അമ്മയുടെ ഫോണില്‍ ‘കളിച്ച്’ രണ്ടു വയസ്സുകാരന് ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് പയ്യന്റെ മാതാപിതാക്കള്‍. ഒന്നര ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്താണ് ന്യൂജഴ്സിയിലെ ഇന്ത്യന്‍ വംശജരായ പ്രമോദ് കുമാറിനെയും ഭാര്യ മാധു കുമാറിനെയുമാണ് രണ്ട് വയസ്സുള്ള മകന് അയാംഷ് ഞെട്ടിച്ചത്. ഏകദേശം 2000 ഡോളറോളം (1.4 ലക്ഷം) വിലമതിക്കുന്ന ഫര്‍ണിച്ചറുകളാണ് ഓണ്‍ലൈന്‍ ഷോപ്പിംഗ് ശൃംഖലയായ വാല്‍മാര്‍ട്ടില്‍ നിന്ന് അയാംഷ് ഓര്‍ഡര്‍ ചെയ്തത്. എന്‍ബിസി ന്യൂസാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. പുതിയ വീട്ടിലേക്ക് താമസം മാറി ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി പെട്ടികളിലായി ചെറുതും വലുതുമായ പല തരത്തിലുള്ള ഫര്‍ണിച്ചറുകള്‍ വീട്ടിലെത്താന്‍ തുടങ്ങിയതോടെ മാധുവും പ്രമോദും അമ്പരന്നു. സംശയം തോന്നിയ മാധു അവരുടെ ഓണ്‍ലൈന്‍ വ്യാപാര ആപ്ലിക്കേഷന്‍ പരിശോധിച്ചപ്പോള്‍ പല സാധനങ്ങളും ഒന്നിലേറെ തവണ ഓര്‍ഡര്‍ ചെയ്യപ്പെട്ടിട്ടുള്ളതായി കണ്ടെത്തുകയായിരുന്നു. പുതിയ വീട്ടിലേക്ക് താമസത്തിനെത്തുന്ന സമയത്ത് ഭാവിയില്‍ വാങ്ങുന്നതിനായി കുറച്ച്…
Read MoreDay: January 24, 2022
താലി മീല്‍സ് ‘സൗജന്യമെന്ന്’ പരസ്യം ! പത്തുരൂപ കൈമാറിയ 74കാരന് നഷ്ടമായത് ഒരു ലക്ഷം രൂപ;പുതിയ തട്ടിപ്പ് ഇങ്ങനെ..
മഹാരാഷ്ട്രയില്‍ പുതിയ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് വ്യാപകമാവുന്നു. മുംബൈയില്‍ 74കാരന് ഒരു ലക്ഷം രൂപ നഷ്ടമായി. നൂറ് രൂപയുടെ താലി മീല്‍സ് ഓര്‍ഡര്‍ ചെയ്താല്‍ രണ്ട് താലി മീല്‍സ് സൗജന്യമായി നല്‍കുമെന്ന പരസ്യം കണ്ട് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം നല്‍കിയപ്പോഴാണ് തട്ടിപ്പിനിരയായത്. വയോധികന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫേസ്ബുക്കില്‍ കണ്ട വ്യാജ പരസ്യം കണ്ട് താലിമീല്‍സ് ഓര്‍ഡ് ചെയ്ത എന്‍ ഡി നന്ദ് ആണ് തട്ടിപ്പിന് ഇരയായത്. താലി മീല്‍സ് സൗജന്യമായി ലഭിക്കുന്നതിന് മുന്‍കൂറായി പത്തുരൂപ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നല്കാന് പരസ്യത്തില്‍ പറയുന്നു. ബാക്കി 90 രൂപ ഡെലിവറി ചെയ്യുന്ന സമയത്ത് നല്കിയാല് മതിയെന്നാണ് പരസ്യത്തില്‍ പറയുന്നത്. വിശ്വസനീയമായി തോന്നിയ 74കാരന് പത്തുരൂപ നല്കി. എന്നാല്‍ നിമിഷങ്ങള്‍ക്കകം 49,760 രൂപ വീതം രണ്ടുതവണ ഈടാക്കിയതായി കാണിച്ച് എസ്എംഎസ് ലഭിച്ചതോടെയാണ് തട്ടിപ്പിന് ഇരയായ…
