മുപ്പത് വയസ്സുകാരിയായ റെബേക്ക വില്‍ക്കിന്‍സണെ ഭാരം കുറക്കാന്‍ പ്രേരിപ്പിച്ചത് ആരോഗ്യ വിദഗ്ധന്റെ ആ വാക്കുകളാണ്. ‘ഇപ്പോൾ ആവശ്യമുള്ള ത് ചെയ്യുക – അതിനായി ഏതറ്റംവരെയും പോകുക അല്ലെങ്കില്‍ നിങ്ങള്‍ മരിക്കും’ ഇങ്ങനെ കേട്ടാൽ പിന്നെ ആർക്കാണ് എന്തെങ്കിലും ചെയ്യാൻ മടി. യാതൊരു വിധത്തിലുമുള്ള നിയന്ത്രണവുമില്ലാതെ ഭക്ഷണം കഴിച്ച് പൊണ്ണത്തടിയുമായി ജീവിച്ചിരുന്ന യുകെ സ്വദേശിനി റബേക്കയെയും കടുത്ത തീരുമാനങ്ങൾ എടുക്കാൻ ഈ വാക്കുകൾ പ്രേരിപ്പിച്ചു. പണ്ടേ തടിച്ചി സ്കൂളിൽ പഠിക്കുന്പോൾ റബേക്കയുടെ തടി മൂലം കൂട്ടുകാർ ഡബിൾ ഡക്കർ എന്നായിരുന്നു റബേക്കയെ വിളിച്ചിരുന്നത്. ഇത്തരം കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും വിഷമിപ്പിച്ചിരുന്നപ്പോൾ അതിൽ നിന്നും രക്ഷപെടാൻ റബേക്ക ഓടിയിരുന്നത് ഭക്ഷണം കഴിക്കാനായിരുന്നു. അങ്ങനെ കഴിച്ചു കഴിച്ച് തടി കൂടി പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയായി. എപ്പോഴും പുറത്തു നിന്നു ഭക്ഷണം കഴിക്കാനായിരുന്നു റബേക്കയ്ക്ക് ഇഷ്ടം. കൂടാതെ മധുപലഹാരങ്ങളും മറ്റും അമിതമായി അവൾ കഴിച്ചുകൊണ്ടേയിരുന്നു.…
Read MoreDay: January 13, 2022
നിര്‍ഭയ ആവര്‍ത്തിക്കുന്നു ! ബധിരയും മൂകയുമായ പെണ്‍കുട്ടിയ്ക്ക് ക്രൂരപീഡനം; സ്വകാര്യഭാഗത്ത് മൂര്‍ച്ചയേറിയ വസ്തു കുത്തിയിറക്കി…
രാജ്യത്ത് നിര്‍ഭയ ആവര്‍ത്തിക്കുന്നു. രാജസ്ഥാനില്‍ കൂട്ട ബലാല്‍സംഗത്തിനിരയായ പതിനാറുകാരിയാണ് ഏറ്റവും ഒടുവിലെ ഇര. ബധിരയും മൂകയുമായ പെണ്‍കുട്ടി നേരിട്ടത് സമാനതകളില്ലാത്ത ക്രൂര പീഡനമെന്ന് ഡോക്ടര്‍മാര്‍. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് മൂര്‍ച്ചയേറിയ വസ്തു കുത്തിയിറക്കിയതായി കണ്ടെത്തിയെന്ന് അധികൃതര്‍ പറഞ്ഞു. ബലാത്സംഗം ചെയ്ത് റോഡിലേക്കു വലിച്ചെറിഞ്ഞ നിലയില്‍ കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചത് അനുസരിച്ച് എത്തിയ പോലീസാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ആദ്യം പ്രദേശത്തെ ആശുപത്രിയില്‍ എത്തിയ കുട്ടിയെ വിദഗ്ധ പരിചരണത്തിനായി ജയ്പുരിലേക്കു മാറ്റിയിരിക്കുകയാണ്. കുട്ടി അപകട നില തരണം ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂര്‍ച്ചയേറിയ വസ്തു സ്വകാര്യ ഭാഗത്തിലൂടെ കുത്തിയിറക്കിയതിനാല്‍ കുട്ടിയുടെ ആന്തരിക അവയവങ്ങള്‍ക്കു പരിക്കു പറ്റയിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. രണ്ടര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തിയെങ്കിലും കുട്ടി അപകട നില തരണം ചെയ്തെന്നു പറയാനാവില്ല. ഗുരുതരമായ പരിക്കാണ് ആന്തരിക അവയവങ്ങള്‍ക്കു പറ്റിയിട്ടുള്ളതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പ്രദേശത്തെ…
Read Moreനടി അഞ്ജുകുര്യനുമായി പ്രണയം ! ഒടുവില്‍ എല്ലാം തുറന്നു പറഞ്ഞ് ഉണ്ണി മുകുന്ദന്…
മലയാള സിനിമയിലെ യുവനടന്മാരില് ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദന്. മല്ലു സിംഗ് എന്ന സിനിമയില്‍ നായകനായി അഭിനയിച്ചതോടെയാണ് ഉണ്ണിയുടെ കരിയര്‍ ഗ്രാഫ് ഉയരാന്‍ തുടങ്ങിയത്. നടന് എന്നതിനൊപ്പം നിര്‍മാതാവിന്റെ റോളിലേക്കും താരം മാറിയിരിക്കുകയാണിപ്പോള്‍. ഉണ്ണി നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയായ മേപ്പടിയാന് നിര്‍മ്മിക്കുന്നത് താരം സ്വന്തമായാണ്. വൈകാതെ തിയറ്ററുകളിലേക്ക് റിലീസിനൊരുങ്ങുന്ന സിനിമയുടെ പ്രൊമോഷന് വര്‍ക്കുകളിലാണ് താരമിപ്പോള്‍. പല അഭിമുഖങ്ങളില്‍ കൂടിയായി തന്റെ വിശേഷങ്ങള്‍ ഓരോന്നായി പങ്കുവെക്കുന്നതിനിടെ ഉണ്ണിയുടെ വിവാഹത്തെ കുറിച്ചും ചോദ്യം വന്നിരുന്നു. പ്രമുഖ നടിമാരുടെയടക്കം പേരില്‍ ഗോസിപ്പുകള്‍ വന്നെങ്കിലും ഇനിയും ആര്‍ക്കും പിടികൊടുക്കാതെ പോവുകയാണ് താരം. എന്നാല്‍ താരത്തിന്റെ ഏറ്റവും പുതിയ ഒരു അഭിമുഖത്തിലൂടെ പ്രണയവുമായി ബന്ധപ്പെട്ട ചില വെളിപ്പെടുത്തലുകളും ഉണ്ണി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. നവാഗതനായ വിഷ്ണു മോഹന്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് മേപ്പടിയാന്. ഉണ്ണി മുകുന്ദന് വേണ്ടി എഴുതിയ കഥ അല്ലെങ്കിലും…
Read Moreകാഴ്ച ശക്തിയില്ലാത്തയാള്‍ക്ക് ജില്ലാ സെക്രട്ടറി സ്ഥാനം ! ചരിത്രം തിരുത്തിക്കുറിക്കുന്ന തീരുമാനവുമായി തമിഴ്നാട് സിപിഎം
ഇന്നേവരെ ഒരു രാഷ്ട്രീയപാര്‍ട്ടിയും എടുക്കാന്‍ ധൈര്യപ്പെടാത്ത ധീരമായ തീരുമാനവുമായി തമിഴ്നാട് സിപിഎം. കാഴ്ച ശക്തിയില്ലാത്ത വ്യക്തിയ്ക്ക് ജില്ലാ സെക്രട്ടറി സ്ഥാനം നല്‍കിയാണ് തമിഴ്നാട് സിപിഎം ഏവരുടേയും ശ്രദ്ധാകേന്ദ്രമായത്. അഭിഭാഷകന് കൂടിയായ ബി.