ആലുവ: രഹസ്വ വിവരത്തെതുടർന്ന് റൂറൽ ജില്ലാ പോലീസ് നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് വൻ ന്യൂജൻ മയക്കുമരുന്ന് ശേഖരം. മാറമ്പിള്ളി പാലത്തിന് സമീപം കാറിൽ കടത്തുകയായിരുന്ന 8.6 കിലോ കഞ്ചാവും11.200 ഗ്രാം എംഡിഎംഎ ക്രിസ്റ്റലുകളുമായി മൂന്ന് യുവാക്കളെ ഇന്നലെ പുലർച്ചെയാണ് ആദ്യം പിടികൂടിയത്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ പ്രതികളിൽ ഒരാളുടെ ചാലയ്ക്കലിലുള്ള ആക്രി കടയിൽനിന്നു രാത്രിയോടെ അരക്കിലോ കഞ്ചാവും 15 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. കൂടാതെ ഇവിടെനിന്നു ലഹരിമരുന്ന് തൂക്കി നൽകുന്നതിനുള്ള ഉപകരണങ്ങളും ഒരു തോക്കും പിടിച്ചെടുത്തിട്ടുണ്ട്. ചൊവ്വര തെറ്റാലി പത്തായപ്പുരയ്ക്കൽ വീട്ടിൽ സുഫിയാൻ(22), പെരുമ്പാവൂർ റയോൺപുരം കാത്തിരക്കാട് തരകുപീടികയിൽ വീട്ടിൽ അജ്മൽ അലി(32), ശ്രീമൂലനഗരം തൈക്കാവ് കണിയാംകുടി വീട്ടിൽ അജ്നാസ് (27) എന്നിവരെയാണ് കാലടി പോലീസ് പിടികൂടിയത്. ഇവരിൽ അജ്നാസിന്റെ ഉടമസ്ഥതയിലുള്ളതാണ് ആക്രി കട. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നിർദേശ പ്രകാരം പ്രത്യേക സംഘമാണ്…
Read MoreDay: May 5, 2022
40ലക്ഷം മുടക്കി നിർമിച്ച് കഴിഞ്ഞപ്പോൾ മനസിലായി പ്രത്യേകിച്ച് ഗുണമില്ലെന്ന്; എരുമേലി പഞ്ചായത്തിലെ ഷീ ഹോസ്റ്റലിന്റെ അവസ്ഥ ഇപ്പോൾ ഇങ്ങനെ…
എരുമേലി: അന്ന് തെരഞ്ഞെടുപ്പിനു വേണ്ടിയുള്ള ഉദ്ഘാടനം! ഇപ്പോൾ നടന്നത് പ്രവർത്തനം ആരംഭിക്കുന്നതിനുള്ള ഉദ്ഘാടനം. രണ്ടു തവണ ഉദ്ഘാടനം കഴിഞ്ഞിട്ടും എരുമേലി പഞ്ചായത്ത് 40 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച ഷീ ഹോസ്റ്റലിന് മുറികളുടെ വാടക നിരക്ക് നിശ്ചയിച്ചിട്ടില്ലാത്തതിനാൽ പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ആക്ഷേപം. എരുമേലി – മുക്കൂട്ടുതറ റോഡിൽ ചെന്പകപ്പാറയിലാണ് ഷീ ഹോസ്റ്റൽ. 2020 ഒക്ടോബർ പത്തിനായിരുന്നു ആദ്യം ഉദ്ഘാടനം. അന്ന് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തതിനാൽ ആവശ്യമായ സൗകര്യങ്ങൾ കെട്ടിടത്തിൽ നിർമിക്കാതെയായിരുന്നു ധൃതിയിൽ ഉദ്ഘാടനം. അന്ന് ഇതിനെതിരേപ്രതിഷേധവുമായി ബിജെപി പ്രവർത്തകർ റീത്ത് സമർപ്പിക്കുകയും ചെയ്തു. ഇന്നലെ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടി നാട മുറിച്ച് വീണ്ടും ഉദ്ഘാടനം നിർവഹിച്ചു. രണ്ട് സിംഗിൾ മുറികൾ, രണ്ട് ഡബിൾ മുറികൾ, അടുക്കള, ഡൈനിംഗ് ഹാൾ, പ്രവേശന ഹാൾ, ഓഫീസ് മുറി, ശൗചാലയം എന്നിവയുൾപ്പെടുന്ന കെട്ടിട സമുച്ചയമാണ് ഷീ ഹോസ്റ്റലിനായി…
