തിരുവനന്തപുരം: തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകളില്‍ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, പാലക്കാട്, കൊല്ലം, വയനാട്, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് അവധി. നേരത്തെ മറ്റന്നാള്‍ അവധി നല്‍കാനാണ് തീരുമാനിച്ചിരുന്നത്. ഇത് നാളത്തേയ്ക്ക് മാറ്റുകയായിരുന്നു. പകരം ഈ ജില്ലകളില്‍ ശനിയാഴ്ച പ്രവൃത്തിദിനമായിരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
Read MoreDay: January 13, 2022
സംഗീതലോകത്തെ തലമുറകൾ ഒന്നിക്കുന്ന ഹെഡ്മാസ്റ്റർ…
ഏറെ പുതുമകളും അതിലേറെ കൗതുകങ്ങളുമായി മലയാളത്തിൽ ഒരു പുതിയ സിനിമ ഒരുങ്ങുന്നു. ചാനൽ ഫൈവിന്റെ ബാനറിൽ ശ്രീലാൽ ദേവരാജ് നിർമിക്കുന്ന ഹെഡ്മാസ്റ്ററിൽ മലയാള സിനിമാലോകത്തെ മൂന്നു തലമുറകൾ ഒത്തുചേരുന്നു. 75 വയസ് പിന്നിട്ടിട്ടും ഇന്നും ശബ്ദത്തിൽ ആർദ്ര പ്രണയത്തിന്റെ മധുരം സൂക്ഷിക്കുന്ന മലയാളത്തിന്റെ ഭാവഗായകൻ ജയചന്ദ്രൻ. തനതു നാടകങ്ങളുടെയും സംഗീതത്തിന്റെയും ആചാര്യൻ കാവാലം നാരായണപ്പണിക്കരുടെ മകൻ കാവാലം ശ്രീകുമാർ. പിന്നെ പുതിയ തലമുറയിലെ പുതുശബ്ദമായ നിത്യാ മാമൻ. കഴിഞ്ഞ തലമുറയിലെ അധ്യാപകരുടെ ദുരിതജീവിതങ്ങളുടെ നേർക്കാഴ്ചയാണ് ഹെഡ്മാസ്റ്റർ. പ്രശസ്ത ചെറുകഥകൃത്ത് കാരൂരിന്റെ പ്രസിദ്ധ കഥയായ പൊതിച്ചോറിന്റെ ചലച്ചിത്ര ഭാഷ്യമാണ് ഹെഡ്മാസ്റ്റർ. പ്രശസ്ത കവി പ്രഭാവർമയുടെ വരികൾക്ക് കാവാലം ശ്രീകുമാർ സംഗീതം ഒരുക്കുന്നു. കാവാലം ശ്രീകുമാർ സംഗീതം ഒരുക്കുന്ന ആദ്യ സിനിമകൂടിയാണ് ഹെഡ്മാസ്റ്റർ. സംഗീത ലോകത്തിലെ തലമുറകളുടെ സംഗമം ഇപ്പോഴേ സിനിമാലോകത്തു ചർച്ചയായിക്കഴിഞ്ഞു.. രാജിവ് നാഥ് സംവിധാനം നിർവഹിക്കുന്ന ഹെഡ്മാസ്റ്ററിന്റെ…
Read Moreസാമി പാട്ടു സൂപ്പറാ ഇരുക്ക്! കേൾക്കുംതോറും പ്രണയവും കുസൃതിയും പകരുന്ന പാട്ട്; രാജലക്ഷ്മി സെന്തിൽഗണേഷിന്റെ വിശേഷങ്ങളിലൂടെ…
