ഗാന്ധിനഗർ: ആശുപത്രി മാലിന്യത്തിൽനിന്നും ലഭിച്ച നവജാത ശിശുവിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജിന്റേതല്ലെന്ന് ആശുപത്രി അധികൃതർ. മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിൽ നടന്നിട്ടുള്ള പ്രസവത്തിൽ ഒരു നവജാത ശിശുവും മരണപ്പെട്ടിട്ടില്ല. മെഡിക്കൽ കോളജിലെ ബയോ മെഡിക്കൽ മാലിന്യങ്ങൾ മഞ്ഞ പ്ലാസ്റ്റിക് കവറിലാണ് സൂക്ഷിക്കുന്നത്. അടുത്തദിവസങ്ങളിലൊന്നും ഗൈനക്കോളജി ഭാഗത്തുനിന്നും പ്ലാസ്റ്റിക് മാലിന്യം കയറ്റി വിട്ടിട്ടില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കോട്ടയം മെഡിക്കൽ കോളജിൽനിന്നും കയറ്റിക്കൊണ്ടുപോയ മാലിന്യത്തിലാണു പ്രസവിച്ചിട്ട് അധിക ദിവസമാകാത്ത ഒരാണ്കുട്ടിയുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയത്. നാലാം വാർഡിനു സമീപത്തുള്ള , ശേഖരണകേന്ദ്രത്തിൽനിന്നുമാണ് ഏജൻസി കൊണ്ടുപോയിട്ടുള്ളത്. ഗൈനക്കോളജി വിഭാഗത്തിൽ മാസം തികയാതെ പ്രസവിക്കുന്ന നവജാത ശിശുക്കൾ മരണപ്പെട്ടാൽ മൃതദേഹങ്ങൾ ഫ്രീസറിൽ സൂക്ഷിക്കുകയാണ് പതിവ്. ഫ്രീസർ നിറയുന്പോൾ സർക്കാർ ചെലവിൽതന്നെ സംസ്കരിക്കും. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ മൃതദേഹം ഫ്രീസറിനുള്ളിൽ നിന്നും നീക്കിയിട്ടുമില്ല. എല്ലാ ദിവസവും പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു…
Read MoreDay: June 7, 2022
കാണാതായ പതിനാറുകാരിയെ തേടി പോലീസും നാട്ടുകാരും;മൊബൈൽ സിഗ്നൽ കണ്ടെത്തി പോലീസ് ചെന്നപ്പോൾ കണ്ടത് ഒന്നിനുപകരം രണ്ടുപേരെ…
കയ്പമംഗലം: മലപ്പുറം പുത്തനങ്ങാടിയിലെ ബന്ധുവീട്ടിൽ നിന്ന് കാണാതായ പതിനാറുകാരിയെ ഇരുപത്താറുകാരനായ കാമുകനൊപ്പം എടമുട്ടത്തുനിന്ന് പോലീസ് കണ്ടെത്തി. ഞായറാഴ്ച രാവിലെ പത്തുമുതലാണ് പെണ്‍കുട്ടിയെ കാണാതായത്. കുട്ടിയെ കാണാതായതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. സൈബർ സെൽ മുഖേനയുള്ള അന്വേഷണത്തിനിടെ കുട്ടി കയ്പമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉണ്ടെന്ന വിവരം ലഭിച്ചു. ചെന്ത്രാപ്പിന്നി സ്വദേശിയായ ഇരുപത്താറുകാരനൊപ്പമാണ് കുട്ടിയെ പോലീസ് കണ്ടെത്തിയത്.വാഹനത്തിൽ നിന്നിറങ്ങി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാരും പ്രദേശത്തുണ്ടായിരുന്ന കയ്പമംഗലം പൊലീസും ചേർന്ന് പിടികൂടി. ഇവരെ സ്റ്റേഷനിലെത്തിച്ചശേഷം മിസിംഗ് കേസെടുത്ത പുത്തനങ്ങാടി പോലീസിനു കൈമാറി.
