തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പിജി ഡോക്ടര്‍ ചമഞ്ഞ് തട്ടിപ്പു നടത്തിയ യുവാവ് പിടിയില്‍. പൂന്തുറ മാണിക്യവിളാകം പുതുവല്‍പുത്തന്‍ വീട്ടില്‍ നിഖില്‍ (22) ആണ് അറസ്റ്റിലായത്. മെഡിക്കല്‍ കോളജിലെ ജനറല്‍ മെഡിസിന് യൂണിറ്റ് 4ല്‍ ചികിത്സയില്‍ കഴിഞ്ഞ വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിയായ യുവാവിനെ കബളിപ്പിച്ചാണ് ഇയാള്‍ 4.8 ലക്ഷം രൂപ തട്ടിയത്. ഒരു വര്‍ഷം മുന്‍പ് മെഡിക്കല്‍ കോളേജില്‍ വെച്ച് തന്നെയാണ് ഡോക്ടര്‍ എന്ന വ്യാജേന യുവാവിന്റെ സഹോദരന് ഒപ്പം നിഖില്‍ കൂടുന്നത്. ഈ പരിചയം നിഖിലിനെ ഇവരുടെ കുടുംബ സുഹൃത്താക്കി മാറ്റി. മുന്‍ പരിചയം മുതലെടുത്ത് യുവാവിന് കൂട്ടിരിക്കാനെന്ന പേരില്‍ പത്തു ദിവസമാണ് ഇയാള്‍ സ്റ്റെതസ്കോപ്പ് ധരിച്ച് മെഡിക്കല്‍ കോളേജില്‍ കറങ്ങിയത്. രക്ത സാംപിളുകള്‍ ലാബില്‍ എത്തിച്ചിരുന്നതും ഫലം വാങ്ങുന്നതും നിഖിലായിരുന്നു. തുടര്‍ന്ന് രക്ത സാമ്പിളുകളില്‍ തിരിമറി നടത്തി എയ്ഡ്സ് കണ്ടെത്തിയെന്ന് വിശ്വസിപ്പിച്ചു രഹസ്യ ചികിത്സയ്ക്കും…
Read MoreDay: May 22, 2022
എന്നെ ഇവിടെ നിര്‍ത്തിയിട്ടു പോവുകയാണെങ്കില്‍ ഞാന്‍ കാണത്തില്ല അച്ഛാ ! പൊട്ടിക്കരഞ്ഞ് വിസ്മയ; കേസില്‍ നാളെ വിധി…
വിസ്മയ കേസില്‍ നാളെ കോടതി വിധി പറയാനിരിക്കെ കേസിലെ പ്രധാന തെളിവായ ശബ്ദരേഖയുടെ പകര്‍പ്പ് പുറത്ത്. ഭര്‍ത്താവ് കിരണ്‍ മര്‍ദിക്കുമെന്നും ഭര്‍തൃവീട്ടില്‍ താമസിക്കാനാകില്ലെന്നും അച്ഛനോടു വിസ്മയ കരഞ്ഞുപറയുന്ന ശബ്ദരേഖയാണ് പുറത്തു വന്നിരിക്കുന്നത്. വിവാഹം കഴിഞ്ഞ് ഒന്‍പതാം ദിവസം വിസ്മയ അച്ഛനോടു സംസാരിച്ചതിന്റെ ശബ്ദരേഖയാണ് തെളിവായി നല്‍കിയത്. ‘എന്നെ ഇവിടെ നിര്‍ത്തിയിട്ടു പോവുകയാണെങ്കില്‍ ഞാന്‍ കാണത്തില്ല. അച്ഛന് നോക്കിക്കോ. എന്നെക്കൊണ്ട് പറ്റത്തില്ല. ഞാന്‍ എന്തേലും ചെയ്യും. എനിക്കു പേടിയാകുന്നു അച്ഛാ… എനിക്ക് അങ്ങോട്ടു വരണം. ഇവിടെ എന്നെ അടിക്കും, എനിക്ക് പേടിയാ… എന്നെക്കൊണ്ട് പറ്റൂലാ അച്ഛാ…’ എന്നാണ് ശബ്ദരേഖയില്‍ കേള്‍ക്കുന്നത്. ഈ സമയത്ത് പിതാവ് ത്രിവിക്രമന്‍നായര്‍ വിസ്മയയെ ആശ്വസിപ്പിക്കുന്നതും വീട്ടിലേക്കു പോരൂ എന്നു പറയുന്നതും കേള്‍ക്കാം. സ്ത്രീധന പീഡനത്തെത്തുടര്‍ന്നു നിലമേല്‍ സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതി തിങ്കളാഴ്ച വിധി പറയും. ഭര്‍ത്താവ്…
