സ്വന്തം ലേഖകൻതൃശൂർ: തൃശൂർ പൂരം വെടിക്കെട്ടിനുള്ള വെടിക്കോപ്പുകൾ സൂക്ഷിച്ചിരുന്ന തിരുവന്പാടിയുടെ വെടിക്കെട്ടുപുരയ്ക്കു സമീപം പടക്കം പൊട്ടിച്ച സംഭവത്തിൽ വൻ ദുരന്തം ഒഴിവായതു തലനാരിഴയ്ക്ക്. തിരുവന്പാടിയുടെ വെടിക്കെട്ടിനുള്ള എല്ലാ വെടിക്കോപ്പുകളും സൂക്ഷിച്ചിരുന്നത് ഈ വെടിക്കെട്ടുപുരയിലായിരുന്നു. ഇതിനു വളരെയടുത്താണു മൂവർസംഘം ചൈനീസ് പടക്കങ്ങൾ പൊട്ടിച്ചത്. മുകളിലേക്ക് ഉയർന്നുപോകുന്ന പടക്കങ്ങൾ വരെ ഇതിൽ ഉണ്ടായിരുന്നു. ഇന്നലെ രാത്രി എട്ടരയോടെയാണു സംഭവം. തേക്കിൻകാട് മൈതാനത്ത് ഈ സമയത്ത് ഉണ്ടായിരുന്ന എസിപി വി.കെ. രാജുവാണു പടക്കങ്ങൾ പൊട്ടുന്നതുകണ്ട് ആദ്യം ഓടിയെത്തി മൂവർസംഘത്തോടു പടക്കം പൊട്ടിക്കുന്നത് നിർത്താൻ ആവശ്യപ്പെട്ടത്. അപ്പോഴേക്കും വെടിക്കെട്ടുപുരയ്ക്കു സമീപം കാവലുണ്ടായിരുന്ന പോലീസുകാരും ഓടിയെത്തി. എന്നാൽ, മദ്യലഹരിയിലായിരുന്ന മൂന്നംഗസംഘം പോലീസിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതോടെ കൂടുതൽ പോലീസെത്തിയാണ് ഇവരെ കീഴടക്കിയത്. അപ്പോഴേക്കും വിവരമറിഞ്ഞു തട്ടകവാസികളും ദേശക്കാരുമടക്കം അടക്കം നിരവധിപേർ തേക്കിൻകാട്ടിലെത്തി.തങ്ങൾ പൂരം വെടിക്കെട്ടു കാണാനായാണു കോട്ടയത്തുനിന്ന് എത്തിയതെന്നു പിടിയിലായവർ പറഞ്ഞു. കോട്ടയം സ്വദേശികൾക്കൊപ്പം…
Read MoreDay: May 14, 2022
ഹൈദരാബാദി അട്ട ബിരിയാണി ! ചിക്കന്‍ ബിരിയാണിയില്‍ നിന്ന് കിട്ടിയത് നല്ല ഉഗ്രന്‍ അട്ട; ഹോട്ടല്‍ പൂട്ടിച്ചു…
ചിക്കന്‍ ബിരിയാണിയില്‍ നിന്ന് അട്ടയെ ലഭിച്ചതിനെത്തുടര്‍ന്ന് ഹോട്ടല്‍ പൂട്ടിച്ചു. ഹരിപ്പാട് ഡാണാപ്പടിയിലെ മദീന ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയവര്‍ക്കാണ് ബിരിയാണിയില്‍ നിന്ന് അട്ടയെ കിട്ടിയത്. പരാതിയുമായി എരിക്കാവ് സ്വദേശികളാണ് നഗരസഭയെ സമീപിച്ചത്. തുടര്‍ന്ന് നഗരസഭാ ആരോഗ്യ വിഭാഗം ഹോട്ടലില്‍ നേരിട്ടെത്തി പരിശോധിച്ചാണ് നടപടിയെടുത്തത്. വൃത്തിയില്ലാത്ത സാഹചര്യത്തിലാണ് ഭക്ഷണം തയ്യാറാക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി. അടുപ്പിനോടു ചേര്‍ന്ന് വിറക് സൂക്ഷിച്ചിരുന്നതിന്റെ അടുത്ത് തുറന്നാണ് ഭക്ഷണം വെച്ചിരുന്നത്. ഇങ്ങനെയാകാം ബിരിയാണിയില്‍ അട്ടവീണതെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. തിങ്കളാഴ്ചവരെ കട അടച്ചിടാനാണ് നഗരസഭ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ജെഎച്ച്ഐ മനോജ് ചക്രപാണിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഉദ്യോഗസ്ഥരായ മനു കൃഷ്ണന്, രാജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Read Moreവെടിക്കോപ്പു സൂക്ഷിപ്പുകാരും വെടിക്കെട്ടുപ്രേമികളും ഒരുപോലെ പറയുന്നു ‘റെയിൻ റെയിൻ ഗോ എവേ’… ഞങ്ങക്ക് വെടിക്കെട്ട് പൊട്ടിക്കണം
