ഇതൊന്നും എന്‍റെ സംഭാഷണമല്ല! പ്രചരിക്കുന്നതു വ്യാജരേഖ, നിയമനടപടി സ്വീകരിക്കും; ജോണി നെല്ലൂർ

കോട്ടയം: തന്‍റെ പേരിൽ പ്രചരിക്കുന്നതു വ്യാജ ശബ്ദരേഖയാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും കേരള കോണ്‍ഗ്രസ് നേതാവ് ജോണി നെല്ലൂർ. വ്യക്തിഹത്യ ചെയ്യാനുള്ള നീക്കമാണെന്നും എൽഡിഎഫ് മുന്നണി കരുതികൂട്ടി ചെയ്യുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്റ്റേറ്റ് കാറും കോർപറേഷൻ ചെയർമാൻ സ്ഥാനവും തന്നാൽ പാർട്ടി മാറാമെന്നു ജോണി നെല്ലൂർ പറയുന്നതായുള്ള ശബ്ദരേഖ പുറത്തുവന്നതിനു പിന്നാലെ രാഷ്്ട്രദീപികയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുന്നണി മാറാൻ സഹായിക്കണമെന്നു കേരള കോണ്‍ഗ്രസ് എമ്മിലെ ഒരു നേതാവിനോട് അഭ്യർഥിക്കുന്നു എന്ന രീതിയിലാണ് ശബ്ദരേഖ പ്രചരിക്കുന്നത്. ശബ്ദരേഖ പുറത്തു വിട്ട ആളെ അറിയുക പോലുമില്ലെന്നു ജോണി നെല്ലൂർ പറഞ്ഞു. ഇതൊന്നും എന്‍റെ സംഭാഷണമല്ല. മുഖ്യമന്ത്രി പിണറായി വിജയൻ, ഇ.പി ജയരാജൻ ഉൾപ്പെടെയുള്ള എൽഡിഎഫ് നേതാക്കളുമായി വ്യക്തിബന്ധമുള്ള എനിക്കു യാതൊരു ബന്ധമില്ലാത്തയാളോടു ഇത്തരമൊരു അഭ്യർഥന നടത്തേണ്ട ഗതിക്കേടില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിനെ അപമാനിക്കാനും തന്‍റെ രാഷ്ട്രീയഭാവി നശിപ്പിക്കാനുമുള്ള നീക്കം മാത്രമാണിതെന്നും അദ്ദേഹം…

Read More

മഞ്ചേശ്വരം കോഴക്കേസ് ; ഇടക്കാല റിപ്പോർട്ടിൽ കെ സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ക്രൈംബ്രാഞ്ച്

  കോഴിക്കോട്: മഞ്ചേശ്വരം കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി ക്രൈംബ്രാഞ്ച്. ഇടക്കാല റിപ്പോർട്ടിലാണ് ക്രൈംബ്രാഞ്ച് പുതിയ വകുപ്പ് ചുമത്തിയത്. പട്ടികജാതി-പട്ടികവർഗ അതിക്രമം തടയൽ വകുപ്പും ചുമത്തി. സുരേന്ദ്രൻ ഉൾപ്പെടെ ആറ് പേരാണ് കേസിൽ പ്രതികൾ. ബിഎസ്പി സ്ഥാനാർഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാർഥിത്വം പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. കേസിൽ സുരേന്ദ്രനാണ് മുഖ്യപ്രതി. യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്ക്, ബിജെപി മുൻ ജില്ലാ പ്രസിഡന്‍റ് കെ. ബാലകൃഷ്ണ ഷെട്ടി, നേതാക്കളായ സുരേഷ് നായിക്ക്, കെ. മണികണ്ഠ റൈ, ലോകേഷ് ലോണ്ട എന്നിവരാണ് പ്രതികൾ. സുന്ദര പട്ടികജാതി വിഭാഗത്തിൽപ്പെട്ട ആളായതിനാൽ എസ്‌സി-എസ്ടി വകുപ്പുകൾ കൂടി ചുമത്തണമെന്ന് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അന്വേഷണ സംഘത്തോട് നേരത്തെ നിർദേശിച്ചിരുന്നു.  