Read Moreജനങ്ങൾ ഷവർമയോട് മുഖം തിരിച്ചു; കടകളിൽ ആളൊഴിഞ്ഞു; വേവിക്കാത്ത ഇറച്ചിയും മയോണൈസും വില്ലൻ
കോട്ടയം: വാർത്തയിലും വിവാദത്തിലും ഇടംപിടിച്ചതോടെ കഴിഞ്ഞ രണ്ടു ദിവസമായി ഷവർമ വാങ്ങാൻ ആളില്ലാത്ത അവസ്ഥ. ഒരിടവേളയ്ക്കുശേഷമാണ് ഷവർമയോട് ജനങ്ങൾ മുഖം തിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്കു മുന്‍പു വരെ വൈകുന്നേരങ്ങളിൽ ഷവർമ കടകളിലുണ്ടായിരുന്ന വൻതിരക്ക് കാണാനില്ല. ഓണ്‍ലൈനിലുടെയുള്ള ഷവർമ കച്ചവടവും കുത്തനെ കുറഞ്ഞു.ബേക്കറികളിലും റെസ്റ്റോറന്റുകളിലും വൈകുന്നേരങ്ങളിൽ പതിവായി ഷവർമ്മ കഴിക്കാനുള്ള തിരക്കും അപ്രത്യക്ഷമായ കാഴ്ചയാണ്. ചില ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഉച്ചകഴിയുന്നതോടെ ഷവർമ തയാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും. രാവിലെ തയാറാക്കി വയ്ക്കുന്ന മയോണൈസ് വൈകുന്നേരമാകുന്നതോടെ പഴകാനുള്ള സാധ്യതയേറെയാണ്. ചില സ്ഥലങ്ങളിൽ ഇറച്ചി കൃത്യമായി വേവിക്കാതെ നൽകുന്നതും പ്രശ്നങ്ങൾക്കു കാരണമാകുന്നുണ്ട്. ആവശ്യക്കാർ കൂടുതനുസരിച്ചു ചില കടകളിൽ പാകമാവാത്ത ഷവർമ നൽകുന്നതായി മിക്കപ്പോഴും പരാതിയുയരാറുണ്ട്. കാസർഗോട്ട് ഷവർമ കഴിച്ച വിദ്യാർഥി നി മരിച്ചതോടെയാണ് വിവിധ സ്ഥലങ്ങളിൽ ഷവർമയുണ്ടാക്കിയ പൊല്ലാപ്പുകൾ പുറത്തെത്തിയത്. കഴിഞ്ഞ ദിവസം കോട്ടയത്ത് ഷവർമ കഴിച്ച വിദ്യാർഥിനി ഭക്ഷ്യവിഷ ബാധയേറ്റ കോട്ടയം…
Read Moreഅന്ന് വിവാഹനിശ്ചയം കഴിഞ്ഞ് അമ്മായിയപ്പന് കഴിക്കാന്‍ പറഞ്ഞ സാധനം കണ്ട് ഞാന്‍ ഞെട്ടി ! ആസിഫ് അലി പറയുന്നത് ഇങ്ങനെ…
മലയാളത്തിലെ യുവനടന്മാരില് ശ്രദ്ധേയനാണ് ആസിഫ് അലി. ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാളികളുടെ മനസ്സില്‍ ഇടംപിടിക്കാനും നടനു കഴിഞ്ഞു. ആസിഫ് അലിയെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഭാര്യ സമയുടെയും മക്കളുടെയും കൂടെ സന്തുഷ്ടനായി കഴിയുകയാണ് താരം. നായകനായും വില്ലനായും കൈനിറയെ സിനിമകളുമായി തിരക്കിലാണെങ്കിലും കുടുംബത്തിന് വേണ്ടി സമയം