കൗമാര പ്രയത്തിൽ തന്നെ കുപ്രസിദ്ധ മോഷ്ടാവെന്ന പേര് സ്വന്തമാക്കിയ റഹീസ് ഖാൻ; വീട് കുത്തിത്തുറന്ന് വജ്രാഭരണങ്ങൾ മോഷ്ടിച്ച കേസിൽ പിടിയിലാകുമ്പോൾ ഖാന്‍റെ പേരിലുള്ള കേസ് എണ്ണം ഞെട്ടിക്കുന്നത്

നേമം: വീട് കുത്തിതുറന്ന് മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവിനെ പോലീസ് പിടികൂടി. അയിരൂർപാറ ചന്തവിള ഗവൺമെന്‍റ് യുപിഎസിന് സമീപം നൗഫിൻ മൻസിലിൽ റഹീസ് ഖാൻ (29) നെയാണ് നേമം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി പതിനാലിന് കല്ലിയൂർ ആലരത്തല റോഡിലെ വീട്ടിൽ കയറി, വീട്ടിലുണ്ടായിരുന്ന മുപ്പത്തി അയ്യായിരം രൂപ വിലയുള്ള ഡയമണ്ട് മൂക്കുത്തിയും, ഇരുപത്തി അയ്യായിരം രൂപ വില വരുന്ന രണ്ട് സ്വർണ ലോക്കറ്റും മോഷണം നടത്തിയ കേസിൽ നടന്ന അനേഷണത്തിലാണ് അൻപതോളം മോഷണ കേസിലെ പ്രതിയായ റഹീസ് ഖാൻ പിടിയിലാകുന്നത്. മുൻപ് കഴക്കൂട്ടം യുണൈറ്റഡ് ഇൻഡ്യാ ഇൻഷ്വറൻസ് കമ്പനി ഓഫീസ് കുത്തിതുറന്ന് ചെസ്റ്റ് ബോക്സ് അറുത്തു മുറിച്ച് ഒരു ലക്ഷത്തി പതിനാറായിരം രൂപ കവർന്ന കേസ്, വഞ്ചിയൂർ അക്ഷര വീഥി റോഡിലുള്ള ഒരു വീട്ടിൽ നിന്നും മോട്ടോർ സൈക്കിൾ മോഷണം നടത്തിയ കേസുമുൾപ്പെടെ അൻപതോളം…

Read More

മട്ടുപ്പാവിൽ വിളയും വേനലിൽ ഒരു ശീതകാല സമൃദ്ധി;  അപൂർവ കാഴ്ചയൊക്കി ജി പ്രസന്നൻ

എസ്. മഞ്ജുളാദേവിവെയിലുള്ള പകലുകളും മഞ്ഞും തണുപ്പുമുള്ള രാത്രികളുമാണ് കാബേജ്, കോളിഫ്ളവർ, റാഡിഷ്, ബ്രക്കോളി തുടങ്ങിയ പച്ചക്കറി തഴച്ചു വളരുവാൻ കഴിയുന്ന അന്തരീക്ഷം. കൊടുംവേനലിന്‍റെ മാർച്ച് ഏപ്രിൽ മാസത്തിൽ ശീതകാല പച്ചക്കറികൾ സമൃദ്ധമായി വളർന്ന് നില്ക്കുന്ന കാഴ്ച അപൂർവമാണ്. എന്നാൽ പ്രകൃതിയുടെ സ്വാഭാവിക ഭാവത്തിനെ തന്നെ ചെറുതായൊന്നു മാറ്റം വരുത്തി തണുപ്പ്കാല പച്ചക്കറികൾ കൃഷി ചെയ്തിരിക്കുകയാണ് മുൻ സബ് ഇൻസ്പെക്ടർ ജൈവകർഷകനുമായ ജി. പ്രസന്നൻ. പോങ്ങുംമൂട് ബാപ്പുജി നഗറിലെ പി.വി. ഭവന്‍റെ മട്ടുപ്പാവിലാണ് കാബേജ് കായ്ച്ച് നില്ക്കുന്നത്. കോളിഫ്ളവറും ബ്രക്കോളിയും പൂവിട്ടുകഴിഞ്ഞു. ഈ വർഷത്തെ കഠിനവെയിൽ തുടങ്ങിയ ജനുവരിയിലാണ് പ്രസന്നൻ തന്‍റെ ശീതകാല ജൈവകൃഷി തുടങ്ങിയത് ! മാർച്ച്-ഏപ്രിൽ-മേയ് മാസങ്ങളിൽ യാതൊരു ദാക്ഷണ്യവുമില്ലാതെ ഏൽക്കുന്ന വെയിലിനെ നിയന്ത്രിക്കുവാൻ ചെടികൾക്കു എട്ടടി മുകളിലായി പച്ചനിറത്തിലെ ഒരു ഷെയ്ഡ് നെറ്റ് സ്ഥാപിച്ചു. ഈ നെറ്റിലൂടെ സൂര്യപ്രകാശം അന്പതു ശതമാനമായി നിയന്ത്രിക്കുവാൻ സാധിച്ചിട്ടുണ്ട്.…

