സാധാരണ പെണ്‍കുട്ടികള്‍ക്കാണ് സാനിറ്ററി നാപ്കിന് കൊണ്ട് ഉപയോഗമുണ്ടാവുകയെങ്കില് ആണ്‍കുട്ടികള്‍ക്ക് സാനിറ്ററി നാപ്കിനുകള്‍ വാങ്ങാന്‍ ഫണ്ട് അനുവദിച്ച സ്കൂള്‍ അധികൃതര്‍ വെട്ടിലായിരിക്കുകയാണ്. ബീഹാറിലാണ് വേറിട്ട സംഭവം. ഹല്‍കോരി ഷാ ഹൈസ്കൂളിലാണ് ഫണ്ട് ചെലവഴിച്ചത്. പെണ്‍കുട്ടികള്‍ക്കായുള്ള ‘പോഷക് യോജന’ പദ്ധതിയുടെ ഫണ്ട് ആണ്‍കുട്ടികളുടെ പേരിലും ചെലവഴിച്ചെന്നാണ് ഉയര്‍ന്ന ആരോപണം. പെണ്‍കുട്ടികള്‍ക്ക് വസ്ത്രങ്ങളും സാനിറ്ററി നാപ്കിനും നല്‍കുന്നതിന് വേണ്ടി ആരംഭിച്ച പദ്ധതിയില്‍ നിന്നും ഇതേ ആവശ്യത്തിനായി ആണ്‍കുട്ടികള്‍ക്കും പണം അനുവദിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെയാണ് പുതിയ പ്രധാനാധ്യപകന് ഈ പൊരുത്തക്കേട് ജില്ലാ മജിസ്ട്രേറ്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. പിന്നാലെ സംഭവത്തെ കുറിച്ച് അന്വേഷിക്കാനും ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിക്കുകയായിരുന്നു. അന്വേഷണത്തിനായി ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ രണ്ടംഗ സമിതിയെ നിയോഗിച്ചു.
Read MoreDay: January 24, 2022
ഐസിയു കിടക്കകളും ഓക്സിജനും ആവശ്യത്തിനുണ്ട്; മെഡിക്കൽ കോളജുകളിൽ പ്രതിസന്ധിയില്ലെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്നുണ്ടെങ്കിലും ആളുകൾ ആശങ്കപ്പെടേണ്ട സ്ഥിതി നിലവിലില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ ഒരു മെഡിക്കൽ കോളജുകളിലും കോവിഡ് മൂലം ചികിത്സകൾക്ക് പ്രതിസന്ധിയുണ്ടായിട്ടില്ല. ആശുപത്രികളിൽ ഐസിയു കിടക്കകളും ഓക്സിജനും ആവശ്യത്തിനുണ്ട്. മരുന്ന് ക്ഷാമവും ഒരിടത്തും ഉണ്ടായിട്ടില്ല. ആരോഗ്യപ്രവർത്തകർക്ക് കോവിഡ് പിടിപെട്ടത് മൂലമുണ്ടായ ആശുപത്രി ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ പ്രതിസന്ധിയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് വിശദീകരണവുമായി ആരോഗ്യമന്ത്രി രംഗത്തുവന്നത്. കോഴിക്കോട്, ആലപ്പുഴ, തിരുവനന്തപുരം മെഡിക്കൽ കോളജുകളിലാണ് കോവിഡ് വ്യാപനം മൂലം ചികിത്സാ പ്രതിസന്ധിയുണ്ടായിരിക്കുന്നത്.
