ആരോഗ്യ മന്ത്രി വീണ ജോര്‍ജും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും തമ്മിലുള്ള പോര് ഉടന്‍ അവസാനിക്കുന്ന ലക്ഷണമില്ല. പരസ്യമായി വിമര്‍ശിച്ച ചിറ്റയം ഗോപകുമാറിന് ഗൂഢ ലക്ഷ്യങ്ങളാണെന്ന് ആരോപിച്ച് വീണാ ജോര്‍ജ് എല്‍ഡിഎഫില്‍ പരാതി നല്കി. മന്ത്രിയുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയും നിലപാട് എടുത്തു. ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജ് അടൂര്‍ മണ്ഡലത്തിലെ പരിപാടികള്‍ അറിയിക്കാറില്ല. വിളിച്ചാല്‍ ഫോണെടുക്കില്ല. ഗുരുതര അവഗണന എന്നായിരുന്നു ചിറ്റയത്തിന്റെ പരസ്യ വിമര്‍ശനം. ഈ പരാമര്‍ശങ്ങളില്‍ പ്രകോപിതയായ വീണ ജോര്‍ജ് ചിറ്റയത്തിന് ഗൂഢലക്ഷ്യമുണ്ടെന്ന് കാട്ടി എല്‍ഡിഎഫില്‍ പരാതി നല്കി. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി പത്തനംതിട്ടയില്‍ സംഘടിപ്പിച്ച എന്റെ കേരളം പരിപാടിയിലാണ് ചിറ്റയം വീണാ ജോര്‍ജ് അടി പൊട്ടിയത്. വേണമെങ്കില്‍ ഫോണ്‍കോള്‍ രേഖകള്‍ വരെ പരിശോധിക്കാമെന്നാണ് ആരോഗ്യമന്ത്രിയുടെ നിലപാട്. വീണാ ജോര്‍ജിനെതിരേ ഇത്തരം ആരോപണങ്ങള്‍ ആദ്യമായല്ല. വിളിച്ചാല്‍ ഫോണെടുക്കില്ല എന്ന…
Read MoreDay: May 14, 2022
വിജയ് ബാബുവിനെതിരായ യുവനടിയുടെ പീഡനപരാതി; യുഎഇ എംബസിക്ക് അപേക്ഷ നല്കി
കൊച്ചി: പുതുമുഖനടിയെ പീഡിപ്പിച്ച കേസില്‍ ദുബായില്‍ ഒളിവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാന്‍ നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കൊച്ചി സിറ്റി പോലീസ് ഇന്ത്യയിലെ യുഎഇ എംബസിക്ക് അപേക്ഷ നല്കി. വിജയ് ബാബുവിന്റെ നാടുകടത്തല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് ഇഇയാള്ക്കായി നേരത്തെ ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇറക്കിയെങ്കിലും കാര്യമായ ഫലമുണ്ടായിരുന്നില്ല. ഇതോടെയാണ് അന്വേഷസംഘത്തിന്റെ പുതിയനീക്കം. എംബസി നിര്‍ദേശം ഇന്റര്‍പോളിന് ലഭിച്ചാല്‍ പ്രതിക്കെതിരേ റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കാനാകും. കഴിഞ്ഞ ആഴ്ച തന്നെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള കോടി വാറണ്ട് ദുബായ് പോലീസിന് നല്‍കിയിരുന്നു.അതിനിടെ ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുകയാണ് വിജയ് ബാബു. 18ന് ആണ് ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്. അതുവരെ ഒളിവില്‍ തുടരുകയാണ് ഇയാളുടെ ലക്ഷ്യം. കഴിഞ്ഞ 22ന് ആണ് വിജയ് ബാബുവിനെതിരേ പരാതിയുമായി യുവനടി രംഗത്തെത്തിയത്.…
Read Moreഎനിക്കല്‍പ്പം സ്നേഹം തരൂ ! അനാഥന് എന്നു പറഞ്ഞ് സഹതാപം പിടിച്ചുപറ്റി നൂറിലേറെ സ്ത്രീകളില്‍ നിന്ന് യുവാവ് തട്ടിയത് ലക്ഷങ്ങള്‍…