സ്വന്തം ലേഖകൻതൃശൂർ: പൂരക്കന്പക്കാരും വെടിക്കെട്ടുപ്രേമികളും ഒരേ സ്വരത്തിൽ പാടുന്നുണ്ട്… റെയിൻ റെയിൻ ഗോ എവേ… കാരണം ഉണ്ടാക്കിവച്ച ഈ വെടിക്കോപ്പുകൾ ഒന്നു പൊട്ടിച്ചുതീർക്കണ്ടേ.. തൃശൂർ പൂരത്തിന്റെ വെടിക്കോപ്പുകൾ തേക്കിൻകാട് മൈതാനത്തെ വെടിക്കോപ്പു സൂക്ഷിപ്പുപുരകളിൽ തീതൊടാൻ കാത്തുകിടക്കുകയാണ്. എത്ര ദിവസം ഇതങ്ങനെ സൂക്ഷിക്കുമെന്നു വെടിക്കെട്ടുകാരോടു ചോദിച്ചു. രണ്ടാഴ്ച വരെ പരമാവധി സൂക്ഷിക്കാം. അതിനപ്പുറം സൂക്ഷിക്കുന്നതിൽ അപകടമുണ്ടെന്നും അവർ പറഞ്ഞു. ഈർപ്പം തട്ടിയാൽ വെടിക്കോപ്പുകൾ താനേ പൊട്ടുന്ന സ്ഥിതിയുണ്ടാകും. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇന്നു വെടിക്കെട്ട് നടത്തുക എളുപ്പമല്ലെന്നാണ് ഇപ്പോഴത്തെ സൂചന. നാളെ പൊട്ടിക്കാൻതന്നെയാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. നാളെയും മഴയാണെങ്കിൽ എന്തു ചെയ്യുമെന്നതാണ് ദേവസ്വം ഭാരവാഹികളെയും വെടിക്കെട്ടുകാരേയും ആശക്കുഴപ്പത്തിലാക്കുന്ന ചോദ്യം.മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. മഴ ആറു മണിക്കൂറെങ്കിലും വിട്ടുനിന്നാലേ തേക്കിൻകാട് മൈതാനിയിൽ വെടിക്കെട്ട് ഒരുക്കാൻ കഴിയൂ. പകൽപ്പൂരവും ഉപചാരം ചൊല്ലലും കഴിഞ്ഞു നടത്തിയ വെടിക്കെട്ടിനുതന്നെ കൂടുതൽ കരിമരുന്ന്…
Read Moreഉദ്യോ ഗാർഥികൾക്കു ജോലിസ്വപ്നം, പിഎസ്സിക്കു സ്വന്തം കെട്ടിടവും; പ്രതിവർഷം കെട്ടിടവാടക 19 ലക്ഷം; തൃശൂരിലെ പിഎസ് സി ഓഫീസിനു നേരെ മുഖം തിരിച്ച് സർക്കാർ
ടി.എ. കൃഷ്ണപ്രസാദ് തൃശൂർ: പ്രതിവർഷം 19 ലക്ഷം കെട്ടിടവാടക നല്കി പിഎസ്സി ജില്ലാ ഓഫീസ് മുടിയുന്നു. ഇതിനിടെ പുതിയതായി തുടങ്ങിയ ഒാൺലൈൻ പരിശീലന കേന്ദ്രത്തിനും കൊടുക്കണം ലക്ഷങ്ങൾ (എട്ടരലക്ഷം). എന്നിട്ടും അവശ്യ സൗകര്യങ്ങൾ ഒരുക്കാനാകാതെ പിഎസ്സി ഒാഫീസ് ഞെരുങ്ങുകയാണ്. ഇതൊക്കെയറിഞ്ഞിട്ടും സ്വന്തം കെട്ടിടമെന്ന ആവശ്യം തരിന്പും ഗൗനിക്കാതെ സർക്കാർ മുഖംതിരിക്കുന്നു. രാമനിലയത്തിനു മുന്‍പിലുള്ള പട്ടികജാതി, പട്ടികവർഗ കോർപറേഷൻ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ വാടകയ്ക്കാണ് പിഎസ്സി ഒാഫീസ് പ്രവർത്തിക്കുന്നത്. 5734 സ്ക്വയർ ഫീറ്റിനു പ്രതിമാസം 1,56,974 രൂപയാണ് വാടക. മുന്‍പ് എംജി റോഡിലായിരുന്ന ഒാഫീസ് എട്ടുവർഷമായി ഇവിടെയാണ് പ്രവർത്തിക്കുന്നത്. ഇൗ കെട്ടിടത്തിലാണ് 1565 സ്ക്വയർഫീറ്റുകൂടി വാടകയ്ക്കെടുത്ത് ഒാൺലൈൻ പരീക്ഷാകേന്ദ്രം ആരംഭിച്ചത്. ഇൗ സ്ഥലത്തിനു പ്രതിമാസ വാടകം 69,620 രൂപ. സ്ഥല പരിമിതിമൂലം 80 പേർക്കുമാത്രമാണു ഇവിടെ ഒരേ സമയം പരീക്ഷയ്ക്കിരിക്കാനാകുക. ഇതുമൂലം ഘട്ടംഘട്ടമായോ അടുത്ത ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളിലേക്കോ…