Read Moreവേദനക്കുള്ള ചികിത്സ ലഭിച്ചില്ല! ഡോക്ടര്‍ ഉള്‍പ്പെടെ നാലു പേരെ വെടിവച്ചു കൊലപ്പെടുത്തി; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
തുള്‍സ (ഒക്കലഹോമ ) : നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ഉൾപ്പെടെ നാലു പേരെ വെടിവെച്ചു കൊലപ്പെടുത്തിയത് ശാസ്ത്രക്രിയക്കുശേഷം അനുഭവപ്പെട്ട വേദനക്കുള്ള ചികിത്സ ആവശ്യപ്പെട്ട സന്ദർഭങ്ങളിലെല്ലാം ലഭിക്കാത്തതിനാലാണെന്നു ഒക്കലഹോമ പോലീസ് നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഓക്ലഹോമ തുൾസയിലെ സെന്റ് ഫ്രാൻസിസ് ആശുപത്രി നാതാലി മെഡിക്കൽ ബിൽഡിംഗിലുണ്ടായ വെടിവയ്പ്പിൽ രണ്ടു ഡോക്ടർമാർ ഉൾപ്പെടെ നാലു പേരാണ് കൊല്ലപ്പെട്ടത് . ഡോക്ടറുടെ ചികിത്സക്കു വിധേയനായ അക്രമി മൈക്കിൾ ലൂയിസ് സ്വയം വെടിയുതിർത്തു ജീവനൊടുക്കി. വെടിവയ്പ്പിൽ പത്തോളം പേർക്ക് പരുക്കേട്ടിട്ടുണ്ട് . അസ്ഥി രോഗ വിദഗ്ധൻ ഡോ:പ്രീസ്റ്റൺ ഫിലിപ്സ് ,ഡോ: സ്റ്റെഫിനി ഹുസൈൻ ,ഓഫീസ് ജീവനക്കാരി അമെൻഡ ഗ്ലെൻ,ചികിത്സക്കെത്തിയ രോഗി വില്യം ലവ് എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിവെച്ചു പ്രതിയുടെ നട്ടെലിൽ വേദനക്കായിരുന്നു കഴിഞ്ഞ മാസം ശാസ്ത്രക്രിയക്കു വിധേയനായത്. ശസ്ത്രക്രിയയ്ക്കുശേഷവും വേദന വിട്ടുപോയിരുന്നില്ല. പലവട്ടം ഇയാൾ ഡോക്ടറുടെ അപ്പോയ്ന്റ്മെന്റ് ആവശ്യപെട്ടിരുന്നുവെങ്കിലും ലഭിച്ചില്ല.. സമ്മഭാവത്തിനു…
Read Moreഇവിടെ ചികിത്സിക്കാൻ വെന്റിലേറ്ററും ഡോക്ടറുമില്ല; അപകടത്തിൽ ഗുരുതര പരിക്കുകളുമായെത്തിയ രോഗിയെ ഒഴിവാക്കി തൃശൂർ മെഡിക്കൽ കോളജ്
മുളങ്കുന്നത്തുകാവ്: അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു കൊണ്ടുവന്ന രോഗിക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ നൽകിയില്ലെന്ന് ആക്ഷേപം. വെന്റിലേറ്റർ ഒഴിവില്ലെന്നും ഡോക്ടർ ഇല്ലെന്നും പറഞ്ഞ് മറ്റെവിടെയെങ്കിലും കൊണ്ടുപോകാൻ ആശുപത്രി അധികൃതർ നിർദേശി ക്കുകയായിരുന്നു. ഇതനുസരിച്ച് പരിക്കേറ്റയാളെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയി.മണിക്കൂറുകളോളം ആംബുലൻസിൽ കിടന്നയാൾക്ക് അടിയന്തര ചികിത്സ നൽകാൻ പോലും മെഡിക്കൽ കോളജിലുണ്ടായിരുന്നവർ തയാറായില്ലെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞദിവസം വൈകീട്ട് കൊട്ടേക്കാട് ബസ് സ്റ്റോപ്പിനടുത്തുണ്ടായ അപകടത്തിൽ പരിക്കേറ്റ് എത്തിച്ച വട്ടണാത്ര സ്വദേശി വിജയനാണ് ഈ ദുരനുഭവമുണ്ടായത്. ഗുരുതരമായ പരിക്കുകളോടെ എത്തിച്ച വിജയനെ ആംബുലൻസിൽനിന്ന് ഇറക്കാ നോ, വന്നു നോക്കാൻപോലുമോ ആശുപത്രി അധികൃതർ തയാറായില്ലെന്നാണ് ആ ക്ഷേപം. ട്രോമാകെയർ ഇപ്പോഴും നോക്കുകുത്തിആറുവർഷംമുന്പ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്ത ട്രോമാ കെയർ കെട്ടിടം മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപം ഒരു ഉപകാരവുമില്ലാതെ അടഞ്ഞുകിടക്കുന്നുണ്ട്. അപകടത്തിൽ പരിക്കേറ്റ് എത്തുന്നവർക്ക് എല്ലാ ആധുനിക സൗകര്യങ്ങളോടുംകൂടി അടിയന്തര…
Read Moreബിജെപി നേതാക്കളുടെ പ്രവാചകനെതിരായ പരാമര്‍ശത്തെ അപലപിച്ച് 15 രാജ്യങ്ങള്‍; കേന്ദ്ര സര്‍ക്കാര്‍ മാപ്പ് പറയണമെന്നു വിവിധ രാജ്യങ്ങള്‍
ന്യൂഡല്‍ഹി: ബിജെപി നേതാക്കളുടെ മുഹമ്മദ് നബിക്കെതിരായ പരാമര്‍ശത്തെ അപലപിച്ച് 15 രാജ്യങ്ങള്‍. ഇറാന്, ഇറാഖ് ഖത്തര്‍, സൗദി അറേബ്യ, ഒമാന്‍ യുഎഇ അടക്കമുള്ള രാജ്യങ്ങളാണ് പരാമര്‍ശത്തെ അപലപിച്ച് രംഗത്തെത്തിയത്. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മാപ്പ് പറയണമെന്നും വിവിധ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. ചാനല്‍ചര്‍ച്ചയ്ക്കിടെ മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയതിന് ബിജെപി വക്താവ് നുപൂര്‍ ശര്‍മ്മയെയും ബിജെപി നേതാവ് നവീന്‍ ജിന്‍ഡാലിനെയും പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിരുന്നു. പ്രസ്താവനയ്ക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നതിന് പിന്നാലെയായിരുന്നു പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് ഇരുവരെയും സസ്പെന്‍ഡ് ചെയ്തത്. പ്രവാചകനെ അധിക്ഷേപിച്ച് സംസാരിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധമാര്‍ച്ചിനിടെയാണ് യുപിയിലെ കാന്‍പൂരില്‍ സംഘര്‍ഷമുണ്ടായത്. കടകള്‍ അടപ്പിക്കാന്‍ പ്രതിഷേധക്കാര്‍ ആഹ്വാനം ചെയ്തു. ഇതിനെ എതിര്‍ത്ത് മറുവിഭാഗം രംഗത്തെത്തിയതോടെ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. 13 പോലീസുകാര്‍ക്കും മുപ്പതോളം സാധാരണക്കാര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റു. സംഭവത്തില്‍ 36 പേര് അറസ്റ്റിലായിരുന്നു.