മാതാപിതാക്കളും സഹോദരങ്ങളും വാഹനാപകടത്തില്‍ മരണമടഞ്ഞുവെന്നും തനിക്ക് സ്വന്തക്കാരായി ആരുമില്ലെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നൂറോളം സ്ത്രീകളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. ഒഡീഷ സ്വദേശിയായ ഫര്ഹാന് തസീര്ഖാനാണ് പിടിയിലായത്. വിവാഹ വാഗ്ദാനം നല്കി വഞ്ചിച്ചുവെന്ന ഡല്‍ഹി എയിംസിലെ വനിതാ ഡോക്ടറുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷിച്ച് വരികയായിരുന്നു. മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് ഇയാള്‍ ഡോക്ടറെ പരിചയപ്പെട്ടത്. എഞ്ചിനീയറിങ് ,എംബിഎ യോഗ്യതയുള്ളയാളാണ് താനെന്നും ബിസിനസ് ചെയ്യുന്നുവെന്നുമാണ് ഇയാള്‍ ആളുകളെ വിശ്വസിപ്പിച്ചത്. വിവാഹം കഴിക്കാമെന്ന് ഉറപ്പു നല്‍കിയതിനു പിന്നാലെ, ബിസിനസ് വിപുലീകരിക്കാനായി പലതവണയായി 15 ലക്ഷം രൂപ ഫര്ഹാന് ഡോക്ടറില്‍ നിന്നു വാങ്ങിയെന്നാണ് ആരോപണം. നിരവധി ഐഡികള്‍ ഇയാള്‍ ഉപയോഗിക്കുന്നുവെന്ന് പോലീസ് കണ്ടെത്തി. കൊല്‍ക്കത്തയിലായിരുന്ന ഇയാളെ പിന്തുടര്‍ന്ന പൊലീസിനു ഡല്‍ഹിയിലെ ഹോട്ടലില്‍വച്ചാണ് അറസ്റ്റ് ചെയ്യാനായത്. വിവിഐപി റജിസ്ട്രേഷന് നമ്പരുള്ള ആഡംബര കാര്‍ സ്വന്തമാണെന്നു ധരിപ്പിച്ചാണ് ഇയാള്‍ സ്ത്രീകളെ വശീകരിക്കുകയെന്നും…
Read Moreകെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഇനി മുതൽ ബാങ്ക് ഓഫ് ബറോഡയിലൂടെയും; കാരണം ഇങ്ങനെ…
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെ എസ് ആർടിസി ജീവനക്കാരുടെ ശമ്പളം ഇനി ബാങ്ക് ഓഫ് ബറോഡയിലൂടെയും ലഭിക്കും. നിലവിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുഖേനയാണ് ശമ്പള വിതരണം നടത്തുന്നത്. ഈ രീതി അവസാനിപ്പിക്കുന്നില്ല.ബാങ്ക് ഓഫ് ബറോഡ മുഖേന ശമ്പളം വാങ്ങാൻ താത്പര്യമുള്ള ജീവനക്കാർക്ക് അതിനുള്ള അവസരം ഒരുക്കുകയാണ്. കുറച്ചു കാലം മുമ്പ് കെ എസ് ആർ ടി സി ജീവനക്കാരുടെ ഇൻഷ്വറൻസ് ഏറ്റെടുക്കാൻ ബാങ്ക് ഓഫ് ബറോഡ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. കുറഞ്ഞ പ്രീമിയത്തിൽ കൂടുതൽ ഇൻഷ്വറൻസ് തുക വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. അന്ന് കെ എസ് ആർടിസി ആ വാഗ്ദാനം സ്വീകരിച്ചിരുന്നില്ല. ഇൻഷ്വറൻസ് പദ്ധതി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുഖേന നടപ്പാക്കുകയായിരുന്നു. ഇപ്പോൾ താത്പര്യമുള്ള ജീവനക്കാർക്ക് ബാങ്ക് ഓഫ് ബറോഡയിലേയ്ക്ക് സാലറി അക്കൗണ്ട് മാറ്റാൻ അവസരമൊരുക്കുകയാണ്. താത്പര്യമുള്ള ജീവനക്കാർ ഇതിനുള്ള അപേക്ഷ പ്രത്യേക പെർഫോമയിൽ 18…