Read More

രക്ഷപ്പെടുത്താൻ പരിഷ്ക്കാരങ്ങൾ കൊണ്ടു വരുമ്പോൾ ജീവനക്കാർ എതിർക്കുന്നു; ശമ്പളത്തിനല്ല പ്രഥമ പരിഗണനയെന്ന് കെഎസ്ആ‍ർടിസി

  തിരുവനന്തപുരം: ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനല്ല മുഖ്യപരിഗണനയെന്ന് കെഎസ്ആർടിസി. ഇതുസംബന്ധിച്ച് ഹൈക്കോടതിയിൽ കെഎസ്ആർടിസി സത്യവാങ്മൂലം നൽകി. പ്രഥമ പരിഗണന ജനങ്ങൾക്ക് പൊതുഗതാഗത സൗകര്യം ഒരുക്കുന്നതിനാണ്. ലാഭേഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണെങ്കിലും നിത്യചെലവിന് പണം തികയുന്നില്ല. 600 ബസുകൾ കട്ടപ്പുറത്താണ്. ഇവ നിരത്തിലിറക്കണമെങ്കിൽ ജീവനക്കാർക്ക് 12 മണിക്കൂർ ഡ്യൂട്ടി ഏർപ്പെടുത്തേണ്ട സാഹചര്യമാണെന്നും കെഎസ്ആർടിസി കോടതിയെ അറിയച്ചു. ജീവനക്കാർ കൃത്യമായി ജോലി ചെയ്യാത്തതാണ് ഉത്പാദന ക്ഷമത കുറയാൻ കാരണമെന്നും കോർപ്പറേഷൻ ഹൈക്കോടതിയെ അറിയിച്ചു. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നൽകണമെന്ന സ്വകാര്യ ഹർജിക്കെതിരെ നൽകിയ സത്യവാങ്മൂലത്തിലാണ് കെഎസ്ആർടിസി ഇക്കാര്യം വ്യക്തമാക്കിയത്. ‌‌ രക്ഷപ്പെടുത്താൻ പരിഷ്ക്കാരങ്ങൾ കൊണ്ടു വരുമ്പോൾ ജീവനക്കാർ എതിർക്കുകയാണെന്നും കോർപ്പറേഷൻ കോടതിയെ അറിയിച്ചു.

Read More

പട്ടാപ്പകൽ നടന്ന കവർച്ച മകന്‍റെ ആസൂത്രണം! പരിയങ്ങാട് തടയില്‍ നടന്ന മോഷണത്തില്‍ ഞെട്ടിക്കുന്ന വിവരം പുറത്ത്

മുക്കം: പരിയങ്ങാട് തടയിൽ കഴിഞ്ഞ വെള്ളിയാഴ്ച പകൽ നടന്ന മോഷണത്തിൽ ഞെട്ടിക്കുന്ന വിവരം പുറത്ത്. പുനത്തിൽ പ്രകാശൻ എന്നയാളുടെ വീട് കുത്തിത്തുറന്ന് നടത്തിയ മോഷണം മകനായ അപ്പൂസ് എന്ന സിനീഷ് നടത്തിയതാണെന്ന് തെളിഞ്ഞു. കുറ്റം സമ്മതിച്ച പ്രതിയെ മാവൂർ പോലീസ് അറസ്റ്റ് ചെയ്തു. കടബാധ്യത മൂലം ബുദ്ധിമുട്ടിലായിരുന്ന സനീഷ്, അച്ഛൻ കരുതിവച്ചിരുന്ന 50,000രൂപ അലമാര തകർത്ത് മോഷ്ടിക്കുകയായിരുന്നു. ഒരാഴ്ച മുമ്പ് അലമാരിയിൽനിന്നും മുപ്പതിനായിരം രൂപ എടുത്ത് ഇയാൾ വാഹനത്തിന്‍റെ കടം വീട്ടിയിരുന്നു. അത് അച്ഛൻ മനസ്സിലാക്കിയില്ല എന്ന് അറിഞ്ഞ് വെള്ളിയാഴ്ച രാവിലെ അച്ഛനും അമ്മയും ജോലിക്ക് പോയ ശേഷം ഇയാളുടെ ഭാര്യയെ അവരുടെ വീട്ടിൽ ആക്കി തിരികെ വന്ന് ബാക്കി പണം കൂടി കൈക്കലാക്കുകയായിരുന്നു. പുറത്തുനിന്നുള്ള കള്ളന്മാരാണ് കൃത്യം ചെയ്തതെന്ന് തെറ്റിദ്ധരിപ്പിക്കുന്നതിനായി തന്‍റെതിനേക്കാൾ വലിയ പത്ത് ഇഞ്ച് സൈസുള്ള ഷൂ ധരിക്കുകയും തകർത്ത പൂട്ടിലും മുറികളിലും മുളകുപൊടി…

