അമ്പലപ്പുഴ: പ്ലസ് ടു പoനത്തോടൊപ്പം താന്ത്രിക പoനവും പൂർത്തിയാക്കി വിദ്യാർഥി.കരുമാടി കളത്തിൽ പാലം ശോഭനപുരം വീട്ടിൽ പ്രതീഷിന്റെ മകൻ ആര്യനാ (18)ണ് ഈ നേട്ടം കൈവരിച്ചത്. തകഴി ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പ്ലസ് ടു പoനം പൂർത്തിയാക്കിയ ആര്യൻ 4 വർഷം മുൻപാണ് താന്ത്രിക പഠനം ആരംഭിച്ചത്. തുറവുർ പുത്തൻപറമ്പ് ദേവീ ക്ഷേത്രത്തിലെ ശാന്തി മoത്തിൽ നിന്നാണ് താന്ത്രിക പoനം പൂർത്തിയാക്കിയത്. സ്കൂൾ അവധി സമയങ്ങളിലും മറ്റും സമയം കണ്ടെത്തിയാണ് താന്ത്രിക പoനം നടത്തിയത്. ക്ഷേത്രം ശാന്തി പ്രകാശൻ ശാന്തിയാണ് ആര്യനെ താന്ത്രിക പoനത്തിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയത്. 4 വർഷത്തെ നീണ്ട പoനത്തിന് ശേഷം താന്ത്രിക വിദ്യകൾ അഭ്യസിച്ച ആര്യൻ ഇപ്പോൾ നിരവധി ദേവസ്വം ബോർഡ്, സ്വകാര്യ ക്ഷേത്രങ്ങളിൽ ശാന്തിമാരുടെ സഹായിയായും പ്രവർത്തിക്കുന്നുണ്ട്. കരുമാടികളത്തിൽപ്പാലം എസ്.എൻ.ഡി.പിയിൽ നടന്ന ചടങ്ങിൽ ആര്യൻ ഉപനയനം…
Read MoreDay: June 2, 2022
പയ്യന്നൂര്‍ സിപിഎമ്മിലെ സാമ്പത്തിക തിരിമറി! കോടിയേരിയുടെ സാന്നിധ്യത്തിൽ നടന്ന ചര്‍ച്ചയും വഴിമുട്ടി; 12ന് വീണ്ടും ചര്‍ച്ച
പ്രത്യേക ലേഖകൻ കണ്ണൂര്‍: പയ്യന്നൂര്‍ സിപിഎമ്മിലെ ചില നേതാക്കള്‍ സാമ്പത്തിക വെട്ടിപ്പ് നടത്തിയെന്ന ആരോപണങ്ങള്‍ സംബന്ധിച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ഇന്നലെ നടന്ന ചര്‍ച്ചകളിലും തീരുമാനമായില്ല. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവരെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന വാദമുഖങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നതും പാര്‍ട്ടിക്ക് പരിക്കേല്‍ക്കാതെ രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ചയില്‍ ഉരിത്തിരിഞ്ഞ് വരാതിരുന്നതും ചര്‍ച്ചകള്‍ വഴിമുട്ടാനിടയാക്കിയെന്നാണ് സൂചന. ഇതേതുടര്‍ന്ന് 12ന് വീണ്ടും ചര്‍ച്ച നടക്കുമെന്നറിയുന്നു. 