Read More

ഉല്ലാസ ഗണിതം, ഗണിത വിജയം വീട്ടിലും..! മന്ത്രിയോടൊപ്പം കണക്കിൽ കളിച്ച് അനാമികയും ആകാശും

നേമം: നേമം ഗവ യുപിഎസിലെ ഒന്നാം ക്ലാസുകാരി അനാമികയും നാലാം ക്ലാസുകാരൻ ആകാശും മന്ത്രിയോടൊപ്പം കണക്കിൽ കളിച്ച് മുന്നേറി. സംഖ്യാ കാർഡുകൾ ഗെയിം ബോർഡിൽ നിരത്തി കളി പുരോഗമിച്ചപ്പോൾ ജനപ്രതിനിധികൾക്കും കുട്ടികൾക്കും ആഹ്ളാദം. പ്രൈമറി തലത്തിൽ ഗണിതത്തിലെ അടിസ്ഥാന ശേഷികൾ കുട്ടികൾ ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസവകുപ്പ് സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഉല്ലാസ ഗണിതം, ഗണിത വിജയം വീട്ടിലും വിദ്യാലയത്തിലും പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന വേദിയിലാണ് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി, ഐ.ബി.സതീഷ് എംഎൽഎ, ബ്ലോക്ക് പ്രസിഡന്‍റ് എസ്.കെ. പ്രീജ എന്നിവരോടൊപ്പം കുട്ടികൾ കളിച്ചു രസിച്ചത്. നേമം ഗവ.യുപിഎസ് ഓഡിറ്റോറിയമായിരുന്നു വേദി. പൊതുവിദ്യാഭ്യാസ – തൊഴിൽ മന്ത്രി വി. ശിവൻകുട്ടി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഐ. ബി. സതീഷ് എംഎൽഎ അധ്യക്ഷനായി. പഠന കിറ്റുകളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡി. സുരേഷ് കുമാർ നിർവഹിച്ചു. ഗൃഹാന്തരീക്ഷ…

Read More

ലൈഫ് ഗാർഡുമാരും  ലൈഫില്ലാത്ത ഉപകരണങ്ങളും..! കടലിൽ അകപ്പെട്ട റഷ്യൻ വിനോദസഞ്ചാരിയെ സാഹസികമായി രക്ഷിച്ചു; രക്ഷാപ്രവർത്തനത്തിന് തടസമായി പഴഞ്ചൻ രക്ഷാ ഉപകരണങ്ങൾ

വിഴിഞ്ഞം: കോവളത്ത് കടലിൽ കുളിക്കുന്നതിനിടയിൽ ശക്തമായ തിരമാലകൾ ഉൾക്കടലിലേക്ക് വലിച്ചു കൊണ്ടുപോയ വിദേശ വിനോദസഞ്ചാരിയെ ലൈഫ് ഗാർഡുമാർ സാഹസികമായി രക്ഷിച്ചു. അര മണിക്കൂറോളം കടലിൽ കിടന്ന് അവശനായ റഷ്യൻ സ്വദേശി മിഖായേൽ അകിമോവി (52)നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം നാലോടെ കോവളം ലൈറ്റ് ഹൗസ് ബീച്ചിലായിരുന്നു സംഭവം. ഒരാഴ്ചയായി തിരയടിയും കടൽക്ഷോഭവും തുടരുന്നതിനാൽ കുളിക്കുന്നതിന് സഞ്ചാരികൾക്ക് അധികൃതർ നിയന്ത്രണം ഏർപ്പെടുത്തി അപകട സൂചനാ ബോർഡുകളും ബീച്ചിലുടനീളം സ്ഥാപിച്ചിരുന്നു. ഇതൊന്നും കണക്കിലെടുക്കാതെ കുളിക്കാനിറങ്ങിയ മിഖായിലിനെ തിരച്ചുഴികൾ ഇരുന്നൂറ് മീറ്ററോളം ഉള്ളിലേക്ക് വലിച്ച് കൊണ്ടുപോയി. നീന്തിത്തളർന്ന് തിരിച്ച് വരാനാകാതെ അകപ്പെട്ട സഞ്ചാരി രക്ഷയ്ക്കായി അപേക്ഷിച്ചു. ഇതു കണ്ട ലൈഫ് ഗാർഡുമാരായ അഹമ്മദ് നസീർ, കെ.അനിൽകുമാർ എന്നിവർ റസ്ക്യൂ ട്യൂബുമായി കടലിലേക്ക് നീന്തി. വെള്ളത്തിൽ താഴ്ന്ന് പോകുന്ന അവസ്ഥയിൽ ഏറെ അവശനായി മിഖായിലിനെ റസ്ക്യൂ ട്യൂബിനുള്ളിൽ കയറ്റിയെങ്കിലും…

Read More

“പൊന്നുരുക്കുന്നിടത്ത് പൂച്ചകൾക്ക് എന്താണാവോ കാര്യം..?’ ‘അമ്മ’ പ്രതിനിധികളെ വിമർശിച്ച് ഷമ്മി തിലകൻ

  കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചയില്‍ പങ്കെടുത്ത താര സംഘടനയായ “അമ്മ’യുടെ പ്രതിനിധികളെ വിമർശിച്ച് നടൻ ഷമ്മി തിലകൻ. പൊന്നുരുക്കുന്നിടത്ത് പൂച്ചകൾക്ക് എന്താണാവോ കാര്യമെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഷമ്മിയുടെ വിമർശനം. ഇടവേള ബാബു, മണിയൻ പിള്ള രാജു, സിദ്ദിഖ് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. സാംസ്കാരികമന്ത്രി സജി ചെറിയാന്‍റെ അധ്യക്ഷതയിലാണ് ചർച്ച നടന്നത്. സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റിയുള്ള ചർച്ചയിൽ ‘അമ്മ’യിലെ സ്ത്രീകൾക്കു പ്രാതിനിധ്യം കൊടുക്കുന്നില്ലെന്ന വിമർശനം ഉയരുമ്പോഴായിരുന്നു വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഷമ്മി എത്തിയത്. ഷമ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൊന്നുരക്കുന്നിടത്ത് പൂച്ചകൾക്ക് എന്താണാവോ കാര്യം..?സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിച്ച് തയ്യാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ‘അമ്മ’ പ്രതിനിധികൾ..! സ്ത്രീകളെ ‘പൊടിപോലുമില്ല കണ്ടുപിടിക്കാൻ’ എന്നൊക്കെ പറയുന്നവരോട്..!ഈ ചർച്ചയിൽ ഉരുത്തിരിയുന്ന തീരുമാനം എന്തായിരിക്കും…?…

Read More

മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നില‌യിൽ

കോഴിക്കോട്: കോഴിക്കോട്ട് മൂന്നു മാസം പ്രായമുള്ള ആൺകുഞ്ഞിനെ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. രാമനാട്ടുകര നീലിത്തോട് പാലത്തിന് സമീപമാണ് കുഞ്ഞിനെ കണ്ടെത്തിയത്. അതിഥി തൊഴിലാളികളാണ് സംഭവം പോലീസിനെ അറിയിച്ചത്. കുഞ്ഞിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

Read More

ഇതാ പറഞ്ഞത് ഈ പാർട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയില്ലെന്ന്! പാലം പണിയിലെ തട്ടിപ്പ് പുറത്ത് വി‌ട്ടു; യുവാക്കൾക്ക് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ മർദനം

കണ്ണൂർ: വിവരാവകാശം തേടിയതിന് യുവാക്കൾക്ക് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ ക്രൂരമർദനം. കണ്ണൂർ പയ്യന്നൂർ കണ്ടങ്കാളിയിലാണ് സംഭവം. പ്രദേശവാസികളായ ലിജേഷ്, സുരേഷ് എന്നിവർക്കാണ് മർദനമേറ്റത്. പാലം നിർമാണത്തിലെ തട്ടിപ്പ് പുറത്ത് വിട്ടതിനാണ് ഇവർക്ക് മർദനമേറ്റത്. എസ്റ്റിമേറ്റിൽ പാലത്തിന്‍റെ നീളം അഞ്ചര മീറ്ററാണ്. എന്നാൽ പണിതത് നാല് മീറ്റർ മാത്രം. ഈ വിവരം യുവാക്കൾ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു.തുടർന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറി പി.പി. പവിത്രന്‍റെ നേതൃത്വത്തിൽ ഒരുസംഘമാളുകൾ യുവാക്കളെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടും പ്രതികളെ പിടികൂടിയിട്ടില്ല. ആക്രമണവുമായി ബന്ധപ്പെട്ട് പ്രതികരിക്കാനില്ലെന്നാണ് പവിത്രന്‍റെ നിലപാട്.

Read More