Read More

പകൽ കറങ്ങിനടന്ന് മോഷണം നടത്തേണ്ട അമ്പലങ്ങൾ കണ്ടുപിടിക്കും; പുലർ‌ച്ചെമോഷണം നടത്തി മുങ്ങും; അമ്പലക്കള്ളൻ പരീത് ഒടുവിൽ പോലീസ് വലയിൽ

പെരുമ്പാവൂർ: കാരാട്ടുപള്ളിക്കര അന്തികുളങ്ങര ക്ഷേത്രത്തിൽ കവർച്ച നടത്തിയ കുപ്രസിദ്ധ അന്പലമോഷ്ടാവ് പിടിയിലായി. കോതമംഗലം പോത്താനിക്കാട് മാവുടി അപ്പക്കൽ പരീതി(56)നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് മോഷണം നടന്നത്. മോഷണങ്ങൾ തടയുന്നതിന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക ടീം നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. വിവിധ ജില്ലകളിലായി ഇയാൾക്കെതിരേ എഴുപത്തിയഞ്ചോളം മോഷണ കേസുകളുണ്ട്. കഴിഞ്ഞ ഏപ്രിലിലാണ് ഇയാൾ ജയിൽ മോചിതനായത്. പകൽ കറങ്ങിനടന്ന് മോഷണം നട ത്താൻ കഴിയുന്ന അമ്പലങ്ങൾ കണ്ടുപിടിക്കും. അമ്പലത്തിന്‍റെ സമീപത്തുള്ള കുറ്റിക്കാട്ടിലോ റബർ തോട്ടതിലോ രാത്രിയിൽ ഒളിച്ചിരുന്ന് പുലർച്ചെ മോഷണം നടത്തി തിരിച്ചു പോവുകയാണ് പ്രതിയുടെ രീതി. എഎസ്പി അനൂജ് പലിവാൽ, ഇൻസ്പെക്ടർ ആർ. രഞ്ജിത് തുടങ്ങിയവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.    

Read More

പഴയ ബോര്‍ഡ് മാറ്റി പുതിയത് വച്ചപ്പോള്‍ പൊട്ടതെറ്റ്! യാത്രക്കാരെ “വട്ടം’ ചുറ്റിക്കും ഈ ബോർഡ്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി വളവുകയത്ത് വെയിറ്റിംഗ് ഷെഡിന്‍റെ ഭാഗമായി സ്ഥാപിച്ചിരിക്കുന്ന ബോർഡ് യാത്രക്കാരെയടക്കം വട്ടംചുറ്റിക്കുന്നു. വളവുകയത്തിന് പകരം വെയിറ്റിംഗ് ഷെഡിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡിൽ വട്ടക്കയം എന്നാണ് എഴുതിയിരിക്കുന്നത്. ഇംഗ്ലീഷിലും മലയാളത്തിലും ഈ പേര് തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. റോഡ് ഇൻഫ്രാസ്ട്രക്ച്ചറൽ കേരള ലിമിറ്റഡ് സ്ഥാപിച്ച ബോർഡിലാണ് സ്ഥലനാമം തെറ്റായി രേഖപ്പെടുത്തിയിട്ടുള്ളത്. നേരത്തേ സ്ഥാപിച്ചിരുന്ന ബോർഡിൽ സ്ഥലനാമം കൃത്യമായിരുന്നു. കഴിഞ്ഞയിടെ ബോർഡ് മാറ്റി സ്ഥാപിച്ചപ്പോളാണ് തെറ്റ് കടന്നുകൂടിയത്. സ്ഥലമറിയാതെ എത്തുന്ന യാത്രക്കാരെ വട്ടംചുറ്റിക്കാതെ ബോർഡിൽ കൃത്യമായ സ്ഥലനാമം രേഖപ്പെടുത്താൻ നടപടിയുണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Read More

കുളിപ്പിക്കുന്നതിനിടെ സീത പിണങ്ങി! പന്പാനദിയിൽ ഇറങ്ങിയ ആനയെ തളച്ചത് മണിക്കൂറുകൾക്കുശേഷം; പേടിച്ചുവിറച്ച് രണ്ടുകരയിലെ ജനങ്ങള്‍