Read Moreഇന്നും നാളെയും കനത്ത മഴ; ഇടക്കു-എറണാകുളം ജില്ലകളിൽ റെഡ് അലർട്ട്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്; കാലവർഷം നേരത്തെയെത്തും
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്നു മുന്നറിയിപ്പ്. രണ്ട് ജില്ലകളിൽ റെഡ് അലർട്ട്. 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ഇടങ്ങളിൽ കനത്ത മഴയ്ക്കും ഇടിമിന്നലും ശക്തമായ കാറ്റടിക്കാനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നാളെ യെല്ലോ അലർട്ടാണ്. തിങ്കളാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിലും മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ചൊവ്വാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴ പ്രവചിച്ചിട്ടുണ്ട്. 17 വരെ കേരളാ ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം നടത്തരുതെന്നും ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി…
Read Moreമോഡൽ ഷഹാനയുടെ മരണം; ഭര്‍ത്താവ് സജ്ജാദിന് മയക്കുമരുന്നു കച്ചവടമെന്ന് പോലീസ്; ശാരീരികമായും മാനസികമായും സജ്ജാദ് പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ
സ്വന്തം ലേഖകന്‍കോഴിക്കോട്: നടിയും മോഡലുമായ ഷഹാന(20)യുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭര്‍ത്താവ് സജ്ജാദ് മയക്കുമരുന്ന് കച്ചവടക്കാരനെന്ന് പോലീസ്. ഇയാളുടെ പറമ്പില്‍ ബസാറിലെ വാടകവീട്ടില്‍ നിന്ന് കഞ്ചാവ് പൊതിയാന്‍ ഉപയോഗിക്കുന്ന കവറുകളും മയക്കുമരുന്നെന്ന് സംശയിക്കുന്ന ചില വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. ഹുക്കപോലെയുള്ള പ്ളാസ്റ്റിക് നിര്‍മിത വസ്തു ഇവിടെ നിന്ന് കിട്ടിയിട്ടുണ്ട്. ഇത് മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ളതാണെന്ന് സംശയമുണ്ട്. വടകരയില്‍ നിന്നുള്ള നാര്‍ക്കോട്ടിക്ക് വിദഗ്ധര്‍ ഇന്ന് വീട്ടില്‍ പരിശോധന നടത്തുന്നുണ്ട്. മയക്കുമരുന്നുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് കേസന്വേഷിക്കുന്ന മെഡിക്കല്‍ കോളജ് അസി.കമ്മിഷണര്‍ കെ.സുദര്ശന് പറഞ്ഞു. സജ്ജാദിന്റെ മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തുന്നുണ്ട്. ഇയാള്‍ ന്യൂജെന്‍ മയക്കുമരുന്നായ എംഡിഎംഎ ഉപയോഗിച്ചിരുന്നതായി പോലീസ് സംശയിക്കുന്നുണ്ട്. മര്‍ദനമേറ്റതിന്റെ പാടുകള്‍ ഷഹാനയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സജ്ജാദിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഇയാളെ ഇന്ന് കോഴിക്കോട് ജുഡീഷ്യല്‍ മജിസ്്േട്രറ്റ് കോടതി (അഞ്ച്)യില്‍ ഹാജരാക്കും. ഷഹാനയുടെ…
Read Moreവിലക്കിയത് പെൺകുട്ടിക്ക് ലജ്ജയുണ്ടാകാതിരിക്കാൻ’; അപമാനിച്ചെന്ന പ്രയോഗം തെറ്റാണ്; വിചിത്ര ന്യായീകരണവുമായി ജിഫ്രി മുത്തുക്കോയ തങ്ങൾ
