കഴിഞ്ഞ ദിവസം സംഗീത പരിപാടിക്കു പിന്നാലെ ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ച പ്രമുഖ ഗായകനും മലയാളിയുമായ കെകെ എന്ന കൃഷ്ണകുമാര്‍ കുന്നത്തിനെ രക്ഷിക്കാമായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കു നേതൃത്വം നല്‍കിയിരുന്ന ഡോക്ടര്‍ പറഞ്ഞു. കൃത്യസമയത്ത് പ്രാഥമിക ചികിത്സ (സിപിആര്‍) നല്കാന് കഴിഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാമായിരുന്നുവെന്നാണ് ഡോക്ടര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞത്. കെകെയുടെ ഹൃദയത്തില്‍ ഒന്നിലധികം ബ്ലോക്കുകള്‍ ഉണ്ടായിരുന്നുവെന്നും തലച്ചോറിലേക്കുള്ള ഓക്സിജന്‍ നിലയ്ക്കാതിരിക്കാന്‍ നെഞ്ചില്‍ ശക്തമായി അമര്‍ത്തിയും ശ്വാസം നല്‍കിയും (കാര്‍ഡിയോ പള്‍മനറി റെസസിറ്റേഷന്‍ സിപിആര്‍) ശുശ്രൂഷിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാമായിരുന്നുവെന്നുമാണ് ഡോക്ടറുടെ ഭാഷ്യം. ഹൃദയ ധമനികളില്‍ പലയിടങ്ങളിലും ബ്ലോക്കുണ്ടായിരുന്നതാണു കെകെയ്ക്കു വേദനയ്ക്കു കാരണമായത്. പക്ഷേ, ഈ വേദനകളെല്ലാം ദഹനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നിമിത്തമാണെന്ന തെറ്റിദ്ധാരണയിലായിരുന്നു കെകെ. മാത്രമല്ല, കെകെ വളരെയധികം ആന്റാസിഡ് മരുന്നുകള്‍ കഴിച്ചിരുന്നതായും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അസിഡിറ്റി നിയന്ത്രിക്കാനും നെഞ്ചെരിച്ചില്‍ കുറയ്ക്കാനും പൊതുവെ ഉപയോഗിക്കുന്ന മരുന്നാണിത്.…
Read MoreDay: June 2, 2022
ലാദന് മികച്ച എഞ്ചിനീയര്‍ ! ഒസാമ ബിന്‍ലാദന്റെ ചിത്രം യുപി സര്‍ക്കാര്‍ ഓഫീസില്‍; ഉദ്യോഗസ്ഥനെതിരേ നടപടി…
അല്‍ഖ്വയ്ദ നേതാവും ആഗോള ഭീകരനുമായിരുന്ന ഒസാമ ബിന്‍ലാദന്റെ ചിത്രം ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ഓഫീസില്‍ സൂക്ഷിച്ചതിന് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ദക്ഷിണാഞ്ചല്‍ വിദ്യുത് വിതരണ് നിഗം ലിമിറ്റഡ് ഓഫിസില്‍ സബ് ഡിവിഷണല്‍ ഓഫിസറായ രവീന്ദ്ര പ്രകാശ് ഗൗതത്തിന് എതിരെയാണ് നടപടി. ‘ബഹുമാനപ്പെട്ട ഒസാമ ബിന്‍ ലാദന്, ലോകത്തെ മികച്ച ജൂനിയര്‍ എന്‍ജിനീയര്‍’ എന്നെഴുതിയ ലാദന്റെ ചിത്രമാണ് രവീന്ദ്ര പ്രകാശ് ഓഫിസില്‍ സൂക്ഷിച്ചിരുന്നത്. ചിത്രവും അടിക്കുറിപ്പും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ അധികൃതര്‍ ഇടപെട്ടു. അന്വേഷണത്തിനൊടുവില്‍ രവീന്ദ്രയെ സസ്പെന്‍ഡ് ചെയ്യുകയും ലാദന്റെ ചിത്രം നീക്കം ചെയ്യുകയും ചെയ്തു. ലാദന് ആരെയും ആരാധനാപാത്രമാക്കാന്‍ കഴിയുമെന്നു നടപടി നേരിട്ട രവീന്ദ്ര പറഞ്ഞു. ലോകത്തെ തന്നെ മികച്ച ജൂനിയര്‍ എന്‍ജിനീയറായിരുന്നു ലാദന്. ഒരു ചിത്രം മാത്രമാണ് ഒഴിവാക്കാന്‍ കഴിഞ്ഞത്. തന്റെ കൈയില്‍ നിരവധി കോപ്പികളുണ്ടെന്നും രവീന്ദ്ര പറഞ്ഞു.