കോഴഞ്ചേരി: പന്പാനദിയിൽ കുളിപ്പിക്കാനെത്തിയ ആന ഇടഞ്ഞു. മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്ടിച്ചു നിന്ന ആനയെ തളയ്ക്കാനായത് മണിക്കൂറുകൾക്കുശേഷം. തിരുവനന്തപുരം കളിയാക്കാവിള സ്വദേശി അനിലിന്‍റെ ഉടമസ്ഥതയിലുള്ള സീത എന്ന പിടിയാനയാണ് ഇടഞ്ഞത്. അയിരൂർ മൂക്കന്നൂർ ശ്രീ മഹാദേവ ക്ഷേത്രത്തിനുസമീപം സ്വകാര്യ വക്തിയുടെ സ്ഥലത്ത് ഒരുമാസമായി ആനയെ തളച്ചിരുന്നു. തടിപ്പണികൾക്ക് കൊണ്ടു പോയ ശേഷം ഇവിടെയാണ് തളച്ചിരുന്നത് . തിങ്കളാഴ്ച ഉച്ചയ്ക്ക് ആനയെ കുളിപ്പിക്കുന്നതിനായി കൈലാത്ത് കടവിൽ എത്തിച്ചപ്പോഴാണ് ഇടഞ്ഞത്. കുളിപ്പിക്കാനായി പമ്പയിലിറക്കിയ ആന ഇടഞ്ഞ് മറുകരയിൽ ചെറുകോൽ പഞ്ചായത്തിലെ പഞ്ചായത്ത് കടവിലേക്ക് നീന്തിക്കയറി. തുടർന്ന് ആറ്റിൽ കൂടി കിഴക്കോട്ട് അരക്കിലോമിറ്റർ നീന്തിയശേഷം പുതമൺ കരയിൽ കയറി നിലയുറപ്പിക്കുകയായിരുന്നു. നിരവധിത്തവണ പാപ്പാന്മാർ നദിയിലിറങ്ങി ആനയെ അനുസരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല.വൈകുന്നേരം ആറോടെ ആന തിരികെ നദിയിലേക്കിറങ്ങി മറുകരയിലേക്ക് നീന്തി. കരയിലുണ്ടായിരുന്ന പാപ്പാന്മാർ വേഗത്തിൽ നദിയിൽ ഇറങ്ങി ആനയുടെ ചങ്ങലയിൽ പിടിച്ച് പഞ്ചായത്ത് റോഡിൽക്കൂടി…

Read More

ബാറിനുള്ളിൽ വൃദ്ധന് ജീവനക്കാരുടെ ക്രൂരമർദനം; ചോദ്യം ചെയ്ത യുവാക്കളെ കമ്പിവടിക്ക് അടിച്ച് വീഴ്ത്തി; നാല് ജീവനക്കാർ അറസ്റ്റിൽ

ഉദയംപേരൂർ: ബാർ ജീവനക്കാരുടെ ആക്രമണത്തിൽ യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. തൃപ്പൂണിത്തുറ വാലുമ്മേൽ ഉഷസ് വീട്ടിൽ മുകേഷ് (21), മേക്കര വാലുമ്മേൽ സൂര്യരാജ് (22) എന്നിവരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. തലയിൽ രക്തസ്രാവമുണ്ടായ മുകേഷിനെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽനിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ശസ്ത്രക്രിയയ്ക്കായി മാറ്റി. യുവാക്കളുടെ പുറത്ത് കമ്പിവടിക്ക് അടിയേറ്റ പാടുകളുണ്ട്.ഉദയംപേരൂരിലെ ഏകചക്ര ബാറിലെ ജീവനക്കാരാണ് ആക്രമിച്ചതെന്ന് യുവാക്കൾ പറഞ്ഞു. ബാറിൽ പ്രായമായ വ്യക്തിയെ ജീവനക്കാർ ഉപദ്രവിക്കുന്നത് കണ്ട് ചോദ്യംചെയ്തപ്പോഴായിരുന്നു മർദനമെന്നും പറയുന്നു. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. സംഭവത്തിൽ നാലു ബാർ ജീവനക്കാരെ ഉദയംപേരൂർ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.

Read More

പ്രവാസിയായ യുവാവുമായി ഫേസ്ബുക്കില്‍ പരിചയപ്പെട്ടു വീട്ടിലേക്ക് വിളിച്ചുവരുത്തി അവള്‍..! ഹണിട്രാപ്പ്; ദമ്പതികൾ പോലീസ് പിടിയിൽ