കോഴിക്കോട്: വേദിയിൽ പെൺകുട്ടിയെ അപമാനിച്ച സംഭവത്തിൽ വിചിത്ര ന്യായീകരണവുമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. പൊതുവേദിയിലേക്ക് വരുമ്പോൾ സ്ത്രീകൾ ലജ്ജിതരാണെന്നും ഇതൊഴിവാക്കാനാണ് ആ പെൺകുട്ടിയെ സ്റ്റേജിൽ കയറ്റിയതിന് സമസ്ത നേതാവ് അബ്ദുല്ല മുസ്ലിയാർ വിമർശനം നടത്തിയതെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. പെൺകുട്ടിയെ സമസ്ത നേതാവ് അപമാനിച്ചെന്ന പ്രയോഗം തെറ്റാണ്. അങ്ങനെയൊന്ന് അവിടെ സംഭവിച്ചിട്ടില്ല. സ്ത്രീകൾ ലജ്ജിതരാകുന്ന മാനസിക അവസ്ഥ മനസിലാക്കിയാണ് അന്ന് സമസ്ത നേതാവ് പ്രതികരിച്ചത്. സ്റ്റേജിൽ കയറാൻ പെൺകുട്ടിക്ക് ലജ്ജയുണ്ടായതായി അദ്ദേഹം മനസിലാക്കിയിരുന്നു. ഇതോടെയാണ് കുട്ടിയെ വേദിയിലേക്ക് ക്ഷണിച്ചതിനെ വിമർശിച്ചത്. ഈ സംഭവത്തിൽ പെൺകുട്ടിക്കോ വീട്ടുകാർക്കോ നാട്ടുകാർക്കോ പരാതിയില്ല. രാജ്യത്തിന്റെ നന്മ മനസിലാക്കി പ്രവർത്തിക്കുന്നവരാണ് സമസ്ത അംഗങ്ങൾ. കാലോചിതമായ പ്രവർത്തനമാണ് സമസ്ത നടത്തുന്നത്. സമസ്ത മാറണമെന്ന് പുറത്തുള്ളവരല്ല പറയേണ്ടതെന്നും ജിഫ്രി തങ്ങൾ വ്യക്തമാക്കി. ഈ വിഷയത്തിൽ ബാലാവകാശ കമ്മീഷൻ…
Read Moreഅവസാനം ഒരു തുള്ളി വെള്ളം തരാനുള്ളവളാണ്…നിങ്ങളും നിങ്ങള്‍ ഭയക്കുന്ന ഈ ഒലക്കമ്മേലെ സമൂഹവും ചേര്ന്നൊടുക്കുന്നത്; ഡോ.ഷിംന അസീസിന്റെ കുറിപ്പ് വൈറലാകുന്നു…
പെണ്മക്കള്ക്ക് ഭര്‍തൃവീട്ടില്‍ താമസിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടായാല്‍ അവരോട് അവിടുന്ന് ഇറങ്ങിപ്പോരാനാണ് മാതാപിതാക്കള്‍ പറയേണ്ടതെന്ന്ഡോക്ടര് ഷിംന അസീസ്. നടിയും മോഡലുമായ ഷഹനയുടെ ദുരൂഹമരണത്തിന്റെ പശ്ചാത്തലത്തില്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് ഷിംന ഈ അഭിപ്രായം പറഞ്ഞത്. മരണപ്പെട്ട മകളേക്കാള്‍ നല്ലത് വിവാഹമോചിതയായ മകള്‍ തന്നെയാണ് എന്ന് എന്നാണിനി ഈ സമൂഹത്തിന്റെ തലയില്‍ കയറുന്നത്. എല്ലാം കൈയീന്ന് പോയിട്ട് കുത്തിയിരുന്ന് നെലോളിച്ചാല്‍ പോയവര്‍ തിരിച്ച് വരില്ല.മകളാണ്, അവസാനം ഒരു തുള്ളി വെള്ളം തരാനുള്ളവളാണ്, കയറിലും വിഷത്തിലും പുഴയിലും പാളത്തിലുമൊടുങ്ങുന്നത്… അല്ല, നിങ്ങളും നിങ്ങള്‍ ഭയക്കുന്ന ഈ ഒലക്കമ്മലെ സമൂഹവും ചേര്‍ത്തൊടുക്കുന്നത്.കഥാപാത്രങ്ങളേ മാറുന്നുള്ളൂ… കഥയെന്നുമത് തന്നെ ! ഷിംന ഫേസ്ബുക്കില്‍ കുറിച്ചു… ഡോ. ഷിംന അസീസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം… ഇന്നും കണ്ടു ഒരു പെണ്‍കുട്ടിയുടെ മരണത്തെ തുടര്‍ന്ന് ‘എന്റെ മോള് ആത്മഹത്യ ചെയ്യില്ല… അവന് കൊന്നതാണേ….’ വിലാപം. പതിവ് പോലെ മരിച്ച…