എസ് ഭാരതി അണ്ണയെയാണ് സിപിഎം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ചെങ്കല്‍പ്പേട്ട് സിപിഎം ജില്ലാ ഘടകമാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തത്. എസ്എഫ്ഐയിലൂടെ വിദ്യാര്‍ഥി രാഷ്ട്രീയ ജീവിതം തുടങ്ങിയ അണ്ണ, സജീവമായി പാര്‍ട്ടിക്കൊപ്പം പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുകയാണ്. ഉള്‍ക്കാഴ്ച കൊണ്ടും പ്രതിസന്ധികളിലും അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ഭാഗമായിരുന്നു. മൂന്ന് വയസു മുതലാണ് അണ്ണായ്ക്ക് കാഴ്ച ശക്തി കുറഞ്ഞു വന്നത് ശ്രദ്ധയില്‍പ്പെട്ടത്. ശേഷം 2014ല്‍ കാഴ്ചശക്തി പൂര്‍ണമായും നഷ്ടമാവുകയും ചെയ്തു. എന്നാല്‍ പിന്നീടും പൊതുപ്രവര്ത്തകന് എന്ന നിലയില്‍ അദ്ദേഹം സജീവമായി മുന്നിലുണ്ടായിരുന്നു. സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ ചരിത്രത്തില്‍ തന്നെ ഇത്തരമൊരു തീരുമാനം ആദ്യമാണെന്ന് പാര്‍ട്ടി അവകാശപ്പെടുന്നു. നിലപാടിനെ പ്രശംസിച്ച് രാഷ്ട്രീയത്തിനപ്പുറം ഒട്ടേറെ…
Read Moreമുഖം നോക്കാതെ കത്രികപ്പൂട്ടിട്ട് പോലീസ്…! അലക്ഷ്യമായി പാർക്ക് ചെയ്യുന്ന വാഹങ്ങൾക്കെതിരേ മോട്ടോർ വാഹന വകുപ്പിന്റെ കത്രികപ്പൂട്ട്
കാക്കനാട്: കളക്ടറേറ്റ് പരിസരത്ത് അലക്ഷ്യമായി പാർക്ക് ചെയ്ത വാഹങ്ങൾക്കെതിരേ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. ഫയർ പോയിന്റിനു സമീപം പാർക്ക് ചെയ്ത ഇരുചക്ര വാഹനത്തിന് ഇന്നലെ മോട്ടോർ വാഹന വകുപ്പ് കത്രിക പൂട്ടിട്ടു. ഇരുചക്ര വാഹനങ്ങളും കാറുകളും കളക്ടറേറ്റ് മതിൽക്കെട്ടിനുളളിൽ നോ പാർക്കിംഗ് സ്ഥലങ്ങളിൽ അലക്ഷ്യമായി പാർക്ക് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണു നടപടി ആരംഭിച്ചത്. സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ എന്തെങ്കിലും അത്യാഹിതം ഉണ്ടായാൽ ഫയർഫോഴ്സിനും, മറ്റു സുരക്ഷ പ്രവർത്തനങ്ങൾക്കും എത്തിചേരാൻ തടസമുണ്ടാക്കുന്ന വിധത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് എ ഡി എം എല്ലാ വകുപ്പുതല മേധാവികൾ വഴി ജീവനക്കാരെ അറിയിച്ചിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ജില്ലാ കളക്ടറുടെ ചുമതലയുളള എഡിഎം എസ്.ഷാജഹാൻ സിവിൽ സ്റ്റേഷനിലെ ജീവനക്കാർക്കു പാർക്കിംഗ് മാർഗനിർദേശങ്ങളും നൽകിയിരുന്നു. കഴിഞ്ഞ ദിവസം കളക്ടറേറ്റിൽ ഫയർ ഹൈഡ്രന്റുകൾ മറയ്ക്കുന്ന രീതിയിൽ പാർക്ക് ചെയ്ത ജീവനക്കാരുടെ പത്തു വാഹനങ്ങൾക്ക് മോട്ടോർ…