12ന് വീണ്ടും ചര്‍ച്ച ബില്‍ഡിംഗ് ഫണ്ടിനായുള്ള ചിട്ടി നടത്തിപ്പ്, 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട് എന്നിവയില്‍ നടത്തിയ സാമ്പത്തിക തിരിമറിയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ പാര്‍ട്ടി സമ്മേളനങ്ങളില്‍ ഉയര്‍ന്നിരുന്നു. കൂട്ടത്തില്‍ രക്തസാക്ഷിഫണ്ടിലെ തിരിമറികളും ചര്‍ച്ചയായിരുന്നു. നടപടിക്രമമനുസരിച്ച് ഇതേപ്പറ്റി പാര്‍ട്ടി ഏരിയാ കമ്മിറ്റി അന്വേഷിക്കുകയും കുറ്റക്കാരെന്ന് കണ്ടെത്തിയ ആറോളം പേര്‍ക്കെതിരെ ജില്ലാ കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നതായുമുള്ള സൂചനകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഈ വിഷയത്തില്‍ മുമ്പുനടന്ന ജില്ലാ യോഗത്തിന്റെ…
Read Moreകൃഷിയിടത്തില്‍ എത്തിയ കാട്ടുപന്നിയെ വെടിവച്ചുകൊന്നു; തദ്ദേശസ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയശേഷമുള്ള ആദ്യത്തെ വെടിവയ്പ് കോടഞ്ചേരിയില്‍
കോഴിക്കോട്: കോടഞ്ചേരി പഞ്ചായത്തില്‍ കാട്ടുപന്നിയെ വെടിവച്ചുകൊന്നു. ഞാളിയത്ത് യോഹന്നാന്റെ കൃഷിയിടത്തില്‍ ഇറങ്ങിയ പന്നിയെയാണ് വെടിവച്ചുകൊന്നത്. പഞ്ചായത്തിന്റെ അനുമതിയോടെയാണ് വെടിവച്ച് കൊന്നത്. സര്‍ക്കാര്‍ ഉത്തരവിലെ നിര്‍ദേശങ്ങള്‍ അനുസരിച്ചായിരുന്നു നടപടിക്രമങ്ങള്‍. തോക്ക് ലൈസന്‍സുള്ള ബാബുവാണ് പന്നിയെ വെടിവച്ചത്. ജനവാസമേഖലകളിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവയ്ക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. പുതിയ ഉത്തരവ് വന്നശേഷമുള്ള ആദ്യത്തെ സംഭവമാണിത്. കാട്ടുപന്നി ശല്യം രൂക്ഷംജനങ്ങളുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ അനുയോജ്യമായ മാർഗങ്ങളിലൂടെ കൊല്ലാൻ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ തലവന്മാർക്ക് അധികാരം നൽകുന്നതാണ് ഉത്തരവ്. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ തലവന്മാർക്ക് ഓണററി വൈൽഡ്ലൈഫ് വാർഡൻ എന്ന പദവി നൽകിയിട്ടുണ്ട്. അതേസമയം വിഷപ്രയോഗത്തിലൂടെയോ ഷോക്കേൽപ്പിച്ചോ സ്ഫോടകവ്സതുക്കൾ ഉപയോഗിച്ചോ കാട്ടുപന്നികളെ കൊല്ലാനാകില്ല. സംസ്ഥാനത്ത് ജനവാസ മേഖലകളിൽ കാട്ടുപന്നി ശല്യം രൂക്ഷമായതിനെത്തുടർന്നാണ് തീരുമാനം. അനുമതിയുടെ മറവില്‍…അതേസമയം കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള അനുമതിയുടെ മറവില്‍ മൃഗവേട്ട അനുവദിക്കില്ലെന്ന്…
Read Moreമാതാപിതാക്കൾ വീട്ടിലിലില്ലാത്ത സമയത്ത് അയല്ക്കാരന്റെ ലീലാവിലാസം! പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; പാലാക്കാരന് ടോമി കുടുങ്ങി