Read Moreരണ്ടാമതൊരു കുട്ടി വേണമെന്ന് ഭാര്യ വേണ്ട എന്ന് ഭര്‍ത്താവ് ! ഭാര്യ ആവശ്യം പതിവാക്കിയപ്പോള്‍ ഭര്‍ത്താവിന്റെ വക മര്‍ദ്ദനം; ഭാര്യയുടെ വക പോലീസില്‍ പരാതി
രണ്ടാമതൊരു കുഞ്ഞു കൂടി വേണമെന്നു പറഞ്ഞതിനു ഭര്‍ത്താവ് മര്‍ദ്ദിച്ചെന്ന പരാതിയുമായി യുവതി.ഗുജറാത്തിലെ അഹമ്മദാബാദ് സാറ്റലൈറ്റ് ഏരിയയില്‍ താമസിക്കുന്ന 26-കാരിയാണ് ഭര്‍ത്താവിനെതിരേ പോലീസില്‍ പരാതി നല്‍കിയത്. രണ്ടാമതൊരു കുട്ടി വേണ്ടെന്നായിരുന്നു ഭര്‍ത്താവിന്റെ നിലപാട്. അതുകൊണ്ടു കൂടിയാണ് യുവതിയുടെ ആവശ്യം നിരാകരിച്ച ഭര്‍ത്താവ് മര്‍ദ്ദിച്ചതും. യുവതിയുടെ പരാതിയില്‍ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം ഭര്‍ത്താവിനെതിരേ കേസെടുത്തു അന്വേഷണം തുടങ്ങി. നാഗ്പുര്‍ സ്വദേശികളായ പരാതിക്കാരിയും ഭര്‍ത്താവും 2017 ജനുവരി 18-നാണ് വിവാഹിതരായത്. അടുത്തവര്‍ഷം തന്നെ ദമ്പതിമാര്‍ക്ക് ആണ്‍കുഞ്ഞ് ജനിച്ചു. കഴിഞ്ഞ നവംബറില്‍ രണ്ടാമതൊരു കുഞ്ഞ് കൂടി വേണമെന്ന് യുവതി ഭര്‍ത്താവിനോട് പറഞ്ഞു. എന്നാല്‍ ഭര്‍ത്താവ് ഇതിനു സമ്മതിച്ചില്ല. തുടര്‍ന്ന് യുവതി നിരന്തരം ആവശ്യം ഉന്നയിച്ചെങ്കിലും ഭര്‍ത്താവ് നിരാകരിച്ചു. ഇതേച്ചൊല്ലി ദമ്പതിമാര്‍ വഴക്കിടുന്നതും പതിവായി. പിന്നാലെ മര്‍ദനവും ആരംഭിച്ചെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. മൊബൈല്‍ ഫോണ്‍ കൊണ്ട് നെറ്റിയില്‍ അടിച്ചെന്നും ക്രൂരമായി മര്‍ദിച്ചെന്നുമാണ്…
Read Moreജന്മദിനത്തിൽ തന്നെ ദയ മടങ്ങുന്നു… ഇളയച്ഛനൊപ്പം ബൈക്കിൽ പിറന്നാൾ ഡ്രസെടുക്കാൻ പോകുന്നതിനിടെ അപകടം; ദയമോളുടെ വിയോഗം താങ്ങാനാവാതെ കണ്ണീർ പൊഴിച്ച് ഗ്രാമം