കണ്ടെത്താന്‍ ആസിഫ് ശ്രദ്ധിക്കാറുണ്ട്. അതേ സമയം വീട്ടിലുണ്ടെങ്കില്‍ കുളിപ്പിക്കുന്നത് മുതല്‍ എല്ലാ കാര്യത്തിനും പിള്ളേര്‍ക്ക് ഡാഡ് മതിയെന്നാണ് ഒരു മാസികയ്ക്കു നല്കിയ അഭിമുഖത്തിലൂടെ ആസിഫിന്റെ ഭാര്യ സമ പറയുന്നത്. ഭാര്യയെക്കുറിച്ച് ആസിഫ് പറയുന്നതിങ്ങനെ…രണ്ട് ആണ്‍കുട്ടികളുടെ ഇടയിലേക്കല്ല, രണ്ട് തെമ്മാടികളുടെ ഇടയിലേക്കാണ് സമ വന്നതെന്ന് വാപ്പ പറയാറുള്ളത്. ഞാനും അനിയനും പുറത്ത് പോയാല്‍ വീട്ടിലേക്ക് ഫോണ്‍ ചെയ്യുന്നത് വളരെ കുറവാണ്. ഇപ്പോള്‍ എന്നെ കൃത്യമായി ലൊക്കേറ്റ് ചെയ്യുന്നത് സമയാണ്. അവളറിയാതെ ഞാന്‍ എവിടെയും പോകില്ല. എന്നോട് ചോദിക്കാന്‍…
Read More‘ഒരു അച്ഛനാകില്ല’ എന്ന ഉത്തമ ബോധ്യം ഉള്ളതു കൊണ്ടാണ് ഇടവേളബാബുവിനെ അമ്മയുടെ ജനറല്‍ സെക്രട്ടറിയാക്കിയത് ! തുറന്നടിച്ച് ഷമ്മി തിലകന്…
നടനും നിര്‍മ്മാതാവുമായ വിജയ് ബാബു മലയാളത്തിലെ യുവ നടിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത സംഭവം പുറത്തു വന്നതോടെ മലയാള സിനിമയില്‍ വന്പൊട്ടിത്തെറികളാണ് ഉടലെടുത്തിരിക്കുന്നത്. വിജയ് ബാബുവിന് എതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് താരസംഘടനയായ അമ്മയിലും പ്രശ്നങ്ങള്‍ നടക്കുകയാണ്. നടിമാരായ മാലാ പാര്‍വ്വതി, ശ്വേതാമേനോന്, കുക്കു പരമേശ്വരന് തുടങ്ങിയവര്‍ അമ്മ പ്രശ്നപരിഹാര സമിയില്‍ നിന്നും രാജി വെച്ചിരുന്നു. ഇപ്പോഴിതാ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുബിനെ രൂക്ഷമായി വിമര്‍ശിച്ച് നടന് ഷമ്മി തിലകന് രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു അച്ഛനാകില്ല എന്ന ഉത്തമ ബോധ്യം ഉള്ളതുകൊണ്ടാണ് ഇടവേള ബാബുബിനെ അമ്മയുടെ ജനറല്‍ സെക്രട്ടറിയാക്കിയത് എന്നാണ് ഷമ്മി തിലകന് പറയുന്നത്. ഷമ്മി തിലകന് തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ഒരു ആരാധകന്റെ സംശയത്തിന് മറുപടിയായാണ് താരം ഇത്തരത്തില്‍ പ്രതികരിച്ചത്. ചേട്ടാ വളരെ നാളുകള്‍ കൊണ്ട് മനസ്സില്‍ കൊണ്ട് നടക്കുന്ന ഒരു സംശയമാണ്…
Read Moreആരുവന്നാലും ഒട്ടും ഭയപ്പെടുന്നില്ല; തൃക്കാക്കരയിലേത് സഹതാപമല്ല, രാഷ്ട്രീയ മത്സരമെന്ന് വി.ഡി. സതീശന്