Read Moreയാതൊരു ബന്ധവുമില്ലാത്ത ആളാണ് ഉപദ്രവിച്ചത് ! പതിനേഴാം വയസില്‍ സംഭവിച്ച കാര്യങ്ങളില്‍ പോലും പഴികേള്ക്കുന്നുവെന്ന് മൈഥിലി…
ഒരു സമയത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മൈഥിലി. എന്നാല്‍ ചില വിവാദങ്ങളില്‍ പെട്ടതിനെത്തുടര്‍ന്ന് നടി കഴിഞ്ഞ കുറേ നാളായി സിനിമയില്‍ അത്ര സജീവമല്ല. അടുത്തിടെയായിരുന്നു നടിയുടെ വിവാഹം നടന്നത്. ഇതിനെതിരേയും വിമര്‍ശനവുമായി ചിലര്‍ രംഗത്തു വന്നിരുന്നു. ഇപ്പോള്‍ ഈ വിഷയങ്ങളില്‍ പ്രതികരിക്കുകയാണ് മൈഥിലി. ചെറിയ പ്രായത്തില്‍ സംഭവിച്ച കാര്യങ്ങളുടെ പേരില്‍ ഇന്നും പഴി കേള്‍ക്കാറുണ്ടെന്നാണ് മൈഥിലിയിപ്പോള് പറയുന്നത്. പലരും പറഞ്ഞ് നടക്കുന്നതിനൊക്കെ മറുപടി പറയാന്‍ പോയാല്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ പോലെ തല്ലി തീര്‍ക്കേണ്ടി വരുമെന്നും മൈഥിലി പറഞ്ഞു. സിനിമയില്‍ വരുന്നതിന് മുന്‍പ്, തന്റെ പതിനേഴാം വയസില്‍ സംഭവിച്ച കാര്യങ്ങളില്‍ വരെ പഴികേള്‍ക്കേണ്ടി വരികയാണെന്നും താരം പറഞ്ഞു. കേസുമായി മുന്നോട്ടുപോയ കാര്യത്തെക്കുറിച്ചും മൈഥിലി പറയുന്നുണ്ട്. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത ആളാണ് തന്നെ ഉപദ്രവിച്ചത്. സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ കാലത്ത് ലൊക്കേഷനില്‍ വന്ന് ബഹളമുണ്ടാക്കിയതോടെ ‘അമ്മ’…
Read Moreകട്ടപ്പുറത്തു നിന്നും ശാപമോക്ഷം; ജന്റം എസി , ലോ ഫ്ലോർ ബസുകൾ നിരത്തിലിറങ്ങുന്നു
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: വർഷങ്ങളായി കട്ടപ്പുറത്തിരിക്കുന്ന ജന്റം എസി , ലോ ഫ്ലോർ ബസുകൾ നിരത്തിലിറക്കും. ബസ് ഓൺ ഡിമാന്റ് (ബോണ്ട് സർവീസ് ) ആയി ഓടിക്കാനാണ് നീക്കം. ബോണ്ട് സർവീസിൽ മതിയായ യാത്രക്കാരില്ലെങ്കിൽ, അത് നോർമൽ സർവീസായും ട്രിപ്പ് നടത്താനാണ് ഓപ്പറേഷൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടറുടെ ഉത്തരവ്. വർഷങ്ങളായി കട്ടപ്പുറത്തിരിക്കുന്ന ജന്റം ബസുകൾക്ക് ശാപമോക്ഷത്തിന് വഴിയൊരിങ്ങിയിരിക്കുകയാണ്. കോടതിയുടെ ഇടപെടലും ഇതിന് കാരണമായിട്ടുണ്ട്. കോവിഡ് പ്രതിസന്ധിക്കാലത്ത് സർക്കാർ ഉദ്യോഗസ്ഥർക്ക് ഓഫീസുകളിലെത്താൻ ആസൂത്രണം ചെയ്തതാണ് ബോണ്ട് സർവീസ്, 10 ദിവസത്തെ കാർഡ് എടുത്താൽ 20 ദിവസത്തിനകം യാത്രചെയ്ത് തീർത്താൽ മതിയായിരുന്നു. യാത്രക്കാരെ ഇറക്കിയശേഷം ബസ് അവിടെ പാർക്ക് ചെയ്യും. തിരികെ യാത്രക്കാരെ എത്തിക്കുന്നതായിരുന്നു പദ്ധതി. സീറ്റിംഗ് കപ്പാസിറ്റി യാത്രക്കാർ പോലുമില്ലാതെയായിരുന്നു ബോണ്ട് സർവീസ് നടത്തിയിരുന്നത്. കോവിഡ് പ്രതിസന്ധി കഴിയുകയും യാത്രക്കാരുടെ എണ്ണം വർധിക്കുകയും ചെയ്ത സാഹചര്യത്തിൽ ബോണ്ട് സർവീസുകളായി ഓടിയിരുന്ന…
Read Moreപിന്നില്‍ ആ പതിനഞ്ചുകാരന് തന്നെയോ ? പള്ളിപ്പുറത്ത് അലക്കിയിടുന്ന സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ അപ്രത്യക്ഷമാകുന്നു
ചെറായി: സ്ത്രീകളുടെ അടിവസ്ത്രം അലക്കി വിരിച്ചിട്ടാല് കാണാതെ പോകുന്നു. പള്ളിപ്പുറം പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ കോണ്‍വന്റ് കിഴക്ക് ഭാഗത്തുള്ള വീടുകളില്‍ രാവിലെ വസ്ത്രം അലക്കി വിരിച്ച് കഴിഞ്ഞ് ഇവ ഉണങ്ങുന്ന നേരം തിരിച്ചെടുക്കാന്‍ ചെല്ലുമ്പോഴാണ് പലയിടത്തും സ്ത്രീകളുടെ അടിവസ്ത്രം മാത്രം കാണാതാകുന്നത്. സംഭവം പതിവായപ്പോള്‍ നാട്ടുകാരില്‍ ചിലര്‍ ഈ അടുത്ത് ഒരു പതിനഞ്ചുകാരനെ പിടികൂടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരിസങ്ങളില്‍ തന്നെയുള്ള കുട്ടി സാമൂഹ്യ വിരുദ്ധരാണ് ഇതിന്റെ പിന്നിലെന്നാണ് സൂചന.ഇതേ തുടര്‍ന്ന് പ്രാദേശിക വാസികള്‍ മുനമ്പം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട് .
Read Moreപത്താമത് മണപ്പുറം മിസ് ക്വീന്‍ കേരള മത്സരം! സെറീന ആന്‍ ജോണ്സന് മണപ്പുറം മിസ് ക്വീന്‍ കേരള
കൊച്ചി: മരട് ലെ മെറിഡിയനില്‍ നടന്ന പത്താമത് മണപ്പുറം മിസ് ക്വീന്‍ കേരള മത്സരത്തില്‍ സെറീന ആന്‍ ജോണ്സന് മിസ് ക്വീന്‍ കേരള 2022 കിരീടം സ്വന്തമാക്കി. ഗൗരി നായര്‍ ഫസ്റ്റ് റണ്ണറപ്പും, സി.എസ്. ധനശ്രീ സെക്കന്‍ഡ് റണ്ണറപ്പുമായി. മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എംഡിയും സിഇഒയുമായ വി.പി. നന്ദകുമാര്‍ വിജയികളെ കിരീടം അണിയിച്ചു. പെഗാസസ് ചെയര്മാന് അജിത്ര വി. പെഗാസസ്, പെഗാസസ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ജെബിത അജിത് എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. നടിയും മോഡലുമായ അര്‍ച്ചന രവി, മോഡലായ നികിത തോമസ്, ഫാഷന്‍ ഫോട്ടോഗ്രാഫര്‍ റെജി ഭാസ്കര്‍, നടന് ഷിജു റഷീദ് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.