പാലാ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറുപതുകാരൻ അറസ്റ്റിൽ. പൂവത്തോട് കണ്ണന്പുഴയിൽ വീട്ടിൽ ടോമി(60) ആണ് പാലാ പോലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പൂവത്തോട്ടിൽ വീട്ടിൽ അതിക്രമിച്ചു കയറിയ ടോമി പെണ്‍കുട്ടിയെ കടന്നുപിടിക്കുകയും ബഹളം കേട്ട് മകളെ രക്ഷിക്കാൻ എത്തിയ പിതാവിനെ കോടാലികൊണ്ട് വെട്ടുകയുമായിരുന്നു. ത ുടർന്നു ബഹളം വച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇയാളെ പാലാ എസ്ച്ച് കെ.പി. ടോംസന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കൾ വീട്ടിലിലില്ലാത്ത സമയത്തായിരുന്നു ചൊവ്വാഴ്ച ഉച്ചയോടെ ടോമിയുടെ അതിക്രമം. പെണ്‍കുട്ടിയും മറ്റൊരു കുട്ടിയുമായിരുന്നു ഈ സമയം വീട്ടിലുണ്ടായിരുന്നത്. അയൽപക്കത്തു നിന്നും വീട്ടിലെത്തിയ ടോമി മുൻവാതിലിൽ കൊട്ടിയ ശേഷം പിൻവാതിലിലൂടെ വീട്ടിൽ അതിക്രമിച്ച് കയറി. തുടർന്നു പെണ്‍കുട്ടിയെ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു. കുട്ടി അലറിക്കരഞ്ഞതോടെ ബഹളം കേട്ട് അടുത്ത പുരയിടത്തിൽ ജോലി ചെയ്യുകയായിരുന്ന…
Read Moreവഴയില ഇരട്ടക്കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു; സുഹൃത്തുക്കളായ രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ ; വിഷ്ണു എന്ന മണിച്ചനെ വെട്ടി വീഴ്ത്തിയത് ലോഡ്ജ് മുറിയിൽ
സ്വന്തം ലേഖകൻ തിരുവനന്തപുരം: വഴയില ഇരട്ടക്കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു. സുഹൃത്തുക്കളായ രണ്ട ് പേർ പോലീസ് കസ്റ്റഡിയിൽ. വഴയില ഇരട്ടക്കൊലക്കേസിൽ വിചാരണ നേരിട്ട് കൊണ്ടിരിക്കുന്ന പ്രതി വഴയില സ്വദേശി വിഷ്ണു (34) എന്ന് വിളിക്കുന്ന മണിച്ചനാണ് മരിച്ചത്. ഇയാളോടൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഹരികുമാറിനും വെട്ടേറ്റു. കരകുളം ആറാംകല്ലിന് സമീപത്തെ ആരാമം ലോഡ്ജിൽ ഇന്നലെ രാത്രിയിലായിരുന്നു സംഭവം. രണ്ട ് ദിവസം മുൻപ് ഹരികുമാർ എന്നയാൾ ലോഡ്ജിൽ മുറിയെടുത്തിരുന്നു. ഇന്നലെ രാത്രിയിൽ മണിച്ചൻ, ഹരികുമാർ, ദീപക് ലാൽ, അരുണ്‍ എന്നിവർ ചേർന്ന് ഇവിടെ ഇരുന്ന് മദ്യപിക്കുകയായിരുന്നു. ഇതിനിടെ ഉണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ലോഡ്ജ് മുറിയിൽ ബഹളംവെട്ടേറ്റ് മുറിയിൽ രക്തത്തിൽ കുളിച്ച് കിടന്ന മണിച്ചനെയും ഹരികുമാറിനെയും പോലീസ് മെഡിക്കൽ കോളജാശുപത്രിയിൽ ഇന്നലെ രാത്രിയിൽ തന്നെ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മണിച്ചൻ മരിച്ചത്. ഹരികുമാർ…
