കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി നടന് ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്നു വെളിപ്പെടുത്തിയ സംവിധായകന് ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. എറണാകുളം മജിസ്ട്രേറ്റ് രണ്ടാം കോടതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. കേസില്‍ തുടരന്വേഷണം നടത്തുന്ന പോലീസിന് ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി ഏറെ നിര്‍ണായകമാണ്. കേസിലെ സാക്ഷികളെ ദിലീപ് സ്വാധീനിച്ചെന്നും സംവിധായകന് ആരോപിച്ചിരുന്നു. പോലീസ് സംരക്ഷണത്തിൽ ബാലചന്ദ്രകുമാറിന്റെ സുരക്ഷാഭീഷണി കണക്കിലെടുത്ത് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. ദിലീപിനെതിരേ വെളിപ്പെടുത്തലുകള്‍ നടത്തിയ പശ്ചാത്തലത്തില്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന ബാലചന്ദ്രകുമാറിന്റെ പരാതിയെതുടര്ന്നാണിത്. രഹസ്യമൊഴി നല്‍കാനായി കോടതിയിലേക്കു വരുമ്പോള്‍ സുരക്ഷ ഉറപ്പാക്കണമെന്നു പോലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. തന്റെ വീടും സ്ഥലവും സംബന്ധിച്ച് ദിലീപിനോട് അടുപ്പമുള്ള ഒരു നിര്‍മാതാവ് അന്വേഷണം നടത്തിയതായി വിവരം ലഭിച്ചുവെന്നും മുഖ്യമന്ത്രിക്കും പോലീസിനും നല്കിയ പരാതിയില്‍ ഇക്കാര്യം ധരിപ്പിച്ചിട്ടുണ്ടെന്നും ഇന്നലെ കളമശേരി ക്രൈംബ്രാഞ്ചിനു മുന്നില്‍ മൊഴി നല്‍കിയശേഷം പുറത്തിറങ്ങിയ ബാലചന്ദ്രകുമാര്‍…
Read MoreDay: January 12, 2022
കൃഷിയിടത്തിലെ അമിത രാസവള പ്രയോഗം; സമീപവാസികൾക്ക് ദേഹാസ്വാസ്ഥ്യം; ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ച് സ്ഥലമുടമ
മേലൂർ: കൃഷി സ്ഥലമുടമ യുവാവിനെ ആക്രമിച്ചതായി പരാതി.കൊന്പിച്ചാൽ സ്വദേശി കാരേക്കാടൻ ലിബി (36) നാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം വീടിനു സമീപത്തെ കൃഷിയിടത്തിൽ രൂക്ഷഗന്ധമുള്ള മരുന്ന് തളിച്ചതോടെ വീട്ടുകാർക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി ലിബിൻ പറയുന്നു. പരിസരവാസികൾക്ക് ബുദ്ധിമുട്ട് ആയതോടെ ചോദ്യം ചെയ്യുകയും മൊബൈലിൽ വീഡിയോ പകർത്തുകയും ചെയ്ത യുവാവിനെ കൃഷി സ്ഥലമുടമ ആക്രമിച്ചതായാണ് പരാതി. ഈ മേഖലയിൽ അമിത രാസവള പ്രയോഗത്തിനെതിരെ നാട്ടുകാർ നേരത്തെ ശക്തമായ പ്രതിഷേധങ്ങൾ നടത്തിയിരുന്നു. ഈ വിഷയവുമായി സംസാരിച്ച തന്റെ നേർക്ക് മരുന്നു തളിക്കുകയും മരുന്ന് നിറച്ച സ്പ്രേയർ കൊണ്ട് ആക്രമിച്ചതായും ലിബിൻ പറഞ്ഞു. ഇടതു കൈക്കാണ് യുവാവിനു പരക്കേറ്റിരിക്കുന്നത്.ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കൊരട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.