കൊച്ചി: സ്ഥാനാര്‍ഥിയുടെ ചുവരെഴുതി മായ്ച്ചതോടെ പ്രശ്നം എല്‍ഡിഎഫിലാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. നിലവിലെ പേരുകളില്‍ ആശങ്കയില്ല. കാരണം യുഡിഎഫ് വളരെ മുന്നിലേക്ക് പോയിട്ടുണ്ട്. മുന്നൊരുക്കങ്ങള്‍ നടത്തി. കോണ്‍ഗ്രസ് മണ്ഡലമാണ് തൃക്കാക്കര. ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ പറ്റുന്ന ഏറ്റവും നല്ല സ്ഥാനാര്‍ഥിയെ, ആളുകള്‍ വോട്ട് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസിന് ലഭിച്ചു. പിന്നെന്തിന് ഞങ്ങള്‍ ഭയക്കണമെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കരയിലേത് സഹതാപമല്ലെന്നും രാഷ്ട്രീയ മത്സരമാണെന്നും സതീശന് പറഞ്ഞു. എ. വിജയരാഘവന്റെ ഭാര്യ എങ്ങനെയാണ് തൃശൂര്‍ മേയര്‍ ആയത്? ആദ്യമായി ജയിച്ചുവന്ന എംഎല്‍എ ഈ സര്‍ക്കാരില്‍ മന്ത്രിയായത് എങ്ങനെയാണ്? മലബാറിലേക്കൊക്കെ പോയാല്‍ മുഴുവന്‍ നേതാക്കളും അങ്ങോട്ടും ഇങ്ങോട്ടും ബന്ധുക്കളും കസിന്സുമൊക്കെയാണ്. ഇത്തരം വിഷയങ്ങളൊന്നും തങ്ങളെ കൊണ്ട് പറയിപ്പിക്കരുത്. അതിന് യാതൊരു താല്പര്യവുമില്ലെന്നും സതീശന് കൂട്ടിച്ചേര്‍ത്തു. തൃക്കാക്കരയിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ആദ്യം ചില അസ്വാരസ്യങ്ങളുണ്ടായിരുന്നു. അവയെല്ലാം…
Read More12 വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ 85 കാരനായ പ്രതിക്കു തടവും പിഴയും
മതിലകം: 12 വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ 85 കാരനായ പ്രതിക്കു കോടതി അഞ്ചുവർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. മതിലകം മുള്ളൻബസാർ പന്തളത്ത് ചെറുങ്ങോരനെയാണു തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജ് പോക്സോ വകുപ്പു പ്രകാരം ശിക്ഷിച്ചത്. പിഴയടയ്ക്കാത്തപക്ഷം മൂന്നു മാസം കൂടുതൽ തടവ് അനുഭവിക്കണം. 2014 ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം. കുഞ്ഞിന്റെ അമ്മയും സഹോദരിമാരും ചികിത്സ തേടുന്നതിനാൽ ഇവർക്കു കോടതിയിൽ എത്തി മൊഴി കൊടുക്കാൻ സാധിച്ചിരുന്നില്ല. ഇരയായ കുട്ടിയുടെ മൊഴിയുടെയും ഡോക്ടറുടെ തെളിവിന്റെയും അടിസ്ഥാനത്തിലാണു പ്രോസിക്യൂഷൻ കേസ് അവതരിപ്പിച്ചത്. ഇരയായ കുട്ടിയുടെ ദാരുണാവസ്ഥ മുതലെടുത്ത പ്രതി വയസിന്റെ യാതൊരു ആനുകൂല്യവും അർഹിക്കുന്നില്ലെന്നു പോസിക്യൂഷനു വേണ്ടി അഡ്വ. ലിജി മധു കോടതിയിൽ വാദിച്ചത് അംഗീകരിച്ചാണു വിധി പ്രസ്താവിച്ചത്.