Read Moreഇത്രയും സ്നേഹിക്കുന്ന ആളെ വിട്ടുകളയാന്‍ തോന്നിയില്ല ! സമ്പത്തുമായുള്ള പ്രണയത്തെപ്പറ്റി തുറന്നു പറഞ്ഞ് മൈഥിലി…
ഒരു സമയത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന നടിയായിരുന്നു മൈഥിലി എന്ന ബ്രൈറ്റി. രഞ്ജിത്ത് സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രം പാലേരിമാണിക്യത്തിലൂടെയായിരുന്നു മൈഥിലിയുടെ സ്വപ്നതുല്യമായ അരങ്ങേറ്റം. ചിത്രം ചര്‍ച്ചയായതോടെ മൈഥിലിയും ശ്രദ്ധിക്കപ്പെട്ടു. പിന്നീട് നിരവധി സിനിമകളില്‍ താരം വേഷമിട്ടു. അഷിക് അബു സംവിധാനം ചെയ്ത സോള്‍ട്ട് ആന്‍ഡ് പേപ്പര്‍ എന്ന ചിത്രമായിരുന്നു മൈഥിലിയുടെ വമ്പിച്ച വിജയം നേടിയ മറ്റൊരു സിനിമ. യുവതാരം ആസിഫ് അലിയും, ലാലും, ശ്വേത മേനോനും, ബാബു രാജും ഒക്കെയായിരുന്നു ഇതിലെ പ്രധാന കഥാപാത്രങ്ങള്‍. പിന്നീടും പല സിനിമകളിലും നടി അഭിനയിച്ചെങ്കിലും അതിലേറെയും പരാജയ ചിത്രങ്ങള്‍ ആയിരുന്നു. ഏകദേശം 30ന് മുകളില്‍ സിനിമകളില്‍ താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ഇടയ്ക്ക് ചില വിവാദങ്ങളിലും നടി അകപ്പെട്ടിരുന്നു. ഇപ്പോഴിതാ പുതിയൊരു ജീവിതത്തിലേക്ക് ചുവടുവെപ്പ് നടത്തിയിരിക്കുകയാണ് മൈഥിലി. കഴിഞ്ഞ മാസമാണ് മൈഥിലിയും ആണ് സുഹൃത്ത് സമ്പത്തും തമ്മിലുള്ള വിവാഹം…
Read Moreഅല്പം വൈകിയിരുന്നെങ്കില്‍…! ഭാഗ്യം രക്ഷിച്ചു, കാറിൽനിന്നു ദമ്പതികൾ ഇറങ്ങിപ്പോയി മിനിട്ടുകൾക്കകം കാറിനു മുകളിൽ തെങ്ങ് വീണു
വൈക്കം: ഭാഗ്യം ദന്പതികളെ രക്ഷിച്ചു. കാറിൽനിന്നു ദന്പതികൾ ഇറങ്ങിപ്പോയി മിനിട്ടുകൾക്കകം കാറിനു മുകളിൽ തെങ്ങ് വീണു. മരങ്ങാട്ടുപള്ളി സ്വദേശി പ്രദീപ് നന്പൂതിരിയും ഭാര്യ ദീപ്തിയുമാണ് മിനിട്ടുകളുടെ വൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഇന്നലെ വൈകുന്നേരം 5.30നു വൈക്കം മഹാദേവ ക്ഷേത്രത്തിനു സമീപത്തെ എൻഎസ്എസ് യൂണിയൻ ഓഫീസിനോടു ചേർന്ന ഗ്രൗണ്ടിൽ പാർക്ക് ചെയ്ത കാറിനു മീതെയാണ് തെങ്ങു വീണത്. അപകടത്തിൽ ഡ്രൈവർ സീറ്റ് ഉൾപ്പെടെ കാറിന്റെ മുകൾഭാഗം പൂർണമായി തകർന്നു. ഗ്രൗണ്ടിനു