Read Moreഭർത്താവിനൊപ്പം ഗോവ സന്ദർശിക്കാനെത്തിയ ബ്രിട്ടീഷ് യുവതിയ്ക്ക് കിട്ടിയത് മുട്ടന്‍പണി; പ്രതി പിടിയിൽ
പനാജി: ഭർത്താവിനൊപ്പം ഗോവ സന്ദർശിക്കാനെത്തിയ ബ്രിട്ടീഷ് യുവതിയെ മാനഭംഗപ്പെടുത്തിയ കേസിൽ ഗോവൻ സ്വദേശി അറസ്റ്റിൽ. ഗോവ സ്വദേശിയായ ജോയൽ വിൻസെന്റ് ഡിസൂസയാണ് അറസ്റ്റിലായത്. നോർത്ത് ഗോവയിലെ ബീച്ചിൽ വിശ്രമിക്കുന്നതിനിടെ ജൂണ്‍ രണ്ടിനാണ് ബ്രിട്ടീഷ് വനിതയെ ഇയാൾ മാനഭംഗപ്പെടുത്തിയത്. തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച പരാതി ഗോവ പോലീസിന് ലഭിക്കുന്നത്. കേസിൽ അന്വേഷണം തുടരുകയാണെന്ന് ഗോവ പോലീസ് പറഞ്ഞു. പരാതിയുമായി ബ്രിട്ടീഷ് ഹൈക്കമ്മീഷനെയാണ് ദന്പതികൾ സമീപിച്ചത്. തുടർന്ന് അധികൃതർ ഗോവ പോലീസുമായി ബന്ധപ്പെടുകയായിരുന്നു.
Read Moreഅവള് മാതാപിതാക്കളോട് തുറന്നുപറഞ്ഞു! പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; കരാട്ടെ അധ്യാപകൻ അറസ്റ്റിൽ
നാഗ്പൂർ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കരാട്ടെ അധ്യാപകന് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ കന്ഹനിലെ വിവേകാനന്ദ നഗര്‍ സ്വദേശിയായ ഗോപാല്‍(40) എന്നയാളാണ് കുട്ടിയെ പീഡിപ്പിച്ചത്. 11കാരിയാണ് പീഡനത്തിന് ഇരയായത്. കരാട്ടെ പഠിപ്പിക്കാനായി കുട്ടിയെ കൊണ്ടുപോയ ഇയാള്‍ ആരും ഇല്ലാത്ത സ്ഥലത്ത് വച്ച് കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. കുട്ടി മാതാപിതാക്കളോട് പറഞ്ഞതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. മാതാപിതാക്കളാണ് പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Read More‘ഇ-മദ്യവിൽപന’..! ഡ്രൈ ഡേ ദിവസങ്ങളിൽ മൊബൈലിൽ ഓർഡറെടുക്കും, ഓൺലൈൻവഴി പണം ഇടപാടും; സിജോയുടെ മദ്യവിൽപനയ്ക്ക് പൂട്ടിട്ട് പോലീസുകാർ
കൊടകര: വിദേശമദ്യം ശേഖരിച്ച് അനധികൃത വില്പന നടത്തിയിരുന്നയാൾ പിടിയിൽ. കൊടകര മനക്കുളങ്ങര സ്വദേശി സിജോയാണ് (40 ) അറസ്റ്റിലായത്. ഇയാളിൽ നിന്ന് അരലിറ്റർ വീതമുള്ള 35 കുപ്പി വിദേശ മദ്യം പിടിച്ചെടുത്തു. ബിവറേജ് ഷോപ്പിൽ നിന്ന് മദ്യം വാങ്ങി ശേഖരിച്ച് കൂടിയ വിലയ്ക്ക് ഇയാൾ വില്പന നടത്തി വരികയായിരുന്നു.ഇയാൾ ഫോണ്‍ വഴി ഓർഡർ എടുത്ത് ഗൂഗിൾ പേ വഴി പണമടച്ചാൽ പറയുന്ന സ്ഥലത്ത് സ്കൂട്ടറിൽ മദ്യം എത്തിച്ചുകൊടുക്കുകയായിരുന്നെന്നു പോലിസ് പറഞ്ഞു. മദ്യശാലകൾ അവധിയുള്ള ദിവസങ്ങളിലാണ് ഇയാൾ വൻ തോതിൽ കച്ചവടം നടത്തിയിരുന്നത്. ഒരു കുപ്പിക്ക് ഡിമാൻഡ് അനുസരിച്ച് ഇരുന്നൂറു രൂപ വരെ കൂടുതൽ വാങ്ങിയിരുന്നു. മദ്യക്കുപ്പികൾ പല സ്ഥലങ്ങളിലായി ഒളിപ്പിച്ച് വച്ച് ഓർഡർ അനുസരിച്ച് എടുത്തുകൊണ്ടുപോയായിരുന്നു വില്പന. പോലീസ് വേഷം മാറി ബൈക്കുകളിൽ ഇയാളെ പിന്തുടർന്ന് നിരീക്ഷിച്ച ശേഷമാണ് അറസ്റ്റ് ചെയ്തത്.