Read Moreഡോ. ജോ ജോസഫിനെതിരായ വ്യാജ വീഡിയോ; വീഡിയോ എത്തിയത് സൗദിഅറേബ്യയിൽ നിന്ന്; സൂത്രധാരൻ നസീറെന്ന് പോലീസ്
കൊച്ചി: തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിന്റെ പേരിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന നസീറാണ് സൂത്രധാരനെന്ന് അന്വേഷണ സംഘം. കേസിൽ അറസ്റ്റിലായ നൗഫൽ എന്ന യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവാണ് വീഡിയോ വ്യാപകമായി പ്രചരിപ്പിച്ചത്. യുഡിഎഫ് നേതൃത്വം വീഡിയോ പ്രചരിപ്പിക്കാൻ ഇടപെട്ടതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നില്ല. പ്രാദേശിക യുഡിഎഫ് വാട്സാപ്പ് ഗ്രൂപ്പുകളിലും എഫ്ബി പേജിലും നൗഫൽ വീഡിയോ പ്രചരിപ്പിച്ചു. പോളിംഗ് ദിനത്തിൽ കോയന്പത്തൂരിൽനിന്ന് അറസ്റ്റിലായ മലപ്പുറം കോട്ടക്കുന്ന് ഉതിന്നൂർ സ്വദേശി അബ്ദുൾ ലത്തീഫിന് വീഡിയോ നൽകിയത് നൗഫലാണെന്നാണ് പൊലീസ് കണ്ടെത്തിയിരുന്നു. നൗഫലിന്റെ വാട്സ്ആപ്പ് ശബ്ദരേഖകൾ പരിശോധിക്കാനുള്ള തയാറെടുപ്പിലാണ് തൃക്കാക്കര പോലീസ്. നസീറിന് വീഡിയോ അയച്ചുകൊടുത്ത സൗദ്യ അറേബ്യയിലുള്ള വ്യക്തിയെക്കുറിച്ചും പോലീസ് അന്വേഷണം ഊർജിതമാക്കി. പ്രതികളുടെ ഫോണിൽനിന്ന് വീഡിയോ നശിപ്പിച്ചതിനാൽ സൈബർ സെല്ലിന്റെ സഹായത്തോടെ ശാസ്ത്രീയ പരിശോധന നടത്താനുള്ള ഒരുക്കത്തിലാണ് പോലീസ്. നസീർ,…
Read Moreചേർത്തലയിലെ നവവധുവിന്റെ മരണം കൊലപാതകം! അപ്പുക്കുട്ടന് ഹെനയെ വിവാഹം കഴിച്ചത് എല്ലാം അറിഞ്ഞുകൊണ്ട്; ഒടുവില്‍ ഭര്‍ത്താവ് സത്യം തുറന്നുപറഞ്ഞു…
ആലപ്പുഴ: ചേർത്തലയിൽ മേയ് 26ന് ഭർതൃവീട്ടിൽ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ്. കൊല്ലം സ്വദേശിനി ഹെനയാണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് അപ്പുക്കുട്ടനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കുറ്റം സമ്മതിച്ചുവെന്ന് പോലീസ് വ്യക്തമാക്കി. ആറ് മാസം മുൻപായിരുന്നു ഹെന-അപ്പുക്കുട്ടൻ ദമ്പതികളുടെ വിവാഹം നടന്നത്. മാനസികപ്രശ്നങ്ങൾ അലട്ടിയിരുന്ന യുവതിയെ വൻ തുക സ്ത്രീധനം വാങ്ങിയാണ് അപ്പുക്കുട്ടൻ വിവാഹം കഴിച്ചത്. എന്നാൽ വിവാഹത്തിന് ശേഷം കൂടുതൽ പണം ഇയാൾ യുവതിയുടെ വീട്ടുകാരോട് ആവശ്യപ്പെട്ടു. വീട്ടുകാർ വഴങ്ങാതെ വന്നതോടെ ഭാര്യയെ ക്രൂരമായി മർദ്ദിക്കുന്നതും പതിവായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. മേയ് 26ന് കുളിമുറിയിൽ കുഴഞ്ഞുവീണ് മരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. പിന്നാലെ മൃതദേഹം ആശുപത്രിയിൽ എത്തിച്ചു. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരാണ് സംഭവം കൊലപാതകമാണെന്ന സംശയം പോലീസിനെ അറിയിച്ചത്. ഇതോടെ പോലീസ് രഹസ്യമായി അന്വേഷണം തുടങ്ങി. ബുധനാഴ്ച പോലീസിന് ലഭിച്ച…