Read Moreതിരുവാതിര, ആള്‍ക്കൂട്ടം..! നിറംകെട്ട് സിപിഎം ജില്ലാസമ്മേളനങ്ങള്‍; കോട്ടയത്ത് തിരുവാതിര ഇല്ല,കീചകവധം കഥകളി; പാര്‍ട്ടിയെ വിവാദ കടലിലെറിഞ്ഞ് പ്രവര്‍ത്തകര്‍
സ്വന്തം ലേഖകന്‍ കോഴിക്കോട്:കോവിഡ് കാലത്ത് പാര്‍ട്ടിയും സര്‍ക്കാരും പറയുന്നത് അനുസരിക്കാത്ത പ്രവര്‍ത്തകരുടെ ആവേശത്തില്‍ പ്രതിക്കൂട്ടിലായി സിപിഎം. തിരുവാതിരക്കളിയുമായി ബന്ധപ്പെട്ട് പാര്‍ട്ടി തന്നെ പ്രതിക്കൂട്ടിലായിരിക്കേ കോഴിക്കോട് ഇന്നലെ നടന്ന പൊതുസമ്മേളനത്തിലും സമാനമായ അവസ്ഥയാണ് ഉണ്ടായത്. തുറന്ന സ്ഥലങ്ങളില്‍ പോലും ഇരുന്നൂറുപേരില്‍ കൂടുരുതെന്ന നിയന്ത്രണം ഇന്നലെ കാറ്റില്‍ പറന്നു. വെര്‍ച്വല്‍ റാലിയായിരിക്കുമെന്നും പ്രവര്‍ത്തകര്‍ തിങ്ങിക്കൂടരുതെന്നും നേതൃത്വം നേരത്തെ തന്നെ പറഞ്ഞിട്ടും അണികള്‍ കേള്‍ക്കാന്‍ തയാറായില്ല. മുഖ്യമന്ത്രിക്ക് മുദ്രാവാക്യം വിളിച്ച് എത്തിയ പ്രവര്‍ത്തകര്‍ സാമൂഹിക അകലവും കടലില്‍ എറിഞ്ഞു. വിവാഹ നിശ്ചയങ്ങള്ക്കുള്പ്പെടെ കടുത്ത നിയന്ത്രണം സര്‍ക്കാര്‍ ഏര്‍പ്പെടുത്തുമ്പോഴാണ് ഭരിക്കുന്ന പാര്‍ട്ടിയുടെ ജില്ലാസമ്മേളനങ്ങള്‍ വരെ ആഘോഷമാകുന്നത്. കോവിഡ് ടിപിആര്‍ 15 ശതമാനത്തിന് മുകളിലെത്തികഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഇതിനിടെയാണ് പിണറായി സ്തുതിയുമായി നടന്ന മെഗാതിരുവാതിരയും. ഇത് ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന് പറയേണ്ടിയും വന്നു. ജില്ലാപഞ്ചായത്തംഗം…
Read Moreതുര്‍ക്കിയിലെ കോടികള്‍ തട്ടിച്ച് മലയാളി നാട്ടിലേക്ക് മുങ്ങി ! അനീഷ് കരിപ്പാക്കുളം സയ്യിദ്മോന്‍ നടത്തിയ തട്ടിപ്പില്‍ ഞെട്ടി ലുലു ഗ്രൂപ്പ്…
തുര്‍ക്കിയില്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തി മലയാളി യുവാവ് നാട്ടിലേക്ക് മുങ്ങിയതായി വിവരം. ലുലു ഗ്രൂപ്പിന്റെ തുര്‍ക്കി ഇസ്താംബുളിലെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന തൃശ്ശൂര്‍ ചെറുത്തുരുത്തി സ്വദേശി അനീഷ് കരിപ്പാക്കുളം സയ്യിദ്മോനാണ് തുര്‍ക്കിയില്‍ നിന്നും സമര്‍ഥമായി നാട്ടിലേക്ക് മുങ്ങിയത്. കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി ലുലു ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന അനീഷ് 2017 ഒക്ടോബറിലാണ് ഇസ്താംബുളിലെത്തിയത്. ലുലു