Read Moreപാര്‍ട്ടിയ്ക്ക് പിരിവ് നല്‍കിയില്ല ! ഹോട്ടല്‍ അടിച്ചു തകര്‍ത്ത് സിപിഐ പ്രവര്‍ത്തകര്‍;ദമ്പതികള്‍ക്ക് തെറിവിളിയും മര്‍ദ്ദനവും…
പാര്‍ട്ടിയ്ക്ക് പിരിവ് നല്‍കാത്തതിന് തിരുവല്ലയില്‍ സിപിഐ പ്രവര്‍ത്തകര്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തതായി പരാതി. മന്നംകരചിറ ജംഗ്ഷനു സമീപം പ്രവര്‍ത്തിക്കുന്ന ശ്രീ മുരുകന് ഹോട്ടലിന് നേര്‍ക്കാണ് ആക്രമണം. സിപിഐ മന്നംകരചിറ ബ്രാഞ്ച് സെക്രട്ടറി കുഞ്ഞുമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്നും പരാതിയില്‍ പറയുന്നു. ദമ്പതികളും നെയ്യാറ്റിന്‍കര സ്വദേശികളുമായ മുരുകനും ഉഷയുമാണ് ഹോട്ടല്‍ നടത്തുന്നത്. 500 രൂപ പാര്‍ട്ടി പരിവ് നല്‍കിയില്ലെന്ന് പറഞ്ഞാണ് ആക്രമണമെന്നും പരാതിയിലുണ്ട്. തിരുവല്ല പോലീസിലാണ് ദമ്പതികള്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുള്ളത്. പോലീസിന് നല്കിയ പരാതി നിര്‍ബന്ധിച്ച് പിന്‍വലിപ്പിച്ചതായും ദമ്പതികള്‍ പറയുന്നു. ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. പാര്‍ട്ടി പിരിവ് നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉടലെടുത്തത്. പിന്നാലെയാണ് കട തല്ലിത്തകര്‍ത്തത്. തങ്ങളെ മര്‍ദ്ദിച്ചതായും അസഭ്യം പറഞ്ഞതായും ദമ്പതികള്‍ പറയുന്നു. ഹോട്ടലിലെ പാത്രങ്ങളും ഗ്യാസ് സിലിണ്ടറുമടക്കം പ്രവര്‍ത്തര്‍ എടുത്തു പുറത്തിട്ടതായും പരാതിയിലുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ്…
Read Moreപുകയില ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിച്ചു ! ബോളിവുഡ് സൂപ്പര്‍താരങ്ങള്‍ക്കെതിരേ കേസ്…