ആലപ്പുഴ: പൊന്നോമനയുടെ ജന്മദിനത്തിന്റെ സന്തോഷങ്ങൾ അലയടിക്കേണ്ടവീട്ടിൽ ചിതയൊരുങ്ങുന്ന കാഴ്ച ഒരുനാടിനെയാകെ കണ്ണീരണിയിക്കുന്നു. ട്യൂഷൻ കഴിഞ്ഞ് പിതൃസഹോദരനോടൊപ്പം ബൈക്കിൽ പിറന്നാൾ ഡ്രസെടുക്കാൻ പോയ ആലപ്പുഴ തിരുവന്പാടി ഇരവുകാട് ഭഗനശാലവേദി (കൊന്പത്താംപറന്പിൽ) വീട്ടിൽ ജയമോൻ-ഷീബ ദന്പതികളുടെ മകൾ ദയ ജയമോൻ (11) ആണ് അപകടത്തിൽ മരിച്ചത്. ഇന്നായിരുന്നു ദയയുടെ ജന്മദിനം. ജന്മദിനത്തിൽ തന്നെ മകളുടെ സംസ്കാരചടങ്ങുകൾ നടത്തേണ്ടി വന്നതിന്റെ നടുക്കത്തിൽ നിന്ന് വിട്ടുമാറിയിട്ടില്ല വീട്ടുകാരും ബന്ധുക്കളും. ശനിയാഴ്ച വൈകിട്ട് 6.45ന് ചങ്ങനാശേരിമുക്കിന് പടിഞ്ഞാറെ ഭാഗത്ത് ആലപ്പുഴ ബൈപ്പാസിലായിരുന്നു അപകടം. തിരുവനന്തപുരംഭാഗത്തേക്ക് പോകുകയായിരുന്ന കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ദയയും ഇളയച്ഛൻ രതീഷ് പണിക്കരും റോഡിലേക്ക് തെറിച്ചു വീണു. ഇരുവരെയും ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. കാൽ ഒടിഞ്ഞ നിലയിലായിരുന്ന ദയയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും ഇന്നലെ ഉച്ചക്ക് 2.45ന് മരിച്ചു. കളർകോട് യു.പി സ്ളിലെ…
Read Moreകോവിഡ്: അതീവ ജാഗ്രതയില്ലെങ്കിൽ ആപത്ത് ; ഹോം ഐസൊലേഷൻ അവസാനിപ്പിക്കേണ്ടത് എപ്പോൾ?
കോവിഡ് രോഗികൾക്കുള്ള നിർദേശങ്ങൾ* കുടുംബാംഗങ്ങളിൽ നിന്ന് അകലം പാലിക്കുക * വായൂസഞ്ചാരമുള്ള മുറിയിൽ താമസിക്കുക. * എല്ലായ്പ്പോഴും എൻ 95 മാസ്കോ ഡബിൾ മാസ്കോഉപയോഗിക്കുക * വിശ്രമിക്കുക. ധാരാളം പാനീയം ഉപയോഗിക്കുക. * കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ചുകഴുകുക. സാനിറ്റൈസ് ചെയ്യുക. * പാത്രങ്ങൾ ഉൾപ്പെടെയുള്ള വ്യക്തിഗത ആവശ്യത്തിനായി ഉപയോഗിക്കുന്ന വസ്തുക്കൾ ആരുമായും പങ്കുവയ്ക്കരുത്. * ഇടയ്ക്കിടെ സ്പർശിക്കുന്ന പ്രതലങ്ങൾ സോപ്പ് ഡിറ്റർജന്റ്, വെള്ളം എന്നിവ ഉപയോഗിച്ചു വൃത്തിയാക്കുക. ഹോം ഐസൊലേഷനിലുള്ള മിതമായലക്ഷണങ്ങളുള്ള/ലക്ഷണങ്ങൾ ഇല്ലാത്തരോഗികൾക്കുള്ള നിർദേശങ്ങൾ* ചികിത്സിക്കുന്ന ഡോക്ടറുമായി ആശയവിനിമയം നിലനിർത്തുക. ആരോഗ്യനില വഷളാകുന്ന പക്ഷം റിപ്പോർട്ട് ചെയ്യുക. * അനുബന്ധരോഗങ്ങൾക്കും മറ്റു രോഗങ്ങൾക്കുമുള്ള ചികിത്സ ഡോക്ടറുടെ നിർദേശപ്രകാരം തുടരുക. * ഇ സഞ്ജീവനി തുടങ്ങിയ ടെലി കണ്സൾട്ടേഷൻ പ്ലാറ്റ്ഫോമുകൾ ഉപയോഗപ്പെടുത്തുക. * പനി, മൂക്കൊലിപ്പ്, ചുമ എന്നീ ലക്ഷണങ്ങൾക്കുള്ള ചികിത്സ തുടരുക * ദിവസം…