Read Moreപൂട്ടിക്കുന്ന കാര്യത്തിൽ യൂണിയനുകൾ ഒറ്റക്കെട്ട്; ഉദ്ഘാടനം കഴിഞ്ഞ് 20 ദിവസമായിട്ടും സ്ഥാപനം തുറക്കാനായില്ല; നോക്കൂകൂലി, കയറ്റൽ കൂലി, അടുക്കുകൂലി എന്നീ ആവശ്യങ്ങളുമായി യൂണിയനുകളുടെ കത്തിയിരുപ്പ് സമരം
കാട്ടാക്കട : യൂണിയനുകൾ സമര പ്പന്തൽ കെട്ടിയതിനെ തുടർന്ന് മൂന്നരക്കോടി നിക്ഷേപിച്ച സ്ഥാപനം ഉദ്ഘാടനം കഴിഞ്ഞ് 20 ദിവസമായിട്ടും തുറന്ന് പ്രവർത്തിക്കാൻ കഴിയുന്നില്ല. കാട്ടാക്കട കിള്ളിയിലെ എസ്.കെ.എന്റർപ്രൈസസ് ഉടമ സുദർശനനാണ് സംയുക്ത തൊഴിലാളി യൂണിയന്റെ സമരം കാരണം വലയുന്നത്. കടയുടമ നിയമിച്ച തൊഴിലാളികളെക്കൊണ്ട് സാധനങ്ങൾ ഇറക്കാൻ അനുവദിക്കാതെയും സാധനങ്ങൾ വാങ്ങാനെത്തുന്നവരെയും വാഹന ങ്ങളും തടഞ്ഞാണ് ട്രേഡ് യൂണിയൻ സമരം. കടയ്ക്ക് മുന്നിലെ സമരപ്പന്തൽ നീക്കാൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് സുദർശനൻ. കഴിഞ്ഞ 25നാണ് വീടിനോട് ചേർന്നുള്ള സ്വന്തം സ്ഥലത്ത് കെട്ടിട സാമഗ്രികൾ വിൽക്കുന്ന സ്ഥാപനം തുടങ്ങിയത്. രജിസ്ട്രേഷനുള്ള പത്ത് ചുമട്ട് തൊഴിലാളികളെ സ്വന്തമായി വച്ചാണ് കടയിലേക്കുള്ള സാധനസമഗ്രികൾ ഇറക്കിയത്. തുടർന്ന് കാട്ടക്കടയിലെ തൊഴിലാളി യൂണിയൻ നേതാക്കൾ സ്ഥാപനത്തിന്റെ പ്രവർത്തനം തടസപ്പെടുത്തി കടയ്ക്ക് മുന്നിൽ സമരപ്പന്തൽ കെട്ടി അനിശ്ചിതകാല സമരം തുടങ്ങുകയായിരുന്നു. തൊഴിലാളികൾ കടയിലേക്ക് എത്തുന്നവരെയും വാഹനങ്ങളെയും തടയുകയാണെന്നും ലോഡുമായെത്തിയ…
Read Moreവേദനയില്ലാത്ത ലോകത്തേക്ക് അവൾ സ്വയം യാത്രയായി;ഭർത്താവിന്റെയും മകന്റെയും ശാരീരികവും മാനസികവുമായ പീഡനം; ഒടുവിൽ വീട്ടമ്മ തൂങ്ങി മരിച്ചു
വിഴിഞ്ഞം: വെള്ളാറിൽ വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പ്രേരണാകുറ്റത്തിന് ഭർത്താവിനെയും മകനെയും കോവളം പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം താന്നിക്കാട് മാലിയിൽ നട്ടാശേരി പുഷ്കരന്റെയും ശാന്തയുടെയും മകൾ ബിന്ദു (46)നെയാണ് ഇന്നലെ പുലർച്ചെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ബിന്ദുവിനെ ഭർത്താവും മകനും നിരന്തരം മാനസികവും ശാരീരികവുമായ പീഡനത്തിന് ഇരയാക്കിരുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഭർത്താവ് അനിൽ (48) മകൻ അഭിജിത്ത് (20) എന്നിവരെ കോവളം പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം സ്വദേശികളായ കുടുംബം കഴിഞ്ഞ 27 വർഷമായി വെള്ളാറിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നുവെന്നും ഭർത്താവിന്റെയും മകന്റെയും ഉപദ്രവത്തെ കുറിച്ച് വീട്ടമ്മ നേരത്തെ കോവളം സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. അന്ന് ഇരു കൂട്ടരെയും വിളിച്ച് കേസ് ഒത്തു തീർപ്പാക്കി വിട്ടിരുന്നതാണ്.ഇന്നലെ രാത്രി 12.30 ഓടെ വീട്ടിനുള്ളിൽ തൂങ്ങിനിന്ന വീട്ടമ്മയെ ഭർത്താവും മകനും കൂടി അമ്പലത്തറയിലെ…
Read More