Read More‘വേനൽ ചൂടിന്റെ ഇളക്കം’..! ശുദ്ധജല വിതരണം നിലച്ചിട്ട് പതിറ്റാണ്ടുകൾ; 600 കുടുംബങ്ങൾക്ക് കുടിശിക നോട്ടീസ് നൽകി ജല അതോറിറ്റി
എടത്വ: ശുദ്ധജല വിതരണം നിലച്ചിട്ട് പതിറ്റാണ്ടുകൾ പിന്നിട്ടു. മുറതെറ്റാതെ വെള്ളക്കരം കുടിശ്ശിക തീർക്കാൻ നോട്ടിസ് എത്തി. എടത്വ ജല അഥോറിറ്റി ഓഫീസിൽ നിന്നാണ് വെള്ളക്കരം അടയ്ക്കാൻ ഉപഭോക്താക്കൾക്ക് നോട്ടീസ് നൽകിയത്. ശുദ്ധജല വിതരണമില്ലങ്കിലും അറൂന്നൂറോളം കുടുംബങ്ങൾക്ക് കുടിശിക നോട്ടീസ് അയച്ച സംതൃപ്തിയിലാണ് ജലഅതോറിറ്റി. തലവടി ഗ്രാമപഞ്ചായത്തിൽ 3324 വാട്ടർ കണക്ഷനും എടത്വാ ഗ്രാമപഞ്ചായത്തിൽ 2600 കണക്ഷനും വീടുകളിൽ നൽകിയിട്ടുണ്ടെന്നാണ് വിവരവകാശ നിയമപ്രകാരം ലഭിച്ച രേഖയിൽ വ്യക്തമാക്കുന്നത്. എടത്വ പഞ്ചായത്തിൽ 287 പൊതു ടാപ്പുകൾ ഉണ്ടെന്നുമാണ് കണക്ക്. തലവടിയിലെ പൊതു ടാപ്പുകളുടെ എണ്ണം തിട്ടപെടുത്തിയിട്ടില്ലെങ്കിലും വിതരണം ചെയ്യാത്ത വെള്ളത്തിന് തലവടി ഗ്രാമപഞ്ചായത്ത് കൃത്യമായി വെള്ളക്കരം അടച്ചു കൊണ്ടിരിക്കുകയാണ്. പതിറ്റാണ്ടുകളായി ശുദ്ധജല വിതരണം നിലച്ച തലവടി തെക്കെ കരയിൽ നിരവധി പേർക്കാണ് കുടിശ്ശിഖ നോട്ടീസ് വാട്ടർ അതോറിറ്റി അയച്ചിരിക്കുന്നത്. വാലയിൽ ബെറാഖാ ഭവനിൽ പരേതനായ ഇടിക്കുള ചാണ്ടിക്ക് 2021 ഒക്ടോബർ…
Read Moreവീടിനു നേരെ മണ്ണെണ്ണ നിറച്ച കുപ്പി കത്തിച്ചെറിഞ്ഞു; കയറിൽ തട്ടി തിരികെട്ടു, രാജപ്പനും കുടുംബവും രക്ഷപ്പെട്ടത് അത്ഭുതകരമായി
കടുത്തുരുത്തി: ആയാംകുടിയില്‍ അര്‍ധരാത്രിയില്‍ ആയാംകുടി കപ്പേള ജംഗ്ഷന് സമീപം വാടകയ്ക്കു താമസിക്കുന്ന ആയാംകുടി വടക്കേ കണ്ണന്തറ രാജപ്പന്റെ വീടിനു നേരെയാണ് അക്രമണം നടന്നത്. ബിയര്‍ കുപ്പിയില്‍ മണ്ണെണ്ണ നിറച്ചു കത്തിച്ചെറിയുകയായിരുന്നു.ആദ്യത്തെ കുപ്പി മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ മുകളില്‍ വീണെങ്കിലും വീടിനു മുമ്പില്‍ കെട്ടിയിരുന്ന തോരണത്തില്‍ തട്ടിയതിനാല്‍ തീയണഞ്ഞതോടെ അപകടം ഒഴിവാകുയായിരുന്നു. തീ പിടിച്ചിരുന്നെങ്കില്‍ മുറ്റത്തു പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയും ബൈക്കും കത്തി നശിക്കുമയിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. രണ്ടാമത്തേത് വീടിനു മുകളില്‍ വീണെങ്കിലും താഴേക്ക് ഉരുണ്ട് വീണു. മുറ്റത്ത് വീണ് തീ പിടിച്ചെങ്കിലും അപകടമുണ്ടായില്ല.സംഭവം നടക്കുമ്പോള്‍ രാജപ്പന്റെ പ്രായമായ അമ്മയുള്‍പെടെ എല്ലാവരും വീട്ടിലുണ്ടായിരുന്നു. വീട്ടുടമസ്ഥനായ രാജപ്പന് ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോള്‍ മൂന്ന് പേര് ബൈക്കില്‍ കയറി പോകുന്നത് കണ്ടതായി പോലീസിനോട് പറഞ്ഞിട്ടുണ്ട്. കടുത്തുരുത്തി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. രാജപ്പന്റെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreസാമന്ത ആ പോസ്റ്റ് ഡിലീറ്റ് ചെയ്യാന്‍ കാരണം!