Read Moreകോവിഡ് സ്പെഷൽ അവധി; പുതിയ ഉത്തരവ് ആരോഗ്യമേഖലയിലെ ജീവനക്കാർക്ക് വിനയാകുന്നു
ഗാന്ധിനഗർ (കോട്ടയം): സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ കോവിഡ് രോഗികളുടെ പ്രാഥമിക സന്പർക്ക പട്ടികയിൽ വന്നാൽ അവർക്ക് അനുവദിച്ചിരുന്ന സ്പെഷൽ അവധി റദ്ദ് ചെയ്ത പുതിയ ഉത്തരവ് ആരോഗ്യമേഖലയിലെ ജീവനക്കാർക്ക് വിനയാകുന്നു. രോഗികളുമായി ഏറ്റവും കൂടുതൽ അടുത്തിടപഴകുന്നവരാണ് ആരോഗ്യ പ്രവർത്തകർ. ഡോക്ടർമാരും, നഴ്സുമാരും കഴിഞ്ഞാൽ രോഗികളുമായി ഏറ്റവും കൂടുതൽ സന്പർക്കം പുലർത്തുന്നതും ആശുപത്രിയിലെ ജീവനക്കാരാണ്. ഇവർക്ക് എപ്പോൾ വേണമെങ്കിലും രോഗം പിടിപെടാവുന്ന അവസ്ഥയാണ്. ഇങ്ങനെയുള്ളവർക്ക് രോഗം പിടിപെട്ടാൽ പ്രത്യേക അവധി അനുവദിക്കുകയും നിരീക്ഷണത്തിൽ കഴിയുകയും ചെയ്യാമായിരുന്നു. എന്നാൽ പുതിയ ഉത്തരവു പ്രകാരം പ്രത്യേക അവധി റദ്ദ് ചെയ്തെന്നു മാത്രമല്ല കോവിഡ് രോഗികളുമായി പ്രാഥമിക സന്പർക്കത്തിൽ വരുന്ന ജീവനക്കാർ അക്കാര്യം ഓഫീസിൽ വെളിപ്പെടുത്തണമെന്നും സ്വയം നിരീക്ഷണം നടത്തുകയും സാമൂഹിക അകലം പാലിച്ചു കൃത്യമായി ഓഫീസിൽ എത്തണമെന്നുമാണ്. മാത്രമല്ല ഏതെങ്കിലും രോഗലക്ഷണങ്ങളുണ്ടായാൽ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം നടപടി…
Read Moreബല്ലാത്ത ധൈര്യം തന്നെ പഹയന്മാരെ ! ഒരു ചക്രമില്ലാതെ കെഎസ്ആര്‍ടിയുടെ സാഹസിക യാത്ര ! ഏഴു ജീവനക്കാര്‍ക്ക് സസ്പെന്ഷന്…
പിന്നിലെ നാലുചക്രങ്ങളില്‍ ഒന്നില്ലാതെ ബസ് സര്‍വീസ് നടത്തിയ സംഭവത്തില്‍ ഏഴ് ജീവനക്കാര്‍ക്ക് സസ്പെന്ഷന്. കെഎസ്ആര്‍ടിസി നിലമ്പൂര്‍ ഡിപ്പോയിലെ ഏഴ് ജീവനക്കാര്‍ക്കാണ് സസ്പെന്ഷന് ലഭിച്ചത്. മെക്കാനിക്കുമാരായ കെ പി സുകുമാരന്‍, കെ അനൂപ്, കെ ടി അബ്ദുള്‍ ഗഫൂര്‍, ഇ രഞ്ജിത്ത് കുമാര്‍, എ പി ടിപ്പു മുഹ്സിന്, ടയര്‍ ഇന്‍സ്പെക്ടര്‍ എന്‍ അബ്ദുള്‍ അസീസ്, ഡ്രൈവര്‍ കെ സുബ്രഹ്മണ്യന് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സംഭവം ഉണ്ടായത്. 2021 ഒക്ടോബര്‍ ഏഴിന് നിലമ്പൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ടിടി ഓര്‍ഡിനറി ബസിന്റെ പിന്നില്‍ വലതുഭാഗത്ത് ഒരു ടയര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ സി. ബാലന് അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ഏഴ് ജീവനക്കാരെ കെഎസ്ആര്‍ടിസി എം.ഡി സസ്പെന്‍ഡ് ചെയ്തത്. ഡ്രൈവറും കണ്ടക്ടറുമാണ് യാത്രക്കിടെ പിഴവ് കണ്ടെത്തിയത്.…