ചേര്‍ത്തല: യുവാവിഹണിട്രാപ്പില്‍ കുടുക്കിയ സംഭവത്തില്‍ ദമ്പതികളെ മാരാരിക്കുളം പോലീസ് അറസ്റ്റ് ചെയ്തു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് മൂന്നാം വാര്‍ഡ് പൊള്ളേത്തൈ ദേവസ്വം വെളി വീട്ടില്‍ സുനീഷ് (31), ഭാര്യ സേതുലക്ഷ്മി (28) എന്നിവരാണ് പിടിയിലായത്. പ്രവാസിയും തൊടുപുഴ സ്വദേശിയുമായ യുവാവിനെയാണ് ഇവര്‍ കുടുക്കിയത്. യുവാവുമായി ഫെയ്‌സുബുക്കില്‍ പരിചയപ്പെട്ട സേതുലക്ഷ്മി ഭര്‍ത്താവുമായി ചേര്‍ന്ന് യുവാവിനെ കണിച്ചുകുളങ്ങരയിലുള്ള വാടകവീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. യുവാവിനെ കിടപ്പുമുറിയില്‍ കയറ്റി സേതുലക്ഷ്മിയുമായുള്ള ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയശേഷം ഭീഷണിപ്പെടുത്തി എടിഎം, ആധാര്‍കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയവ പിടിച്ചെടുക്കുകയും എടിഎമ്മിന്‍റെ രഹസ്യ നമ്പര്‍ വാങ്ങി അക്കൗണ്ടിലുണ്ടായിരുന്ന പണം പിന്‍വലിക്കുകയുമായിരുന്നു. പണം തുടര്‍ച്ചയായി ആവശ്യപ്പെട്ടതോടെ യുവാവ് മാരാരിക്കുളം പോലീസിന് പരാതി നല്‍കുകയായിരുന്നു. പ്രതികള്‍ ഇതുപോലെ പലരേയും വലയില്‍ കുടുക്കിയിട്ടുള്ളതായി ഇന്‍സ്‌പെക്ടര്‍ എസ്.രാജേഷ് പറഞ്ഞു.

Read More

ഇനിയും ഇങ്ങനെ കൊല്ലരുതേ..! ഭാരതപ്പുഴയിൽ വാഹനങ്ങളിറക്കി യന്ത്രസഹായത്തോടെ വൻ മണൽകൊള്ള; കണ്ണടച്ച് അധികൃതർ

ഷൊർണൂർ: ഭാരതപ്പുഴയിൽ നിയമം ലംഘിച്ച് വാഹനങ്ങളിറക്കി യന്ത്രസഹായത്തോടെ വൻ മണൽ കൊള്ള. അനധികൃത മണലെടുപ്പാരോപിച്ച് വകുപ്പ് മന്ത്രിക്ക് പരാതി നൽകി. ഷൊർണൂർ മേഖലയിലാണ് നിർബാധമുള്ള മണലെടുപ്പ് നടക്കുന്നത്. നീരൊഴുക്കില്ലാതായ പുഴയിൽ പുൽക്കാടുകളും മരങ്ങളും വളർന്ന് നിൽക്കുകയാണ്. ഇവിടങ്ങളിൽ നിന്നും വലിയ തോതിൽ മണലെടുക്കുന്നുണ്ട്. പുഴയുടെ മധ്യത്തിലേക്ക് മണ്ണുമാന്തിയന്ത്രവും ലോറിയുമിറക്കിയാണ് അനിയന്ത്രിതമായ മണലെടുപ്പ് നടക്കുന്നത്. കോടതി വിധികൾക്കും നദീ സംരക്ഷണ നിർദേശങ്ങൾക്കുമൊന്നും വില കൽപ്പിക്കാതെയാണ് ഇത്. പ്രളയാനന്തരം പുഴയിലെത്തിയ മണൽ സ്വാഭാവികമായ ജലനിക്ഷേപം കൂട്ടുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. മണലെടുപ്പ് തുടർന്നാൽ പുഴയുടെ ജല ആഗിരണ ശേഷി കുറയും. ജലസമാഹരണത്തിന്‍റ സംരക്ഷണ പാളി കൂടിയാണ് മണൽ. പ്രളയത്തിൽ അടിഞ്ഞ ചെളിയും എക്കലും നീക്കുന്നതിന്‍റെ മറവിലാണ് മണൽ കയറ്റിക്കൊണ്ടു പോകുന്നത്. പരിസ്ഥിതി പ്രവർത്തകർ ഇതിനെതിരെ വ്യാപകമായി പരാതികളുമായി മുന്നോട്ടു പോയെങ്കിലും നിയമം പാലിക്കുകയാണെന്ന നിലപാടിലാണ് അധികൃതർ. ജലസേചന വിഭാഗത്തിനാണ് ചെളി നീക്കുന്നതിന്‍റെ ചുമതല.…

Read More