത് കൊണ്ടാണ് എനിക്ക് ആ സിനിമയിൽ അവസരം ലഭിച്ചത്. പഴയ ആ ഒഡീഷന്റെ വീഡിയോ റിലീസ് ചെയ്യുമെന്ന് പറഞ്ഞ് അവർ എന്നെ ഇടയ്ക്ക് ഭീഷണിപ്പെടുത്താറുണ്ട്. സിനിമയിലെ എന്റെ ജീവിതം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നുവെന്ന് എനിക്ക് തോന്നിയിട്ടില്ല. ദൈവം എനിക്ക് എന്റെ വഴി സ്മൂത്ത് ആക്കി. സിനിമായാത്ര ദൈവം സഹായിച്ച് നല്ല അനുഭവമാണ്. -ഐശ്വര്യ ലക്ഷ്മി
Read Moreഭയം വേണ്ട ജാഗ്രത മതി ! സ്കൂളുകള്‍ പൂട്ടാന്‍ ഉദ്ദേശ്യമില്ല; ‘കോവിഡ് സുനാമി’യ്ക്ക് സാധ്യതയുള്ളപ്പോഴും ചങ്കുവിരിച്ച് സംസ്ഥാന സര്‍ക്കാര്‍…
കോവിഡ് കേസുകള്‍ കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കാന്‍ സാധ്യത നിലനില്‍ക്കുമ്പോഴും സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഒട്ടുമിക്ക സംസ്ഥാനങ്ങളും ഇതിനോടകം സ്കൂളുകള്‍ അടച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കേരളാ സര്‍ക്കാര്‍ ഈ തീരുമാനമെടുത്തിരിക്കുന്നത്. കല്യാണം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനിടെയും നൂറു കണക്കിന് കുട്ടികള്‍ ഒത്തു ചേരുന്ന സ്കൂളുകള്‍ ഇപ്പോഴത്തെ പോലെ പ്രവര്‍ത്തിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗംത്തിലാണ് തീരുമാനം. ആള്‍ക്കൂട്ട നിയന്ത്രണം കര്‍ശനമാക്കും. പൊതു-സ്വകാര്യ പരിപാടികളില്‍ ആള്‍ക്കൂട്ട നിയന്ത്ര ണം കര്‍ശനമാക്കും. രാത്രികാല – വാരാന്ത്യ നിയന്ത്രണങ്ങള്‍ ഉടനില്ല. ഒത്തുചേരലുകളും, ചടങ്ങുകളും പൊതുവായ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക പരിപാടികളും അത്യാവശ്യ സന്ദര്‍ഭങ്ങളിലൊഴികെ ഓണ്‍ലൈനായി നടത്തണം. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പരിപാടികള്‍ നേരിട്ട് നടത്തുമ്പോള്‍ ശാരീരിക അകലമടക്കമുള്ള മുന്‍കരുതലുകള്‍ എടുക്കണം.…
Read Moreചെറിയ വാക്കു തർക്കം കത്തിക്കുത്തിലെത്തി! ആയുധവുമായി അക്രമമുണ്ടാക്കാൻ കരുതിക്കൂട്ടി എത്തിയതാണെന്നു സിപിഎം നേതാക്കൾ
ഇടുക്കി: യൂണിയൻ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു ഇന്നു ഉച്ചയോടെ ചെറിയ തർക്കം കാന്പസിൽ ഉണ്ടായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. ഇതു അവസാനിച്ച ശേഷം കാന്പസിനു പുറത്തേക്കു വരുന്ന സമയത്ത് പുറത്തുനിന്ന് എത്തിയവരുമായി സംഘർഷം മൂർഛിക്കുകയായിരുന്നു. ഇതോടെ ആയുധവുമായി എത്തിയയാൾ വിദ്യാർഥികളെ കുത്തുകയായിരുന്നുവെന്നാണ് അറിയുന്നത്. പ്രാദേശികമായി അറിയപ്പെടുന്ന നിഖിൽ പൈലി എന്നയാളാണ് കുത്തിയതെന്നാണ് സിപിഎം നേതാക്കൾ ആരോപിക്കുന്നത്. ഇയാൾ ആയുധവുമായി അക്രമമുണ്ടാക്കാൻ കരുതിക്കൂട്ടി എത്തിയതാണെന്നു സിപിഎം നേതാക്കൾ ആരോപിച്ചു. സംഭവം ആസൂത്രിതമാണെന്ന് മുൻ മന്ത്രി എം.എം.