ഇസ്താംബുള്‍ ഓഫിസിലെ മാര്‍ക്കറ്റിങ് മാനേജരായി ജോലി ചെയ്യവേ സ്വന്തം നിലക്ക് സപ്ലയര്‍മാരുമായി ഇടപാടുകള്‍ ആരംഭിച്ച് വന്‍ അഴിമതി നടത്തിയെന്നാണ് പരാതി. രണ്ടര ലക്ഷം യുഎസ് ഡോളറിന്റെ (ഏകദേശം രണ്ട് കോടി രൂപ) ഇടപാടുകളാണ് ഇക്കാലയളവില്‍ അനീഷ് കമ്പനിയറിയാതെ സ്വന്തമായി ചെയ്തത്. വാര്‍ഷികാവധിക്ക് നാട്ടിലേക്ക് പോയ സമയത്താണ് അനീഷിന്റെ ഇടപാടുകളെപ്പറ്റി ലുലു അധികൃതര്‍ക്കു വ്യക്തമായ വിവരം ലഭിക്കുന്നത്. അവധി കഴിഞ്ഞു തിരികെ ഇസ്താംബുളിലെത്തിയ അനീഷിനോട് അബുദാബി ഹെഡ് ഓഫിസിലെത്തി അന്വേഷണത്തിനു വിധേയനാകാന്‍…
Read Moreഅയോധ്യയിൽ പിടിച്ച് അധികാരത്തിലേക്ക്! കൂടുതൽ ജനപ്രതിനിധികൾ ബിജെപി വിട്ട് പുറത്തുവരുമെന്ന് പ്രതിപക്ഷ നേതാക്കള്‍
നിയാസ് മുസ്തഫ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അയോധ്യയിൽ മത്സരിപ്പിക്കണോ, ഗോരഖ്പൂരിൽ മത്സരിപ്പിക്കണോ എന്ന കാര്യത്തിൽ അന്തിമ ചർച്ചകൾ തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെപി നദ്ദ തുടങ്ങിയവരാണ് ഈ വിഷയത്തിൽ ചർച്ച തുടരുന്നത്. അന്തിമ തീരുമാനം ഉടനുണ്ടാവുമെന്നാണ് ബിജെപി കേന്ദ്രങ്ങൾ നൽകുന്ന സൂചന. രണ്ട് മന്ത്രിമാരും നാല് എംഎൽഎമാരും പാർട്ടി വിട്ടു പോയതോടെ ബിജെപിയുടെ ആത്മവിശ്വാസത്തിന് ഇടിവുണ്ടായിട്ടുണ്ട്. കൂടുതൽ ജനപ്രതിനിധികൾ ബിജെപി വിട്ട് പുറത്തുവരുമെന്ന പ്രതിപക്ഷ നേതാക്കളുടെ പ്രസ്താവനകൾ ശരിവയ്ക്കും വിധമാണ് കാര്യങ്ങളുടെ പോക്ക്. ഈ സാഹചര്യത്തിൽ യോഗി അയോധ്യയിൽ മത്സരിക്കണമെന്ന ബിജെപി തീരുമാനത്തിനു പിന്നിലെ ലക്ഷ്യം ഹൈന്ദവ വോട്ടുകൾ ഏകീകരിക്കുക എന്നതാണ്. അയോധ്യയിൽ നടന്നുകൊണ്ടിരിക്കുന്ന രാമക്ഷേത്ര നിർമ്മാണം ബിജെപിയുടെ രാഷ്ട്രീയ പ്രതിച്ഛായ വർധിപ്പിച്ചിട്ടുണ്ട്. ഇതുവഴി ഹൈന്ദവ വോട്ടുകൾ ഏകീകരിക്കാമെന്ന പ്രതീക്ഷയാണ് ബിജെപി വച്ചുപുലർത്തുന്നത്. ഇതിന് ശക്തി പകരാനാണ് യോഗി…
Read Moreകോട്ടയം ചുവപ്പണിഞ്ഞു, സിപിഎം ജില്ലാ സമ്മേളനത്തിനു കൊടിയേറ്റം! രണ്ടില തണലിൽ സിപിഎം തളിർത്തതായി പ്രവർത്തന റിപ്പോർട്ട്