Read Moreധീരജ് കൊല്ലപ്പെട്ട സംഭവം! കണ്ണൂരിൽ അക്രമം തുടരുന്നു; പ്രത്യേക സംഘം അന്വേഷിക്കും
കണ്ണൂർ: ഇടുക്കി പൈനാവ് ഗവ.എൻജിനിയറിംഗ് കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിൽ വ്യാപക സംഘർഷം. ഇന്നു പുലർച്ചെയോടെയാണ് ധീരജിന്റെ മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചത്. തുടർന്നാണ് ജില്ലയുടെ വിവിധ ഭാഗങ്ങൾ അക്രമങ്ങൾ അരങ്ങേറിയത്. വിലാപയാത്ര കടന്നു വന്ന തലശേരി-കണ്ണൂർ റോഡരികിലെ കോൺഗ്രസ് സ്തൂപങ്ങളും, കൊടിമരങ്ങളും അടിച്ചു തകർത്തു. വിവിധ സ്ഥലങ്ങളിൽ കോൺഗ്രസ് പ്രവർത്തകരുടെ വീടിന് നേരെ ബോബേറ് ഉണ്ടായി. കോൺഗ്രസ് ഓഫീസുകളും വെയിറ്റിംഗ് ഷെൽട്ടറും അക്രമികൾ തകർത്തു. പിണറായി. പാപ്പിനിശേരി, ചക്കരക്കൽ, കുഞ്ഞിമംഗലം, ചെട്ടിപീടിക, എടക്കാട്, താണ, തോട്ടട, എളയാവൂർ, തളിപ്പറന്പ് എന്നിവിടങ്ങളിലാണ് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ അക്രമം നടന്നത്. എടക്കാട് ബസ് ഷെൽട്ടർ ഇന്നലെ രാത്രി അഞ്ജാതസംഘം തകർത്തു. തോട്ടടയിലും എളയാവൂരും കോൺഗ്രസ് കൊടിമരങ്ങൾ തകർത്തു. ചക്കരക്കൽ കണയന്നൂരിൽ കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ബോംബേറുണ്ടായി. പിണറായി, പാപ്പിനിശേരി, ചക്കരക്കൽ. ചെട്ടിപീടിക, കുഞ്ഞിമംഗലം…
Read Moreകണ്ണൂരിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ജീവനൊടുക്കാൻ ശ്രമിച്ച ഗൃഹനാഥൻ മരിച്ചു! ദീർഘകാലം പ്രവാസിയായിരുന്നു ഉത്തമൻ
പഴയങ്ങാടി: എരിപുരം ചെങ്ങലിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവ് മരിച്ചു. ചെങ്ങൽ സ്വാമി കോവിൽ ക്ഷേത്രത്തിന് സമീപമുള്ള പി. ഉത്തമൻ (57) ആണ് ഇന്നു പുലർച്ചെ കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. ദീർഘകാലം പ്രവാസിയായിരുന്ന ഇദ്ദേഹം മാടായി സ്വദേശിയാണ്. കുറച്ചു വർഷങ്ങൾക്കു മുമ്പാണ് ചെങ്ങലിൽ വീടുവച്ച് താമസം തുടങ്ങിയത്. രണ്ട് വർഷം മുമ്പ് കോവിഡ് കാലത്താണ് നാട്ടിൽ എത്തിയത്. എന്നാൽ, കോവിഡ് രൂക്ഷമായതിനെ തുടർന്ന് വിദേശത്തേക്ക് ജോലിക്കായി വീണ്ടും പോകുവാൻ സാധിച്ചില്ല. തിങ്കളാഴ്ച്ച വൈകുന്നേരത്തോടെ കുടുംബ വഴക്കിനെ തുടർന്നുണ്ടായ തർക്കത്തിൽ ഭാര്യ പ്രേമ (47)യെ വെട്ടിയതിന് ശേഷം കിടപ്പുമുറിയിൽ കയറി തൂങ്ങി മരിക്കുവാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് ഇരുവരെയും കണ്ണൂർ പരിയാരം ഗവ.മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. അത്യാസന്ന നിലയിൽ വെന്റിലേറ്ററിൽ ചികിൽസയിലിരിക്കെ ഇന്ന് പുലർച്ചയോടെയാണ് അന്ത്യം സംഭവിച്ചത്. ഭാര്യ ഗുരുതര പരിക്കുകളോടെ…
Read Moreരക്തസാക്ഷിയെ നേടിയ ആഹ്ലാദത്തിൽ സിപിഎമ്മുകാർ തിരുവാതിര കളിക്കുന്നു; ധീരജിന്റേത് സിപിഎം പിടിച്ചു വാങ്ങിയ രക്തസാക്ഷിത്വമെന്ന് സുധാകരൻ
ആലപ്പുഴ: ധീരജിന്റേത് സിപിഎം പിടിച്ചു വാങ്ങിയ രക്തസാക്ഷിത്വമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. മരണവാർത്ത കേട്ടപ്പോൾ ആഹ്ലാദിക്കുകയായിരുന്നു സിപിഎം നേതാക്കൾ. വിലാപ യാത്ര നടക്കുമ്പോൾ സിപിഎം മുതിർന്ന നേതാവ് എം.എ ബേബി ഉൾപ്പെടെയുള്ളവർ തിരുവനന്തപുരത്തു മെഗാ തിരുവാതിര നടത്തി ആഘോഷിച്ചുവെന്നും സുധാകരൻ വിമർശിച്ചു. ധീരജ് മരിച്ചശേഷം കണ്ണൂരിൽ രക്തസാക്ഷി മണ്ഡപം പണിയാനാണ് സിപിഎമ്മുകാർ ആദ്യം പോയത്. രക്തസാക്ഷിത്വം ആഹ്ലാദമാക്കാനാണ് കമ്യൂണിസ്റ്റുകാർക്ക് താൽപര്യമെന്നും സുധാകരൻ ആഞ്ഞടിച്ചു. സംസ്ഥാനത്ത് അക്രമം അരങ്ങേറുമ്പോൾ പോലീസിന് അനക്കമില്ല. പോലീസുകാർ സിപിഎമ്മിന്റെ കിങ്കരന്മാർ ആയിരിക്കുന്നുവെന്നും സുധാകരൻ വിമർശിച്ചു. കെഎസ്യുവിലെ തന്റെ കുട്ടികൾ മുമ്പത്തെ പോലെയല്ല, രണ്ടും കൽപ്പിച്ച് ഇറങ്ങിയിരിക്കുകയാണ്. പലയിടത്തും യൂണിയനുകൾ പിടിച്ചു കഴിഞ്ഞു. ഇതൊക്കെ കണ്ട് വിറളി പൂണ്ടിരിക്കുകയാണ് എസ്എഫ്ഐക്കാർ. കെഎസ്യു പ്രവർത്തകരെ ഇല്ലാതാക്കാൻ പലയിടത്തും അക്രമ പരമ്പരയാണ് എസ്എഫ്ഐയും ഡിവൈഎഫ്ഐയും നടത്തുന്നതെന്നും സുധാകരൻ പറഞ്ഞു.