Read Moreഉറക്കെ നിലവിളിച്ചാൽപോലും ആരും കേൾക്കാനില്ല; ആനപ്പേടിയിൽ ചടച്ചിക്കുന്നിലെ തോമസും കുടുംബവും
ഫ്രാൻസിസ് തയ്യൂർമംഗലംഡാം: ഭീതിയുടെ മുൾമുനയിലാണ് ഓടംതോട് ചടച്ചിക്കു ന്നിലെ ചെങ്ങനാനിക്കൽ തോമസും കുടുംബവും. ആന, പുലി, പന്നി ഉൾപ്പെടെ കാട്ടുമൃഗ ഭീഷണിയാണ് വീടിനു ചുറ്റും. പുറത്തിറങ്ങാൻ കഴിയുന്നില്ല. സമീപത്തൊന്നും വീടുകളില്ല. വലിയ തോട്ടങ്ങൾക്കരികെ ഒറ്റപ്പെട്ട വീട്. നേരത്തെ ഇവർക്ക് അയൽവാസികളുണ്ടായിരുന്നു. കാലവർഷക്കെടുതികളും കാട്ടുമൃഗശല്യവും മൂലം മറ്റു വീട്ടുകാർ താമസം സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി. ഇന്നലെ രാത്രി ആന കൂടി എത്തിയതോടെ തോമസിന്റെ വീട്ടുകാർക്ക് ആധിയേറി. തൊട്ടുള്ള തോട്ടങ്ങളിലാണ് ആനകൾ ഏറെ മണിക്കൂറുകളുണ്ടായിരുന്നത്. തോമസിന്റെ വീടിനടുത്ത കയ്യാലക്കെട്ട് കടന്ന് ആനകൾ എത്തിയതിന്റെ കാൽപ്പാടുകളുണ്ട്. ഉറക്കെ നിലവിളിച്ചാൽപോലും ഇവിടെ ആരും കേൾക്കാനില്ല. രാത്രി ഇടിയും മഴയുമുള്ള സമയമാണെങ്കിൽ എന്തുവന്നാലും സഹിക്കുക തന്നെ. തോമസും ഭാര്യ ഏലിക്കുട്ടിയും മകൻ അനീഷും കുടുംബവുമാണ് വീട്ടിലുള്ളത്. അനീഷും കുടുംബവും ജോലിക്കായി പോയാൽ പിന്നെ തോമസും ഭാര്യയും മാത്രമേ വീട്ടിലുണ്ടാകൂ. വാഹനം എത്തുന്ന സ്ഥലത്ത് എത്താൻതന്നെ…
Read Moreഇനി ആരെയെങ്കിലും ‘കഷണ്ടി’ എന്നു വിളിച്ചാല്‍ പണിപാളും മോനെ ! ‘കഷണ്ടി’ എന്ന് വിളിക്കുന്നത് ലൈംഗിക അധിക്ഷേപമെന്ന് കോടതി…
ഒരു വ്യക്തിയെ കഷണ്ടിക്കാരനെന്നു വിളിക്കുന്നത് ലൈംഗിക അധിക്ഷേപമായി കണക്കാക്കുമെന്ന വിധിയുമായി യു.കെ എംപ്ലോയ്മെന്റ് ട്രിബ്യൂണല്‍. ഇത് ലൈംഗികതയുമായി ബന്ധപ്പെട്ടിട്ടുള്ളതാണെന്നും വിവേചനപരമാണെന്നും ട്രിബ്യൂണല്‍ വ്യക്തമാക്കി. 24 വര്‍ഷത്തോളം ജോലി ചെയ്തിരുന്ന യോര്‍ക്ക്ഷയര്‍ ആസ്ഥാനമായുള്ള ബിസിനസ് സംരംഭത്തില്‍ നിന്ന് പിരിച്ചുവിട്ട ടോണി ഫിന് എന്നയാള്‍ ഫയല്‍ ചെയ്ത കേസിലാണ് ട്രിബ്യൂണലിന്റെ വിധി. പൊതുവെ പുരുഷന്മാരിലാണ് കഷണ്ടി കൂടുതലായി കാണപ്പെടുന്നത്. അതിനാല്‍ ഒരാളെക്കുറിച്ച് പറയാന്‍ അയാളുടെ കഷണ്ടി ഉപയോഗിക്കുന്നത് ഒരു തരം വിവേചനമാണ്. ജോലിസ്ഥലത്ത് ഒരു പുരുഷന്റെ കഷണ്ടിയെക്കുറിച്ച് അഭിപ്രായം പറയുന്നത് ഒരു സ്ത്രീയുടെ സ്തനങ്ങളുടെ വലിപ്പത്തെ പരാമര്‍ശിക്കുന്നതിന് തുല്യമാണ്. ട്രിബ്യൂണല്‍ ചൂണ്ടിക്കാട്ടി. തന്നെ കമ്പനിയില്‍ നിന്ന് പുറത്താക്കുന്നതിന് മുമ്പ് ഒരു സഹപ്രവര്ത്തകന് കഷണ്ടിക്കാരനെന്ന് വിളിച്ച് ലൈംഗിക അധിഷേപം നടത്തിയതായി ടോണി പരാതിയില്‍ ഉന്നയിക്കുന്നുണ്ട്. ഒരു വ്യക്തിയുടെ പ്രായവും മുടിയുമായി ബന്ധപ്പെട്ട് പരിഹസിക്കുന്നത് നീചവും തരംതാഴ്ത്തുന്നതുമാണെന്നും ട്രിബ്യൂണല്‍ പറഞ്ഞു. ഫിന്നിന്റെ പിരിച്ചുവിടല്‍…
Read More