ഹരിപ്രസാദ് വർഷാന്ത്യം ഇളക്കിമറിച്ച സിനിമാപ്പാട്ടേതാണ്? എടുത്തുപറയാൻ ഉത്തരങ്ങൾ പലതുണ്ടാവാം. എന്നാൽ പോയവർഷത്തിന്റെ ഒടുക്കം ഉയർത്തിയ ആവേശം ഇപ്പോഴും അതേപടി നിലനിർത്തുന്ന, കേൾക്കുംതോറും പ്രണയവും കുസൃതിയും പകരുന്ന ഒരു പാട്ടുണ്ട്- അതും അഞ്ചു ഭാഷകളിൽ! പുഷ്പയിലെ സാമി സാമി… “തിരക്കഥ ചർച്ചചെയ്യുന്പോൾതന്നെ പാട്ടുകളുടെയെല്ലാം ഈണങ്ങൾ തയാറായി. ഓരോന്നിനും വേണ്ടിവന്നത് അഞ്ചുമുതൽ പതിനഞ്ചുവരെ മിനിറ്റുകൾ മാത്രം. പിന്നെ ഓർക്കസ്ട്രേഷന് സ്വാഭാവികമായ സമയമെടുത്തു. എന്നാൽ പാട്ടുകളുടെ റെക്കോർഡിംഗ് ആയപ്പോഴാണ് സ്ഥിതിമാറിയത്. ഓരോന്നും റെക്കോർഡ് ചെയ്യാൻ ഏതാണ്ട് ഓരോ മാസമെടുത്തു. ഓരോ ഭാഷയിലെ ഗായകർക്കും എക്സ്പ്രഷനുകൾ പറഞ്ഞു പഠിപ്പിച്ചു. അവയിൽ ചിലത് ചില ഭാഷകൾക്ക് അനുയോജ്യമല്ലാത്തതിനാൽ മാറ്റേണ്ടിയും വന്നു”- ഇതു പറയുന്നത് സംഗീതസംവിധായകൻ ഡിഎസ്പി എന്ന ദേവി ശ്രീ പ്രസാദ് ആണ്., തെലുഗ്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി പുറത്തിറങ്ങിയ പുഷ്പ എന്ന ചിത്രത്തിലെ പാട്ടുകൾക്കു പിന്നിലെ ശ്രമങ്ങൾ വിജയംകണ്ട സന്തോഷത്തിൽ!…
Read Moreഭീഷണി മുഴക്കുമ്പോള്‍ ദിലീപിന്റെ കൈവശം തോക്കും ഉണ്ടായിരുന്നു? അന്വേഷണ സംഘം പരിശോധിക്കുന്നു
കൊച്ചി: നടന് ദിലീപിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് സംഘം നടത്തുന്ന പരിശോധനയില്‍ തോക്കും അന്വേഷിക്കുന്നു. ഭീഷണി മുഴക്കുമ്പോള്‍ ദിലീപിന്റെ കൈവശം തോക്കും ഉണ്ടായിരുന്നതായാണ് സൂചന. ഈ തോക്കും ലക്ഷ്യമിട്ടാണ് ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തുന്നത്. അതേസമയം, ദിലിപിന്റെ ആലുവയിലെ വീട്ടിലും സഹോദരന് അനൂപിന്റെ വീട്ടിലും നിര്‍മാണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്റെ ഓഫീസിലും ഒരേസമയം പരിശോധന പുരോഗമിക്കുകയാണ്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപ് കംപ്യൂട്ടറില്‍ സൂക്ഷിച്ചിരുന്നതായാണ് വിവരം. അതിനാല്‍ ക്രൈംബ്രാഞ്ച് സംഘം ഹാര്‍ഡ് ഡിസ്കുകള്‍ കസ്റ്റഡിയിലെടുക്കും. ഇവ വിദഗ്ധ പരിശോധനയ്ക്ക് അയക്കുമെന്നാണ് സൂചന.