Read Moreനോർമൽ ഈസ് ബോറിംഗ് ! വയോധികരുടെ കൊലപാതകം; വെട്ടിയത് 30 തവണ; മുറിവുകളിൽ കീടനാശിനി ഒഴിച്ചു; കുറ്റബോധവുമില്ലാതെ പ്രതിയായ മകന് പറഞ്ഞത് ഇങ്ങനെ…
പാലക്കാട്: പുതുപ്പരിയാരത്ത് വയോധികരായ ദന്പതികളെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മകനുമായി വീട്ടിൽ തെളിവെടുപ്പ് നടത്തി. ഇന്നു രാവിലെ എട്ടരയോടെയാണ് പോലീസ് പ്രതി സനലുമായി തെളിവെടുപ്പിന് എത്തിയത്. അതിക്രൂരമായ കൊലപാതകത്തിൽ യാതൊരു കുറ്റബോധവുമില്ലാതെ നിസംഗനായാണ് ഇയാൾ പെരുമാറിയത്. കൊല്ലപ്പെട്ട ഓട്ടൂർക്കാട് പ്രതീക്ഷാ നഗർ മയൂരത്തിൽ ചന്ദ്രൻ- ദൈവാന ദന്പതികളുടെ രണ്ടാമത്തെ മകനാണ് സനൽ. രാത്രി ഇയാൾ അമ്മയോടു വെള്ളം ചോദിച്ചു. കൊടുക്കാതിരുന്നതിനെ തുടർന്ന് ആയുധങ്ങളുമായി ക്രൂരമായി ആക്രമിച്ചു. രണ്ടു കൈകളിലും ഓരോ ആയുധങ്ങൾ എടുത്താണ് സ്വീകരണമുറിയിൽ വച്ച് അമ്മയെ വെട്ടിയത്. മുഖത്തടക്കം മുപ്പതിലേറെ വെട്ടുകളാണ് ഇവരുടെ ശരീരത്തിലുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. അച്ഛൻ അടുത്തയിടെയുണ്ടായ അപകടത്തിൽ നട്ടെല്ലിന് പരിക്കേറ്റ് സമീപത്തെ മുറിയിൽ വിശ്രമത്തിലായിരുന്നു. ഭാര്യയുടെ നിലവിളികേട്ട് ഇദ്ദേഹവും ഉറക്കെ കരഞ്ഞു. മുറിവിലൂടെ വിഷം കയറാൻ ഉടനെ മുറിയിൽ ചെന്ന് സനൽ അച്ഛനെയും വെട്ടി. ഇരുവരുടെയും മുറിവുകളിൽ കീടനാശിനി ഒഴിക്കുകയും ചെയ്തു.…
Read Moreവൈക്കത്ത് ബ്ലേഡ് മാഫിയ പിടിമുറുക്കുന്നു! പിന്നില്‍ സർക്കാർ, ദേവസ്വം ബോർഡ് ജീവനക്കാരിൽ ചിലരും പുത്തൻ പണക്കാരുമുൾപ്പെടുന്ന ലോബിയെന്ന് ആരോപണം
വൈക്കം: വൈക്കത്ത് ബ്ലേഡ് മാഫിയ പിടിമുറുക്കുന്നു. കോവിഡിനെ തുടർന്ന് തൊഴിൽ വ്യാപാര മേഖലയിൽ ഉണ്ടായ സ്തംഭനമാണ് ബ്ലേഡ് മാഫിയയുടെ പ്രവർത്തനം ഉൗർജിതമാക്കിയത്. സർക്കാർ, ദേവസ്വം ബോർഡ് ജീവനക്കാരിൽ ചിലരും പുത്തൻ പണക്കാരുമുൾപ്പെടുന്ന ലോബിയാണ് ചെറിയ തുക മുതൽ ലക്ഷങ്ങൾവരെ വൻ തുക പലിശ ഈടാക്കി നൽകുന്നതെന്നാണ് ആരോപണം. 