പാന്‍മസാല ഉള്‍പ്പെടെയുള്ള പുകയില ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് സൂപ്പര്‍താരങ്ങള്‍ക്കെതിരെ കേസ്. അജയ് ദേവ്ഗണ്,അമിതാഭ് ബച്ചന്, ഷാരൂഖ് ഖാന്,രണ്‍വീര്‍ സിങ് എന്നിവര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തക തമന്ന ഹാഷ്മിയാണ് മുസാഫര്‍പൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. അഭിനേതാക്കള്‍ അവതരിപ്പിക്കുന്ന പരസ്യങ്ങള്‍ ഈ വസ്തുക്കള്‍ ഉപയോഗിക്കാന്‍ യുവാക്കള്‍ ഉള്‍പ്പെടെയുള്ള ആളുകളെ പ്രേരിപ്പിക്കുന്നുവെന്നാണ് ഹര്‍ജിയിലെ ആരോപണം. താരങ്ങള്‍ക്കെതിരെ ഐപിസി സെക്ഷന്‍ 311 , 420 (വഞ്ചന), 467, 468 (വ്യാജരേഖ ചമയ്ക്കല്‍) എന്നിവ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Read Moreലക്ഷദ്വീപ് തീരത്തെ മയക്കുമരുന്ന് വേട്ട ! പ്രതികള്‍ക്ക് പാകിസ്ഥാന് ബന്ധമുണ്ടെന്ന് കണ്ടെത്തല്‍; ആയുധക്കടത്തും നടന്നിട്ടുണ്ടെന്ന് സംശയം…
കഴിഞ്ഞ ദിവസം ലക്ഷദ്വീപ് തീരത്തോടടുത്ത് പുറംങ്കടലില്‍ നിന്നും 1500 കോടിരൂപ വില വരുന്ന ഹെറോയിന്‍ പിടിച്ച സംഭവത്തില്‍ പ്രതികള്‍ക്ക് പാക്കിസ്ഥാന് ബന്ധം സ്ഥിരീകരിച്ച് ഡി.ആര്.ഐ. ലക്ഷദ്വീപിലെ അഗത്തിതീരത്തിന് അടുത്ത് നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 20 പേരടങ്ങുന്ന സംഘമാണ് പിടിയിലായത്. സുജന്‍, ഫ്രാന്‍സിസ് എന്നി മലയാളികളാണ് പിടിയിലായത്. ഇവര്‍ തിരുവനന്തപുരം സ്വദേശികളാണ്. കേസില്‍ പ്രതികളായ നാല് തമിഴ്നാട് സ്വദേശികള്‍ക്ക് പാക്കിസ്ഥാന് ബന്ധമുണ്ടെന്നാണ് ഡിആര്‍ഐ കണ്ടെത്തിയിരിക്കുന്നത്. നാലുപേര്‍ക്കും മയക്കുമരുന്ന് കടത്തില്‍ നേരിട്ട് ബന്ധമുണ്ട്. തമിഴ്നാട്ടിലെ ബോട്ടുടമകളെയും ഡിആര്‍ഐ പിടികൂടിയിരുന്നു. പാക്കിസ്ഥാനിലെ പഞ്ചസാരമില്ലിന്റെ മേല്‍വിലാസത്തിലാണ് ഹെറോയിന്‍ കൊണ്ടുവന്നത്. ഇറാനിയന്‍ ബോട്ടിലാണ് മയക്കുമരുന്ന് പുറം കടലില്‍ എത്തിച്ചത്. രണ്ട് മത്സ്യബന്ധന ബോട്ടുകളിലാണ് ഹെറോയിന്‍ കൊണ്ടുവന്നത്. സംഭവത്തില്‍ എന്‍ഐഎ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലഹരിക്കടത്തിന് ഒപ്പം ആയുധക്കടത്ത് ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
Read More‘മാഡം’ ഒരു പ്രഹേളികയാകും ! നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം അവസാനിപ്പിക്കുന്നു;ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് വിലയിരുത്തല്‍…