Read Moreഒന്നിച്ചിരുന്നു മദ്യപിക്കുന്നതിനിടെ ഫോൺ നശിപ്പിച്ചതിനെ ചൊല്ലി വാക്കുതർക്കം; പ്രശ്നം ഗുരുതരമായപ്പോൾ അരുണിനെ വെട്ടി കലിപ്പു തീർത്തു; മൂലമറ്റത്തെ ദുരന്തകഥയിങ്ങനെ…
മൂലമറ്റം: മൊബൈൽ ഫോണിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് മധ്യവയസ്കൻ വെട്ടേറ്റു മരിച്ച സംഭവത്തിൽ പ്രതിയെ ഇന്നു സ്ഥലത്തെത്തിച്ചു തെളിവെടുപ്പു നടത്തും. പൂച്ചപ്ര കൊല്ലംപ്ലാക്കൽ സനൽ (50) വെട്ടേറ്റു മരിച്ച കേസിൽ പോലീസ് അറസ്റ്റുചെയ്ത പൂച്ചപ്ര ചേലപ്ലായ്ക്കൽ അരുണി (ഉണ്ണി-38)നെയാണ് ഇന്ന് സ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തുന്നത്. അരുണ്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽവച്ചാണ് ശനിയാഴ്ച രാത്രി കൊലപാതകം നടന്നത്. സുഹൃത്തുക്കളായ ഇരുവരും തമ്മിൽ മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവദിവസം കൂലിപ്പണിക്കാരായ ഇരുവരും സുഹൃത്തുക്കളും ചേർന്ന് അരുണിന്റെ വീട്ടിലെത്തി മദ്യപിച്ചിരുന്നു. മറ്റു സുഹൃത്തുക്കൾ പോയതിനുശേഷം സനലിന്റെ ഫോണ്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. പുതിയ ഫോണ്‍ വാങ്ങി നൽകണമെന്ന് സനൽ ആവശ്യപ്പെട്ടതോടെ പ്രകോപിതനായ അരുണ്‍ ഇയാളെ ആക്രമിക്കുകയുമായിരുന്നു. വെട്ടേറ്റ സനൽ സംഭവസ്ഥലത്തുതന്നെ മരിച്ചു. കോട്ടയം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും. അരുണിനെ ഇന്നു കോടതിയിൽ ഹാജരാക്കും.…
Read Moreഓപ്പോളുടെ സാരിത്തുമ്പ് വിട്ടു, വില്ലൻ വേഷവുമായി സുധീഷ്
കഴിഞ്ഞ 35 വര്‍ഷത്തെ തന്റെ സിനിമാ ജീവിതത്തില്‍ ഇത് വരെ ചെയ്തിട്ടില്ലാത്ത ക്രൂരനായ ഒരു വില്ലന്‍ കഥാപാത്രവുമായി വന്നിരിക്കുകയാണ് മലയാളികളുടെ പ്രിയ നടന് സുധീഷ്. ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സാഗര്‍ ഹരി രചനയും സംവിധാനവും നിര്‍വഹിക്കുന്ന സത്യം മാത്രമേ ബോധിപ്പിക്കു എന്ന ചിത്രത്തിലാണ് സുധീഷ് നെഗറ്റീവ് ഷെയ്ഡ് ഉള്ള ജെയിംസ് എന്ന സ്റ്റൈലിഷ് വില്ലന്മാരുടെ പട്ടികയിലേക്ക് കയറിയിരിക്കുന്നത്. സഹനടനായും, ഹാസ്യ നാടനായും, അനിയനായും, അയലത്തെ വീട്ടിലെ പയ്യനായും മലയാള സിനിമാപ്രേമികള്‍ക്ക് സുപരിചിതനായ സുധീഷിന്റെ കരിയറിലെ തന്നെ ഏറ്റവും നല്ല പ്രകടനമായിരിക്കും ഇതെന്ന് നിസംശയം പറയാം. സുധീഷിനെ കൂടാതെ മനു എന്ന കഥാപാത്രമായി ഡോ. റോണിയും ചിത്രത്തില്‍ എത്തുന്നു.ഗംഭീരമായൊരു മേക്കിംഗ് ആണ് ചിത്രത്തിന്റേത്. സസ്പെന്സുകളിലൂടെ കടന്നുപോയി ഒരിക്കലും പ്രേക്ഷകർ ചിന്തിക്കാത്തിടത്ത് കൊണ്ടെത്തിക്കുന്ന മികച്ച കഥ. ധ്യാന്‍ ശ്രീനിവാസന്റെ ആദ്യ പോലീസ് കഥാപാത്രം ആരെയും തൃപ്തിപ്പെടുത്തുന്ന രീതിയിൽതന്നെ ചെയ്ത് സിനിമയുടെ…
Read Moreആവശ്യത്തിനു തല്ലു കിട്ടി, അപമാനിക്കപ്പെട്ടു, എന്നിട്ടും സിപിഐയുടെ പ്രതികരണം ഇങ്ങനെ; പക ഒടുങ്ങാതെ സിപിഎം; വീഡിയോ കണ്ട പോലീസ് പറയുന്നതിങ്ങനെ…
പത്തനംതിട്ട: ആവശ്യത്തിനു തല്ലു കിട്ടി, സഹിക്കാന്‍ വയ്യാത്ത അപമാനങ്ങളുമേറ്റു. പകയൊടുങ്ങാതെ സിപിഎം തങ്ങളെ വേട്ടയാടുന്പോഴും ശക്തമായി പ്രതികരിക്കാന്‍ പോലുമാകാത്തതിന്റെ വിഷമത്തിലാണ് സിപിഐ. നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നു മാത്രമാണ് സിപിഐ നേതാക്കളുടെ പ്രതികരണം. അടൂര്‍ കൊടുമൺ അങ്ങാടിക്കലില്‍ ഒരാഴ്ച മുന്‍പ് ഉടലെടുത്ത സംഘര്‍ഷങ്ങളാണ് അയവില്ലാതെ തുടരുന്നത്. പോലീസില്‍ നിന്നു നീതി കിട്ടുന്നില്ലെന്ന ആക്ഷേപം സിപിഐയ്ക്കുണ്ട്. എല്‍ഡിഎഫ് സംസ്ഥാന സമിതിയിലും മുഖ്യമന്ത്രിക്കും പരാതി നല്കി കാത്തിരിക്കുകയാണ് അവര്‍. വീട് ആക്രമിച്ചുനിലവില് നാല് കേസുകള്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയും രണ്ട് കേസുകള്‍ സിപിഐയ്ക്കെതിരെയുമാണ് എടുത്തിരിക്കുന്നത്. ഇതില്‍ തന്നെ പോലീസിനെ ആക്രമിച്ച കേസ് സിപിഐയ്ക്കെതിരെ ചുമത്തിയിട്ടുണ്ട്. എന്നാല്‍ ഇത് സിപിഎമ്മുകാര്‍ ചെയ്തതാണെന്ന് സിപിഐ ആരോപിക്കുന്നു. സിപിഐ നേതാക്കളുടെ വീട് ആക്രമിച്ചതിനടക്കം ശക്തമായ നടപടി ഉണ്ടാകാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കൊടുമൺ- അങ്ങാടിക്കൽ പ്രദേശത്ത് സിപിഎമ്മിൽ പ്രവർത്തിച്ചിരുന്ന ഏതാനും പ്രവർത്തകർ കഴിഞ്ഞയിടെ പാർട്ടി വിട്ട് സിപിഐയിൽ ചേർന്നതോടെയാണ്ഇവിടെ പ്രശ്നങ്ങൾ…
Read More