Read Moreഎന്റെ ജീവന് ഭീഷണിയുണ്ട് ! പോലീസ് സംരക്ഷണം വേണമെന്ന് കസ്റ്റഡിയിലായ സനല്‍ കുമാര്‍ ശശിധരന്…
നടി മഞ്ജു വാരിയരുടെ പരാതിയില്‍ സംവിധായകന് സനല്‍കുമാര്‍ ശശിധരന് പോലീസ് കസ്റ്റഡിയില്‍. പോലീസ് സംഘം മഫ്തിയിലെത്തിയാണ് സംവിധായകനെ പിടികൂടിയത്. തനിക്കെതിരെ തുടര്‍ച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടര്ന്ന് ഭീഷണിപ്പെടുത്തി എന്നുമാണ് മഞ്ജുവിന്റെ പരാതി. കേസില്‍ മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് എടുക്കുകയായിരുന്നു. എളമക്കര പോലീസ് സനലിന്റെ വസതിയില്‍ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതീവ നാടകീയ രംഗങ്ങളാണ് അറസ്റ്റ് ചെയ്യുന്നതിനിടെ സംഭവിച്ചത്. അറസ്റ്റ് ചെയ്യുന്ന വീഡിയോ സനല്‍കുമാര്‍ ശശിധരന് സമൂഹമാധ്യമത്തിലൂടെ ലൈവ് ആയി പങ്കുവച്ചു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും പൊലീസിന്റെ സംരക്ഷണത്തില്വേണം സ്റ്റേഷനില്‍ എത്തിക്കാനെന്നും സനല്‍ പറഞ്ഞു. മഞ്ജു വാരിയരുടെ ജീവന് തുലാസിലാണെന്നും അവര്‍ തടവറയിലാണെന്നും സൂചിപ്പിച്ചുകൊണ്ട് സംവിധായകന് സനല്‍ കുമാര്‍ ശശിധരന് പങ്കുവച്ച ഫേസ്ബുക് പോസ്റ്റുകള്‍ വിവാദമായിരുന്നു. നടിയെ പീഡിപ്പിച്ചെന്ന കേസിലെ അന്വേഷണ സംഘത്തെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് മഞ്ജു വാരിയരുടെ മൊഴിയെടുത്തതിനു തൊട്ടുപിന്നാലെയാണ്…
Read Moreഅഫ്ഗാനില്‍ താലിബാന്റെ ‘വിസ്മയ ഭരണം’ തുടരുന്നു ! സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതിനുള്ള അനുമതി നിഷേധിച്ചു…
താലിബാന് അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചപ്പോള്‍ തന്നെ അന്നാട്ടുകാരുടെ വിധി എഴുതപ്പെട്ടതാണ്. ഇപ്പോഴിതാ സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത് അവസാനിപ്പിച്ചിരിക്കുകയാണ് താലിബാന് ഭരണകൂടം. താലിബാന് ഭരണമേറ്റെടുക്കുന്നതിനു മുന്‍പ് കാബൂള്‍ ഉള്‍പ്പെടെ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ സ്ത്രീകള്‍ക്കു