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിക്കാന്‍ തീരുമാനമെന്ന് സൂചന. കേസിലെ അധിക കുറ്റപത്രം 30ന് സമര്‍പ്പിക്കും. തുടരന്വേഷണത്തിന് അന്വേഷണ സംഘം ഇനി സമയം നീട്ടിച്ചോദിക്കില്ലെന്നും വിവരമുണ്ട്. നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവനെതിരേ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നാണ് അന്വേഷണം സംഘത്തിന്റെ വെളിപ്പെടുത്തല്‍. ഇതോടെ ആരാണ് ‘മാഡം’ എന്ന ചോദ്യത്തിന് തീര്‍ത്തും പ്രസക്തിയില്ലാതാവുകയാണ്. ഇത് കേസ് വഴിതിരിച്ചു വിടാനുള്ള പദ്ധതിയായിരുന്നുവോ എന്നും സംശയിക്കപ്പെടുന്നു. കാവ്യയ്ക്കു പുറമെ ദിലീപിന്റെ അഭിഭാഷകരെയും കേസില്‍ നിന്ന് ഒഴിവാക്കും. അഭിഭാഷകരുടെ മൊഴിപോലും എടുക്കാതെയാണ് കേസില്‍ ക്രൈം ബ്രാഞ്ചിന്റെ പിന്മാറ്റം. കേസ് അട്ടിമറിക്കാന്‍ അഭിഭാഷകര്‍ ഇടപെട്ടതായി അന്വേഷണസംഘം അവകാശപ്പെട്ടിരുന്നു. അഭിഭാഷകരെ ചോദ്യം ചെയ്യണമെന്ന് ഹൈക്കോടതിയേയും പോലീസ് അറിയിച്ചിരുന്നു. ദിലീപിന്റെ സുഹൃത്ത് ശരത് മാത്രമാണ് അധിക കുറ്റപത്രത്തില്‍ പ്രതിയാവുക. തെളിവ് നശിപ്പിക്കല്‍, തെളിവ് ഒളിപ്പിക്കല്‍ അടക്കമുള്ള കുറ്റം ചുമത്തിയാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. തുടര്‍ അന്വേഷണത്തിലെ ആദ്യ അറസ്റ്റാണിത്.…
Read Moreകഞ്ചാവിന്റെ ലഹരിയില്‍ ലിംഗം മുറിച്ചുമാറ്റി ! താന്‍ ചെയ്ത തെറ്റുകളുടെ പ്രായശ്ചിത്തമെന്ന് യുവാവ്…
കഞ്ചാവടിച്ച് ഉന്മത്തനായ യുവാവ് സ്വന്തം ലിംഗം മുറിച്ചു മാറ്റി. അസമിലെ സോനിത്പുര്‍ ജില്ലയിലാണ് സംഭവം. എംഡി സഹജുല്‍ അലി എന്നയാളാണ് കഞ്ചാവിന്റെ ലഹരിയില്‍ ലിംഗം മുറിച്ചത്. ഇയാള്‍ കഞ്ചാവിനു പുറമെ ശക്തിയേറിയ മറ്റു മയക്കുമരുന്നുകളും ഉപയോഗിച്ചിരുന്നു. താന്‍ ചെയ്ത പാപങ്ങള്‍ക്ക് പ്രായശ്ചിത്തമായാണ് ലിംഗം മുറിച്ചുമാറ്റിയതെന്നാണ് ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞത്. നിലവില്‍ അലി ആശുപത്രിയില്‍ ചികില്‍സയിലാണ്. താന്‍ അതിജീവിക്കുകയാണെങ്കില്‍ ‘സമൂഹത്തിന്റെ നന്മ’യ്ക്ക് വേണ്ടി ഇനിയും സമാനമായ കാര്യങ്ങള്‍ ചെയ്യുമെന്ന് അലി പറയുന്നു. ‘കഞ്ചാവ് വലിക്കാന്‍ എന്റെ മതത്തില്‍ അനുവാദം ഇല്ല. എന്നാല്‍ എനിക്കത് ചെയ്യാതെ പറ്റില്ല. അതിനുശേഷം