സൈഡിൽ നിന്നിരുന്ന തെങ്ങു ചുവടെ ഇളകി കാറിനു മുകളിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ ഡ്രൈവർ സീറ്റ് ഉൾപ്പടെ കാറിന്റെ മുൻ വശവും മുകൾ ഭാഗം പൂർണമായി തകർന്നു. ദീപ്തിയുടെ അച്ഛൻ പുതുശേരി ഇല്ലം സുദർശനന്റെ കാറും തകർന്ന കാറിന്റെ സമീപത്തായിരുന്നു പാർക്ക് ചെയ്തിരുന്നത്. ഇതിനു തകരാറൊന്നും സംഭവിച്ചില്ല. ഉല്ലല പള്ളിയാട് സ്കൂളിൽ അധ്യാപികയായി നിയമനം ലഭിച്ച ദീപ്തിയെ…
Read Moreവിവാഹ വാഗ്ദാനം നല്കി ഒരു സ്ത്രീ പുരുഷനെ കബളിപ്പിച്ചാല്‍ കേസില്ലാത്തത് ‘എന്തു നിയമം’ എന്ന് ഹൈക്കോടതി
ബലാല്‍സംഗക്കുറ്റങ്ങള്‍ ചുമത്തുന്നതില്‍ ലിംഗവിവേചനം പാടില്ലെന്ന അഭിപ്രായവുമായി കേരള ഹൈക്കോടതി. വിവാഹമോചിതരായ ദമ്പതികള്‍ തങ്ങളുടെ കുട്ടിയുടെ സംരക്ഷണത്തെ സംബന്ധിച്ച് നല്കിയ ഒരു ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പ്പിക്കുമ്പോഴാണ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ് ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയത്. കേസിലെ ഭര്‍ത്താവ് ഒരിക്കല്‍ ബലാത്സംഗക്കേസില്‍ പ്രതിയാണെന്ന കാര്യം കോടതിയില്‍ ഉന്നയിച്ചപ്പോഴാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് ഈ പരാമര്‍ശം നടത്തിയത്. ഇയാള്‍ ഇപ്പോള്‍ ജാമ്യത്തിലാണെന്നും വ്യാജ വിവാഹ വാഗ്ദാനത്തില്‍ ലൈംഗികാരോപണം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രസ്തുത കേസെന്നും ഭര്‍ത്താവിന്റെ അഭിഭാഷകന് വാദിച്ചു. തുടര്‍ന്നാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 376-ാം വകുപ്പിന് (ബലാത്സംഗത്തിനുള്ള ശിക്ഷ) ലിംഗ സമത്വമില്ലെന്ന് ഹൈക്കോടതി വാക്കാല്‍ പരാമര്‍ശം നടത്തിയത് ‘376-ാം വകുപ്പില്‍ ലിംഗ സമത്വമില്ല. വിവാഹ വാഗ്ദാനം നല്കി ഒരു സ്ത്രീ പുരുഷനെ കബളിപ്പിച്ചാല്‍, അവള്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിയില്ല. എന്നാല്‍ ഒരു പുരുഷന് സമാനമായ കുറ്റം ചെയ്താല്‍ അയാളുടെ പേരില്‍ കേസ്…
Read Moreകാർഷികമേഖലയ്ക്ക് ഭീഷണിയായി പട്ടാളപ്പുഴു ആക്രമണം; കർഷകർ ആശങ്കയിൽ; പാവൽ കൃഷിയിലും പുഴു ശല്യം