വേര്‍പിരിഞ്ഞെങ്കിലും സാമന്തയും നാഗചൈതന്യയും ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഏറെക്കാലത്തെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ 2021 ഒക്ടോബര്‍ രണ്ടിനാണ് സാമന്തയും നാഗ ചൈതന്യയും ഔദ്യോഗികമായി വിവാഹ ബന്ധം പിരിയാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. നാലാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങവേയാണ് വേര്പിരിയുന്നതായുള്ള താരങ്ങളുടെ ഔദ്യോഗികമായിട്ടുള്ള പ്രഖ്യാപനം വരുന്നത്. പരസ്പര സമ്മതത്തോടെയാണ് ഇരുവരും വേര്‍പിരിയല്‍ പ്രഖ്യാപിച്ചത്. നാലാമത്തെ വിവാഹ വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഇരുവരു ടെയും സംയുക്തമായ വേര്‍പിരിയല്‍ പ്രഖ്യാപനം. എന്നാല്‍ നടിയുടെ സോഷ്യല്‍ മീഡിയ പേജില്‍നിന്ന് ആ പോസ്റ്റ് കഴിഞ്ഞദിവസം അപ്രത്യക്ഷമായതാണ് പുതിയ ചര്‍ച്ചകള്‍ക്കു കാരണമായത്. വീണ്ടും നാഗചൈതന്യയുമായി ഒന്നിക്കാന്‍ തീരുമാനിച്ചത് കൊണ്ടാണോ അങ്ങനെ ഒരു മാറ്റം എന്നുതുടങ്ങി നിരവധി ചോദ്യങ്ങളും ഉയര്‍ന്നുവന്നു. സാമന്തയും നാഗയും അവരുടെ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ച് വീണ്ടും ഒന്നിക്കാന്‍ പോവുകയാണ് എന്ന തരത്തിലാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെ അല്ലെന്നും…
Read Moreസ്വതന്ത്രമായി ചിന്തിക്കാനും തെറ്റെന്ന് തോന്നിയാല്‍ പ്രതികരിക്കാനുമുള്ള സ്വാതന്ത്ര്യം വീട്ടില്‍നിന്നു ലഭിച്ചു; ആ ദുരനുഭവം തുറന്ന് പറഞ്ഞ് സുരഭി ലക്ഷ്മി
ഞാന്‍ ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. കോള ജില് കലോത്സവം നടന്നുകൊണ്ടിരിക്കുമ്പോള്‍ ഒരു പയ്യന് വന്ന് ചോദിച്ചതാണ് എന്നെ പ്രകോപിപ്പിച്ചത്. ഗുല്‍മോഹര്‍ എന്ന ചിത്രത്തിനുവേണ്ടി നിങ്ങള്‍ എത്ര പേര്‍ക്കു കിടന്നുകൊടുത്തു എന്നായിരുന്നു ചോദ്യം. അപ്പോഴാണ് ഞാന്‍ പ്രതികരിച്ചത്. ചോദ്യം കേട്ട ഉടന്‍ തന്നെ ഞാന്‍ തല്ലി. ശേഷമാണ് മറുപടി കൊടുത്തത്. അപ്പോഴേക്കും അവിടെയുള്ള മറ്റ് ചെക്കന്മാരൊക്കെ കൂടി. സുരഭിയോട് എന്തോ അവന് മോശമായി പറഞ്ഞു എന്ന് പറഞ്ഞു. പിന്നെ കൂട്ടത്തല്ലായിരുന്നു. ഒരിക്കലും ഒരു പെണ്‍കുട്ടിയോട് അങ്ങനെ സംസാരിക്കാന്‍ പാടില്ല എന്ന തിരിച്ചറിവ് തന്നെയായിരുന്നു അടി കൊടുത്ത് പ്രതികരിക്കാനുള്ള ധൈര്യം നല്‍കിയത്. സ്വതന്ത്രമായി ചിന്തിക്കാനും തെറ്റെന്ന് തോന്നിയാല്‍ പ്രതികരിക്കാനുമുള്ള സ്വാതന്ത്ര്യം വീട്ടില്‍നിന്നു ലഭിച്ചിരുന്നു. ഇതുപോലെ ബസിലെ മണി മുറിച്ച് കളഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്. പണ്ട് സാധനങ്ങളൊക്കെ വാങ്ങി ബസില്‍ വരുമ്പോള്‍ എന്റെ കൈയില്‍ മൂര്‍ച്ച കൂട്ടാനായി വീട്ടില്‍നിന്ന് തന്നയച്ച കത്തിയും ഉണ്ടായിരുന്നു.…
Read Moreകോവിഡ് പോസ്റ്റിവായ സമയത്ത് പല കാര്യങ്ങളും പഠിക്കാന്‍ സാധിച്ചെന്ന് റിമി ടോമി
കോവിഡ് പോസിറ്റീവായി. എന്നാലും, തലേദിവസം വരെ മറ്റു ലക്ഷണങ്ങള്‍ ഒന്നും ഇല്ലായിരുന്നു. പിറ്റേ ദിവസം ഉറങ്ങി എഴുന്നേറ്റപ്പോള്‍ ചെറിയ തരത്തിലുള്ള ബുദ്ധിമുട്ടുകളും അസ്വസ്ഥതയും തോന്നിത്തുടങ്ങി. പനി ഉണ്ടായിരുന്നു. തുടര്‍ന്ന് ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെട്ടു. അങ്ങനെയാണ് കോവിഡ് പരിശോധനയ്ക്കായി പോകുന്നത്. ടെസ്റ്റ് ചെയ്തു. എന്നാല്‍ പരിശോധനാഫലം ലഭിക്കുന്നതിന് മുന്‍പ് എനിക്കറിയാമായിരുന്നു കോവിഡ് ആകുമെന്ന്. തുടര്‍ന്ന് പനിയും മറ്റ് ബുദ്ധിമുട്ടുകളും ശരീര വേദനയും ദുസഹമായിരുന്നു. പരിശോധിച്ച ദിവസം അന്ന് രാത്രി തന്നെ റിസള്‍ട്ട് വന്നു. പോസിറ്റീവ് ആണെന്ന് വ്യക്തമായി. തുടര്‍ന്ന് 12 ദിവസം വീട്ടില്‍നിന്നു മാറി ഒറ്റയ്ക്ക് താമസിച്ചു. ഈ സമയത്ത് പല കാര്യങ്ങളും പഠിക്കാന്‍ സാധിച്ചു. എല്ലാ ദിവസവുമുളള എന്റെ ഭക്ഷണം ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തിരുന്നു. കോവിഡ് ബാധിച്ചുളള ക്ഷീണം അസഹനീയമായിരുന്നു. എന്നിരുന്നാലും ഒരാഴ്ച പിന്നിട്ടപ്പോള്‍ ക്ഷീണം പൂര്‍ണമായും മാറിയിരുന്നു. തുടര്‍ന്ന് വീട്ടിലെ ജോലികള്‍ ഒക്കെ ഒറ്റയ്ക്ക് ചെയ്തു…