സമൂഹത്തില്‍ എന്തോ മോശം സംഭവിക്കാന്‍ പോകുവാണെന്ന് എനിക്ക് തോന്നി. കൂടുതല്‍ നന്മയ്ക്കുവേണ്ടിയും എന്റെ പ്രവൃത്തിയില്‍ പശ്ചാത്തപിക്കുന്നതിനുമായി ഞാന്‍ എന്റെ ലിംഗം മുറിച്ചുമാറ്റി’ അലി പറഞ്ഞു. എന്നാല്‍ അലിയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും മതത്തെ ഭയന്നാണ് ഇത്തരമൊരു വിചിത്രമായ കാര്യം ചെയ്തതെന്നും അലിയുടെ മകന്…
Read Moreദേ മാത്യു വിളിക്കുന്നു, എന്നാല്‍ ഒന്ന് ഓടി തോല്‍പ്പിക്ക്! എൺപതിന്റെ ചെറുപ്പവുമായി ട്രാക്കിൽ മിന്നൽ കുതിപ്പായി മാത്യു
പാലാ: എൺപതിന്റെ ചെറുപ്പവുമായി ട്രാക്കിൽ മിന്നൽ കുതിപ്പായി മാത്യു. മെഡലുകള്‍ വാരിക്കൂട്ടി പോരാട്ട വീര്യവുമായി കായിക കേരളത്തിന് അഭിമാനമാവുകയാണ് മാസ്റ്റേഴ്സ് താരം പാലാ ഇലഞ്ഞിമറ്റത്തില് മാത്യു എന്ന എൺപതുകാരൻ. കഴിഞ്ഞ മേയില്‍ നടന്ന ആദ്യ സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടു സ്വര്‍ണ മെഡലുകളാണ് മാത്യു നേടിയത്. സംസ്ഥാന അത്ലറ്റിക് അസോസിയേഷന്റെ നേതൃത്വത്തില്‍ കോഴിക്കോട് സര്‍വകലാശാല സ്റ്റേഡിയത്തിലായിരുന്നു മത്സരങ്ങള്‍. കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച് എത്തിയ മാത്യു, 75 വയസിനു മുകളിലുള്ളവരുടെ 400 മീറ്റര്‍, 200 മീറ്റര്‍ ഓട്ടങ്ങളില്‍ സ്വര്‍ണം നേടിയതാണ് നേട്ടങ്ങളുടെ പട്ടികയില്‍ അവസാനത്തേത്. പരിശീലകനായ ഡോ. തങ്കച്ചന് മാത്യുവിന്റെ കീഴിലാണ് മാത്യുവിന്റെ പരിശീലനം. ഇദ്ദേഹമാണ് കോട്ടയം ജില്ലാ ടീം മാനേജരും കോച്ചും. പാലാ സ്വദേശിയായ മാത്യു ഇപ്പോള്‍ മുണ്ടക്കയത്താണ് സ്ഥിരതാമസം. വിളക്കുമാടം സെന്റ് ജോസഫ്സ് സ്കൂളിലായിരുന്ന മാത്യുവിന്റെ പഠനവും കായികപരിശീലന കേന്ദ്രവും. കുട്ടിക്കാലത്തുതന്നെ പഠനത്തോടൊപ്പം കായികമത്സരങ്ങളിലും…
Read More‘മദ്യവിമുക്തമായ കേരളം’, അതാണ് ലക്ഷ്യം! ബിവറേജസ് ഷോപ്പുകളെല്ലാം പ്രീമിയമാക്കുന്നു; സ്ഥലം കണ്ടെത്താനുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശം
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തു മദ്യശാലകളുടെ എണ്ണം വർധിപ്പിക്കാനുള്ള തീരുമാനത്തിനു പിന്നാലെ ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റുകളെല്ലാം പ്രീമിയം ഷോപ്പുകളാക്കാനുള്ള നടപടികളുമായി സർക്കാർ. പ്രീമിയം ഷോപ്പുകളാക്കുന്നതിനായി സ്ഥലം കണ്ടെത്താനുള്ള നടപടികൾ സ്വീകരിക്കാൻ റീജണൽ മാനേജർമാർക്ക് ഉന്നതതലത്തിൽനിന്നു നിർദേശം ലഭിച്ചു. വാക് ഇൻ സൗകര്യത്തോടു കൂടിയ മദ്യശാലകൾ ആരംഭിക്കാൻ ഏറ്റവും കുറഞ്ഞത് 2,000 ചതുരശ്ര അടിയെങ്കിലുമുള്ള സ്ഥലം കണ്ടെത്താനാണ് എംഡിയുടെ നിർദേശം. മദ്യം വാങ്ങാനെത്തുന്നവർക്ക് ആവശ്യമായ ക്രമീകരണം ഒരുക്കണമെന്ന ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണു വാക് ഇൻ സൗകര്യത്തോടു കൂടിയ മദ്യവില്പനശാലകൾ ഒരുക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നതെന്നാണു അധികൃതർ പറയുന്നത്. ബിവറേജസ് കോർപറേഷന് 267 ഷോപ്പുകളാണുള്ളത്. ഇതിൽ 163 എണ്ണമാണ് വാക് ഇൻ സൗകര്യത്തോടെ സജ്ജീകരിച്ചിട്ടുള്ളത്.
Read Moreഇന്ധനനികുതി കുറച്ചത് മറ്റു വഴികളില്ലാതെ ! ബിജെപി ഭരണ സംസ്ഥാനങ്ങളിൽപ്പോലും ജനങ്ങൾ പ്രതിഷേധിച്ചു
പ്രത്യേക ലേഖകൻ ന്യൂഡൽഹി: അവശ്യസാധനങ്ങളുടെ വിലക്കയറ്റവും പണപ്പെരുപ്പവും പിടിവിട്ട് റിക്കാർഡിലെത്തിയതു പിടിച്ചുകെട്ടാൻ ഇന്ധനവില കുറയ്ക്കുകയല്ലാതെ കേന്ദ്രത്തിനു മുന്നിൽ മറ്റു പോംവഴികളൊന്നും ഇല്ലായിരുന്നു. ഇന്ധന വില കൂടിയതാണ് രാജ്യത്താകെ വലിയ തോതിൽ വിലക്കയറ്റം സൃഷ്ടിക്കാൻ ഇടയാക്കിയതെന്നും കേന്ദ്ര എക്സൈസ് തീരുവ കുറയ്ക്കാതെ തരമില്ലെന്നും സാന്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ധന വില കുറച്ചെങ്കിലും അടുത്തിടെ കൂട്ടിയ ഓട്ടോ, ടാക്സി, ബസ് യാത്രാ നിരക്കുകളും ചരക്കു ഗതാഗത നിരക്കും കുറയ്ക്കാനിടയില്ല. ഫലത്തിൽ സാധനവിലകളിലും യാത്രാ ചെലവുകളിലും വലിയ ഇളവിനു സാധ്യത കുറവാണ്. പെട്രോൾ, ഡീസൽ ചില്ലറ വിൽപ്പന വില സെഞ്ചുറി കടന്നതോടെ രാജ്യത്താകെ വിലക്കയറ്റം പിടിവിട്ടു വർധിച്ചു. അരി, ഗോതന്പ്, പയർവർഗങ്ങൾ, ഭക്ഷ്യ എണ്ണകൾ, പച്ചക്കറികൾ തുടങ്ങി അവശ്യ സാധനങ്ങളുടെ വില റിക്കാർഡിലെത്തി. കേന്ദ്ര സർക്കാരിന്റെ തന്നെ ഉപഭോക്തൃ വില സൂചികയും പണപ്പെരുപ്പത്തോതും കുത്തനെ കൂടിയത് സർക്കാരിനെ പ്രതിസന്ധിയിലാക്കി. ഉപഭോക്തൃവില സൂചിക…
Read More