Read Moreലൗ റിവഞ്ച്..! മൂന്നാറിന്റെ പശ്ചാത്തലത്തില്‍ ഒരു ത്രില്ലര്‍ ചിത്രം; സര്‍ക്കിള്‍ ഇന്‍സ്പെക്ടറായി എത്തുന്നത് സോഷ്യല്‍ മീഡിയ താരം നിമിഷ ബിജോ
മൂന്നാറിൻ്റെ പ്രകൃതി രമണീയതയിൽ ഒരു ത്രില്ലർ ചിത്രം ഒരുങ്ങുന്നു. സിൽവർ സ്കൈ പ്രൊഡക്ഷൻസിനു വേണ്ടി മെഹമൂദ് കെ.എസ്.സംവിധാനം ചെയ്യുന്ന ലൗ റിവഞ്ച് എന്ന ചിത്രം ശക്തമായൊരു ത്രില്ലർ ചിത്രമായാണ് ചിത്രീകരിക്കുന്നത്. മൂന്നാറിൽ പൂർത്തിയായ ഈ ചിത്രം ഉടൻ തീയേറ്ററിലെത്തും. മൂന്നാർ നിവാസിയായ ഒരു എഞ്ചിനീയറുടെ മകളായ അനാമികയും, കളിക്കൂട്ടുകാരനായ സേതുവും തമ്മിലുള്ള പ്രണയവും, തുടർന്നുണ്ടാവുന്ന പൊട്ടിത്തെറികളുമാണ് ലൗ റിവഞ്ച്എന്ന ചിത്രം അവതരിപ്പിക്കുന്നത്. എഞ്ചിനീയർ പെട്ടന്ന് മൂന്നാറിൽ നിന്ന് തിരുവനന്തപുരത്തേക്ക് താമസം മാറി പോയി. അപ്പോഴും അനാമികയെ സേതു ഗാഡമായി പ്രണയിച്ചു കൊണ്ടിരുന്നു. വർഷങ്ങൾക്ക് ശേഷം അനാമികയും, പപ്പയും മൂന്നാറിലേക്ക് തിരിച്ചു വന്നു. വീണ്ടും സേതുവും, അനാമികയും ഒന്നിച്ചു. സേതു അനാമികയെ ആത്മാർത്ഥമായി പ്രണയിച്ചപ്പോൾ, അനാമിക അതൊരു നേരമ്പോക്കായി കണ്ടു. അവൾക്ക് അവനെ പ്രാപിക്കണമെന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു. ഇതു മനസ്സിലാക്കിയ സേതു ആകെ തകർന്നു. അവൻ ഒരു…
Read MoreWhere to get a Bride for Marriage
A marriage is among the most important events in a person’s life, and everyone wants to15325 find that special individual that will be their very own partner forever. Even though many people feel that take pleasure in will just simply come to them, other folks actively search for it. Finding a star of the event for matrimony can be a concern, but it may be possible with the obligation help. Here are some tips for finding the best bride to suit your needs: Identify a reliable and safe site to…
Read More