Read Moreഎഎപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ആരാകണം, വിളിക്കൂ ഈ നമ്പറിൽ..! ഈ മാസം 17ന് വൈകുന്നേരം അഞ്ചുവരെ ഫോണിൽ വിളിക്കാം
ന്യൂഡൽഹി: പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ ചൊല്ലിയുള്ള തർക്കത്തിന് അസാധാരണമായ പരിഹാരവുമായി ആംആദ്മി പാർട്ടി. മുഖ്യമന്ത്രി സ്ഥാനാർഥിയെ തീരുമാനിക്കാൻ ഫോൺ നമ്പർ നൽകി ജനാഭിപ്രായം നേടുമെന്ന് എഎപി തലവൻ അരവിന്ദ് കേജരിവാൾ അറിയിച്ചു. ആരാകണം മുഖ്യമന്ത്രിയെന്ന് ജനങ്ങൾക്ക് അറിയിക്കാം. ഇതിനായുള്ള ഫോൺ നമ്പറും കേജരിവാൾ പരസ്യപ്പെടുത്തി. വോട്ടർമാരോട് 7074870748 എന്ന നമ്പറിൽ വിളിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം. നിരവധിപ്പേർ വിളിക്കുന്നതിനാൽ ഫോൺലൈൻ ഇതിനോടകം സ്തംഭിച്ചിട്ടുണ്ട്. ഈ മാസം 17ന് വൈകുന്നേരം അഞ്ചുവരെ ഫോണിൽ വിളിക്കാം. ഇതിനോടൊപ്പം വാട്ട്സ്ആപ്പിലും എസ്എംഎസായും മുഖ്യമന്ത്രിയാരാകണമെന്ന് അറിയിക്കാം. പ്രതികരണങ്ങൾ പരിശോധിച്ചശേഷമായിരിക്കും എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയെന്ന് കേജരിവാൾ പറഞ്ഞു.
Read Moreദിലീപ് വീട്ടിലെത്തി! പരിശോധനയ്ക്ക് സൈബർ വിദഗ്ധരും; മൂന്നിടത്തു പരിശോധന നടക്കുന്നത് ഒരേസമയം; ദിലീപിന്റെ സഹോദരന്റെ വീട്ടിലും പരിശോധന
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പരിശോധന നടക്കുന്നതറിഞ്ഞ് ദിലീപ് വീട്ടിലെത്തി. ആലുവയിലെ പത്മസരോവരം എന്ന വീട്ടിലാണ് ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തുന്നത്. അന്വേഷണ സംഘമെത്തിയപ്പോള്‍ വീട് അടച്ചിട്ട നിലയിലായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ മതില് ചാടിക്കടന്ന് വീടിന്റെ പരിസരത്ത് പ്രവേശിച്ചു. ദിലീപിന്റെ സഹോദരി എത്തിയാണ് വീട് തുറന്നത്. അതേസമയം, ദിലീപിന്റെ സഹോദരന് അനൂപിന്റെ വീട്ടിലും സിനിമ നിര്‍മാണ കമ്പനിയിലും പരിശോധന നടക്കുന്നുണ്ട്. മൂന്നിടത്തും ഒരേസമയമാണ് പരിശോധന നടക്കുന്നത്. സൈബർ വിദഗ്ധരും ദിലീപിന്റെ വീട്ടിലെത്തിയിട്ടുണ്ട്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ നിർമാണ കമ്പനിയിലെ ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. കംപ്യൂട്ടർ ഹാര്‍ഡ് ഡിസ്കുകള്‍ കസ്റ്റഡിയിലെടുക്കും. ഇവ വിദഗ്ധ പരിശോധനയ്ക്ക് അയക്കും. നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച സംഘമാണ് പരിശോധന നടത്തുന്നത്.