മണി പ്രതികരിച്ചു. കുത്തിയ ആൾ കളക്ടറേറ്റ് ഭാഗത്തേക്ക് ഒാടിപ്പോകുന്നതു കണ്ടതായിട്ടാണ് നേതാക്കൾ പറയുന്നത്. കാന്പസിൽ ഒരു സംഘർഷവും നിലവിൽ ഇല്ലായിരുന്നെന്നും ശാന്തമായി പോകുന്ന കാന്പസ് ആണെന്നും മണി പറഞ്ഞു. കൊലപാതകം നടത്താൻ കരുതിക്കൂട്ടി ആയുധവുമായി എത്തിയവരാണ് അക്രമം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, ഒരാൾ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നു കരുതുന്നില്ലെന്നും ഇയാൾക്കൊപ്പം കൂടുതൽ പേരുണ്ടായിരുന്നോയെന്ന് അന്വേഷിക്കണമെന്നും…
Read Moreഎസ്എഫ്ഐ പ്രവർത്തകന്റെ കൊലപാതകം;ആക്രമണത്തെ ന്യായീകരിക്കില്ല, കുറ്റക്കാരെ സംരക്ഷിക്കുകയുമില്ലെന്ന് കെഎസ്യു
ഇടുക്കി: ഇടുക്കി എന്‍ജിനിയറിംഗ് കോളജില്‍ എസ്എഫ്ഐ പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി കെഎസ്യു ജില്ലാ പ്രസിഡന്റ് ടോണി തോമസ്. കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും ആക്രമണത്തെ ന്യായീകരിക്കില്ലെന്നും ടോണി തോമസ് പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ കെഎസ്യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന ആരോപണങ്ങള്‍ക്കിടെയാണ് കെഎസ്യു ജില്ലാ നേതൃത്വം നിലപാട് വ്യക്തമാക്കിയത്. അതേസമയം, ആക്രമണത്തിന് പിന്നില്‍ പ്രാദേശിക യൂത്ത് കോണ്ഗ്രസുകാരന് നിഖില്‍ പൈലിയാണെന്ന് ദൃസാക്ഷികള്‍ പറഞ്ഞു. കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ചാണ് നിഖില്‍ ആക്രമണം നടത്തിയതെന്നാണ് സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നത്.
Read Moreകാമ്പസിൽ വീണ്ടും ചോരക്കളി! ഇടുക്കി എൻജി.കോളജിൽ എസ്എഫ്ഐക്കാരൻ കുത്തേറ്റു മരിച്ചു
ഇടുക്കി: ഇടുക്കി ഗവ. എൻജിനിയറിംഗ് കോളജിൽ എസ്എഫ്ഐ പ്രവർത്തകൻ കുത്തേറ്റു മരിച്ചു. ഏഴാം സെമസ്റ്റർ വിദ്യാർഥി കണ്ണൂർ സ്വദേശി ധീരജ് രാജശേഖരൻ ആണ് മരിച്ചത്. കോളജ് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിനിടെയാണ് ധീരജിനും മറ്റ് രണ്ടു വിദ്യാർഥികൾക്കും കുത്തേറ്റത്. നെഞ്ചിൽ കുത്തേറ്റു രക്തത്തിൽ കുളിച്ചു കിടന്ന ധീരജിനെ ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം കെ.ജി. സത്യന്റെ കാറിൽ വിദ്യാർഥികളാണ് ആശുപത്രിയിൽ എത്തിച്ചത്. ആക്രമണത്തിനു പിന്നിൽ പ്രദേശത്തെ യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലി എന്നയാളാണെന്നാണ് സിപിഎം നേതാക്കൾ ആരോപിച്ചു. ഇയാൾ സംഭവ സ്ഥലത്തുനിന്ന് ഒാടി രക്ഷപ്പെടുന്നതു കണ്ടതായി നേതാക്കൾ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പോലീസ് സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും അവർ കാന്പസിന് ഉള്ളിലായിരുന്നു. കാന്പസിനു പുറത്തെ റോഡിൽ വച്ചാണ് കുത്തേറ്റത്. പരിക്കേറ്റ വിദ്യാർഥികളായ അഭിജിത്ത്, അമൽ എന്നിവരെ ഗുരുതര പരിക്കുകളോടെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നിൽ കെഎസ്യു-യൂത്ത്…