10 മുതൽ 17 ശതമാനം വരെ പലിശ ഈടാക്കുന്നവർ ഇക്കൂട്ടത്തിലുണ്ടെന്ന് പറയുന്നു. വൈക്കം നഗരത്തിൽ 50,000 രൂപ പലിശയ്ക്ക് എടുത്ത ഒരു സാധാരണക്കാരൻ ബ്ലേഡ് ലോബിക്ക് 8500രൂപയാണ് മാസം പലിശ നൽകുന്നത്. ഉദ്യോഗസ്ഥർ പിഎഫിൽ നിന്നും ബാങ്കുകളിൽ നിന്നും വായ്പയെടുത്തും ചിട്ടി പിടിച്ചുമൊക്കെയാണ് പലിശയ്ക്ക് പണം നൽകുന്നത്. ഇതിനു പുറമേ കുറഞ്ഞ പലിശയ്ക്ക് പണം നൽകുന്നവരിൽനിന്ന് പണം വാങ്ങി കൂടിയ പലിശയ് ക്കും ഇവർ പണം നൽകുന്നു. ബ്ലേഡ് പലിശക്കാർക്ക് പുറമേ പണം വൻ പലിശയ്ക്ക് നൽകി ആഴ്ചയിലും…
Read Moreനിലമ്പൂർ-ഷൊർണൂർ റൂട്ടിൽ റെയിൽവേയുടെ റെഡ് സിഗ്നൽ തുടരുന്നു ; ആയിരക്കണക്കിനു യാത്രക്കാർ ദുരിതത്തിൽ
ഷൊർണൂർ: നിലന്പൂർ-ഷൊർണൂർ റൂട്ടിൽ റെയിൽവേയുടെ റെഡ് സിഗ്നൽ തുടരുന്നു. നിർത്തിവച്ച തീവണ്ടി സർവീസ് ഇനിയും പുനഃസ്ഥാപിക്കാത്തതിനാൽ ആയിരക്കണക്കിന് യാത്രക്കാർ ദുരിതത്തിൽ.കോവിഡ് ഭീതിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ പാതയിൽ തീവണ്ടികളുടെ സൈറണ്‍ വിളിക്കായി കാതോർക്കുകയാണ് റെയിൽ പാളങ്ങൾ. 14 തീവണ്ടികളാണ് ഈ റൂട്ടിൽ സർവീസ് നടത്തിയിരുന്നത്.ഇവരയല്ലാം ഇപ്പോൾ സർവീസ് നിർത്തിവച്ചിരിക്കുകയാണ്. ഇതമൂലം ഈ റൂട്ടിലെ യാത്രികരാണ് വലയുന്നത്.മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലുള്ളവരാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത്. ഗതാഗതം നിർത്തി വച്ച പാതയിൽ പ്രതീക്ഷകളുടെ പച്ചവെളിച്ചം തേടുകയാണ് യാത്രക്കാർ. കോവിഡ് കാലം മുൻനിർത്തിയായിരുന്നു ഈ റൂട്ടിൽ മാത്രം മുഴുവൻ തീവണ്ടി സർവീസുകളും നിർത്തിവച്ചത്. ഇതു മൂലമുള്ള യാത്രാദുരിതം ഇന്നും വലിയതിരിച്ചടിയായിരിക്കുകയാണ്.ദക്ഷിണ റെയിൽവേയുടെ കൂടുതൽ യാത്രക്കാരുള്ള പാതകളിലൊന്നാണ് നിലന്പൂർ-ഷൊർണൂർ റെയിൽവേ ലൈൻ. കോവിഡ് നിയന്ത്രണത്തെ തുടർന്ന് പാതയിലെ സർവീസ് നിർത്തിയിട്ട് മാസങ്ങൾ പിന്നിട്ടു കഴിഞ്ഞിട്ടും റയിൽവേ അനങ്ങുന്നില്ല.പകൽവണ്ടികൾ ഒന്നും പുനഃസ്ഥാപിക്കാത്തതാണ് കൂടുതൽ…
Read Moreഒരു മടിയും വിചാരിക്കേണ്ട, തട്ടിപ്പുകാർക്ക് മുന്നിൽ വാതിൽ കൊട്ടിയടയ്ക്കണം! മെത്ത, ഫ്ളോർ മാറ്റുകൾ വിൽപ്പനക്കാരുടെ തട്ടിപ്പിനിരയായത് നിരവധിപേർ