വാഹനമോടിക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ത്രീകള്‍ പൊതുസമൂഹത്തില്‍ ഇറങ്ങുന്നത് തടയുന്നതിന്റെ ഭാഗമായി വാഹനമോടിക്കുന്നതിനുള്ള അനുമതി നിഷേധിക്കുകയായിരുന്നു. സ്ത്രീകള്‍ക്കെതിരായ മനുഷ്യാവകാശ പ്രശ്നങ്ങള്‍ ഏറ്റവുമധികമുള്ള രാജ്യങ്ങളിലൊന്നാണ് അഫ്ഗാനിസ്ഥാന്. ഗ്രേഡ് ആറിന് മുകളില്‍ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം ചെയ്യേണ്ടതില്ല എന്ന താലിബാന്റെ സമീപകാല ഉത്തരവ് വിവാദമായിരുന്നു. കുട്ടികളെ തുടര്‍ന്ന് പഠിക്കാന്‍ സഹായിക്കുംവിധം നിയമം മാറ്റുമെന്ന് താലിബാന് അവകാശപ്പെട്ടെങ്കിലും നടപടികളൊന്നുമുണ്ടായില്ല. രാജ്യത്ത് ഭക്ഷ്യക്ഷാമവും ആവശ്യ വസ്തുക്കളുടെ ലഭ്യതയും കുറഞ്ഞ സമയത്താണ് താലിബാന്റെ ഈ നീക്കം. ലോകത്ത് ലോകത്ത് ഏറ്റവുമധികം ഭക്ഷ്യക്ഷാമം അനുഭവിക്കുന്ന രാജ്യമാണ് അഫ്ഗാനിസ്ഥാന് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ 23 ദശലക്ഷം ആളുകള്‍ക്കാണ് രാജ്യത്ത് ആവശ്യത്തിന് ഭക്ഷണം…
Read Moreഅൽപം താമസിച്ചിരുന്നെങ്കിൽ..! പ്രസവ വേദനയുമായി എത്തിയ അമ്മക്കുറങ്ങിന് സിസേറിയൻ; കുട്ടികളെ പുറത്തെടുത്തത് മരിച്ച നിലയിൽ; അപകനില തരണം ചെയ്ത് കുരങ്ങ്
മണ്ണുത്തി: വെറ്ററിനറി കോളജിൽ മാർമോസെറ്റ് വിഭാഗത്തിൽപ്പെട്ട കുരങ്ങിനെ അടിയന്തരമായി സിസേറിയനു വിധേയമാക്കി. മൃഗങ്ങളെ വളർത്താൻ ലൈസൻസുള്ള കുന്നംകുളം സ്വദേശിയുടെ മൂന്നു വയസുള്ള കുരങ്ങിനായിരുന്നു സിസേറിയൻ. പ്രസവസംബന്ധമായ ബുദ്ധിമുട്ടുകളോടെ എത്തിച്ച കുരങ്ങിനെ അൾട്രാ സൗണ്ട് പരിശോധനയ്ക്കു വിധേയമാക്കിയപ്പോൾ മൂന്ന് കുഞ്ഞുങ്ങളും ജിവനില്ലാത്തനിലയിലായിരുന്നു. സാധാരണ പ്രസവിപ്പിക്കാൻ വേണ്ട മരുന്നുകൾ നൽകിയെങ്കിലും പ്രയോജനമുണ്ടായില്ല. തുടർന്ന് അമ്മയുടെ ജീവൻ അപകടത്തിലാവുന്ന അവസ്ഥ വന്നതോടെ അനസ്തേഷ്യ നൽകി കുട്ടികളെ പുറത്തെടുക്കുകയായിരുന്നു. അമ്മക്കുരങ്ങ് അപകടനില തരണം ചെയ്തതായി ഡോക്ടർ പറഞ്ഞു. ഒപ്പറേഷന് അനിമൽ റിപ്രോഡക്ഷൻ വിഭാഗം മേധാവി ഡോ. സി. ജയകുമാർ, ഡോ. ഹിരണ്‍ എം.ഹർഷൻ, ഡോ. മാഗ്നസ് പോൾ എന്നിവരാണ് നേതൃത്വം നല്‍കിയത്.
Read More