Read Moreകാമുകന്റെ ടോയ്ലറ്റില് നിന്നും യുവതിയ്ക്ക് കിട്ടിയത് ടാംപൂണ്‍ ! യുവതി സംഭവം വിശദീകരിക്കുന്നത് ഇങ്ങനെ…
പ്രണയബന്ധം നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ കമിതാക്കള്‍ പല നുണകളും പരസ്പരം പറയാറുണ്ട്. എന്നാല്‍ അത്തരത്തില്‍ നുണ പറഞ്ഞ ഒരു കാമുകനെ വിദഗ്ധമായി കുടുക്കിയ അനുഭവം പങ്കുവെയ്ക്കുകയാണ് ഒരു പെണ്‍കുട്ടി. കാമുകന്റെ ടോയ്ലറ്റില് നിന്നും കിട്ടിയ ടാംപൂണിന്റെ സീരിയല്‍ നമ്പര്‍ ഉപയോഗിച്ചാണ് പെണ്‍കുട്ടി ഇയാളെ വിദഗ്ധമായി കുടുക്കിയത്. ലോയിസ് സോന്റേഴ്സ് എന്ന ടിക്ടോക്ക് അക്കൗണ്ടിലെ വിഡിയോയിലൂടെയാണ് യുവതി സംഭവം വിശദീകരിച്ചത്. ജനുവരി മൂന്നിനായിരുന്നു 23കാരിയായ ലോയിസ് സോന്റേഴ്സ് എന്ന യുവതി വിഡിയോ പങ്കുവച്ചത്. ഏകദേശം അമ്പതുലക്ഷം ആളുകള്‍ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു. ലക്ഷക്കണക്കിന് ആളുകള്‍ വീഡിയോ ലൈക്ക് ചെയ്യുകയും ചെയ്തു. ക്ലോസറ്റിനു സമീപത്തായി കുനിഞ്ഞിരിക്കുന്ന യുവതിയെ വീഡിയോയില്‍ കാണാം. ഒപ്പം ഇങ്ങനെ എഴുതിയിരിക്കുന്നു. ‘നിങ്ങളുടെ കാമുകന്റെ അലമാരയില്‍ നിന്നോ മറ്റോ ഒരു ടാംപൂണോ മസ്കാരയോ കണ്ടെത്തിയാല്‍ എന്തായിരിക്കും അവസ്ഥ. അവര്‍ അത് നിഷേധിക്കുമെന്ന് ഉറപ്പാണ്. പക്ഷേ, നിങ്ങള്‍ നിങ്ങളുടേതായ രീതിയില്‍…
Read Moreവസ്ത്രംധരിക്കുന്നതിനെക്കുറിച്ച് കനിഹ പറയുന്നത് കേട്ടോ
ധരിച്ച വസ്ത്രങ്ങൾ വീണ്ടും വീണ്ടും കഴുകി ഉപയോഗിക്കുന്ന ആളാണ് ഞാൻ. പുത്തൻ വസ്ത്രങ്ങൾ മാത്രമെ ധരിക്കൂവെന്ന് എനിക്ക് നിർബന്ധമില്ല. ബ്രാൻഡഡ് വസ്ത്രങ്ങൾ നിറഞ്ഞ അലമാരയും എനിക്കില്ല. അങ്ങനൊന്ന് വേണമെന്ന് തോന്നിയിട്ടുമില്ല. നടിമാർ വസ്ത്രം ധരിക്കേണ്ട രീതി ഇങ്ങനെയാണ് എന്നൊന്നുമില്ലല്ലോ…? അവനവന് കംഫർട്ടബിൾ ആയ വസ്ത്രം ധരിക്കണം എന്ന പോളിസിയാണ് എനിക്കുള്ളത്. -കനിഹ
Read More‘ഡെല്‍റ്റക്രോണ്‍’ ഡെല്‍റ്റയുടെയും ഒമിക്രോണിന്റെയും സന്തതി ! പുതിയ വകഭേദം നിരവധിപേരില്‍ സ്ഥിരീകരിച്ചു…
കൊറോണ വൈറസിന്റെ ഡെല്‍റ്റ,ഒമിക്രോണ്‍ വകഭേദങ്ങള്‍ ചേര്‍ന്ന പുതിയ വകഭേദം കണ്ടെത്തിയത് ആശങ്ക പരത്തുന്നു. സൈപ്രസില്‍ കണ്ടെത്തിയ ‘ഡെല്‍റ്റക്രോണ്‍’ എന്നു പേരിട്ടിരിക്കുന്ന പുതിയ വകഭേദം ഇതിനോടകം 25 പേര്‍ക്ക് സ്ഥിരീകരിച്ചു. വകഭേദത്തിന്റെ തീവ്രതയും വ്യാപനശേഷിയും തിരിച്ചറിയാന്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണ്. ഡെല്‍റ്റ ജീനോമിനുള്ളില്‍ ഒമിക്രോണിന്റെ ജനിറ്റിക് സിഗ്നേച്ചറുകള്‍ കണ്ടെത്തിയതിനാലാണ് ഡെല്‍റ്റക്രോണ്‍ എന്ന പേരു നല്‍കിയത്. സാമ്പിളുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
Read More