Read Moreസിനിമയെ വെല്ലുന്ന പ്രകടനം! മലയാളി വൈദികനെയും ബന്ധുവിനെയും പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോയി കവര്‍ന്നത് 40,000 രൂപയോളം; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
കാസര്‍ഗോഡ്: മൈസൂരുവില്‍ നിന്നും നാട്ടിലേക്ക് വരികയായിരുന്ന മലയാളി വൈദികനെയും ബന്ധുവിനെയും പട്ടാപ്പകല്‍ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നു. ഇന്നലെ ഉച്ചയോടെ മടിക്കേരിക്കും സുള്ള്യയ്ക്കുമിടയിലെ വനമേഖലയില്‍ വച്ച് തമിഴ്നാട് രജിസ്ട്രേഷനിലുള്ള വാഹനത്തിലെത്തിയ സംഘം ഇവര്‍ സഞ്ചരിച്ച കാർ തടഞ്ഞുനിര്‍ത്തി അക്രമിസംഘമെത്തിയ വാഹനത്തിൽ ബലമായി പിടിച്ചു കയറ്റുകയായിരുന്നു. മണിക്കൂറുകള്‍ക്കു ശേഷം ഹാസനു സമീപത്തുള്ള ഉള്‍പ്രദേശത്ത് ഇരുവരെയും ഇറക്കിവിടുകയായിരുന്നു. കൈവശമുണ്ടായിരുന്ന 40,000 രൂപയോളം അക്രമിസംഘം കൈക്കലാക്കി. ഇവരുടെ കാറിന്റെ ഗ്ലാസ് തകര്‍ക്കുകയും അകത്തുണ്ടായിരുന്ന സാധനങ്ങള്‍ വലിച്ചുവാരിയിടുകയും ചെയ്തിട്ടുണ്ട്. മൈസൂരുവില്‍ നിന്നും കാസര്‍ഗോഡ് ജില്ലയിലെ പെരിയാട്ടടുക്കത്തേക്ക് സ്ഥലംമാറ്റം ലഭിച്ചു വരികയായിരുന്ന വെള്ളരിക്കുണ്ട് സ്വദേശിയായ ഫാ. ഡൊമിനിക്, ബന്ധു ടോമി ഐസക് എന്നിവരാണ് പട്ടാപ്പകല്‍ ആക്രമണത്തിനും കവര്‍ച്ചയ്ക്കും ഇരയായത്. ഇന്നലെ രാവിലെ എട്ടിനാണ് ഇവര്‍ മൈസൂരുവില്‍ നിന്നും കാറില്‍ യാത്ര പുറപ്പെട്ടത്. കുടക് ജില്ലയിലെ മടിക്കേരി പിന്നിട്ട് സുള്ള്യയില്‍ എത്തുന്നതിനു മുമ്പുള്ള വനമേഖലയില്‍ വച്ചാണ്…
Read Moreവരനും വധുമെല്ലാം ഒരാള്‍ ! സ്വയം വിവാഹിതയാകാനൊരുങ്ങി യുവതി; വിവാഹശേഷം ഗോവയില്‍ രണ്ടാഴ്ച ഹണിമൂണ്‍…
വിവാഹം മിക്കവരുടെയും ജീവിതത്തിലെ ഒരു സ്വപ്നമാണ്. എന്നാല്‍ വധുവും വരനുമെല്ലാം ഒരാളായാല്‍ എന്താകും അവസ്ഥ. ഇത്തരത്തില്‍ സ്വയം വിവാഹം കഴിക്കാനൊരുങ്ങുകയാണ് 24കാരിയായ ക്ഷമാ ബിന്ദു. തനിക്കു താന്‍ മാത്രം മതിയെന്നാണ് ക്ഷമയുടെ വാദം. സ്വയം വിവാഹം കഴിക്കാനൊരുങ്ങിയതോടെ ക്ഷമ ഇപ്പോള്‍ വാര്‍ത്താമാധ്യമങ്ങളിലും താരമാണ്. ഇന്ത്യ മഹാരാജ്യത്ത്തന്നെ ആത്മ സനേഹം ഉയര്‍ത്തിപ്പിടിച്ച് വിവാഹം കഴിക്കാനൊരുങ്ങുന്ന വ്യക്തി താനായിരിക്കുമെന്ന് ക്ഷമ അഭിപ്രായപ്പെടുന്നു. പരമ്പരാഗത ഗുജറാത്തി ആചാരങ്ങളോട് കൂടിയാവും ബിന്ദുവിന്റെ വിവാഹം നടക്കുക. സ്വയം വിവാഹം കഴിക്കുകയെന്നത് നിങ്ങളോട് തന്നെയുള്ള നിരുപാധികമായ സ്നേഹത്തിന്റെ തുറന്ന പ്രഖ്യാപനമാണെന്നാണ് ക്ഷമയുടെ വാദം. അത് സ്വയം അംഗീകരിക്കല്‍ കൂടിയാണ്. ആളുകള്‍ എല്ലായ്പ്പോഴും അവര്‍ക്ക് ഇഷ്ടം തോന്നുന്നവരെയാണ് വിവാഹം ചെയ്യേണ്ടതെന്നും അവള്‍ക്ക് അവളെ തന്നെയാണ് ഇഷ്ടമെന്നും ക്ഷമ പറയുന്നു. താന്‍ ഒരിക്കലും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിട്ടില്ലെന്നും എന്നാല്‍ വധുവായി അണിഞ്ഞൊരുങ്ങാന്‍ ആഗ്രഹമുണ്ടായിരുന്നെന്നും ക്ഷമ കൂട്ടിച്ചേര്‍ത്തു. ഇതിനാലാണ് സ്വയം…
Read More