കോട്ടയം: സിപിഎം ജില്ലാ സമ്മേളനത്തിനു കൊടി ഉയർന്നു. സിപിഎമ്മിന്റെ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും സംസ്ഥാന നേതാക്കളും കഴിഞ്ഞ നാലുവർഷത്തെ പാർട്ടിയുടെ നേട്ടങ്ങളും കോട്ടങ്ങളും ചർച്ച ചെയ്യാൻ തുടങ്ങി. കോട്ടയം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം നഗരത്തിലാണ് സമ്മേളനം. പ്രതിനിധി സമ്മേളനം മാമ്മൻ മാപ്പിള ഹാളിലെ വി.ആർ. ഭാസ്കരൻ നഗറിലും പൊതുസമ്മേളനം തിരുനക്കര മൈതാനത്തും അനുബന്ധ പരിപാടികൾ പഴയ പോലീസ് സ്റ്റേഷൻ മൈതാനത്തുമാണ്. 150 പ്രതിനിധികളും 39 ജില്ലാ കമ്മിറ്റിയംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കുന്നു. ഇന്നു രാവിലെ നീണ്ടൂർ രക്തസാക്ഷികളുടെ സ്മൃതി മണ്ഡപത്തിൽ നിന്നും എത്തിച്ച ദീപശിഖ തെളിഞ്ഞതോടെ പ്രതിനിധി സമ്മേളന നഗറായ മാമ്മൻ മാപ്പിള ഹാളിൽ പാർട്ടി കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വൻ പതാക ഉയർത്തി. പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു. ബിജെപിക്ക് എതിരേ മതനിരപേക്ഷ സഖ്യം കേന്ദ്രത്തിൽ രൂപപ്പെടുകയാണെന്നും ഇടതുപക്ഷത്തിന് ഇതിൽ നിർണായക…
Read Moreമദ്യലഹരിയിലായിരുന്ന ഉന്നത ഉദ്യോഗസ്ഥര്‍ പോലീസുകാരനെ ക്രൂരമായി മർദിച്ചു; കേസ് ഒതുക്കിതീർക്കാനുള്ള ശ്രമത്തിനിടെ സംഭവം പുറത്തായി; പിന്നെ സംഭവിച്ചത് കണ്ടോ…
കൊച്ചി: തൃപ്പൂണിത്തുറ ഹില്‍പ്പാലസില്‍ കെഎപി ഫസ്റ്റ് ബെറ്റാലിയനിലെ പോലീസുകാരനെ ഉന്നത ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പേർക്ക് സസ്പെന്ഷന്. കെഎപി ഫസ്റ്റ് ബെറ്റിലിയനിലെ ഹവില്‍ദാര്‍മാരായ അന്‍സാര്‍, അരുണ്‍ ദേവ്, രാജേഷ് എന്നിവരെ കെപിഎ ബെറ്റാലിയന് ഡിഐജി സഞ്ജയ്കുമാര്‍ ഗുരുഡാണ് സസ്പെന്‍ഡ് ചെയ്തത്. ഡിസംബര്‍ 31ന് വൈകുന്നരമായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. ബാബു എന്ന പോലീസുകാരനാണ് മർദനമേറ്റത്. പുതുവര്‍ഷ തലേന്ന് രാത്രി ബാബുവുമായി തര്‍ക്കത്തിലേര്‍പ്പെട്ട മദ്യലഹരിയിലായിരുന്ന ഉന്നത ഉദ്യോഗസ്ഥര്‍ ബാരക്കിനകത്തിട്ട് മര്‍ദിച്ചുവെന്നാണ് പരാതി. കട്ടിലില്‍ പിടിച്ചുകിടത്തി മാറിമാറി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിനിടെ സഹായമഭ്യര്‍ഥിച്ച് ബാബു പോലീസ് ടോള്‍ഫ്രീ നമ്പറായ 112 ല്‍ ബന്ധപ്പെട്ടു. ഇതുകണ്ട ഉദ്യോഗസ്ഥര്‍ ഫോണ്‍ ബലമായി പിടിച്ചു വാങ്ങി കോള്‍ കട്ടു ചെയ്തു. കോള്‍ സെന്ററില്‍നിന്ന് തിരിച്ചു കോള്‍ വരാതിരിക്കാന്‍ ഫോൺ പിന്നീട് നശിപ്പിച്ചു. മര്‍ദനമേറ്റ ബാബു അവശനായതോടെയാണ് അക്രമികൾ പിന്മാറിയത്. പരാതി നല്കാൻ ശ്രമിച്ചെങ്കിലും…
Read More