നെന്മാറ : കർഷകർക്ക് കനത്ത ഭീഷണി ഉയർത്തി നെൽപ്പാടങ്ങളിലും പച്ചക്കറികൃഷിയിടങ്ങളിലും പട്ടാള പുഴുവിന്റെ ആക്രമണം പടർന്നുപിടിക്കുന്നു. ദിവസങ്ങൾക്കകം പട്ടാള പുഴുക്കളെ കണ്ട പ്രദേശങ്ങളിലെ വരന്പുകളിലെ പുല്ലുകളും കൊയ്തൊഴിഞ്ഞ പാടങ്ങളിൽ മുളച്ചുപൊന്തിയ നെൽച്ചെടികളും വ്യാപകമായി തിന്നു തീർത്ത് പ്രദേശത്തെ മുഴുവൻ പച്ചപ്പും ദിവസങ്ങൾക്കുള്ളിൽ ഇല്ലാതാക്കുന്നു. ഞാറ്റടി തയാറാക്കിയ പാടശേഖരങ്ങളിലും പാവൽ, പടവലം തുടങ്ങി പച്ചക്കറി കൃഷി ചെയ്ത് നെൽപ്പാടങ്ങളിലുമാണ് വ്യാപകമായി പട്ടാളപ്പുഴു ആക്രമണം കണ്ടുവരുന്നത്. നെന്മാറ, അയിലൂർ കൃഷി ഭവനുകളുടെ കീഴിലുള്ള വിത്തനശേരി, പോത്തുണ്ടി, പാളിയമംഗലം, കൂറുന്പൂർ, കരിങ്കുളം, തിരുവഴിയാട്, പെരുമാങ്കോട്, മരുതഞ്ചേരി, ആലന്പള്ളം ഭാഗങ്ങളിലെ 120 ഏക്കറോളം പാവൽ കൃഷിയാണ് കായ് ഫലം കുറഞ്ഞ് നഷ്ടത്തിലായത്. സാധാരണ ഈ സമയത്ത് ചെറിയ തോതിൽ പാവയ്ക്ക പറിക്കാൻ കഴിയുമെന്നും കൃഷി നാശമായതിനാൽ വിളവെടുക്കാൻ കഴിയുന്നില്ലെന്നും പാവൽ കർഷകർ പറയുന്നു. കൃഷിയിറക്കിയ ഭൂമിയിൽ ബാങ്കിൽ നിന്നും, കുടുംബശ്രീ മുഖേനയും വായ്പ…
Read Moreഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ അതിക്രമിച്ചു കയറി വാതിലടച്ചു കുറ്റിയിട്ടു; വയോധിക പിൻവാതിലിലൂടെ ഓടി; യുവാവ് പിടിയിൽ
ഉദയംപേരൂർ: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീടിനുള്ളിൽ അതിക്രമിച്ചു കയറിയ യുവാവ് അറസ്റ്റിൽ. കണ്ടനാട് ഇടയത്ത് മുകളിൽ ഇളയിടത്ത്കുടി സൈജു (39) വിനെയാണ് ഉദയംപേരൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഉദയംപേരൂർ കണ്ടനാട് ഭാഗത്തെ 66 വയസ് പ്രായമുള്ള സ്ത്രീയുടെ വീട്ടിലാണ് പ്രതി അതിക്രമിച്ച് കയറിയത്. ഞായറാഴ്ച രാത്രി 8.15 ഓടെയായിരുന്നു സംഭവം. കാറിൽ വയോധികയുടെ വീടിനു സമീപത്തെത്തിയ പ്രതി വീടിന്റെ മുൻവാതിലിലൂടെ വീടിനുള്ളിൽ കയറി വാതിലടച്ചു കുറ്റിയിടുകയായിരുന്നു. വയോധിക പിൻവാതിലിലൂടെ ഓടി അടുത്ത വീട്ടിൽ അഭയം തേടി. നാട്ടുകാരെത്തിയപ്പോഴേക്കും പ്രതി കടന്നു കളഞ്ഞിരുന്നു. ഇയാൾക്കെതിരേ വീട് കയറി ആക്രമിച്ചതിനും അനധികൃത മദ്യം സൂക്ഷിച്ച കാര്യം പോലീസിലറിയിച്ചെന്നാരോപിച്ച് ദമ്പതികളെ ഭീഷണിപ്പെടുത്തിയതിനും ഉദയംപേരൂർ പോലീസിലും 60 കുപ്പി അനധികൃത വിദേശമദ്യം സൂക്ഷിച്ചതിന് പിറവം പോലീസിലും കേസുണ്ട്.പ്രതിയെ ചോറ്റാനിക്കര കോടതിയിൽ ഹാജരാക്കി. അന്വേഷണ ഉദ്യോഗസ്ഥരായ സബ് ഇൻസ്പെക്ടർ ബാബു എൻ. ആർ, രാജേഷ്,…
Read More