കോട്ടയം: വീടുകൾ കയറിയിറങ്ങുന്ന മെത്ത, ഫ്ളോർ മാറ്റുകൾ വിൽപ്പനക്കാരുടെ തട്ടിപ്പിനിരയായത് നിരവധിപേർ. അയർക്കുന്നം, പാന്പാടി, ളാക്കാട്ടൂർ, കൂരോപ്പട, പള്ളിക്കത്തോട് തുടങ്ങി വിവിധയിടങ്ങളിൽ കഴിഞ്ഞദിവസങ്ങളിൽ നിരവധിപേരാണ് തട്ടിപ്പിനിരയായിട്ടുള്ളത്. അതിവിദഗ്ധമായാണ് തട്ടിപ്പു സംഘത്തിന്റെ ഓപ്പറേഷൻ. വാഹനത്തിൽ മെത്ത, ഫ്ളോർ മാറ്റുകളുമായി നാല്, അഞ്ച് പേർ ചേരുന്ന ചെറു സംഘങ്ങളായാണു വീടുകൾ കയറിയിറങ്ങുന്നത്. വിപണിയിൽ ചെറിയ വിലയ്ക്ക് ലഭിക്കുന്ന സാധനങ്ങൾക്കു മൂന്നും നാലു ഇരട്ടി അധിക വിലയാണ് ഈ സംഘം ഈടാക്കുന്നത്. മിക്കപ്പോഴും പുരുഷന്മാരില്ലാത്ത വീടുകളിലാണു കൂടുതലായി തട്ടിപ്പ് നടത്തുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരം തട്ടിപ്പ് സംഘം സജീവമാകുന്നുണ്ട്. പാന്പാടി പ്രദേശത്ത് കഴിഞ്ഞദിവസം ഒരു വീട്ടിലെത്തിയ സംഘം ഫ്ളോർ മാറ്റ് സ്ക്വയർ ഫീറ്റിന് 240 രൂപയാണ് ഈടാക്കിയത്. വീട്ടിലെത്തിയ സംഘം ഫ്ളോർ മാറ്റിനെക്കുറിച്ചു വിശദീകരിച്ചു. വീട്ടുകാരുടെ ചെറിയ താൽപ്പര്യം മനസിലാക്കിയ സംഘം അവർ ആവശ്യപ്പെടാതെ സാധനങ്ങൾ എത്തിച്ചു. തുടർന്നു വീട്ടുകാരോട്…
Read More13 ബിജെപി എംഎൽഎമാർ എസ്പിയിലേക്ക്! എംഎൽഎമാരെ നിരീക്ഷിച്ച് ബിജെപി; കളത്തിലിറങ്ങി ശരത് പവാർ
നിയാസ് മുസ്തഫ ശരത് പവാർ പറഞ്ഞ ആ 13 എംഎൽഎമാർ ആരായിരിക്കും? ബിജെപി യുപി ഘടകം ആശങ്കയിൽ. തൊഴിൽ മന്ത്രി സ്വാമി പ്രസാദ് മൗര്യയും മൂന്ന് എംഎൽഎമാരും ബിജെപി വിട്ട സാഹചര്യത്തിലാണ് ശരത് പവാറിന്റെ അവകാശവാദം വെള്ളിടിയായി ബിജെപിയുടെ മേൽ പതിച്ചത്. 13എംഎൽഎമാർ കൂടി ബിജെപി വിട്ട് എസ്പിയിൽ ചേരുമെന്നായിരുന്നു എൻസിപി അധ്യക്ഷനും പ്രതിപക്ഷ നിരയുടെ പ്രധാന മുഖവുമായ ശരത് പവാറിന്റെ അവകാശവാദം. ഇതോടെ ബിജെപി എംഎൽഎമാരെ നിരീക്ഷിക്കാൻ പാർട്ടി തുടങ്ങിയിട്ടുണ്ട്. മറുകണ്ടം ചാടാൻ സാധ്യതയുള്ളവരുടെ ലിസ്റ്റ് തയാറാക്കിയാണ് നിരീക്ഷണം. ഉണ്ടയില്ലാ വെടി ? മന്ത്രി അടക്കമുള്ള ബിജെപി എംഎൽഎമാർ മറുകണ്ടം ചാടിയത് ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. ഇനി ശരത്പവാർ പറഞ്ഞതുപോലെ 13 എംഎൽഎമാർ കൂടി മറുകണ്ടം ചാടിയാൽ തുടർഭരണമെന്ന ബിജെപിയുടെ സ്വപ്നത്തിനുമേൽ കരിനിഴൽ വീഴും. എന്നിരുന്നാലും, ബിജെപി ക്യാന്പുകളെ ഭീതിയിലാക്കാൻ ശരത്പവാർ…
Read More