Read Moreമേറ്റ് സ്വാപ്പിംഗ് ! ലൈംഗിക അടുപ്പത്തിനപ്പുറം മാനസിക വിധേയത്വം പാടില്ല; സ്വന്തം നിലയിൽ പ്രണയമോ ലൈംഗിക ബന്ധമോ അനുവദനീയവുമല്ല
വൈഫ് സ്വാപ്പിംഗ് മാത്രമല്ല മേറ്റ് സ്വാപ്പിംഗുണ്ട്. ഒരിക്കലും ഹസ്ബൻഡ് സ്വാപ്പിംഗ് എന്നു മാത്രം വിളിക്കാറില്ല. അത്രയ്ക്കും ഒരു നാടും വളർന്നിട്ടില്ലെന്നു തോന്നുന്നു. വൈഫ് സ്വാപ്പിംഗ് എന്നു പറയുന്നത് സ്ത്രീവിരുദ്ധമാണ്. ലൈംഗികവസ്തു പെണ്ണെന്ന വികല സമൂഹിക സങ്കല്പം കൊണ്ട് ഇതിനെ ഹസ്ബൻഡ് സ്വാപ്പിംഗ് എന്ന് വിളിക്കാറില്ല. മേറ്റ് സ്വാപ്പിംഗെന്ന ജൻഡർ ന്യുട്രൽ പ്രയോഗമാണ് ശരി. ഭാര്യയുടെയും ഭർത്താവിന്റെയും സമ്മതപ്രകാരമാണ് ഇതേ ചിന്താഗതിയുള്ള വേറെ ദന്പതികളുമായി ലൈംഗിക സുഖം തേടുവാനുള്ള സ്വാപ്പ് അഥവാ കൈമാറ്റം സംഭവിക്കുന്നത്. സൈബർ വന്നതോടെ നേരത്തെ പരിചയം ഇല്ലാത്തവരുമായും കൂട്ടുചേരാൻ പോന്ന സൗകര്യങ്ങൾ ഉണ്ടായിട്ടുണ്ട്. ലൈംഗിക വൈവിധ്യം ആഗ്രഹിക്കുന്ന പുരുഷനാണ് പലപ്പോഴും സ്ത്രീയെ ബ്രെയിൻ വാഷ് ചെയത് ഈ സ്വാപ്പിന് പ്രേരിപ്പിക്കുന്നത്. താത്പര്യം കാണിക്കുന്ന സ്ത്രീകൾ ഇല്ലെന്നു പറയുന്നില്ല. ലൈംഗിക അടുപ്പത്തിനപ്പുറം മാനസിക വിധേയത്വം പാടില്ലെന്ന് ഒരു നിയമം സ്വാപ്പിലുണ്ട്. കാമറയും മൊബൈലും പാടില്ല. ആരോഗ്യ…
Read Moreവനിതാ ഹെൽത്ത് ഇൻസ്പെക്ടർ തീ കൊളുത്തി മരിച്ച നിലയിൽ; തൊട്ടടുത്ത മുറിയിൽ ഒന്നുമറിയാതെ ഭർത്താവ്; വീട്ടുകാർ പറയുന്നതിങ്ങനെ
അവണൂർ (തൃശൂർ): വനിതാ ഹെൽത്ത് ഇൻസ്പെക്ടറെ വീട്ടിലെ കുളിമുറിയിൽ തീ കൊളുത്തി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഗവ. മെഡിക്കൽ കോളജിനു പിൻവശം തങ്ങാല്ലൂർ വീട്ടിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ അന്പിളി(53)യാണ് മരിച്ചത്. അവണൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സായിരുന്നു. ഒരാഴ്ച മുന്‍പാണ് വനിതാ ഹെൽത്ത് ഇൻസ്പെക്ടറായി പ്രമോഷൻ ലഭിച്ചത്. വരവൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചുമതലേയേറ്റതിനു ശേഷം അവധിയിലായിരുന്നു. ഇന്നലെ രാത്രി 12.30 വരെ പ്രമോഷൻ സംബന്ധമായ രേഖകൾ ശരിയാക്കി കൊണ്ടിരിക്കുന്നത് വീട്ടുകാർ കണ്ടിരുന്നുവത്രേ. രാവിലെ ഏഴരയക്ക് ഭർത്താവ് കുളിമുറിയിലേക്ക് വന്നപ്പോഴാണ് ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. റവന്യൂ വകുപ്പിൽ നിന്നും വിരമിച്ച ഭർത്താവ് ക്യഷണൻകുട്ടി മറ്റെരു മുറിയിൽ ആണ് കിടന്നിരുന്നത്.ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇവർ അണിഞ്ഞിരുന്ന സ്വർണാഭരണങ്ങൾ അഴിച്ച് വെച്ച നിലയിൽ കട്ടിലിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. കുളിമുറിയിൽ നിന്നും മണ്ണെണ്ണ കുപ്പിയും ലഭിച്ചിട്ടുണ്ട്. മെഡിക്കൽ കോളജ് പോലീസ് മേൽ…
Read Moreടെസ്റ്റ് റാങ്കിംഗ്; ആദ്യ പത്തിൽ ഇന്ത്യയിൽനിന്ന് ഇടം നേടിയവർ
ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗിൽ രോഹിത് ശർമയ്ക്കും വിരാട് കോഹ്ലിക്കും സ്ഥാനചലനമില്ല. ഇരുവരും ആദ്യ പത്തിൽ ഇടം നിലനിർത്തി. രോഹിത് അഞ്ചാം സ്ഥാനത്തും കോഹ്ലി ഒന്‍പതാമതുമാണ്. ആദ്യ പത്തിൽ ഇന്ത്യയിൽനിന്ന് ഇടം നേടിയതും ഇവർ മാത്രമാണ്. ഓസീസ് താരം മാർനസ് ലബുഷെയ്നാണു ബാറ്റർമാരുടെ റാങ്കിംഗിൽ ഒന്നാമത്. ന്യൂസിലൻഡ് താരം കെയ്ൻ വില്യംസണെ മറികടന്ന് സ്റ്റീവ് സ്മിത്ത് മൂന്നാം സ്ഥാനത്തെത്തി. ജോ റൂട്ടാണു രണ്ടാമത്. ഡീൻ എൽഗറും ഉസ്മാൻ ഖവാജയും ആദ്യ പത്തിൽ ഇടംപിടിച്ചിട്ടുണ്ട്.ബൗളർമാരുടെ റാങ്കിംഗിൽ എട്ടു സ്ഥാനങ്ങൾ മുന്നോട്ടു കയറി മൂന്നാമതെത്തിയ കൈൽ ജാമിസണ് നേട്ടമുണ്ടാക്കി. ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ രണ്ടാം സ്ഥാനത്താണ്. ഒന്നാമത് ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസാണ്.
Read Moreകൊലകൊല്ലിയുടെ കൊമ്പ് കേരളത്തിന്റെ മണ്ണിൽ കുത്തിക്കാൻ ആണുങ്ങളുണ്ടെന്ന്; സുധാകരനെതിരേ പ്രകോപനവുമായി കെ.പി. അനിൽകുമാർ
കോഴിക്കോട്: കെപിസിസി അധ്യക്ഷൻ കെ. സുധാകരനെതിരേ പ്രകോപന പരാമർശവുമായി സിപിഎം നേതാവ് കെ.പി. അനിൽകുമാർ. സുധാകരനെ തല്ലിക്കൊല്ലാൻ കേരളത്തിൽ ആളുകളുണ്ട്. സുധാകരൻ പേപ്പട്ടിയെ പോലെ ആളുകളെ കൊല്ലാൻ നടക്കുകയാണെന്നും അനിൽകുമാർ പറഞ്ഞു. കൊലകൊല്ലിയുടെ കൊമ്പ് കേരളത്തിന്റെ മണ്ണിൽ കുത്തിക്കാൻ ആണുങ്ങളുണ്ടെന്ന് സുധാകരൻ ഓർക്കണമെന്നും അനിൽകുമാർ പറഞ്ഞു. കോൺഗ്രസ് പുനസംഘടനയിൽ ഇടഞ്ഞ അനിൽകുമാർ അടുത്തിടെയാണ് കോൺഗ്രസ് വിട്ട് സിപിഎമ്മിൽ എത്തിയത്.
Read More