Read Moreമൊഴികളിലെ പൊരുത്തക്കേട് ദിലീപിന് വിനയാകുമോ? സഹകരിച്ചാലും ഇല്ലെങ്കിലും അന്വേഷണത്തിനു ഗുണം ചെയ്യുമെന്ന് എഡിജിപി എസ്. ശ്രീജിത്ത്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയത് സംബന്ധിച്ചു നടന് ദിലീപിനെ ചോദ്യം ചെയ്യുന്നത് രണ്ടാം ദിവസവും തുടരുന്നു. കളമശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ രാവിലെ ഒമ്പതിനു തന്നെ ദിലീപ്, സഹോദരന് അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ്, മാനേജര്‍ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമ്മനാട് എന്നിവർ എത്തിച്ചേർന്നു. ദിലീപ്, സഹോദരന് അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ് എന്നിവരെ ഒന്നിച്ചിരുത്തിയാണ് ചോദ്യം ചെയ്യുന്നത്. ക്രൈംബ്രാഞ്ച് സൂപ്രണ്ട് മോഹനചന്ദ്രന് നായരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടത്തുന്നത്. മൂന്നുപേരും ഗൂഢാലോചനയിലെ മുഖ്യകണ്ണികളെന്ന് ക്രൈംബ്രാഞ്ച് സംഘം വെളിപ്പെടുത്തി. മൂന്നു ദിവസങ്ങളിലായി ആകെ 33 മണിക്കൂറാണ് ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കിയിരിക്കുന്നത്. ബാലചന്ദ്രകുമാറിന്റെ മൊഴികളും ഡിജിറ്റല്‍ രേഖകളും നിരത്തിയാകും തുടര്‍ന്നുള്ള നടപടികള്‍. ഇതുവരെ ഹാജരാക്കിയ തെളിവുകള്‍ക്കപ്പുറം പുതിയതായി ഒന്നും കോടതി മുമ്പാകെ ഹാജരാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അന്വേഷണസംഘത്തിന് അതു തിരിച്ചടിയാകും. മൊഴികളിൽ…
Read Moreഇസ്രയേലി ജയിലില്‍ ‘പുരുഷ ബീജം’ പുറത്തേക്ക് കടത്തിയത് ചിപ്സ് പാക്കറ്റില്‍ ! കുഞ്ഞിന് ജന്മം നല്‍കിയത് അനവധി സ്ത്രീകള്‍…
ഇസ്രയേലി ജയിലുകളിലെ ബീജ കള്ളക്കടത്തിനെക്കുറിച്ച് മുമ്പും വാര്‍ത്തകള്‍ വന്നിട്ടുണ്ടെങ്കിലും ഇപ്പോള്‍ വന്നിരിക്കുന്ന വിവരങ്ങള്‍ അമ്പരപ്പിക്കുന്നതാണ്. പതിനഞ്ച് വര്‍ഷത്തെ ജയില്‍വാസത്തിനിടെ അധികൃതരുടെ കണ്ണുവെട്ടിച്ച് താന്‍ നാല് കുഞ്ഞുങ്ങളുടെ പിതാവായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പലസ്തീനി യുവാവ്. ജറുസലേം പോസ്റ്റ് ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉരുളക്കിഴങ്ങ് ചിപ്സ് എന്ന വ്യാജേന ബീജം ജയിലില്‍ നിന്നും പുറത്തേക്ക് കടത്തിയാണ് ഇത് സാധ്യമാക്കിയതെന്നാണ് ഇയാളുടെ അവകാശവാദം. പലസ്തീനിയന്‍ അതോറിറ്റി ടെലിവിഷനു നല്കിയ അഭിമുഖത്തിലാണ് പലസ്തീനി യുവാവ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘കാന്റീന്റെ മറവിലാണ് ഞങ്ങള്‍ ബീജം കടത്തിയത്. കുടുംബത്തിനു ജയില്‍ കാന്റീനിലുള്ള വിഭവങ്ങള്‍ നല്‍കാനുള്ള ഇളവുണ്ടായിരുന്നു. മിഠായികളും ബിസ്കറ്റും തേനും ജ്യൂസുമെല്ലാം ഇത്തരത്തില്‍ നല്‍കിയിരുന്നു’. ഇക്കൂട്ടത്തില്‍ ഉരുളക്കിഴങ്ങ് ചിപ്സിന്റെ കവറിലാണ് ബീജം കടത്തിയതെന്നും റഫാറ്റ് അല്‍ ഖറാവി പറഞ്ഞു. ജയില്‍ അധികൃതര്‍ സന്ദര്‍ശകരെ കാണാനായി തങ്ങളുടെ പേര് വിളിക്കുന്നതിനു നിമിഷങ്ങള്‍ മുന്‍പാണ് ബീജം പുറത്തെടുത്ത് കവറിലാക്കിയിരുന്നത്.…
Read Moreആരോടു പറയാൻ, ആര് കേൾക്കാൻ..! സ്ത്രീകളുടെ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് ആരംഭിച്ച വനിതാ വ്യവസായ കേന്ദ്രം കാടുപിടിച്ച നിലയിൽ
കൊരട്ടി: ചെറുകിട വനിതാ വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ശാക്തീകരണ പ്രക്രിയയിലൂടെ സ്ത്രീകളുടെ സ്വയംപര്യാപ്തതയും സാന്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് വർഷങ്ങൾക്ക് മുന്‍പ് കൊരട്ടി പഞ്ചായത്തിലെ ആറ്റപ്പാടം വാർഡിൽ ആരംഭിച്ച മിനി വനിതാ വ്യവസായ കേന്ദ്രം നിർജീവമായി, കാടുപിടിച്ച്, തുടർ പരിപാലനമില്ലാതെ കിടക്കുകയാണ്. ഒന്നോ, രണ്ടോ യൂണിറ്റുകൾ മാത്രം സമയക്രമമില്ലാതെ പ്രവർത്തിക്കുന്നതൊഴിച്ചാൽ കേന്ദ്രം നിശ്ചലമാണ്.പുത്തൻ വ്യവസായ സംരംഭങ്ങളുടെ വരവും സ്ത്രീകൾക്ക് തൊഴിൽ ഉന്നതിയും പ്രതീക്ഷിച്ച് തുടങ്ങിയ വ്യവസായ കേന്ദ്രത്തിനാണ് ഈ ദുർഗതി. 1999 – 2000 കാലഘട്ടത്തിൽ ജനകീയാസൂത്രണ പദ്ധതിയിൽഉൾപ്പെടുത്തിയാണ് ഇതിനായി 50 സെന്റ് സ്ഥലം വാങ്ങിയത്. ത്രിതല പഞ്ചായത്തുകൾ അടക്കമുള്ള സർക്കാർ സംവിധാനങ്ങളുടെ സഹായത്തോടെ കെട്ടിടങ്ങളുടെ നിർമാണങ്ങളും അക്കാലത്ത് പൂർത്തീകരിച്ചിരുന്നു. ശ്രമകരമായ ഇടപെടലുകളിലൂടെ സാങ്കേതിക തടസങ്ങളെ മറികടന്ന് നിർമാണം പൂർത്തിയാക്കിയ വ്യവസായ കേന്ദ്രം 2009ൽ അന്നത്തെ പ്രതിപക്ഷ നേതാവ് ഉമ്മൻ ചാണ്ടിയാണ് ഉദ്ഘാടനം ചെയ്തത്. ആദ്യ ഘട്ടത്തിൽ മൂന്നു യൂണിറ്റുകൾക്കുള്ള…
Read More